ആണവ ശാസ്ത്രജ്ഞനെ വധിച്ച ഇസ്രേലി ഏജന്റിനെ തൂക്കിലേറ്റി

May 16th, 2012

mossad-agent-epathram

ടെഹ്‌റാന്‍: ഇറാനിയന്‍ ആണവ ശാസ്‌ത്രജ്‌ഞനായ മസൂദ്‌ അലി മൊഹമ്മദിയെ കൊലപ്പെടുത്തിയ കേസില്‍ ഇസ്രയേല്‍ ഇന്റലിജന്‍സ്‌ ഏജന്‍സിയായ മൊസാദിന്റെ ഏജന്റ്‌ എന്ന്‌ ആരോപിക്കപ്പെടുന്ന മജീദ്‌ ജമാലി ഫാഷിയെ (24) ഇറാന്‍ അധികൃതര്‍ തൂക്കിക്കൊന്നു.

ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ഊര്‍ജതന്ത്രം പ്രൊഫസറായിരുന്ന മസൂദ് അലി 2010 ജനവരിയില്‍ വീട്ടിനുമുന്നിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഫാഷിയാണ് കൊല നടത്തിയതെന്നും ഇയാള്‍ പ്രതിഫലമായി 120,000 യു.എസ് ഡോളര്‍ കൈപ്പറ്റിയിരുന്നെന്നും ഇറാന്‍ പറയുന്നു. വിചാരണയ്ക്കിടെ ഇറാനിയന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഫാഷി കുറ്റം സമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല.  ഐ. ആര്‍. ഐ. ബി. ടിവിയെ ഉദ്ധരിച്ചു സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തത്.

കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന്‌ ഇറാന്‍ ആരോപിച്ചിരുന്നു. തങ്ങളുടെ ആണവപദ്ധതികള്‍ക്ക് ഇസ്രായേലും അമേരിക്കയും തുരങ്കംവെക്കുകയാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചു കുറ്റപ്പെടുത്തുന്നുണ്ട്. ഇറാനിലെ ശാസ്‌ത്ര പ്രതിഭകള്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ അമേരിക്ക ആസുത്രണം ചെയ്യുന്നതാണെന്നും ആരോപണമുണ്ടായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മർഡോക്കിന്റെ കുറ്റസമ്മതം

April 28th, 2012

rupert-murdoch-epathram

ലണ്ടൻ : ന്യൂസ് ഒഫ് ദ വേൾഡിൽ നടന്ന ടെലിഫോൺ ചോർത്തലിന്റെ വ്യാപ്തി മൂടി വെയ്ക്കാൻ ശ്രമം നടന്നു എന്നും ഇത് തന്റെ മേൽനോട്ടത്തിന്റെ അപര്യാപ്തത മൂലമായിരുന്നു എന്നും വിവാദ മാദ്ധ്യമ രാജാവ് റൂപേർട്ട് മർഡോക്ക് കുറ്റസമ്മതം നടത്തി. 2007ൽ പത്രത്തിന്റെ എഡിറ്ററായ ക്ലൈവ് ഗുഡ്മാനെ രാജ കുടുംബത്തിന്റെ ടെലിഫോൺ ചോർത്തിയ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ താൻ പ്രശ്നം വേണ്ടത്ര അന്വേഷിക്കേണ്ടതായിരുന്നു. എന്നാൽ അന്ന് അത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കരുതിയിരുന്നത്.

കൊല്ലപ്പെട്ട സ്ക്കൂൾ വിദ്യാർത്ഥിനി മില്ലി ഡൌളറിന്റെ ഫോൺ ചോർത്തൽ പുറത്തായതോടെയാണ് ന്യൂസ് ഒഫ് ദ വേൾഡിൽ ഫോൺ ചോർത്തി വാർത്ത ശേഖരിക്കുന്ന രീതി വ്യാപകമായി നടക്കുന്നുണ്ട് എന്ന് ലോകം അറിഞ്ഞത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുന്തര്‍ ഗ്രാസിന് ഇസ്രയേലില്‍ വിലക്ക്

April 9th, 2012

gunter-grass-epathram
ജറുസലേം: ഇസ്രയേലിനെ കുറ്റപ്പെടുത്തി കവിത എഴുതിയെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഇസ്രേലി നടപടികള്‍ ലോക സമാധാനത്തിനു ഭീഷണിയെന്നും ഇറാനെ ഉന്മൂലനം ചെയ്യാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും  ഗുന്തര്‍ ഗ്രാസ് കവിതയിലൂടെ ശക്തമായി വിമര്‍ശിച്ചിരുന്നു . ഗുന്തര്‍ ഗ്രാസിന്‍റെ കവിത ഇസ്രയേലിന്‍റെ അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഇസ്രലേയിനും ഇസ്രയേലി ജനതയ്ക്കും എതിരായ കവിതയുടെ  പേരില്‍ ഗുന്തര്‍ ഗ്രാസിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയെന്നും  ആഭ്യന്തര മന്ത്രി ഏലി യിഷായി വ്യക്തമാക്കി. ബുധനാഴ്ചത്തെ സ്യൂഡച് സീതുങ് എന്ന പത്രത്തിലാണ് ഗുന്തര്‍ഗ്രാസിന്‍റെ വിവാദ കവിത പ്രസിദ്ധീകരിച്ചത്.

ഒറ്റ ആക്രമണം കൊണ്ടുതന്നെ ഇറാന്‍ ജനതയെ ഇല്ലാതാക്കാനാണ് ഇസ്രയേലിന്റെ ശ്രമം.  ഇത്  ഇപ്പോള്‍ തന്നെ താറുമാറായ ലോക സമാധാനത്തെ കൂടുതല്‍ അപകടപ്പെടുത്താനാണ് ആ രാജ്യം ശ്രമിക്കുന്നതെന്നും കവിതയില്‍ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈമെയിൽ ചോർത്തൽ : മർഡോക്ക് വീണ്ടും വെട്ടിൽ

April 6th, 2012

rupert-murdoch-epathram

ലണ്ടൻ : ഫോൺ ചോർത്തി വാർത്ത ശേഖരിച്ചതിന്റെ പേരിൽ അപമാനിതനായി പത്ര സ്ഥാപനം തന്നെ അടച്ചു പൂട്ടേണ്ടി വന്ന മാദ്ധ്യമ രാജാവ് റൂപേർട്ട് മർഡോക്ക് വീണ്ടും മറ്റൊരു വിവാദത്തിന്റെ നടുവിലാണ്. അധാർമ്മികമായ വാർത്താ ശേഖരണ രീതികൾ സ്വീകരിച്ചതിന്റെ പേരിൽ ലണ്ടനിൽ അന്വേഷണം നേരിടുന്ന മർഡോക്കിന്റെ ബിസ്കൈബി എന്ന മാദ്ധ്യമ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൈ ന്യൂസ് ആണ് ഇപ്പോൾ ഈമെയിൽ ചോർത്തിയതിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. തങ്ങൾ വാർത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി ഈമെയിൽ ചോർത്തിയതായി സ്കൈ ന്യൂസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. റൂപേർട്ട് മർഡോക്കിന്റെ ഇളയ പുത്രനായ ജെയിംസ് മർഡോക്ക് കഴിഞ്ഞ ആഴ്ച സ്കൈ ന്യൂസ് ചെയർമാൻ സ്ഥാനം രാജി വെയ്ക്കുകയുണ്ടായി.

എന്നാൽ ഈമെയിൽ ചോർത്തുന്നത് ഉത്തരവാദപരമായ മാദ്ധ്യമ പ്രവർത്തനമാണ് എന്ന് സ്കൈ ന്യൂസ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങൾ ഇത് ചെയ്തത് ന്യായീകരിക്കത്തക്കതാണ് എന്നും പൊതു ജന താല്പര്യം മുൻനിർത്തിയാണ് എന്നും പ്രസ്താവനയിൽ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാര്‍പ്പാപ്പ ചുവന്ന മണ്ണില്‍

March 27th, 2012

pope-benedict-xvi-epathram

സാന്‍റിയാഗൊ: ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ ലോകത്തെ ചുവന്ന മണ്ണുകളില്‍ ഒന്നായ ക്യൂബയിലെത്തി. കമ്മ്യൂണിസം കാലഹരണ പെട്ട ഒന്നാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ  സന്ദര്‍ശനം. ക്യുബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രൊയുമായി അദ്ദേഹം ഇന്നു ചര്‍ച്ച നടത്തും. റൗള്‍ കാസ്ട്രൊയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് സാന്‍റിയൊഗൊ വിമാനത്താവളത്തില്‍ മാര്‍പ്പാപ്പയ്ക്ക് നല്‍കിയത്. 14 വര്‍ഷത്തിനു ശേഷമാണ് ഒരു മാര്‍പ്പാപ്പ ക്യൂബ സന്ദര്‍ശിക്കുന്നത്. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ഇതിനു മുന്‍പ് ക്യൂബ സന്ദര്‍ശിച്ചത്. ക്യൂബയിലെത്തിയ ബെനഡിക്റ്റ് പതിനാറാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍റെ സന്ദര്‍ശനത്തെ അനുസ്മരിച്ചു. പൂര്‍ണമായി മതസ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണു ക്യൂബയെന്നും, ജോണ്‍ പോള്‍ രണ്ടാമന്‍റെ സന്ദര്‍ശനം ക്രൈസ്തവ സഭയും ക്യൂബന്‍ സര്‍ക്കാരും തമ്മില്‍ വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും പുതിയ യുഗത്തിനു തുടക്കമിട്ടതായി റൗള്‍ കാസ്ട്രൊ പറഞ്ഞു. സന്ദര്‍ശനത്തിനിടെ ഫിഡല്‍ കാസ്ട്രൊയുമായും ബെനഡിക്റ്റ് പതിനാറാമന്‍ കൂടിക്കാഴ്ച നടത്തും.

സാന്‍റിയാഗൊ ഡി ക്യൂബയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും വെര്‍ജീനിയ ഒഫ് ചാരിറ്റിയുടെ പള്ളിയില്‍ പ്രാര്‍ഥനയും മാര്‍പ്പാപ്പയുടെ സന്ദര്‍ശ പരിപാടിയില്‍ ഉള്‍പ്പെടുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക‌മ്യൂണിസം കാലഹരണപ്പെട്ടു: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ

March 25th, 2012

pope-benedict-xvi-epathram
ഹവാന:ക‌മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടുവെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. പരമ്പരാഗത മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന് വര്‍ത്തമാനകാല യാദാര്‍ഥ്യങ്ങളൊടു പ്രതികരിക്കാനാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ക്യൂബയിലേക്കുള്ള സന്ദര്‍ശനത്തിനിടേ മെക്സിക്കോയില്‍ വച്ചാണ് മാര്‍പാപ്പ ഇത്തരം ഒരു വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ ഈ വിമര്‍ശനത്തിനു ചെവികൊടുക്കാതെ മാര്‍പാപ്പയുടെ പദവിക്ക് പൂര്‍ണ്ണമായ ആദരവു നല്‍കിക്കൊണ്ട് അദ്ദേഹത്തെ സ്വീകരിക്കുമെന്നാണ് ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്വി‌സ് പ്രതികരിച്ചത്.

എന്നാല്‍ ക‌മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടു എന്ന മാര്‍പാപ്പയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് സി. പി. എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. ക‌മ്യൂണിസം കാലഹരണപ്പെട്ടു എന്ന് കരുതാനാകില്ലെന്നും സാര്‍വ്വദേശീയ ചലനങ്ങളെ സ്വാംശീകരിച്ച് മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണ് അതെന്നും എസ്. ആര്‍. പി കൂട്ടിച്ചേര്‍ത്തു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ക‌മ്യൂണിസം കാലഹരണപ്പെട്ടു: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ

പെലെയും മറഡോണയും തമ്മില്‍ വാക്പോരാട്ടം

March 23rd, 2012

pele mardonna-epathram

ദുബായ്‌: ബീഥോവനോട്‌ സ്വയം താരതമ്യപ്പെടുത്തിയ ഇതിഹാസതാരം പെലെയുടെ വാക്കുകളെ മറഡോണ വിമര്‍ശിച്ചു. “സംഗീതത്തിന്‌ ബീഥോവന്‍, പെയ്‌ന്റിംഗിന്‌ മൈക്കലാഞ്‌ജലോ എന്ന പോലെ താന്‍ ജനിച്ചത്‌ ഫുട്‌ബോളിന്‌ ബേണ്ടിയാണെന്നായിരുന്നു” എന്നാണ് പെലെ പറഞ്ഞത്‌. ഇതോടെ  ഏറെക്കാലത്തെ നിശബ്‌ദതയ്‌ക്ക് ശേഷം ലോക ഫുട്‌ബോളിലെ കേമന്മാര്‍ പെലെയും മാറഡോണയും തമ്മില്‍ വീണ്ടും വാക്‌പോരാട്ടം തുടങ്ങി. “മൈതാനത്ത്‌ ബീഥോവനേക്കുറിച്ച്‌ താന്‍ ഒരിക്കലും കേട്ടിട്ടില്ല പെലെയ്‌ക്ക് വേണ്ടത്‌ വേറെ മരുന്നാണ്” എന്ന് മറഡോണ പറഞ്ഞു.  ഫിഫയുടെ വെബ്‌സൈറ്റില്‍ പെലെ നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഫുട്‌ബോളിലെ ബീഥോവനാണെന്ന്‌ പെലെ പറഞ്ഞത്‌. എങ്കില്‍ താന്‍ സംഗീത രംഗത്തെ‌ പ്രതിഭകളായ റോണ്‍വുഡോ കീത്ത്‌ റിച്ചാര്‍ഡ്‌സോ ബോണോയോ ആണെന്നും മാറഡോണ പറഞ്ഞു. ബാഴ്‌സിലോണ താരം മെസ്സിയോട്‌ താരതമ്യപ്പെടുത്തുന്നതിനേയും മാറഡോണ വിമര്‍ശിച്ചു. ആരാണ്‌ മികച്ചവനെന്നത്‌ തനിക്ക്‌ വിഷയമല്ലെന്നും മെസിയെ വെറുതേ വിടണമെന്ന്‌ താന്‍ മുമ്പ്‌ ആയിരം വട്ടം പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on പെലെയും മറഡോണയും തമ്മില്‍ വാക്പോരാട്ടം

കൊല്ലപ്പെട്ട അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം കേരളത്തിലെ പരസ്യത്തില്‍

March 22nd, 2012

eve-carson-billboard-epathram

മൂന്നാര്‍ : ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച ഒരു വധക്കേസിലെ ഇരയായ അമേരിക്കന്‍ പെണ്‍കുട്ടി ഈവ്‌ കാര്‍സന്‍ ന്റെ ചിത്രം മൂന്നാറില്‍ ഒരു പരസ്യത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തി. വിദേശ സര്‍വകലാശാലകളിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രവേശനവും ജോലിയും വാങ്ങി കൊടുക്കുന്ന ഒരു ഏജന്‍സിയുടെ പരസ്യ പലകയിലാണ് വധിക്കപ്പെട്ട ഈ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്.

ന്യൂസ് ആന്‍ഡ്‌ ഒബ്സര്‍വര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മൂന്നാര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈ പരസ്യ ചിത്രം അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടത്.

2008 മാര്‍ച്ചില്‍ വെടിയേറ്റ്‌ മരിച്ച നോര്‍ത്ത്‌ കരോലിന സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന്റെ വാര്‍ത്തയും തുടര്‍ന്ന് കൊലപാതക കുറ്റത്തിന് പിടിയിലായ രണ്ടു യുവാക്കളുടെ വിചാരണയും ലോകമെമ്പാടും ഏറെ മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പരസ്യ കമ്പനി പറ്റിച്ച പണിയാണ് ഇതെന്നും ഇതില്‍ തങ്ങള്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു എന്നും ഇത് സംബന്ധിച്ച് പരസ്യം നല്‍കിയ സ്ഥാപനം അറിയിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ ലഭ്യമായ ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം നോര്‍ത്ത്‌ കരോലിന സര്‍വകലാശാലയ്ക്കാണ്.

കേരളത്തിലെ പല പരസ്യങ്ങള്‍ക്കും സിനിമാ താരങ്ങള്‍ അടക്കം പല പ്രശസ്തരുടെയും ചിത്രങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് സാധാരണമാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഒഴിപ്പിക്കല്‍ ഭീഷണിയില്‍

March 21st, 2012

bhagvat-geetha-epathram
മോസ്‌കോ: ഭഗവദ് ഗീതാ വ്യാഖ്യാനത്തിന്റെ റഷ്യന്‍പരിഭാഷ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബുധനാഴ്ച അന്തിമവിധി പറയാനിരിക്കെ, റഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഒഴിപ്പിക്കല്‍ ഭീഷണിയില്‍. റഷ്യയുടെ നിയുക്ത പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്റെ ജന്മസ്ഥലമായ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലെ ക്ഷേത്രത്തിനാണ് ഭീഷണി. രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ സാംസ്‌കാരിക കേന്ദ്രവും ക്ഷേത്രവും നില നില്‍ക്കുന്ന കെട്ടിടത്തിന്റെ ഉടമകള്‍ വസ്തു തര്‍ക്കത്തെച്ചൊല്ലി പാട്ടക്കരാര്‍ റദ്ദാക്കാന്‍ നിയമനടപടി തുടങ്ങിയതാണ് ക്ഷേത്രം അടച്ചിടേണ്ടിവരുമെന്ന ആശങ്കയ്ക്കു കാരണമാവുന്നത്.

അഗ്‌നിശമന സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് എട്ടുനിലക്കെട്ടിടത്തിന്റെ ഉടമകള്‍ ക്ഷേത്രം ഒഴിപ്പിക്കാനുള്ള വിധി സമ്പാദിച്ചത്. എന്നാല്‍ സാംസ്‌കാരികകേന്ദ്രം സമര്‍പ്പിച്ച അപ്പീലില്‍ മേല്‍ക്കോടതി ഒഴിപ്പിക്കല്‍ മാര്‍ച്ച് 29വരെ തടഞ്ഞിരുന്നു. ഹിന്ദുമതക്കാര്‍ക്കിടയില്‍ സംസ്‌കൃതവും യോഗയുമടക്കമുള്ള പുരാതന ഇന്ത്യന്‍സംസ്‌കാരം പ്രചരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം പാട്ടക്കരാറില്‍ പറയുന്ന ഒരു നിബന്ധനയും ലംഘിച്ചിട്ടില്ലെന്ന് കേന്ദ്രത്തിന്റെ ചെയര്‍മാന്‍ സുരെന്‍ കരപത്യാന്‍ പറയുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഹിന്ദുമതത്തിനെതിരെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ക്ഷേത്രത്തിനെതിരായ നീക്കമെന്ന് സുരെന്‍ ആരോപിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on റഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഒഴിപ്പിക്കല്‍ ഭീഷണിയില്‍

ഒന്നാം പേജ് നഗ്ന ചിത്രം ഒഴിവാക്കൽ സ്വാഗതാർഹം

March 11th, 2012

bild-cover-girls-epathram

ജർമ്മനിയിലെ “ബിൽഡ്” ദിനപത്രത്തിന്റെ മുൻപ്പേജിൽ ദിവസവും സ്ത്രീകളുടെ നഗ്ന ചിത്രം അടിച്ചു വരുന്ന പതിവ് അവസാനിപ്പിച്ചു. ജർമ്മനിയിലെ ഒന്നാംകിട ടാബ്ലോയ്ഡ് ആയ ബിൽഡിന്റെ ഈ തീരുമാനത്തെ അവിടുത്തെ ഹിന്ദുക്കൾ സ്വാഗതം ചെയ്യുന്നതായി യൂനിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദൂയിസത്തിന്റെ പ്രസിഡണ്ട് രാജൻ സെദ് പറഞ്ഞു.

28 വർഷമായി തുടർന്നുപോന്ന ഈ നഗ്നചിത്രമിടൽ നിർത്തിയത് വളരെ വൈകിവന്ന മനംമാറ്റമാണെങ്കിലും അത് ശരിയായ ദിശയിലേയ്ക്കുള്ള കാൽ വെപ്പാണ്. രാജ്യം ഇനിയും സ്ത്രികളുടെ ഉന്നമനത്തിനായി ഏറെ പ്രവർത്തിക്കേണ്ടതുണ്ട് എന്ന് രാജന്റെ പറഞ്ഞു.

2012 ലോക വനിതാ ദിനമായ മാർച്ച് 8 ആണ് ബിൽഡ് ഈ നല്ല തീരുമാനം നടപ്പിലാക്കാൻ തിരഞ്ഞെടുത്ത ദിനം.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

7 of 1167810»|

« Previous Page« Previous « ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു
Next »Next Page » ചൈന 100 റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കും »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine