വഴിയോര പൊതുയോഗം : നിരോധനം സുപ്രീം കോടതി ശരി വെച്ചു

January 7th, 2011

roadside-meetings-banned-epathram

തിരുവനന്തപുരം : പാതയോരങ്ങളില്‍ പൊതു യോഗം നടത്തുന്നത് നിരോധിച്ചു കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരി വെച്ചു. ആലുവയിലെ ബസ്‌ സ്റ്റാന്‍ഡ് പരിസരത്ത് പൊതു യോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഒരു സ്വകാര്യ ഹര്‍ജിയെ തുടര്‍ന്ന് 2010 ജൂണിലാണ് ഹൈക്കോടതി വിധിയുണ്ടായത്. വിധിയില്‍ സംസ്ഥാനത്ത് ഒട്ടാകെ പാതയോരങ്ങളില്‍ പൊതു യോഗം നിരോധിക്കണമെന്ന് ഉണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതില്‍ ജസ്റ്റിസ് എച്ച്. എല്‍. ദത്ത്, ഡി. കെ. ജയിന്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പാതയോരങ്ങളില്‍ യോഗങ്ങള്‍ നടത്തുന്നതു മൂലം പൊതു ജനങ്ങള്‍ വല്ലാതെ ബുദ്ധിമുട്ട അനുഭവിക്കുന്നുണ്ടെന്നും, വിശാലമായ പൊതു താല്പര്യം കണക്കിലെടുത്താണ് ഹൈക്കോടതി വിധി ശരി വെയ്ക്കുന്നത് എന്നും ഹര്‍ജി പരിഗണിക്കവെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. പൊതുവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി. പൊതു യോഗം നിരോധിക്കുന്നത് ജനാധിപത്യ രാജ്യത്ത് പൌരന്റെ സ്വതന്ത്രമായ ആശയ വിനിമയത്തിനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന് ഒരു വിഭഗം പറയുമ്പോള്‍ പല പൊതു യോഗങ്ങളും തങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കു ന്നതായിട്ടാണ് കോടതി വിധിയെ അനുകൂലിക്കുന്നവരുടെ വാദം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൌരാവകാശ വേദി പ്രതിഷേധിച്ചു

January 1st, 2011

ഗുരുവായൂര്‍ : മനുഷ്യാവകാശ പ്രവര്‍ത്തകനും പി. യു. സി. എല്‍. നേതാവുമായ ഡോ. ബിനായക് സെന്നിനെ ജീവപര്യന്തം തടവിലാക്കിയതില്‍ പ്രതിഷേധിച്ച് പൌരാവകാശ വേദിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂരില്‍ പ്രകടനവും പൊതു യോഗവും നടത്തി. ഡോ. ബിനായക് സെന്നിനെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്ന് പൌരാവകാശ വേദി ആവശ്യപ്പെട്ടു.

ഷെരീഫ്‌

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാത്രിയില്‍ ഉറങ്ങുന്ന റെയില്‍വേ അന്വേഷണം

October 18th, 2010

indian-railways-epathramകൊല്ലം : തീവണ്ടി വരുന്ന സമയം അറിയാന്‍ പറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി കാലങ്ങളില്‍ വിളിച്ചിട്ട് കാര്യമില്ല എന്ന് കൊല്ലത്തുകാര്‍ക്ക്‌ നന്നായിട്ടറിയാം. കാരണം വിളിച്ചിട്ട് ഫലമില്ലാതായി നേരിട്ട് സ്റ്റേഷനില്‍ ചെന്ന പലരും കണ്ടത് പുതച്ചു മൂടി ഉറങ്ങുന്ന “അന്വേഷണ” ഉദ്യോഗസ്ഥനെയാണ്. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല എന്നും ഇവര്‍ പറയുന്നുണ്ട്. അടുത്ത കാലത്താണ് ഈ പരിപാടി തുടങ്ങിയതത്രെ. സ്റ്റേഷനിലേക്ക് വിളിച്ചാല്‍ ഈയിടെയായി രാത്രി ഫോണ്‍ എടുക്കാറേയില്ല. രാത്രി വണ്ടികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ ഏറെ ബുദ്ധിമുട്ട് ഇത് മൂലം ഉണ്ടാകുന്നു. തീവണ്ടി വൈകിയാണ് എത്തുന്നത് എന്ന് അറിഞ്ഞാല്‍ അതിന് അനുസരിച്ച് മാത്രം വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മതിയല്ലോ എന്ന് കരുതി റേയില്‍വേ സ്റ്റേഷനിലേക്ക് വിളിക്കുന്നവര്‍ക്ക് ഇവിടെ നിന്നും മറുപടി ലഭിക്കാറേയില്ല.

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കണ്ടല്‍ പാര്‍ക്ക് പൂട്ടുവാന്‍ നിര്‍ദ്ദേശം

October 7th, 2010

mangrove-forest-epathramകണ്ണൂര്‍ : കണ്ണൂരിലെ കണ്ടല്‍ പാര്‍ക്ക് പൂട്ടണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചു കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും അവ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ ഇക്കോ ടൂറിസം സൊസൈറ്റിയ്ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ സ്ഥാപിച്ചിട്ടുള്ള കണ്ടല്‍ പാര്‍ക്കില്‍ പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും കണ്ടലിനെ മറയാക്കി ക്കൊണ്ട് മറ്റു പല പദ്ധതികളും കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.  വിവാദ കണ്ടല്‍ പാര്‍ക്കിനെതിരെ സജീവമായി രംഗത്ത് വന്നത് കെ. സുധാകരന്‍ എം. പി. യാണ്. കണ്ണൂര്‍ രാഷ്ടീയത്തില്‍ സുധാകരന്റേയും മാര്‍ക്കിസ്റ്റ് പാര്ട്ടിയുടേയും ബലാബലത്തിനും വിവാദ പാര്‍ക്ക് വിഷയം വേദിയായി. സുധാകരന്‍ പരിസ്ഥിതി മന്ത്രാലയത്തിനു പരാതി നല്‍കി. തുടര്‍ന്ന് പാര്‍ക്ക് വിദഗ്ദ സമിതി സന്ദര്‍ശിക്കുകയുണ്ടായി. ഇവരുടെ നിരീക്ഷണത്തിലും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ചുള്ള കേസില്‍ സുപ്രീം കോടതിയും പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുവാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

നടപടികളെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചുവെങ്കിലും പിന്നീട് ഇത് തുറന്നിരുന്നു. പത്തു രൂപ സംഭാവനയായി സ്വീകരിച്ചു കൊണ്ടാണ് പാര്‍ക്കിലേക്ക് പ്രവേശനം നല്‍കിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജനകീയ പ്രതിരോധ സമിതിയുടെ വാഹന ജാഥ

October 1st, 2010

എറണാകുളം : മുതലാളിമാരുടെ ലാഭാര്‍ത്തിക്കു മുന്‍പില്‍ സഞ്ചാര സ്വാതന്ത്ര്യം പണയം വെയ്ക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് നാടെമ്പാടും നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമര പ്രചരണ വാഹന ജാഥ ആരംഭിച്ചു. ജനകീയ പ്രതിരോധ സമിതി പ്രസിഡണ്ട് ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ ഏറണാകുളത്ത് വെച്ച് ജാഥ ഉദ്ഘാടനം ചെയ്തു.

justice-vr--krishnaiyer-epathram

ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍

എറണാകുളം തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ വാഹന്‍ ജാഥ കടന്നു പോവും. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് ജാഥ. പ്രൊഫ. സാറാ ജോസഫ്‌, പ്രൊഫ. കെ. ബി. ഉണ്ണിത്താന്‍, ഇ. വി. മുഹമ്മദാലി, ഡോ. ജയപ്രകാശ്‌, ടി. കെ. വാസു, സഹറുദ്ദീന്‍, അഡ്വ. രവി പ്രകാശ്‌, രവീന്ദ്രന്‍ ചിയ്യാരം, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി, മോഹന്‍ദാസ്‌, അനില്‍ കാതിക്കൂടം, ജോയ്‌ കൈതാരത്ത്, പി. കെ. ധര്മ്മരാജ്, ജി. നാരായണന്‍, ഡോ. പി. എസ്. ബാബു, സി, കെ, ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.

മുപ്പത്‌ മീറ്ററില്‍ സര്‍ക്കാര്‍ ചെലവില്‍ ദേശീയ പാത നിര്‍മ്മിക്കുക എന്ന തീരുമാനത്തെ ബി.ഓ.ടി. മുതലാളിമാരും ഭൂ മാഫിയയും ചില രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് അട്ടിമറിച്ചതിലൂടെ കേരള ജനതയുടെ ആത്മാഭിമാനത്തിന് ഇവര്‍ വില പറഞ്ഞിരിക്കുകയാണ് എന്ന് ജനകീയ പ്രതിരോധ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവര്‍ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ പിന്തുണച്ചു കൊണ്ടും, ബി.ഓ.ടി. ക്കെതിരെയുള്ള ജന വികാരം കൂടുതല്‍ വളര്‍ത്തി എടുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ടാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

108 of 1111020107108109»|

« Previous Page« Previous « സമ്മാന വിവാദം അര്‍ത്ഥശൂന്യം എന്ന് കൈരളി
Next »Next Page » ചേകന്നൂര്‍ മൌലവി വധക്കേസ്‌ പ്രതിക്ക് ഇരട്ട ജീവപര്യന്തം »



  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine