മുല്ലപ്പെരിയാറില്‍ ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു

November 28th, 2011

mullaperiyar-dam-epathram

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136.4 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ അനുവദനീയ സംഭരണ ശേഷി 136 അടിയാണ് . ഇതേ തുടര്‍ന്ന്‌ സ്‌പില്‍വേ വഴി കൂടുതല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക്‌ ഒഴുകിത്തുടങ്ങി. പെരിയാറില്‍ ജലനിരപ്പ്‌ ഉയര്‍ന്നാല്‍ ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാര്‍: വരാനിരിക്കുന്ന മഹാ ദുരന്തം

November 27th, 2011

MULLAPERIYAR_DAM_epathram

ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളിലും നിറഞ്ഞു നില്‍ക്കുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍. ഡാം 999 എന്ന സിനിമ. പലപ്പോഴും ചര്‍ച്ചകള്‍ സിനിമ നിരോധിക്കണോ അതോ തമിഴ്‌ സിനിമകള്‍ കേരളത്തില്‍  നിരോധിക്കണോ എന്നായി ചുരുങ്ങുന്നു. മുല്ലപ്പെരിയാറിനെ കുറിച്ച് ചിലതു നാം മനസിലാകാനുണ്ട്. എന്തു കൊണ്ട് തമിഴ്നാട് ഇതിനെ എതിര്‍ക്കുന്നു? പുതിയ ഡാം എന്നത് പ്രാവര്ത്തികമാണോ? ഇത്തരത്തില്‍ കുഴക്കുന്ന ചില പ്രശ്നങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഒപ്പം വരാനിരിക്കുന്ന ദുരന്തത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണം. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തു നിന്നെത്തിയ വിദഗ്ധര്‍ ഇവിടെ ഒരു റിസര്‍ച്ച് നടത്തുകയും തുടര്‍ന്ന് ഒരു സെമിനാറില്‍  ഡാമിന്റെ യഥാര്‍ത്ഥ അവസ്ഥ പറയുകയും ചെയ്തു. അതനുസരിച്ച്, പരമാവധി 5 വര്ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ.  നിര്ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല് പോലും) തകര്ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകള്‍ തകരുകയും ഈ ജലം മുഴുവന്‍  ഇടുക്കിയിലെത്തുകയു ചെയ്യും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങനെ വന്നാല് ഇടുക്കി ആര്‍ച്ച് ഡാം തകരും, ഇടുക്കി ജില്ലയുടെ പകുതി മുതല് തൃശൂര് ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. എറണാകുളം ജില്ല പൂര്ണമായും നശിക്കും. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും, ലുലു, ഒബ്രോണ് മാള്, ഇന്ഫോ പാര്‍ക്ക്,  തുടങ്ങി നിരവധി വലിയ സ്ഥാപനങ്ങള്‍ നാശോന്മുഖമാകും. എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ജനങ്ങള്‍ കൊല്ലപ്പെടും. എത്രയോപേര്‍ ഭാവനരഹിതരാകും. ഏകദേശം 42 അടി ഉയരത്തില്‍ ആര്‍ത്തിരമ്പി വരുന്ന വെള്ളത്തിന്റെ മരണപ്പാച്ചിലില്‍ സര്‍വ്വതും നശിക്കും. വെള്ളം മുഴുവന് ഒഴുകി തീര്ന്നാല്‍, 10 ഓളം അടി ഉയരത്തില് ചെളി കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇടുക്കി മുതല് അറബിക്കടല് വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന് വെറും 4.30 മുതല് 5.30 വരെ മണിക്കൂറുകള് മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില് വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്റെ. ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്ക്ക് താങ്ങാന് കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന് തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന് തുറന്നു വിട്ടു പുതിയ ഡാം പണിതു അതില് വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്ഷം എടുക്കും. അതുവരെ അവര്‍ വെള്ളത്തിനെന്തു ചെയ്യും? അതിനാലാണ് അവര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുന്നത്. പക്ഷെ ഒരു പരിഹാരം കാണാതെ ഇരു സര്‍ക്കാരുകളും തര്‍ക്കിച്ചിരുന്നല്‍ന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും. ഇരു സര്‍ക്കാരുകളും പരസ്പരം കൈകോര്‍ത്ത് ഏറ്റവും നല്ല പോംവഴി കണ്ടെത്തിയില്ലെങ്കില്‍ നമിക്കൊക്കെ സഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദുരന്തത്തെ ക്ഷണിച്ചു വരുത്തലാകും.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

1 അഭിപ്രായം »

മുല്ലപ്പെരിയാര്‍ എന്ന മരണ മതില്‍

November 26th, 2011

mullaperiyar-dam-epathram

ഇപ്പോഴും എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു കൊണ്ട് മരണ ദൂതനായ് ഒരു ജനപഥത്തെ മുഴുവന്‍ മുക്കി കൊല്ലാന്‍ കാത്തിരിക്കുന്ന മരണ മതില്‍. മനുഷ്യ നിര്‍മ്മിതമായ ഈ തേക്കടി കായല്‍ ഇനി എത്ര കാലം ഭീതിയുടെ വിനോദമായി നിലനില്‍ക്കും? ഇടയ്ക്കിടയ്ക്ക് ഭൂമി തന്റെ മുഖപടം ഒന്നിളക്കി വെയ്ക്കുമ്പോള്‍ നെഞ്ചിടിപ്പോടെ വലിയൊരു സമൂഹം താഴെ കഴിയുന്നു. രാഷ്ട്രീയം അതിന്റെ വഴി തേടി മനുഷ്യനെ മറക്കുന്നു. തര്‍ക്കത്തിനിടയില്‍ മുല്ലപ്പെരിയാര്‍ എന്ന വാര്‍ദ്ധക്യം പേറി മരണാസന്നനായ മരണമതില്‍ ഒരട്ടഹാസത്തോടെ പിളരുമ്പോള്‍ ഈ തര്‍ക്കത്തിനും വാദങ്ങള്‍ക്കും തിരിച്ചു നല്‍കാനാവാത്ത 30 ലക്ഷം ജനങ്ങള്‍ മുങ്ങി മരിക്കും. ഈ കൊടും പാതകത്തിന് എന്ത് നല്‍കി പരിഹരിക്കാനാകും?

ഫോട്ടോ എടുത്തത് : ഫൈസല്‍ ബാവ

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

1 അഭിപ്രായം »

മുല്ലപ്പെരിയാര്‍ : കേരളത്തിലെ എഞ്ചിനിയര്‍മാരെ വിശ്വസിക്കാനാവില്ല എന്ന് സുബ്രമണ്യം സ്വാമി

November 26th, 2011

subramanian-swamy-epathram

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ല എന്ന് പറയുന്നത് കേവലം ഭീതി പരത്താനാണ് എന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാകരനാണ് ഈ തന്ത്രം ആദ്യമായി പയറ്റിയത്. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ തമിഴ്നാട് ചെയ്തു കൊടുക്കുകയാണെങ്കില്‍ ജലനിരപ്പ്‌ വര്‍ദ്ധിപ്പിക്കാം എന്ന് കരുണാകരന്‍ സമ്മതിച്ചിരുന്നതാണ്. ഈ വാഗ്ദാനത്തില്‍ നിന്നും കേരളം പിന്നീട് പുറകോട്ടു പോയ സാഹചര്യത്തിലാണ് താന്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കോടതിയില്‍ എത്തിച്ചത്‌. എട്ടു വര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ ഉയര്‍ത്തണമെന്ന് സുപ്രീം കോടതി 2006ല്‍ വിധിച്ചു.

റൂര്‍ക്കി ഐ. ഐ. ടി. പഠനം നടത്തി എന്ന് കേരളം പറയുന്നത് വ്യാജമാണ്. അത്തരം പഠനങ്ങളൊന്നും നടന്നിട്ടില്ല. അണക്കെട്ട് സുരക്ഷിതമല്ല എന്നൊക്കെ പറയുന്ന കേരളത്തിലെ എഞ്ചിനിയര്‍മാരെ വിശ്വസിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , ,

1 അഭിപ്രായം »

‘നോക്കുകൂലി’ ലോഡിറക്കാതെ പച്ചക്കറി കെട്ടിക്കിടക്കുന്നു

November 24th, 2011

vegetables-epathram

തൃശൂര്‍: നോക്കുകൂലി സംബന്ധിച്ച് ലോറിക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചുമട്ടു തൊഴിലാളികള്‍ ലോഡ് ഇറക്കാത്തതിനാല്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് മേട്ടുപ്പാളയത്തു നിന്നെത്തിയ പത്ത് ലോഡ് പച്ചക്കറി കെട്ടിക്കിടക്കുന്നു. മാര്‍ക്കറ്റിലെ അംഗീകൃത തൊഴിലാളികള്‍ ലോഡ് ഇറക്കാതെ കടക്കാരില്‍ നിന്നും വൗച്ചര്‍ തുക വാങ്ങിയ ശേഷം പിന്‍വാങ്ങിയതായി കടയുടമകള്‍ ആരോപിച്ചു. പുലര്‍ച്ചെയാണ് മാര്‍ക്കറ്റിലേക്ക് പത്ത് ലോഡ്‌ പച്ചക്കറി എത്തിയത്‌. 11 സി. ഡി. പൂളിലെ ‘വലിയ’ തൊഴിലാളികള്‍ എന്നറിയപ്പെടുന്ന ചുമട്ടു തൊഴിലാളികള്‍ ഉടന്‍ ലോഡിന്‍റെ കണക്കെടുത്ത് ‘വൗച്ചര്‍തുക’ വാങ്ങി പച്ചക്കറി ഇറക്കാതെ സ്ഥലം വിടുകയായിരുന്നു. ഇവയില്‍ പകുതി പിന്നീട് രണ്ടാം നിര തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കിയെങ്കിലും ഇവര്‍ക്കും കൂലി കൊടുക്കേണ്ടി വന്നു. ‘നോക്കുകൂലി’ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. വി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

-

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »


« Previous Page« Previous « മിനി വിമാനത്താവളം സ്ഥലമെടുപ്പ്; വയനാട്ടില്‍ പ്രതിഷേധം ശക്തം
Next »Next Page » കൊച്ചുബാവ കഥാലോകത്തെ വലിയ ബാവ »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine