

- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, പോലീസ്, വിവാദം
വൈപ്പിന്‍: സമ്പത്ത് കസ്‌റ്റഡി മരണകേസ് അന്വേവഷിച്ചിരുന്ന സിബിഐ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ എസ് പി പി. ജി. ഹരിദത്ത് ജീവനൊടുക്കിയതിന് പിന്നാലെ മാതാവും മരണമടഞ്ഞു. മാതാവ് നായരമ്പലം പടിഞ്ഞാറെകൂറ്റ് പരേതനായ ഗോപാലന്റെ ഭാര്യ നിരുപമ(അമ്മിണി-83)യാണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന ഇവര്‍ പുലര്‍ച്ചെ 2.40 നാണ് മരണമടഞ്ഞത്. രോഗം കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി മൂര്‍ഛിച്ചിരുന്നതിനാല്‍ മകന്‍ഹരിദത്തിന്റെ മരണം മാതാവ് അറിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടേയും മൃതദേഹങ്ങള്‍ ഒന്നിച്ച് ഒരുസമയത്ത് തറവാട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കാമാണ് തീരുമാനിച്ചിരുന്നത്. ഹരിദത്തിന്റെ മൃതദേഹം എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹം ഹരിദത്ത് താമസിച്ചിരുന്ന തറവാട് വീട്ടുവളപ്പില്‍ വൈകിട്ട് മൂന്ന് മണിയോടെ സംസ്‌കരിച്ചു.
- ന്യൂസ് ഡെസ്ക്
എറണാകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിച്ച സി. ബി. ഐ ഉദ്യോഗസ്ഥന്‍ ഡി. വൈ. എസ്. പി ജി. ഹരിദത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസ് അന്വേഷണം നടത്തിയ സി. ബി. ഐ യാണ് മരിച്ച നിലയില്‍ എറണാകുളം ജില്ലയിലെ നായരമ്പലത്തുള്ള വീട്ടില്‍ കാണപ്പെട്ടത്. ഈ കേസില്‍ പോലീസിലെ ചില ഉന്നതര്‍ക്കെതിരെ ഹരിദത്ത് റിപ്പോര്‍്ട്ട സമര്‍പ്പിച്ചിരുന്നു. സ്വന്തം ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനെതിരെ പോലും സി. ബി. ഐ അഭിഭാഷകന്‍ കോടതിയില്‍ വിമര്‍ശനമുന്നയിച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കുറ്റകൃത്യം, കോടതി, പോലീസ്, വിവാദം

- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, തട്ടിപ്പ്, പോലീസ്

കോഴിക്കോട് : മദ്ധ്യപ്രദേശിൽ ഖനന മാഫിയ പോലീസ് ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്നതിന് സമാനമായ ഒരു ആക്രമണം കോഴിക്കോട്ടും. കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കോരു, ഡ്രൈവർ നൌഷാദ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പുഴക്കരയിൽ അനധികൃത മണൽ ഖനനം നടക്കുന്നു എന്ന വിവരം ലഭിച്ചത് അനുസരിച്ച് സംഭവ സ്ഥലത്ത് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥർ മണൽ നിറച്ച ലോറി നിർത്താൻ കൈ കാണിച്ചപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്. ആദ്യം വേഗത കുറച്ച ലോറി പൊടുന്നനെ പോലീസുകാർക്ക് അടുത്തെത്തിയപ്പോൾ കുതിച്ച് പായുകയായിരുന്നു. പോലീസുകാരെ തട്ടിത്തെറിപ്പിച്ച ലോറി നിർത്താതെ പാഞ്ഞു പോവുകയും ചെയ്തു. തികച്ചും അദ്ഭുതകരമായാണ് തങ്ങൾ രക്ഷപ്പെട്ടത് എന്ന് ആക്രമണത്തിൽ കൈ ഒടിഞ്ഞ കോരു വിശദീകരിക്കുന്നു. ലോറി കണ്ടെത്താൻ പോലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. ലോറിയുടെ നമ്പർ വ്യാജമായിരുന്നു.
കെട്ടിട നിർമ്മാണ രംഗത്തെ ആവശ്യത്തിനായി വൻ തോതിൽ നിയമവിരുദ്ധ മണൽ വാരൽ നടക്കുന്ന സാഹചര്യത്തിൽ മണൽ മാഫിയ പോലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്നത് ആശങ്കയ്ക്ക് ഇട നൽകുന്നു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, പോലീസ്