സൌമ്യ വധം: ഗോവിന്ദച്ചാമി കുറ്റക്കാരന്‍

October 31st, 2011

govindhachami-epathram

തൃശ്ശൂര്‍: സൌമ്യ വധക്കേസില്‍ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി. കൊലപാതകം, ബലാത്സംഗം തുടങ്ങി പതിനഞ്ചോളം കുറ്റങ്ങളാണ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്നത്. തൃശ്ശൂര്‍ തിവേഗ കോടതിയുടേതാണ് വിധി. കേരള മനസാക്ഷിയെ ഞെട്ടിച്ച സൌമ്യ കൊലപാതകത്തില്‍ പ്രതിക്ക് വേണ്ടി അഡ്വ. ബി. എ. ആളൂരിന്റെ നേതൃത്വത്തില്‍ പി. ശിവരാജന്‍, ഷിനോജ് ചന്ദ്രന്‍ തുടങ്ങി പ്രമുഖരായ ഒരു സംഘം അഭിഭാഷകര്‍ ആയിരുന്നു അണി നിരന്നത്. പ്രോസിക്യൂഷനു വേണ്ടി എ.സുന്ദരേശന്‍ ഹാജരായി. സൌമ്യയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ പുരുഷ ബീജവും നഖത്തിനിടയില്‍ നിന്നും ലഭിച്ച ത്വക്കിന്റെ ഭാഗവും പ്രതി ഗോവിന്ദച്ചാമിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും കേസില്‍ നിര്‍ണ്ണായകമായി.

കേസിനെ ദോഷകരമായി ബാധിക്കും വിധം പ്രതിക്ക് അനുകൂലമയ രീതിയില്‍ മൊഴി നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് അസി. പ്രൊഫസര്‍ ഡോ. ഉമേഷിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി തൃശ്ശൂര്‍ അതിവേഗ കോടതി ഫയലില്‍ സ്വീകരിച്ചു.
2011 ഫ്രെബ്രുവരി ഒന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിയില്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സൌമ്യയെ പ്രതിയായ ഗോവിന്ദച്ചാമി ചെറുതുരുത്തിക്ക് സമീപത്ത് വച്ച് ട്രെയിയിനില്‍ നിന്നും തള്ളിയിട്ട് പീഢിപ്പിക്കുകയും തുടര്‍ന്ന് കൊല ചെയ്യുകയുമാണ് ഉണ്ടായത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്ക് റഊഫിന്റെ കത്ത്

October 24th, 2011

shihab thangal-epathram

മലപ്പുറം: പാര്‍ട്ടി മിഷനറിയെ ദുരുപയോഗം ചെയ്യരുതെന്നപേക്ഷിച്ച് മുസ്ലിം ലീഗ് പ്രസിഡന്‍്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് റഊഫിന്‍്റെ കത്ത് നല്‍കി ഇന്ത്യന്‍ മുസ്ലിങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് ആരംഭിച്ച പാര്‍ട്ടി നയങ്ങള്‍ ഒരു വ്യക്തിയുടെ അധികാരത്തിനും പണത്തിനും മുന്നില്‍ അടിയറവ് വെക്കരുതെന്ന് കത്തില്‍ പറയുന്നു. സമുദായത്തിന്‍റെ നന്‍മക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി മുന്നോട്ട് വരണമെന്നും സത്യം പുറത്ത് വരാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിതാവിനു ചിലവിനു നല്‍കുവാന്‍ നടി ലിസിയോട് ജില്ലാകളക്ടര്‍

October 20th, 2011

Lissy Priyadarshan-epathram

പ്രശസ്ത നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാര്യയുമായ നടി ലിസിയോട് അവരുടെ പിതാവിനു  ചിലവിനു നല്‍കുവാന്‍ എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് ഉത്തരവിട്ടു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലകൂടിയ സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്റെ ഭാര്യയായി ആഡംഭര ജീവിതം നയിക്കുന്ന ലിസിയുടെ പിതാവ് എം.ഡി.വര്‍ക്കിയാണ് ജീവിക്കുവാനായി സഹായം അഭ്യര്‍ഥിച്ച് ട്രിബ്യൂണലിനെ സമീപിച്ചത്.   താന്‍ ദരിദ്രനാണെന്നും ജീവിക്കുവാന്‍ ആവശ്യമായ ചിലവിനു തരുവാന്‍ കോടതി വിധിയുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം അപ്പലേറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. പ്രതിമാസം 5,500 രൂപ വീതം പിതാവിനു ചിലവിനു നല്‍കണമെന്ന് നേരത്തെ കോടതി വിധിയുണ്ടായിരുന്നു. കോടതി വിധിപ്രകാരം ലിസി പണം നല്‍കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് വര്‍ക്കി ട്രൈബ്യൂണലിനെ സമീപിച്ചത്. നേരത്തെ കോടതി നിശ്ചയിച്ച 5,500 രൂപയ്ക പകരമായി 10,000 രൂപയായി ട്രിബ്യൂ‍ണല്‍ ഉയര്‍ത്തി.
കൊച്ചി പൂക്കോട്ടുപടി സ്വദേശിനിയായ ലിസി എണ്‍പതുകളിലാണ് സിനിമയില്‍ എത്തുന്നത്. പ്രിയന്‍-മോഹന്‍ ലാല്‍ കൂട്ടുകെട്ടിന്റെ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധിക്കപ്പെട്ടു. വളരെ പെട്ടെന്നു തന്നെ മലയാളം സിനിമയിലെ നായികാപദവിയിലേക്ക് ഉയര്‍ന്ന ലിസി തുടര്‍ന്ന്  തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് പ്രിയദര്‍ശനുമായി പ്രണയത്തിലാകുകയും വിവാഹിതയാകുകയും ചെയ്തു. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും വിടുകയും പിന്നീട് ലക്ഷ്മി എന്ന പേരു സ്വീകരിക്കുകയുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

October 11th, 2011

violence-against-women-epathram

അരൂര്‍: അരൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിക്ക് സമീപമുള്ള ഔ‌വര്‍ ലേഡി കോണ്‍‌വെന്റില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാംഗ്ലൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ സിസിലി എന്ന റോസ്‌ലി (18) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അരൂര്‍ സെന്റ് ആന്റണീസ് സ്റ്റഡി സെന്ററിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയാണ് സിസ്റ്റര്‍ സിസിലി. കോണ്‍‌വെന്റിലെ മുകള്‍ നിലയില്‍ കയറില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടെത്തി യതായാണ് കോണ്‍‌വെന്റ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പെ മൃതദേഹം അഴിച്ച് താഴെ കിടത്തിയിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരെ അകത്തേക്ക് കടത്തി വിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ജന പ്രതിനിധികളെ മാത്രം അകത്തേക്ക് കടത്തി വിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എലിസബത്ത്‌ താടിക്കാരന്‍ മിസ്‌ കേരള

October 9th, 2011

elizabeth-thadikkaran-epathram

കൊച്ചി : മിസ്‌ കേരള 2011 ആയി കൊച്ചിയിലെ സുന്ദരി എലിസബത്ത്‌ താടിക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലീ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് നടന്ന സൌന്ദര്യ മല്‍സരത്തില്‍ 19 സുന്ദരിമാരെ തോല്‍പ്പിച്ചാണ് എലിസബത്ത്‌ കേരള സുന്ദരി പട്ടം നേടിയത്‌. ശ്രുതി നായര്‍ക്ക് രണ്ടാം സ്ഥാനവും മരിയ ജോണിന് മൂന്നാം സ്ഥാനവും ലഭിച്ചു. സിനിമാ നടി പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകന്‍ സിദ്ദീഖ്‌, മിസ്‌ ഇന്ത്യ നേഹ ഹിംഗെ, മോഡലായ അര്ഷിത ത്രിവേദി, ബോളിവുഡ്‌ സംവിധായകന്‍ റോഷന്‍ അബ്ബാസ്‌ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് പാനലാണ് സുന്ദരിമാരെ തെരഞ്ഞെടുത്തത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

49 of 571020484950»|

« Previous Page« Previous « പി. രാമകൃഷ്ണന്‍ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു
Next »Next Page » അനുഭവ സമ്പത്ത് കഥയാക്കിയ സി.വി. ശ്രീരാമൻ »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine