‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ ഏണസ്റ്റ് ഹെമിങ്‌വേ

July 2nd, 2012

ernest-hemingway-epathram
സാന്തിയാഗോ എന്ന വൃദ്ധനെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകും ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നീണ്ട കഥയിലെ കഥാപാത്രം. ആ കഥാപാത്രത്തെ നമുക്ക് സമ്മാനിച്ച മഹാനായ സാഹിത്യകാരന്‍ സ്വയം ഇല്ലാതായിട്ട് 51 കഴിയുന്നു 61 വയസ്സുള്ളപ്പോൾ 1961 – ജൂലൈ രണ്ടാം തീയതി അമേരിക്കയിലെ ഐഡഹോയിലെ കെച്ചം എന്ന സ്ഥലത്തുവച്ച്‌ സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സംഭവ ബഹുലമായ ജീവിതത്തിലൂടെ ഒരു യാത്ര. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഓക് പാർക്ക് എന്ന കൊച്ചു പട്ടണത്തിലാണ് ഹെമിങ്‌വേ ജനിച്ചത് യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂൾ മാസികയിൽ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനാകുവാൻ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാൽ അതിനു കഴിഞ്ഞില്ല. എന്നാൽ റെഡ് ക്രോസ്-ൽ ചേർന്ന് ആംബുലൻസ് ഡ്രൈവറായി അദ്ദേഹം ഇറ്റലിയിൽ യുദ്ധമുഖത്തെത്തി. ജർമ്മൻ മുന്നണിയിലും പിന്നീട് ഇറ്റാലിയൻ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ ഓസ്ട്രിയൻ ആക്രമണങ്ങളിൽ മാരകമായ പരിക്കേറ്റു. മുന്നണിയിൽ സേവനം ചെയ്യുവാൻ കഴിയാതെ അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവർത്തനരംഗത്തേക്ക് തിരിഞ്ഞു. 1936-37 കാലഘട്ടത്തിൽ സ്പെയിനിലെത്തി അവിടുത്തെ റിപ്പോർട്ടറായി പ്രവർത്തിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തും അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചു. ലോകമഹായുദ്ധങ്ങളും സ്പാ‍നിഷ് ആഭ്യന്തരസമരവും അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. പിന്നീട്‌ അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. പുലിസ്റ്റർ സമ്മാനവും,1954ല്‍ നോബൽ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക്‌ ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓൾഡ് മാൻ ആന്റ് ദ് സീ (The Oldman and the Sea). ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർ‌വെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട്‌ ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു.
യുദ്ധത്തിൽ മുട്ടിനു പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലാവുകയും തന്നെ ശുശ്രൂഷിച്ച നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്തു. ഇത് ആയുധങ്ങളോട് വിട (A farewell to arms) എന്ന പ്രശസ്തമായ കൃതിക്കു കാരണമായി. ഈ നോവലിലെ കേന്ദ്ര കഥാപാത്രവും യുദ്ധത്തിൽ പരിക്കേറ്റ് ആശുപത്രിയിലാവുകയും നേഴ്സുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. വേദനയുടെ കാലത്ത് പ്രണയത്തെ കണ്ടെത്തുകയും യുദ്ധത്തിന്റെ നിരർത്ഥകതയെയും രക്തച്ചൊരിച്ചിലിനെയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം 1927-ലാണ് എഴുതിയത്. അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മറ്റൊരു സ്ത്രീയുമായി വിവാഹിതനായി പാരീസ്, കാനഡ, ഇറ്റലി, സ്പെയിൻ എന്നീ സ്ഥലങ്ങളിൽ താമസിച്ചു. സ്പെയിനിലെ തന്റെ ജീവിതത്തിനെയും കാളപ്പോരിനെയും കുറിച്ച് എഴുതിയ ‘സൂര്യൻ ഉദിക്കുന്നു‘(The sun also rises)എന്ന പുസ്തകവും മരണത്തോടുള്ള അഭിനിവേശം പ്രകാശിപ്പിക്കുന്നുണ്ട്.
ഹെമിങ്‌വേ ജീവിതത്തിൽ ഏകാകിയായിരിക്കുവാൻ ഇഷ്ടപ്പെട്ടു. ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (Death in the afternoon) എന്ന പുസ്തകം എഴുതി. 1927-ൽ അദ്ദേഹം ഒരു യുദ്ധവിരുദ്ധ പത്രപ്രവർത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ ഒരുപക്ഷേ സ്പെയിനിലെ ജനറൽ ഫ്രാങ്കോയുടെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആർക്കുവേണ്ടി’ (For whom the bell tolls) എന്ന നോവലാണ്. ആദർശങ്ങൾക്കുവേണ്ടി ജീവിക്കുന്ന അമേരിക്കക്കാരനായ കേന്ദ്ര കഥാപാത്രം റോബർട്ട് ജോർഡാൻജനറൽ ഫ്രാങ്കോയ്ക്കെതിരെ ഒളിയുദ്ധം ചെയ്യുന്നതും മരിയ എന്ന യുവതിയുമായി പ്രണയത്തിലാവുന്നതും ഒടുവിൽ മരിക്കുന്നതുമാണ് കഥാതന്തു. ഇതിലെ കഥാപാത്രങ്ങൾ ആത്മഹത്യയെ ഭീരുത്വമായി വിശേഷിപ്പിക്കുനു. എങ്കിലും ഹെമിങ്‌വേ ഒടുവിൽ ആത്മഹത്യചെയ്തു എന്നത് വൈരുദ്ധ്യമാണ്. ആയുസ്സിന്റെ പകുതിഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ ക്യൂബയിലാണ്. ഹെമിംഗ്‌വ്വേയുടെ പേരിൽ ക്യൂബയിൽ വ‌ർഷംതോറും മീൻപിടുത്തമത്സരം നടത്തിവരുന്നു.
ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീർഘകാലം ‘ടോറന്റോ സ്റ്റാർ‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു.
എ മൂവബിൾ ഫീസ്റ്റ്, ഹെമിംഗ്‌വേയുടെ സമ്പൂർണ ചെറുകഥകൾ (The complete short stories of Ernest Hemingway),
കിളിമഞ്ചാരോവിലെ മഞ്ഞും മറ്റുകഥകളും (The snows of Kilimanjaro, and other stories), നമ്മുടെ കാലത്ത് – കഥകൾ (In our time : stories), ഹെമിങ്‌വേയുടെ ചെറുകഥകൾ (The short stories of Ernest Hemingway), ഏദൻ തോട്ടം (The Garden of Eden), അരുവിയിലെ ദ്വീപുകൾ (Islands in the stream), ആഫ്രിക്കയിലെ പച്ച മലകൾ (Green hills of Africa), ആദ്യ പ്രകാശത്തിലെ സത്യം (True at first light), നദിക്കു കുറുകേ, മരങ്ങളിലേക്ക് (Across the river and into the trees), നിക്ക് ആദംസ് കഥകൾ (The Nick Adams stories) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രശസ്ത കൃതികള്‍

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനീസ് ബഹിരാകാശ യാത്രിക തിരിച്ചെത്തി

July 1st, 2012

chinese-female-astronaut-epathram

ബെയ്ജിംഗ് : ചൈനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക ലിയു യാങ് ഭൂമിയിൽ തിരിച്ചെത്തി. 13 ദിവസത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ മൂന്നംഗ സംഘം വെള്ളിയാഴ്ച രാവിലെയാണ് മംഗോളിയയിൽ സുരക്ഷിതമായി എത്തിച്ചേർന്നത്. കാപ്സൂൾ രൂപത്തിലുള്ള ബഹിരാകാശയാനം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇത് ഭാവിയിലെ ചൈനയുടെ ബഹിരാകാശ കേന്ദ്രത്തിന്റെ പ്രോട്ടോടൈപ്പ് ആണെന്ന് ചൈന അറിയിച്ചു. മംഗോളിയയിലെ ഹരിതാഭമായ പുൽമേടിൽ പാരഷൂട്ടിൽ വന്നിറങ്ങിയ കാപ്സൂളിൽ നിന്നും ഒരു മണിക്കൂറിന് ശേഷമാണ് കമാണ്ടർ ജിങ് ഹായ്പെങ് പുറത്തിറങ്ങിയത്. തുടർന്ന് ലിയു വാങ്, ലിയു യാങ് എന്നിവരും പുറത്തിറങ്ങി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയിൽ കൊടുങ്കാറ്റ് : 30 ലക്ഷം വീടുകൾ ഇരുട്ടിൽ

July 1st, 2012

washington-storm-epathram

വാഷിംഗ്ടൺ : കിഴക്കൻ അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 12 പേർ കൊല്ലപ്പെട്ടു. വൈദ്യുതി നിലച്ചതിനാൽ 30 ലക്ഷം വീടുകൾ ഇരുട്ടിലായി. ഇൻഡ്യാന മുതൽ മേരിലാൻഡ് വരെയുള്ള വൈദ്യുത ലൈനുകളാണ് പേമാരിയെ തുടർന്ന് പ്രവർത്തന രഹിതമായത്. വാഷിംഗ്ടൺ ഡി. സി., വെർജീനിയ, ഒഹായൊ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ആഴ്ചകൾ വേണ്ടി വരും. വെർജീനിയയിൽ 6ഉം, മേരിലാൻഡിൽ 2ഉം, ന്യൂ ജേഴ്സിയിൽ 2ഉം, ടെന്നെസീയിൽ 2ഉം ആളുകൾ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്നത്തെ രാവിന് ദൈർഘ്യമേറും

June 30th, 2012

the-persistence-of-memory-salvador-dali-epathram

പാരീസ് : അന്താരാഷ്ട്ര സമയ നിയന്ത്രണ സംഘടനയായ പാരീസിലെ ഏർത്ത് ഒറിയന്റേഷൻ സർവീസ് ഇന്നത്തെ രാത്രിക്ക് ഒരു സെക്കൻഡ് കൂടി അധികം നൽകും. അതായത് ഇന്നത്തെ രാത്രിക്ക് ഒരു സെക്കൻഡ് നീളം കൂടുതൽ ആയിരിക്കും എന്ന്. അഗോളമായി സമയം ക്രമപ്പെടുത്തുവാൻ ഉപയോഗിക്കുന്ന അറ്റോമിൿ ക്ലോക്ക് ഒരൽപ്പം വേഗത്തിൽ ചലിക്കുന്നതും, ചന്ദ്രന്റെ വേലിയേറ്റ ആകർഷണ ബലങ്ങളുടെ ഫലമായി ഭൂമിയുടെ കറക്കത്തിന്റെ വേഗതയിൽ വരുന്ന കുറവും എല്ലാം കൂടിച്ചേർന്ന് ഇടയ്ക്ക് ഇങ്ങനെ സമയം ക്രമപ്പെടുത്തേണ്ടി വരാറുണ്ട് എന്ന് പാരീസിലെ ഏർത്ത് ഒറിയന്റേഷൻ സർവീസ് അറിയിക്കുന്നു. ഭൂമി അതിന്റെ അച്ചുതണ്ടിൽ ഒരു തവണ കറങ്ങാൻ എടുക്കുന്ന സമയത്തെയാണ് ഒരു സമ്പൂർണ്ണ ദിനമായി കണക്കാക്കുന്നത്. എന്നാൽ നൂറ് വർഷം മുൻപ് ഇതിന് എടുത്ത സമയത്തേക്കാൾ രണ്ടര മില്ലി സെക്കൻഡ് സമയം ഇപ്പോൾ ഭൂമി കൂടുതലായി എടുക്കുന്നുണ്ട്. ഇത് ഒരു വർഷം കൊണ്ട് ഏതാണ്ട് ഒരു സെക്കൻഡിന്റെ മുക്കാൽ ഭാഗമായി മാറും. ഇത് സമയാസമയം അധികൃതർ ആഗോള സമയത്തിൽ കൂട്ടിച്ചേർക്കും. 2009 ജനുവരിയിലാണ് ഇതിന് മുൻപ് ഇങ്ങനെ ചേർത്തത്. ഇനി അടുത്തത് മിക്കവാറും 2015ലോ 2016ലോ ആയിരിക്കും.

മുകളിലെ ചിത്രം : സാലവഡോർ ഡാലിയുടെ “ദ പെർസിസ്റ്റൻസ് ഓഫ് മെമറി”

.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗത്തിലുള്ള മിസൈലുകള്‍

June 29th, 2012
brahmos missile 2012-epathram
മോസ്കോ: ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗത്തില്‍ പായുന്ന ഹൈപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഇവ 2017 ല്‍ പുറത്തിറങ്ങും എന്നാണ് കരുതുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈലിന്റെ മുന്നോടിയാണ് ഇത്. ഇത് വികസിപ്പിച്ചെടുക്കാന്‍ അഞ്ചു വര്ഷം വേണം.
മിസൈലിന്റെ വിക്ഷേപണം 2017 ല്‍ നടത്താനാകുമെന്ന് ഇന്ത്യ – റഷ്യ സംയുക്ത സംരംഭമായ ബ്രഹ് മോസ് എയറോസ്പേസിന്റെ സി. ഈ. ഓ. ആയ ശിവതാണുപിള്ളയാണ് വ്യക്തമാക്കിയത്. കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ആണ് ഇവ.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്തം: യൂണിയന്‍ കാര്‍ബൈഡ് ഉത്തരവാദി അല്ലെന്നു കോടതി

June 29th, 2012
bhopal gas tragedy-epathram
ന്യൂയോര്‍ക്ക്‌: മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ട ഭോപ്പാല്‍ വിഷ വാതക ദുരന്തത്തെ  തുടര്‍ന്നുണ്ടായ പരിസര മലിനീകരണത്തിന് യൂണിയന്‍ കാര്‍ബൈഡ്‌ കോര്‍പറേഷന്‍ (യു. സി. സി.) ഉത്തരവാദി അല്ലെന്നു അമേരിക്കയിലെ മാന്‍ഹട്ടന്‍ ജില്ലാ കോടതി. ഭോപ്പാല്‍ പ്രദേശം മാലിന്യമുക്‌തമാക്കാനോ ദുരിതബാധിതര്‍ക്കു നഷ്‌ടപരിഹാരം നല്‍കാനോ യു. സി. സിക്കു ബാധ്യതയില്ലെന്നാണ്‌ കോടതി വിധി.
യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യയുടെ ചെയര്‍മാനായിരുന്ന വാറന്‍ ആന്റേഴ്‌സണെയും കോടതി കുറ്റവിമുക്‌തനാക്കി. പരിസ്ഥിതിയും ഭൂഗര്‍ഭജലവും വിഷലിപ്തമാക്കിയ ദുരന്തത്തിന്റെ ഉത്തരവാദിത്തം യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യ ലിമിറ്റഡിനാണെന്ന്‌ ജഡ്‌ജി ജോണ്‍ കീന വ്യക്‌തമാക്കി. ഭോപ്പാല്‍ പ്ലാന്റിന് സമീപത്തെ മണ്ണും ജലവും വിഷമയമാക്കിയെന്നു കാണിച്ചു ജാനകി ബായി നല്‍കിയ ഹര്‍ജ്ജി തള്ളിക്കൊണ്ടാണ് കോടതി വിധി.
കോടതി വിധിയോടെ ദുരന്തത്തിന്റെ സാമ്പത്തിക ബാധ്യതയില്‍ നിന്ന്‌ അമേരിക്കന്‍ കമ്പനിക്ക്‌ ഒഴിഞ്ഞുമാറാം. 1984 ല്‍ നടന്ന മീതയില്‍ ഐസോസയനൈറ്റ്‌ ചോര്‍ച്ചയില്‍ ആയിരങ്ങള്‍ മരിക്കുകയും രോഗികളായി തീരുകയും ചെയ്തു. കാര്‍ബൈഡ്‌ പ്ലാന്റിനു ചുറ്റുമുള്ള ഭൂമി ഉപയോഗശൂന്യമായി. പിന്നീട്‌ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട്‌ പ്ലാന്റ്‌ അടച്ചുപൂട്ടി. 1994 ല്‍ യു.സി.സി. തങ്ങളുടെ ഇന്ത്യന്‍ ഘടകത്തിന്റെ ഓഹരികള്‍ വിറ്റഴിച്ചു. പിന്നീട്‌ എവറെഡി ഇന്‍ഡസ്‌ട്രീസ്‌ ഇന്ത്യ ലിമിറ്റഡായി കമ്പനി രൂപം മാറി. 1998 എവറെഡി ഭോപ്പാലിലെ ഭൂമി സംസ്‌ഥാനസര്‍ക്കാരിനു കൈമാറി രംഗം വിട്ടു. ഈ സാഹചര്യത്തിലാണ്‌ കോടതിവിധി ദുരന്തബാധിതര്‍ക്കു തിരിച്ചടിയാകുന്നത്‌.

- ലിജി അരുണ്‍

വായിക്കുക: , , , ,

1 അഭിപ്രായം »

സ്പെയിന് പോരുകാളയെ പോലെ ഫൈനലിലേക്ക്

June 28th, 2012
spain vs portugal euro cup 2012-epathram
ഡോണെസ്ക്: യൂറോ കപ്പിലെ ആവേശകരമായ ഒരു മത്സരത്തിനു സാക്ഷ്യം വഹിച്ചു പോരുകാളകളുടെ  നാട്ടുകാരായ സ്പെയിന്  ഫൈനലിലേക്ക്.  പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട  മത്സരത്തില്‍ നിരവധി അവസരങ്ങളാണ് ഇരു ടീമികളും കളഞ്ഞു കുളിച്ചത്. നിലവിലെ ചാമ്പ്യന്മാരായ സ്പെയിന് പോര്‍ചുഗലിന്റെ വല കുലുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രതിരോധനിര  കീഴടക്കി. അതേപോലെ തന്നെ പോര്‍ച്ചുഗല്‍ താരം ക്രിസ്ത്യാനോ  റൊണാള്‍ഡോയെ തളച്ചിടാന്‍  സ്പെയിന് താരങ്ങള്‍ക്കും കഴിഞ്ഞു. തുടര്‍ന്ന് അധികവേളയിലും ഇരുടീമും ഗോള്‍രഹിത സമനില പാലിച്ച കളിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടുവരെ നീണ്ട കളിയില്‍  4-2നാണ് സ്പാനിഷ് പോരുകാളകള്‍  ജയംകണ്ടത്. ഇതോടെ സ്പെയിനിന് ഫൈനലില്‍  ജര്‍മനി-ഇറ്റലി സെമി വിജയികളെ നേരിടേണ്ടിവരും. ആത്യന്തം ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും മാറി മാറി മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 90ാം മിനിറ്റില്‍ ഗോളി മാത്രം നില്‍ക്കെ പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോ പന്ത് പുറത്തേക്കടിച്ചു ഒരു സുവര്‍ണാവസരം കളഞ്ഞു ഇതോടെ  കളി അധികവേളയിലെത്തി. 104ാം മിനിറ്റില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരം സ്പെയിനിനെ തേടിയെത്തി. പാസുകള്‍ നെയ്ത് ബോക്സിലെത്തിയ നീക്കത്തി നൊടുവില്‍ തൊട്ടുമുന്നില്‍ ഗോളി മാത്രം നില്‍ക്കേ ഇനിയസ്റ്റ ഉതിര്‍ത്ത ഷോട്ട് ഗോളി പട്രീസിയോ അത്യുജ്ജ്വലമായി തട്ടിയകറ്റി. ഫാബ്രിഗസിനെ രംഗത്തിറക്കിയാതോടെ സ്പെയിനിന്റെ പോരാട്ടത്തിനു വീറുകൂടി എന്നാല്‍ 114ാം മിനിറ്റില്‍ ഫാബ്രിഗാസ് സുവര്‍ണാവസരം പാഴാക്കി. ഷൂട്ടൗട്ടില്‍ സ്പെയിനിന്റെ ആദ്യ കിക്കെടുത്ത സാബി അലോന്‍സോയുടെ ശ്രമം പോര്‍ചുഗല്‍ ഗോളി റൂയി പട്രീസിയോ തട്ടിയകറ്റിയതോടെ സ്പെയിനിന്റെ ആരാധകര്‍ നിശബ്ദരായി. തുടര്‍ന്ന് പോര്‍ചുഗലിന്‍െറ യാവോ മൗടിന്യോയുടെ കിക്ക് ഐകര്‍ കസീയസും തടഞ്ഞിട്ടു. പിന്നെ കിക്ക് എടുത്തവരൊക്കെ വല കുലുക്കിയെങ്കിലും പോര്‍ച്ചുഗലിന്റെ  ബ്രൂണോ ആല്‍വെസിന്‍െറ കിക്ക് ക്രോസ്ബാറിനിടിച്ച് ദുരന്ത നായകനായതോടെ നിലവിലെ ചാമ്പ്യന്‍മാര്‍ ഫൈനലിലേക്ക് കടന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിഖ്യാത തിരക്കഥാകൃത്ത് നോറാ എഫ്രോണ്‍ അന്തരിച്ചു

June 28th, 2012
nora-ephron-epathram
ന്യുയോര്‍ക്ക്: കാല്‍പനിക ഹാസ്യത്തിന് പേരു കേട്ട ഇംഗ്ലീഷ്‌ ചലച്ചിത്രങ്ങളായ ‘വെന്‍ ഹാരി മെറ്റ് സാലി’, ‘സ്ലീപ് ലെസ്സ് ഇന്‍ സിയാറ്റില്‍’, ‘സില്‍ക്ക്‌ വുഡ്‌’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ നോറ എഫ്രോണ്‍ അന്തരിച്ചു. ഇവര്‍ക്ക് മൂന്നു തവണ ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്ന നോറ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ട്ടിച്ചു ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധാനം, നിര്‍മ്മാണം എന്നീ മേഖലകളിലും നോറ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രളയം : ബംഗ്ലാദേശിൽ 100 മരണം

June 28th, 2012

mother-crying-epathram

ധാക്ക : കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും പെട്ട് ബംഗ്ലാദേശിൽ 100 ഓളം പേർ കൊള്ളപ്പെട്ടു. ഒന്നര ലക്ഷത്തോളം ആളുകൾക്ക് കിടപ്പാടം നഷ്ടമായി. മഴക്കാലത്ത് ഇത്തരം കനത്ത മഴകൾ ഇവിടെ പതിവുള്ളതാണ്. എന്നാൽ ഇത്തവണത്തെ മഴ കഴിഞ്ഞ കുറേ വർഷങ്ങളിൽ വെച്ച് എറ്റവും ശക്തമായതാണ് എന്ന് അധികൃതർ പറയുന്നു. ചിറ്റഗോങ്ങ് പ്രദേശത്താണ് 15 പേർ കൊല്ലപ്പെട്ടത്. മറ്റുള്ളവർ ചിറ്റഗോങ്ങ് ഹിൽ ട്രാക്ട് എന്ന് അറിയപ്പെടുന്ന പ്രദേശത്തും. ഉരുൾ പൊട്ടലിൽ കുടുങ്ങി കഴിയുന്ന ആളുകൾ മലമ്പ്രദേശങ്ങളിൽ ഇനിയും ഉണ്ടാവാം എന്ന് അധികൃതർ അനുമാനിക്കുന്നു. കഴിഞ്ഞ 5 ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴ ഈ പ്രദേശങ്ങളിലേക്കുള്ള വഴി മുടക്കിയിരിക്കുകയാണ്. ചിറ്റഗോങ്ങിലേക്കുള്ള തീവണ്ടി ഗതാഗതം നിർത്തി വെച്ചിട്ടുണ്ട്. റൺവേ ഭാഗികമായി നശിച്ചതിനെ തുടർന്ന് ചിറ്റഗോങ്ങ് വിമാനത്താവളം അടച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴ ഉണ്ടാവും എന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് സ്ഥിതി ഗതികൾ കൂടുതൽ വഷളാക്കും എന്ന് അധികൃതർ ഭയക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലൈംഗിക അപവാദം : ബിഷപ്പിന്റെ രാജി മാർപാപ്പ സ്വീകരിച്ചു

June 27th, 2012

fernando-bargallo-epathram

വത്തിക്കാൻ സിറ്റി : ബിക്കിനി ധരിച്ച ഒരു യുവതിയോടൊപ്പം കടപ്പുറത്ത് ഉല്ലസിച്ചു രസിക്കുന്ന ഫോട്ടോകൾ പരസ്യമായതോടെ വെട്ടിലായ കത്തോലിക്കാ പുരോഹിതന്റെ രാജി മാർപാപ്പ സ്വീകരിച്ചു. 57 കാരനായ ബിഷപ്പ് ഫെർനാൻഡോ ബർഗല്ലോയാണ് ബിക്കിനി ധരിച്ച ഒരു യുവതിയോടൊപ്പം മെക്സിക്കോയിലെ ഒരു റിസോർട്ടിൽ ഉല്ലസിക്കുന്ന ഫോട്ടോകൾ പുറത്തായതോടെ വെട്ടിലായത്. 1997 മുതൽ ബ്യൂണസ് അയേഴ്സിലെ മെർലോ മൊറേനോ ഇടവകയെ നയിക്കുന്ന ബിഷപ്പ് ആയിരുന്നു ഫെർനാൻഡോ. പിടിക്കപ്പെട്ട ബിഷപ്പ് തനിക്ക് ഒരു റെസ്റ്റോറന്റ് ഉടമയായ യുവതിയുമായി പ്രേമ ബന്ധമുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു ഇറ്റാലിയൻ മിഷനറി സംഘത്തിന്റെ സ്ഥാപകനായ പുരോഹിതൻ ലൂഗി പ്രാൻഡിനെ സംഘത്തിലെ വനിതാ മിഷനറിമാരുമായി പതിവായി ലൈംഗിക ബന്ധം പുലർത്തിയ കുറ്റത്തിന് മാർപാപ്പ പുറത്താക്കിയിരുന്നു. മിഷനറി സംഘം തെക്കേ അമേരിക്കയിൽ പ്രവർത്തിച്ചു വരുന്ന കാലത്താണ് പുരോഹിതൻ സംഘത്തിലെ വനിതാ മിഷനറിമാരുമായി ബന്ധപ്പെട്ടത്.

ഇതോടെ കത്തോലിക്കാ സഭയിലെ പുരോഹിതന്മാർക്ക് വിവാഹം കഴിക്കുവാനുള്ള അനുവാദം നൽകണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.

എന്നാൽ പുരോഹിതന്മാരുടെ ബ്രഹ്മചര്യം പൌരോഹിത്യത്തിന് അത്യാവശ്യമാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന വത്തിക്കാൻ ലൈംഗിക അപവാദങ്ങൾക്ക് കാരണം ബ്രഹ്മചര്യമാണ് എന്ന് സമ്മതിക്കാൻ തയ്യാറല്ല. 2011ൽ ഒരു സംഘം ഓസ്ട്രിയൻ പുരോഹിതന്മാർ വിവാഹം കഴിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ശക്തമായി അപലപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « മൈക്കല്‍ ജാക്‌സണിന്റെ പ്രേതം വരുന്നു
Next »Next Page » പ്രളയം : ബംഗ്ലാദേശിൽ 100 മരണം »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine