
- ഫൈസല്‍ ബാവ
വായിക്കുക: കാലാവസ്ഥ, പ്രതിഷേധം, ബ്രിട്ടന്
ധർമ്മശാല : ചൈനയിലെ ജനങ്ങളുടെ സത്യം അറിയുവാനുള്ള അവകാശത്തെ നിരാകരിക്കുന്ന ചൈനീസ് സർക്കാരിന്റെ സെൻസർഷിപ്പ് നയങ്ങൾ അധാർമ്മികമാണ് എന്ന് തിബത്തിന്റെ ആത്മീയ നേതാവ് ദലായ് ലാമ പ്രസ്താവിച്ചു. ക്രൂരത മുഖമുദ്രയാക്കിയ ചൈനീസ് സർക്കാർ ജനങ്ങളെ ഭയക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ ഭയം മൂലമാണ് യാഥാർത്ഥ്യം മൂടി വെക്കാനുള്ള വ്യഗ്രത അവർ കാണിക്കുന്നത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ദലായ് ലാമ സ്കോട്ട്ലാൻഡിലെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യം അറിയിച്ചത്.
- ജെ.എസ്.
വായിക്കുക: ചൈന, തിബത്ത്, മനുഷ്യാവകാശം, മാദ്ധ്യമങ്ങള്‍
ബാങ്കോക്ക് : തിരക്ക് പിടിച്ച ഓഫീസ് ജോലികൾക്കിടയിൽ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞൊന്ന് വലിച്ച് ആസ്വദിച്ച് പുക ഊതുന്നതിനിടയ്ക്ക് ഒരു കൊച്ചു പെൺകുട്ടി മുന്നിൽ വന്ന് തീ ചോദിച്ചാൽ നിങ്ങൾ എന്ത് പറയും? മോളെ സിഗരറ്റ് വലിക്കരുത്, അത് നല്ലതല്ല എന്നാണ് ബാങ്കോക്കിലെ പുകവലി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തിയ ഒരു പരീക്ഷണത്തിൽ അവരറിയാതെ പങ്കെടുത്ത എല്ലാ മുതിർന്നവരും കുട്ടികളോട് പറഞ്ഞത്.
പരീക്ഷണത്തിന്റെ ഭാഗമായി കൊച്ചു കുട്ടികൾ സിഗരറ്റ് വലിക്കുന്ന മുതിർന്നവരുടെ അടുത്ത് പോയി തീ ചോദിച്ചു. മുതിർന്നവർ എല്ലാവരും തന്നെ കുട്ടികളെ പുകവലിയുടെ ദൂഷ്യ വശങ്ങളെ പറ്റി പറഞ്ഞു മനസ്സിലാക്കുകയും അവരെ വിലക്കുകയും ചെയ്തു. “നിനക്ക് ജീവിക്കുകയും കളിക്കുകയും വേണ്ടേ?” എന്ന ഒരാളുടെ ചോദ്യം ഈ പരസ്യം യൂട്യൂബിലൂടെ പ്രസിദ്ധമായതോടെ പുകവലി വിരുദ്ധ പ്രചരണ പരിപാടിയുടെ തന്നെ പ്രധാന പരസ്യ വാചകമായി മാറി.
അങ്ങനെയെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ പുകവലിക്കുന്നത്? ഈ ചോദ്യം അടങ്ങിയ ഒരു ലഘുലേഖ കുട്ടികൾ പുകവലിക്കുന്ന മുതിർന്നവർക്ക് നൽകുന്നതാണ് അടുത്ത രംഗം. അപ്പോഴാണ് ഇതൊരു പുകവലി വിരുദ്ധ പരിപാടിയാണ് എന്ന് വ്യക്തമാകുന്നത്. എന്നാൽ കൊച്ചു കുട്ടികൾക്ക് പുകവലിയുടെ ദൂഷ്യത്തെ പറ്റി പറഞ്ഞു കൊടുത്ത ഇവരെല്ലാം തന്നെ തങ്ങളുടെ കയ്യിലുള്ള സിഗരറ്റ് വലിച്ചെറിഞ്ഞു. ഇവരാരും തന്നെ കുട്ടികൾ നൽകിയ പുകവലി വിരുദ്ധ ലഘുലേഖകൾ വലിച്ചെറിഞ്ഞുമില്ല എന്ന് പരസ്യം സാക്ഷ്യപ്പെടുത്തുന്നു.
പുകവലിക്കെതിരെ ശക്തമായ സന്ദേശം നൽകിയ ഈ പരസ്യം യൂട്യൂബിലൂടെ ഇന്റർനെറ്റിൽ വൻ തോതിലാണ് പ്രചാരം നേടിയത്.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, കുട്ടികള്‍, തായ്ലാന്റ്
- ന്യൂസ് ഡെസ്ക്
വായിക്കുക: പാക്കിസ്ഥാന്‍
റിയോ ഡി ജനീറോ: ഇക്വഡോര്‍ എംബസിയില് അഭയം പ്രാപിച്ചിരിക്കുന്ന വിക്കിലീക്ക്‌സ് സ്‌ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ല എന്നും അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാല്‍ ഏതൊരു ഓസ്‌ട്രേലിയക്കാരനും ലഭ്യമാകുന്ന നയതന്ത്രസഹായം അസാന്‍ജിനും ലഭ്യമാക്കും എന്നാണു സര്‍ക്കാര്‍ നിലപാടെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ വിദഗ്‌ധമായി കൈയൊഴിഞ്ഞു എന്ന അസാന്‍ജിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വെറുതെ വാചകമടി മാത്രമാണ് നടത്തുന്നതെന്ന് ഓസ്‌ട്രേലിയന്‍ റേഡിയോയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ലൈംഗിക പീഡനക്കുറ്റങ്ങളില്‍ അറസ്‌റ്റിലായി ജാമ്യത്തില്‍ കഴിയുന്നയാളാണ് ഓസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജെ എന്ന് ഓര്‍മ്മിപ്പിച്ച ഗില്ലാര്‍ഡ് അസാന്‍ജിന്റെ ആരോപണങ്ങള്‍ തള്ളികളഞ്ഞു. യു.എന്‍. സമ്മേളനത്തിന് പങ്കെടുക്കാന്‍ റിയോയില്‍ എത്തിയയതായിരുന്നു ഗില്ലാര്‍ഡ്. കഴിഞ്ഞ മൂന്നുദിവസമായി ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ചിരിക്കുകയാണ് ജൂലിയന്‍ അസാന്‍ജ്. എന്നാല്‍ അഭ്യര്‍ത്ഥന ഇക്വഡോര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, മനുഷ്യാവകാശം
വാഷിംഗ്ടൺ : ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിതാ വില്ല്യംസ് വീണ്ടും ബഹിരാകാശ സഞ്ചാരത്തിന് ഒരുങ്ങുന്നു. 2006ൽ ആറു മാസം തുടർച്ചയായി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ കഴിഞ്ഞ് റെക്കോർഡ് ഭേദിച്ച സുനിത വീണ്ടും അവിടേക്ക് തന്നെയാണ് മടങ്ങുന്നത്. ഖസാക്കിസ്ഥാനിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ജൂലൈ 14ന് സുനിത ബഹിരാകാശത്തേക്ക് തിരിക്കും. കൂടെ റഷ്യാക്കാരൻ യൂറി മലെൻഷെൻകോയും ജപ്പാൻകാരൻ അകിഹികോ ഹൊഷീദെയും ഉണ്ടാകും. ബഹിരാകാശ കേന്ദ്രത്തിൽ എത്തിയ ശേഷം സുനിത എക്സ്പെഡിഷൻ 33 ന്റെ കമാൻഡർ ആയി ചുമതലയേൽക്കും.
- ജെ.എസ്.
ജപ്പാനിലെ ശാസ്ത്രജ്ഞർ വിത്ത് കോശങ്ങളിൽ നിന്നും വിജയകരമായി മനുഷ്യന്റെ കരളും നേത്ര പാളിയും വികസിപ്പിച്ചു. ജപ്പാനിലെ യോകോഹാമ സർവ്വകലാശാലയിലെ വിത്ത് കോശ ജീവ ശാസ്ത്രജ്ഞൻ തക്കനോറി തക്കെബെയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് മൂന്ന് തരം കോശങ്ങൾ ഉപയോഗിച്ച് പ്രവർത്തനക്ഷമമായ ഒരു ചെറു കരൾ വികസിപ്പിച്ചത്. മൂന്ന് കോശങ്ങളും മിശ്രിതത്തിലേക്ക് ചേർക്കുന്നതിന്റെ സമയമായിരുന്നു ഈ പരീക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഗവേഷകർ അറിയിച്ചു. ഒരു വർഷത്തിലേറെ സമയം കൊണ്ട് നടത്തിയ നൂറിലേറെ പരാജയപ്പെട്ട പരീക്ഷണങ്ങൾ ക്കൊടുവിലാണ് സംഘം വിജയം കണ്ടത്.
കോബെയിലെ റിക്കെൻ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് കൃത്രിമ നേത്ര പാളി വികസിപ്പിച്ചത്. ഇവർ ഒരു പാത്രത്തിൽ ഒരുക്കിയ വിത്ത് കോശങ്ങൾ പൊടുന്നനെ ഒരു കുമിളയായി രൂപപ്പെടുകയും പിന്നീട് അത് തന്നിലേക്ക് തന്നെ ചുരുങ്ങി കണ്ണിനുള്ളിലെ റെറ്റിനയ്ക്ക് സമാനമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. ഗവേഷക സംഘത്തിന്റെ യാതൊരു നിയന്ത്രണവും ഇല്ലാതെ ഈ പ്രക്രിയ ഇവരുടെ കണ്ണിനു മുൻപിൽ സ്വയമായി നടന്നത് ഗവേഷകരെ ഏറെ അദ്ഭുതപ്പെടുത്തി. കണ്ണിന്റെ ഈ ഭാഗം രൂപപ്പെടുന്നത് എങ്ങിനെ എന്ന് ഇത് കാണുന്നതിന് മുൻപ് ശാസ്ത്രജ്ഞർക്ക് അറിയില്ലായിരുന്നു എന്നതാണ് രസകരം. കാഴ്ച നഷ്ട്ടപ്പെട്ടവർക്ക് കാഴ്ച തിരികെ നൽകുന്നതിന് ഈ കണ്ടുപിടിത്തം ഉപകരിക്കും എന്നാണ് പ്രതീക്ഷ.
- ജെ.എസ്.
വായിക്കുക: വൈദ്യശാസ്ത്രം
അസാൻഷൻ : അട്ടിമറി എന്ന് വിശേഷിപ്പിക്കാവുന്ന വേഗത്തിൽ പരാഗ്വേയിലെ കോൺഗ്രസ് പ്രസിഡണ്ട് ഫെർനാൻഡോ ലുഗോയെ പുറത്താക്കി. പ്രസിഡണ്ടിനെ പുറത്താക്കാനുള്ള ഇമ്പീച്ച്മെന്റ് പ്രമേയം പാസാക്കിയാണ് ഇന്നലെ അദ്ദേഹത്തെ പ്രസിഡണ്ട് പദവിയിൽ നിന്നും പുറത്താക്കിയത്. ഒരു ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സംഘർഷം കൈകാര്യം ചെയ്യാൻ ബലം പ്രയോഗിച്ചത് ഏറെ രക്തച്ചൊരിച്ചിലിൽ കലാശിച്ചത് രാജ്യവ്യാപകമായി അദ്ദേഹത്തിനെതിരെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ രാഷ്ട്രീയ എതിരാളികൾ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. 4 വോട്ടുകൾക്കെതിരെ 39 വോട്ടുകൾ നേടിയാണ് പ്രസിഡണ്ടിനെ സെനറ്റ് സ്ഥാനഭ്രഷ്ട്ടനാക്കിയത്. അദ്ദേഹത്തിനു പകരം എതിരാളിയും വൈസ് പ്രസിഡണ്ടുമായിരുന്ന ഫെഡെറിക്കോ ഫ്രാങ്കോ പ്രസിഡണ്ടായി സ്ഥാനമേറ്റു. എന്നാൽ ഫ്രാങ്കോയെ അംഗീകരിക്കില്ല എന്ന് പ്രദേശത്തെ മറ്റു രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. അർജന്റീന, വെനെസ്വേല, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ ഇടതുപക്ഷ സർക്കാരുകളാണ് സെനറ്റ് നടപടി നിയമവിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ചത്.
- ജെ.എസ്.
വായിക്കുക: ക്രമസമാധാനം, പരാഗ്വേ, പ്രതിഷേധം, വെനസ്വേല
ബുക്കാറെസ്റ്റ് :അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് റുമാനിയയുടെ മുന്‍ പ്രധാനമന്ത്രി അഡ്രിയാന്‍ നാസ്താസെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തോക്ക് ഉപയോഗിച്ച് കഴുത്തില്‍ വെടിവെച്ചാണ് അദ്ദേഹം ജീവനൊടുക്കാന്‍ ശ്രമിച്ചത് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ റുമാനിയയുടെ പ്രധാനമന്ത്രിയായിരുന്ന അഡ്രിയാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറവില്‍ 15 ലക്ഷം യൂറോയുടെ അഴിമതി നടത്തി എന്ന കുറ്റത്തിന് അഴിമതി കേസില്‍ രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നു. ഹൈക്കോടതിയും വിധി ശരിവച്ചതോടെ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയതായിരുന്നു അപ്പോഴാണ് നാസ്താസെ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: അപകടം, കുറ്റകൃത്യം
- ന്യൂസ് ഡെസ്ക്