അരുവിക്കരയില്‍ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി

May 31st, 2015

o-rajagopal-epathram

അരുവിക്കര: അരുവിക്കര നിയമ സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകും. വി. വി. രാജേഷ്, സി. ശിവന്‍ കുട്ടി, എസ്. ഗിരിജ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ജില്ലാ കമ്മറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അരുവിക്കരയില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് ബി. ജെ. പി. കോര്‍ കമ്മറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജഗോപാലിനെ നിശ്ചയിച്ചത്. അഭിപ്രായം ആരാഞ്ഞപ്പോള്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്തു.

ശോഭാ സുരേന്ദ്രന്‍, എം. ടി. രമേശ്, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നെങ്കിലും ഒ. രാജഗോപാലിനെയാണ് കോര്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത്. വാജ് പേയി മന്ത്രിസഭയില്‍ റെയില്‍‌വേ സഹ മന്ത്രിയായിരുന്നിട്ടുള്ള രാജഗോപാല്‍ 2004, 2014 വര്‍ഷങ്ങളില്‍ തിരുവനന്തപുരം ലോക്‍സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിട്ടുണ്ട്.

മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ ആണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സഹതാപ തരംഗം മുതലാക്കുവാനാണ് യു. ഡി. എഫ്. കാര്‍ത്തികേയന്റെ കുടുംബാംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കിയത്. സോളാര്‍ തട്ടിപ്പ് കേസും, ബാര്‍ കോഴക്കേസും ഉള്‍പ്പെടെ നിരവധി അഴിമതി ക്കേസുകളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉയര്‍ത്തിക്കാട്ടിയാണ് എല്‍. ഡി. എഫും, ബി. ജെ. പി. യും പ്രചാരണത്തി നിറങ്ങിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.ഐ.ഷാനവാസ് എം.പിയും സംഘവും തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു:ടി.സിദ്ദിഖ്

May 23rd, 2015

കോഴിക്കോട്:എം.ഐ.ഷാനവാസ് തന്നെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതായി കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്. തന്റെ മുന്‍ ഭാര്യ നസീമ തനിക്കെതിരെ നല്‍കിയ പരാതിയുടെ പിന്നില്‍ എം.ഐ.ഷാനവാസ് എം.പിയും കോണ്‍ഗ്രസ് നേതാവ് ജയന്തും ആണെന്ന് ടി.സിദ്ദിഖ് ഫേസ്ബുക്ക് പേജില്‍ ആരോപണം ഉന്നയിച്ചു. ക്യാന്‍സര്‍ ചികിത്സയ്ക്കായി മിംസ് ആശുപത്രിയില്‍ എത്തിയ തന്നെയും മക്കളേയും ടി.സിദ്ദിഖും കൂട്ടാളികളും മര്‍ദ്ദിച്ചതായും വധ ഭീഷണി മുഴക്കിയതായും കാണിച്ച് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ നസീമ സ്റ്റിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തേയും പൊതുജീവിതത്തേയും തകര്‍ക്കുവാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും വയനാട് ലോക്‍സഭ അംഗം എം.എ.ഷാനവാസും കെ.പി.സി.സി സെക്രട്ടറി ജയന്തും കൂട്ടാളികളും ശ്രമിക്കുന്നു. ഇവരും നസീമയും അടക്കമുള്ളവരുടെ ഗൂഢാലോചന അന്വേഷണത്തിനു വിധേയമാക്കണം. തന്നെ അപകീര്‍ത്തിപ്പെടുത്തുവാനും രഷ്ടീയമായി തകര്‍ക്കുവാനും എന്തും ചെയ്യാന്‍ മടികാണിക്കാത്ത ഷാനവാസ് ഉള്‍പ്പെടെ ഉള്ള ആളുകളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിട്ട് ആ കുറ്റം എന്റെ തലയില്‍ വച്ച് കെട്ടുവാനും സാധ്യത ഉണ്ട്. അതു കൊണ്ട് അവര്‍ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്‍കണമെന്നും ടി.സിദ്ദിഖ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സിദ്ദിഖിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് എം.ഐ.ഷാനവാസ് എം.പി. പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ.പി.സി.സി പ്രസിഡണ്ടിനോട് കാര്യങ്ങള്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് മറയിടുവാന്‍ ഗ്രൂപ്പും രാഷ്ടീയവും മറയാക്കുകയാണ് സിദ്ദിഖെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.ജയന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. കാന്‍സര്‍ രോഗിയായ ഭാര്യയേയും നിരാലംബരായ രണ്ടു പിഞ്ചു കുട്ടികളേയും ഉപേക്ഷിക്കുകയും അതോടൊപ്പം മറ്റൊരു ചെറുപ്പക്കാരന്റേയും രണ്ടു പിഞ്ചു കുട്ടികളുടേയും ജീവിതം കൂടി കണ്ണീരിലാഴ്ത്തി പുതിയ ജീവിതം തേടിയതും മറ്റാരുടേയും പ്രേരണയില്‍ അല്ല. ഈ തെറ്റുകളെല്ലാം സിദ്ദിഖിന്റെ മാത്രം തീരുമാനവും പ്രവര്‍ത്തിയുമാണ്. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളില്‍ നിന്നും മറ്റുള്ളവരെ കരിവാരിതെച്ചതു കൊണ്ടോ കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ചതു കൊണ്ടോ സാധിക്കുകയില്ല എന്ന് സിദ്ദിഖിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ജയനാഥ് തന്റെ പോസ്റ്റില്‍.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ജനതാദള്‍ (യു) നേതാവ് കൊല്ലപ്പെട്ടു; തൃശ്ശൂരില്‍ ഹര്‍ത്താല്‍

March 25th, 2015

അന്തിക്കാട്: ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ടും സംസ്ഥാന കൌണ്‍സില്‍ അംഗവുമായ പി.ജി ദീപക്ക് കുത്തേറ്റ് മരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യു) തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. കരുവന്നൂര്‍, പെരിമ്പിള്ളിശ്ശേരി എന്നിവടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തകര്‍ത്തു.
ചൊവ്വാ‍ഴ്ച രാത്രി എട്ടരയോടെ പഴുവില്‍ സെന്ററില്‍ ഉള്ള കടയില്‍ വച്ചാണ് ദീപക്ക് ആക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടയിരുന്ന മണി, സ്റ്റാലിന്‍ എന്നിവര്‍ക്കും പരിക്കുണ്ട്. നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തുമണിയോടെ ദീപക്ക് മരിക്കുകയായിരുന്നു. മാരുതി വാനിലെത്തിയ നാലംഗ മുഖം മൂടി സംഘമാണ് ഇവരെ ആക്രമിച്ചത്. ആക്രമണ ശേഷം രക്ഷപ്പെട്ട ഇവര്‍ തൃശ്ശൂര്‍ ഭാഗത്തേക്കാണ് പോയതെന്ന് കരുതുന്നു. അക്രമികള്‍ സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന വാഹനം പോലീസ് കണ്ടെടുത്തു.

കുറച്ച് നാളുകളായി പ്രദേശത്ത് ജനതാദള്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഒരു ബി.ജെ.പി പ്രവര്‍ത്തകനെ പെരിങ്ങോട്ടുകരയില്‍ വച്ച് വെട്ടിയ സംഘത്തില്‍ ദീപക്കും ഉള്ളതായി ആരോപണം ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസിന്റെ കത്ത് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി

March 22nd, 2015

vs-achuthanandan-epathram

ന്യൂഡെല്‍ഹി: വി. എസ്. അച്യുതാനന്ദന്‍ സി. പി. എം. കേന്ദ്ര നേതൃത്വത്തിനു നല്‍കിയ കത്ത് പാര്‍ട്ടി കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളി. വി. എസിന്റെ വിയോജന കുറിപ്പോടെയാണ് കത്ത് തള്ളിയത്. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പേടെ ഉള്ള വിഷയങ്ങള്‍ ആണ് കത്തില്‍ അദ്ദേഹം ഉന്നയിച്ചിരുന്നത്. ഈ വിഷയങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തു തീരുമാനം എടുത്തതാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന പരാമര്‍ശം ഉള്ള സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രമേയം സംബന്ധിച്ച വി. എസിന്റെ പരാതി പി. ബി. കമ്മീഷനു കൈമാറുവാന്‍ തീരുമാനിച്ചു. വി. എസ്. കേന്ദ്ര കമ്മറ്റിക്ക് നല്‍കിയ കത്ത് ചോര്‍ന്നത് സംബന്ധിച്ചും അന്വേഷണം നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതു വരെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുവാന്‍ വി. എസിനോട് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്നും വി. എസ്. ഇറങ്ങിപ്പോയതില്‍ ശക്തമായ വിയോജിപ്പ് പാര്‍ട്ടി രേഖപ്പെടുത്തുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വി. എസ്. വളരെ ശക്തമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചതെന്ന് സൂചനയുണ്ട്. താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കെ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജില്ലാ സമ്മേളനങ്ങളുമായി സഹകരിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയ വി. എസ്. പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ചതിനാലാണ് സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയതെന്ന് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭീഷണി വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍; പിന്തുണയുമായി സലിം കുമാര്‍

March 22nd, 2015

salimkumar-epathram

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തന്നെ നിയമിച്ചതില്‍ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയ സിനിമാ പ്രവര്‍ത്തകരോട് തന്നെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് അറിയാമെന്നും, സമയമാകുമ്പോള്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ. എസ്. എഫ്. ഡി. സി. യിലെ ക്രമക്കേടുകളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ചുമതല ഏറ്റെടുത്താല്‍ ഉടനെ ഓഡിറ്റിംഗ് നടത്തുമെന്നും ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി. ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതിനോട് വിയോജിച്ചു കൊണ്ട് ഷാജി കൈലാസ്, സിദ്ദിഖ്, മണിയന്‍ പിള്ള രാജു തുടങ്ങി സിനിമാ രംഗത്തു നിന്നും ഉള്ളവര്‍ രാജി വെക്കുമെന്ന് അറിയിച്ചിരുന്നു. സിനിമാ രംഗത്തെ വിവിധ സംഘടനാ നേതാക്കളും ഈ നിയമനത്തോട് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ് മോഹന്‍ ഉണ്ണിത്താനു പിന്തുണയുമായി നടന്‍ സലിം കുമാര്‍ രംഗത്തെത്തി. രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒരു നടന്‍ കൂടെ ആണ്. ഉണ്ണിത്താന്റെ നിയമനത്തില്‍ എന്താണ് തെറ്റെന്നും ചോദിച്ച സലിം കുമാര്‍ സിനിമാക്കാരുടെ നിലപാട് സംശയാസ്പദമാണെന്നും അവര്‍ക്ക് പല ഉള്ളുകളികളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. സാബു ചെറിയാന്‍ ചെയര്‍മാന്‍ ആയിട്ട് പ്രയോജനം ഒന്നും ഇല്ലെന്നും സലിം കുമാര്‍ പറഞ്ഞു. സിനിമാ രംഗത്തു നിന്നുമുള്ള നടന്മാരും സംവിധായകരും ഉള്‍പ്പെടുന്നവര്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയമാനായുള്ള നിയമനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനിടയിലാണ് സലിം കുമാറിന്റെ പ്രസ്ഥാവന. സഹപ്രവര്‍ത്തകരെ തള്ളിക്കൊണ്ട് രാഷ്ടീയക്കാര്‍ക്ക് അനുകൂലമായ സലിം കുമാറിന്റെ നിലപാട് അവര്‍ക്കിടയിലെ ഭിന്നിപ്പ് മറ നീക്കി പുറത്ത് കൊണ്ടു വന്നിരിക്കുകയാണ്. അതേ സമയം സലിം കുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് “അമ്മ“ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള കോണ്‍ഗ്രസ് നടുക്കടലില്‍ എന്ന് പി. സി. ജോര്‍ജ്ജ്; അല്ലെന്ന് മാണി
Next »Next Page » വി. എസിന്റെ കത്ത് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine