ജയൻ : അസ്തമിക്കാത്ത താര സൂര്യൻ

November 16th, 2020

actor-jayan-40-th-death-anniversary-ePathram

ദേഹ വിയോഗത്തിന്റെ കാലയളവ് നാലു പതിറ്റാണ്ട് എന്നു വിശ്വസിക്കാൻ കഴിയാത്ത വിധം സിനിമാ പ്രേമി കളുടെ ഹൃദയ ത്തിൽ ചേക്കേറിയ ഇതിഹാസ താര ത്തിന്റെ ജന പ്രീതി കൂടുതൽ വ്യക്ത മാക്കുന്ന തായി ജയന്റെ നാല്പതാം ചരമ വാർഷിക ത്തിൽ സോഷ്യൽ മീഡിയ യിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോ കളും പോസ്റ്ററു കളും ഫെയ്‌സ് ബുക്ക് സ്റ്റാറ്റസുകളും.

മുൻനിര നടന്മാർ അടക്കമുള്ളവരും സംവിധായകരും മറ്റു സിനിമാ പ്രവർത്തകരും കണ്ടും കേട്ടും അനു ഭവിച്ചു അറിഞ്ഞതുമായ ജയനെ ക്കുറിച്ചുള്ള വിശേഷ ങ്ങളും വിവിധ പ്രായ ക്കാരാ യിട്ടുള്ള സിനിമാ പ്രേമി കളും ആസ്വാദ കരും വ്യത്യസ്‍ത ങ്ങളായ കൂട്ടായ്മ കളിൽ കുറിച്ചിടുന്ന ഹൃദയം തൊട്ടുള്ള വാക്കു കളും ജയൻ എന്ന താര സൂര്യന്റെ കെടാത്ത ശോഭ വിളിച്ചോതുന്നു.

1980 നവംബർ 16 നു കോളിളക്കം സിനിമയുടെ ഷൂട്ടിംഗി നിടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു എങ്കിലും ഇന്നും ആ മരണം ഉൾ ക്കൊള്ളാൻ കഴിയാ ത്തവരും ഉണ്ട് എന്നുള്ളതാണ് സത്യം. പകരം വെക്കാനില്ലാത്ത ഹൃദയ താര ത്തിന്റെ സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

– പി. എം. അബ്ദുൽ റഹിമാൻ, അബുദാബി.

* Tag : JAYAN

Image Credit : JAYAN THE REAL HERO FANS

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇതിഹാസ നായകന് ഓര്‍മ്മ പ്പൂക്കള്‍

November 16th, 2017

jayan-avathar-epathram
മലയാള സിനിമയിലെ ‘എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ’ എന്നു വിശേഷി പ്പിക്കാ വുന്ന ജയന്‍ എന്ന ഇതി ഹാസ നായകന്‍ കാല യവനിക ക്കു ള്ളി ലേക്ക് മറഞ്ഞിട്ട് 37 വര്‍ഷം.

1980 നവംബര്‍ 16 ന് ‘കോളി ളക്കം’ എന്ന സിനിമ യുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലി കോപ്റ്റര്‍ അപ കട ത്തി ലാ യിരുന്നു അദ്ദേഹ ത്തി ന്റെ അന്ത്യം.

actor-jayan-death-scene-in-kolilakkam-movie-ePathram

ജയന്‍ കോളിളക്കം ക്ലൈമാക്സ് രംഗത്തില്‍

ജയന്‍ എന്ന കലാകാരന് മുന്‍പേ വന്ന വര്‍ക്കും പിന്നീടു വന്നു മറഞ്ഞു പോയ വര്‍ക്കും ലഭിക്കാത്ത  ജന സ്വീ കാ ര്യത അദ്ദേഹ ത്തിനു ലഭിച്ചത് എല്ലാ തല മുറ യിലേ യും ഇഷ്ട നടനാ യി ജയന്‍ ഇന്നും നില നില്‍ക്കുന്നത് കൊണ്ടു തന്നെ യാണ്.

ചുരുങ്ങിയ കാല യള വിനുള്ളില്‍ ചെറുതും വലുതു മായ വേഷ ങ്ങളില്‍ 125 ഓളം സിനിമക ളില്‍ അഭിന യിച്ചു.  അദ്ദേഹം നായക നായി അഭി നയിച്ച് 1980 ഏപ്രില്‍ മാസ ത്തില്‍ റിലീസ് ചെയ്ത ഐ. വി. ശശി യുടെ ‘അങ്ങാടി’ സൂപ്പര്‍ ഹിറ്റ് ആയി തിയ്യേറ്ററു കളില്‍ നിറഞ്ഞ സദസ്സു കളില്‍ പ്രദര്‍ശനം തുടരുന്ന സമയത്താണ് ‘ജയന്‍ മരണപ്പെട്ടു’ എന്ന വാര്‍ത്ത പുറത്തു വരുന്നത്.

ടി. ദാമോദരൻ തിരക്കഥ എഴുതി യ ‘അങ്ങാടി’ യിലെ പ്രശസ്തമായ ഡയലോഗ് സോഷ്യൽ മീഡിയ യിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു എന്നത് ഈ അഭി നേതാ വിനു ലഭി ച്ചി ട്ടുള്ള ജന പ്രീതി യാണ് കാണി ക്കുന്നത്.

What did you say  ?? Beggars  ???
Maybe we are poor… coolies… trolley pullers…
but we are not beggars !!!
You enjoy this status in life because of our sweat and blood
Let it be the last time..
If you dare to say that word once more, I will pull out your bloody tongue…!!!

അന്നും ഇന്നും ഈ ഡയലോഗ് കേട്ട് കയ്യടിക്കാത്ത പ്രേക്ഷ കർ ഇല്ലാ എന്നതാണ് സത്യം.

ഗോസിപ്പ് പേജു കളു മായി ഓൺ ലൈൻ മാധ്യമ ങ്ങൾ സൈബർ ഇട ങ്ങളിൽ നിറ യുന്നതിനു മുൻപേ സമഗ്ര മായ വാർത്താ വിശേഷ ങ്ങളു മായി ‘ഇ – പത്രം’ ഞങ്ങ ളുടെ ഇടം കൃത്യമായി രജിസ്റ്റർ ചെയ്തു കഴിഞ്ഞി രുന്നു.

ജയൻ എന്ന കലാകാരന്റെ 29 ആമതു ചരമ ദിന ത്തിൽ (നവംബർ16, 2009)  ‘ഇ – പത്രം’  പ്രസിദ്ധീ കരിച്ച ഓർമ്മ ക്കുറിപ്പ്, ആൻഡ്രോയിഡ് ഫോണു കളും ഫെയ്‌സ് ബുക്കും വാട്ട്സ് ആപ്പും ലോകം കീഴ ടക്കു ന്നതിനു മുൻപേ സൈബർ ലോകത്ത് ഏറെ ജനശ്രദ്ധ ആകർ ഷിക്കു കയും ചെയ്തിരുന്നു.

ഘന ഗാംഭീര്യ മാര്‍ന്ന ശബ്ദ ത്തില്‍ ആകര്‍ഷക മായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹ സിക രംഗ ങ്ങളിലെ മെയ് വഴക്ക വും പ്രേക്ഷ കര്‍, വിശിഷ്യാ യുവ ജന ങ്ങള്‍ ജയൻ എന്ന അഭി നേതാ വിനെ ഹൃദയ ത്തോട് ചേർത്ത് നിറുത്തി.

സംഘട്ടന രംഗ ങ്ങൾ മാത്രമല്ല ഗാന രംഗ ങ്ങളിലും തനതു ശൈലി യി ലൂടെ ജയൻ തന്റെ പ്രതിഭ തെളി യിച്ചു.

മനുഷ്യ മൃഗം, അങ്ങാടി, ലൗ ഇന്‍ സിംഗപ്പൂര്‍, നായാട്ട്, പ്രഭു,  ശക്തി, കരിമ്പന, കാന്ത വലയം, പുതിയ വെളിച്ചം,  തടവറ, ഏതോ ഒരു സ്വപ്നം, ചന്ദ്രഹാസം, തീ നാള ങ്ങള്‍, മാമാങ്കം, പാലാട്ടു കുഞ്ഞി ക്കണ്ണന്‍ തുട ങ്ങിയ ചിത്ര ങ്ങളിലെ ഗാന രംഗ ങ്ങൾ എടുത്തു പറയേ ണ്ടതാണ്.

മദ്രാസ്സിലെ (ചെന്നൈ) ഷോലാവരം എന്ന സ്ഥലത്ത് നടന്ന കോളിളക്കം സിനിമയുടെ ചിത്രീ കരണ ത്തില്‍ കൃഷി ക്ക് മരുന്നു തളി ക്കുന്ന ഒരു ഹെലി കോപ്റ്റര്‍ ആയിരുന്നു ഉപ യോഗിച്ചത് എന്നു പറയപ്പെടുന്നു.

വില്ലനായ ബാലന്‍ കെ. നായര്‍ ഇതില്‍ കയറി രക്ഷ പ്പെടുവാന്‍ ശ്രമി ക്കുമ്പോള്‍ പറന്നുയർന്ന ഹെലി കോപ്റ്റ റിൽ ജയൻ പിടിച്ചു കയറി വില്ലനെ കീഴ്പ്പെ ടുത്തു വാൻ ശ്രമി ക്കുന്ന തിനിടെ യാണ് അപകടം ഉണ്ടാ യതും ജയൻ കൊല്ല പ്പെടു ന്നതും.

അക്ഷരാർത്ഥത്തിൽ മലയാള സിനിമാ ലോകം നടുങ്ങി നിശ്ചല മായ ദിവസ മായി രുന്നു അന്ന്.

ജയൻ എന്ന നടന് പകരം വെക്കാൻ ആരും ഇല്ല. ജയന്റെ മരണ ശേഷം അദ്ദേഹ ത്തിന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗ ത്തേക്കു വന്നു. ജയന്റെ വേഷ വിധാന ങ്ങളോടെ ‘കാഹളം’ എന്ന സിനി മയില്‍, ഒരു രംഗത്തു പ്രത്യക്ഷ പ്പെട്ടി രുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗ സ്ഥനെ, ജയന്റെ ആരാധകര്‍ സ്വീക രിച്ചു.

പിന്നീട് ‘ഭീമന്‍’ എന്ന സിനിമ യിലെ നായകന്‍ ആയി അഭി നയിച്ചു പ്രശസ്തനായ രഘു ആയി രുന്നു അത്. ഭീമൻ രഘു വിന്റെ നേതൃത്വ ത്തിൽ കോളിളക്കം രണ്ടാം ഭാഗം സിനിമ ചിത്രീ കരിക്കും എന്നും കമ്പ്യൂ ട്ടര്‍ ഗ്രാഫി ക്‌സിന്‍റെ സഹായ ത്തോടെ ‘അവതാരം’ എന്ന സിനിമ യിലൂടെ സംവി ധായകന്‍ വിജീഷ് മണി ജയനെ വീണ്ടും രംഗത്ത് കൊണ്ടു വരും എന്നും വാര്‍ത്തകള്‍ ഉണ്ടാ യിരുന്നു. എങ്കിലും ഈ സംരംഭ ങ്ങൾ എവിടെയും എത്തി യില്ല.

ഇന്നും എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ യുടെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്. ജയന് തുല്യം ജയൻ മാത്രം എന്ന ഓർമ്മ പ്പെടുത്ത ലോടെ.

– പി. എം. അബ്ദുൽ റഹിമാൻ, അബുദാബി.

 

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബെൻസ് വാസു : അന്നു ജയൻ – ഇന്നു മോഹൻലാൽ

January 9th, 2016

benz-vasu-mohanlal-film-ePathram മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ നായക നാവുന്ന പുതിയ സിനിമ യാണ് ബെൻസ് വാസു. 1980 ൽ ജയൻ നായക നായി അഭിന യിച്ചു സൂപ്പർ ഹിറ്റ്‌ ആയി മാറിയ ‘ ബെൻസ് വാസു ‘ വിന്റെ ടൈറ്റിൽ ആയതു കൊണ്ട് തന്നെ സിനിമാ പ്രേ മി കൾ ഏറെ പ്രതീക്ഷ യിലാണ്. എന്നാൽ ഇത് ജയൻ സിനിമ യുടെ രണ്ടാം ഭാഗമല്ല എന്ന് പിന്നണി പ്രവർ ത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു.

രജപുത്ര രഞ്ജിത്ത് നിർമ്മിക്കുന്ന ബെൻസ് വാസു സംവിധാനം ചെയ്യുന്നത് ജി. പ്രജിത്ത്. ഒരു വടക്കൻ സെൽഫി എന്ന സിനിമക്ക് ശേഷം പ്രജിത്ത് ചെയ്യുന്ന ഈ സിനിമ ഒരു കോമഡി എന്റർ റ്റെയിനർ ആയിരിക്കും.

- pma

വായിക്കുക: , ,

Comments Off on ബെൻസ് വാസു : അന്നു ജയൻ – ഇന്നു മോഹൻലാൽ

കോളിളക്കം വീണ്ടും വരുന്നു : ജയന് ഒരു ഓര്‍മ്മച്ചിത്രം

November 16th, 2011

actor-jayan-in-kolilakkam-movie-ePathram
തിരുവനന്തപുരം : ജയന്‍. 1980 നവംബര്‍ 16 ന് പൊലിഞ്ഞു പോയ താരകം. ജയനു പകരം വെക്കാന്‍ ജയന്‍  മാത്രം. ഈ നിത്യ ഹരിത ആക്ഷന്‍ ഹീറോ അഭിനയിച്ച് മലയാള സിനിമാ ചരിത്ര ത്തില്‍ ‘കോളിളക്കം’ ആയി മാറിയ സിനിമ യുടെ രണ്ടാം ഭാഗം വരുന്നു. അതും ഒരു പകര ക്കാരന്‍റെ സമര്‍പ്പണം.

ജയന്‍റെ ചേതനയറ്റ ശരീരത്തിന് കാവലായി,  ഇളകിമറിഞ്ഞ ജനക്കൂട്ടത്തിന് ഇടയിലൂടെ കൊല്ലത്തെ വീട്ടില്‍ എത്തുകയും പിന്നീട് ജയന്‍റെ പകരക്കാരന്‍ ആവുകയും ചെയ്ത നടന്‍ ഭീമന്‍ രഘു ഒരുക്കുന്നതാണ് ഈ ഓര്‍മ്മച്ചിത്രം.

actor-jayan-avathar-epathram

‘കാഹളം’ എന്ന സിനിമ യില്‍, ജയന്‍റെ വേഷ വിധാനങ്ങളും രൂപ ഭാവങ്ങളുമായി പ്രത്യക്ഷപ്പെട്ടിരുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ജയന്‍റെ ആരാധകര്‍ സഹര്‍ഷം സ്വീകരിച്ചു. പിന്നീട് ‘ഭീമന്‍’ എന്ന സിനിമ യിലെ നായകനായി. ‘കോളിളക്ക’ ത്തിന്‍റെ ചിത്രീകരണ ത്തിനിടെ കോപ്റ്റര്‍ അപകട ത്തില്‍ ജയന്‍ മരിക്കുമ്പോള്‍ തിരുവനന്ത പുരം എയര്‍പോര്‍ട്ടില്‍ സുരക്ഷാ വിഭാഗം സബ് ഇന്‍സ്‌പെക്ടറായിരുന്നു രഘു.

actor-bheeman-raghu-ePathram

ഇന്ന് ജയന്‍റെ വേര്‍പാടിന് 31 വര്‍ഷം  തികയുമ്പോള്‍, ഭീമന്‍ രഘു തന്നെ മുന്നിട്ടിറങ്ങിയാണ് ‘കോളിളക്കം – 2’ എന്ന ഈ സിനിമ ഒരുക്കുന്നത്.  മരണ ത്തിന് കാരണമായ ‘കോളിളക്ക’ ത്തിലെ ഹെലികോപ്റ്റര്‍ രംഗം ഉള്‍പ്പടെ യുള്ളവ പുനര്‍ചിത്രീകരി ക്കുക യാണ് ഈ സിനിമ യില്‍.  ഹെലികോപ്റ്റര്‍ അപകട ദൃശ്യങ്ങളും പഴയ കോളിളക്ക ത്തില്‍ അഭിനയിച്ച മധു, കെ.  ആര്‍.  വിജയ ഉള്‍പ്പടെ യുള്ള താരങ്ങളും കോളിളക്കം രണ്ടാം ഭാഗത്തിലും ഉണ്ടാകും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയന്‍ കടന്നു പോയിട്ട് 29 വര്‍ഷം

November 16th, 2009

jayanമലയാള സിനിമയിലെ പൌരുഷത്തിന്റെ പ്രതീകമായിരുന്ന ജയന്‍, കോളിളക്കം സൃഷ്ടിച്ച് കടന്നു പോയിട്ട് 29 വര്‍ഷം തികയുന്നു. 1980 നവംബര്‍ 16 ന് ‘കോളിളക്കം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തി ലായിരുന്നു ജയന്റെ അന്ത്യം.
 
സംഘട്ടന രംഗങ്ങള്‍ക്ക് പുതിയ മാനം നല്കിയ ജയന്‍, സിനിമാ പ്രേക്ഷക ര്‍ക്ക്, വിശിഷ്യാ യുവ ജനങ്ങള്‍ ക്ക് ഹരമായി തീര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഘന ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ആകര്‍ഷകമായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹസിക രംഗങ്ങളിലെ മെയ് വഴക്കവും ഇതിന് ആക്കം കൂട്ടി. സിനിമയില്‍ അന്നു വരെ കാണാത്ത വിധത്തിലുള്ള സംഘട്ടന രംഗങ്ങള്‍ അവതരിപ്പി ക്കുന്നതില്‍ ജയനെ ഉപയോ ഗിച്ചിരുന്ന സംവിധായകരും ശ്രദ്ധിച്ചിരുന്നു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ജേസിയുടെ ‘ശാപ മോക്ഷം’ എന്ന സിനിമയിലൂടെ യാണ് ജയന്‍ സിനിമയില്‍ സജീവമാകുന്നത്. അതിനു മുന്‍പ് ‘പോസ്റ്റു മാനെ കാണാനില്ല’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
 
എന്നാല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘ശര പഞ്ജരം’ അദ്ദേഹത്തിനു വഴിത്തിരിവായി.
 

 
പഞ്ചമി, മൂര്‍ഖന്‍, ബെന്‍സ് വാസു, അവനോ അതോ അവളോ, വേനലില്‍ ഒരു മഴ, ഏതോ ഒരു സ്വപ്നം തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ജയനെ ശ്രദ്ധേയനാക്കി.
 

 
നിത്യ ഹരിത നായക നായിരുന്ന പ്രേം നസീര്‍ അഭിനയിച്ച ചിത്രങ്ങളില്‍ അദ്ദേഹ ത്തോടൊപ്പം ജയന്‍ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തതോടെ ജയന്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയാ യിരുന്നു. നായാട്ട്, ഇത്തിക്കര പക്കി, കരി പുരണ്ട ജീവിതങ്ങള്‍, പാലാട്ട് കുഞ്ഞി ക്കണ്ണന്‍, തച്ചോളി അമ്പു, മാമാങ്കം, ഇരുമ്പഴികള്‍, ചന്ദ്രഹാസം എന്നിവ അതില്‍ ചിലതു മാത്രം. ശക്തി, ദീപം, മനുഷ്യ മ്യഗം, കാന്ത വലയം, പുതിയ വെളിച്ചം, തടവറ, ഇടിമുഴക്കം, കരിമ്പന, അന്തപ്പുരം, മീന്‍, അങ്ങാടി എന്നീ സിനിമകള്‍ ജയനെ താരമാക്കി മാറ്റി. പ്രമുഖരായ എല്ലാ സംവിധാ യകരുടേയും ചിത്രങ്ങളില്‍ ജയന്‍ സഹകരിച്ചു.
 

 
അങ്ങാടിയിലെ പ്രശസ്തമായ ഇംഗ്ലീഷ് ഡയലോഗ്, പ്രേക്ഷകര്‍ കയ്യടി യോടെയാണ് സ്വീകരിച്ചത്. ഇന്നും കാമ്പസ്സുകളില്‍ ചെറുപ്പക്കാര്‍ ഈ ഡയലോഗ് ഏറ്റു പറയുന്നത് ജയന്‍ എന്ന നടന്റെ താര പരിവേഷം വ്യക്തമാക്കുന്നു.
 
മലയാള സിനിമയില്‍ കോളിളക്കം ഉണ്ടാക്കിയ ജയന്റെ മരണം, സിനിമാ പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കി. പല സിനിമകളുടേയും പ്രവര്‍ത്തനം നിലച്ച മട്ടിലായിരുന്നു. അഭിനയം, സഞ്ചാരി, ആക്രമണം, അറിയപ്പെടാത്ത രഹസ്യം തുടങ്ങിയ സിനിമകളില്‍ ആലപ്പി അഷ്റഫ് ആയിരുന്നു ജയനു വേണ്ടി ശബ്ദം നല്കിയത്.
 
മരണ ശേഷം ജയന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗത്തേക്കു വന്നെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടില്ല. ‘കാഹളം’ എന്ന സിനിമയില്‍, ജയന്റെ വേഷ വിധാനങ്ങളോടെ ഒരു രംഗത്തു പ്രത്യക്ഷപ്പെട്ടിരുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ, ജയന്റെ ആരാധകര്‍ സഹര്‍ഷം സ്വീകരിച്ചു. പിന്നീട് ‘ഭീമന്‍’ എന്ന സിനിമയിലെ നായകന്‍ ആയി അഭിനയിച്ചു പ്രശസ്തനായ രഘു ആയിരുന്നു ആ പോലീസ് ഓഫീസര്‍. സൂര്യന്‍ എന്ന സിനിമയില്‍ ജയന്റെ സഹോദരന്‍ നായകനായി വന്നു. പക്ഷെ അദ്ദേഹവും പിന്നീട് രംഗം വിടുകയായിരുന്നു.
 
യശഃ ശ്ശരീരനായ ഈ കലാകാരന്‍ അരങ്ങൊഴിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷവും മലയാളി യുവത്വം അദ്ദേഹത്തെ അനുകരിച്ച് വേഷ വിധാനങ്ങളുമായി നടക്കുന്നത് ഒരു പക്ഷേ ജയനു മാത്രം ലഭിച്ച ഒരു അംഗീകാരം ആയിരിക്കും. തമിഴ് സിനിമയിലും ജയന്‍ അഭിനയിച്ചിരുന്നു (പൂട്ടാത്ത പൂട്ടുകള്‍). പിന്നീട് ‘ഗര്‍ജ്ജനം’ എന്ന സിനിമയില്‍ അഭിനയിച്ചു എങ്കിലും ഇത് പൂര്‍ത്തിയാ ക്കാനായില്ല. ഇതിലെ ഒരു ഗാന രംഗവും, സംഘട്ടന രംഗവും ഈ സിനിമ പുറത്തിറ ങ്ങിയപ്പോള്‍ ഉള്‍ക്കൊള്ളിച്ചു. രജനീകാന്ത് ആയിരുന്നു ഈ സിനിമയിലെ നായകന്‍.
 
ജയന്റെ മരണ ശേഷം പുറത്തിറങ്ങിയ ജയന്‍ സിനിമകള്‍ ഹിറ്റുകള്‍ ആയി. ജയന്‍ മരിച്ചിട്ടില്ല, ജയന്‍ അമേരിക്കയില്‍, ജയന്‍ തിരിച്ചു വരും തുടങ്ങിയ പേരുകളില്‍ ജയന്റെ ആരാധകരെ ലക്ഷ്യം വെച്ച് പല പുസ്തകങ്ങളും അക്കാലത്ത് പ്രസിദ്ധീകരി ക്കുകയുണ്ടായി. ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട ജയന്‍ മരിച്ചിട്ടില്ല എന്നും, പ്ലാസ്റ്റിക് സര്‍ജറിക്കായി അമേരിക്കയിലേക്ക് കൊണ്ടു പോയിരിക്ക യാണെന്നും വാര്‍ത്ത പരന്നിരുന്നു.
 
ജയന്റെ ശവ ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയും അപകട രംഗങ്ങളും, പൂര്‍ത്തിയാ ക്കാത്ത സിനിമകളിലെ രംഗങ്ങളും ഉള്‍പ്പെടു ത്തിയാണ് പിന്നീട് റിലീസ് ചെയ്ത പല സിനിമകളും പണം വാരിയത് .
 
ഇപ്പോള്‍ ജയന്‍ ജീവിച്ചി രുന്നെങ്കില്‍ എഴുപത് വയസ്സുണ്ടാ കുമായിരുന്നു. 1939 ജൂലായില്‍ കൊല്ലം തേവള്ളി പൊന്നയ്യന്‍ വീട്ടില്‍ മാധവന്‍ പിള്ള – ഭാരതിയമ്മ ദമ്പതികളുടെ മകനായ കൃഷ്ണന്‍ നായര്‍, സിനിമയില്‍ വന്നപ്പോള്‍ ജയന്‍ എന്ന പേര്‍ സ്വീകരിച്ചു. പിന്നീടു ള്ളതെല്ലാം ഒരു സിനിമാ ക്കഥ പോലെ, ജയന്‍ മലയാള സിനിമയുടെ ചരിത്ര ത്തിന്റെ ഭാഗമായി മാറുകയായിരുന്നു…!
 

jayan-statue

 
29 വര്‍ഷം മുന്‍പ് അരങ്ങൊഴിഞ്ഞ ജയന്റെ സ്മരണക്കായി ജന്മനാടായ കൊല്ലം തേവള്ളിയില്‍ ഒരു ശില്പം സ്ഥാപിച്ചത് ഈ അടുത്ത നാളിലായിരുന്നു. എട്ടടിയോളം ഉയരമുള്ള ജയന്റെ പൂര്‍ണ്ണകായ പ്രതിമ, നടന്‍ മുകേഷ് കലാ കേരളത്തിനു സമര്‍പ്പിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »


« ഗീതു മോഹന്‍ദാസ്‌ വിവാഹിതയായി
ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കുട്ടിസ്രാങ്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine