കോട്ടയം: വൈക്കം മുഹമ്മദ് ബഷീറിന്‍െറ അനുജന്‍ അബു എന്ന അബൂബക്കറിന്‍െറ ഭാര്യയും ബേപ്പൂര്‍ സുല്‍ത്താന്‍െറ വ്യഖ്യാത നോവല്‍ ‘പാത്തുമ്മയുടെ ആടി’ലെ സുഹറ (73) അന്തരിച്ചു. ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളുമായിരുന്നു സുഹറ. ഇവര്‍ക്ക് നാല് മക്കളുണ്ട്.
കോട്ടയം: വൈക്കം മുഹമ്മദ് ബഷീറിന്‍െറ അനുജന്‍ അബു എന്ന അബൂബക്കറിന്‍െറ ഭാര്യയും ബേപ്പൂര്‍ സുല്‍ത്താന്‍െറ വ്യഖ്യാത നോവല്‍ ‘പാത്തുമ്മയുടെ ആടി’ലെ സുഹറ (73) അന്തരിച്ചു. ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളുമായിരുന്നു സുഹറ. ഇവര്‍ക്ക് നാല് മക്കളുണ്ട്.
- ന്യൂസ് ഡെസ്ക്
അമ്പത് വര്‍ഷത്തിനു ശേഷം വിലാസിനി ടീച്ചറും അഴീക്കോട് മാഷും തമ്മില്‍ കണ്ടു മുട്ടിയപ്പോള്‍ അത് ഒരു ചരിത്ര നിയോഗമായി. തൃശ്ശൂരിലെ അമല ആശുപത്രിയില്‍ വച്ചായിരുന്നു വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു പ്രണയതിലേയും പിന്നീട് അതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങളിലേയും നായികാ നായകന്മാരുടെ പുനസ്സമാഗമം. കയ്യില്‍ ഒരുപിടി റോസാപൂക്കളുമായാണ് അസുഖ ബാധിതനായി ആസ്പത്രിയില്‍ കിടക്കുന്ന അഴീക്കോടിനെ കാണുവാന്‍ വിലാസിനിടീച്ചര്‍ എത്തിയത്.
കണ്ടയുടനെ വിലാസിനി ടീച്ചറല്ലേ എന്ന് അഴീക്കോട് ചോദിച്ചു. അടുത്തിരുന്ന് അസുഖ വിവരങ്ങള്‍ തിരക്കി. എന്റെ കൂടെ വന്നാല്‍ ഞാന്‍ പൊന്നു പോലെ നോക്കാം എന്ന് വിലാസിനിടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഇതു കേള്‍ക്കുവാനായത് തന്റെ ഭാഗ്യമാണെന്നു പറഞ്ഞ അഴീക്കോട് ടീച്ചറുടെ ക്ഷണത്തെ സ്നേഹപൂര്‍വ്വം നിരാകരിച്ചു. ഇരുവരും പരസ്പരം പിണക്കങ്ങള്‍ പറഞ്ഞു തീര്‍ത്തു. വിഷമമുണ്ടോ എന്ന അഴീക്കോടിന്റെ ചോദ്യത്തിനു വിഷമമില്ലെന്നും ഇത് തന്റെ തലവിധിയാണെന്നും അവര്‍ മറുപടി നല്‍കി. ഇത് അവസാനത്തെ കൂടിക്കാഴ്ചയാകില്ലെന്ന് പറഞ്ഞാണ് ടീച്ചര്‍ പിരിഞ്ഞത്.
വിലാസിനി ടീച്ചര്‍ തിരുവനന്തപുരത്ത് ബി.എഡിനു പഠിക്കുന്ന സമയത്താണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. പിന്നീട് ആ വിവാഹം നടന്നില്ല. ഇരുവരും അവിവാഹിതരായി ജീവിച്ചു. അസുഖ ബാധിതനായി അഴീക്കോട് ആസ്പത്രിയില്‍ കിടക്കുന്ന വിവരം അറിഞ്ഞപ്പോള്‍ തനിക്ക് കാണുവാന്‍ ആഗ്രഹമുണ്ടെന്ന് ടീച്ചര്‍ വ്യക്തമാക്കിയിരുന്നു.കാണുന്നതില്‍ തനിക്ക് വിരോധം ഇല്ലെന്ന് അഴീക്കോട് അറിയിച്ചതിനെ തുടര്‍ന്നാണ് കൊല്ലം അഞ്ചലില്‍ നിന്നും തൃശ്ശൂരിലെ ആസ്പത്രിയില്‍ ടീച്ചര്‍ എത്തിയത്.
- ലിജി അരുണ്‍
കോതമംഗലം: സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഡിസംബര്‍ 3ന്. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങൾ ഉൾക്കൊള്ളൂന്ന ഷോറൂമും അത്യാധുനിക സൗകര്യങ്ങളുള്ള കമ്യൂണിക്കേഷന്‍ സെന്ററുമാണ് കോതമംഗലത്ത് കോളജ് ജങ്ഷനിൽ ഒരുക്കിയിരിക്കുന്നത്. ഷോറൂം & ഒഫീസ് ഉദ്ഘാടനം കെ. പി. ബാബു (മുനസിപ്പൽ ചെയർമാൻ) വിനീത് ശ്രീനിവാസന്‍ (നടന്‍, സംവിധായകന്‍) ഇന്ദ്രൻസ് (നടൻ) എന്നിവര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. തുടർന്നുള്ള പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും അഡ്വ. സെബാസ്റ്റ്യന്‍ പോൾ (മാധ്യമവിമർശകന്‍, മുന്‍ എം പി) ഉദ്ഘാടനം ചെയ്യും. ഷെവ. പ്രൊഫ. ബേബി എം. വർഗീസ് അദ്ധ്യക്ഷത വഹിക്കും, ടി. പി. രാജീവന്‍ മുഖ്യപ്രഭാഷണം നടത്തും. സൈകതം പ്രസിദ്ധീകരിച്ച വിവിധ കൃതികളുടെ പ്രകാശനം പ്രമുഖരായ സാംസ്കാരിക പ്രവര്‍ത്തകര്‍ നിര്‍വഹിക്കും.
-
വായിക്കുക: സാഹിത്യം
കോതമംഗലം: യുവ കവികളില്‍ ശ്രേദ്ധേയനായ പി. എന്‍. ഗോപീകൃഷ്ണന്‍റെ ‘ദൈവത്തെ മാറ്റിയെഴുതുമ്പോൾ’ എന്ന ലേഖന സമാഹാരത്തിന്‍റെ പ്രകാശനം ഡിസംബര്‍ 3നു ഉച്ചക്ക് രണ്ടുമണിക്ക് കോതമംഗലത്ത് പുതുതായി ആരംഭിക്കുന്ന സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് ചലച്ചിത്ര നിരൂപകന്‍ ഡോ. സി എസ് വെങ്കിടേശ്വരന്‍ ദ ഹിന്ദു സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സി. ഗൗരീദാസന്‍ നായര്‍ക്ക് നല്ക്കികൊണ്ട് നിര്‍വഹിക്കും.
-
വായിക്കുക: സാഹിത്യം