ടി.പി. ചന്ദ്രശേഖരന്‍ വധം: 12 പേർ കുറ്റക്കാരെന്ന് കോടതി

January 22nd, 2014

tp-chandrashekharan-epathram

കോഴിക്കോട്: ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷ്ണല്‍ സെഷന്‍‌സ് കോടതി ജഡ്ജി ആർ. നാരായണ പിഷാരടിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെ.കെ. ലതിക എം.എൽ.എ. യുടെ ഭര്‍ത്താവുമായ മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 24 പെരെ കോടതി വെറുതെ വിട്ടു. കേസില്‍ പ്രതിയായിരുന്ന സി.പി.എം. നേതാവ് സി.എച്ച്. അശോകന്‍ കാ‍ന്‍സര്‍ രോഗത്തെ തുടര്‍ന്ന് വിചാരണ വേളയില്‍ മരിച്ചിരുന്നു. സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം കാരായി രാജന്‍ അടക്കം 20 പേരെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വിട്ടയച്ചിരുന്നു.

ഒന്നു മുതല്‍ ഏഴു വരെ പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, റ്റി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത്, കെ. ഷിനോജ് എന്നിവരും സി.പി.എം. നേതക്കളായ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രന്‍, കടുന്നോന്‍ പോയില്‍ ബ്രാഞ്ച് സെക്രട്ടറി മനോജ്, മാഹി പള്ളൂര്‍ വലിയ പുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ്, മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ. പ്രദീപന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് വിധിക്കും.

ടി.പി. യുടെ വിധവ കെ.കെ. രമയുള്‍പ്പെടെ ആർ.എം.പി. നേതാക്കന്മാരും കെ.കെ. ലതിക എം.എൽ.എ. യും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

2012 മെയ് 4ആം തിയതി രാത്രി പത്തു മണിയോടെ ആണ് ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറില്‍ പിന്തുടര്‍ന്ന പ്രതികള്‍ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറ് പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ കേസിന്റെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. 2012 മെയ് 9നു വടകര ഒന്നാം ക്ലാസ് മജിസ്ട്ര്രേറ്റ് കോടതിയില്‍ എഫ്.ഐ.ആർ. സമര്‍പ്പിച്ചു. ഒക്ടോബർ 22ന് കേസ് എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിലേക്ക് മാറ്റി. വിസ്താര വേളയില്‍ നിരവധി സാക്ഷികള്‍ കൂറുമാറി. 2013 ഫെബ്രുവരി 11നു ജഡ്ജി ആർ.നാരായണപിഷാരടി മുമ്പാകെ കേസിലെ സാക്ഷികളുടെ വിസ്താരം ആരംഭിച്ചു. ഒക്ടോബര്‍ 30നു ആരംഭിച്ച അന്തിമ വാദം ഡിസംബര്‍ 20 നു പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2014 ജനുവരി 22നു വിധി വന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മണലൂരില്‍ ഹര്‍ത്താല്‍

November 5th, 2013

മണലൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയതി പ്രതിഷേധിച്ച് മണലൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിനു ആഹ്വാനം. ബ്രഹ്മകുളം കുന്നം കോരത്ത് സലിമിന്റെയും ബുഷറയുടേയും മകന്‍ ഫാസിലിനെ ഇന്നലെ രാത്രിയാണ് കൊലചെയ്യപ്പെട്ടത്. വൈകീട്ട് ആറരയോടെ വീട്ടില്‍ നിന്നും സമീപത്തെ കീഴാര ജംഗ്ഷനിലേക്ക് നടന്നു പോകുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബൈക്കില്‍ എത്തിയ അജ്ഞാത സംഘം ഫാസിലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റു രക്തം വാര്‍ന്ന ഫാസിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ ആണെന്ന് സി.പി.എം ആരോപിച്ചു. കൊല്ലപ്പെട്ട ഫാസില്‍ സി.പി.എം അംഗവും എസ്.എഫ്.ഐ മണലൂര്‍ ഏരിയ ജോയന്റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ തൈക്കാട് മേഘല ജോയന്റ് സെക്രട്ടറിയുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

October 5th, 2013

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു നിരവധി പേര്‍ക്ക് പരിക്ക്. പാറക്കെട്ട് സിന്ധു നിവാസില്‍ പുരുഷോത്തമന്റെ മകന്‍ ഷിധിന്‍(21) ആണ് മരിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നില ല്‍ക്കുകയാണ്. വെള്ളിയാഴ്ച രാത്രി അയോദ്ധ്യ ബസ് സ്റ്റോപ്പിനു സമീപം ക്രൂരമായ രീതിയില്‍ മര്‍ദ്ധനമേറ്റും കൈകാലുകള്‍ തല്ലിയൊടിച്ച നിലയിലുമാണ് ഷിധിനെ കണ്ടെത്തിയത്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഷിധിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലാണെന്ന് കണ്ടതിനെതുടര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല.

സി.പി.എം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റു മുട്ടിയയതിനെ തുടര്‍ന്ന് പരിക്കേറ്റ ചന്ദ്രമ്പത്ത് സുനീഷ്(24), കല്ലുകൊത്തിപ്പറമ്പത്ത് പ്രവീഷ് (21), ശ്രീവത്സത്തില്‍ ബിനോയ് രാജ്(23) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ ഒരു ബേക്കറി തകര്‍ത്തിട്ടുണ്ട്. ഒരു സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം ഉണ്ടായി. പ്രദേശത്ത് എ.എസ്.പി നാരായണന്റെ മേല്‍‌നോട്ടത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ കെ. പി. സി. സി.

June 14th, 2013

ramesh-chennithala-epathram

തിരുവനന്തപുരം : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നതിന് എതിരെ നിലപാടെടുക്കുന്ന രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് സംസ്ഥാന ഘടകമായി കെ. പി. സി. സി. കെ. പി. സി. സി. ജനറൽ സെക്രട്ടറി ലതികാ സുരേഷ് അവതരിപ്പിച്ച പ്രമേയത്തിൽ മോഡിയെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും തീവ്ര വർഗ്ഗീയതയുടെ വക്താക്കളെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത് ഇന്ത്യയുടെ മത നിരപേക്ഷതയ്ക്കും വികസനത്തിനും ഭീഷണിയാണ് എന്ന് വ്യക്തമാക്കുന്നു.

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള നരേന്ദ്ര മോഡിയുടെ വരവ് വർഗ്ഗീയമായ ധ്രുവീകരണത്തിന് കാരണമാകും എന്ന പൊതുവായ ആശങ്കയാണ് കെ. പി. സി. സി. പ്രമേയത്തിലൂടെ വെളിപ്പെടുത്തിയത് എന്ന് കെ. പി. സി. സി. അദ്ധ്യക്ഷൻ രമേഷ് ചെന്നിത്തല പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ടി.പി. വധം : ഒരു സാക്ഷി കൂടി മൊഴി മാറ്റി

June 14th, 2013

kerala-police-epathram

കോഴിക്കോട് : ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് ഒരു സാക്ഷി കൂടി കോടതിയിൽ മൊഴി മാറ്റി പറഞ്ഞു. ഇതോടെ ഈയാഴ്ച്ച മൊഴി മാറ്റുന്ന സാക്ഷികളുടെ എണ്ണം മൂന്നായി. കണ്ണൂർ എരുവട്ടി തട്ടിയോട്ട് ഷിനോജാണ് കോടതിയിൽ മൊഴി മാറ്റിയത്.

കാരായി രാജനോടൊപ്പം കേസിലെ ആറാം പ്രതിയായ ഷിജിത്തിനെ കണ്ടിട്ടുണ്ട് എന്നായിരുന്നു ഷിനോജിന്റെ മൊഴിയായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ രാജനേയോ ഷിജിത്തിനേയൊ സാക്ഷിക്ക് കോടതിയിൽ വെച്ച് തിരിച്ചറിയാൻ കഴിഞ്ഞില്ല.

സി.ഐ.റ്റി.യു. വിന്റെ ഭാഗമായ കള്ള് ചെത്ത് തൊഴിലാളി സംഘടനയിൽ താൻ അംഗമാണ് എന്നതും ഷിനോജ് കോടതി മുൻപാകെ നിഷേധിച്ചു. കഴിഞ്ഞ പത്ത് വർഷമായി കെട്ടിട നിർമ്മാണ തൊഴിലാളിയായ താൻ കോൺഗ്രസ് പാർട്ടി അംഗമാണ് എന്നും ഷിനോജ് കോടതിയെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1267810»|

« Previous Page« Previous « സോളാര്‍ തട്ടിപ്പ്: ഉന്നത തല അന്വേഷണമെന്ന് മുഖ്യമന്ത്രി
Next »Next Page » ജുഡീഷ്യൽ അന്വേഷണം: പ്രതിപക്ഷം ഇറങ്ങിപ്പോയി »



  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine