കാണാതായ റഷ്യന്‍ ചരക്ക് വിമാനം തകര്‍ന്ന നിലയില്‍

August 13th, 2011

Plane-crash-in-Russia-epathram

മോസ്‌കോ:മഗദന്‍ പ്രവിശ്യയില്‍ നിന്ന് ചുകോട്കയിലേക്ക് 16 മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യവുമായി പോയ എഎന്‍-12 വിമാനമായ റഷ്യന്‍ ചരക്ക് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി.പ്രാദേശികസമയം രാവിലെ ഏഴരയോടെയാണ് വിമാനം റഡാറില്‍ നിന്നും ബന്ധം നഷ്ടപ്പെടുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒംസുകാ പ്രവിശ്യയിലെ സ്വര്‍ണ്ണ ഖനികള്‍ക്ക് സമീപം തകര്‍ന്നുവീണനിലയില്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 11 ആളുകളും മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരെല്ലാം വിമാനത്തിലെ ജീവനക്കാരാണ്. അപകട കാരണം അറിവായിട്ടില്ല. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എച്ച്‌.ഐ.വി: അത്ഭുതമരുന്നുമായി യു.എസ് ഗവേഷകര്‍

August 12th, 2011

HIV-Pic-epathram

ന്യൂ യോര്‍ക്ക്: എച്ച്‌.ഐ.വി ഉള്‍പ്പെടെ വൈറസുകള്‍ മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളും ഇല്ലാതാക്കാന്‍ ശേഷിയുള്ള അത്ഭുത മരുന്ന് കണ്ടുപിടിച്ചതായി യു.എസ് ഗവേഷകര്‍ അവകാശപ്പെട്ടുകൊണ്ട് രംഗത്ത് വന്നു. ഡ്രാക്കോ എന്ന പേരില്‍ അറിയപ്പെടുന്ന മരുന്ന് രോഗം ബാധിച്ച കോശങ്ങളില്‍ കയറി അവയെ നശിപ്പിക്കുമെന്നും, ഈ മരുന്ന് ഉപയോഗിക്കുകയാണെങ്കില്‍ രോഗ ലക്ഷണങ്ങള്‍ പോലും പ്രത്യക്ഷപ്പെടുകയില്ല എന്നുമാണ് അവകാശവാദം. എന്നാല്‍ ഈ മരുന്നിന്റെ പ്രവര്‍ത്തനം തീര്‍ത്തും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിന് പരീക്ഷണം നടത്താന്‍ കുറഞ്ഞത് പത്ത് വര്‍ഷം വരുമെന്ന് വിദഗ്ധര്‍ പറയുന്നു. യു.എസിലെ മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. പെന്‍സുലിന്റെ കണ്ടുപിടുത്തത്തിനു ശേഷം വൈദ്യശാസ്ത്ര രംഗത്തുണ്ടായ ഏറ്റവും വലിയ കണ്ടുപിടുത്തമെന്ന് വിശേഷിപ്പിക്കാവുന്ന ഡ്രാക്കോയെ വിശേഷിപ്പിക്കാം. രോഗബാധിതരായ സെല്ലുകളെ സ്വയം നശിക്കുന്നതിനു പ്രേരിപ്പിക്കുകയാണ് ഡ്രാക്കോ ചെയ്യുന്നത്. അതേസമയം ആരോഗ്യമുള്ള കോശങ്ങള്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നു. പരീക്ഷണം വിജയിച്ചാല്‍ ജലദോഷം, പോളിയോ, ഡെങ്കി, പേവിഷബാധ തുടങ്ങി വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കെല്ലാം ഡ്രാക്കോ പരിഹാരമാകുമെന്നു കരുതുന്നു .

-

വായിക്കുക: , ,

1 അഭിപ്രായം »

ഉസാമ ബിന്‍ ലാദന്റെ മരണം സിനിമയാക്കുന്നത് അമേരിക്കയ്ക്ക് എതിര്‍പ്പ്‌

August 12th, 2011

osama-bin-laden-epathram

ന്യൂയോര്‍ക്ക്: ഉസാമ ബിന്‍ ലാദന്റെ മരണത്തെ ആസ്പദമാക്കി 2010ലെ ഓസ്‌കാര്‍ ജേതാവും അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ഭാര്യയുമായ കാതറീന്‍ ബിഗേലോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പെന്റഗണ്‍ സഹകരിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രതിനിധി രംഗത്ത്. ഹോംലാന്റ് സെക്രട്ടറി പീറ്റര്‍ കിംങാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. അമേരിക്ക അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പീറ്ററിന്റെ വാദം ഇതു സംബന്ധിച്ച് പെന്റഗണിനും സി.ഐ.ഐയ്ക്കും കത്തയച്ചുവെന്നും പീറ്റര്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ അബത്താബാദില്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ ഈ വിഷയം സിനിമയാക്കാന്‍ സംവിധായകരും രംഗത്തെത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെ എതിര്‍പ്പും ഇതിനു പിന്നിലെ ബുദ്ധിമുട്ടും മറ്റും മുന്‍കൂട്ടി കണ്ട് പലരും പിന്മാറുകയായിരുന്നു. പെന്റഗണിന്റെ സഹകരണമില്ലാതെ ഈ ചിത്രവുമായി മുന്നോട്ടുപോകുക ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ ലാദന്‍ ചിത്രവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കാതറീന്‍ ബിഗേലോ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ കാതറീന് തുടക്കത്തില്‍ തന്നെ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 2012 പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചിത്രം തിയ്യേറ്ററിലെത്തിക്കാനായിരുന്നു കാതറീന്റെ തീരുമാനം. പെന്റഗണ്‍ സഹകരിക്കാതെ സിനിമയുമായി എത്രത്തോളം മുന്നോട്ട് പോകാനാകുമെന്നു കണ്ടുതന്നെ അറിയണം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഫ്ഗാനിസ്ഥാനില്‍ 5 നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു

August 11th, 2011

afghan-nato-attack-epathram

കാബൂള്‍ : തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും തീവ്രവാദി ആക്രമണത്തില്‍ അഞ്ചു നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബോംബ് സ്ഫോടനത്തില്‍ തകരുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ ഏതു രാജ്യത്തിന്‍റെ സൈനികരാണെന്നു വ്യക്തമല്ല. കഴിഞ്ഞ ശനിയാഴ്ച തീവ്രവാദി ആക്രമണത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു 30 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.ഇതോടെ ഈ മാസം തീവ്രവാദി ആക്രമണങ്ങളില്‍ 51 വിദേശ സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. തീവ്രവാദ വിരുദ്ധ പോരാട്ടത്തിനായി 1,40,000 വിദേശ സൈനികരെയാണ് അഫ്ഗാനില്‍ വിന്യസിച്ചിരിക്കുന്നത്. ഇതില്‍ ഒരു ലക്ഷം പേര്‍ യു. എസുകാരാണ്.

-

അഭിപ്രായം എഴുതുക »

നേപ്പാള്‍ പ്രധാനമന്ത്രി ജലാനാഥ്‌ ഖനാല്‍ ശനിയാഴ്ച രാജിവയ്‌ക്കും

August 11th, 2011

jhala-nath-khanal-epathram

കാഠ്‌മണ്ഡു: രാഷ്ട്രീയ പരതിസന്ധി തുടരുന്ന നേപ്പാളില്‍ വിവാദനായകനായ പ്രധാനമന്ത്രി ജലാനാഥ്‌ ഖനാല്‍ ഈ മാസം 13ന്‌ രാജിവയ്‌ക്കും. സമാധാന നടപടികള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ്‌ രാജിയെന്ന്‌ സര്‍ക്കാര്‍ വക്താവും വിദ്യാഭ്യാസമന്ത്രിയുമായ ഗംഗാലാല്‍ തുലാധര്‍ അറിയിച്ചു. നേപ്പാളില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇതുവരെ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. നേപ്പാളിലെ സമാധാന പ്രക്രിയയില്‍ പുരോഗതിയുണ്‌ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്‌ക്കുമെന്നു ഖനാല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. നേപ്പാളില്‍ സമന്വയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നേപ്പാളി കോണ്‍ഗ്രസും മാവോയിസ്റ്റുകളും ശ്രമം ആരംഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. പാര്‍ലമെന്റില്‍ പതിനേഴ്‌ റൗണ്‌ട്‌ നീണ്‌ട വോട്ടെടുപ്പിനൊടുവില്‍ ഫെബ്രുവരി മൂന്നിനാണ്‌ ഖനാല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്‌. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കാര്യഗൗരവത്തോടെയാണ്‌ നോക്കിക്കാണുന്നതെന്നും അനുരഞ്‌ജന സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ രാജിവച്ചു വാക്കുപാലിക്കുമെന്നും ഖനാല്‍ പാര്‍ലമെന്റിനു നല്‍കിയ കത്തില്‍ പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ ആസദ്‌ കുറ്റസമ്മതം നടത്തി

August 11th, 2011

syrian-president-Assad-epathram

ബെയ്‌റൂട്ട്: യു.എന്‍ നിയുക്ത മൂന്നംഗ സംഘത്തിനോട് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ ആസദ്‌ സിറിയന്‍ പ്രക്ഷോഭം വ്യാപിക്കാന്‍ കാരണം തന്റെ പിടിപ്പുകേടാണെന്ന് കുറ്റസമ്മതം നടത്തി. പ്രക്ഷോഭം തുടങ്ങിയ സമയത്ത് താനതിനെ നിസാരമെന്നു കരുതി അവഗണിച്ചു. എന്നാല്‍ പ്രക്ഷോഭകാരികള്‍ ശക്തിയാര്‍ജ്ജിച്ചതോടെ സൈന്യത്തെ രംഗത്തിറക്കാന്‍ കഴിഞ്ഞുവെന്നും അസദ് പറഞ്ഞു. ഇന്ത്യ, ബ്രസീല്‍ ‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് അസദിനെ കണ്ടത്.
ഇതിനിടെ സിറിയയില്‍ കിഴക്കന്‍ നഗരമായ ദെയ്ര്‍ എസ്സോറിന്റെ നിയന്ത്രണം പ്രക്ഷോഭകാരികളില്‍നിന്ന് അസദിന്റെ പട്ടാളം പിടിച്ചെടുത്തു. കനത്ത റോക്കറ്റാക്രമണത്തിനും വെടിവെപ്പിനും ശേഷമാണ് പട്ടാളം നിയന്ത്രണം പിടിച്ചെടുത്തത്. പൊതുജനങ്ങള്‍ക്കു നേരെയുള്ള അക്രമത്തിനെതിരെ ലോകരാജ്യങ്ങള്‍ പ്രസിഡന്‍റിനുമേല്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണിത്. നാലുദിവസമായി ദെയ്ര്‍ എസ്സോറില്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഭരണമാറ്റം ആവശ്യപ്പെട്ട് സിറിയയില്‍ കഴിഞ്ഞ അഞ്ചുമാസമായി നടക്കുന്ന കലാപത്തില്‍ ഇതുവരെ 1700 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലണ്ടനില്‍ കലാപം നിയന്ത്രണം കൈവിടുന്നു നഗരത്തിനു പുറത്തേക്കു വ്യാപിക്കുന്നു.

August 10th, 2011

london-riots2-epathram

ലണ്ടന്‍: ട്ടോട്ടന്‍ ഹാമില്‍ തുടങ്ങിയ കലാപം ഇപ്പോള്‍ ലണ്ടന്‍ നഗരത്തിനു പുറത്തേക്കും വ്യാപിക്കുകയാണ്. ഉത്തര ലണ്ടന്‍ കേന്ദ്രീകരിച്ച് മൂന്നു ദിവസമായി തുടരുന്ന കലാപം സമീപ നഗരങ്ങളിലേക്കും പടരാന്‍ തുടങ്ങി. ശനിയാഴ്ച ഉത്തര ലണ്ടനിലെ ടോട്ടന്‍ഹാം കേന്ദ്രീകരിച്ച് തുടങ്ങിയ കലാപമാണ് ബര്‍മിങ്ഹാം , ബ്രിസ്റ്റള്‍, ലിവര്‍പൂള്‍, നോട്ടിംഗ്‌ഹാം എന്നീ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നത്. അക്രമങ്ങളില്‍ ഒരാള്‍ കൂടി മരിച്ചു. ക്രോയിഡന്‍ മേഖലയിലാണ് ഒരാള്‍ മരിച്ചത്. കാറില്‍ പോവുകയായിരുന്ന 26 കാരന്റെ കാറിനു നേര്‍ക്ക് അക്രമികള്‍ വെടിവെക്കുകയായിരുന്നു. കലാപത്തില്‍ മൂന്നു മലയാളികള്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഏറെ മലയാളികളുള്ള മേഖലയാണ് ക്രോയിഡന്‍. ലണ്ടന്‍ സ്ട്രീറ്റിലെ പരേഡില്‍ പ്രധാനമായും മലയാളികള്‍ താമസിക്കുന്ന മൂന്ന് നില ഫ്‌ലാറ്റ് തീവെച്ച് നശിപ്പിച്ചു. ഗ്രേറ്റര്‍ ലണ്ടനിലെ ബാര്‍ക്കിങ്ങില്‍ മെഴ്‌സിഡസ് ബെന്‍സ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനായ ചങ്ങനാശ്ശേരി സ്വദേശി ഉണ്ണി എസ്. പിള്ള, ക്രോയിഡനിലെ വി.ബി സ്‌റ്റോഴ്‌സ് ഉടമ തിരുവല്ല സ്വദേശി ബിനു വര്‍ഗീസ്, ഭാര്യ ലിസി എന്നിവര്‍ക്കാണ് തിങ്കളാഴ്ചത്തെ കലാപത്തിനിടെ പരിക്കേറ്റത്. കലാപകാരികള്‍ കട തല്ലിത്തകര്‍ത്തപ്പോള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ബിനുവിനും ഭാര്യയ്ക്കും നേരെ കൈയേറ്റമുണ്ടായത്. ഇവരുടെ കാര്‍ കത്തിച്ചു. ഷോറൂം കൈയേറിയ അക്രമികളില്‍ നിന്ന് ഉണ്ണി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇവിടെ അക്രമകാരികള്‍ തങ്ങളുടെ താണ്ഡവം തുടരുകയാണ്. അക്രമം കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മലയാളി നേഴ്സുമാരെയും ആക്രമിച്ചതായി റിപ്പോര്‍ട്ട് ഉണ്ട് . കെന്റ്, ലീഡ്‌സ് എന്നീ പട്ടണങ്ങളിലും അക്രമം തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ ലണ്ടനിലെ ഹാക്കനിയില്‍ യുവാക്കള്‍ വ്യാപകമായി തീവെപ്പു നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
കലാപത്തെത്തുടര്‍ന്ന് ഒഴിവുകാല സന്ദര്‍ശനം മതിയാക്കി രാജ്യത്ത് മടങ്ങിയെത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ചൊവ്വാഴ്ച ഉന്നതതല ചര്‍ച്ച നടത്തി. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ചിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 450 പേര്‍ അറസ്റ്റിലായെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എസ് സൈന്യത്തിനു വ്യാജസന്ദേശം നല്‍കി ഹെലികോപ്റ്റര്‍ തകര്‍ത്തു

August 10th, 2011

US-Helicopter-Kabul-epathram

കാബൂള്‍: യു. എസ് ഹെലികോപ്റ്റര്‍ താലിബാന്‍ തകര്‍ത്തത് തന്ത്രത്തിലൂടെയെന്ന് വെളിപ്പെടുത്തല്‍ ഭീകരരുടെ യോഗം നടക്കുന്നുണെ്‌ടന്നു വ്യാജസന്ദേശം നല്‍കി യു. എസ്‌ സ്‌പെഷല്‍ സേനാംഗങ്ങളെ വിളിച്ചുവരുത്തിയ ശേഷം അവരുടെ ഹെലികോപ്‌ടര്‍ റോക്കറ്റാക്രമണത്തിലൂടെ താലിബാന്‍ തകര്‍ക്കുകയായിരുന്നുവെന്നു എന്നാണ് വെളിപ്പെടുത്തല്‍ . താലിബാന്‍ കമാന്‍ഡര്‍ ഖ്വാറിതാഹിറാണ്‌ വ്യാജസന്ദേശം അയച്ചത് എന്നറിയുന്നു‌. നാലു പാക്കിസ്ഥാന്‍ പൌരന്മാരുടെ സഹായം ഇക്കാര്യത്തില്‍ താഹിറിനു കിട്ടിയെന്ന്‌ പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു അഫ്‌ഗാന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യു. എസ്‌‌ സേനയുടെ ചിനൂക്‌ ഹെലികോപ്‌ടര്‍ വെള്ളിയാഴ്‌ച രാത്രി റോക്കറ്റ്‌ ആക്രമണത്തില്‍ തകര്‍ന്ന്‌ 30 യുഎസ്‌ സൈനികരും ഒരു അഫ്‌ഗാന്‍ പരിഭാഷകനും ഏഴ്‌ അഫ്‌ഗാന്‍ സൈനികരുമാണു കൊല്ലപ്പെട്ടിരുന്നത്‌. അഫ്‌ഗാന്‍ യുദ്ധത്തില്‍ ഇത്രയും യുഎസ്‌ സൈനികര്‍ ഒറ്റ ആക്രമണത്തില്‍ മരിക്കുന്നത്‌ ഇതാദ്യമാണ്. വാര്‍ഡാക്‌ പ്രവിശ്യയില്‍ കോപ്‌ടര്‍ തകര്‍ന്നു വീണ സ്ഥലം യുഎസ്‌ സൈനികരുടെ നിയന്ത്രണത്തിലാണ്. കോപ്‌ടറിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ ഭാഗങ്ങളും വീണെ്‌ടടുക്കുന്നതിനു തെരച്ചില്‍ ആരംഭിച്ചതായി സൈനികവക്താവ്‌ അറിയിച്ചു.
ബിന്‍ ലാദനെ വകവരുത്തിയതിനു പ്രതികാരമായാണ്‌ ഹെലികോപ്‌ടര്‍ വീഴ്‌ത്തിയതെന്നും റിപ്പോര്‍ട്ടുണ്‌ട്‌. ലാദന്‍ വേട്ടയ്‌ക്കു പരിശീലനം നേടിയ പ്രത്യേക നേവി സീല്‍ യൂണിറ്റിലെ അംഗങ്ങളുംകോപ്‌ടര്‍ തകര്‍ന്നു മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, അബത്താബാദിലെ സൈനികനടപടിയില്‍ ഇവരില്‍ ആരും പങ്കെടുത്തിരുന്നില്ലെന്നു സൈനികകേന്ദ്രങ്ങള്‍ സൂചിപ്പിച്ചു

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടു അത്ഭുതകരമായി രക്ഷപ്പെട്ടു.

August 9th, 2011

beach-sand-therapy-epathram

ലണ്ടന്‍ : പെയ്ജി ആന്‍ഡേഴ്സന്‍ എന്ന കുട്ടി പതിനഞ്ച് മിനിറ്റോളം കുഴിച്ചുമൂടപ്പെട്ട നിലയില്‍ മണ്ണിനടിയില്‍ കിടന്നു അത്ഭുതകരമായി രക്ഷപ്പെട്ടു. പെയ്ജി എന്ന പതിനഞ്ചുകാരി ബീച്ചിലെ മണലില്‍ സ്വയം തീര്‍ത്ത കുഴിയില്‍ അഞ്ചടിയോളം മണ്ണിനടിയില്‍ പെട്ടുപോവുകയായിരുന്നു. മണലില്‍ കുഴിച്ചുകൊണ്ടിരുന്ന കുഴിയില്‍ നിന്ന് കരയിലേക്ക് കയറുമ്പോള്‍ വശങ്ങള്‍ ഇടിഞ്ഞ് മേല്‍ വീഴുകയായിരുന്നു. വെള്ളിയാഴ്ച ബ്രിട്ടണിലെ നോര്‍ഫോല്‍ക്ക് കൌണ്ടിയിലെ ഗ്രേറ്റ് യാര്‍മൌത്ത് എന്ന തീരദേശ ഗ്രാമത്തിനടുത്തുള്ള കെയ്സ്റ്റര്‍ ബീച്ചിലാണ് സംഭവം നടന്നത്. പെയ്ജി രണ്ട് കുട്ടികള്‍ക്കൊപ്പം ബീച്ചില്‍ കളിക്കുകയായിരുന്നു. കളിനിര്‍ത്തി, മണലില്‍ കുഴിച്ചുകൊണ്ടിരുന്ന കുഴിയില്‍ നിന്ന് കരയിലേക്ക് കയറുമ്പോള്‍ വശങ്ങള്‍ ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്‌ പതിനഞ്ചു മിനിറ്റിലധികം മണ്ണിനടിയില്‍ കിടന്ന പെയ്ജി ജീവന്‍ തിരിച്ചു കിട്ടിയത്‌ മഹാ ഭാഗ്യമാണെന്ന് പറയുന്നു
പൊലീസും ലൈഫ്ബോട്ടുകാര്‍, തീരസംരക്ഷണ സേന തുടങ്ങിയവരുടെ ആത്മാര്‍ത്ഥമായ ശ്രമത്തിനൊടുവിലാണ് പെയ്ജിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. താന്‍ ഒരു ടണലിലൂടെ കടന്നു പോകുന്നതായും അവസാനം എല്ലാം ഇരുണ്ട് പോയതായുമാണ് അനുഭവപ്പെട്ടതെന്ന് മരണത്തെ അതിജീവിച്ച പെയ്ജി പറയുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

യാസര്‍ അറഫാത്തിന് വിഷം നല്‍കിയിരുന്നു

August 9th, 2011

yasser-arafat-epathram

ബെത്‌ലഹേം: പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിന് പാരീസിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഗാസയിലെ മുന്‍ സുരക്ഷാമേധാവി മൂഹമ്മദ് ദഹ്ലാന്‍ മരുന്നിനൊപ്പം അദ്ദേഹത്തിന് വിഷം നല്‍കിയിരുന്നതായി ഫത്താ പാര്‍ട്ടിയുടെ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകളൊന്നും നല്‍കാതിരുന്ന ഫത്താ പാര്‍ട്ടി, സുരക്ഷാ സൈന്യം രൂപീകരിക്കാന്‍ യുഎസ് നല്‍കിയ 30 കോടി ഡോളര്‍ ദഹ്ലാന്‍ തട്ടിയെടുത്തുവെന്നും ആരോപണം ഉന്നയിക്കുന്നുണ്ട്.
ഫത്താ പാര്‍ട്ടിയുടെ ഈ ആരോപണത്തെ ദഹ്ലാന്‍ പൂര്‍ണ്ണമായും നിഷേധിച്ചു. അറഫാത്തിന്റെ ഘാതകരെന്ന ആരോപണത്തില്‍നിന്നും ഇസ്രായേലുകാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് ഫത്തായുടെ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറഫാത്തിന്റെ മരണകാരണം വ്യക്തമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഫത്താ പാര്‍ട്ടി ഇത്തരമൊരു ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
2004 നവംബറില്‍ ഫ്രാന്‍സില്‍വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു അറഫാത്തിന്റെ മരണം. ഇസ്രായേലുകാര്‍ അദ്ദേഹത്തിന് വിഷം നല്‍കിയെന്ന് നിരവധി പലസ്തീനുകാര്‍ വിശ്വസിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലണ്ടന്‍ നഗരം കത്തുന്നു, കലാപം രൂക്ഷം
Next »Next Page » മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടു അത്ഭുതകരമായി രക്ഷപ്പെട്ടു. »



  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine