പിണറായിക്ക് ഡാങ്കേയുടെ ഗതി: വി. എസ്

May 12th, 2012

vs-achuthanandan-epathram

തിരുവനന്തപുരം: പാര്‍ട്ടി 1964ലെ സാമാന സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്നും പിണറായി വിജയന്‍ പറയുന്നതല്ല അന്തിമ തീരുമാനമെന്ന നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവും സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗവുമായ വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നു. വി. വി. ദക്ഷിണ മൂര്‍ത്തി കഴിഞ്ഞ ദിവസം പിണറായിയുടെ തീരുമാനമാണ് അന്തിമമെന്നു പറഞ്ഞിരുന്നു. എന്നാല്‍ 1964ലെ സി. പി. ഐ. യിലെ പിളര്‍പ്പിന് സമാനമായ സാഹചര്യമാണ് ഒഞ്ചിയത്തേതെന്ന് ചരിത്ര സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് വി.എസ് മാധ്യമപ്രവര്‍ത്തകരോട് വളരെ വിശദമായി പറഞ്ഞതോടെ വി എസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. വി എസ്. ആദ്യമായാണ് സംസ്ഥാന സെക്രെട്ടറിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് വിമര്‍ശിക്കുന്നത്.
64ല്‍ സി.പി.ഐ.എമ്മില്‍ ഡാങ്കെയുടെ ഏകാധിപത്യ സ്വഭാവത്തിനെതിരെ ശബ്ദമുയര്‍ത്തിയാണ് താനുള്‍പ്പെടെയുള്ളവര്‍ പുറത്തുവന്നത്. അന്ന് ഡാങ്കെ തങ്ങളെ വിളിച്ചത് വര്‍ഗവഞ്ചകരെന്നാണ്. പിന്നീട് അതേ ഡാങ്കെയെ സി.പി.ഐ പുറത്താക്കുകയാണുണ്ടായതെന്നും വി.എസ് പറഞ്ഞു. ഡാങ്കെ സ്വീകരിച്ച അതേ രീതിയിലാണ് പിണറായി വിജയന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരോക്ഷമായി വി.എസ് സൂചിപ്പിച്ചു.

വി.എസ് പറഞ്ഞതിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

“ഏറാമല പഞ്ചായത്തിലുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ചതാണ് ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടിയില്‍ നിന്ന് പുറത്താകാന്‍ കാരണം. അന്ന് പാര്‍ട്ടി നേതൃത്വം അവരെ കുലംകുത്തികളെന്ന് വിളിക്കുകയും അവര്‍ പുറത്ത് തന്നെയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതുകഴിഞ്ഞ് മെയ് 4ന് ചന്ദ്രശേഖരനെ ശത്രുക്കള്‍ വളഞ്ഞ് പിടിച്ച് ബോംബെറിഞ്ഞ് അതിനുശേഷം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തി.
tp-chandrashekharan-epathram
പൈശാചികമായ ആ സംഭവം നടന്ന ദിസവും കുലംകുത്തികള്‍ പുറത്തുതന്നെ എന്ന നിലയില്‍ സഖാവ് വിജയന്റേതായി പ്രസ്താവന വന്നു. അന്നു പത്രപ്രതിനിധികള്‍ ഇങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് സഖാവിന്റെ അഭിപ്രായമെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് ആ അഭിപ്രായമില്ലെന്ന് ഞാന്‍ പറഞ്ഞു. വിജയന്‍ പറഞ്ഞത് വിജയന്റെ അഭിപ്രായമാണ്. പാര്‍ട്ടി ആ അഭിപ്രായമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് വി.വി ദക്ഷിണാമൂര്‍ത്തിയുടെ അഭിപ്രായം കഴിഞ്ഞദിവസം കണ്ടത്. ദക്ഷിണാമൂര്‍ത്തി വിജയനെ ന്യായീകരിച്ചും എന്നെ എതിര്‍ക്കുകൊണ്ടും നടത്തിയ പ്രസ്താവന മറ്റുപാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായ സി.പി.ഐ.എമ്മിന് നയപരമായ കാര്യങ്ങള്‍ കൈക്കൊള്ളുന്നതിന് സി.പി.ഐ.എമ്മിന് ഒരു സംഘടനാ രീതിയുണ്ട്. മുസ് ലീം ലീഗിനെപ്പോലെ തങ്ങളോ, കോണ്‍ഗ്രസിനെപ്പോലെ ഹൈക്കമാന്റോ അല്ലോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നയപരമായ കാര്യങ്ങള്‍ അവശ്യമായി ചര്‍ച്ച ചെയ്ത് അതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് ശരിയെന്ന ധാരണ ദക്ഷിണാമൂര്‍ത്തിക്കുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.
ഒഞ്ചിയത്തെ സഖാക്കള്‍ കുലംകുത്തികളല്ല. അവര്‍ ധീര സഖാക്കളാണ്. അവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തശേഷം അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. 1964ന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ഒഞ്ചിയത്തുണ്ടായിരിക്കുന്നത്. ഒരു സെറ്റ് സഖാക്കള്‍ അവരുടെ വ്യത്യസ്താഭിപ്രായം പറഞ്ഞപ്പോള്‍ അവരുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമം നടന്നില്ല. അവരെ അപഹസിക്കുന്ന രീതിയിലുള്ള സമീപനമാണുണ്ടായത്. പാര്‍ട്ടിയിലെ റിവിഷനിസ്റ്റ് ചിന്താഗതി കള്‍ക്കെതിരെ പ്രതിഷേധിച്ചവരെ എസ്.എ.ഡാങ്കെ വര്‍ഗവഞ്ചകരെന്ന് വിളിച്ച് ആക്ഷേപിച്ചു. അങ്ങനെ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് താനുള്‍പ്പെടുന്ന 32 പേര്‍ പുറത്തുപോയി സുന്ദരയ്യ അദ്ധ്യക്ഷനായി സി.പി.ഐ.എമ്മും പോളിറ്റ്ബ്യൂറോയും രൂപീകരിച്ചു. പിന്നീട് ഡാങ്കെയെ സി.പി.ഐ തന്നെ പുറത്താക്കുന്ന സ്ഥിതിവിശേഷവും വന്നു വര്‍ഗവഞ്ചകര്‍ എന്ന് വിളിച്ച പാര്‍ട്ടിക്ക് പിന്നില്‍ പിന്നീട് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നതും ഓര്‍ക്കണം. പിന്നീട് അതേ ഡാങ്കെയെ സി.പി.ഐ പുറത്താക്കുകയാണുണ്ടായത്. സി. പി. ഐ. എമ്മില്‍ നിന്നും പുറത്തുപോയ റവല്യൂഷണി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും ചന്ദ്രശേഖരനും പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്.
പാര്‍ട്ടിയുടെ ശരിയായ നയത്തിനുവേണ്ടിയിട്ട് തെറ്റുകള്‍ക്കെതിരായി ശരിയായ പോരാട്ടം നടത്തിയതിന്റെ ഫലമായി പിന്നിട്ട് ഈ കാലയളവിനിടയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയാണ് ആ 32 പേരിറങ്ങിപ്പോന്നവരുടെ ശരിയായ നയത്തിനുവേണ്ടിയിട്ടുള്ള പോരാട്ടമാണ്. ഇന്ന് പാര്‍ട്ടിക്ക് പത്ത് ലക്ഷത്തോളം അംഗങ്ങളാണുണ്ടായിരിക്കുന്നത്.
pinarayi-vijayan-citu-epathram
തെറ്റായ നയസമീപനങ്ങളെ സംബന്ധിച്ച് സഹപ്രവര്‍ത്തകരും മറ്റും അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അവരെ ഉടനെ തന്നെ വര്‍ഗ്ഗവഞ്ചകാരെന്ന് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയല്ല വേണ്ടിയിരുന്നത്. സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് എന്തെല്ലാം അഭിപ്രായങ്ങളാണ് അവര് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യംവേണ്ട തിരുത്തലുകള്‍ വരുത്തി പാര്‍ട്ടിയെ ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള ബാധ്യതയാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടി തെറ്റായ സമീപനം തിരുത്തും”.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തന്റെ പാര്‍ട്ടിയിലും കുലംകുത്തികൾ ഉണ്ടെന്നു ബാലകൃഷ്ണപിള്ള

May 11th, 2012

r-balakrishna-pillai-epathram

കൊല്ലം: മന്ത്രി ഗണേഷ്‌ കുമാറിനും യു. ഡി. എഫ്‌. നേതൃത്വത്തിനു മെതിരെ രൂക്ഷമായ വിമര്‍ശനവുമായി ആര്‍. ബാലകൃഷ്‌ണപിള്ള വീണ്ടും രംഗത്തെത്തി. പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ഗണേഷ്‌ വളര്‍ന്നിട്ടില്ലെന്നും, തന്റെ പാര്‍ട്ടിയിലും കുലംകുത്തികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ല, തന്നിഷ്ട പ്രകാരം നീങ്ങുന്നു എന്നും, അതിനാല്‍ പാര്‍ട്ടി തീരുമാന പ്രകാരം എത്രയും പെട്ടെന്ന് പ്രശനം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പത്തു മാസം മുന്‍പ്‌ തന്നെ പരാതി ഉന്നയിച്ചതാണ്. യഥാസമയം യു. ഡി. എഫ്‌. നേതൃത്വം ഇടപെട്ട്‌ അത്‌ പരിഹരിച്ചിരുന്നുവെങ്കില്‍ നിലവിലെ സ്‌ഥിതി ഉണ്ടാകുമായിരുന്നില്ല. പാര്‍ട്ടിക്ക്‌ അതീതനാകാന്‍ ആരെയും അനുവദിക്കില്ലെന്നും, അങ്ങനെ ഗണേഷ്‌ കരുതേണ്ട എന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി അനൂപിന്റെ കാറിടിച്ച് ഒരാള്‍ മരിച്ചു

May 11th, 2012

accident-graphic-epathram

വെഞ്ഞാറമൂട് : ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സഞ്ചരിച്ചിരുന്ന കാറിടിച്ച് വഴി യാത്രക്കാരന്‍ മരിച്ചു. വെമ്പായം പെരുംകൂര്‍ ആമിന മന്‍സിലില്‍ അബ്ദുല്‍കരീം (72) ആണ് മരിച്ചത്. പെരുംകൂര്‍ മാവേലി സ്‌റ്റോറിന് മുന്നില്‍ വ്യാഴാഴ്ച രാത്രി 8.40ഓടെ യായിരുന്നു സംഭവം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന മന്ത്രിയുടെ കാര്‍ അബ്ദുല്‍ കരീമിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോയ് എബ്രഹാം കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സ്ഥാനാര്‍ഥി

May 11th, 2012

കോട്ടയം:മാണി വിഭാഗത്തില്‍നിന്നുള്ള ജോയ് എബ്രഹാം കേരള കോണ്‍ഗ്രസ് എം. രാജ്യസഭ സ്ഥാനാര്‍ഥിയായേക്കും. എന്നാല്‍ കെ.എം മാണിയും പി.ജെ ജോസഫും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുങ്കിലും സ്ഥാനര്‍ത്ഥിത്വം സംബന്ധിച്ച് പി. സി ജോര്‍ജ്ജ് വിയോജിപ്പുമായി രംഗത്ത്‌ വന്നു. ജോയ് എബ്രഹാം 96ല്‍ പൂഞ്ഞാറില്‍ പി.സി ജോര്‍ജിനോട് മത്സരിച്ച് തോറ്റിരുന്നു. ജോസഫ് വിഭാഗത്തില്‍ നിന്നുള്ള ഫ്രാന്‍സിസ് ജോര്‍ജിന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും അവസാനം ജോയ്‌ എബ്രഹാമിനെ തന്നെ തീരുമാനിക്കുകയായിരുന്നു. ഇന്നു ചേരുന്ന സ്റ്റിയറിങ് കമ്മറ്റി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാര്‍ട്ടി ശത്രുക്കളോട് ചേര്‍ന്നവര്‍ എല്ലാം കുലം‌കുത്തികളെന്നു പിണറായി

May 9th, 2012

pinarayi-vijayan-epathram
പാനൂര്‍: സി. പി. എമ്മില്‍ ‘കൂലംകുത്തികള്‍’ വിവാദം കൊഴുക്കുന്നു. പാര്‍ട്ടി വിട്ടു പോയവര്‍ മാത്രമല്ല പാ‍ര്‍ട്ടി ശത്രുക്കളുമായി കൂട്ടു കൂടി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരും കുലം‌കുത്തികള്‍ തന്നെയാണെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി പറഞ്ഞു. ടി. പി.  ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ കൂലംകുത്തികള്‍ എന്ന പ്രയോഗം വിവ്വദമായ സാഹചര്യത്തില്‍ അതിനെ പിണറായിയുടെ മാത്രം അഭിപ്രായമാണെന്ന് പറഞ്ഞു കൊണ്ട് വി. എസ്. അച്യുതാനന്ദന്‍ രംഗത്തു വന്നിരുന്നു എന്നാല്‍ അതിനു കടുത്ത ഭാഷയില്‍ തന്നെ മറുപടി പറഞ്ഞു കൊണ്ടാണ് പിണറായി വിജയന്‍ രംഗത്തെത്തിയത് . ‘ഒഞ്ചിയത്തും ഷൊര്‍ണൂരിലും പാര്‍ട്ടിയുടെ ശത്രുക്കള്‍ക്കൊപ്പം കൂട്ടുചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ കുലം‌കുത്തികള്‍ തന്നെയാണ്. അവരോട് നല്ലവാക്കുകള്‍ പറഞ്ഞിട്ട് കാര്യമില്ല. ഇത് വിഎസിനുള്ള ശക്തമായ മറുപടിയാണ്. എന്നാല്‍ ടി. പി. ചന്ദ്രശേഖരനെ ഞാന്‍ കുലം‌കുത്തി എന്ന് വിശേഷിപ്പിച്ചിട്ടില്ല’ എന്ന് പിണറായി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on പാര്‍ട്ടി ശത്രുക്കളോട് ചേര്‍ന്നവര്‍ എല്ലാം കുലം‌കുത്തികളെന്നു പിണറായി


« Previous Page« Previous « പുതിയ അണക്കെട്ടിന് അനുവാദം കിട്ടി: ഉമ്മന്‍‌ചാണ്ടി
Next »Next Page » ജോയ് എബ്രഹാം കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സ്ഥാനാര്‍ഥി »



  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine