മര്‍ഡോക്ക്‌ സണ്‍ ഓണ്‍ സണ്‍ഡേ യുമായി തിരികെയെത്തും

February 18th, 2012

rupert-murdoch-epathram

ലണ്ടന്‍ : താന്‍ ബ്രിട്ടീഷ്‌ മാദ്ധ്യമ രംഗത്ത്‌ നിന്നും പിന്‍വാങ്ങുകയല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് വിവാദ മാദ്ധ്യമ രാജാവ്‌ റൂപേര്‍ട്ട്  മര്‍ഡോക്ക്‌ “സണ്‍ ഓണ്‍ സണ്‍ഡേ” എന്ന പേരില്‍ സണ്‍ ടാബ്ലോയിഡിന്റെ ഞായറാഴ്ച പതിപ്പ്‌ പുറത്തിറക്കും എന്ന് പ്രഖ്യാപിച്ചു. നാല്‍പ്പതു വര്‍ഷത്തിലേറെ കാലം ബ്രിട്ടീഷ്‌ മാദ്ധ്യമ രംഗം അടക്കി വാണ മര്‍ഡോക്കിന് എതിരെ തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത്‌ വന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ പണം നല്‍കി വാര്‍ത്തകള്‍ ചോര്‍ത്തി ചൂടുള്ള വാര്‍ത്തകള്‍ നല്‍കുവാന്‍ മത്സരിച്ച സണ്‍ റിപ്പോര്‍ട്ടര്‍മാര്‍ പോലീസ്‌ അന്വേഷണത്തില്‍ പിടിക്കപ്പെട്ടിരുന്നു. ഒട്ടേറെ ടെലിഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയ വിവാദത്തില്‍ പെട്ട മര്‍ഡോക്ക്‌ പൊടുന്നനെ തന്റെ “ന്യൂസ് ഓഫ് ദ വേള്‍ഡ്‌” പത്രം നിര്‍ത്തലാക്കിയിരുന്നു. ഇതിന് പകരമാണ് ഇപ്പോള്‍ “സണ്‍ ഓണ്‍ സണ്‍ഡേ” പ്രസിദ്ധീകരണം തുടങ്ങാന്‍ പോകുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ട് രേഖപ്പെടുത്തി

February 18th, 2012

ന്യൂയോര്‍ക്ക് : ഐക്യ രാഷ്ട്ര സഭ പാസാക്കിയ പ്രമേയത്തില്‍ ഇന്ത്യ സിറിയക്ക്‌ എതിരെ വോട്ടു രേഖപ്പെടുത്തി. സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അറബ് രാജ്യങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിച്ചിരുന്നത്. സിറിയന്‍ പ്രസിഡണ്ട് ബഷാര്‍ അല്‍ ആസാദ്‌ സ്ഥാനം ഒഴിയണം എന്നാണ് പ്രമേയത്തിലെ ആവശ്യം.

റഷ്യയും ചൈനയും പ്രമേയത്തിനെ എതിര്‍ത്തു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സമാനമായ ഒരു പ്രമേയത്തിനെ എതിര്‍ത്ത ഇന്ത്യ ഇത്തവണ തങ്ങളുടെ നിലപാടില്‍ മലക്കം മറിഞ്ഞു സിറിയക്ക്‌ എതിരെ വോട്ട് ചെയ്യുകയാണ് ഉണ്ടായത്‌.

സിറിയന്‍ നേതൃത്വത്തെ ഒറ്റപ്പെടുത്തി ബാഹ്യമായ ഒരു പരിഹാരം അടിച്ചേല്‍പ്പിക്കുക എന്ന തെറ്റായ സമീപനമാണ് ഈ പ്രമേയത്തിന് പുറകില്‍ എന്ന് റഷ്യ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അമേരിക്കന്‍ സമ്മര്‍ദ്ദം : ഇന്ത്യ ഇറാന്‍ വ്യാപാരത്തിന് മറുവഴി കണ്ടെത്തി

February 18th, 2012

ന്യൂഡല്‍ഹി : അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനുമായി പണമിടപാട്‌ നടത്തുന്നത് ദുഷ്ക്കരമായ സാഹചര്യത്തില്‍ ഇറാനില്‍ നിന്നും പണം സ്വീകരിക്കാന്‍ ഇന്ത്യ മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക്‌ കയറ്റുമതി ചെയ്ത വ്യാപാരികള്‍ക്ക്‌ ഇറാനില്‍ നിന്നും വന്‍ തുകയാണ് ലഭിക്കാന്‍ കുടിശ്ശിക ഉള്ളത്. ഇത് ഏതാണ്ട് മൂന്നു ബില്യന്‍ ഡോളര്‍ വരും. നേരത്തെ ഇറാനില്‍ നിന്നും പണം ലഭിച്ച മാര്‍ഗ്ഗം അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടഞ്ഞ സാഹചര്യത്തില്‍ മറ്റൊരു സംവിധാനം ഉടന്‍ നടപ്പില്‍ വരുത്തും എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് എന്ന് ഇന്ത്യന്‍ കയറ്റുമതി വ്യാപാരികളുടെ സംഘടനയുടെ പ്രസിഡണ്ട് റഫീഖ്‌ അഹമ്മദ്‌ അറിയിച്ചു. ഇത് പ്രകാരം വ്യാപാരികള്‍ക്ക്‌ ഇന്ത്യന്‍ രൂപയായി തന്നെ പണം ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ന്യൂയോര്‍ക്ക്‌ ടൈംസ് റിപ്പോര്‍ട്ടര്‍ സിറിയയില്‍ മരിച്ചു

February 18th, 2012

anthony-shadid-epathram

ന്യൂയോര്‍ക്ക് : മദ്ധ്യപൂര്‍വേഷ്യയിലെ ഒട്ടേറെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു പ്രശസ്തനായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ആന്തണി ഷാദിദ് സിറിയയില്‍ വെച്ച് മരണമടഞ്ഞു. ഇറാഖ്‌ മുതല്‍ ലിബിയ വരെ ഒട്ടേറെ സംഘര്‍ഷ ഭരിത പ്രദേശങ്ങളില്‍ നേരിട്ട് ചെന്ന് വാര്‍ത്തകള്‍ ശേഖരിക്കാറുള്ള ഇദ്ദേഹത്തിന് രണ്ടു തവണ പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇദ്ദേഹം സിറിയയില്‍ പ്രസിഡന്റിന് എതിരെ നടക്കുന്ന മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്യാനായി സിറിയയില്‍ എത്തിയതായിരുന്നു.

കടുത്ത ആസ്തമാ രോഗിയായ ഷാദിദ് ആസ്തമാ രോഗം മൂലമാണ് മരിച്ചത്‌. ആരുടേയും കണ്ണില്‍ പെടാതെ സിറിയന്‍ അതിര്‍ത്തി പ്രദേശത്ത്‌ എത്തുവാന്‍ അദ്ദേഹം കാര്‍ ഉപയോഗിക്കാതെ കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു. സൈനികരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനായി ഏതാനും കുതിരകളുടെ മറ പറ്റിയാണ് അദ്ദേഹം നടന്നത്. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും അധികം അലര്‍ജി ഉണ്ടാക്കുന്ന ഒരു കാര്യമായിരുന്നു കുതിരകളുടെ സാമീപ്യം എന്ന് അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. ഇതിനെ തുടര്‍ന്ന് ആസ്തമാ രോഗം കൂടുതല്‍ ഗുരുതരമായാണ് അദ്ദേഹം മരിച്ചത് എന്നും പിതാവ്‌ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദേശ കറന്‍സി വ്യാപാരം ഹറാം

February 18th, 2012

malaysian-currency-epathram

ക്വാലാലമ്പൂര്‍ : വിദേശ കറന്‍സികള്‍ വില്‍പ്പന നടത്തി ലാഭം ഉണ്ടാക്കുന്നത്‌ ഇസ്ലാമിക ശരിയത്ത്‌ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും അതിനാല്‍ ഈ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത് മുസ്ലിംകള്‍ക്ക് ഹറാം ആണെന്നും മലേഷ്യയിലെ ദേശീയ ഫത്വ സമിതി അറിയിച്ചു.

ഇത്തരം വ്യാപാരം കറന്‍സിയുടെ വിലയുടെ ഊഹക്കച്ചവടം ആണെന്ന് തങ്ങള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി സമിതി പറഞ്ഞു. ഇത് ഇസ്ലാമിന് എതിരാണ്. എന്നാല്‍ കറന്‍സി സ്വാഭാവികമായി വിനിമയം ചെയ്യുന്നതോ സാമ്പത്തിക സ്ഥാപനങ്ങള്‍ വഴി കൈമാറുന്നതോ തെറ്റല്ല എന്നും സമിതി വ്യക്തമാക്കി. കാരണം ഇത്തരം ഇടപാടുകളില്‍ ഊഹക്കച്ചവടമോ കച്ചവട ലാഭത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമോ നിലനില്‍ക്കുന്നില്ല എന്ന് സമിതി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചു കൊന്ന കപ്പല്‍ ജീവനക്കാരെ അറസ്റ്റ്‌ ചെയ്യും

February 17th, 2012

enrica-lexie-epathram

തിരുവനന്തപുരം : കടലില്‍ മീന്‍ പിടിക്കാന്‍ പോയവരെ കടല്‍കൊള്ളക്കാര്‍ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കച്ചവട കപ്പലിലെ ജീവനക്കാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യും എന്ന് സൂചന. രണ്ടു മത്സ്യബന്ധന തൊഴിലാളികളാണ് ബുധനാഴ്ച കപ്പലില്‍ നിന്നും ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്‌. കടല്‍ കൊല്ലക്കാര്‍ക്ക് എതിരെ കപ്പലിന് സുരക്ഷ ഉറപ്പ്‌ വരുത്തുവാന്‍ കപ്പലില്‍ സഞ്ചരിച്ചിരുന്ന ഇറ്റാലിയന്‍ നാവിക സേനാ ഉദ്യോഗസ്ഥരാണ് ആക്രമണം നടത്തിയത്‌. മല്‍സ്യ ബന്ധന തൊഴിലാളികളോട് വഴി മാറി പോകുവാന്‍ പല വട്ടം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കടല്‍ കൊള്ളക്കാരാണ് എന്ന നിഗമനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വെടിവെപ്പ്‌ നടന്നത് എന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ വിശദീകരിച്ചു.

എന്നാല്‍ അന്താരാഷ്‌ട്ര നാവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ വെടിവെപ്പ്‌. കപ്പല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് പോലെ ഇനി അഥവാ കടല്‍ കൊള്ളക്കാര്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചത്‌ എങ്കിലും അന്താരാഷ്‌ട്ര നാവിക സംഘടനയുടെ (IMO – International Maritime Organization) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് കപ്പലിന്റെ നടപടി. ആത്മരക്ഷാര്‍ത്ഥം മാത്രമേ കച്ചവട കപ്പലുകള്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കില്‍ ജീവാപായം സംഭാവിക്കാവുന്ന, ആസന്നമായ എന്തെങ്കിലും അത്യാപത്ത് തടയാന്‍. കടലില്‍ വല വിരിച്ച് തങ്ങളുടെ ജീവനോപാധിയ്ക്കായി കാത്തിരിക്കുന്ന ഏതാനും മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലിന് എന്ത് ആപല്‍ ഭീതിയാണ് നല്‍കിയത്‌ എന്നത് ആരായേണ്ടിയിരിക്കുന്നു. കടല്‍കൊള്ളക്കാരുടെ ആക്രമണം എന്നൊക്കെയുള്ള വിചിത്രമായ കഥകളാണ് ഇറ്റാലിയന്‍ അധികൃതരും പറയുന്നത് എന്നിരിക്കെ ശക്തമായ നയതന്ത്ര നീക്കങ്ങളും കര്‍ശനമായ നിയമ നടപടികളും സ്വീകരിച്ചാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമ്മുടെ തൊഴിലാളികള്‍ക്ക്‌ സുരക്ഷിതമായി തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയൂ.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്‍ഡോ ഇറാന്‍ എണ്ണ വ്യാപാരം : അമേരിക്കയ്ക്ക് ആശങ്ക

February 15th, 2012

IRAN-OIL-epathram

വാഷിംഗ്ടണ്‍ : ഇറാന് എതിരെയുള്ള ഉപരോധത്തില്‍ മറ്റ് രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും പങ്ക് ചേരും എന്ന് അമേരിക്ക പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവില്‍ ഗണ്യമായ കുറവ്‌ വരുത്തും എന്നാണ് അമേരിക്കയുടെ പ്രതീക്ഷ. എന്നാല്‍ ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള വ്യാപാരം ഇറാനുമായി തുടരുന്നതില്‍ അമേരിക്കയ്ക്ക് എതിര്‍പ്പില്ല. ഇറാന്റെ ആണവ പദ്ധതികള്‍ക്ക്‌ കരുത്ത്‌ പകരുന്ന എണ്ണ കച്ചവടം തടയുക എന്നതാണ് ഉപരോധത്തിന്റെ ലക്‌ഷ്യം. അല്ലാതെ ഭക്ഷണവും മരുന്നുമൊക്കെ ഇറാനില്‍ എത്തുന്നത്‌ തടയുകയല്ല എന്നും അമേരിക്കന്‍ വക്താവ്‌ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാനില്‍ നിന്നാണ്. പ്രതിമാസം 1.2 കോടി ബാരല്‍ ക്രൂഡ്‌ ഓയില്‍ ഇന്ത്യ ഇറാനില്‍ നിന്നും വാങ്ങുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എംബസി ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ എന്ന് ഇറാന്‍

February 14th, 2012

israel-embassy-bomb-blast-epathram

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് പുറകില്‍ ഇസ്രായേല്‍ തന്നെയാണ് എന്ന് ഇറാന്‍ ആരോപിച്ചു. ഇറാനുമായി സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് ഇസ്രയേലിന്റെ തന്ത്രമാണ്. ആക്രമണങ്ങള്‍ നടത്തുന്നത് ഇറാനാണ് എന്ന് ആരോപിച്ച് ഈ രാഷ്ട്രങ്ങളുമായുള്ള ഇറാന്റെ സൗഹൃദം തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. മാത്രവുമല്ല, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇറാനുമായി മനശാസ്ത്രപരമായി യുദ്ധം നടത്താനുള്ള തയ്യാറെടുപ്പ്‌ കൂടി നടത്തുകയാണ് ഇസ്രായേല്‍ എന്നും ഇറാന്റെ വിദേശ കാര്യ വക്താവ്‌ അറിയിച്ചു.

ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലെ ഇസ്രയേലി എംബസിക്ക് പുറത്ത്‌ നടന്ന ബോംബ്‌ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രയേലി എംബസിയുടെ കാറിലാണ് ബോംബ്‌ സ്ഫോടനം നടന്നത്. ഒരു നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് സാരമായ പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആക്രമണത്തിന് പുറകില്‍ ഇറാന്‍ ആണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് സൗഹൃദം ഒഴിവാക്കിയതിന്റെ പകയില്‍ കൊലപാതകം

February 13th, 2012

facebook-ban-in-india-epathram

നാഷ് വില്ലി : ഫേസ്ബുക്കില്‍ തന്നെ “അണ്‍ ഫ്രെണ്ട്” (സുഹൃത്ത്‌ അല്ലാതെയാക്കുക) ചെയ്തവരുടെ കൊലപാതകത്തില്‍ കലാശിച്ച പകയുടെ കഥ അമേരിക്കയിലെ നാഷ് വില്ലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെട്ട നിരവധി കൊലപാതകങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ ഇത്രയും നിസാരമായ ഒരു കാരണം കൊണ്ട്‌ ഒരു കൊലപാതകം നടക്കുന്നത് ആദ്യമായാണ്‌ എന്ന് സ്ഥലം പോലീസ്‌ മേധാവി മൈക്ക്‌ റീസ് പറയുന്നു.

ജാനെല്‍ പോട്ടര്‍ എന്ന യുവതിയെ ക്ലേ – ജീന്‍ ദമ്പതികള്‍ തങ്ങളുടെ ഫ്രെണ്ട് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തതിനു പ്രതികാരമായാണ് ജാനെലിന്റെ പിതാവും മറ്റൊരാളും ചേര്‍ന്ന് ദമ്പതികളെ വെടി വെച്ച് കൊന്നത്. തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ക്ലേയുടെ കഴുത്ത് അറുത്ത നിലയിലുമായിരുന്നു. മരിച്ചു കിടന്ന ജീനിന്റെ കയ്യില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞ് പരിക്കുകള്‍ ഒന്നുമില്ലാതെ കിടപ്പുണ്ടായിരുന്നു.

ഇതിനും മുന്‍പും ഫേസ്ബുക്ക് സൗഹൃദം മതിയാക്കിയതിന്റെ പേരില്‍ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്ഷം അയോവയില്‍ ഒരു യുവതി ഫേസ്ബുക്കില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ പകയില്‍ തന്റെ സുഹൃത്തിന്റെ ഗാരേജ് തീ വെച്ച് നശിപ്പിക്കുകയുണ്ടായി.

വെറും ഒരു ബട്ടന്‍ ക്ലിക്ക് ചെയ്ത് വേര്‍പെടുത്താവുന്ന തരത്തില്‍ ബന്ധങ്ങളെ ലളിതവല്‍ക്കരിച്ച് ഇത്തരം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ സമൂഹ മനസിനെ ക്ഷുദ്രമാക്കുന്നതായി സാമൂഹ്യ മനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്തരിച്ചു

February 12th, 2012

Whitney-Houston-epathram

ലോസ്‌ആഞ്ചല്‍സ്‌: പ്രശസ്ത അമേരിക്കന്‍ പോപ്‌ ഗായിക വിറ്റ്‌നി ഹൂസ്‌റ്റന്‍ (48)അന്തരിച്ചു. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു‌. മരണ കാരണം വ്യക്തമല്ല. ആറു ഗ്രാമി അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ലോകത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കലാകരിയാണ്‌ വിറ്റ്‌നി. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ഒരു എമ്മി അവാര്‍ഡ്, ആറ് ഗ്രാമി അവാര്‍ഡ്, 30 ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്, 22 അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് എന്നിങ്ങനെ 415 പുരസ്‌കാരങ്ങള്‍ വിറ്റ്‌നിക്ക് ലഭിച്ചിട്ടുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ ‘സേവിങ് ഓള്‍ മൈ ലൗ ഫോര്‍ യു’ എന്ന ആല്‍ബത്തിനായിരുന്നു ആദ്യ ഗ്രാമി. ഗാനരചയിതാവ്‌, സംഗീത സംവിധായിക, നടി, മോഡല്‍ എന്നീ മേഖലകളിലും വിറ്റ്‌നി പ്രശസ്‌തയായിരുന്നു. ലഹരിമരുന്നിന് അടിമപ്പെട്ട വിറ്റ്‌നിയുടെ ജീവിതം ഏറെക്കാലമായി താളം തെറ്റിയ നിലയിലായിരുന്നു. ഞായറാഴ്ച നടക്കുന്ന ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാണ് വിറ്റ്‌നി ലോസ് ആഞ്ചലസിലെത്തിയത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദ സണ്‍ പ്രസിദ്ധീകരണം നിര്‍ത്തില്ല: മര്‍ഡോക്
Next »Next Page » ഫേസ്ബുക്ക് സൗഹൃദം ഒഴിവാക്കിയതിന്റെ പകയില്‍ കൊലപാതകം »



  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine