ഹജ്ജ് മോഡല്‍ സബ്‌സിഡി ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന ഹര്‍ജി നല്‍കി

March 7th, 2012
pilgrimage-epathram
കൊച്ചി: ഹജ്ജിനു സബ്‌സിഡി നല്‍കുന്നതു പോലെ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ തീര്‍ഥാടനം നടത്തുന്നവര്‍ക്ക് സബ്സിഡി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടന രംഗത്ത്. ഐ. ഫ്. ഒ. ഐ. ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. വര്‍ക്കിങ്ങ് ചെയര്‍മാന്‍ ജിജി ലാനി തോട്ടവും സെക്രട്ടറി രാജീവ് ജോര്‍ജ്ജുമാണ് സംഘടനയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹജ്ജ് തീര്‍ഥാടനത്തിനു ധനസഹായം നല്‍കുന്നതില്‍ അപാകതയില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും കൂടാതെ വിദേശ രാജ്യത്ത് തീര്‍ഥാടനം നടത്തുന്നതിന്  ക്രൈസ്തവര്‍ക്ക് 20,000  രൂപ സബ്‌സിഡി നല്‍കുവാന്‍ ആന്ധ്ര സര്‍ക്കാരിന്റെ തീരുമാനം ഉള്ളതായും ഹര്‍ജിയില്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍. എസ്. എസ് പ്രസിഡണ്ട് പി. കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു

February 29th, 2012
Narayana-panicker-epathram
ചങ്ങനാശ്ശേരി: എന്‍.എസ്.എസ് പ്രസിഡണ്ട് പി.കെ.നാരായണപ്പണിക്കര്‍ (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 2.10ന് ചങ്ങനാശ്ശേരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 1984- മുതല്‍  തുടര്‍ച്ചയായി ഇരുപത്തെട്ട് വര്‍ഷം എന്‍. എസ്. എസ്സിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്നത്തു പത്മനാഭനു ശേഷം ഏറ്റവും അധികം ജനറല്‍ സെക്രട്ടറി പദത്തില്‍ ഇരുന്ന ആളാണ് നാരായണപ്പണിക്കര്‍. അനാരോഗ്യം മൂലം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും പ്രസിഡണ്ടായി തുടര്‍ന്നു. അദ്ദേഹത്തിന്റെ ഭൌതിക ദേഹം പൊതു ദര്‍ശനത്തിനു വച്ച ശേഷം നാളെ വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിക്കും.
സൌമ്യനായ സമുദായ നേതാവായാണ് പി. കെ. നാരായണപ്പണിക്കര്‍ അറിയപ്പെട്ടിരുന്നത്. എന്‍. എസ്. എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഘലയില്‍ കൂടുതല്‍ വികസിപ്പിച്ചത് അദ്ദേഹം ജനറല്‍ സെക്രട്ടറിയായി ഇരുന്ന കാലത്തായിരുന്നു. സമുദായവും രാഷ്ട്രീയവും തമ്മില്‍ ആരോഗ്യകരമായ ദൂരം പാലിക്കുക എന്നതിന്റെ ഭാഗമായി ഉയര്‍ന്നു വന്ന സമദൂര സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവായി അദ്ദേഹം അറിയപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കര്‍ദ്ദിനാള്‍ വിവാദം : വാര്‍ത്താ ഏജന്‍സി വാര്‍ത്ത പിന്‍വലിച്ചു

February 23rd, 2012

kv-thomas-george-alencherry-epathram

എറണാകുളം : മത്സ്യബന്ധന തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ സൈനികര്‍ വെടിവെച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിലെ കത്തോലിക്കാ മന്ത്രിമാരെ താന്‍ സമീപിച്ചു എന്നും കേസില്‍ നീതി നടപ്പിലാക്കാന്‍ താന്‍ ഇടപെടും എന്നുമുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ വിവാദ പ്രസ്താവന ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ ഏജന്സിയ ഫീദെസ് തങ്ങളുടെ വെബ് സൈറ്റില്‍ നിന്നും പിന്‍വലിച്ചു.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ വാര്‍ത്ത നല്‍കിയ പേജില്‍ ഇപ്പോള്‍ “ഈ വാര്‍ത്ത ഇപ്പോള്‍ ലഭ്യമല്ല” എന്ന ഒരു അറിയിപ്പാണ് ഉള്ളത്.

agenzia-fides-cardinal-george-alencherry-epathram
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

നേരത്തെ നല്‍കിയ വാര്‍ത്തയില്‍ വാര്‍ത്താ ഏജന്‍സിയോട് കര്‍ദ്ദിനാള്‍ പറഞ്ഞത് ഇപ്രകാരമാണ് :
രണ്ടു കത്തോലിക്കാ തൊഴിലാളികള്‍ വെടിയേറ്റ്‌ മരിച്ച കഥ ഞാന്‍ കേട്ടു. വേദനാജനകമാണ് അത്. ഉടന്‍ തന്നെ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരെ ബന്ധപ്പെട്ട് കേസില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനങ്ങളൊന്നും എടുക്കരുത് എന്ന് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ വ്യക്തമായും ചില പിഴവുകള്‍ ഉണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ കടല്‍കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ കാര്യം അതല്ല. “വിദേശ ശക്തികള്‍” എന്നും “അമേരിക്കന്‍ ആധിപത്യം” എന്നൊക്കെ പറഞ്ഞ് തെരഞ്ഞെടുപ്പ്‌ ലക്‌ഷ്യം വെച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തില്‍ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് കേരളത്തില്‍ ഉള്ളത്.

പ്രശ്നം രമ്യമായി പരിഹരിക്കാന്‍ താന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. പ്രത്യേകിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ റോമില്‍ വിശുദ്ധ പിതാവിനോടും പുതിയ കര്‍ദ്ദിനാള്‍മാരോടും ഒപ്പം കുര്‍ബ്ബാനയില്‍ പങ്കെടുത്ത കത്തോലിക്കനായ ടൂറിസം മന്ത്രി കെ. വി. തോമസിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക്‌ തികഞ്ഞ വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും അദ്ദേഹത്തിന് ഏറെ പിടിപാടും സ്വാധീന ശക്തിയുമുണ്ട്. ഈ പ്രശ്നത്തില്‍ താന്‍ പരമാവധി ഇടപെടാം എന്ന് അദ്ദേഹം തനിക്ക്‌ ഉറപ്പു നല്‍കിയിട്ടുമുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ അധികൃതരുമായി താന്‍ നിരന്തരമായി ബന്ധപ്പെട്ട് കൊള്ളാം എന്ന് ഉറപ്പു നല്‍കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ക്ഷേത്രവളപ്പില്‍ ഗോവധം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

January 18th, 2012
cow-killed-at-temple-premises-epathram
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ധര്‍മ ശാസ്താ ക്ഷേത്രവളപ്പില്‍ ഗര്‍ഭിണിയായ പശുവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കണ്ടന്തറ മുഹമ്മദ് കുഞ്ഞ് (48), അനസ് (24) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. ക്ഷേത്രപരിസരത്ത് അലഞ്ഞു നടക്കുകയായിരുന്ന പശു കഴിഞ്ഞ ദിവസം അസുഖം ബാധിച്ച് കിടപ്പിലായി. തുടര്‍ന്ന് ഭക്തരുടേയും ജീവനക്കാരുടെയുടെ സംരക്ഷണയിലായിരുന്നു. ഇതിനിടയിലാണ് പോലീസ് പിടിയിലായവര്‍ ക്ഷേത്രവളപ്പില്‍ കടന്ന് രോഗാവസ്ഥയില്‍ കിടന്ന പശുവിനെ കൊന്ന് ഇറച്ചിയെടുക്കുവാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട ഭക്തരും ക്ഷേത്ര ജീവനക്കാരും ഇരുവരേയും തടഞ്ഞു വച്ചു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുവാന്‍ ശ്രമിച്ചെങ്കിലും കളക്ടറോ ആര്‍. ഡി. ഓ യോ സംഭവസ്ഥലത്തെത്തിയാലെ ഇരുവരേയും വിട്ടു നല്‍കൂ എന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ദ്രുത കര്‍മ്മസേനയടക്കം ഉള്ളവര്‍ എത്തിയാണ് ബലപ്രയോഗത്തിലൂടെ കുറ്റാരോപിതരേയും പശുവിന്റെ ജഡത്തെയും കസ്റ്റഡിയില്‍ എടുത്തത്.
ക്ഷേത്രവളപ്പില്‍ കടന്ന് പശുവിനെ കൊന്നത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകളും ഇടപെട്ടതോടെ സംഭവത്തിന്റെ ഗൌരവം വര്‍ദ്ധിച്ചു. ക്ഷേത്രവളപ്പില്‍ നടത്തിയ ഗോവധത്തിനെതിരെ ഭക്തരും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധ ജാഥ നടത്തി. മൂവ്വാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം പ്രദേശങ്ങളില്‍ പ്രതിഷേധത്തിന് വിവിധ ഹിന്ദു സംഘടനകള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് സംഘര്‍ഷ മേഘലയില്‍ വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ചെമ്പൂത്ര ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ ആഘോഷിച്ചു

January 18th, 2012
chemboothra pooram-epathram
തൃശ്ശൂര്‍: ചെമ്പൂത്ര കൊടുങ്ങല്ലൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തില്‍ മകരച്ചൊവ്വ മഹോത്സവം ആഘോഷിച്ചു. ആനപ്രേമികളുടെ കണ്ണിനും മനസ്സിനും വിരുന്നൊരുക്കിക്കോണ്ട്  വിവിധ ദേശങ്ങളില്‍ നിന്നായി കേരളത്തിലെ പ്രമുഖരായ നാല്പത്തഞ്ച് ഗജവീരന്മാര്‍ അണിനിരന്നു.  വൈകീട്ട് നാലരയോടെ നടന്ന കൂട്ടി എഴുന്നള്ളിപ്പില്‍ ഗജവീരന്‍ ചെമ്പൂത്ര ദേവീദാസന്‍ തിടമ്പേറ്റി. തലയെടുപ്പിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വലം കൂട്ട് നിന്നു. തിരുവമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍, ചെര്‍പ്ലശ്ശേരി രാജശേഖരന്‍, നാണു എഴുത്തശ്ശന്‍ ശ്രീനിവാസന്‍, ചെര്‍പ്ലശ്ശേരി അനന്തപത്മനാഭന്‍ തുടങ്ങിയ ഗജവീരന്മരുടെ സാന്നിധ്യം ഉത്സവത്തിന്റെ മാറ്റു വര്‍ദ്ധിപ്പിച്ചു. മേളത്തിനൊപ്പം ഗജവീരന്മാര്‍ തലയുയര്‍ത്തി ചെവിയാട്ടിയപ്പോള്‍ കാണികളുടെ ആവേശം അലതല്ലി.  പൂരം കാണുവാന്‍ വിദേശികളും എത്തിയിരുന്നു. വൈകീട്ട് ദീപാരാധന ഉണ്ടായിരുന്നു. പുലര്‍ച്ചെ നടന്ന കൂട്ടി എഴുന്നള്ളിപ്പ് കാണുവാനും ആയിരങ്ങള്‍ എത്തിയിരുന്നു.
(ഫോട്ടോ അയച്ചു തന്നത് – ജയകൃഷ്ണന്‍ വെറ്റിനറി കോളേജ് മണ്ണൂത്തി)

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

19 of 2510181920»|

« Previous Page« Previous « കൊട്ടേഷന്‍ ആക്രമണം: കോളേജ് വിദ്യാര്‍ഥിനി മിത്രാസൂസണ്‍ അറസ്റ്റില്‍
Next »Next Page » വടക്കുന്നാഥന്റെ മണ്ണില്‍ കൌമാര കലയുടെ കുടമാറ്റം »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine