ഓൺ ലൈൻ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികൾക്കായി ബദൽ സംവിധാനം

June 2nd, 2020

sslc-plus-two-students-ePathram
തിരുവനന്തപുരം : ഓൺലൈൻ വിദ്യാഭ്യാസ സൗകര്യ ങ്ങള്‍ ഇല്ലാത്ത കുട്ടികൾക്കായി അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കും എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. അയൽപക്ക പഠന കേന്ദ്രങ്ങൾ കെ. എസ്. എഫ്. ഇ സ്‌പോൺസർ ചെയ്യും. ഇവിടങ്ങളിൽ ടെലി വിഷനുകൾ വാങ്ങുന്ന തിനുള്ള ചെലവിന്റെ 75 % കെ. എസ്. എഫ്. ഇ. സബ്‌സിഡി യായി നൽകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവന ക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നൽകിയ തിൽ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക.

അയൽപക്ക പഠന കേന്ദ്രങ്ങൾ ഒരുക്കുന്ന തിനുള്ള മറ്റു ചെലവു കളും ടെലിവിഷന്റെ 25 % ചെലവും തദ്ദേശ ഭരണ സ്ഥാപന ങ്ങൾ വഹിക്കുകയോ സ്‌പോൺസർ മാരെയോ കണ്ടെത്തണം. കുടുംബശ്രീ വഴി ലാപ്‌ടോപ്പു കൾ വാങ്ങുന്ന തിനുള്ള ഒരു സ്‌കീം കെ. എസ്. എഫ്. ഇ. രൂപം നൽകുന്നുണ്ട്.

കെ. എസ്. എഫ്. ഇ. യുടെ മൈക്രോ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ സി. ഡി. എസു. കളിലാണ് ഈ സ്‌കീം നടപ്പാക്കുക. ഹൈടെക് പദ്ധതി യുടെ ഭാഗമായി ലഭ്യ മാക്കിയ 1.2 ലക്ഷം ലാപ്‌ ടോപ്പുകൾ, 7000 പ്രോജക്ടറു കൾ, 4545 ടെലി വിഷനുകൾ തുടങ്ങിയവ, അവ ആവശ്യമായ പ്രദേശത്ത് കൊണ്ടു പോയി ഉപയോഗി ക്കുവാനുള്ള അനുവാദം നൽകിയിട്ടുണ്ട്.

(പി. എൻ. എക്സ്. 2001/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടുകളിൽ നിര്‍വ്വഹിക്കണം

May 19th, 2020

blangad-juma-masjid-in-1999-old-ePathram

തിരുവനന്തപുരം : ഈദുല്‍ ഫിത്വര്‍ ദിനത്തിലെ പെരുന്നാള്‍ നിസ്കാരം, വിശ്വാസികള്‍ വീടുകളില്‍ വെച്ച് നിര്‍വ്വഹിക്കണം എന്ന് മത പണ്ഡിതരുമായും മത നേതാക്കളുമായും നടത്തിയ വീഡിയോ കോൺഫറൻ സിൽ ധാരണയായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമൂഹ പ്രാര്‍ത്ഥന മാത്രമല്ല സക്കാത്ത് കൊടുക്കുവാനും സ്വീകരിക്കുവാനും ആളുകള്‍ പോകുന്നത് ഒഴിവാക്കണം. സക്കാത്ത് വീടുകളില്‍ എത്തിച്ചു കൊടുക്കണം എന്ന നിർദ്ദേശം മത നേതാക്കൾ അംഗീകരിച്ചു.

കൊവിഡ്-19 വൈറസ് വ്യാപനവും രോഗ ഭീഷണിയും നിലനിൽക്കുന്നതിനാല്‍ സമൂഹ പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ വേണ്ടിയാണ് മതപണ്ഡിതരുമായും മുസ്ലിം മത നേതാക്കളുമായും വീഡിയോ കോൺഫറൻസ് നടത്തിയത്.

പെരുന്നാൾ ദിനത്തില്‍ പള്ളികളിലെ നിസ്കാരവും സമൂഹ പ്രാര്‍ത്ഥനയും ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് വലിയ വേദന ഉണ്ടാക്കുന്നതാണ് എങ്കിലും സമൂഹത്തിന്റെ ഭാവിയെ കരുതി പള്ളി കളി ലെയും ഈദ് ഗാഹുകളിലെയും നിസ്കാരം ഒഴിവാക്കാൻ തീരുമാനം എടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയും കൊണ്ടാണ് കൊവിഡ്-19 നെ നിയന്ത്രി ക്കുന്നതിൽ വിജയം കൈവരിക്കുവാന്‍ നമ്മെ സഹായിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

(പി. എൻ. എക്സ്. 1828/2020)

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തിരികെ എത്തുന്ന പ്രവാസികൾ : മാര്‍ഗ്ഗ രേഖ തയ്യാറാക്കി

April 22nd, 2020

air-india-flight-kerala-government-return-of-expatriates-ePathram

തിരുവനന്തപുരം : വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ കേരള ത്തിലേക്ക് തിരികെ എത്തുന്ന പ്രവാസി കളെ സ്വീകരിക്കു വാനായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ തയ്യാറാക്കി.

തിരികെ എത്താൻ ആഗ്രഹിക്കുന്നവര്‍ കൊവിഡ്-19 ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവ് എന്ന് ഉറപ്പു വരുത്തി നോർക്ക യുടെ വെബ് സൈറ്റില്‍ (പ്രത്യേകം ഒരുക്കുന്ന വിഭാഗ ത്തില്‍) രജിസ്റ്റര്‍ ചെയ്യണം.

തിരികെ വരുന്ന പ്രവാസി കളുടെ മുൻഗണനാ ക്രമം :-

വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞും വിദേശത്തു കഴിയുന്നവർ, പ്രായം ചെന്നവര്‍, ഗർഭിണികൾ, കുട്ടി കൾ, രോഗി കൾ, വിസാ കാലാവധി പൂർത്തി യായ വർ, കോഴ്സു കൾ പൂർത്തി യായ സ്റ്റുഡന്റ് വിസ യില്‍ ഉള്ളവർ, ജയില്‍ മോചിതർ, മറ്റുള്ളവർ എന്നിങ്ങനെ യാണ്.

പ്രധാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ :-

വിമാന ത്താവള ങ്ങളിലെ പരിശോധന യില്‍ രോഗ ലക്ഷണ ങ്ങള്‍ കാണിക്കുന്ന വരെ ക്വാറ ന്റൈന്‍ സെന്റ റില്‍ അല്ലെങ്കില്‍ കൊവിഡ് ആശുപത്രി യിലേക്ക് മാറ്റും.

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളി ലേക്ക് അയക്കും. ഇവര്‍ 14 ദിവസം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ ത്തില്‍ വീടുകളില്‍ തന്നെ കഴിയണം.

വീടുകളിലേക്ക് പോകുന്നത് സ്വകാര്യ വാഹന ങ്ങളില്‍ ആയിരിക്കണം. ഡ്രൈവര്‍ മാത്രമേ പാടുള്ളൂ.

സ്വീകരിക്കുവാന്‍ വിമാന ത്താവള ങ്ങളില്‍ എത്താന്‍ ബന്ധു ക്കള്‍ക്ക് അനുവാദം ഇല്ല. ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലു കളിലും റിസോര്‍ട്ടു കളിലും ക്വാറന്റൈന്‍ ചെയ്യാം.

അതതു രാജ്യങ്ങളിൽ നിന്നു പ്രവാസി കൾ പുറപ്പെടു ന്നതിന്ന് എത്ര ദിവസ ത്തിനു ള്ളിൽ ടെസ്റ്റ് നടത്തണം എന്ന് ആരോഗ്യ വകുപ്പ് തീരുമാനിക്കും. കൊവിഡ്-19 ടെസ്റ്റ് സൗകര്യങ്ങള്‍ പ്രവാസി സംഘടനകൾ ഒരുക്കണം. കേരള ത്തിൽ നിന്ന് വിദേശ ത്തേക്കു പോകുന്ന യാത്ര ക്കാർക്കും പ്രോട്ടോക്കോൾ തയ്യാറാക്കണം.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ടിക്കറ്റ് ബുക്കിംഗിനു മുന്‍ഗണന ലഭിക്കുക യില്ല. വിദേശ ത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നുമായി 3 ലക്ഷം മുതൽ 5.5 ലക്ഷം വരെ മലയാളി കൾ ഒരു മാസത്തിനകം കേരള ത്തിലേക്ക് തിരികെ എത്തും എന്നാണ് കണക്കു കൂട്ടല്‍.

* updates – corona- virus 

Tag : വിമാനം  ,  Covid-19, AirIndia

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 : ചികില്‍സാ ഉപകരണ ങ്ങളുടെ നീക്കത്തിന് അനുമതി

April 8th, 2020

precaution-for-corona-virus-covid-19-ePathram
തിരുവനന്തപുരം : കൊവിഡ്-19 ചികില്‍സക്ക് ആവശ്യമായ ഉപകരണ ങ്ങളും മറ്റു വസ്തു ക്കളും സംഭരിക്കുന്നതിനും മറ്റു സ്ഥലങ്ങളി ലേക്ക് കൊണ്ടു പോകുന്നതിനും ഇതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപന ങ്ങൾക്കും അനുമതി നൽകി സർക്കാർ ഉത്തരവായി.

ഇതിന്ന് ആവശ്യമായ ഏറ്റവും കുറഞ്ഞ ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്ന തിനും അനുമതി നൽകി യിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നല്‍കിയ കത്തിന്റെ അടിസ്ഥാന ത്തിലാണ് പുതിയ ഉത്തരവ്.

(പി. എൻ. എക്സ്. 1385/2020)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കും

April 8th, 2020

vegetables-epathram
തിരുവനന്തപുരം : നിലവിലെ സാഹചര്യം കാരണം പച്ചക്കറി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കര്‍ഷകര്‍ ഏറെ പ്രയാസപ്പെടു ന്നതിനാല്‍ പച്ച ക്കറി കള്‍ക്ക് വിപണി കിട്ടാതാവു ന്നത് ഒഴിവാക്കു വാന്‍ കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കും എന്നു മുഖ്യമന്ത്രി.

വിഷുവിനും ഈസ്റ്ററിനും വേണ്ടി ഉൽപ്പാദിപ്പിക്കുന്ന പച്ച ക്കറിക്ക് വിപണി കിട്ടാതെ പോവുന്നത് കർഷ കർക്ക് വലിയ തിരിച്ചടിയാവും. ഇത് ഒഴിവാക്കു വാനാണ് കൃഷി വകുപ്പ് കാർഷിക വിപണി ഒരുക്കുന്നത്.

സുരക്ഷിതമായ പച്ച ക്കറി ലഭ്യമാകുവാനും ഈ മാർഗ്ഗം സഹായ കമാകും. പഴം – പച്ച ക്കറി വിൽപ്പനക്കാർ കേരള ത്തിലെ കർഷക രിൽ നിന്ന് സംഭരിക്കുവാന്‍ തയ്യാറാകണം എന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജം; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ തയാര്‍: മുഖ്യമന്ത്രി
Next »Next Page » കൊവിഡ്-19 : ചികില്‍സാ ഉപകരണ ങ്ങളുടെ നീക്കത്തിന് അനുമതി »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine