എൻ. കെ. എ. ലത്തീഫ്​ അന്തരിച്ചു

August 3rd, 2018

aicc-member-nka-latheef-congress-leader-in-mattancherry-ePathram
മട്ടാഞ്ചേരി : എഴുത്തുകാരനും മുതിർന്ന കോണ്‍ഗ്രസ്സ് നേതാവും എ. ഐ. സി. സി അംഗവു മായ എന്‍. കെ. എ. ലത്തീഫ് (81) അന്തരിച്ചു. വ്യാഴാഴ്ച വൈകു ന്നേരം നാലു മണി യോടെ മട്ടാഞ്ചേരി യിലെ സ്വകാര്യ ആശു പത്രി യിലാ യിരുന്നു അന്ത്യം.

മട്ടാഞ്ചേരി കപ്പലണ്ടി മുക്കി ലെ നംസ്കാര എന്ന വീട്ടില്‍ പൊതു ദര്‍ശന ത്തിന് വെച്ച ശേഷം വെള്ളിയാഴ്ച രാവിലെ  11 മണിക്ക് കപ്പലണ്ടി മുക്ക് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

കവി, വൈജ്ഞാനിക സാഹിത്യ കാരൻ, പ്രഭാഷകൻ എന്നീ നില കളിൽ വ്യക്തിമുദ്ര പതിപ്പിച്ച എന്‍. കെ. എ. ലത്തീഫ്, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാ ദമി, കേരള ഭാഷാ ഇന്‍സ്റ്റി റ്റ്യൂട്ട്, ആകാശ വാണി തൃശ്ശൂര്‍ നിലയം എന്നിവ യുടെ യും വീക്ഷണം പത്ര ത്തി ന്‍റെയും ഭരണ സമിതി അംഗ മായും പ്രവര്‍ ത്തി ച്ചിട്ടുണ്ട്.

മഹാത്മാ ഗാന്ധി മുതല്‍ മുഹമ്മദ് അബ്ദു റഹിമാന്‍ വരെ, ഇന്ദിരാ ഗാന്ധി യും കോണ്‍ ഗ്രസ്സും, മതവും സംസ്കാരവും, കച്ചവട ത്തിന്റെ നാനാർത്ഥ ങ്ങൾ എന്നിങ്ങനെ ഒരു ഡസനില്‍ അധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. രാഷ്ട്രീയ – സാമൂഹിക – സാഹിത്യ മേഖല യിലെ സംഭാ വന കൾക്ക് വിവിധ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തി.

1979 ൽ കൊച്ചി കോര്‍പ്പറേഷന്‍ കൌണ്‍സിലി ലേക്ക് തെര ഞ്ഞെടു ക്കപ്പെട്ടു. രണ്ടു തവണ യായി 12 വര്‍ഷം കൗൺ സിലർ ആയി രുന്നു. ഒരു തവണ പ്രതിപക്ഷ നേതാ വു മായി.

ഭാര്യ: കുത്സു. മക്കൾ : സാജിത, സാബിറ, ആസാദ്, ആബിദ് റഹ്മാൻ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗായകന്‍ ഉമ്പായി അന്തരിച്ചു

August 2nd, 2018

gazal-singer-umbayee-passed-away-ePathram
കൊച്ചി : പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്ത രിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി യോടെ ആലുവ യിലെ സ്വകാര്യ ആശു പത്രി യിലായി രുന്നു അന്ത്യം. കരള്‍ രോഗ ത്തെ തുടര്‍ന്ന് ദീര്‍ഘ കാല മായി ചികില്‍സ യില്‍ ആയിരുന്നു.

പി. എ. ഇബ്രാഹിം എന്നായിരുന്നു ഉമ്പായി യുടെ പേര്. പിന്നീട് പ്രശസ്ത ചലച്ചിത്ര കാരന്‍ ജോണ്‍ എബ്രഹാം, പി. എ. ഇബ്രാഹിം എന്ന പേര്‍ ഉമ്പായി എന്നു മാറ്റുക യായിരുന്നു. മട്ടാഞ്ചേരി കല്‍വത്തി യിലെ  അബു – ഫാത്തിമ്മ ദമ്പതികളുടെ മകനാണ്. ഹഫ്‌സയാണ് ഭാര്യ. മൂന്നു മക്കള്‍.

ഗസല്‍ സംഗീത ശാഖയെ കേരള ക്കരയില്‍ ജനകീയ മാക്കി യതില്‍ ഉമ്പായിക്ക് വലിയ പങ്കുണ്ട്. ഒരു ഡസ നോളം ഗസല്‍ ആല്‍ബങ്ങള്‍ ഉമ്പായി യുടേതായി പുറ ത്തിറ ങ്ങിയി ട്ടുണ്ട്. കവികളായ ഒ. എന്‍. വി. കുറുപ്പ്, സച്ചിദാനന്ദന്‍ എന്നിവ രുടെ കവിത കള്‍ക്ക് സംഗീതം നല്‍കി ഉമ്പായി ആല പിച്ച ഗാന ങ്ങള്‍ നിത്യ ഹരിത ങ്ങളായി നില നില്‍ക്കുന്നു.

സുനയനേ സുമുഖീ, വീണ്ടും പാടാം സഖീ, പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞു, അകലെ മൗനം പോല്‍, ഗാന പ്രിയരേ ആസ്വാദ കരേ.. തുടങ്ങി യവ യാണ് അദ്ദേഹ ത്തിന്റെ പ്രസസ്ത ഗാനങ്ങള്‍.

‘നോവല്‍’ എന്ന സിനിമക്കും ഉമ്പായി സംഗീത സംവി ധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ജോണ്‍ എബ്രഹാമി ന്റെ ‘അമ്മ അറിയാന്‍’ എന്ന ചിത്ര ത്തില്‍ ഗസല്‍ ആലപി ച്ചിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. കരുണാ കരൻ ജന്മ ശതാബ്​ദി

July 5th, 2018

k-karunakaran-epathram
തിരുവനന്തപുരം : ലീഡര്‍ കെ. കരുണാ കരന്റെ നൂറാം ജന്മ ദിന ആഘോഷം ജൂൺ 5 വ്യാഴാഴ്ച കെ. പി. സി. സി. ആസ്ഥാനമായ ഇന്ദിരാ ഭവനിൽ സംഘ ടിപ്പി ക്കും എന്ന് കെ. പി. സി. സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറി യിച്ചു.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗ വും മുതിര്‍ന്ന നേതാവു മായ എ. കെ. ആൻറണി ജന്മ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യും.  കെ. പി. സി. സി. പ്രസിഡണ്ട് എം. എം. ഹസ്സൻ, എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി മാരായ ഉമ്മന്‍ ചാണ്ടി, കെ. സി. വേണു ഗോപാല്‍, മുതി ര്‍ന്ന നേതാക്ക ളായ തെന്നല ബാലകൃഷ്ണ പ്പിള്ള, വയലാര്‍ രവി, സി. വി. പത്മ രാജന്‍, വി. എം. സുധീരന്‍ തുടങ്ങി യവര്‍ സംബന്ധിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാമു കാര്യാട്ടിന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങുന്നു

July 5th, 2018

ramu-kariat-ePathram ചേറ്റുവ : പ്രശസ്ത ചലച്ചിത്ര കാരൻ രാമു കാര്യാട്ടിന് ജന്മ നാടായ ചേറ്റുവ യില്‍ അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നു. ചേറ്റുവ പാല ത്തിനു സമീപ മുള്ള വഴിയോര വിശ്രമ കേന്ദ്ര ത്തിനു  പടി ഞ്ഞാറു ഭാഗത്തായി പുഴയോരത്തായി ട്ടാണ് ‘രാമു കാര്യാട്ട് സ്മാരകം’ ഒരുങ്ങുന്നത്. ഇവിടെ രാമു കാര്യാ ട്ടിന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ യും സ്ഥാപിക്കും.

ഇതു സംബന്ധിച്ച് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്ര ത്തില്‍ സംഘ ടിപ്പിച്ച യോഗ ത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, രാമു കാര്യാ ട്ടിന്റെ മരുമകനും നടനും നിർമ്മാതാവുമായ ദേവന്‍, നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍, സഹകരണ ബാങ്ക് പ്രസിഡണ്ട് എം. എ. ഹാരിസ് ബാബു, പി. ഡബ്ല്യു. ഡി. അസി. എക്‌സി. എന്‍ജിനീയര്‍ ഹരിത, ഏങ്ങണ്ടി യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉദയ് തോട്ട പ്പുള്ളി, പഞ്ചായത്ത് അംഗം സുമയ്യ തുടങ്ങിയ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ – കലാ – സാംസ്കാരിക പ്രവർത്തകരും സംബന്ധിച്ചു.   കെ. വി. അബ്ദുല്‍ ഖാദര്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു.

monument-in-chettuwa-for-chemmeen-film-director-ramu-kariatt-ePathram

രാമു കാര്യാട്ട് (1954 – 1979)

രാമു കാര്യാട്ടിന്റെ  ജീവചരിത്രം, അപൂർവ്വ ഫോട്ടോ കൾ, 100 പേര്‍ക്ക് സിനിമ കാണാവുന്ന തിയ്യറ്റര്‍, നാടക അവതരണ ത്തിനുള്ള വേദി, വിഡിയോ – ഓഡിയോ ലൈബ്രറി എന്നിവ സ്മാരകത്തിൽ ഉള്‍പ്പെടുത്തണം എന്നും യോഗ ത്തില്‍ നിർദ്ദേശം ഉയർന്നു.

റവന്യൂ വകുപ്പ് പഞ്ചായത്തിനു കൈ മാറിയ ഇരുപത് സെന്റിലാണ് സ്മാരകം നിര്‍മ്മിക്കുക. എം. എല്‍. എ. യുടെ വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ സ്മാരകത്തിനായി അനുവദിച്ചു എന്നും കെ. വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അർജന്റീന യുടെ തോൽവി : ആറ്റില്‍ ചാടിയ ആരാധ കന്റെ മൃതദേഹം കണ്ടെത്തി

June 24th, 2018

dinu-alex-missing-argentina-football-fan-found-dead-ePathram
കോട്ടയം : ഫിഫ ലോക കപ്പ് മല്‍സരത്തില്‍ അർജന്റീന യുടെ തോൽവിയിൽ മനം നൊന്ത് ആത്മ ഹത്യാ കുറിപ്പ് എഴുതി വീടു വിട്ടിറങ്ങിയ യുവാ വിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സി ന്റെ (30) മൃതദേഹ മാണ് മീന ച്ചിലാറ്റില്‍ നിന്നും കണ്ടെ ത്തിയത്.

അര്‍ജന്റീന – ക്രൊയേഷ്യ മത്സര ത്തില്‍ അര്‍ജന്റീന യുടെ തോല്‍വി യോടെ യാണ് മെസ്സി യുടെ കടുത്ത ആരാ ധക നായ ഡിനു അലക്സ് വീടു വിട്ടിറ ങ്ങിയത്.

അർജന്റീനയെ ക്കുറിച്ചും മെസ്സി യുടെ പരാജയം തന്നെ എത്രത്തോളം തളര്‍ത്തി എന്നുമുള്ള ഡിനു വിന്റെ കുറി പ്പു കളും വീട്ടില്‍ നിന്ന് കണ്ടെ ത്തിയിരുന്നു.

അറുമാനൂർ കടവിൽ നിന്നും ഡിനു വിന്റെ ഫോൺ കിട്ടി യതിന്റെ അടിസ്ഥാന ത്തില്‍ ഇയാള്‍ ആറ്റില്‍ ചാടിയ താകാം എന്ന നിഗമന ത്തില്‍ അഗ്‌നി ശമന രക്ഷാ സേന യും പോലീസും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയത്.

ഇന്ന് രാവിലെ യാണ് കോട്ടയം ഇല്ലിക്കല്‍ പാല ത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ട ത്തിനു ശേഷം മൃത ദേഹം ആറുമാനൂർ മംഗള വാർത്ത പള്ളി യിൽ സംസ്കരിക്കും.

Tag : World Football,  India Football , Kerala Football

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

11 of 401011122030»|

« Previous Page« Previous « ലോക കപ്പ് ആവേശം മുള വാദ്യ ങ്ങളി ലൂടെ
Next »Next Page » കേരളത്തെ അവഗണി ക്കുന്നു : കേന്ദ്ര സര്‍ക്കാ റിന് എതിരെ മുഖ്യ മന്ത്രി യുടെ രൂക്ഷ വിമര്‍ശനം »



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine