ഇടമലയാര്‍ കേസ്: ബാലകൃഷ്ണ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളി

March 9th, 2011

inside-prison-cell-epathram

ഇടമലയാര്‍ കേസില്‍ തന്നെ ഒരു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച വിധി പുനപരിശോധി ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ള നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. പിള്ളയ്ക്കൊപ്പം ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട പി. കെ. സജീവന്‍ എന്ന കരാറുകാരന്റെ ഹര്‍ജിയും കോടതി തള്ളി. തന്നെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ വസ്തുതാ പരമായ തെറ്റുകള്‍ ഉണ്ടെന്നും, ഏതു വകുപ്പ് പ്രകാരമാണ് ശിക്ഷയെന്നത് വിധിയില്‍ പറയുന്നില്ലെന്നും മറ്റും ചൂണ്ടി കാണിച്ചായിരുന്നു ബാലകൃഷ്ണ പിള്ള റിവ്യൂ ഹര്‍ജി നല്‍കിയത്. റിവ്യൂ ഹര്‍ജിയുടെ വാദം തുറന്ന കോടതിയില്‍ ആകണമെന്ന് പിള്ളയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും അത് പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

ഇടമലയാര്‍ കേസില്‍ മുന്‍പ് വിചാരണ കോടതി 20 ആരോപണങ്ങളില്‍ 14 എണ്ണത്തില്‍ പിള്ളയെ കുറ്റ വിമുക്തന്‍ ആക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇതിലും പിള്ളയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഒരു വര്‍ഷത്തെ തടവിനും പതിനായിരം രൂപ പിഴ അടയ്ക്കുവാനും ശിക്ഷ വിധിച്ചത്. ബാലകൃഷ്ണ പിള്ള ഇപ്പോള്‍ പൂജപ്പുര ജെയിലിലാണ്. കേരള രാഷ്ടീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ച ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ ശിക്ഷിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മുന്‍ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യ മന്ത്രിയുമായ വി. എസ്. അച്യുതാനന്ദന്‍ ദീര്‍ഘ കാലം നടത്തിയ നിയമ പോരാട്ടമാണ് ഇടമലയാര്‍ അഴിമതി കേസില്‍ പിള്ളയെ ശിക്ഷിക്കുന്നതിന് ഇട വരുത്തിയത്. ഇടമലയാര്‍ കേസില്‍ ശിക്ഷാ വിധി വന്നതിനെ തുടര്‍ന്ന് വി. എസിനെതിരെ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളിയത് യു. ഡി. എഫിനു വലിയ തിരിച്ചടിയാകും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെന്നിത്തലയും മത്സര രംഗത്തേക്ക്

March 8th, 2011

ramesh-chennithala-epathram

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലക്ക് വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ അനുമതി ലഭിച്ചു. എ. ഐ. സി. സി. അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം തീരുമാനമായത്. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലമാകും രമേശ് മത്സരിക്കുവാനായി തിരഞ്ഞെടുക്കുക എന്ന് കരുതപ്പെടുന്നു. ഹരിപ്പാട്, ചെങ്ങന്നൂര്‍, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങള്‍ പരിഗണനയിലുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. താന്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കും എന്ന് രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നു. യു. ഡി. എഫിനു അനുകൂലമായ ജന വിധിയാണ് ഉണ്ടാകുന്നതെങ്കില്‍ ചെന്നിത്തലക്ക് നിര്‍ണ്ണായകമായ ഒരു സ്ഥാനം നല്‍കേണ്ടതായും വരും. മുഖ്യ മന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍‌ ചാണ്ടിയുടെ പേരും ഉയര്‍ന്നു വരുന്ന സ്ഥിതിക്ക് രമേശിന്റെ സ്ഥാനാര്‍ഥിത്വം വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാധ്യത നല്‍കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ജെ. തോമസിന്റെ നിയമനം : സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം എന്ന് അച്യുതാനന്ദന്‍

March 7th, 2011

pj-thomas-cvc-epathram

തിരുവനന്തപുരം : ആരോപണ വിധേയനായ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പി. ജെ. തോമസിന്റെ നിയമനത്തെ സുപ്രീം കോടതി ചോദ്യം ചെയ്ത നടപടിയെ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ സ്വാഗതം ചെയ്തു. സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ഉള്‍പ്പെടെ തോമസിന്റെ നിയമനത്തിന് ഉത്തരവാദികളായവര്‍ രാജി വെയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് തോമസിനെ കേന്ദ്രം നിയമിച്ചത്‌ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പി. ജെ. തോമസ്‌ പ്രതിയായ 1992ലെ പാമോലിന്‍ ഇറക്കുമതി അഴിമതി കേസ് താന്‍ ഇപ്പോഴും പിന്തുടരുന്നുണ്ട് എന്നും അച്യുതാനന്ദന്‍ അറിയിച്ചു.

കോണ്ഗ്രസ് നേതാവ്‌ കെ. കരുണാകരന്‍ മുഖ്യമന്ത്രിയും തോമസ്‌ ഭക്ഷ്യ വകുപ്പ്‌ സെക്രട്ടറിയും ആയിരുന്ന കാലത്ത്‌ മലേഷ്യയില്‍ നിന്നും പാമോലിന്‍ ഇറക്കുമതി ചെയ്ത കരാറില്‍ സംസ്ഥാനത്തിന് രണ്ടു കോടിയിലേറെ നഷ്ടം സംഭവിച്ചതുമായി ബന്ധപ്പെട്ട അഴിമതിയാണ് പാമോലിന്‍ കേസിന് ആധാരം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്

March 6th, 2011

sahodaran-ayyappan-epathram

സഹോദര സംഘം സ്ഥാപകന്‍ സഹോദരന്‍ അയ്യപ്പന്റെ ചരമ ദിനമാണിന്ന്. സാമൂഹിക പരിഷ്കര്‍ത്താവ്, ചിന്തകന്‍, പത്ര പ്രവര്‍ത്തകന്‍, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ നിരവധി മുഖങ്ങളുള്ള ഇദ്ദേഹം ശ്രീനാരായണ ഗുരുവിന് ഏറെ അടുപ്പമുള്ള ശിഷ്യനുമായിരുന്നു. തന്റെ കാഴ്ച്ചപ്പാട് വെട്ടിത്തുറന്നു പറയുന്ന അയ്യപ്പന്‍ ഗുരുവിന്റെ പ്രസിദ്ധമായ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മുദ്രാവാക്യത്തെ “ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്” എന്ന് മാറ്റി എഴുതി.

ജാതി വ്യവസ്ഥിതിയ്ക്കെതിരെ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ നടത്തി സാമൂഹിക പരിഷ്കരണത്തിനായി അവിരാമം പ്രവര്‍ത്തിച്ചു വരുന്നതിനിടയിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. 1928 ല്‍ കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഹോദരന്‍ അയ്യപ്പന്‍ രണ്ടു തവണ കൊച്ചിയുടെയും ഒരു തവണ തിരു – കൊച്ചിയുടെയും മന്ത്രിയായി സേവനം അനുഷ്ഠിച്ചു. ഒട്ടേറെ പുരോഗമനപരമായ പരിപാടികള്‍ക്ക്‌ അദ്ദേഹം നേതൃത്വം നല്‍കി. ജാതി വ്യവസ്ഥയ്ക്കെതിരെ എല്ലാ ജാതിയിലും പെട്ടവരെ സംഘടിപ്പിച്ച് 1917ല്‍ ചെറായിയില്‍ നടത്തിയ മിശ്ര ഭോജനം മുതല്‍ 1928ല്‍ കൊച്ചി നിയമ സഭാംഗം ആയിരിക്കെ പ്രണയ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കണം എന്ന് വാദിച്ചത് വരെ ഇതില്‍ പെടുന്നു.

സംശുദ്ധമായ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃക ആയിരുന്ന സഹോദരന്‍ അയ്യപ്പന്‍, വ്യക്തി ജീവിതത്തില്‍ പുലര്‍ത്തിയ ഉയര്‍ന്ന മൂല്യങ്ങള്‍ അദ്ദേഹത്തെ സമൂഹത്തിന്റെ എല്ലാ വിഭാഗം ആളുകളുടെ ഇടയിലും ഏറെ ആരാധ്യനാക്കി. 1968 മാര്‍ച്ച് 6ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒ. രാജഗോപാല്‍ നേമത്ത് ബി.ജെ.പി. സ്ഥാനാര്‍ഥി

March 4th, 2011

o-rajagopal-epathram

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ബി. ജെ. പി. സ്ഥാനാര്‍ഥിയായി  ഒ. രാജഗോപാല്‍ മത്സരിക്കും. ഇക്കാര്യം മാധ്യമങ്ങളോട് രാജഗോപാല്‍ തന്നെയാണ് വ്യക്തമാക്കിയത്. പ്രായാധിക്യം മൂലം മത്സര രംഗത്തു നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടിയുടെ നിര്‍ദ്ദേശം മൂലമാണ് മത്സരത്തി നിറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കുന്ന ബി. ജെ. പി. കോര്‍ കമ്മറ്റിയില്‍ ഉണ്ടാകുവാനാണ് സാധ്യത.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ. രാജഗോപാലിനെ തിരഞ്ഞെടുപ്പില്‍ ഇറക്കുന്നതിലൂടെ ഇത്തവണ കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് ബി. ജെ. പി. ക്കുള്ളത്. മുന്‍പ് തിരുവനന്തപുരത്തു നിന്നും ലോക്‌ സഭയിലേക്ക് മത്സരിച്ചപ്പോള്‍ ഈ നിയമ സഭാ മണ്ഡലത്തില്‍ അദ്ദേഹം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കെ. ജി. മാരാര്‍ക്ക് ശേഷം ബി. ജെ. പി. യുടെ തിരഞ്ഞെടുപ്പ് രാഷ്ടീയത്തില്‍ ഇത്രയും അധികം വോട്ട് കരസ്ഥമാക്കിയ നേതാക്കന്മാര്‍ വേറെ ഇല്ല. കഴിഞ്ഞ വര്‍ഷം അവസാനം  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പലയിടത്തും ബി. ജെ. പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. മാറിയ രാഷ്ടീയ സാഹചര്യത്തില്‍  തങ്ങള്‍ക്ക് തിരുവനന്തപുരത്തു നിന്നോ കാസര്‍ഗോഡ് നിന്നോ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാമെന്നാണ് ബി. ജെ. പി. കരുതുന്നത്. ഇതിന് അനുയോജ്യമായ രീതിയില്‍ ആയിരിക്കും സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുക.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും : വി. എസ്.
Next »Next Page » ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന് »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine