ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് നിയന്ത്രണം മൗലിക അവകാശ ലംഘനം : ഹൈക്കോടതി

September 22nd, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ – ഇന്‍റർ നെറ്റ് ഉപയോഗ ത്തിന് നിയന്ത്രണം ഏർപ്പെടു ത്തുന്നത് വിദ്യാര്‍ത്ഥി കളുടെ മൗലിക അവകാശ ലംഘനം എന്ന് ഹൈക്കോടതി.

ഇൻറര്‍ നെറ്റ് ഉപയോഗി ക്കുവാനുള്ള അവകാശം മൗലികം ആണെന്നും അത് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കും എന്നുമുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പ്രഖ്യാപനം ചൂണ്ടിക്കാട്ടി യാണ് ജസ്റ്റിസ് പി. വി. ആശ യുടെ ഉത്തരവ്.

കോഴിക്കോട് ചേളന്നൂര്‍ എസ്. എൻ. കോളേജിലെ പെണ്‍ കുട്ടി കളുടെ ഹോസ്റ്റലിൽ വൈകു ന്നേരം ആറു മണി മുതല്‍ രാത്രി പത്തു മണി വരെ മൊബൈല്‍ ഫോണിന് നിയ ന്ത്രണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് ഒരു വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജി യിലാണ് കോടതി ഈ വിധി പ്രസ്താ വിച്ചത്.

പ്രായപൂര്‍ത്തിയായ വിദ്യാർത്ഥിക്ക് സ്വന്തം പഠനരീതി തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കണം എന്നും കോടതി പരാമര്‍ശിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയ തിനെ ചോദ്യം ചെയ്ത തിനെ തുടര്‍ന്ന് ഹരജി ക്കാരി യെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി യിരുന്നു. തുടര്‍ന്ന് പരാതി നല്‍കുക യായി രുന്നു.എന്നാല്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം കൊണ്ടു വന്നത്, വിദ്യാര്‍ത്ഥി കള്‍ പഠി ക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ രക്ഷിതാക്ക ളുടെ അഭ്യർത്ഥന ഉള്ളതു കൊണ്ടാണ് എന്നായിരുന്നു അധികൃതരുടെ വാദം.

എപ്പോള്‍ പഠിക്കണം, എങ്ങനെ പഠിക്കണം എന്നീ കാര്യ ങ്ങള്‍ തീരു മാനി ക്കുവാന്‍ കഴി യുന്ന പ്രായ പൂര്‍ത്തി യായവര്‍ തന്നെയാണ് ഹോസ്റ്റ ലിലെ അന്തേ വാസികള്‍ എന്നു ള്ളത് കോളേജ് – ഹോസ്റ്റല്‍ അധികൃതരും രക്ഷിതാ ക്കളും മനസ്സിലാക്കണം.

രക്ഷിതാക്ക ളുടെ അഭ്യർത്ഥന പ്രകാരം പോലും വിദ്യാർത്ഥി കൾക്ക് മേൽ ഇത്തരം നിയന്ത്രണ ങ്ങള്‍ ഏര്‍ പ്പെടുത്തു വാന്‍ ആവില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. നിയന്ത്ര ണങ്ങള്‍ റദ്ദ് ചെയ്യു കയും ഹരജിക്കാരിയെ തിരിച്ചെടുക്കുവാനും കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്‍റെ പേര് ‘ബിനോയ് വിനോദിനി ബാലകൃഷ്ണൻ’

June 23rd, 2019

binoy_epathram

കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ തെളിവായി യുവതിയുടെ പാസ്പോർട്ട്. പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിൻ്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിലും ഫ്ലാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വാദവും പരാതിക്കാരി തള്ളിയിരുന്നു. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗമ്യ കൊലക്കേസ്: പ്രതി അജാസിന് സസ്പെൻഷൻ; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി

June 19th, 2019

soumya-ajas-epathram

ആലപ്പുഴ: മാവേലിക്കരയിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരനായ അജാസിനെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് റൂറൽ എസ്പി കെ കാർത്തിക് ഉത്തരവിറക്കി. അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.

ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവർത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി.

അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടതി ഇട പെടൽ സമാധാന അന്തരീക്ഷം തകർക്കും : സമസ്ത

April 17th, 2019

blangad-juma-masjid-in-1999-old-ePathram

മലപ്പുറം : സ്ത്രീ പള്ളി പ്രവേശനവു മായി ബന്ധപ്പെട്ട കോടതി ഇട പെടൽ രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കും എന്ന് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലി ക്കുട്ടി മുസ്‌ലിയാർ.

ആരാധനകൾക്കു വേണ്ടി മുസ്‌ലിം സ്ത്രീ കളുടെ പള്ളി പ്രവേശനം ഇസ്‌ലാം അനു വദിക്കു ന്നില്ല എന്നും വിശ്വാ സവു മായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങ ളിൽ കോടതി യോ ഭരണ കൂടമോ പെടുന്നത് ദൂര വ്യാപക മായ പ്രത്യാഘാത ങ്ങള്‍ക്ക് ഇട വരുത്തും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പര പുരു ഷൻ മാർ ബന്ധ പ്പെടുന്ന സ്ഥല ങ്ങളിൽ സ്ത്രീ കൾ ഇട കലരാൻ പാടില്ല എന്നാണ് ഖുർആൻ പറയു ന്നത്. സ്ത്രീ കൾക്ക് പ്രാര്‍ത്ഥന നിര്‍വ്വ ഹിക്കു വാന്‍ അവ രുടെ വീടു കളാണ് ഉത്തമം എന്ന താണ് സമസ്ത യുടെ നിലപാട്.

പൂണെയിലെ മുഹ മ്മദീയ ജുമാ മസ്ജി ദില്‍ പ്രവേ ശനം നിഷേധിച്ചു എന്ന് കാണിച്ചു കൊണ്ട്, മുസ്ലീം പള്ളിക ളിൽ സ്ത്രീ കൾക്ക് നിയന്ത്രണ മില്ലാതെ പ്രവേശനം അനുവദി ക്കണം എന്ന ഹര്‍ജി യുമായി മഹാ രാഷ്ട്ര യിലെ ദമ്പതി മാര്‍ കോടതി യില്‍ എത്തുകയും ഹര്‍ജി യില്‍ കേന്ദ്ര സര്‍ ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡി നും ദേശീയ വനിതാ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഈ സാഹചര്യ ത്തി ലാണ് അദ്ദേഹം മാധ്യമ ങ്ങളോട് പ്രതികരിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : യുവാവ് വീട്ടില്‍ കയറി പെണ്‍ കുട്ടിയെ തീ കൊളുത്തി ക്കൊന്നു

April 4th, 2019

തൃശൂര്‍ : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍ കുട്ടിയെ തീ കൊളുത്തിക്കൊന്നു.എംജിനീയറിംഗ് വിദ്യാര്‍ത്ഥിനി യായ ചിയാരം സ്വദേശി നീതു (22) വിനെ യാണ് വടക്കേ ക്കാട്‌ സ്വദേശി നിതീഷ് തീ കൊളുത്തി കൊല പ്പെടു ത്തി യത്.

ഇന്നു രാവിലെ ചിയാരത്തെ നീതു വിന്റെ വീട്ടി ലേക്ക് കയറി വന്ന നിതീഷ് നീതുവു മായി സംസാരി ക്കുകയും ഇരുവരും വാക്കു തര്‍ക്ക ത്തി ലാവുകയും ചെയ്തു എന്നു പറയ പ്പെടു ന്നു. യുവാവ് കൈയില്‍ കരുതി യിരുന്ന പെട്രോള്‍ നീതുവിന്റെ ദേഹത്തൊ ഴിച്ച് തീ കൊളു ത്തുക യായി രുന്നു.

കുറെ നാളു കളായി ഇയാള്‍ പെണ്‍ കുട്ടി യുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്ന തായി വീട്ടു കാര്‍ പറഞ്ഞു. ഇയാളെ നാട്ടു കാര്‍ പിടി കൂടി പോലീസില്‍ ഏല്‍പ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലോക്സഭ തെരഞ്ഞെടുപ്പ്: യുഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ച് സര്‍വേ
Next »Next Page » രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine