നൈജീരിയയില്‍ അനിശ്ചിതകാലപണിമുടക്ക് തുടരും

January 16th, 2012

nigeria-protests-epathram

ലാഗോസ്: ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാഷ്ട്രമായ നൈജീരിയയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള സബ്സിഡി പിന്‍വലിച്ചതിനെതിര തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയ അനിശ്ചിതകാലപണിമുടക്ക് അവസാനിപ്പിക്കാനായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ചര്‍ച്ചയില്‍  നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജോനാഥനും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ  പണിമുടക്ക് തുടരുമെന്ന് യൂണിയന്‍ നേതാവ് അബ്ദുല്‍ വാഹിദ് ഉമര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷ പരിഗണിച്ച്  തെരുവുകളില്‍ നിന്ന് പ്രതിഷേധപ്രകടനങ്ങള്‍ കഴിവതും ഒഴിവാക്കുമെന്നും വാഹിദ് ഉമര്‍ കൂട്ടിച്ചേര്‍ത്തു. എണ്ണ ഉത്പാദനത്തില്‍ ലോകത്ത് ആറാം സ്ഥാനമുള്ള നൈജീരിയയിലെ പണിമുടക്ക് ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനുവരി ഒന്നുമുതല്‍ നൈജീരിയയില്‍  ജനങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന എണ്ണ സബ്സിഡി പിന്‍വലിച്ചിരുന്നു. അതോടെ ഇന്ധനത്തിന്റെ വില  ഇരട്ടിയായി. ഇതാണ്  ദാരിദ്യ്രത്തില്‍ കഴിയുന്ന ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ഇതിനകം  നിരവധി തവണ പ്രസിഡന്റുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെങ്കിലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാവില്ലെന്ന് പറഞ്ഞ്  നടപടി പിന്‍വലിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.


- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സിന്‍റെയും സ്‌പെയിനിന്‍റെയും ക്രെഡിറ്റ് റേറ്റിങ് വീണ്ടും തരംതാഴ്ത്തി

January 14th, 2012

france-spain-italy-credit-rating-epathram

പാരിസ്: മാന്ദ്യത്തെ നേരിടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഈയിടെ സ്വീകരിച്ച നടപടികള്‍ ഗുണകരമാകാത്ത പശ്ചാത്തലത്തില്‍ യൂറോ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കികൊണ്ട് ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നിവയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തി. ഫ്രാന്‍സിന്റെ റേറ്റിങ് AAA യില്‍ നിന്ന് AA+ ആയാണ് താഴ്ത്തിയത്. ഇറ്റലിയുടേത് രണ്ട് പോയന്റ് താഴ്ത്തി BBB+ഉം സ്‌പെയിനിന്റേത് Aയുമായി കുറച്ചു. ഗ്രീസിനെ ഒഴിവാക്കികൊണ്ടുള്ള റേറ്റിങ്ങില്‍ 17 യൂറോ സോണ്‍ രാജ്യങ്ങളില്‍ 16 എണ്ണത്തിന്റെയും റേറ്റിങ് പുതുക്കിയിട്ടുണ്ട്. സൈപ്രസ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവയുടെ റേറ്റിങ് രണ്ട് പോയന്റ് വീതം കുറച്ചപ്പോള്‍, ഓസ്ട്രിയ, ഫ്രാന്‍സ്, മാള്‍ട്ട, സ്‌ലൊവാക്യ, സ്‌ലൊവേനിയ എന്നിവയുടേത് ഒന്നുവീതം താഴ്ത്തി. ജര്‍മനി ഉള്‍പ്പെടെ മറ്റുള്ളവയുടെ റേറ്റിങ്ങില്‍ മാറ്റമില്ല.  പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സാണ് (എസ്. ആന്‍ഡ്. പി) ഇവയെ തരംതാഴ്ത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഇറാന്‍ – അമേരിക്കന്‍ സംഘര്‍ഷം : എണ്ണ വില കുതിച്ചുയര്‍ന്നു

January 5th, 2012

oil-price-epathram

ന്യൂയോര്‍ക്ക് : അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്‌ പ്രവേശിക്കരുത് എണ്ണ ഇറാന്റെ താക്കീതിനെ തുടര്‍ന്ന് ഉടലെടുത്ത ഇറാന്‍ – അമേരിക്കന്‍ നയതന്ത്ര സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. 4.2 ശതമാനം ഉയര്‍ന്ന എണ്ണ വില ചൊവ്വാഴ്ച ബാരലിന് 102.96 ഡോളര്‍ വരെയായി. പ്രതിദിനം 17 ബില്യന്‍ ബാരല്‍ എണ്ണ കടന്ന്‌ പോകുന്ന ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണി മുഴക്കിയത്‌ ഈ മേഖലയിം വന്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇറാന്‍ രണ്ട് ഭൂതല – സാമുദ്രിക മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് അമേരിക്കന്‍ വിമാന വാഹിനി കപ്പലിനെ ചെറുക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്‌. ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടും എന്ന ഇറാന്റെ ഭീഷണിക്കും ഈ മിസൈല്‍ പരീക്ഷണങ്ങള്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാള്‍സ്ട്രീറ്റ്‌ സമരം നിരവധി പേര്‍ അറസ്റ്റില്‍

November 19th, 2011

Wall_Steet_protestors-epathram

ന്യൂയോര്‍ക്: അമേരിക്കയില്‍ കുത്തകവിരുദ്ധ സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. സമരത്തിന്‍റെ 60ാം ദിനത്തിലും കൂടുതല്‍ ജനങ്ങള്‍ സമരമുഖത്ത് എത്തിയതോടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരം രൂക്ഷമായ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മുന്നൂറോളം ആളുകളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച സുക്കോട്ടി പാര്‍ക്കില്‍ ക്യാമ്പ് ചെയ്തിരുന്ന ഇരുന്നൂറോളം സമരക്കാരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്‌. സമരം ആരംഭിച്ചതില്‍ പിന്നെ ഇവിടെ ഏകദേശം ആയിരത്തോളം സമരക്കാരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ന്യൂയോര്‍ക്കിന് പുറമെ, മിയാമി, ബോസ്റ്റണ്‍, ലോസ് ആഞ്ജലസ് തുടങ്ങിയ നഗരങ്ങളിലും കഴിഞ്ഞദിവസം ശക്തമായ സമരങ്ങള്‍ നടന്നു. ഇവിടെയും നിരവധി ആളുകളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലാണ് കഴിഞ്ഞദിവസം നടന്ന വന്‍ പ്രതിഷേധ പ്രകടനം അരങ്ങേറിയത് ഇത് അമേരിക്കയിലെ ഭരണാധികാരികളെ ഞെട്ടിപ്പിച്ചിരുന്നു. സ്റ്റോക് എക്സ്ചേഞ്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രകടനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ്‌ പൊലീസ് തടഞ്ഞു. ഇവിടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത് ചെറിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു. അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ന്യൂയോര്‍ക് മേയര്‍ മിഖായേല്‍ ബ്ളുംബെര്‍ഗ് പറഞ്ഞു. ന്യൂയോര്‍ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സെന്‍റ് ലൂയിസിലും ആയിരക്കണക്കിനാളുകള്‍ പ്രകടനം നടത്തി. ലോസ് ആഞ്ജലസില്‍ പ്രകടനം നടത്തിയ പ്രക്ഷോഭകരില്‍ 80 ആളുകളെ അറസ്റ്റ് ചെയ്തു.ഇവിടെ ബാങ്ക് ഓഫ് അമേരിക്ക ഉപരോധിക്കാന്‍ ശ്രമിച്ച സമരക്കാരാണ് അറസ്റ്റ് വരിച്ചത്. ഷികാഗോയിലെ തോംസണ്‍ പാര്‍ക്കിലും മുന്നൂറോളം സമരക്കാര്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രകടനം നടത്തി. ഡാളസ്, പോര്‍ട്ട്ലന്‍ഡ് എന്നിവിടങ്ങളിലും സമരങ്ങള്‍ അരങ്ങേറി. കഴിഞ്ഞയാഴ്ച ഇവിടെനിന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് ഒഴിപ്പിക്കുകയും ടെന്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പോര്‍ട്ട്ലാന്‍ഡില്‍ 20 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിഫോര്‍ണിയയിലും അഞ്ഞൂറോളം പ്രക്ഷോഭകര്‍ തമ്പടിച്ചിരുന്ന ക്യാമ്പും പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ മൂന്നില്‍ ഒന്ന് കുട്ടികള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ

November 19th, 2011

poverty-in-america-epathram

കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ അമേരിക്കന്‍ സെന്സസ് പ്രകാരം അമേരിക്കയിലുള്ള മൂന്നു കുട്ടികളില്‍ ഒരാള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില്‍ ഒരു കോടിയോളം കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടതായി കണക്കുകള്‍ തെളിയിക്കുന്നു. 2009ലെ സെന്സസ് പ്രകാരം 1.5 % ആയിരുന്നത് രണ്ടു വര്ഷത്തിനുള്ളില്‍ 32.3% ആയി ഉയര്ന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത് മിസിസിപ്പി എന്ന സംസ്ഥാനത്ത് ആണ് ( 32.5% ). കഴിഞ്ഞ വര്ഷങ്ങളില്‍ ഉണ്ടായ തൊഴിലില്ലായ്മയാണ് ഇതിനു മുഖ്യ കാരണമെന്നു സാമ്പത്തിക വിദഗ്ദ്ധര്‍ അറിയിച്ചു.

എബി മക്കപ്പുഴ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ വാള്‍ സ്ട്രീറ്റ് വിരുദ്ധപ്രക്ഷോഭം ശക്തം: 60 പേര്‍ അറസ്റ്റില്‍

October 29th, 2011

Wall_Steet_protestors-epathram

ലോസ്ആഞ്ചല്‍സ്: കോര്‍പറേറ്റ് അമേരിക്കയെ തിരസ്കരിക്കുക, യുദ്ധങ്ങള്‍ അവസാനിപ്പിക്കുക, സമ്പന്നരില്‍നിന്ന് നികുതി ഈടാക്കുക, ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ വ്യാപകമാക്കുക, വധശിക്ഷ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോര്‍പറേറ്റുകള്‍ക്കെതിരായി അമേരിക്കയില്‍ സാധാരണക്കാര്‍ നടത്തുന്ന വാള്‍ സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ് . കാലിഫോര്‍ണിയയിലെ രണ്ടാമത്തെ വലിയ നഗരമായ സാന്‍ ഡിഗോയില്‍ തെരുവിലിറങ്ങിയ അറുപതിലധികം വാള്‍ സ്ട്രീറ്റ് വിരുദ്ധ പ്രക്ഷോഭകാരികളെ പോലീസ് അറസ്റു ചെയ്തു. സാന്‍ ഡീഗോയിലെ സിവിക് സെന്റര്‍ പ്ളാസയ്ക്കു പുറത്തു തമ്പടിച്ച 51 പ്രക്ഷോഭകരെ പോലീസ് അറസ്റു ചെയ്തു നീക്കി. സമീപത്തെ പാര്‍ക്കില്‍ നിന്നും 11 പേരെ കസ്റഡിയിലെത്തു കഴിഞ്ഞ മൂന്നാഴ്ചയായി സാന്‍ ഡീഗോയില്‍ കോര്‍പറേറ്റുകള്‍ക്കെതിരെ പ്രക്ഷോഭം നടന്നുവരികയാണ്. അതേസമയം, കഴിഞ്ഞദിവസം സാന്‍ ഫ്രാന്‍സിസ്കോയിലും സമാനമായ പോലീസ് നടപടിയുണ്ടായിരുന്നു. ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. സമ്പന്ന വര്‍ഗത്തിന്റെ കരങ്ങളിലമര്‍ന്ന രാജ്യത്തെ മോചിപ്പിക്കുന്നതിനുവേണ്ടി യുവാക്കളുടെ നേതൃത്വത്തിലാണ് വാള്‍ സ്ട്രീറ്റ് കീഴടക്കല്‍ പ്രക്ഷോഭം രൂപമെടുത്തത്. ദാരിദ്യ്രവും തൊഴിലില്ലായ്മയും വര്‍ധിച്ച് വരുന്ന അമേരിക്കയെ നശിപ്പിക്കുന്നത് കോര്‍പറേറ്റുകളാണെന്ന് അവര്‍ ആരോപിക്കുന്നു. മറ്റു രാജ്യങ്ങളിലെ സമരങ്ങളെ വേണ്ടുവോളം സഹായിച്ചു കൊണ്ട് ആ രാജ്യങ്ങളില്‍ ഇടപെട്ടിരുന്ന അമേരിക്ക തങ്ങളുടെ സ്വന്തം മണ്ണില്‍ സാധാരണക്കാരായ ജനങ്ങള്‍ ജീവിതത്തെ തിരിച്ചു പിടിക്കാന്‍ നടത്തുന്ന സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. മുല്ലപ്പൂ വിപ്ലവം വാള്‍ സ്ട്രീറ്റിലൂടെ അമേരിക്കയില്‍ പടരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക മാന്ദ്യം നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ കോടികള്‍ വകയിരുത്തും

October 28th, 2011

ബ്രസല്‍സ്: ഗ്രീസിന്‍റെ 50 ശതമാനം കടം എഴുതിത്തള്ളുന്നതുള്‍പ്പടെയുള്ള തീരുമാനത്തില്‍ യൂറോപ്യന്‍ സാമ്പത്തികമാന്ദ്യം വര്‍ഷാവസാനത്തോടെ പരിഹരിക്കാന്‍ ധാരണയായതായി യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. തകരുന്ന യൂറോപ്യന്‍ ബാങ്കുകളെ രക്ഷിക്കാന്‍ ഒരു ട്രില്യണ്‍ (ലക്ഷം കോടി) യൂറോ വകയിരുത്താന്‍ ധാരണയായി. കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ ചേര്‍ന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ തീരുമാനങ്ങള്‍ നേതാക്കള്‍ കൈക്കൊണ്ടത്. പുതിയ സാമ്പത്തിക തീരുമാനങ്ങള്‍ പുറത്ത് വന്നതോടെ യൂറോപ്യന്‍ വിപണിയില്‍ മൂന്നു മാസത്തിനുശേഷം ഇതാദ്യമായി ഓഹരിവില ഉയര്‍ന്നു. യൂറോപ്പ് സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറിത്തുടങ്ങിയെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രസിഡന്‍റ് ജോസ് മനുവല്‍ അവകാശപ്പെട്ടു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

വിര്ജീനിയ റോമെറ്റി ഐബിഎമ്മിന്റെ ആദ്യ വനിതാ സിഇഒ

October 27th, 2011

virginia rometty-IBM-CEO-epathram

ന്യൂയോര്‍ക്ക്: പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഐബിഎമ്മിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വിര്‍ജീനിയ റോമെറ്റി നിയമിതയായി. ഇതാദ്യമായാണ് ഒരു വനിത കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. ജനുവരിയില്‍ വെര്‍ജിനിയ ചുമതലയേറ്റെടുക്കും. 54-കാരിയായ വിര്‍ജീനിയ നിലവില്‍ കമ്പനിയുടെ സെയില്‍സ്, മാര്‍ക്കറ്റിങ്, സ്ട്രാറ്റജി വിഭാഗം മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമാണ്.

എതിരാളികളായ എച്ച്പി സിഇഒ സ്ഥാനത്തേക്കു മെഗ് വൈറ്റ്മാന്‍ എന്ന വനിതയെ നിയോഗിച്ചിരുന്നു. പെപ്സിയുടെ ഇന്ദ്ര നൂയി, സിറോക്സിന്‍റെ ഉര്‍സുല ബേണ്‍സ്, ക്രാഫ്റ്റ് ഫുഡ്സിന്‍റെ ഐറീന്‍ റോസന്‍ഫീല്‍ഡ് എന്നിവരാണു തലപ്പത്തു ള്ള ബിസിനസ് വനിതകള്‍. ഡ്യൂപോയിന്‍റിന്‍റെ മേധാവി എലന്‍ കള്‍മാനും ബിസിനസ് വനിതകളില്‍ പ്രമുഖയാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലിബിയ മോചിപ്പിക്കപ്പെട്ടുവോ?

October 26th, 2011

gaddafi-epathram

ട്രിപ്പോളി : അമേരിക്കയുടെ ബദ്ധ ശത്രുവും വെറുക്കപ്പെട്ടവനും ആയ ഗദ്ദാഫിയെ നാറ്റോ വധിച്ചു എന്ന വാര്‍ത്ത ലിബിയ മോചിപ്പിക്കപ്പെട്ടു എന്ന തലക്കെട്ടോടെയാണ് ലോകം കേട്ടത്. ലിബിയ മോചിപ്പിക്കപ്പെട്ടത് എന്തില്‍ നിന്നൊക്കെയാണ് എന്ന് ചിന്തിക്കുന്നത് ഈ അവസരത്തില്‍ ഉചിതമാവും.

അന്താരാഷ്‌ട്ര നാണയ നിധി, ലോക ബാങ്ക് എന്നീ അന്താരാഷ്‌ട്ര സാമ്പത്തിക ഭീകരരെ വര്‍ഷങ്ങളോളം വെല്ലുവിളിച്ചു എന്നതാണ് സ്വന്തം മരണത്തില്‍ കലാശിച്ച ഗദ്ദാഫി ചെയ്ത ഏറ്റവും വലിയ കുറ്റം. അന്താരാഷ്‌ട്ര നാണയ നിധിയില്‍ നിന്നും ലോക ബാങ്കില്‍ നിന്നും കടം എടുക്കാന്‍ വിസമ്മതിച്ച് ലിബിയന്‍ ജനതയെ കടക്കെണിയില്‍ നിന്നും എന്നെന്നേക്കുമായി മോചിപ്പിച്ച നേതാവാണ് ഗദ്ദാഫി. ലിബിയയുടെ എണ്ണ നിക്ഷേപം ദേശസാല്‍ക്കരിച്ച അദ്ദേഹം അതില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് സൌജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, വൈദ്യുതി എന്നിവ സ്വന്തം ജനതയ്ക്ക്‌ നല്‍കി. എണ്ണയില്‍ നിന്നും ലഭിച്ച വരുമാനം അദ്ദേഹം ഓരോ പൌരനും പങ്കിട്ടു നല്‍കി. ആയിര കണക്കിന് ഡോളര്‍ ആണ് ഇത്തരത്തില്‍ ഓരോ പൌരനും വര്‍ഷാവര്‍ഷം ലഭിച്ച വരുമാനം. വെറും ഏഴു രൂപ ലിറ്റര്‍ വിലയ്ക്കാണ് ലിബിയയില്‍ പെട്രോള്‍ ലഭ്യമായത്. നവ വധൂ വരന്മാര്‍ക്ക് സര്‍ക്കാര്‍ 50,000 ഡോളര്‍ വീട് വാങ്ങാനും പുതിയൊരു ജീവിതം ആരംഭിക്കാനുമായി നല്‍കി. പുതിയ കാര്‍ വാങ്ങാനുള്ള പകുതി പണവും സര്‍ക്കാര്‍ വഹിച്ചു.

ഗദ്ദാഫിയുടെ ഭരണ കാലത്ത് സാക്ഷരതാ നിരക്ക് 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തില്‍ ഏറെയായി ഉയര്‍ന്നു. താമസിക്കാനൊരു വീട് ഇതൊരു പൌരന്റെയും അടിസ്ഥാന അവകാശമാണ് എന്നായിരുന്നു ഗദ്ദാഫിയുടെ പക്ഷം. ഓരോ പൌരനും വീട് ലഭ്യമാകുന്നത് വരെ തന്റെ കുടുംബത്തിന് സ്വന്തമായൊരു വീട് വേണ്ട എന്ന് തീരുമാനിച്ച അദ്ദേഹം ഈ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്തു. ഗദ്ദാഫിയുടെ അച്ഛന്‍ ഒരു ടെന്റില്‍ താമസിക്കവെയാണ് മരണമടഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ ജല സേചന പദ്ധതിയായി ഗിന്നസ്‌ ബുക്ക്‌ അംഗീകരിച്ച ശുദ്ധ ജല പദ്ധതി ഗദ്ദാഫിയുടെ ശ്രമ ഫലമാണ്. വിദേശ നിക്ഷേപം ഇല്ലാതെ നടപ്പിലാക്കിയ ഈ പദ്ധതിയെ ഗദ്ദാഫി എട്ടാമത്തെ ലോകാത്ഭുതം എന്നാണ് വിശേഷിപ്പിച്ചത്‌. കൃഷി തൊഴിലായി സ്വീകരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൌജന്യമായി കൃഷി ഭൂമിയും ഉപകരണങ്ങളും വിത്തും കന്നുകാലികളെയും നല്‍കി.

വിദേശ കടത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിതയായിരുന്നു ലിബിയ എന്ന് അറിയുമ്പോള്‍ നാറ്റോയുടെ നീരസത്തിന്റെ കാരണം വ്യക്തമാകും. പലിശ രഹിത വായ്പകളാണ് ലിബിയ ബാങ്കുകളില്‍ നടപ്പിലാക്കിയത്‌. അമേരിക്കന്‍ ഡോളറിന്‍മേലുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ഗദ്ദാഫിയുടെ ആശയമായിരുന്നു ഏകീകൃത ആഫ്രിക്കന്‍ കറന്‍സിയായ ആഫ്രിക്കന്‍ സ്വര്‍ണ ദിനാര്‍.`ലിബിയയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ മാതൃക ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങള്‍ കൂടി പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ലോകം നിയന്ത്രിക്കുവാനുള്ള ലോക ബാങ്കിന്റെയും അന്താരാഷ്‌ട്ര നാണയ നിധിയുടെയും പദ്ധതികള്‍ക്ക്‌ ഏറ്റവും വലിയ തിരിച്ചടി ആകുമായിരുന്നു. ഗദ്ടാഫിയെ ജീവിക്കാന്‍ അനുവദിച്ചാല്‍ ലിബിയ കൈവരിച്ച അത്ഭുതകരമായ സാമ്പത്തിക നേട്ടങ്ങള്‍ ലോകം അറിഞ്ഞു തുടങ്ങും എന്നതായിരുന്നു സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും വലിയ ആശങ്ക.

തങ്ങളുടെ നേതാവിനെ ബോംബിട്ട് വധിക്കാന്‍ ശ്രമിച്ച നാറ്റോയ്ക്കെതിരെ ലിബിയയിലെ 95 ശതമാനം ആളുകളാണ് ട്രിപ്പോളിയിലെ ഗ്രീന്‍ സ്ക്വയറില്‍ 2011 ജൂലൈ 1ന് ഒത്തുകൂടിയത്‌. താഴെ ഉള്ള വീഡിയോ ശ്രദ്ധിച്ചാല്‍ ഒരു ചോദ്യം മനസ്സില്‍ ഉയരും. അമേരിക്ക അവകാശപ്പെടുന്നത് പോലെ വെറുക്കപ്പെട്ടവനായ ഒരു നേതാവിന് തെരുവുകളിലൂടെ നിര്‍ഭയനായി ഇങ്ങനെ സഞ്ചരിക്കുവാന്‍ കഴിയുമോ?

ഗദ്ദാഫിയുടെ വധം മനുഷ്യ രാശിക്കെതിരെയുള്ള വെല്ലുവിളി തന്നെയാണ്.

ഗദ്ദാഫി വധിക്കപ്പെടേണ്ടത് അത്യാവശ്യമായിരുന്നു. നാറ്റോയ്ക്ക്, അന്താരാഷ്‌ട്ര നാണയ നിധിയ്ക്ക്‌, ലോക ബാങ്കിന്… ലോകത്തെ പലിശക്കണക്ക് കൊണ്ട് അടിമകളാക്കി വെയ്ക്കാന്‍ വെമ്പല്‍ പൂണ്ട് നടക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെല്ലാം തന്നെ.

ലിബിയ അവസാനം മോചിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തില്‍ നിന്ന്!

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിക്കിലീക്സ് നിര്ത്തുന്നു

October 24th, 2011

wikileaks-epathram

ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധിമൂലം  വിക്കിലീക്സിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചു. വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍‌ജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്കിലീക്സിന് നേരിടേണ്ടിവന്ന സാമ്പത്തിക ഉപരോധമാണ് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ചത്. അമേരിക്കയുടെ സാമ്പത്തിക കമ്പനികള്‍ നടത്തുന്ന ഉപരോധം നിയമവിധേയമല്ലെന്നും ജനാധിപത്യ വിരുദ്ധമാണെന്നുമാണ് വിക്കിലീക്സ് ആരോപിക്കുന്നത്. വിക്കിലീക്സ്‌സര്‍ വെളിപ്പെടുത്തലുകള്‍  ഏറ്റവും തലവേദന സൃഷ്ടിച്ചത് അമേരിക്കക്കായിരുന്നു. എന്നാല്‍ സാമ്പത്തിക ഉപരോധം കൊണ്ട് വിക്കിലീക്സിനെ തകര്‍ക്കാനാവില്ലെന്നും പ്രസിദ്ധീകരണം തല്‍ക്കാലം നിര്‍ത്തിയാലും കൂടുതല്‍ ശക്തമായി അധികം വൈകാതെ മടങ്ങിയെത്തുമെന്നും ജൂലിയന്‍ അസാന്‍‌ജ് അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1167810»|

« Previous Page« Previous « തുര്‍ക്കി നടുങ്ങി രക്ഷാദൗത്യം തുടരുന്നു
Next »Next Page » ഗദ്ദാഫിയുടെ മൃതദേഹം അടക്കം ചെയ്തു »



  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine