പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : യുവാവ് വീട്ടില്‍ കയറി പെണ്‍ കുട്ടിയെ തീ കൊളുത്തി ക്കൊന്നു

April 4th, 2019

തൃശൂര്‍ : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍ കുട്ടിയെ തീ കൊളുത്തിക്കൊന്നു.എംജിനീയറിംഗ് വിദ്യാര്‍ത്ഥിനി യായ ചിയാരം സ്വദേശി നീതു (22) വിനെ യാണ് വടക്കേ ക്കാട്‌ സ്വദേശി നിതീഷ് തീ കൊളുത്തി കൊല പ്പെടു ത്തി യത്.

ഇന്നു രാവിലെ ചിയാരത്തെ നീതു വിന്റെ വീട്ടി ലേക്ക് കയറി വന്ന നിതീഷ് നീതുവു മായി സംസാരി ക്കുകയും ഇരുവരും വാക്കു തര്‍ക്ക ത്തി ലാവുകയും ചെയ്തു എന്നു പറയ പ്പെടു ന്നു. യുവാവ് കൈയില്‍ കരുതി യിരുന്ന പെട്രോള്‍ നീതുവിന്റെ ദേഹത്തൊ ഴിച്ച് തീ കൊളു ത്തുക യായി രുന്നു.

കുറെ നാളു കളായി ഇയാള്‍ പെണ്‍ കുട്ടി യുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്ന തായി വീട്ടു കാര്‍ പറഞ്ഞു. ഇയാളെ നാട്ടു കാര്‍ പിടി കൂടി പോലീസില്‍ ഏല്‍പ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഷിത അന്തരിച്ചു

March 27th, 2019

writer-pk-ashita-passed-away-ePathram

തൃശ്ശൂര്‍: പ്രമുഖ എഴുത്തുകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി തൃശ്ശൂരിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ചാ യിരുന്നു അന്ത്യം. ദീര്‍ഘ കാല മായി അര്‍ബുദ ബാധിത യായിരുന്നു.

തൃശ്ശൂര്‍ ജില്ല യിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത , സാഹിത്യ രംഗത്ത് കവി, ചെറു കഥാ കൃത്ത്, വിവര്‍ ത്തക തുട ങ്ങിയ മേഖല കളില്‍ തന്റെ തായ കയ്യൊപ്പു ചാര്‍ത്തി യിരുന്നു.

അഷിത യുടെ കഥകള്‍, അപൂര്‍ണ്ണ വിരാമ ങ്ങള്‍, ഒരു സ്ത്രീ യും പറയാ ത്തത്, വിസ്മയ ചിഹ്ന ങ്ങള്‍, മഴ മേഘ ങ്ങള്‍, കല്ലു വെച്ച നുണ കള്‍, തഥാഗത, മീര പാടുന്നു, അലക്‌സാണ്ടര്‍ പുഷ്‌കി ന്റെ കവിത കളുടെ മലയാള തര്‍ജ്ജമ തുട ങ്ങിയവ യാണ് പ്രധാന കൃതി കള്‍.

‘അഷിത യുടെ കഥകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി യുടെ 2015 ലെ ചെറു കഥാ പുരസ്‌കാരം ലഭി ച്ചിരുന്നു. ഇട ശ്ശേരി പുര സ്‌കാരം, പത്മരാജന്‍ പുരസ്‌ കാരം, ലളി താംബിക അന്തര്‍ജ്ജനം സ്മാരക പുര സ്‌കാ രം, അങ്കണം അവാര്‍ഡ് തുടങ്ങിയവ നേടി യിട്ടുണ്ട്.

കേരള സര്‍വ്വ കലാ ശാല യിലെ ജേണലിസം വിഭാഗ ത്തില്‍ അദ്ധ്യാപകന്‍ ആയിരുന്ന ഡോ. കെ. വി. രാമന്‍ കുട്ടി യാണ് ഭര്‍ത്താവ്. മകള്‍ : ഉമ. മരുമകന്‍ : ശ്രീജിത്ത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമ്മക്കും കുഞ്ഞിനും സുഖ യാത്ര : ‘മാ​തൃ​ യാ​നം’ നടപ്പിലാക്കുന്നു

February 18th, 2019

mathruyanam-mother-and-baby-journey-ePathram
കോഴിക്കോട് : പ്രസവ ശേഷം മാതൃ – ശിശു സംരക്ഷണ കേന്ദ്ര ത്തിൽ നിന്ന് അമ്മയെയും കുഞ്ഞി നെയും വീട്ടി ലേക്ക് ടാക്സിയിൽ എത്തിക്കുന്ന പദ്ധതി യായ ‘മാതൃ യാനം’ ഈ മാസം 23 ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രസവ ങ്ങള്‍ നടക്കുന്ന താണ് കോഴിക്കോട് മാതൃ – ശിശു സംരക്ഷ ണ കേന്ദ്രം (ഐ. എം. സി. എച്ച്). ദിവസേന 30 മുതൽ 40 വരെ സ‌്ത്രീ കൾ ഇവിടെ നിന്ന‌് പ്രസവം കഴിഞ്ഞ‌് വീട്ടി ലേക്ക‌് മട ങ്ങുന്നു. ഏറെ തിരക്കുള്ള ഈ ആശു പത്രി യിൽ ഒരു മാസമായി ‘മാതൃയാനം’ വിജയ കര മായി നട ക്കുന്നു.

national-health-mission-mathruyanam-ePathram

പ്രസവ ശേഷം വീട്ടിലേക്ക് പോകുന്ന വർക്ക് നാഷണൽ ഹെൽത്ത് മിഷൻ ‘അമ്മയും കുഞ്ഞും’ പദ്ധതി യുടെ ആഭി മുഖ്യ ത്തിൽ 500 രൂപ യാത്രാ ച്ചെലവ് നൽകി യിരുന്നു.

എന്നാല്‍ ഇതു വേണ്ടത്ര ഫല പ്രാപ്തി യില്‍ എത്തു ന്നില്ല എന്ന കണ്ടെ ത്തലിൽ നിന്നാണ് ‘മാതൃ യാനം’ എന്ന ആശയ ത്തി ലേക്ക് എത്തി യത്. നില വിൽ ഐ. എം. സി.എച്ചി ന് സമീപ മുള്ള 52 ടാക്സി ഡ്രൈവർമാർ ഈ പദ്ധതി യുമായി സഹ കരി ക്കുന്നുണ്ട്. ഇവർക്കായി മൊബൈൽ ആപ്പും ഒരുങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രവർ ത്തന ങ്ങൾ ക്കായി ഒരു ഡാറ്റാ എൻട്രി ഓപ്പ റേറ്റ റെയും നിയമിച്ചിട്ടുണ്ട‌്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പരീക്ഷ ണാര്‍ത്ഥം മാതൃയാനം നടപ്പിലാക്കി. ഒരു മാസമായി കോഴി ക്കോട് ഐ. എം. സി. എച്ചി ലും ട്രയൽ റൺ നടത്തുന്നു. ഇവിടെ പദ്ധതി നടത്തി വിജയിച്ചാൽ മറ്റു ജില്ല കളി ലേക്കും മാതൃ യാനം പദ്ധതി വ്യാപിപ്പിക്കും.

അമ്മ യെയും കുഞ്ഞി നെയും വീട്ടില്‍ എത്തിച്ചു ഐ. എം. സി. എച്ച് കൗണ്ടറില്‍ തിരിച്ച് എത്തി യാൽ ടാക്സി ഡ്രൈവർ മാർക്ക് വാടക കൊടു ക്കും. ആശു പത്രി യിൽ നിന്ന് ഡിസ്ചാർജ് ആവുമ്പോൾ 500 രൂപ നല്‍കി വരുന്ന ചെലവു മാത്രമേ ‘മാതൃയാനം’ പദ്ധതി ക്കും ആവുക യുള്ളൂ എന്ന് നാഷണൽ ഹെൽത്ത് മിഷന്‍ ജില്ലാ മേധാവി ഡോ. നവീൻ കുമാർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ്

January 31st, 2019

wedding_hands-epathram

കൊടുങ്ങല്ലൂര്‍ : ന്യൂന പക്ഷ ക്ഷേമ വകുപ്പ്‌ കൊടു ങ്ങ ല്ലൂര്‍ ചേര മാന്‍ ജുമാ മസ്‌ജിദ്‌ മഹല്ല്‌ കമ്മിറ്റി യു മായി സഹ കരിച്ച്‌ സംഘ ടിപ്പി ക്കുന്ന വിവാഹ പൂര്‍വ്വ കൗണ്‍ സിലിംഗ് ഫെബ്രു വരി 1, 2, 11 എന്നീ തീയ്യതി കളി ലായി (വെള്ളി, ശനി, തിങ്കള്‍ ദിവസ ങ്ങള്‍) നടക്കും.

ക്ലാസ്സു കളില്‍ പങ്കെ ടുക്കു വാന്‍ താല്‍ പര്യ മുളള വര്‍ക്ക്‌ ഈ നമ്പറില്‍ വിളിക്കാം. ഫോണ്‍ : 0480 – 280 48 59.

വിവരങ്ങള്‍ക്ക് : പബ്ലിക് റിലേഷന്‍ വകുപ്പ്

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യുവതികള്‍ ശബരി മല യില്‍ ദര്‍ശനം നടത്തി

January 2nd, 2019

sabarimala-women-entry-kanakadurga-and-bindu-ePathram
പത്തനംതിട്ട : ശബരിമലയില്‍ രണ്ടു യുവതി കള്‍ ദര്‍ശനം നടത്തി. കോഴിക്കോട് സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനക ദുര്‍ഗ്ഗ എന്നി വ രാണ് ഇന്നു പുലര്‍ച്ചെ ദര്‍ശനം നടത്തിയത്. നേരത്തെ ദര്‍ശന ത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍ വാങ്ങേ ണ്ടി വന്ന വരാണ് ഈ യുവതി കള്‍.

ഇന്ന് പോലീസ് സംരക്ഷണത്തിലാണ് ശബരിമല ദര്‍ശനം നടത്തിയത്.  പമ്പ യില്‍ എത്തിയ ശേഷ മാണ് പോലീസ് സംര ക്ഷണം ആവശ്യ പ്പെട്ടത് എന്നും ഇവര്‍ മാധ്യമ പ്രവര്‍ ത്തക രോട് പറഞ്ഞു.

പമ്പ യില്‍ നിന്ന് സന്നി ധാനം വരെയുള്ള പാത യില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരി ച്ചറി ഞ്ഞിരുന്നു. എന്നാല്‍ പ്രതി ഷേധം ഉണ്ടായില്ല. പോലീസ് പിന്‍ തിരിപ്പിക്കാന്‍ ശ്രമം നടത്തി യില്ല. പതിനെട്ടാം പടി വഴി യല്ല, വി. ഐ. പി. ലോഞ്ച് വഴി യാണ് സന്നിധാനത്ത് എത്തിയത്.

1 .30ന് പമ്പയില്‍ നിന്ന് പുറ പ്പെട്ടു. 3.30 സന്നി ധാനത്ത് എത്തി. സ്ത്രീ വേഷ ത്തില്‍ ത്തന്നെ യാണ് ഇവർ ദര്‍ ശനം നടത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

11 of 551011122030»|

« Previous Page« Previous « വനിതാ മതില്‍ വന്‍മതിലായി
Next »Next Page » പുതു വര്‍ഷം പിറന്നു : ആദ്യ ഹര്‍ത്താല്‍ വ്യാഴാഴ്ച »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine