ആദിവാസി സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

September 26th, 2011

violence-against-women-epathram

കല്പറ്റ: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ എത്തിയ ആദിവാസി സ്ത്രീകളുടെ അരക്കച്ച പോലീസ്‌ ബലമായി അഴിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പു നടത്തി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ജി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദിവാസികളെ സന്ദര്‍ശിച്ച് മൊഴിയെടുത്തത്. വയനാട്ടിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആദിവാസി ക്ഷേമ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കും എന്ന് സൂചനയുണ്ടായിരുന്നു. സുരക്ഷാ പരിശോധനാ നടപടിയുടെ പേരില്‍ ആദിവാസി സ്ത്രീകള്‍ ധരിച്ചിരുന്ന കറുത്ത അരക്കച്ചയഴിച്ചു എന്നാണ് ആരോപണം. ഇതു സംബന്ധിച്ച് സര്‍ക്കാരിനോട് റിപ്പോ‍ര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ. ജി. ഗംഗാധരന്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമന്‍സ് കോഡ് ബില്‍ സമര്‍പ്പിച്ചു‍: ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കൂ എന്ന് ഉമ്മന്‍ ചാണ്ടി

September 25th, 2011
family plannning-epathram
കൊച്ചി: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കരുതെന്നു ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വിമന്‍സ് കോഡ് ബില്ല് സര്‍ക്കാറിനു ഇന്നലെ സമര്‍പ്പിച്ചു.  ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധക്ഷനായ 12 അംഗങ്ങളുള്ള സമിതിയാണ് സമിതിയാണ്  വിമന്‍സ് കോഡ് ബില്‍ തയ്യാറാക്കിയത്.  കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കണമെന്നും രണ്ടിലധികം കുട്ടികള്‍ വേണമെന്ന് പ്രചാരണം നടത്തുന്നവരെ ശിക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരം രൂപ പിഴയോ മൂന്നു മാസം തടവോ ആണ് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നവര്‍ക്ക് ശിക്ഷയായി നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ദമ്പതിമാരില്‍ ഇരുകൂട്ടരുടേയും സമ്മത പ്രകാരം വിവാഹ മോചനങ്ങള്‍ കോടതിക്ക് പുറത്തുവച്ച് സധ്യമാക്കുന്നതിനായി മാര്യേജ് ഓഫീസറെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിയമം അനുവദിക്കും വിധം സുരക്ഷിതമായ ഗര്‍ഭച്ഛിദ്രത്തിനുള്ള സൌകര്യം എല്ലാ ആസ്പത്രികളിലും സൌജന്യമായി ഏര്‍പ്പെടുത്തണം. കൂടുതല്‍ കുട്ടികള്‍ക്കായി മതം ജാതി വംശം പ്രാദേശികത എന്നിവയെ ഉപയോഗിക്കാന്‍ പാടില്ലെന്നും നിയമപരമായി വിവാഹ മോചനം നേടിയ ദമ്പതികളില്‍ ആര്‍ക്കെങ്കിലും കുട്ടികള്‍ ഉണ്ടായാല്‍ അത് മറ്റൊരു കുടുമ്പത്തിലെ അംഗമായി കണക്കാക്കാമെന്നും ശുപാര്‍ശയില്‍ ഉണ്ട്.
വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ചില ശുപാര്‍ശകള്‍ക്കെതിരെ മത സംഘടനകള്‍ രംഗത്തു വന്നു. വിമന്‍സ് കോഡ് ബില്ല് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയെന്നാണ് കെ.സി.ബി.സി അല്‍മായ കമ്മീഷന്‍ അഭിപ്രായപ്പെട്ടത്. ബില്ലിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അവ മനുഷ്യാവകാശ ലംഘനമാണെന്നും  ഓര്‍ത്തഡോക്സ് സഭ ആരോപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മത സംഘടകള്‍ ബില്ലിലെ ശുപാര്‍ശകള്‍ക്കെതിരെ രംഗത്തുവരുവാന്‍ സാധ്യതയുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ആദിവാസി സ്ത്രീകളുടെ തുണി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരം : ബൃന്ദ കാരാട്ട്

September 25th, 2011

brinda-karat-epathram

കോഴിക്കോട്‌ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ സന്ദര്‍ശന വേളയില്‍ പട്ടയം വാങ്ങാന്‍ എത്തിയ ആദിവാസി സ്ത്രീകളുടെ ദേഹത്ത് നിന്നും പോലീസ്‌ കറുത്ത വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രസ്താവിച്ചു. ഈ കാര്യം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെയും ശ്രദ്ധയില്‍ കൊണ്ട് വരും.

മുഖ്യമന്ത്രിയില്‍ നിന്നും പട്ടയം സ്വീകരിക്കാന്‍ എത്തിയതായിരുന്നു ആദിവാസി സ്ത്രീകള്‍. ഇവരുടെ അരയില്‍ ചുറ്റിയിരുന്ന കറുത്ത തുണി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ഉപയോഗിക്കും എന്ന് ഭയന്ന് പോലീസ്‌ ബലമായി അഴിപ്പിച്ചു മാറ്റുകയായിരുന്നു. ഗോത്ര വര്‍ഗ്ഗക്കാരുടെ വസ്ത്രധാരണ സമ്പ്രദായത്തിന്റെ ഭാഗമാണ് കറുത്ത തുണി. ഇത് മനസിലാക്കാതെ ഇവരെ അപമാനിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ദരിദ്രരായ ഗോത്ര വര്‍ഗ്ഗ സ്ത്രീകള്‍ ആയത് കൊണ്ടാണ് ഈ പ്രശ്നത്തിനെതിരെ ഏറെ ഒച്ചപ്പാട് ഉണ്ടാവാഞ്ഞത്‌ എന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. അല്ലായിരുന്നെങ്കില്‍ ഇതിനോടകം ഈ സംഭവത്തിനെതിരെ വന്‍ പ്രതികരണം ഉണ്ടാവുമായിരുന്നു.

വയനാട്ടിലെ ആദിവാസികളില്‍ പലര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവരുടെ റേഷന്‍ കാര്‍ഡാണ് നല്‍കിയിരിക്കുന്നത് എന്ന് താന്‍ മനസ്സിലാക്കിയതായി ബൃന്ദ പറഞ്ഞു. ഇത് മൂലം ഇവര്‍ക്ക്‌ വിപണി നിരക്കില്‍ അരി വാങ്ങേണ്ടതായി വരുന്നു. എത്രയും പെട്ടെന്ന് എല്ലാ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരുടെ റേഷന്‍ കാര്‍ഡ്‌ നല്‍കണം എന്നും ബൃന്ദ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐസ്ക്രീം കേസ്: വി.എസിന്റെ ആരോപണങ്ങള്‍ ഗൌരവമേറിയതെന്ന് ഹൈക്കോടതി

September 24th, 2011
Kerala_High_Court-epathram
കൊച്ചി: കോഴിക്കോട്ടെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൌരവമുള്ളതാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ പറഞ്ഞു. ഇതു സാധാരണ കേസല്ലെന്നും സര്‍ക്കാരിനെതിരെയും പ്രമുഖരായ മറ്റു ചിലര്‍ക്കെതിരേയും ഗൌരവമുള്ള ആരോപണങ്ങള്‍ ഉണ്ട്. ഇതൊരു സാധാരണ കേസല്ലെന്നും അതിനാല്‍ തന്നെ കോടതിയുടെ ഉത്തരവാദിത്വം ഇരട്ടിക്കുകയാണെന്നും  ഹൈക്കോടതി  പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം തന്നെയാണ് ഇപ്പോളും അന്വേഷണം തുടരുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കേസ് ഡയറിയും കേസിന്റെ അന്വേഷണ പുരോഗതിയടങ്ങുന്ന റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി. ഇതുവരെ 84 സാക്ഷികളില്‍ നിന്നും മൊഴിവെടുത്തതായും ഇവരില്‍ നിന്നും 56 രേഖകള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അന്വേഷണം കാര്യമായി തന്നെ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ ഇനിയും വാദം തുടരും.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബാലികയെ പിതാവും സഹോദരനും ഇളയച്ഛനും പീഡിപ്പിച്ചു

September 16th, 2011

violence-against-women-epathram

പുതുക്കോട് : പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവും, സഹോദരനും ഇളയച്ഛനും പോലീസ്‌ പിടിയിലായി. വീട് ഉപേക്ഷിച്ചു പോയ പെണ്‍കുട്ടിയുടെ അച്ഛന്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയതായിരുന്നു. അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്താണ് പിതാവ് മകളെ ബലമായി ലൈംഗിക ബന്ധത്തിന് വിധേയയാക്കിയത്. ഇത് അറിഞ്ഞ സഹോദരന്‍ രണ്ടു ആഴ്ചയ്ക്ക് ശേഷം സഹോദരിയെ പീഡിപ്പിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. മെയില്‍ തൃശൂരില്‍ വെച്ച് പെണ്‍കുട്ടിയെ ഗര്‍ഭചിദ്രത്തിന് വിധേയയാക്കി. വിവരമെല്ലാം വീട്ടിനടുത്തുള്ള ഒരു കന്യാസ്ത്രീ മഠത്തില്‍ അറിയിച്ച പെണ്‍കുട്ടിയോട് മഠത്തിലേക്ക് താമസം മാറാന്‍ അവിടെ നിന്നും ഉപദേശിച്ചു. എന്നാല്‍ താമസം മാറാന്‍ പിതാവും സഹോദരനും അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി വീട്ടില്‍ വഴക്ക് നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വഴക്ക് ഉച്ചത്തിലായതോടെ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ്‌ എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അവധിക്ക് വിരുന്നു പോവുമ്പോള്‍ തന്റെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ്‌ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് പിതാവിനെയും സഹോദരനെയും ഇളയച്ഛനെയും പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

49 of 551020484950»|

« Previous Page« Previous « നിധി : സുപ്രീം കോടതി വിധി ഇന്ന്
Next »Next Page » പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധമാളുന്നു »



  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine