മദ്ധ്യപ്രദേശ് മോഡൽ ആക്രമണം കേരളത്തിലും

March 13th, 2012

sand-mafia-epathram

കോഴിക്കോട് : മദ്ധ്യപ്രദേശിൽ ഖനന മാഫിയ പോലീസ് ഉദ്യോഗസ്ഥനെ ട്രാക്ടർ കയറ്റി കൊന്നതിന് സമാനമായ ഒരു ആക്രമണം കോഴിക്കോട്ടും. കോഴിക്കോട് മുക്കം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കോരു, ഡ്രൈവർ നൌഷാദ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പുഴക്കരയിൽ അനധികൃത മണൽ ഖനനം നടക്കുന്നു എന്ന വിവരം ലഭിച്ചത് അനുസരിച്ച് സംഭവ സ്ഥലത്ത് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥർ മണൽ നിറച്ച ലോറി നിർത്താൻ കൈ കാണിച്ചപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്. ആദ്യം വേഗത കുറച്ച ലോറി പൊടുന്നനെ പോലീസുകാർക്ക് അടുത്തെത്തിയപ്പോൾ കുതിച്ച് പായുകയായിരുന്നു. പോലീസുകാരെ തട്ടിത്തെറിപ്പിച്ച ലോറി നിർത്താതെ പാഞ്ഞു പോവുകയും ചെയ്തു. തികച്ചും അദ്ഭുതകരമായാണ് തങ്ങൾ രക്ഷപ്പെട്ടത് എന്ന് ആക്രമണത്തിൽ കൈ ഒടിഞ്ഞ കോരു വിശദീകരിക്കുന്നു. ലോറി കണ്ടെത്താൻ പോലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. ലോറിയുടെ നമ്പർ വ്യാജമായിരുന്നു.

കെട്ടിട നിർമ്മാണ രംഗത്തെ ആവശ്യത്തിനായി വൻ തോതിൽ നിയമവിരുദ്ധ മണൽ വാരൽ നടക്കുന്ന സാഹചര്യത്തിൽ മണൽ മാഫിയ പോലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ച് വരുന്നത് ആശങ്കയ്ക്ക് ഇട നൽകുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആറ്റുകാല്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ കേസെടുത്തു

March 12th, 2012

attukal-pongala-epathram

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ സ്വമേധയാ പോലീസ് കേസെടുത്തു. മണക്കാടു മുതല്‍ പഴവങ്ങാടി വരെ ഉള്ള റോഡില്‍ കൂട്ടം കൂടിയതിന്റെയും അടുപ്പു കൂട്ടിയതിന്റേയും പേരിലാണ് കണ്ടാലറിയാവുന്ന സ്ത്രീകള്‍ക്കെതിരെ കേസ്. പൊതുനിരത്തില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കരുതെന്ന ഹൈക്കോടതി വിധി ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. സ്ത്രീകള്‍ക്കെതിരെ കേസെടുത്തതു സംബന്ധിച്ച് ഫോര്‍ട്ട് പോലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ടു നല്‍കിയതായാണ് സൂചന. ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമ സഭയില്‍ ഉറപ്പു നല്‍കിരുന്നതാണ്. എന്നിട്ടും ഇത്തരത്തില്‍ ഒരു നടപടിയുണ്ടായതില്‍ ഭക്ത ജനങ്ങള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. എന്നാല്‍ ഇത് സര്‍ക്കാറിന്റെ അറിവോടെ അല്ലെന്നും, സംഭവത്തെ കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ ഇപ്പോൾ പറയുന്നത്. ലക്ഷക്കണക്കിനു ഭക്തരാണ് ആറ്റുകാല്‍ പൊങ്കാലയില്‍ വര്‍ഷാവര്‍ഷം പങ്കെടുക്കാറുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രഭുദയ കപ്പല്‍ ക്യാപ്റ്റന്‍ അറസ്റ്റില്‍

March 12th, 2012

എറണാകുളം:പ്രഭുദയ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ ഗോര്‍ഡണ്‍ ചാള്‍സ് പെരേരയെ കേരളാ പൊലീസ് അറസ്റ്റ് ചെയ്തു.  കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ് ആലപ്പുഴ ചെന്നൈ തുറമുഖത്ത് പുറങ്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെത്തി ഡി. വൈ. എ. സ്. പി. മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രഭുദയയിലെ സെക്കന്‍ഡ് ഓഫീസറും മലയാളിയുമായ പ്രശോഭ് സുഗതനെ കടലില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു എന്ന് അദ്ദേഹത്തിന്റെ പിതാവ് പരാതി നല്‍കിയാതിനെ തുടര്‍ന്ന് ക്യാപ്റ്റനും കപ്പലിലെ ചില ജീവനക്കാര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മദ്യപിച്ച് ട്രെയിനില്‍ കയറിയവര്‍ റെയില്‍‌വേ പോലീസിനെ കടിച്ചു

March 7th, 2012
crime-epathram
പാലക്കാട്: മദ്യപിച്ച് ട്രെയിനില്‍ കയറി ബഹളമുണ്ടക്കിയത് ചോദ്യം ചെയ്ത റേയില്‍‌വേ പോലീസുകാരനു കടിയേറ്റു.
ചൊവ്വാഴ്ച രാത്രി അമൃത എക്സ്പ്രസ്സില്‍ വച്ചാണ് റെയില്‍‌വേ കോണ്‍സ്റ്റബിള്‍ ദേവദാസിനെ  മദ്യപന്മാര്‍ കടിച്ച് പരിക്കേല്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മങ്കര കിഴക്കേക്കര പറമ്പ് വീട്ടില്‍ അബ്ദുള്‍ സലാം ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ടിക്കറ്റില്ലാതെ പാലക്കാട്ടുനിന്നും ട്രെയിനില്‍ കയറിയ മദ്യപസംഘം യാത്രക്കാരെ അസഭ്യം പറയുകയും മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് സംഭവത്തില്‍ ഇടപെട്ടതിനെതുടര്‍ന്നാണ് റെയില്‍‌വേ പോലീസ് കോണ്‍സ്റ്റബിളായ ദേവദാസിനെ സംഘം കടിച്ച് പരിക്കേല്പിച്ചത്. പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ട്രെയിനില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നതിനെതിരെ റെയില്‍‌വേ നടപടികള്‍ ശക്തമാക്കി വരികയാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നോക്കുകൂലി കേസില്‍ റിമാന്റ് ; തൊഴില്‍ വകുപ്പിന്റെ അറിവോടെ അല്ലെന്ന് മന്ത്രി

February 26th, 2012

kerala-police-epathram

കൊല്ലം: നോക്കുകൂലി വാങ്ങിയതിനു തൊഴിലാളികളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ തൊഴില്‍ വകുപ്പിനു പങ്കില്ലെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര കയര്‍ മേളയില്‍ പ്രദര്‍ശനത്തിനായി സ്റ്റാള്‍ ഒരുക്കാന്‍ എത്തിയവരില്‍ നിന്നും ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ നാലു തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലപ്പുഴ സ്വദേശികളായ ഇല്ലിക്കല്‍ പുരയിടത്തില്‍ കബീര്‍, പാണാവള്ളി പുരയിടത്തില്‍ ഹാരിസ്, മുട്ടത്തിപ്പറമ്പില്‍ ശിവദാസ്, തൈക്കാവ് പുരയില്‍ വേണു എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

നോക്കുകൂലി വാങ്ങിയതിനു തൊഴിലാളി കള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാനത്തുടനീളം ഉയരുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം കേസില്‍ പ്രതികള്‍ റിമാന്റിലാകുന്നത്. പരസ്യമായി നോക്കുകൂലിയെ തള്ളിപ്പറയുമെങ്കിലും വിവിധ ട്രേഡ്‌ യൂണിയനില്‍ പെട്ട തൊഴിലാളികള്‍ പൊതുജനത്തെ കൊള്ളയടിക്കുന്നത് പരസ്യമായ രഹസ്യമാണ്. തൊഴിലാളികളെ പോലീസ് അറസ്റ്റു ചെയ്തതും പിന്നീട് കോടതി റിമാന്റ് ചെയ്തതതും സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. നോക്കുകൂലി വാങ്ങിയതിന്റെ പേരില്‍ പോലീസും കോടതിയും ഇടപെടുന്നത് ന്യായമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വ്യാഖ്യാനം. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന നോക്കുകൂലിയെന്ന പകല്‍ കൊള്ളയ്ക്കെതിരെ ഉണ്ടായ ഈ നടപടിയില്‍ പൊതുജനം സന്തോഷത്തിലാണ്. ഏതു വിധത്തിലും ഇത് നിര്‍ത്തണമെന്നത് വര്‍ഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയുള്ള തൊഴിലാളി യൂണിയനുകളുടെ സംഘടിത ശക്തിക്കു മുമ്പില്‍ പലപ്പോഴും പൊതുജനം നിസ്സഹായരാകുകയാണ്. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട കയറ്റിറക്ക് മേഖലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നോക്കു കൂലി ചൂഷണം നടക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി
Next »Next Page » അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine