ഉറങ്ങിക്കിടന്ന പതിനൊന്നുകാരനെ പിതൃസഹോദരി കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തി

September 4th, 2013

ഏറ്റുമാനൂര്‍: പതിനൊന്നുകാരനെ പിതൃസഹോദരി വിജയമ്മ രാജുവിനെ (53) പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ വടക്കേപ്പറമ്പില്‍ ഷാജിയുടെ മകന്‍ രാഹുല്‍ എന്‍.ഷാജിയെയാണ് മുംബൈയില്‍ നേഴ്സായ വിജയമ്മ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയത്. കൈപ്പുഴ മാര്‍ മാക്കീല്‍ പബ്ലിക് സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് രാഹുല്‍.

കഴിഞ്ഞ ദിവസമാണ് വിജയമ്മ മുംബൈയില്‍ നിന്നും എത്തിയത്. പതിവായി മുത്തശ്ശിയ്ക്കൊപ്പം ഉറങ്ങാറുള്ള രാഹുല്‍ ഇന്നലെ വിജയമ്മയ്ക്കൊപ്പമാണ് ഉറങ്ങിയത്. ദുബായില്‍ ജോലി ചെയ്യുന്ന ഷാജിയും കോട്ടയം മെഡിക്കല്‍ കോളേജ് സ്റ്റാഫ് നേഴ്സായ ഭാര്യ ബിന്ദുവും തമ്മില്‍ ആറുവര്‍ഷത്തോളമായി അകന്നു കഴിയുകയാണ്. ഷാജിക്ക് മറ്റൊരു വിവാഹം കഴിക്കുവാന്‍ കുട്ടി തടസ്സമാകും എന്ന് കരുതിയാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്ന് വിജയമ്മ പറയുന്നു. പിതാവ് ഷാജിയും സഹോദരനും നാട്ടില്‍ എത്തിയ ശേഷം രാഹുലിന്റെ മൃതദേഹം സംസ്കരിക്കും .

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് എസ്.ഡി.പി.ഐ ഹര്‍ത്താലില്‍ വ്യാപക ആക്രമണം

September 3rd, 2013

മലപ്പുറം: മലപ്പുറം ജില്ലയില്‍ എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. കല്ലേറില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ന്നു. മലപ്പുറം ജില്ല വിഭജിച്ച് രണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് ഹര്‍ത്താലനുകൂലികള്‍ തടയുകയും ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. പലയിടത്തും അക്രമികളെ തുരത്തുവാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. നിരവധി അക്രമികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ദീര്‍ഘദൂര വാഹനങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങളുമായി വരുന്ന വാഹനങ്ങള്‍ എന്നിവയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടിട്ടുണ്ട്. ഓണം വിപണി ലക്ഷ്യമാക്കി ജില്ലയിലേക്ക് വരുന്ന ചരക്കുകളും ഹര്‍ത്താല്‍ കാരണം എത്തുവാന്‍ വൈകും. ഹര്‍ത്താല്‍ മൂലം പച്ചക്കറികള്‍, കോഴി എന്നിവയുടെ വില വീണ്ടും വര്‍ദ്ധിക്കുവാനും ഇടയുണ്ട്.ഹര്‍ത്താല്‍ മൂലം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഇന്നു നടക്കാനിരുന്ന വിവാഹങ്ങളേയും ഹര്‍ത്താല്‍ ബാധിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സരിത മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ലെന്ന് വിവരാവകാശ രേഖ

September 3rd, 2013

കൊച്ചി:സോളാര്‍തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ രഹസ്യ മൊഴി തയ്യാറാക്കിയത് ജയിലില്‍ വച്ചല്ല എന്ന് വിവരാവകാശ രേഖ. സരിതക്ക് പേനയും പേപ്പറും നല്‍കിയിട്ടില്ലെന്നും പത്തനം തിട്ട ജയിലില്‍ വന്നപ്പോല്‍ ചില കുറിപ്പുകള്‍ കൈവശം ഉണ്ടായിരുന്നു എന്നുമാണ് വിവരാവകാശ പ്രകാരം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നത്. പത്തനം തിട്ട ജയില്‍ സൂപ്രണ്ടാണ് വിവരാവകാ‍ാ പ്രകാരം ഉള്ള അപേക്ഷയ്ക്ക് മറുപടി നല്‍കിയത്. സരിത 21 പേജുള്ള മൊഴി തയ്യാറാക്കിയിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളൊട് പറഞ്ഞിരുന്നു. കോടതിയില്‍ പിന്നീട് 3 പേജുള്ള മൊഴിയാണ് സരിത സമര്‍പ്പിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

മകളെ പീഡിപ്പിച്ച എയ്ഡ്സ് ബാധിതനായ പിതാവ് പിടിയില്‍

September 2nd, 2013

violence-against-women-epathram

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ ചെറിയനാട്ട് മകളെ ലൈംഗികമായി പീഡിപ്പിച്ച എയ്ഡ്സ് രോഗ ബാധിതനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ ഇയാള്‍ കുറേ നാള്‍ ബോംബെയിലായിരുന്നു. എയ്ഡ്സ് ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇയാളുടെ ഭാര്യ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. എയ്ഡ്സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവരുടെ വീട് സന്ദര്‍ശിച്ച ആശാ വര്‍ക്കര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും പിതാവ് തന്നെ പീഡിപ്പിക്കുന്ന വിവരം അറിയിക്കുകയായിരുന്നു. താന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ക്ക് പിതാവ് ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ കമ്യൂണിറ്റി മെഡിക്കല്‍ വിഭാഗത്തിലെ ഡോ. സൈറ ഫിലിപ്പ് ഉള്‍പ്പെടെ ഉള്ളവര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

വൈദ്യ പരിശോധനയില്‍ യുവതിക്കും എയ്ഡ്സ് രോഗ ബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം കാക്കനാട്ടെ ജെന്‍ഡര്‍ ഹെല്പ് ഡെസ്കിന്റെ ഭാഗമായ “സ്നേഹിത” യിലേക്ക് മാറ്റി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അറബിക്കല്ല്യാണം: വരന്റെ മാതാവടക്കം3 പേര്‍ പോലീസ് കസ്റ്റഡിയില്‍

August 28th, 2013

മലപ്പുറം: കോഴിക്കോട് സിസ്കോ യത്തീം ഖാനയിലെ പതിനേഴുകാരിയായ അന്തേവാസിയെ യു.എ.ഈ പൌരനായ ജാസിം മുഹമ്മദ് അബ്ദുല്‍ കരീമിനു വിവാഹം ചെയ്തു കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറബിയുടെ മാതാവ് സുലൈഖ, സുലൈഖയുടെ രണ്ടാം ഭര്‍ത്താവ് , ഒരു ബന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് യത്തീം ഖാന അധികൃതര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

28 കാരനായ ജാസി മുഹമ്മദ് അബ്ദുള്‍ കരീം എന്ന യു.എ.ഈ പൌരനുമായുള്ള വിവാഹത്തിനു യത്തീംഖാനാ അധികൃതര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിവാഹശേഷം പെണ്‍കുട്ടിയുമായി പലയിടങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിച്ച അറബി പെണ്‍കുട്ടിയെ ലൈംഗികമായി പലതവണ പീഡിപ്പിച്ചു. പിന്നീട് മൂന്നാഴ്ചക്ക് ശേഷം വിദേശത്തേക്ക് മടങ്ങി. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടി തന്റെ പരാതിയില്‍ വ്യക്തമായി പറയുന്നുണ്ട്.

അറബി തിരിച്ചു പോയതോടെ പെണ്‍കുട്ടിയെ യത്തീം ഖാന അധികൃതര്‍ തിരിച്ചു കൊണ്ടു പോരുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മൊഴിചൊല്ലിയതായി അറബി ഇടനിലക്കാരന്‍ വഴി അറിയിക്കുകയായിരുന്നു. യത്തീം ഖാനയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് വെല്‍‌ഫെയര്‍ കമ്മറ്റിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറം ലോകം അറബിക്കല്ല്യാണത്തിന്റെ വിവരങ്ങള്‍ അറിഞ്ഞത്. ഇന്ത്യന്‍ വിവാഹ നിയമപ്രകാരം 18 വയസ്സു പൂര്‍ത്തിയാകാതെ പെണ്‍കുട്ടികളുടെ വിവാഹം സാധുവല്ല. എന്നാല്‍ ഇടക്കാലത്ത് കേരളത്തില്‍ ഇറങ്ങിയ വിവാദ സര്‍ക്കുലറിന്റെ പിന്‍‌ബലത്തിലാണ് വിവാഹം റെജിസ്റ്റര്‍ ചെയ്തതെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. എന്നാല്‍ വരന്‍ അറബ് വംശജനും വിദേശിയുമാണെന്ന വിവരങ്ങള്‍ മറച്ചുവെച്ചാണ് വിവാഹം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തിന്റെ മറവില്‍ അറബി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പരകടനം നടത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
Next »Next Page » ലുലുമാള്‍ ജലം ഊറ്റുന്നു എന്ന പ്രസ്ഥാവന സി.പി.എം നേതാവ് ദിനേശ് മണി തിരുത്തി »



  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine