ലൈംഗികപീഢനം: സന്തോഷ് മാധവന് ജാമ്യം

January 4th, 2012
santhosh madhavan-epathram
ന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ് മാധവന്  ലൈംഗിക പീഢനക്കേസില്‍ ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.  50,000 രൂപയുടെ ബോണ്ട് കൂടാതെ രാജ്യം വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയിലും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നതും  ഉപാധികളില്‍ പെടുന്നു.  ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്തോഷ് മാധവന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത് . പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളേയും ഒരു സ്ത്രീയേയും ലൈംഗികമായി പീഢിപ്പിച്ച കേസില്‍ എട്ടുവര്‍ഷത്തേക്ക് കഠിന തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.  പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ കഠിന തടവു ശിക്ഷ അനുഭവിച്ചു വരികയാണ് സന്തോഷ് മാധവന് ഇപ്പോള്‍‍.   ശിക്ഷക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും പരിഗണിച്ചിട്ടില്ലെന്ന് സന്തോഷ് മാധവന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ ആറുമാസത്തിനകം തീര്‍പ്പുണ്ടാക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പീഢനം : രണ്ടു പേര്‍ അറസ്റ്റില്‍

December 30th, 2011

violence-against-women-epathram

ഇരിട്ടി : ബംഗാളി യുവതിയെ മാനഭംഗ പ്പെടുത്തിയതിനു ശേഷം നഗ്നയാക്കി റോഡില്‍ തള്ളിയ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഉളിക്കല്‍ സ്വദേശി മുഹമ്മദ് ഷെറീഫ് (27), മത്സ്യ ക്കച്ചവടക്കാരനായ മണിപ്പാറ സ്വദേശി ജംഷീര്‍(21), പി. സി. ബിജു (38), ഉളിക്കല്‍ കൊമ്പനാം പറമ്പില്‍ മുഹമ്മദ് സാലിഹ് (22) എന്നിവരെയാണ് ഇരിട്ടി സി. ഐ. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

കാമുകനായ ബംഗാളി യുവാവിനെ തേടി ബന്ധുവിനും സുഹൃത്തിനുമൊപ്പം ഡിസംബര്‍ 19 നു ഇരിട്ടിയില്‍ എത്തിയതായിരുന്നു യുവതി. നിര്‍മ്മാണ ത്തൊഴിലാളിയായ അയാള്‍ വീരാജ്പേട്ടയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ യുവതിയും കൂടെ ഉണ്ടായിരുന്നവര്‍ അവിടേക്ക് പോയി. അപ്പോളേക്കും കാമുകന്‍ നാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 24 നു രാത്രി മൂവ്വരും ഇരിട്ടിയിലേക്ക് തിരിച്ചു പോരുവാനായി വാഹനം കാത്തു നിന്നു. ആ സമയം അതു വഴി വന്ന ടിപ്പര്‍ ലോറി കൈ കാണിച്ചു നിര്‍ത്തി അവര്‍ അതില്‍ യാത്ര തുടര്‍ന്നു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഇരിട്ടിയി ലേക്കാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പാതി വഴിയില്‍ വച്ച് മറ്റൊരു വഴിയിലൂടെ ഉളിക്കലിലേക്കും പിന്നീട് വയത്തൂരിലെ പുഴക്കരയിലേക്കും പോയി. അവിടെ വച്ച് യുവതിക്കൊപ്പം ഉണ്ടായിരുന്ന പുരുഷന്മാരെ കെട്ടിയിട്ട് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അവിടേക്ക് ജംഷീറിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാളും യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് യുവതിയേയും കൂടെ ഉണ്ടായിരുന്നവരേയും ലോറിയില്‍ കയറ്റിയ സംഘം ഉളിക്കലിനടുത്ത് ലോഡില്‍ നഗ്നരാക്കി ഇറക്കി വിട്ടു.

യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ സമീപത്തെ വീട്ടമ്മ വസ്ത്രങ്ങള്‍ നല്‍കുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മൃഗീയമായ പീഢനത്തിനിരയായതിനെ തുടര്‍ന്ന് മാനസിക നില തെറ്റിയ യുവതിയെ ആദ്യം ഇരിട്ടി താലൂക്ക് ആസ്പത്രിയിലും പിന്നീട് കണ്ണൂര്‍ ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. യുവതിയുടെ ശരീരമാസകലം മുറിവേറ്റിട്ടുമുണ്ട്. യുവതിക്കൊപ്പ മുണ്ടായിരുന്നവര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ഉപയോഗിച്ച ലോറിയും ബൈക്കും പോലീസ് കണ്ടെടുത്തു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പീഢനത്തിനിരയായ യുവതിക്ക് വേണ്ട ചികിത്സയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കളക്ടറുടെ അനുജന്‍ അറസ്റ്റില്‍

December 29th, 2011

violence-against-women-epathram

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഗോകുലം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി റിസ്വാനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കളക്ടറുടെ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി അഷ്‌റഫിനെയാണ് കഴക്കൂട്ടം സി. ഐ. അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അഷ്‌റഫിനെ പിന്നീട് വിട്ടയച്ചു.

കൊല്ലം സ്വദേശിനിയായ റിസ്വാന 2011 ജനുവരി 28 നായിരുന്നു ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ അഷ്‌റഫിനെതിരെ ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. നേരത്തെ അഷ്‌റഫുമായി റിസ്വാനയുടെ വിവാഹം ഉറപ്പിച്ചിരുന്നു, ഇരുവരും തമ്മില്‍ അടുപ്പത്തിലുമായിരുന്നു. പിന്നീട് ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്‍‌വാങ്ങുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലാ കളക്ടര്‍ പി. ബി. സലീമിന്റെ സഹോദരനാണ് അറസ്റ്റിലായ അഷ്‌റഫ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിന്ദു വധം: പ്രതിക്ക് വധശിക്ഷ

December 22nd, 2011

crime-epathram

കൊച്ചി: എറണാകുളം പച്ചാളത്ത് വീട്ടമ്മയായ ബിന്ദുവിനെ (38) നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി വയനാട് മീനങ്ങാടി സ്വദേശി റഷീദിന് (34) വധശിക്ഷ. കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. കമാല്‍ പാഷയാണ് പരമാവധി ശിക്ഷ വിധിച്ചത്. വധശിക്ഷക്ക് പുറമെ ജീവപര്യന്തം തടവും പിഴയും ശിക്ഷയായുണ്ട്.

2010 നവമ്പര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പച്ചാളത്ത് താമസിച്ചു വരികയായിരുന്ന ബിന്ദുവിനെ വീടിന്റെ മുകള്‍ നില വാടക്ക് മുറിയെടുക്കുവാന്‍ എന്ന വ്യാജേന വീട്ടില്‍ കയറിയ റഷീദ് ബിന്ദുവിന്റെ സ്വര്‍ണ്ണ മാല പൊട്ടിക്കുവാന്‍ ശ്രമിച്ചു. മല്‍‌പിടുത്തത്തിനിടയില്‍ താഴെ വീണ് റഷീദിന്റെ ഒരു കണ്ണിനു കാര്യമായ പരിക്കുപറ്റി. തുടര്‍ന്ന് ഇയാള്‍ ബിന്ദുവിനെ അതി ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തുവാനായി ബിന്ദുവിന്റെ കഴുത്ത് അറുത്ത റഷീദ് തുടര്‍ന്ന് അവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മാലയും വളയും അപഹരിച്ചു. ഈ സ്വര്‍ണ്ണാഭരണങ്ങള്‍ പിന്നീട് പ്രതിയില്‍ നിന്നു തന്നെ പോലീസ് കണ്ടെടുത്തു. ഇന്റീരിയര്‍ ഡിസൈനറായ രാമകൃഷ്ണന്‍ ആണ് ബിന്ദുവിന്റെ ഭര്‍ത്താവ്.വിദ്യാര്‍ഥികളായ അരവിന്ദ് അഞ്ജന എന്നിവര്‍ മക്കളാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിവാദ നടി വീണമാലിക്ക് പാക്കിസ്ഥാനിലെത്തിയെന്ന് റിപ്പോര്‍ട്ട്

December 18th, 2011

Veena-Malik-epathram
മുംബൈ: ഷൂട്ടിങ്ങിനിടയില്‍ കാണാതായ പാക്കിസ്ഥാന്‍ സിനിമാ നടി വീണാ മാലിക്ക് പാക്ക്സ്ഥാനിലെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആണ്‌ നടിയെ കാണാനില്ലെന്ന വാര്‍ത്തകള്‍ വന്നത്. വീണയുടെ തിരോധാനം സംബന്ധിച്ച് അവരുടെ മാനേജര്‍ പോലീസില്‍ പരാതി നല്കിയിരുന്നു.

വിസ തീരാറായതിനെ തുടര്‍ന്ന് അതു പുതുക്കുവാനായി നടി രഹസ്യമായി വാഗ അതിര്‍ത്തി വഴി പാക്കിസ്താനില്‍ എത്തുകയായിരുന്നു എന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍.

വിവാദങ്ങളുടെ കളിത്തോഴിയായ വീണ ഏറ്റവും ഒടുവില്‍ എഫ്. എച്ച്. എം എന്ന മാസികയുടെ കവര്‍ പേജില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടത് ഏറേ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീണക്ക് മത മൗലീക വാദികളില്‍ നിന്നും വധഭീഷണിയുണ്ടായിരുന്നതായും സൂചനയുണ്ട്. എന്നാല്‍ മാഗസിനില്‍ വന്ന നഗ്ന ചിത്രങ്ങള്‍ തന്റെതല്ലെന്നും താന്‍ അപ്രകാരം നഗ്നയായി പോസ് ചെയ്തിട്ടില്ലെന്നും വീണ വ്യക്തമാക്കി. പ്രസ്തുത ചിത്രങ്ങള്‍ കൃതൃമിമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് നടി പ്രസാധകര്‍ക്കെതിരെ കേസു കൊടുക്കുകയും

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഴീക്കോടിനെ കാണുവാന്‍ വിലാസിനി ടീച്ചര്‍ എത്തി
Next »Next Page » കാസര്‍കോട് ജില്ലയില്‍ സമഗ്ര നെല്‍കൃഷി പദ്ധതി നടപ്പാക്കും »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine