കെ – ഫോണ്‍ : കേരള ത്തിന്റെ സ്വന്തം ഇന്റര്‍ നെറ്റ്

October 20th, 2019

internet-for-every-one-kerala-governments-k-phone-project-ePathram
തിരുവനന്തപുരം : കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍ നെറ്റ് എന്നത് കെ -ഫോണിലൂടെ യാഥാര്‍ത്ഥ്യമാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നോക്ക മേഖല യിലെ ഇരുപത് ലക്ഷം കുടുംബ ങ്ങള്‍ക്ക് സൗജന്യ മായി ഹൈ സ്പീ‍ഡ് ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കു വാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ബാക്കി ഉള്ള വര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍ നെറ്റ് ലഭ്യമാക്കും എന്നും മുഖ്യ മന്ത്രി തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അതു വഴി വീടു കളിലും ഓഫീസു കളിലും അതി വേഗ ഇന്റര്‍ നെറ്റ് കണക്ഷന്‍ നല്‍കും എന്നും പദ്ധതിയെ കുറിച്ചുള്ള മറ്റു വിശദാംശ ങ്ങളും ഫേയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കെ. എസ്. ഇ. ബി. യും കേരളാ സ്റ്റേറ്റ് ഐ. ടി. ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴി യാണ് പദ്ധതി നടപ്പാ ക്കുന്നത്. ഭാരത് ഇലക്ട്രോ ണിക്‌സ് ലിമിറ്റഡ് പദ്ധതിയുടെ ടെന്‍ഡര്‍ എടുത്തിട്ടുണ്ട്. 2020 ഡിസംബ റോടെ പദ്ധതി പൂര്‍ത്തീ കരി ക്കുക യാണ് ലക്ഷ്യം.

ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ള വര്‍ക്ക് ഈ പദ്ധതി യിലൂടെ അവ രുടെ സേവന ങ്ങള്‍ ജന ങ്ങളില്‍ എത്തിക്കുവാനും കഴിയും. കേബിള്‍ ടി. വി. ഓപ്പ റേറ്റര്‍ മാര്‍ക്ക് അവരുടെ സേവന ങ്ങള്‍ മികച്ച രീതി യില്‍ ജന ങ്ങളി ലേക്ക് എത്തിക്കുവാന്‍ കെ – ഫോണു മായി സഹകരിക്കുവാനുള്ള അവസരവും ഉണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണു നീക്കാന്‍ നടപടി

October 16th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : മഴയിലും പ്രളയത്തിലും നദി കളിൽ അടിഞ്ഞു കൂടിയ എക്കൽ മണ്ണും മണലും നീക്കം ചെയ്യു വാന്‍ നടപടി സ്വീകരി ക്കുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷത യിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

പുഴകളു ടെയും നദികളു ടെയും സംരക്ഷണ ത്തിനും വെള്ള പ്പൊക്ക നിയന്ത്രണ ത്തിനും ഈ നടപടി അനി വാര്യം എന്ന് യോഗം വിലയി രുത്തി. നടപടി കൾ സമയ ബന്ധിതമായി പൂർത്തി യാക്കു ന്നതിന് ചീഫ് സെക്രട്ടറി ടോം ജോസി ന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും.

കാലവര്‍ഷ ത്തിനു ശേഷം ലഭിക്കുന്ന മഴ വെള്ളം ഫല പ്രദമായി സംഭരി ക്കുന്ന തിന് അടി യന്തര ഇട പെടല്‍ വേണം. കഴിയാവുന്നത്ര സ്ഥല ങ്ങളില്‍ പരമാ വധി മഴ വെള്ളം സംഭരി ക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജല സ്രോതസ്സു കളും ശുദ്ധീ കരി ക്കുവാനും നടപടി വേണം.

തദ്ദേശ സ്വയംഭരണ, ജല വിഭവ വകുപ്പുകളും ഹരിത കേരള മിഷനും യോജിച്ച് നവംബര്‍ മുതല്‍ തന്നെ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാ തല ത്തില്‍ ഏകോപന ത്തിന് സംവി ധാനം ഉണ്ടാകണം.ഓരോ പഞ്ചായത്തിലും ഇതു കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരു ത്തണം. എല്ലാ മാസവും ഇക്കാര്യം അവ ലോകനം ചെയ്യണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പ്രളയ കാലത്ത് അടിഞ്ഞു കൂടിയ അധിക മണലും എക്കല്‍ മണ്ണും നീക്കുന്നതിന് ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടർ മാർക്ക് അധികാരം ഉണ്ട് എന്നും ഇതുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്ത ത്തോടെ മണൽ നീക്കണം.

ജല സേചന വകുപ്പ്, വൈദ്യുതി ബോർഡ് എന്നിവയുടെ കീഴിലുള്ള ഡാമു കളില്‍ നിന്നും മണൽ നീക്കേണ്ടതുണ്ട്. ജല വിഭവ വകുപ്പ്, വൈദ്യുതി വകുപ്പ്, വനം വകുപ്പ് എന്നിവയെ ഏകോപി പ്പിച്ച് ഇതു ചെയ്തു തീര്‍ക്കണം എന്നും മുഖ്യ മന്ത്രി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

September 30th, 2019

lightning-rain-thunder-storm-kerala-ePathram
തിരുവനന്തപുരം : മഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ ഇടി മിന്നലു കളില്‍ അപകട സാദ്ധ്യത ഉള്ള തിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന് നിര്‍ദ്ദേശം.

ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 10 മണി വരെയുള്ള സമയങ്ങളില്‍ ശക്തമായ ഇടി മിന്നലിനുള്ള സാദ്ധ്യത ഉള്ളതിനാലും അവ അപകടകാരികള്‍ ആയതിനാലും ജീവനും വൈദ്യുതി യുമായി ബന്ധിപ്പിച്ച വീട്ട് ഉപകരണ ങ്ങൾക്കും വലിയ നാശ നഷ്ടം ഉണ്ടാക്കും എന്നതിനാല്‍ കൂടുതല്‍ ജാഗ്രത വേണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. മഴക്കാര്‍ കണ്ടു തുടങ്ങിയാലേ മുൻ കരുതലുകള്‍ എടുക്കണം. വീടിനു പുറത്തുള്ളവര്‍ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. അഥവാ ഈ സമയങ്ങളില്‍ തുറസ്സായ സ്ഥലത്ത് ആണെങ്കിൽ ഇടി മിന്നലില്‍ നിന്നും രക്ഷ നേടാന്‍ പാദങ്ങൾ ചേർത്തു വച്ച്‌ കാൽ മുട്ടുകൾക്ക്‌ ഇടയിൽ തല ഒതുക്കി ഉരുണ്ട്‌ ഇരിക്കുക.

ഇടി മിന്നല്‍ കാണുന്നില്ല എന്നു കരുതി ടെറസ്സിലോ മൈതാനങ്ങളിലോ പോകരുത്. ഗൃഹോ പകരണ ങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണ ങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കു വാന്‍ ശ്രമിക്കുക. ഫോൺ ഉപയോഗിക്കരുത്‌. ഈ സമയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുക. ജനലു കളും വാതിലു കളും അടച്ചിടണം.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മായി മഴ പെയ്യുവാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നോർക്ക പുനരധി വാസ പദ്ധതി : പത്തു ലക്ഷം രൂപ വരെ വായ്പ നൽകും

September 8th, 2019

ogo-norka-roots-ePathram
തിരുവനന്തപുരം : നോർക്ക റൂട്ട്‌സ് മുഖേന നടപ്പില്‍ കൊണ്ടു വന്ന പ്രവാസി പുനരധി വാസ പദ്ധതി യായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (NDPREM) പ്രകാരം പത്തു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈട് ഇല്ലാതെ നൽകാൻ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പദ്ധതി സംബ ന്ധിച്ച് നോർക്ക റൂട്ട്സു മായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാ പത്രം ഒപ്പു വച്ചു.

30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് 15% വരെ മൂലധന സബ്‌ സിഡി യും (പരമാ വധി മുന്ന് ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് 3% പലിശ സബ്‌ സിഡി യും നൽകി തിരികെ എത്തിയ പ്രവാസി കൾക്ക് സംരംഭകര്‍ ആകാൻ കൈത്താങ്ങ് നൽകുന്ന പദ്ധതി യാണ് നോർക്ക ഡിപ്പാർട്ട്‌ മെന്റ് പ്രോജ ക്ട് ഫോർ റിട്ടേൺ എമിഗ്ര ന്റ്‌സ് (NDPREM).

നിലവിൽ ഈട് നല്‍കാന്‍ നിവർത്തിയില്ലാതെ സംരംഭ ങ്ങൾ തുടങ്ങാൻ ബുദ്ധി മുട്ടുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം. ഇതു വഴി കൂടുതൽ പേരി ലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാൻ കഴിയും.

പി. എൻ. എക്‌സ്. 3294/19  

 * Norka Roots   ജോലി സാദ്ധ്യതകളുടെ വിശദാംശങ്ങള്‍ 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇതു നമ്മള്‍ തിരിച്ചു പിടിച്ച ഓണം : മുഖ്യമന്ത്രി

September 5th, 2019

pinarayi-vijayan-epathram
തിരുവനന്തപുരം : ഒരു പ്രളയ ത്തില്‍ നിന്നുള്ള തിരിച്ചു വരവാണ് കേരളീ യരെ സംബ ന്ധിച്ച് ഈ ഓണം. അതു കൊണ്ടു തന്നെ ‘ഇതു നമ്മള്‍ തിരിച്ചു പിടിച്ച ഓണം’ എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.

പ്രളയ ദുരിതങ്ങള്‍ ക്കിടയിലും ഇത്തവണ ഓണം ആഘോഷി ക്കുവാന്‍ ഓണ വിപ ണിയില്‍ സൗകര്യങ്ങള്‍ ഒരുക്കി യതി ന്റെ വിശദാംശ ങ്ങള്‍ പങ്കു വെച്ച മുഖ്യ മന്ത്രി യുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയ മാവുന്നു.

‘കാണം വിറ്റും ഓണം ഉണ്ണണം’ മലയാളി യുടെ ഓണ സങ്കല്‍പ്പം ഇങ്ങനെ യാണ്. ഓണാഘോഷ ങ്ങള്‍ വിഭവ സമൃദ്ധ മാക്കാനുള്ള ഉത്സാഹ ത്തി ലാണ് ലോകം എങ്ങു മുള്ള മലയാളികള്‍.

വിപണി യില്‍ ഫല പ്രദമായി ഇടപെട്ട് നല്ലോണം ഉണ്ണാന്‍ അവസരം ഒരുക്കു കയാണ് സര്‍ക്കാര്‍ ഇത്തവണ യും ചെയ്യു ന്നത്. ഇതി നായി പ്രത്യേക ഓണ ചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സജജമാക്കി യിട്ടുണ്ട്. ജില്ലാ – താലൂക്ക് കേന്ദ്ര ങ്ങളിലെ പ്രത്യേക ചന്ത കള്‍ ക്കൊപ്പം പ്രത്യേക ഓണം മാര്‍ക്ക റ്റുകളും സ്പെഷ്യല്‍ മിനി ഫെയറു കളും സിവില്‍ സപ്ലൈസ് കോര്‍പ്പ റേഷന്‍ സബ്സിഡി നിര ക്കില്‍ നിത്യോ പയോഗ സാധന ങ്ങള്‍ ഈ ഓണ ചന്ത കളില്‍ ലഭ്യമാണ്.

സപ്ലൈക്കോ മാര്‍ക്കറ്റില്‍ നിത്യോപ യോഗ സാധന ങ്ങള്‍ ക്ക് വില വര്‍ദ്ധിപ്പി ക്കില്ല എന്ന വാഗ്ദാനം സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷ മായി പാലിക്കു ന്നുണ്ട്. ചില സാധന ങ്ങളുടെ വില കുറ ക്കുക യും ചെയ്തു. പ്രളയം ബാധി ക്കാതെ ജനങ്ങള്‍ക്ക് ഓണാഘോഷം സാദ്ധ്യ മാക്കുക യാണ് സര്‍ ക്കാരിന്റെ ലക്ഷ്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. സദാശിവം : മതേതര മൂല്യം ഉയർത്തി പ്പിടിച്ച വ്യക്തിത്വം
Next »Next Page » നോർക്ക പുനരധി വാസ പദ്ധതി : പത്തു ലക്ഷം രൂപ വരെ വായ്പ നൽകും »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine