പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും : വി. എസ്.

March 3rd, 2011

vs-achuthanandan-epathram

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ കണിശമായും മത്സരിക്കുമെന്നും എവിടെ മത്സരി ക്കണമെന്നത് പാര്‍ട്ടി യാണ് നിശ്ചയിക്കുക യെന്നും മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍. തിരുവനന്തപുരത്ത് കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. അഴിമതി ആരോപണങ്ങളും സീറ്റ് വിഭജന തര്‍ക്കവുമായി യു. ഡി. എഫ്. ശിഥില മായിക്കൊണ്ടി രിക്കുകയാ ണെന്നും എന്നാല്‍ എല്‍. ഡി. ഫ്. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുവാന്‍ ഒരുങ്ങുക യാണെന്നും വി. എസ്. കൂട്ടിച്ചേര്‍ത്തു. ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളെ പറ്റിയും അദ്ദേഹം സംസാരിച്ചു.

തന്റെ മകനെ കുറിച്ച് പ്രതിപക്ഷം എഴുതി തന്ന കത്തില്‍ കാര്യമായ തെളിവുകള്‍ ഇല്ലെന്നും എന്നാല്‍ വ്യക്തമായ ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടി യുമായി ഉയര്‍ന്നു വന്ന ആരോപണത്തില്‍ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിജിലന്‍സ് കമ്മീഷണ‌റായി പി. ജെ. തോമസിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം രാജി വെക്കണമെന്ന് മുഖ്യ മന്ത്രി ആവശ്യപ്പെട്ടു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

വി. എസിനെതിരായ ഹര്‍ജി കോടതി തള്ളി

March 1st, 2011

vs-achuthanandan-epathram

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്തം അന്വേഷിച്ച ജ‌സ്റ്റിസ് മോഹന്‍ കുമാര്‍ കമ്മീഷനെ സ്വാധീനിക്കുവാന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്‍കിയ സ്വകാര്യ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. കേരള കണ്‍സ്യൂമര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ഷാഹുല്‍ ഹമീദായിരുന്നു ഹര്‍ജിക്കാരന്‍. മുഖ്യമന്ത്രിയെ പോലെ ഉന്നത പദവിയില്‍ ഇരിക്കുന്ന വര്‍ക്കെതിരെ ഹര്‍ജി നല്‍കുമ്പോള്‍ വേണ്ടത്ര നിയമോപദേശം തേടണമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മജിസ്ട്രേട്ട് ചെറിയാന്‍ വര്‍ഗ്ഗീസ് ഹര്‍ജി തള്ളിയത്. ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഹര്‍ജി നല്‍കേണ്ടി യിരുന്നത് ജ‌സ്റ്റിസ് മോഹന്‍ കുമാര്‍ കമ്മീഷനായിരുന്നു എന്നും ഹര്‍ജിക്കാരന് അതിനു നിയമപരമായി അവകാശം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും  സി. പി. എം. മുന്‍ കണ്ണൂര്‍ സെക്രട്ടറിയുമായിരുന്ന പി. ശശി ഒരു കത്തിലൂടെ വി. എസിനെതിരെ ഉന്നയിച്ചതെന്ന് പറയപ്പെടുന്ന ആരോപണങ്ങളുടെ പേരിലായിരുന്നു ഹര്‍ജി നല്‍കിയത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ക്കെതിരെ കേസെടുക്കുവാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഹര്‍ജിക്കാരനു വ്യക്തമായ മറുപടി നല്‍കുവാന്‍ സാധിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

യു.ഡി.ഫ് ആരോപണങ്ങള്‍ക്ക് വി.എസ്സിന്റെ ചുട്ട മറുപടി

February 27th, 2011

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലായി തനിക്കും മകന്‍ അരുണ്‍ കുമാറിനും എതിരെ യു.ഡി.ഫ് പാളയത്തില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി വി.എസ്സ്  അച്ചുതാനന്ദന്‍ രംഗത്തെത്തി. ലോട്ടറി വിഷയത്തില്‍ അട്ടിമറിക്കുവാന്‍ കൂട്ടുനിന്നവരുടെ കൂട്ടത്തില്‍ തന്റെ മകന്‍ മകന്‍ ഉണ്ടെങ്കില്‍ അതും ചേര്‍ത്ത് അന്വേഷിക്കുവാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതുമെന്ന് വി.എസ് പറഞ്ഞു. ലോട്ടറി കേസില്‍ അന്വേഷണം ആവശ്യപ്പെട്ടത് താന്‍ ആണെന്നും അതിനാല്‍ തന്നെ താനെന്തിനു അത് അട്ടിമറിക്കണമെന്നും വി.എസ്സ് ചോദിച്ചു. കേസുകള്‍ അട്ടിമറിക്കുവാന്‍ ലോട്ടറിമാഫിയ തന്റെ മകന് പണം നല്‍കിയതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മറ്റൊന്ന് ചന്ദനഫാക്ടറികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണമാണ്. തന്റെ മകനെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് എഴുതിത്തരട്ടെ എന്നും ആര് അന്വേഷിക്കണമെന്നും അവര്‍ക്ക് നിശ്ചയിക്കാമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഏതു ഏജന്‍സിയെകൊണ്ടും അന്വേഷിപ്പിക്കാമെന്നും വി.എസ്സ് പറഞ്ഞു. വ്യക്തിപരമായ ആരോപണങ്ങള്‍ നിയമപരമായി നേരിടുവാന്‍ മകനോട് പറഞ്ഞിട്ടുണ്ടെന്നും  ഒരു സാധാരണ ഇന്ത്യന്‍ പൌരനും നല്‍കുന്ന പരിഗണന മാത്രമേ മകനും നല്‍കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലകൃഷ്ണപിള്ള ജയിലില്‍ പോയി. കേരള്‍ കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിലെ സജീവനും അകത്തു പോയി. കുഞ്ഞാലിക്കുട്ടിയുടെ അന്വേഷണം നടക്കുമ്പോള്‍ അടുത്തയാള്‍ക്കും പോകാമെന്നും പിന്നെ ജയിലില്‍ യു.ഡി.ഫിന് സ്ഥിരമായി കമ്മറ്റി കൂടാവുന്നതാണെന്നും വി.എസ്സ് തന്റെ സ്വതസിദ്ധമായ രീതിയില്‍ പരിഹസിച്ചു. ബാലകൃഷ്ണപിള്ള അഴിമതിക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് പൂജപ്പുരം ജയിലില്‍ ആയതും കുഞ്ഞാലിക്കുട്ടിക്കെതിരെ റൌഫ് നടത്തിയ വെളിപ്പെടുത്തലും കേരള കോണ്‍ഗ്രസ്സ് മാണിഗ്രൂപ്പും യൂത്ത് കോണ്‍ഗ്രസ്സും പി.ജെ. ജോസഫിന്റെ പേരില്‍ തെരുവില്‍ തമ്മിലടിച്ചതുമെല്ലാം ചേര്‍ന്നപ്പോള്‍ യു.ഡി.ഫ് ക്യാമ്പ് ശരിക്കും അങ്കലാപ്പിലായിരുന്നു. അതിനു മറുപടിയെന്നോണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വി.എസ്സിനേയും മകനേയും ആരോപണങ്ങള്‍ കൊണ്ട് മൂടുവാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം അക്ഷരാര്‍ഥത്തില്‍ പ്രതിപക്ഷത്തിനു പുതിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. എ. ജോണ്‍ അന്തരിച്ചു

February 22nd, 2011

ma-john-epathram

കോട്ടയം : മുന്‍ കോണ്‍ഗ്രസ് നേതാവ് എം. എ. ജോണ്‍ (72) അന്തരിച്ചു. ഉഴവൂര്‍ കുര്യനാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ വിദേശത്ത് മക്കളെ സന്ദര്‍ശിക്കാന്‍ പോയതിനാല്‍ വീട്ടില്‍ ഒറ്റക്കായിരുന്ന ഇദ്ദേഹത്തെ മരിച്ച നിലയില്‍ വീട്ടു ജോലിക്കാരനാണ് കണ്ടെത്തിയത്. ഹൃദ്രോഗമാണ് മരണ കാരണം.

കെ. എസ്. യു. സ്ഥാപക നേതാക്കളില്‍ ഒരാളായ ഇദ്ദേഹം കോണ്ഗ്രസ്സില്‍ പ്രവര്‍ത്തന വാദത്തിനു തുടക്കമിട്ട നേതാവായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ ആദ്യ ജനറല്‍ സെക്രട്ടറിയാണ്. ജോണിന്‍റെ മരണത്തില്‍ കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ എല്ലാ പാര്‍ട്ടി പരിപാടികളും നിര്‍ത്തി വെച്ചതായി അദ്ദേഹം അറിയിച്ചു. ഭാര്യയും മക്കളും നാട്ടില്‍ എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുക.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

February 21st, 2011

km-mani-pj-joseph-epathram

തൊടുപുഴ : സീറ്റു വിഭജനം തുടങ്ങും മുമ്പെ തൊടുപുഴ സീറ്റില്‍ പി. ജെ. ജോസഫ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച  കെ. എം. മാണിയ്ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇതിനെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും മാണി വിഭാഗവും തമ്മില്‍ തെരുവില്‍ ഏറ്റു മുട്ടിയിരുന്നു. പി. ജെ. ജോസഫിന്റേയും കെ. എം. മാണിയുടേയും പോസ്റ്ററുകളും ഫ്ലക്സുകളും വ്യാപകമായി നശിപ്പിച്ചു. ഇന്നലെ രാത്രിയിലും ഇന്നു പകലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍  കെ. എം. മാണിയുടെ കോലം കത്തിക്കുകയും ചെയ്തു.

നിലവില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളാണ്  തൊടുപുഴ മണ്ഡലത്തില്‍ മത്സരി ക്കുന്നതെന്നും മുന്നണി മാറി വന്ന ജൊസഫിനു ആ സീറ്റ് അവകാശപ്പെടുവാന്‍ ആകില്ലെന്നും  യു. ഡി. എഫിലെ ജില്ലയിലെ പല  നേതാക്കളും അഭിപ്രായപ്പെട്ട് രംഗത്തു വന്നു. വിമാന യാത്രയ്ക്കിടെ സഹ യാത്രികയോട് അപമര്യാദയായി  പെരുമാറിയതിന്റെ പേരില്‍ പേരില്‍ പി. ജെ. ജോസഫിനെതിരെ കേസുണ്ടായിരുന്നു എന്നും കോടതി വെറുതെ വിട്ടെങ്കിലും ഇത് തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു ദോഷകരമായി ബാധിക്കും എന്നും ചിലര്‍  ചൂണ്ടിക്കാട്ടുന്നു. കെ. എം. മാണിയുടെ തന്ത്രമാണ്  ആരവം ഉണ്ടാക്കുന്നതിനു പിന്നിലെന്നും മാണിയുടെ മകന്‍ ജോസ് കെ. മാണിയെ മന്ത്രിയാക്കാനുള്ള ശ്രമമാകാം ഇതെന്നും താന്‍ കരുതുന്നതായി പി. സി. തോമസ് പറഞ്ഞു. മുന്നണി സംവിധാനത്തെ പറ്റി നന്നായി അറിയാവുന്ന മാണിയുടെ പ്രസ്താവന തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് ടി. എം. ജേക്കബ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സുകാരെ കയറൂരി വിടരുതെന്നും ഇത്തരം പരിപാടികള്‍ മുന്നണി സംവിധാനത്തിനു പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കെ. എം. മാണി ശ‌ക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കി. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ തൊടുപുഴയില്‍ മത്സരിക്കുമെന്ന് പി. ജെ. ജോസഫ് വ്യക്തമാക്കി. പ്രകടനം നടത്തുവാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവരെ ആക്രമിക്കുന്ന രീതിയില്‍ ആകരുതെന്നും ജോസഫ് കൂട്ടിചേര്‍ത്തു. എന്നാല്‍ മാണിയുടെ പ്രസ്താവനയെ പറ്റി പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒളിമ്പ്യന്‍ സുരേഷ് ബാബു അന്തരിച്ചു
Next »Next Page » ആറന്മുള പൊന്നമ്മ അന്തരിച്ചു »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine