കേസൊതുക്കാന്‍ അഞ്ചു കോടിയും ആയിരം ഏക്കറും റൗഫ് ആവശ്യപ്പെട്ടെന്ന്

February 15th, 2011

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ അഞ്ചു കോടി രൂപയും ആയിരം ഏക്കര്‍ ഭൂമിയും നല്‍കണമെന്നു റൗഫ് ആവശ്യപ്പെട്ടതായി സീതിഹാജിയുടെ മരുമകന്‍ കെ.പി. മുഹമ്മദ് ബഷീര്‍. മലപ്പുറത്തു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായരുന്നു അദ്ദേഹം. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരേ വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ റൗഫ് ഉന്നയിച്ചതു കൊണ്ടാണു താന്‍ ഇക്കാര്യമിപ്പോള്‍ പുറത്തുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങളെ എന്തു വിലകൊടുത്തും നേരിടും. ഏതു നേതാക്കള്‍ റൗഫിനോടൊപ്പമുണെ്ടങ്കിലും തിരിച്ചടിക്കും. റൗഫ് പണമാവശ്യപ്പെട്ടതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. റൗഫുമായുള്ള ടെലിഫോണ്‍ സംഭാഷണം കെ.പി. ബഷീ ര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറി.

ഗോവയില്‍ റൗഫിനുണ്ടായിരുന്ന 350 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടതിനു പകരം ആയിരം ഏക്കര്‍ ഭൂമി കുഞ്ഞാലിക്കുട്ടി വാങ്ങിക്കൊടുക്കണം. അതു പോലെ മോഹന്‍രാജുമായുള്ള വിഷയത്തില്‍ കിട്ടാനുള്ള അഞ്ചു കോടിയില്‍ അയാളില്‍നിന്നു ലഭിക്കുന്ന തുക കഴിച്ചു ബാക്കി തുകയും കുഞ്ഞാലിക്കുട്ടി നല്‍കണം. വിവാദം അവസാനിപ്പിക്കാന്‍ അഞ്ചുകോടി കൂടി നല്‍കിയാല്‍ കോടതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി താന്‍ സാക്ഷിപറയാമെന്ന് റൗഫ് പറഞ്ഞതായി ബഷീര്‍ വെളിപ്പെടുത്തി. മലപ്പുറം ജില്ലയില്‍ കുഴപ്പമുണ്ടാക്കാനാണു റൗഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളെപ്പോലുള്ളവരെ വിവാദത്തിലേക്കു വലിച്ചിഴച്ചു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അദ്ദേഹം. താനും റൗഫും സ്‌നേഹിതന്മാരായിരുന്നു. വിഷയം സംസാരിച്ചുതീര്‍ക്കാന്‍ റൗഫ് തന്നെ സമീപിച്ചതാണ്. നിരവധി കേസുകളില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ തന്റെ നേതൃത്വത്തില്‍ നടത്താറുണ്ട്. പറഞ്ഞുതീരാത്തത് അടിച്ചുതീര്‍ക്കുകയാണു തന്റെ പാരമ്പര്യം. റൗഫിനെ ഏതു വിധത്തിലാണോ നേരിടേണ്ടത് ആ രീതിയില്‍ നേരിടും- ബഷീര്‍ പറഞ്ഞു.

20 പ്രാവശ്യമെങ്കിലും റൗഫ് തന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്. മധ്യസ്ഥര്‍ തന്നെ വിളിച്ചു സംസാരിച്ചുണെ്ടന്നും താന്‍ കേസുമായി മുന്നോട്ടു പോകുമെന്നും റൗഫ് പറഞ്ഞതിനെത്തുടര്‍ന്നാണ് അയാളുമായുള്ള ഫോണ്‍ സംസാരം താന്‍ ഉപേക്ഷിച്ചതെന്നും ബഷീര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വ്യാപാര പ്രമുഖനാണു കെ. പി. മുഹമ്മദ് ബഷീര്‍. അന്തരിച്ച മുസ്‌ലിംലീഗ് നേതാവ് സീതി ഹാജിയുടെ മരുമകനായ ഇദ്ദേഹം മലപ്പുറം മൂസ ഹാജി എന്നറിയപ്പെട്ടിരുന്ന പൗരപ്രമുഖന്റെ മകനാണ്. റൗഫ് വിവാദങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കായികമായി നേരിടുമെന്ന സൂചനയാണു ബഷീര്‍ ഇന്നലെ നല്‍കിയത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് റൗഫ്‌

February 15th, 2011

kunhalikkutty-shihab-thangal-epathram

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി റൗഫ് വീണ്ടും രംഗത്ത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ പാണക്കാട് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് റൗഫ് ഇന്നലെ കോഴിക്കോട്ടു നടത്തിയത്.

ശിഹാബ് തങ്ങളുടെ മക്കളില്‍ ഒരാള്‍ക്ക് സംഭവത്തെ ക്കുറിച്ചു വ്യക്തമായി അറിയാമായി രുന്നുവെങ്കിലും കുഞ്ഞാലിക്കുട്ടിയെ ഭയന്നു പ്രതികരിക്കാന്‍ മടിക്കുക യായിരുന്നുവെന്നു റൗഫ് പറഞ്ഞു. താന്‍ ഉന്നയിച്ച സംഭവം സംബന്ധിച്ചുള്ള തെളിവുകള്‍ ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു കൈമാറാന്‍ തയാറാണെന്നും ഇനി പാണക്കാട് തങ്ങള്‍മാരെ അമ്മാനമാടാന്‍ അനുവദിക്കില്ലെന്നും റൗഫ് വ്യക്തമാക്കി.

കോതമംഗലം പെണ്‍വാണിഭ ക്കേസില്‍ കുഞ്ഞാലിക്കുട്ടിയും ഒരു മുന്‍ കേന്ദ്ര മന്ത്രിയും പ്രതികളായിരുന്നു. ഈ കേസ് ഒതുക്കാന്‍ 15 ലക്ഷം രൂപ ഇടനിലക്കാരനായ ഷെരീഫ് ചേളാരി വഴി പെണ്‍കുട്ടിക്കു നല്‍കിയതായി തനിക്കറിയാമെന്നു റൗഫ് പറഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ സംഭവത്തെ ക്കുറിച്ച് അന്വേഷണം നടത്തിയ അന്വേഷി പ്രവര്‍ത്തക ജമീല മാങ്കാവിനെ സ്വാധീനിക്കാനും മൊഴി മാറ്റി പറയാനുമായി കുഞ്ഞാലിക്കുട്ടി ഇടപെട്ടിരുന്നു. ഇതിനായി പി. വി. അബ്ദുള്‍ വഹാബിന്റെ കോഴിക്കോട്ടുള്ള വസതിയില്‍ വെച്ച് ഇവര്‍ക്കു മൂന്നര ലക്ഷം രൂപ നല്‍കിയതിനു താന്‍ സാക്ഷി യാണെന്നും റൗഫ് വെളിപ്പെടുത്തി.

കേസിലെ മുഖ്യ സാക്ഷികളായ റജീന യുടെയും റജുല യുടെയും കേസിന്റെ മൊഴി ഉണ്ടാക്കുന്ന  സമയത്തു താന്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പിന്നീടാണ് ഇതില്‍ എത്തിപ്പെട്ടത്. അതേ സമയം, താന്‍ നടത്തിയ വെളിപ്പെടു ത്തലിനെതിരേ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി ഉന്നയിച്ച ആരോപണങ്ങള്‍ വില കുറഞ്ഞതാണെന്നു റൗഫ് ആരോപിച്ചു. ഐസ്ക്രീം കേസിന്റെ പുതിയ വെളിപ്പെടുത്തലിനു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇത്തരത്തിലുള്ള ആരോപണം തെളിയിച്ചാല്‍ താന്‍ അത്തരക്കാര്‍ പറയുന്ന എന്തും ചെയ്യാമെന്നും റൗഫ് വെല്ലുവിളിച്ചു.

കുഞ്ഞാലിക്കുട്ടി യുമായി ചേര്‍ന്നു പല തെറ്റുകളും ചെയ്തിട്ടുണ്ട്. അവ തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. സത്യം ലോകത്തെ അറിയിക്കാനാണ് ഈ തുറന്നു പറച്ചില്‍. തന്റെ പക്കലുള്ള എല്ലാ രേഖകളും അന്വേഷണ സംഘത്തിനു കൈമാറി യിട്ടുണ്ടെന്നും റൗഫ് കൂട്ടിച്ചേര്‍ത്തു.

സ്വഭാവദൂഷ്യം: കുഞ്ഞാലിക്കുട്ടിയെ ശിഹാബ് തങ്ങള്‍ ഉപദേശിച്ചു

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജഡ്ജിയ്‌ക്കെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കും കെ.സുധാകരന്‍

February 14th, 2011

തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി കൈപ്പറ്റിയെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ.സുധാകരന്‍. എംപി. പറഞ്ഞ കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയാന്‍ തയ്യാറാണ്. ഇതു സംബന്ധിച്ച് തന്റെ പക്കല്‍ രേഖകള്‍ ഒന്നും തന്നെയില്ല. ഇക്കാര്യത്തില്‍ തന്റെ മനസാക്ഷിയാണ് സാക്ഷി. നിയമനടപടി വന്നാല്‍ നേരിടും. ഇത് ഒരു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഞാന്‍ പറഞ്ഞത് സത്യമാണ്. ആവേശത്തിന്റെ പുറത്ത് പറഞ്ഞതല്ല. ഏതു ജഡ്ജിയാണ് കൈക്കൂലി വാങ്ങിയതെന്ന് ഇപ്പോള്‍ പറയാനാവില്ല. പറയേണ്ടിടത്ത് പറയാം. കഴിഞ്ഞ കുറേ വര്‍ഷമായി കോടതിക്ക് വന്ന മൂല്യച്ഛ്യുതിയാണ് തന്നെ ഇത് പറയാന്‍ നിര്‍ബന്ധിതനാക്കിയതെന്നും സുധാകരന്‍ പറഞ്ഞു.

ഹൈക്കോടതി റദ്ദാക്കിയ 21 ബാര്‍ ലൈസന്‍സുകള്‍ പുനഃസ്ഥാപിച്ചുകിട്ടുന്നതിന് ബാര്‍ ഉടമകള്‍ സുപ്രീം കോടതി ജഡ്ജിക്ക് 36 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും ഇതിന് താന്‍ സാക്ഷിയാണെന്നും കെ.സുധാകരന്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് സുധാകരന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതേസമയം, സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ അഭിഭാഷക അസോസിയേഷനും മറ്റ് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.

സുപ്രീംകോടതി ജഡ്ജിക്കെതിരെ കെ.സുധാകരന്‍ എംപി ഉന്നയിച്ച ആരോപണത്തെക്കുറിച്ച് സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ മുച്ചൂടും തകര്‍ക്കുന്ന ഗൗരവമായ ആക്ഷേപമാണ് പാര്‍ലമെന്റംഗമായ സുധാകരന്‍ നടത്തിയത്. കൈക്കൂലി വാങ്ങിയതും കൊടുത്തതും ആരാണെന്ന് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം സുധാകരനുണ്‌ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

പണം വാങ്ങിയ ജഡ്ജിയുടെ പേരും പണം നല്‍കിയ ആളിന്റെ പേരും കെ.സുധാകരന്‍ വെളിപ്പെടുത്തണമെന്ന് മുഖമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സുധാകരന്റെ തെരഞ്ഞെടുപ്പ് ശരിവച്ചുകൊണ്ടുള്ള എടക്കാട് കേസിലെ വിധിയും ഇങ്ങനെ നേടിയതാണോ എന്നും വിഎസ് ചോദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനും സുധാകരനെതിരെ രംഗത്തെത്തിയിരുന്നു.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

നമ്മുടെ ചെലവില്‍ ആന്റണിയുടെയും വയലാര്‍ രവിയുടെയും പരസ്യം വേണ്ട: മുഖ്യമന്ത്രി

February 13th, 2011

തിരുവനന്തപുരം: നമ്മുടെ ചെലവില്‍ ആന്റണിയുടെയും വയലാര്‍ രവിയുടെയും പരസ്യം വേണ്ടെന്ന് മുഖ്യമന്ത്രി. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനുണ്ടായ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിലപാട്. പത്രങ്ങളില്‍ തിരുവനന്തപുരം വിമാനത്താവള ടെര്‍മിനലിനെക്കുറിച്ച് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഒരുപേജ് കളര്‍ പരസ്യം അവസാന നിമിഷം വേണ്ടെന്നുവെച്ചു.

വല്ലാര്‍പാടം അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. ചടങ്ങിന്റെ അധ്യക്ഷന്‍ മുഖ്യമന്ത്രിയായിരുന്നെങ്കിലും കേന്ദ്രം നല്‍കിയ പരസ്യത്തില്‍ അദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി, സോണിയാ ഗാന്ധി,കേന്ദ്ര മന്ത്രിമാരായ ഏ. കെ. ആന്റണി, വയലാര്‍ രവി, ജി. കെ. വാസന്‍, സി. പി. ജോഷി, മുകുള്‍ റോയ്, കെ.വി. തോമസ് എന്നിവരുടെ ചിത്രങ്ങളായിരുന്നു കേന്ദ്രം നല്‍കിയ പരസ്യത്തില്‍ ഉണ്ടായിരുന്നത്. കേന്ദ്രത്തിലെ സഹമന്ത്രിമാരുടെവരെ ചിത്രം ഉള്‍ക്കൊള്ളിച്ചിട്ടും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ പോലും ചിത്രം വയ്ക്കാത്തതിലായിരുന്നു വി. എസ്സിന് അമര്‍ഷം. വല്ലാര്‍പാടത്തിന്റെ ശിലാഫലകത്തിലും മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ പേരുമാത്രമേ ഫലകത്തിലുണ്ടായിരുന്നുള്ളൂ. സംസ്ഥാന മന്ത്രിമാരും എറണാകുളം ജില്ലക്കാരുമായ എസ്. ശര്‍മ,ജോസ് തെറ്റയില്‍ എന്നിവര്‍ക്ക് വേദിയില്‍ ഇരിപ്പിടം ലഭിക്കാഞ്ഞതിനെതിരെ ഇരുവരും ചടങ്ങ് കഴിഞ്ഞപ്പോള്‍ ത്തന്നെ രംഗത്തുവരികയും ചെയ്തിരുന്നു.

‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന അടിക്കുറിപ്പോടെ അനന്തമായ ആകാശവും അടിസ്ഥാന സൗകര്യങ്ങള്‍ താഴെ ഒരുക്കിയിരിക്കുന്നതും ചിത്രീകരിക്കുന്ന പരസ്യത്തില്‍ കേന്ദ്രമന്ത്രിമാരായ എ. കെ. ആന്റണിയുടെയും വയലാര്‍ രവിയുടെയും ചിത്രങ്ങളും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറ്റും ചിത്രങ്ങള്‍ക്ക് പുറമെ ചേര്‍ത്തിരുന്നു. ഈ പരസ്യമാണ് മുഖ്യമന്ത്രി തടഞ്ഞത്. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ സംസ്ഥാനത്തോട് കാട്ടുന്ന അവഗണനക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.

സാധാരണ പ്രധാനമന്ത്രി വരുമ്പോള്‍ ചടങ്ങുകളെപ്പറ്റിയും സര്‍ക്കാര്‍ ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടവരെക്കുറിച്ചുംസംസ്ഥാന അധികൃതരുമായി അനൗപചാരികമായി ചര്‍ച്ച നടക്കാറുണ്ട്. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. ആദ്യം അംഗീകരിച്ചതുപ്രകാരം എയര്‍ ഇന്ത്യയുടെ ഹാംഗര്‍ യൂണിറ്റ്, രാജീവ്ഗാന്ധി ഏവിയേഷന്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ കെട്ടിട ശിലാസ്ഥാപനം എന്നിവയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അതൊഴിവാക്കപ്പെടുകയായിരുന്നു. ടെര്‍മിനലിന്റെ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കാന്‍ മന്ത്രിമാരായ എം. വിജയകുമാര്‍, വി. സുരേന്ദ്രന്‍പിള്ള എന്നിവരുടെ പേരുകളും അംഗീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് അതും ഒഴിവാക്കപ്പെട്ടു. സമ്മതിച്ച രണ്ട് പരിപാടികളില്‍ നിന്ന് പ്രധാനമന്ത്രിയെ പിന്‍മാറ്റിച്ചതിനുപിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സ്മാര്‍ട്ട് കരാര്‍ ; പാട്ടകരാര്‍ ഈ മാസം 16-ന് ഒപ്പുവെക്കും

February 13th, 2011

കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പാട്ടകരാര്‍ ഈ മാസം 16-ന് ഒപ്പുവെക്കും. ഇതിനായി ടീകോം പ്രതിനിധികള്‍ 15-ാം തിയതി കേരളത്തിലെത്തും. ടീകോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് അല്‍മുള്ളയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേരളത്തിലെത്തുക. നിയമ വകുപ്പിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും പാട്ടകരാര്‍ ഒപ്പുവെക്കുക.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അനധികൃത നിയമനത്തിന് വേതനമില്ല: എസ്.സി
Next »Next Page » നമ്മുടെ ചെലവില്‍ ആന്റണിയുടെയും വയലാര്‍ രവിയുടെയും പരസ്യം വേണ്ട: മുഖ്യമന്ത്രി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine