എം. എ. ജോണ്‍ അന്തരിച്ചു

February 22nd, 2011

ma-john-epathram

കോട്ടയം : മുന്‍ കോണ്‍ഗ്രസ് നേതാവ് എം. എ. ജോണ്‍ (72) അന്തരിച്ചു. ഉഴവൂര്‍ കുര്യനാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ വിദേശത്ത് മക്കളെ സന്ദര്‍ശിക്കാന്‍ പോയതിനാല്‍ വീട്ടില്‍ ഒറ്റക്കായിരുന്ന ഇദ്ദേഹത്തെ മരിച്ച നിലയില്‍ വീട്ടു ജോലിക്കാരനാണ് കണ്ടെത്തിയത്. ഹൃദ്രോഗമാണ് മരണ കാരണം.

കെ. എസ്. യു. സ്ഥാപക നേതാക്കളില്‍ ഒരാളായ ഇദ്ദേഹം കോണ്ഗ്രസ്സില്‍ പ്രവര്‍ത്തന വാദത്തിനു തുടക്കമിട്ട നേതാവായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ ആദ്യ ജനറല്‍ സെക്രട്ടറിയാണ്. ജോണിന്‍റെ മരണത്തില്‍ കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ എല്ലാ പാര്‍ട്ടി പരിപാടികളും നിര്‍ത്തി വെച്ചതായി അദ്ദേഹം അറിയിച്ചു. ഭാര്യയും മക്കളും നാട്ടില്‍ എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുക.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

February 21st, 2011

km-mani-pj-joseph-epathram

തൊടുപുഴ : സീറ്റു വിഭജനം തുടങ്ങും മുമ്പെ തൊടുപുഴ സീറ്റില്‍ പി. ജെ. ജോസഫ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച  കെ. എം. മാണിയ്ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇതിനെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും മാണി വിഭാഗവും തമ്മില്‍ തെരുവില്‍ ഏറ്റു മുട്ടിയിരുന്നു. പി. ജെ. ജോസഫിന്റേയും കെ. എം. മാണിയുടേയും പോസ്റ്ററുകളും ഫ്ലക്സുകളും വ്യാപകമായി നശിപ്പിച്ചു. ഇന്നലെ രാത്രിയിലും ഇന്നു പകലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍  കെ. എം. മാണിയുടെ കോലം കത്തിക്കുകയും ചെയ്തു.

നിലവില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളാണ്  തൊടുപുഴ മണ്ഡലത്തില്‍ മത്സരി ക്കുന്നതെന്നും മുന്നണി മാറി വന്ന ജൊസഫിനു ആ സീറ്റ് അവകാശപ്പെടുവാന്‍ ആകില്ലെന്നും  യു. ഡി. എഫിലെ ജില്ലയിലെ പല  നേതാക്കളും അഭിപ്രായപ്പെട്ട് രംഗത്തു വന്നു. വിമാന യാത്രയ്ക്കിടെ സഹ യാത്രികയോട് അപമര്യാദയായി  പെരുമാറിയതിന്റെ പേരില്‍ പേരില്‍ പി. ജെ. ജോസഫിനെതിരെ കേസുണ്ടായിരുന്നു എന്നും കോടതി വെറുതെ വിട്ടെങ്കിലും ഇത് തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു ദോഷകരമായി ബാധിക്കും എന്നും ചിലര്‍  ചൂണ്ടിക്കാട്ടുന്നു. കെ. എം. മാണിയുടെ തന്ത്രമാണ്  ആരവം ഉണ്ടാക്കുന്നതിനു പിന്നിലെന്നും മാണിയുടെ മകന്‍ ജോസ് കെ. മാണിയെ മന്ത്രിയാക്കാനുള്ള ശ്രമമാകാം ഇതെന്നും താന്‍ കരുതുന്നതായി പി. സി. തോമസ് പറഞ്ഞു. മുന്നണി സംവിധാനത്തെ പറ്റി നന്നായി അറിയാവുന്ന മാണിയുടെ പ്രസ്താവന തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് ടി. എം. ജേക്കബ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സുകാരെ കയറൂരി വിടരുതെന്നും ഇത്തരം പരിപാടികള്‍ മുന്നണി സംവിധാനത്തിനു പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കെ. എം. മാണി ശ‌ക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കി. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ തൊടുപുഴയില്‍ മത്സരിക്കുമെന്ന് പി. ജെ. ജോസഫ് വ്യക്തമാക്കി. പ്രകടനം നടത്തുവാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവരെ ആക്രമിക്കുന്ന രീതിയില്‍ ആകരുതെന്നും ജോസഫ് കൂട്ടിചേര്‍ത്തു. എന്നാല്‍ മാണിയുടെ പ്രസ്താവനയെ പറ്റി പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒടുവില്‍ ബാലകൃഷ്ണപിള്ള പൂജപ്പുര ജയിലില്‍

February 19th, 2011

inside-prison-cell-epathram

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ഇടമലയാര്‍ അഴിമതി കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ളയെ പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ എത്തിച്ചു. ഇന്നു രാവിലെ എറണാകുളത്തെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ ആര്‍. ബാലകൃഷ്ണ പിള്ള തനിക്ക്  ജയിലില്‍ ‘എ‘ ക്ലാസ് സൌകര്യങ്ങള്‍ വേണമെന്നും അഭിഭാഷകന്‍ വഴി ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. തനിക്ക് ഹൃദ്രോഗമുണ്ടെന്നും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഉള്ള പിള്ളയുടെ വാദത്തിന് ആവശ്യമായ സൌകര്യങ്ങള്‍ ജയില്‍ അധികൃതര്‍ സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു.

വൈകീട്ട് അഞ്ചേ മുക്കാലോടെ പിള്ളയേയും കൂട്ടു പ്രതിയായ സജീവനേയും കൊണ്ട് പോലീസ് വാഹനം ജയില്‍ കവാടത്തില്‍ എത്തി. ഈ സമയം അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയെ കാത്ത് നൂറു കണക്കിനു അനുയായികള്‍ ജയില്‍ കവാടത്തില്‍ തടിച്ചു കൂടിയിരുന്നു. അവരുടെ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ ആണ് പിള്ള ജയിലിലേക്ക് പോയത്. പിള്ളയ്ക്കൊപ്പം മകനും എം. എല്‍. എ. യുമായ ചലച്ചിത്ര താരം കെ. ബി. ഗണേശ് കുമാറും മറ്റൊരു വാഹനത്തില്‍ എത്തിയിരുന്നു. കൂടാതെ വി. എസ്. ശിവകുമാര്‍, ടി. യു. കുരുവിള തുടങ്ങിയ നേതാക്കന്മാരും ജയില്‍ കവാടത്തില്‍ എത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരേയും മറ്റും ജയില്‍ കവാടത്തി നപ്പുറത്തേക്ക് കടത്തി വിട്ടില്ല.

ജയിലിലെ ഔപചാരികമായ നടപടി ക്രമങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണ പിള്ളയെ ജയിലിലെ ആശുപത്രി ബ്ലോക്കില്‍ പ്രത്യേകം മുറിയില്‍ പാര്‍പ്പിച്ചിരി ക്കുകയാണ്. സി. 5990 എന്ന നമ്പര്‍ ആയിരിക്കും പിള്ളക്ക്.

“ബാലകൃഷണ പിള്ളയെ ജയിലിലാക്കി രാഷ്ടീയ നേട്ടം ഉണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്നും അനേകായിരം ആളുകള്‍ പ്രാര്‍ഥനയോടെ അദ്ദേഹത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നുണ്ടെന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ അച്ഛന്‍ തിരിച്ചു വരുമെന്നും” ജയിലിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം പുറത്ത് വന്ന് മാധ്യമ പ്രവര്‍ത്തകരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ഗണേഷ്‌ കുമാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേശ് കുമാര്‍ എം. എല്‍. എ. യും കൊച്ചിയില്‍ എത്തിയത്. രാവിലെ ഗണേശ് കുമാറിനും മരുമകനും വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ  ടി. ബാലകൃഷ്ണന്‍ ഐ. എ. എസിനുമൊപ്പമാണ് പിള്ള കോടതിയിലേക്ക് പുറപ്പെട്ടത്. കോടതി പരിസരത്തും ധാരാളം യു. ഡി. എഫ്. പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു.

ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിനു രണ്ടരക്കോടി നഷ്ടമുണ്ടാക്കി എന്നതാണ് ഇടമലയാര്‍ കേസ്. ഈ കേസില്‍ ബാലകൃഷ്ണ പിള്ളയേയും മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍, കരാറു കാരനായിരുന്ന പി. കെ. സജീവന്‍ എന്നീ പ്രതികളേയും കുറ്റ വിമുക്തരാക്കി ക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്ന് അന്നത്തെ യു. ഡി. എഫ്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീലിനു പോയിരുന്നില്ല.  ഇതേ തുടര്‍ന്ന് 2003-ല്‍ അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രി യുമായ വി. എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയും വിധിച്ചത്.

അഴിമതി ക്കേസുകളും ആരോപണങ്ങളും ധാരാളമായി ഉയരാറുണ്ടെങ്കിലും ആദ്യമായി അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോകുന്ന മുന്‍ മന്ത്രിയാണ് ബാലകൃഷ്ണ പിള്ള. വിട്ടു വീഴ്ചക്ക് തയ്യാറാകെ നീതി പീഠങ്ങള്‍ക്ക് മുന്‍പില്‍ കൃത്യമായി കേസു നടത്തി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ സുദീര്‍ഘമായ പോരാട്ടമാണ് മുന്‍ മന്ത്രിയും കേരള രാഷ്ടീയത്തിലെ അതികായനുമായ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തത്. വി. എസ്. അച്യുതാനന്ദനു വേണ്ടി സുപ്രീം കോടതിയില്‍ മാലിനി പൊതുവാള്‍, ദീപക് പ്രകാശ് തുടങ്ങിയ പ്രമുഖ അഭിഭാഷകര്‍ ഹാജരായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചു

February 15th, 2011

ന്യൂഡല്‍ഹി: തന്റെ കേരള സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അവഗണിച്ചെന്ന പരാതിക്ക് ഇടവന്നതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഖേദം പ്രകടിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് അദ്ദേഹം ഖേദം അറിയിച്ചത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ആരെയും അവഗണിച്ചിട്ടില്ല; വയലാര്‍ രവി

February 15th, 2011

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടന വേളയില്‍ അവഗണിച്ചെന്ന പേരില്‍ പ്രമേയം പാസാക്കാന്‍ കേരള നിയമസഭയ്ക്ക് അവകാശമുണ്ടെന്നു കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ആരെയും അവഗണിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നതു പേരുവയ്ക്കാത്തതിലുള്ള തര്‍ക്കമാണ്.

മുഖ്യമന്ത്രിയുടെ പേര് ശിലാഫലകത്തില്‍ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ഒരു കത്തയച്ചാല്‍ മതിയായിരുന്നു. എങ്കില്‍ ഈ വിവാദങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ പേര് ശിലാഫലകത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ മാന്യതയും മര്യാദയുമാണ്. ശിലാഫലകത്തില്‍ വ്യോമയാന മന്ത്രിയായ തന്‍റെ പേരുമില്ലെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാലകൃഷ്ണപിള്ള നാളെ കീഴടങ്ങും
Next »Next Page » പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചു »



  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine