കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

September 25th, 2017

actress-kavya-madhavan-ePathram
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കേസിൽ കാവ്യയെ പ്രതി യാക്കി യിട്ടില്ല എന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

അറസ്റ്റിനു സാദ്ധ്യത ഇല്ലാത്ത തിനാൽ മുൻകൂർ ജാമ്യാപേക്ഷക്കു പ്രസക്തി ഇല്ലാ എന്നും കോടതി നിരീക്ഷിച്ചു.

കേസി‍ൽ പ്രതി ചേർക്കപ്പെട്ട ദിലീപിന്റെ ഭാര്യ എന്ന കാരണ ത്താല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണി പ്പെടു ത്തുന്നു എന്ന പരാതിയു മായിട്ടാണ് കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കാവ്യാ മാധവനെ ചോദ്യം ചെയ്തു

July 26th, 2017

actress-kavya-madhavan-ePathram
കൊച്ചി : യുവ നടി ആക്രമിക്ക പ്പെട്ട കേസിൽ ജയി ലില്‍ കഴി യുന്ന നടന്‍ ദിലീപി ന്റെ ഭാര്യയും പ്രമുഖ നടിയുമായ കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു.

ദിലീപിന്റെ ആലുവ യിലെ തറവാട്ടു വീട്ടില്‍ വച്ചാ യിരുന്നു അന്വേഷണ സംഘ ത്തിന്റെ ആറു മണി ക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്‍.

പള്‍സര്‍ സുനിയെ കുറിച്ചും അക്രമത്തെ കുറിച്ചുമുള്ള ചോദ്യ ങ്ങൾക്ക് അറിയില്ല എന്ന് മാത്രം കാവ്യ മറുപടി പറഞ്ഞു എന്നും നടി ആക്രമിക്ക പ്പെടാന്‍ ഇട യാക്കിയ സാഹചര്യ ങ്ങളെ പ്പറ്റി അന്വേ ഷണ സംഘം വിവര ങ്ങള്‍ ശേഖരിച്ചു എന്നു മാണ് സൂചന.

യുവ നടി ആക്രമി ക്കപ്പെട്ട സംഭവ ത്തിനു ശേഷം കാവ്യ യുടെ സ്ഥാപന മായ ലക്ഷ്യ യില്‍ എത്തി എന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കി യിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കാവ്യ യുടെ സ്ഥാപനത്തിൽ ഏൽപിച്ചു എന്നായിരുന്നു സുനിയുടെ മൊഴി.

കേസ് അന്വേഷണ ത്തിനു മേൽ നോട്ടം വഹിക്കുന്ന എ. ഡി. ജി. പി. ബി.സന്ധ്യ നേരിട്ട് എത്തി യായി രുന്നു കാവ്യ യെ ചോദ്യം ചെയ്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

July 12th, 2017

dileep1_epathram

അങ്കമാലി : ആലുവ സബ് ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ച ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടു. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിലേക്ക് വിടാന്‍ കോടതി ഉത്തരവിട്ടു.
അഡ്വ : രാം കുമാര്‍ ആണ് ദിലീപിനു വേണ്ടി കേസില്‍ ഹാജരായത്. ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലുവ സബ്ജയിലില്‍ നിന്നും രാവിലെ 10 .25 നാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്. അഞ്ച് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവ്. കോടതി വളപ്പില്‍ വന്‍ ജനാവലി കൂവി വിളികളോടെയാണ് ദിലീപിനെ സ്വാഗതം ചെയ്തത്. ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസത്തിനു ശേഷം ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിവാഹം രജിസ്റ്റർ ചെയ്യുവാൻ വരനും വധുവും ഒന്നിച്ച് വരണമെന്നില്ല

May 21st, 2017

wedding_hands-epathram
കൊല്ലം : സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷനു മായി ബന്ധ പ്പെട്ട ഉത്തര വുകള്‍ ഏകീ കരിച്ചു കൊണ്ട് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേ ശ ങ്ങള്‍ പുറപ്പെ ടുവിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപ ന ങ്ങളില്‍ ലഭ്യമായ ഫോറം നമ്പര്‍ ഒന്നിലാണ് വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ നല്‍കേണ്ടത്. മതാചാര പ്രകാര മുള്ള വിവാഹ ങ്ങളാണെ ങ്കില്‍ മത സ്ഥാപ നത്തിലെ അധി കാരി യുടെ സാക്ഷ്യ പത്രമോ എം. പി., എം. എല്‍.എ., വാര്‍ഡ് മെമ്പര്‍ എന്നിവരിൽ ആരെങ്കിലും നല്‍കുന്ന സത്യ പ്രസ്താവനയോ ഹാജരാക്കണം. വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷ ഓണ്‍ ലൈനായി നല്‍കണം. പകര്‍പ്പില്‍ ദമ്പതി മാരും സാക്ഷി കളും ഒപ്പിട്ട് തദ്ദേശ സ്ഥാപന ത്തില്‍ ഹാജരാക്കണം.

ഹിന്ദു വിവാഹ നിയമ പ്രകാരമുള്ള വിവാഹ ങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 15 ദിവസ ത്തിനകം തദ്ദേശ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കണം. 30 ദിവസ ത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന വിവാഹ ങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട റുടെ അനുമതി യോടെയേ രജിസ്റ്റര്‍ ചെയ്യു വാൻ കഴിയുക യുള്ളൂ. ഹിന്ദു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഓഫീ സില്‍ നേരിട്ട് എത്തു കയോ രജിസ്റ്ററില്‍ ഒപ്പു വെക്കു കയോ ചെയ്യേ ണ്ടതില്ല. ഫോറം ഒന്നും അനു ബന്ധ രേഖകളും രജി സ്ട്രാര്‍ക്ക് നേരിട്ടോ രജിസ്റ്റേഡ് തപാലിലോ സമര്‍പ്പി ച്ചാല്‍ മതി യാവും. മൂന്നു രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേ ക്ഷയും പത്തു രൂപ പകര്‍പ്പു ഫീസും നല്‍കിയാല്‍ സര്‍ട്ടി ഫിക്കറ്റ് ലഭിക്കും.

പൊതു വിവാഹ രജിസ്‌ട്രേഷന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ടെത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം. എന്നാല്‍ രണ്ടു പേരും ഒരേ സമയം വരണം എന്നില്ല. മാത്രമല്ല രജിസ്റ്ററില്‍ സാക്ഷികളുടെ ഒപ്പ് ആവശ്യ വുമില്ല.

വിശദ  വിവരങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ

November 7th, 2016

sabarimala-epathram
ന്യൂഡൽഹി : ശബരി മല യിൽ പ്രായഭേദ മന്യേ സ്ത്രീ കളെ പ്രവേശിപ്പിക്കണം എന്ന് കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാ രിന്റെ നില പാടില്‍ ഉറച്ചു നില്‍ക്കുന്ന തായും യു. ഡി. എഫ്. സര്‍ക്കാരിന്റെ സത്യ വാങ്മൂലം പരി ഗണി ക്കേണ്ട തില്ല എന്നുമാണ് സര്‍ക്കാര്‍ നില പാട് സുപ്രീം കോട തി യെ അറിയിച്ചത്.

ശബരി മല യില്‍ നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേ ണ്ടതില്ല എന്നും ക്ഷേത്രാ ചാര ങ്ങളു ടെ ഭാഗ മായി സ്ത്രീ കൾ ക്കുള്ള നിരോ ധന ത്തിൽ ഇട പെടു ന്നില്ല എന്നാ യിരുന്നു ഉമ്മൻചാണ്ടി സർക്കാറിന്‍റെ നില പാട്.

വിവേചന ങ്ങള്‍ ഏതുമില്ലാതെ ശാരീരിക ശേഷി യുള്ള എല്ലാവർക്കും ശബരി മല യിൽ പ്രവേശനം നൽകണം എന്നായിരുന്നു 2007 ലെ വി. എസ്. സർക്കാർ നൽകിയ സത്യ വാങ്മൂല ത്തിൽ പറയുന്നത്.

കഴിഞ്ഞ 50 വർഷ ത്തിനിടെ ശബരി മല ക്ഷേത്ര ത്തിൽ ഒട്ടേറെ മാറ്റ ങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരു വിതാം കൂർ മഹാ രാജാ വിനോ ടൊപ്പം മഹാ റാണി യും ശബരി മല സന്ദർ ശിച്ചിട്ടുണ്ട്. സ്ത്രീ കൾക്ക് മുമ്പ് ശബരി മല യിൽ നിയന്ത്രണം ഉണ്ടാ യിരു ന്നില്ല. മഹാ റാണിക്ക് ലഭിച്ച സ്വാതന്ത്ര്യം എല്ലാ വർക്കും വേണം എന്നും ഈ സത്യ വാങ്മൂല ത്തിൽ വിശദീ കരി ക്കുന്നുണ്ട്.

എന്നാല്‍ സര്‍ക്കാരില്‍ നിന്നും വിപരീത മായ നില പാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.

സര്‍ക്കാര്‍ നില പാട് മാറ്റു ന്നത് ശരിയല്ല എന്നും സര്‍ ക്കാറു കള്‍ മാറു ന്നതിന് അനു സരിച്ച് നില പാട് മാറ്റു ന്നത് നിയമ ത്തിന് എതിരാണ് എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

തുടര്‍ന്ന്, കേസ് പരിഗണിക്കുന്നത് 2017 ഫെബ്രുവരി 20 ലേക്ക് മാറ്റി.

* മന്ത്രി മോഹനനൊപ്പം വനിതാ പോലീസുകാര്‍ മല കയറിയതായി ആരോപണം

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളപ്പിറവി ആഘോഷ വിവാദം : സ്​പീക്കർ ​ഖേദം പ്രകടിപ്പിച്ചു
Next »Next Page » വി. എസ്സിന് സെക്രട്ടറിയേറ്റിൽ ഓഫീസ് നൽകാനാവില്ലെന്ന് പിണറായി »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine