ജി.പി.എസ്. സംവിധാനത്തിലൂടെ മോഷ്ടിച്ച ലോറി വീണ്ടെടുത്തു

July 13th, 2013

vertexifms-epathram

മൈസൂർ: മോഷണം പോയ ലോറിയിൽ ജി.പി.എസ്. ഘടിപ്പിച്ചിരുന്നതിനാൽ മോഷണം പോയി മണിക്കൂറുകൾക്കകം തന്നെ ലോറി കണ്ടെത്താൻ സഹായകരമായതായി മൈസൂർ പോലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച അർദ്ധരാത്രിയാണ് ലോറി മോഷണം പോയതെങ്കിലും രാവിലെ ലോറിയെടുക്കാൻ ഡ്രൈവർ വന്നപ്പോഴാണ് വിവരം അറിഞ്ഞത്. ഉടനെ പോലീസിൽ പരാതിപ്പെടുകയും ജി.പി.എസ്. നിരീക്ഷണ സംവിധാനത്തിലൂടെ മോഷണം പോയ ലോറി എവിടെയാണെന്ന് കണ്ടെത്തുകയുമായിരുന്നു.

പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ പലപ്പോഴും ഊടുവഴികളിലൂടെയായിരുന്നു ലോറി മോഷ്ടാക്കൾ കൊണ്ടു പോയത്. എന്നാൽ ജി. പി. എസ്. സംവിധാനത്തിൽ ലോറി സഞ്ചരിച്ച പാത വ്യക്തമായി ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഞ്ചൻഗുഡിൽ എത്തിയ പോലീസ് സംഘം ലോറി ഒളിപ്പിച്ചു വെച്ചിരുന്ന ഷെഡ്ഡിൽ നിന്നും കണ്ടെടുത്തു.

gps-track-vertexifms-epathram
വാഹനം പോയ വഴി ജി.പി.എസ്. ഭൂപടത്തിൽ

അനധികൃത മണൽ കടത്ത് തടയുക എന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വർഷം ലോറി ഉടമകളുടെ എതിർപ്പിനെ മറികടന്ന് ജില്ലാ ഭരണകൂടം ലോറികളിൽ ജി.പി.എസ്. സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ലോറികളാണ് ഇപ്പോൾ നിരീക്ഷണ വിധേയമായിരിക്കുന്നത്.

അധുനിക സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇത്തരം സംവിധാനങ്ങൾ കേരളത്തിലും വ്യപകമാകേണ്ടതാണ് എന്ന് ഇത് സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച വാൾട്ടോ ടെക്നോളജീസ് ഡയറക്ടർ ജിഷി സാമുവൽ കൊച്ചിയിൽ അറിയിച്ചു. മണൽ കടത്ത് തടയാനും രാത്രി കാലങ്ങളിൽ ഓട്ടോറിക്ഷകളിലും മറ്റും തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും മറ്റും ജി.പി.എസ്. സംവിധാനത്തിന് കഴിയും. വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്നതിനാൽ ജി.പി.എസ്. സംവിധാനം റോഡ് സുരക്ഷിതത്വത്തിനും സഹായകരമാണ് എന്നാണ് യു.എ.ഇ. പോലുള്ള റോഡ് സുരക്ഷയ്ക്ക് ഏറെ ഗൌരവപൂർണ്ണമായ സർക്കാർ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലെ തങ്ങളുടെ അനുഭവം എന്ന് അദ്ദേഹം വ്യക്തമാക്കി.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്ഥാപനമായ വാൾട്ടോ ടെക്നോളജീസ് ലോകമെമ്പാടും ഒട്ടനവധി നഗരങ്ങളിലെ ആയിരക്കണക്കിന് വാഹനങ്ങളിൽ ജി. പി. എസ്. നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വെർട്ടെക്സ് ഐ.എഫ്.എം.എസ്. (Vertex IFMS – vertexifms.com) എന്ന തങ്ങളുടെ ജി. പി. എസ്. നിരീക്ഷണ സംവിധാനം ഒറാക്കിൾ ഡാറ്റാബേസ്, ക്വാഡ് ബാൻഡ് ജി.എസ്.എം., ക്ലൌഡ് ടെക്നോളജി എന്നിങ്ങനെ ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ കൃത്യതയുടേയും വേഗതയുടേയും കാര്യത്തിൽ ലോകോത്തര മേന്മ പുലർത്തുന്നു. യു.എ.ഇ., കുവൈറ്റ്, ഖത്തർ, സൌദി, റഷ്യ, മലേഷ്യ, സിംഗപ്പൂർ, കെന്യ, ഉഗാണ്ട, ഘാന, അൾജീരിയ, ലിത്വാനിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മൌറീഷ്യസ് എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളിൽ വാൾട്ടോ ടെക്നോളജീസ് ഈ സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും വാൾട്ടോ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് +919847568231, +919526522772 (കൊച്ചി), +971551478618 (ദുബായ്) എന്നീ നമ്പറുകളിലോ support@vertexifms.com എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

- സ്വ.ലേ.

വായിക്കുക: , , ,

1 അഭിപ്രായം »

ശാലുമേനോന്‍ തിങ്കളാഴ്ചവരെ റിമാന്റില്‍

July 6th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലുമേനോനെ തിങ്കളാഴ്ചവരെ കോടതി റിമാന്റ് ചെയ്തു. ഇതേ തുടര്‍ന്ന് ശാലുവിനെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച ചങ്ങനാശ്ശേരി സി.ഐയാണ് ശാലുവീനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇന്ന് രാവിലെ ആണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കുകയായിരുന്നു. അഡ്വ.വി.ജിനചന്ദ്രന്‍ ശാലു മേനോനു വേണ്ടി കോടതിയില്‍ ഹാജരായി.

സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് തിരുവനന്തപുരം സ്വദേശി റാസിഖ് അലിയില്‍ നിന്നും 75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിന്മേലാണ് ശാലു മേനോനെ അറസ്റ്റു ചെയ്തത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ച് തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശാലു മേനോനെ അറസ്റ്റ് ചെയ്യുവാന്‍ ഉത്തരവിട്ടിരുന്നു.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമായി ശാലുമേനോന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ളവരുമായി അടുത്ത ബന്ധം ഉണ്ട്. സരിത പോലീസ് കസ്റ്റഡിയിലായപ്പോള്‍ തന്നെ രക്ഷപ്പെടുവാന്‍ സഹായിച്ചത് ശാലുവാണെന്ന് ഒന്നാം പ്രതി ബിജു രാധാക്ര്6ഷ്ണന്‍ മൊഴി നല്‍കിയിരുന്നു. ഉണ്ടയിട്ടും ശാലുവിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ ഈ ഉന്നത ബന്ധങ്ങളാണ് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പനെ 14 ദിവസത്തെ റിമാന്റില്‍

June 30th, 2013

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ആണ് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍ ജോപ്പനെ അറസ്റ്റ് ചെയ്തത്. കോന്നിയിലെ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരില്‍ നിന്നും സരിതയുമായി ചേര്‍ന്ന് 40 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 420,34 തുടങ്ങിയ വകുപ്പുകളാണ് ജോപ്പനെതിരെ ചുമത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി സംസാരിക്കുവാന്‍ അവസരം ഒരുക്കാമെന്ന് പറഞ്ഞ് ശ്രീധരന്‍ നായരെ സരിത ജോപ്പനുമായി ബന്ധപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ശ്രീധരന്‍ നായര്‍ 40 ലക്ഷം രൂപ കൈമാറിയതെന്ന് പറയപ്പെടുന്നു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ജുക്കു മോന്‍ ജേക്കബ്, ഗണ്‍‌മാന്‍ സലിം രാജ് എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സലിം രാജിനെ സസ്പെന്റ് ചെയ്തു. ജിക്കു മോന്‍ രാജിവെക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റിപ്പര്‍ ജയാനന്ദനൊപ്പം ജയില്‍ ചാടിയ ഊപ്പന്‍ പ്രകാശന്‍ അറസ്റ്റില്‍

June 18th, 2013

കായം കുളം:ജയില്‍ ചാടിയ കുപ്രസിദ്ധ ക്രിമിനല്‍ ഊപ്പന്‍ പ്രകാശന്‍ അറസ്റ്റില്‍. ജൂണ്‍ പതിനൊന്നിന് റിപ്പര്‍ ജയാനന്തനോടൊപ്പം ജയില്‍ ചാടിയ ഊപ്പന്‍ പ്രകാശന്‍ ഒരു ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂജപ്പുര ജയിലിലെ സെല്ലിന്റെ പൂട്ട് തകര്‍ത്താണ് ഇരുവരും രക്ഷപ്പെട്ടത്. അബ്കാരി, മോഷണ കേസുകളാണ് ഊപ്പന്‍ പ്രകാശന്റെ പേരില്‍ ഉള്ളത്. ഏഴ് കൊലക്കേസുകളിലും പതിനാലോളം കവര്‍ച്ചക്കേസുകളിലും പ്രതിയായ ജയാനന്ദനെ വധശിക്ഷക്ക് വിധിച്ചിട്ടുള്ളതാണ്. റിപ്പര്‍ ജയാനന്ദനെ പിടികൂടുവാന്‍ ഇനിയും പോലീസിനായിട്ടില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ് : ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ അറസ്റ്റില്‍

June 17th, 2013

കോയമ്പത്തൂര്‍: സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയും സരിത എസ്.നായരുടെ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരില്‍ നിന്നും പിടികൂടി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ കൊല്ലം ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റു ചെയ്തത്. സീരിയല്‍ നടി ശാലുമേനോനൊപ്പം കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ഉണ്ടായിരുന്ന ഇയാള്‍ സോളാര്‍ തട്ടിപ്പ് കേസില്‍ ഭാര്യ സരിത എസ്.നായര്‍ പോലീസ് പിടിയിലായതായി അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ബിജുവിനെ പിടികൂടുവാന്‍ അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. ഈ അഭിമുഖത്തില്‍ മുന്‍ മന്ത്രിയും നടനുമായ ഗണേശ് കുമാര്‍ എം.എല്‍.എയ്ക്ക് സരിതയുമായി ബന്ധമുണ്ടെന്നും ഇരുവരും ഹോട്ടലില്‍ കണ്ടുമുട്ടിയിരുന്നതായും ഈ ബന്ധമാണ് തന്റെ കുടുമ്പത്തിന്റേയും കമ്പനിയുടേയും തകര്‍ച്ചക്ക് കാരണമെന്ന് ആരോപിച്ചിരുന്നു.

ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയിട്ടും പോലീസിനു ബിജുവിനെ പിടികൂടുവാന്‍ ആയില്ലെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു.അറസ്റ്റിലായ ബിജുവിനെ വൈകാതെ കേരളത്തിലെക്ക് കൊണ്ടുവരും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സോളാര്‍ തട്ടിപ്പ് വിവാദം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി യു.ഡി.എഫ്
Next »Next Page » മുഖ്യമന്ത്രി ഭാര്യാഘാതകനെ തോളിലേറ്റുന്നു: വി.എസ്. അച്ച്യുതാനന്തന്‍ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine