ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് കെ. ബി. ഗണേഷ് കുമാര്‍

June 16th, 2013

r-balakrishna-pillai-epathram

കൊട്ടാരക്കര: സൌരോജ്ജ പ്ലാന്റ് തട്ടിപ്പുമായി തനിക്ക് ബന്ധം ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് മുന്‍ മന്ത്രിയും നടനുമായ കെ. ബി. ഗണേഷ് കുമാര്‍ എം. എല്‍. എ. പിതാവും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കൊപ്പം നടത്തിയ പത്ര സമ്മേളനത്തിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ആരോപണം തെളിയിക്കുവാന്‍ ബാലകൃഷ്ണപിള്ള വെല്ലുവിളിച്ചു.

താന്‍ വീണ്ടും മന്ത്രിയാകരുതെന്ന് ആഗ്രഹിക്കുന്ന വനം ലോബിയും മറ്റു ചിലരുമാണ് ആരോപണത്തിനു പിന്നില്‍. കോയമ്പത്തൂരിലെ ഹോട്ടലില്‍ സരിതയ്ക്കൊപ്പം താമസിച്ചു എന്ന ആരോപണം ഗണേഷ് കുമാര്‍ നിഷേധിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഒരു തവണ മാത്രമേ കോയമ്പത്തൂരില്‍ പോയിട്ടുള്ളൂ എന്നും ഒരു പ്രമുഖ ടി. വി. ചാനല്‍ റിപ്പോര്‍ട്ടറും ഭാര്യയും പല തവണ നിര്‍ബന്ധിച്ചിട്ടാണ് എന്‍. എസ്. എസിന്റെ പരിപാടിയില്‍ പങ്കെടുക്കുവാനായി അവിടെ പോയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. തനിക്ക് പോലീസ് അകമ്പടി ഉണ്ടായിരുന്നതായും സര്‍ക്കാര്‍ വകുപ്പുകളുടെ അറിവോടെ ആയിരുന്നു യാത്രയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ വീട്ടില്‍ സോളാര്‍ പാനല്‍ വച്ചത് സരിത എസ്. നായരുമായോ ബിജു രാധാകൃഷ്ണനുമായോ ബന്ധപ്പെട്ട് അല്ലെന്നും ഇവരെ കണ്ടിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇരുവരും പറഞ്ഞു.

സരിത എസ്. നായരുമായി ഗണേഷ് കുമാറിനു ബന്ധമുണ്ടെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജും, സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. സരിതയും ഗണേഷ് കുമാറും തമ്മില്‍ കോയമ്പത്തൂരില്‍ ഹോട്ടലില്‍ ഒരുമിച്ചു താമസിച്ചതായും ഇരുവരുടേയും ബന്ധമാണ് തന്റെ ജീവിതവും കമ്പനിയേയും തകര്‍ത്തതെന്നും ഒളിവില്‍ കഴിയുന്ന ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോളാര്‍ പാനല്‍ തട്ടിപ്പ്: രക്ഷപ്പെട്ട ദിവസം ബിജുവിനൊപ്പം നടി ശാലുമേനോനും അമ്മയും?

June 16th, 2013

തൃശ്ശൂര്‍: സോളാര്‍ പാനലിന്റെ പേരില്‍ കോടികള്‍ തട്ടിച്ച കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ തൃശ്ശൂരില്‍ നിന്നും രക്ഷപ്പെട്ട ദിവസം നടി ശാലു മേനോനും അമ്മയും ഒപ്പമുണ്ടായിരുന്നതായി പോലീസ്. മകള്‍ ശാലുമേനോനും താനും തൃശ്ശൂരിലേക്ക് പോകും വഴി തന്നെ കൂടെ കൂട്ടാമോ എന്ന് ചോദിച്ചപ്പോള്‍ എറണാകുളത്തുനിന്നും കാറില്‍ കയറ്റിയതാണെന്നും, യാത്രാ മധ്യേ ശാലുവിന്റെ ഫോണാണ് ബിജു ഉപയോഗിച്ചിരുന്നതെന്നുമാണ് സംഭവത്തെ കുറിച്ച് ശാലുവിന്റെ അമ്മ പറയുന്നത്. നേരത്തെ പരിചയക്കാരായ ബിജുവും സരിതയും ശാലു മേനോന്റെ നൃത്ത വിദ്യാലയത്തില്‍ സന്ദര്‍ശകരായിരുന്നു.

സരിത എസ്.നായര്‍ അറസ്റ്റിലായ വിവരം ബിജു അറിയുന്നത് തൃശ്ശൂരിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു എന്നും തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു എന്നും പറയുന്നു. തൃശ്ശൂരിലെ ഹോട്ടലില്‍ ഡോ.ബിജു എന്ന പേരിലാണ് ഇയാള്‍ മുറിയെടുത്തിരുന്നത്. തിരുവനന്തപുരത്തുനിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയും സംഘവും ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്.അപ്പോഴേക്കും പ്രതി ഹോട്ടലില്‍ നിന്നും മുങ്ങിയിരുന്നു. തൃശ്ശൂരില്‍ ബിജുവിനൊപ്പം സീരിയല്‍ നടിയും അമ്മയും ഉള്ളതായി പോലീസിനു വിവരം ലഭിച്ചിരുന്നു.

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ സരിത എസ്.നായര്‍ക്കും, ബിജു രാധാകൃഷ്ണനും കോണ്‍ഗ്രസ്സിലെ മന്ത്രിമാരും എം.പിമാരുമായും ബന്ധപ്പെട്ടിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നു. താനാണ് ബിജുവിന് മുഖ്യമന്ത്രിയുടെ അപ്പോയ്‌മെന്റ് എടുത്ത് നല്‍കിയതെന്ന് കോണ്‍ഗ്രസ്സ് നേതാവും വയനാട്ടില്‍ നിന്നുമുള്ള എം.പിയുമായ എം.ഐ ഷാനവാസ് വ്യക്തമാക്കിയിരുന്നു. ഒരു മണിക്കൂ‍റോളം താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ബിജു ചാനലുകളിലൂടെ പറഞ്ഞിരുന്നു. സരിത തങ്ങളേയും ഫോണില്‍ വിളിച്ചിരുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരും സമ്മതിച്ചിട്ടുണ്ട്.സരിത എസ്.നായരുമായുള്ള ബന്ധത്തെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ പേസണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പനേയും ഗണ്മാനേയും സസ്പെന്റ് ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയെ കാണാന്‍ സരിതയുടെ ഭര്‍ത്താവിനു സൌകര്യം ഒരുക്കിയെന്ന് എം.ഐ. ഷാനവാസ് എം.പി.

June 15th, 2013

saritha-s-nair-epathram

കല്പറ്റ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ ഭര്‍ത്താവ് ബിജുവിനു സൌകര്യം ഒരുക്കിയത് എം. പി. യും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എം. ഐ. ഷാനവാസ്. കെ. ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബ പ്രശ്നം പരിഹരിക്കാനായി ബിജു പറഞ്ഞപ്പോള്‍ താന്‍ അതിനു സൌകര്യം ഒരുക്കി. പിന്നീട് ബിജു വിളിച്ചപ്പോള്‍ കുടുംബ പ്രശ്നം സ്വയം കൈകാര്യം ചെയ്താല്‍ മതിയെന്നു പറഞ്ഞതായും ഷാനവാസ് പറഞ്ഞു.

സരിതയ്ക്ക് മുന്‍ മന്ത്രി ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്നും, മുഖ്യമന്ത്രിയുമായി തനിക്ക് കൂടിക്കാഴ്ച നടത്തുവാന്‍ എം. ഐ. ഷാനവാസ് എം. പി. യാണ് അവസരം ഒരുക്കിയതെന്നും സരിതയുടെ ഭര്‍ത്താവ് ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു മണിക്കൂര്‍ താന്‍ മുഖ്യമന്ത്രിയുമായി ചിലവഴിച്ചതായാണ് ബിജു വ്യക്തമാക്കിയിരിക്കുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷാനവാസ്.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളുമായി മാത്രമല്ല മുഖ്യമന്ത്രിയുമായും മന്ത്രിമാര്‍ ഉള്‍പ്പെടെ പല ഉന്നത കോണ്‍ഗ്രസ്സ് നേതാക്കന്മാരുമായും സരിതയും ബിജുവും ബന്ധപ്പെട്ടിരുന്നതായി തെളിവുകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. സരിത തന്നെ വിളിച്ചിരുന്നതായി കേന്ദ്ര മന്ത്രി കെ. സി. വേണുഗോപാലും സമ്മതിച്ചു. രണ്ടു പരിപാടികളുടെ ഉദ്ഘാടനത്തിനു ക്ഷണിക്കാനായിരുന്നു എന്നും സോളാര്‍ പാനലുകളുടെ ഉദ്ഘാടനങ്ങള്‍ക്കായി പലരും വിളിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സരിത താനുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. രാഷ്ടീയക്കാരുമായി മാത്രമല്ല സിനിമാക്കാരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നതിന്റെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നടി ശാലു മേനോനുമായും സരിതയ്ക്കും ബിജുവിനും ബന്ധമുണ്ട്. ശാലുവിന്റെ നൃത്ത വിദ്യാലയത്തില്‍ ഇരുവരും സന്ദര്‍ശകരായിരുന്നു. ശാലു മേനോന്റെ നൃത്ത പരിപാടിയുടെ പ്രമോഷനായി ബിജു പ്രവർത്തിച്ചിരുന്നതായും സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സരിതയും ഗണേശുമായുള്ള ബന്ധം കുടുമ്പം തകര്‍ത്തു: ബിജു രാധാകൃഷ്ണന്‍

June 15th, 2013

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ക്ക് മുന്‍ മന്ത്രിയും എം.എല്‍.എയും നടനുമായ ഗണേശ് കുമാറുമായി ബന്ധമുണ്ടെന്ന് സരിതയുടെ ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഒളിവില്‍ കഴിയുന്ന ബിജു വാര്‍ത്താചാനലുകളോട് ടെലിഫോണ്‍വഴിയായിരുന്നു കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗണേശും സരിതയും കോയമ്പത്തൂരിലെ ഹോട്ടലില്‍ വച്ച് കണ്ടു മുട്ടിയതായും ഇരുവരും തമ്മിലുള്ള ബന്ധം കുടുംബജീവിതം തകര്‍ത്തുവെന്നും ബിജു ആരോപിക്കുന്നു. ഈ ബന്ധത്തെ ചൊല്ലി താനും സരിതയുമായി ഉണ്ടായ തര്‍ക്കമാണ് സോളാര്‍ കമ്പനി തകരാനുണ്ടായ കാരണമെന്നും ബിജു പറയുന്നു. കുടുമ്പ പ്രശ്നം പരിഹരിക്കുവാനായി മുഖ്യമന്ത്രിയെ നേരിട്ടു കണ്ടതായും എം.ഐ ഷാനവാസ് എം.പി വഴിയാണ് ഇതിനു സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എറണാകുളത്ത് വച്ച് മുഖ്യമന്ത്രിയുമായി ഒരു മണിക്കൊറോളം സംസാരിച്ചതായും ഗണേശിനോട് സംസാരിക്കുവാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയെങ്കിലും നടന്നില്ലെന്നും ബിജു പറയുന്നുണ്ട്.

പി.സി.ജോര്‍ജ്ജുമായി നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളായിരുന്ന ജോപ്പനും സലിം രാജുമായും സരിതയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടയിരുന്നതെന്നും ബിജു പറയുന്നു. ശാലു മേനോന്റെ വീടുപണി നടക്കുന്നതറിഞ്ഞ് സോളാറിന് ഓര്‍ഡര്‍ കിട്ടുമെന്ന് കരുതിയാണ് അവരെ കാണാന്‍ പോയതെന്നും ഇതില്‍ കൂടുതല്‍ ബന്ധം അവരുമായി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ മന്ത്രി ഗണേശ് കുമാറിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സരിതയും ഗണേശ് കുമാറും തമ്മില്‍ ബന്ധമുണ്ടെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. സരിതയുടേത് തട്ടിപ്പ് കമ്പനിയാണെന്ന് താന്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ജോപ്പനും മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഗണേശനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദെഹം പറഞ്ഞിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോളാര്‍ തട്ടിപ്പ്: ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പിണറായി വിജയന്‍

June 15th, 2013

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പു കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും പേഴ്‌സണല്‍ സ്റ്റാഫുമായും കുറ്റകരമായ ബന്ധമുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അദ്ദേഹം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.മുഖ്യമന്ത്രി സംസാരിക്കുന്ന മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നവരാണ് പേഴ്സണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പനും, ഗണ്മാന്‍ സലിം രാജും. രണ്ടു സ്റ്റാഫംഗങ്ങളെ മാത്രം പുറത്താക്കിയതുകൊണ്ട് മാത്രം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും കീഴിലുള്ള എ.ഡി.ജി.പിയുടെ അന്വേഷണം പര്യാപ്തമല്ലെന്നും സമഗ്രമായ അന്വേഷണം നടത്തുവാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സോളാര്‍ തട്ടിപ്പ്: അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് നടി ശാലു മേനോന്‍
Next »Next Page » സരിതയും ഗണേശുമായുള്ള ബന്ധം കുടുമ്പം തകര്‍ത്തു: ബിജു രാധാകൃഷ്ണന്‍ »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine