

- ന്യൂസ് ഡെസ്ക്

മോസ്‌കോ: നീണ്ട 88 വര്‍ഷങ്ങള്‍ക്ക് ശേഷം സോവിയറ്റ് യൂണിയന്‍ സ്ഥാപകനായ വ്‌ളാഡ്‌മിര്‍ ലെനിന് ശവസംസ്‌കാരം നടത്താന്‍ റഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്രയും കാലം ലെനിന്റെ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളായി റഷ്യയില്‍ എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. 1924 ജനുവരി 21നാണ് ലെനിന്‍ മരണമടഞ്ഞത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെക്കൂന്നതിനെതിരെ ലോകത്തിന്റെ വ്യത്യസ്‌ത തുറകളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലെനിന് യുക്തമായ അന്തിമോപചാരം നല്‍കാതെ അദ്ദേഹത്തിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്നാണ് റഷ്യയുടെ സാംസ്‌കാരിക മന്ത്രി വ്‌ളാഡ്‌മിര്‍ മെദിന്‍സ്‌കി പറഞ്ഞത്. 1953ല്‍ സ്റ്റാലിന്റെ മൃതദേഹവും ഇതുപോലെ എംബാം ചെയ്‌തു സൂക്ഷിച്ചിരുന്നെങ്കിലും. 1961ല്‍ മൃതദേഹം സംസ്‌കാരിക്കുകയായിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ബഹുമതി, മനുഷ്യാവകാശം, വിവാദം

ലണ്ടന്‍:വിവാദമായ ഫോണ്‍ ചോര്‍ത്തല്‍ സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറെ ചോദ്യം ചെയ്തു. മാധ്യമ രാജാവും ന്യൂസ് ഓഫ് ദ വേള്‍ഡ് ചെയര്‍മാന്‍ റൂപര്‍ട്ട് മര്‍ഡോക്കുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അദ്ദേഹം കമീഷനു മുന്നില്‍ മൊഴി നല്‍കി. പത്രവും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് അന്വേഷിക്കുന്ന ലീവ്സണ്‍ അന്വേഷണ കമീഷനു മുമ്പാകെയാണ് ബ്ലെയര്‍ ഹാജരായത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ബ്രിട്ടന്, വിവാദം

ബീജിങ്:ചൈനയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചുള്ള യു. എസ്. റിപ്പോര്‍ട്ട് തികച്ചും പക്ഷപാതപരമാണെന്നും, അമേരിക്ക അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് ചൈന ആവശ്യപ്പെട്ടു. വ്യാഴാഴ്ച യു. എസ്. പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മനുഷ്യാവകാശ വിഷയത്തില് കാഹുനയെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ചൈനയില്‍ യാതൊരു വിധത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നില്ലെന്നും ഏവരും അംഗീകരിച്ച മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണു രാജ്യത്തു നടക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പ്രതികരിച്ചു. ഇക്കാര്യത്തില്‍ യു. എസ്. തെറ്റായി ചിന്തിക്കുന്നതും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
- ന്യൂസ് ഡെസ്ക്
വായിക്കുക: അമേരിക്ക, ചൈന, മനുഷ്യാവകാശം, വിവാദം

ടെഹ്‌റാന്‍: ഇറാനിയന്‍ ആണവ ശാസ്‌ത്രജ്‌ഞനായ മസൂദ് അലി മൊഹമ്മദിയെ കൊലപ്പെടുത്തിയ കേസില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന്റെ ഏജന്റ് എന്ന് ആരോപിക്കപ്പെടുന്ന മജീദ് ജമാലി ഫാഷിയെ (24) ഇറാന്‍ അധികൃതര്‍ തൂക്കിക്കൊന്നു.
ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന മസൂദ് അലി 2010 ജനവരിയില്‍ വീട്ടിനുമുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഫാഷിയാണ് കൊല നടത്തിയതെന്നും ഇയാള്‍ പ്രതിഫലമായി 120,000 യു.എസ് ഡോളര്‍ കൈപ്പറ്റിയിരുന്നെന്നും ഇറാന്‍ പറയുന്നു. വിചാരണയ്ക്കിടെ ഇറാനിയന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഫാഷി കുറ്റം സമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല. ഐ. ആര്‍. ഐ. ബി. ടിവിയെ ഉദ്ധരിച്ചു സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. തങ്ങളുടെ ആണവപദ്ധതികള്‍ക്ക് ഇസ്രായേലും അമേരിക്കയും തുരങ്കംവെക്കുകയാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചു കുറ്റപ്പെടുത്തുന്നുണ്ട്. ഇറാനിലെ ശാസ്‌ത്ര പ്രതിഭകള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ അമേരിക്ക ആസുത്രണം ചെയ്യുന്നതാണെന്നും ആരോപണമുണ്ടായിരുന്നു.
- ലിജി അരുണ്‍
വായിക്കുക: ആണവം, ഇറാന്‍, കുറ്റകൃത്യം, വിവാദം

ലണ്ടൻ : ന്യൂസ് ഒഫ് ദ വേൾഡിൽ നടന്ന ടെലിഫോൺ ചോർത്തലിന്റെ വ്യാപ്തി മൂടി വെയ്ക്കാൻ ശ്രമം നടന്നു എന്നും ഇത് തന്റെ മേൽനോട്ടത്തിന്റെ അപര്യാപ്തത മൂലമായിരുന്നു എന്നും വിവാദ മാദ്ധ്യമ രാജാവ് റൂപേർട്ട് മർഡോക്ക് കുറ്റസമ്മതം നടത്തി. 2007ൽ പത്രത്തിന്റെ എഡിറ്ററായ ക്ലൈവ് ഗുഡ്മാനെ രാജ കുടുംബത്തിന്റെ ടെലിഫോൺ ചോർത്തിയ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ താൻ പ്രശ്നം വേണ്ടത്ര അന്വേഷിക്കേണ്ടതായിരുന്നു. എന്നാൽ അന്ന് അത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കരുതിയിരുന്നത്.
കൊല്ലപ്പെട്ട സ്ക്കൂൾ വിദ്യാർത്ഥിനി മില്ലി ഡൌളറിന്റെ ഫോൺ ചോർത്തൽ പുറത്തായതോടെയാണ് ന്യൂസ് ഒഫ് ദ വേൾഡിൽ ഫോൺ ചോർത്തി വാർത്ത ശേഖരിക്കുന്ന രീതി വ്യാപകമായി നടക്കുന്നുണ്ട് എന്ന് ലോകം അറിഞ്ഞത്.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, മാദ്ധ്യമങ്ങള്‍, വിവാദം

ജറുസലേം: ഇസ്രയേലിനെ കുറ്റപ്പെടുത്തി കവിത എഴുതിയെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഇസ്രേലി നടപടികള്‍ ലോക സമാധാനത്തിനു ഭീഷണിയെന്നും ഇറാനെ ഉന്മൂലനം ചെയ്യാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും ഗുന്തര്‍ ഗ്രാസ് കവിതയിലൂടെ ശക്തമായി വിമര്‍ശിച്ചിരുന്നു . ഗുന്തര്‍ ഗ്രാസിന്‍റെ കവിത ഇസ്രയേലിന്‍റെ അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഇസ്രലേയിനും ഇസ്രയേലി ജനതയ്ക്കും എതിരായ കവിതയുടെ പേരില്‍ ഗുന്തര്‍ ഗ്രാസിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയെന്നും ആഭ്യന്തര മന്ത്രി ഏലി യിഷായി വ്യക്തമാക്കി. ബുധനാഴ്ചത്തെ സ്യൂഡച് സീതുങ് എന്ന പത്രത്തിലാണ് ഗുന്തര്‍ഗ്രാസിന്‍റെ വിവാദ കവിത പ്രസിദ്ധീകരിച്ചത്.
ഒറ്റ ആക്രമണം കൊണ്ടുതന്നെ ഇറാന്‍ ജനതയെ ഇല്ലാതാക്കാനാണ് ഇസ്രയേലിന്റെ ശ്രമം. ഇത് ഇപ്പോള്‍ തന്നെ താറുമാറായ ലോക സമാധാനത്തെ കൂടുതല്‍ അപകടപ്പെടുത്താനാണ് ആ രാജ്യം ശ്രമിക്കുന്നതെന്നും കവിതയില്‍ പറയുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇസ്രായേല്‍, പ്രതിഷേധം, വിവാദം

ലണ്ടൻ : ഫോൺ ചോർത്തി വാർത്ത ശേഖരിച്ചതിന്റെ പേരിൽ അപമാനിതനായി പത്ര സ്ഥാപനം തന്നെ അടച്ചു പൂട്ടേണ്ടി വന്ന മാദ്ധ്യമ രാജാവ് റൂപേർട്ട് മർഡോക്ക് വീണ്ടും മറ്റൊരു വിവാദത്തിന്റെ നടുവിലാണ്. അധാർമ്മികമായ വാർത്താ ശേഖരണ രീതികൾ സ്വീകരിച്ചതിന്റെ പേരിൽ ലണ്ടനിൽ അന്വേഷണം നേരിടുന്ന മർഡോക്കിന്റെ ബിസ്കൈബി എന്ന മാദ്ധ്യമ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൈ ന്യൂസ് ആണ് ഇപ്പോൾ ഈമെയിൽ ചോർത്തിയതിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. തങ്ങൾ വാർത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി ഈമെയിൽ ചോർത്തിയതായി സ്കൈ ന്യൂസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. റൂപേർട്ട് മർഡോക്കിന്റെ ഇളയ പുത്രനായ ജെയിംസ് മർഡോക്ക് കഴിഞ്ഞ ആഴ്ച സ്കൈ ന്യൂസ് ചെയർമാൻ സ്ഥാനം രാജി വെയ്ക്കുകയുണ്ടായി.
എന്നാൽ ഈമെയിൽ ചോർത്തുന്നത് ഉത്തരവാദപരമായ മാദ്ധ്യമ പ്രവർത്തനമാണ് എന്ന് സ്കൈ ന്യൂസ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങൾ ഇത് ചെയ്തത് ന്യായീകരിക്കത്തക്കതാണ് എന്നും പൊതു ജന താല്പര്യം മുൻനിർത്തിയാണ് എന്നും പ്രസ്താവനയിൽ പറയുന്നു.
- ജെ.എസ്.
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, മാദ്ധ്യമങ്ങള്‍, വിവാദം

സാന്‍റിയാഗൊ: ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ ലോകത്തെ ചുവന്ന മണ്ണുകളില്‍ ഒന്നായ ക്യൂബയിലെത്തി. കമ്മ്യൂണിസം കാലഹരണ പെട്ട ഒന്നാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ക്യുബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രൊയുമായി അദ്ദേഹം ഇന്നു ചര്‍ച്ച നടത്തും. റൗള്‍ കാസ്ട്രൊയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് സാന്‍റിയൊഗൊ വിമാനത്താവളത്തില്‍ മാര്‍പ്പാപ്പയ്ക്ക് നല്‍കിയത്. 14 വര്‍ഷത്തിനു ശേഷമാണ് ഒരു മാര്‍പ്പാപ്പ ക്യൂബ സന്ദര്‍ശിക്കുന്നത്. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ഇതിനു മുന്‍പ് ക്യൂബ സന്ദര്‍ശിച്ചത്. ക്യൂബയിലെത്തിയ ബെനഡിക്റ്റ് പതിനാറാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍റെ സന്ദര്‍ശനത്തെ അനുസ്മരിച്ചു. പൂര്‍ണമായി മതസ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണു ക്യൂബയെന്നും, ജോണ്‍ പോള്‍ രണ്ടാമന്‍റെ സന്ദര്‍ശനം ക്രൈസ്തവ സഭയും ക്യൂബന്‍ സര്‍ക്കാരും തമ്മില്‍ വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും പുതിയ യുഗത്തിനു തുടക്കമിട്ടതായി റൗള്‍ കാസ്ട്രൊ പറഞ്ഞു. സന്ദര്‍ശനത്തിനിടെ ഫിഡല്‍ കാസ്ട്രൊയുമായും ബെനഡിക്റ്റ് പതിനാറാമന്‍ കൂടിക്കാഴ്ച നടത്തും.
- ലിജി അരുണ്‍

ഹവാന:കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടുവെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. പരമ്പരാഗത മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന് വര്‍ത്തമാനകാല യാദാര്‍ഥ്യങ്ങളൊടു പ്രതികരിക്കാനാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യൂബയിലേക്കുള്ള സന്ദര്‍ശനത്തിനിടേ മെക്സിക്കോയില്‍ വച്ചാണ് മാര്‍പാപ്പ ഇത്തരം ഒരു വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ ഈ വിമര്‍ശനത്തിനു ചെവികൊടുക്കാതെ മാര്‍പാപ്പയുടെ പദവിക്ക് പൂര്‍ണ്ണമായ ആദരവു നല്‍കിക്കൊണ്ട് അദ്ദേഹത്തെ സ്വീകരിക്കുമെന്നാണ് ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്വിസ് പ്രതികരിച്ചത്.
എന്നാല്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടു എന്ന മാര്‍പാപ്പയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് സി. പി. എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. കമ്യൂണിസം കാലഹരണപ്പെട്ടു എന്ന് കരുതാനാകില്ലെന്നും സാര്‍വ്വദേശീയ ചലനങ്ങളെ സ്വാംശീകരിച്ച് മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണ് അതെന്നും എസ്. ആര്‍. പി കൂട്ടിച്ചേര്‍ത്തു.
- ലിജി അരുണ്‍