14 കാരിക്ക് നേരെ ലൈംഗിക പീഡന ശ്രമം: അമ്മയും കാമുകനും അറസ്റ്റില്‍

July 31st, 2013

വാടാനപ്പള്ളി: പതിനാലുകാരിയായ മകളെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. അയല്‍ക്കാരുടെ സഹായത്തോടെ മകള്‍ പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് അമ്മ യശോദ(32) കാമുകന്‍ സുനില്‍ (42) എന്നിവരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കുട്ടിയെ പെണ്‍കുട്ടിയെ നിര്‍ഭയയില്‍ ഏല്പിച്ചു.മൂന്ന് കുട്ടികളുടെ അമ്മയായ യശോദയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ സുനിലിനു ഭാര്യയും കുട്ടികളും ഉണ്ട്. ജോലിസ്ഥലത്തു നിന്നും ഉള്ള സൌഹൃദം വച്ച് സുനില്‍ ഇടയ്ക്കിടെ യശോദയുടെ വീട്ടില്‍ എത്താറുണ്ട്. മകളെ സുനില്‍ ശല്യം ചെയ്യുന്നത് അറിയാമെങ്കിലും യശോദ സുനിലിനെ വീട്ടില്‍ വരുന്നതില്‍ നിന്നും വിലക്കിയില്ല. യശോദയുടെ ഒത്താശയോടെ കാമുകന്‍ സുനിലിന്റെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ മകള്‍ അയല്‍ വീട്ടില്‍ അഭയം തേടി. ഇവര്‍ വഴി പോലീസിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായും ബന്ധപ്പെടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“ശുഭവാര്‍ത്ത“ വന്നു; സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ല

July 30th, 2013

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സരിത എസ് നാ‍യര്‍ക്ക് കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ ഉന്നതരായ രാഷ്ടീയ നേതാക്കന്മാര്‍ തുടങ്ങിയവരുമായീ ബന്ധമുണ്ടെന്നും അത് അവര്‍ മജിസ്ട്രേറ്റിനു നല്‍കുന്ന പരാതിയില്‍ വെളിപ്പെടുത്തുമെന്നും ഉള്ള വാര്‍ത്തകള്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ വന്‍ പ്രാധാന്യമാണ് ലഭിച്ചിരുന്നത്. ഈ പരാതി പുറത്ത് വന്നാല്‍ പല ഉന്നതരുടേയും രാഷ്ടീയവും സ്വകാര്യവുമായ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുമെന്നും വിലയിരുത്തപ്പെട്ടു. കേരള രാഷ്ടീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വെളിപ്പെറ്റുത്തല്‍ നടത്തും എന്ന വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ പരാതി പുറത്ത് വന്നു. ഇത് കേരളത്തിലെ പല ഉന്നത രാഷ്ടീയ നേതാക്കന്മാര്‍ക്കും ശുഭവാര്‍ത്തയാണ്. മജിസ്ട്രേറ്റിനു എഴുതി നല്‍കിയ 4 പേജുള്ള പരാതിയില്‍ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. ഒരു ഉന്നതന്റെ പേരും അതില്‍ പരാമര്‍ശിച്ചിട്ടില്ല. നേരത്തെ സരിത എഴുതിയതെന്ന് പറയപ്പെടുന്ന 24 പേജുള്ള പരാതിയില്‍ പല ഉന്നതരുടേയും പേരുകള്‍ ഉണ്ടെന്ന് അവരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി വിലക്കുള്ളതിനാലാണ് താന്‍ അതിലെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ എസ്.എന്‍.ഡി.പി യോഗം പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശന്‍ ഫെനി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞെന്ന് പറഞ്ഞ് ആലപ്പുഴയില്‍ നിന്നും ഉള്ള ഒരു കേന്ദ്രമന്ത്രിക്കെതിരെ ഗുരുതരമായ ആ‍രോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയോട് താന്‍ മന്ത്രിയുടെ പേരു പറഞ്ഞിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കി. സരിത നല്‍കിയ 24 പേജുള്ള പരാതി തന്റെ കക്ഷിയുടെ ആവശ്യം പരിഗണിച്ച് നശിപ്പിച്ചതായി ഇന്നലെ രാത്രി അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ശുഭവാര്‍ത്ത കേള്‍ക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ഥം ഉന്നതരുടെ പേരില്ലാത്ത ലിസ്റ്റിനെ പറ്റിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലാത്തത് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സരിതയെ മാപ്പു സാക്ഷിയാക്കി കേസില്‍ നിന്നും രക്ഷപ്പെടുത്തുവാനുള്ള ഗൂഢാലോചന നടക്കുന്നതായും അവര്‍ പറഞ്ഞു. പുതിയ സംഭവ വികാസങ്ങള്‍ സര്‍ക്കാറിനു ജനങ്ങള്‍ക്കിടയില്‍ ചീത്തപ്പേരുണ്ടാക്കുമെന്ന് പറഞ്ഞ് പി.സി.ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാതികൂടം പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍

July 22nd, 2013

ചാലക്കുടി: കാതികൂടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിയിലെ മലിനീകരണത്തിനെതിരെ നടക്കുന്ന സമരത്തിനു നേരെ പോലീസ് നടത്തിയ അക്രമത്തില്‍
പ്രതിഷേധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇന്നലെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ സ്തീകള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ചിലരുടെ പരിക്ക് സാരമാണ്. പരിക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും, അങ്കമാലി എല്‍.എഫ് ആശുപത്രി, ചാലക്കുടിതാലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും സമരാനുകൂലികളെ വീടുകളില്‍ കയറി അക്രമിക്കുകയും ചെയ്തിരുന്നു. ഒരു വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

രാവിലെ 11 മണീയോടെ ടി.എന്‍.പ്രതാപന്‍ എം.എല്‍.എ, പ്രൊഫ. സാറാജോസഫ്, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍
തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തുകൊണ്ട് സമര സമിതി മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന്
കുത്തിയിരിപ്പ് സമരം നടത്തിയ സമരക്കാരില്‍ നിന്നും സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം
ഉണ്ടായി. ഇതിനിടയില്‍ ആരോ പോലീസിനു നേരെ കല്ലെറിഞ്ഞു തുടര്‍ന്ന് പോലീസ് കനത്ത ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റ
പലരും സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയെങ്കിലും പിന്‍ തുടര്‍ന്നെത്തിയ പോലീസുകാര്‍ ഇവരെ വീടുകളില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിപക്ഷ എം.എല്‍.എ മാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

July 9th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ എം.എല്‍.എ മാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. മുന്‍ മന്ത്രി സി.ദിവാകരന്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍.ഡി.എഫ് സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ആയിരുന്നു പോലീസിന്റെ ഗ്രനേഡ് പ്രയോഗം. വി.എസിന്റെ സമീപത്തായിരുന്നു ഗ്രനേഡുകളില്‍ ഒന്ന് വന്ന് വീണ് പൊട്ടിയത്. ഇതേ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വി.എസിനെ സുരക്ഷിതമായ സ്ഥാനത്തേക്ക് നീക്കിയെങ്കിലും പ്രതിപക്ഷ എം.എല്‍.എമാര്‍ ഇപ്പോളും കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. രാവിലെ നിയമ സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ നിയമ സഭ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി സഭാകവാടത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

തലസ്ഥാന നഗരിയില്‍ ഇന്നലെ രാത്രി മുതല്‍ പ്രതിഷേധക്കാര്‍ പലയിടത്തും തമ്പടിച്ചിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടത് യുവജന സംഘടനകളുടേയും യുവമോര്‍ച്ചയുടേയും നേതൃത്വത്തില്‍ ശക്തമായ സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റു മുട്ടി. ലാത്തിച്ചാര്‍ജ്ജും, കണ്ണീര്‍വാതക പ്രയോഗവും, ജലപീരങ്കിയും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ഉപയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സരിത എസ്.നായരുമായുള്ള മന്ത്രിമാരുടെ രാത്രിവിളികള്‍ അന്വേഷിക്കണം: കെ.മുരളീധരന്‍

July 6th, 2013

തിരുവനന്തപുരം: മന്ത്രിമാരും സരിത എസ്.നായരുമായി രാത്രി കാലങ്ങളില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് ഭരണ ഘടനയോ ഭാഗവതമോ പഠിപ്പിക്കുവാനായിരിക്കില്ല മന്ത്രിമാര്‍ സരിതയെ അര്‍ദ്ധരാത്രിയില്‍ വിളിച്ചത് എന്ന് ഉറപ്പാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം അന്വേഷിക്കുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആയിരുന്നു മന്ത്രിമാര്‍ക്ക് നേരെ മുരളീധരന്റെ വിമര്‍ശനം. കേന്ദ്ര-സംസ്ഥാന മന്ത്രിമാരില്‍ പലരും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ്.നായരുമായും, നടി ശാലു മേനോനുമായും ബന്ധപ്പെട്ടിരുന്നതായി രേഖകള്‍ പുറത്ത് വന്നിരുന്നു.

അറസ്റ്റിലായ നടി ശാലു മേനോന്‍ സ്വന്തം കാറില്‍ പോലീസ് സ്റ്റേഷനിലേക്ക് പോയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശാലുവിനെ അറസ്റ്റു ചെയ്ത രീതി ശരിയായില്ല. അറസ്റ്റു ചെയ്യുന്ന പ്രതികളെ പോലീസ് വാഹനങ്ങളിലാണ് കൊണ്ടു പോകണമെന്നാണ് നിയമം എന്നും എന്നാല്‍ മന്ത്രിമാര്‍ക്ക് എസ്കോര്‍ട്ട് പോകുന്നതു പോലെയാണ് ശാലുവിനെ കൊണ്ടു പോയതെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശാലുമേനോന്‍ തിങ്കളാഴ്ചവരെ റിമാന്റില്‍
Next »Next Page » തിരുവഞ്ചൂരിനെതിരെ മുഖ്യമന്ത്രിക്ക് എം. വി. നികേഷ് കുമാറിന്റെ തുറന്ന കത്ത് »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine