പൃഥ്‌വി രാജ് റാ‍ണി മുഖര്‍ജിയെ ആരാധിക്കുന്നു

September 16th, 2012

prithviraj-rani-epathram

താന്‍ റാണി മുഖര്‍ജിയുടെ കടുത്ത ആരാധകനാണെന്ന് നടന്‍ പൃഥ്‌വി രാജ്. ഇരുവരും അഭിനയിച്ച അയ്യ എന്ന ഹിന്ദി ചിത്രത്തിന്റെ ഓഡിയോ റിലീസ് പരിപാടികള്‍ ക്കിടയിലാണ് പൃഥ്‌വി ഇക്കാര്യം വ്യക്തമാക്കിയത്. റാണിയുടെ എല്ലാ ചിത്രങ്ങളും താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ക്കൊപ്പം അഭിനയിക്കുവാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു എന്നും മലയാളത്തിന്റെ യങ്ങ് സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കി. 

ഡ്രീമും വേക്കപ്പും എന്ന് ആരംഭിക്കുന്ന ഗാന രംഗത്തില്‍ വളരെ സെക്സിയായാണ് റാണി മുഖര്‍ജി പൃഥ്‌വിക്കൊപ്പം  ചുവടു വെയ്ക്കുന്നത്. ഹിന്ദിയിലെ മറ്റു പല നായകന്മാരെയും പോലെ സിക്സ് പാക്ക് ബോഡിയുമായാണ് പൃഥ്‌വിയും എത്തുന്നത്. ചിത്രത്തില്‍ തമിഴ് നാട്ടില്‍ നിന്നും ഉള്ള ഒരു ചിത്രകാരന്റെ വേഷമാണ് പൃഥ്‌വിക്ക്. പൃഥ്‌വിയുടെ ആദ്യ ഹിന്ദി ചിത്രമാണ് അയ്യ. അനുരാഗ് കശ്യപ് നിര്‍മ്മിച്ച് സച്ചിന്‍ കുണ്ടല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിനു മുമ്പു തന്നെ പൃഥ്‌വി ഹിന്ദിയില്‍ നിന്നും മൂന്നാമത്തെ ചിത്രത്തിന്റെ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ചിത്രത്തിന്റെ ഗാന രംഗങ്ങള്‍  യൂറ്റൂബ് ഉള്‍പ്പെടെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പുറത്തു വന്നതോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ തോതില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

പൃഥ്വിരാജിന്റെ ഹിന്ദി ചിത്രം അയ്യാ തയ്യാറായി

September 7th, 2012

aiyaa-epathram

പ്രശസ്ത ഹിന്ദി സംവിധായകൻ സച്ചിൻ കുന്ദാൽക്കർ സംവിധാനം ചെയ്യുന്ന “അയ്യാ” യിൽ പൃഥ്വിരാജ് പ്രശസ്ത ഹിന്ദി നായിക റാണി മുഖർജിയുടെ നായകനാവുന്നു. സിനിമയുടെ മായിക ലോകം മനസ്സിൽ കൊണ്ടു നടക്കുന്ന മീനാക്ഷി എന്ന ഒരു മറാഠി പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ റാണി മുഖർജി ചെയ്യുന്നത്. മീനാക്ഷിക്ക് വിവാഹത്തിന് യോജിച്ച ഒരു മറാഠി ചെറുപ്പക്കാരനെ അന്വേഷിക്കുന്ന മീനാക്ഷിയുടെ മാതാപ്പിതാക്കൾ ഒരാളെ കണ്ടെത്തുന്നു. എന്നാൽ തനിക്ക് ഇഷ്ടപ്പെടുന്ന പുരുഷന് തനിക്ക് ഇഷ്ടപ്പെടുന്ന ശരീര ഗന്ധം ഉണ്ടാവണം എന്നാണ് മീനാക്ഷിയുടെ പക്ഷം. ഇതിന് ഏറ്റവും അനുയോജ്യം ഒരു ദക്ഷിണേന്ത്യൻ വരനാവും എന്നും അവൾ തീരുമാനിക്കുന്നു. ഇതിനിടയ്ക്കാണ് മീനാക്ഷി സൂര്യയെ (പൃഥ്വിരാജ്) കണ്ടുമുട്ടുന്നത്. തന്റെ സ്വപ്നങ്ങളിലെ രാജകുമാരനെ കണ്ടെത്തിയ മീനാക്ഷിയുടെ ജീവിതത്തിൽ പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

ഒക്ടോബർ 12ന് അയ്യാ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ആകാശത്തിന്റെ നിറം തീയേറ്ററുകളിലേക്ക്

July 18th, 2012
aakashathinte niram-epathram
രാജ്യാന്തര മേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആകാശത്തിന്റെ നിറം എന്ന മലയാള ചിത്രം തീയേറ്ററുകളിലേക്ക്. പൃഥ്‌വി രാജ് നായകനാകുന്ന ചിത്രം ഡോ.ബിജുവാണ് സംവിധാനം ചെയ്തത്. അമല പോളാണ് ചിത്രത്തില്‍ നായിക.  ഇന്ദ്രജിത്തും, നെടുമുടി വേണുവും അഭിനയിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ആന്റമാനില്‍ ചിത്രീകരിച്ചിരിക്കുന്ന ആകാശത്തിന്റെ നിറം വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ആന്റമാനിലെ ഒരു സങ്കല്പ ദ്വീപില്‍ കഴിയുന്നവര്‍ക്കിടയിലേക്ക് മറ്റൊരു ഇടത്തുനിന്നും എത്തിപ്പെടുന്ന മോഷ്ടാവും അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ കുറച്ച് കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഷാങ്ങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ ഏഷ്യയില്‍ നിന്നുമുള്ള ഏക ചിത്രമായിരുന്നു ആകാശത്തിന്റെ നിറം.
ആന്‍്റ്റമാന്‍ ദ്വീപിന്റെ സൌന്ദര്യത്തെ തെല്ലും വിട്ടുകളയാതെ സെല്ലുലോയിഡിലേക്ക് പകര്‍ത്തിയത് എം.ജെ. രാധാകൃഷ്ണന്‍ ആണ് ‍. ഓ.എന്‍.വി. രവീന്ദ്ര ജെയിന്‍ കൂട്ടു കെട്ടാണ് സംഗീതം.സന്തോഷ് രാമന്‍ കലാസംവിധാനം ചെയ്തിരിക്കുന്നു. പൂര്‍ണ്ണമായും ആന്റമാനില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമകൂടിയാണ് ആകാശത്തിന്റെ നിറം.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ആകാശത്തിന്റെ നിറം തീയേറ്ററുകളിലേക്ക്

മമ്മൂട്ടി ചിത്രം ന്യൂസ്‌ബ്രേക്കര്‍ രണ്ട് ഭാഷകളില്‍

March 24th, 2012

mammootty2-epathram
ദീപന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ന്യൂസ്‌ബ്രേക്കര്‍ രണ്ട് ഭാഷകളില്‍ ഇറങ്ങും. മലയാളത്തിന് പുറമെ കന്നഡയിലാണ് ചിത്രമൊരുക്കുന്നത്‍. മമ്മൂട്ടിയുടെ പിഎ. എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഇദ്ദേഹം ആദ്യമായാണ്  നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്. കന്നഡ സിനിമകളിലൂടെയും സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ലെ ചിയര്‍ലീഡറുമായും തിലങ്ങിയ നികേഷ പട്ടേലാണ് ന്യൂസ്‌ബ്രേക്കറിലെ മമ്മൂട്ടിയുടെ നായിക.  പൃഥ്വിരാജിനെ നായകനാക്കിയൊരുക്കുന്ന ഹീറോയ്ക്ക് ശേഷം ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന്‍ ദീപന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on മമ്മൂട്ടി ചിത്രം ന്യൂസ്‌ബ്രേക്കര്‍ രണ്ട് ഭാഷകളില്‍

അസുരവിത്ത്: ആന മുക്കുന്നത് കണ്ട് ആസിഫലി മുക്കിയാല്‍…..!!

January 21st, 2012
asif-ali-epathram
അസുരവിത്ത് എന്ന ചിത്രം കാണുമ്പോള്‍ ഈ വാചകമാണ് വായില്‍ വരിക.ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയോ, മഹായാനത്തിലെ ചന്ദ്രുവിനേയോ, ഭരത് ചന്ദ്രന്‍ ഐ. പി. എസിനെ ദിലീപോ കുഞ്ചാക്കോ ബോബനോ അവതരിപ്പിച്ചാല്‍ എങ്ങിനെ ഉണ്ടാകും. ഇവരുടെ ശരീരം കൊണ്ടും ശബ്ദം കൊണ്ടും ഒട്ടും യോജിക്കാത്ത അത്തരം കഥാപാത്രങ്ങളെ എടുത്താടുവാന്‍ തീര്‍ച്ചയായും അവരോ അവരെ കൊണ്ട് അഭിനയിപ്പിക്കുവാന്‍ സംവിധായകരോ തയ്യാറാകില്ല. എന്നാല്‍ അത്തരം വകതിരിവില്ലായ്മ കാണിക്കുവാനുള്ള ചങ്കൂറ്റം ആസിഫലിക്കും തോന്നിയാല്‍ അതില്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ. യുവനിരയില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ആസിഫലിയ്ക്ക് യുവജനങ്ങള്‍ക്കിടയില്‍ മോശമില്ലാത്ത ഒരു ഇമേജുണ്ട്. എന്നാല്‍ അത് പത്താളെ ഇടിച്ചിടുന്ന കരുത്തനായ ഒരു നായകന്റെ അല്ലതാനും. ഒരു കോളേജ് പയ്യന്‍ ഇമേജ് അത്രേ ഉള്ളൂ. യുവതാരങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ശ്രദ്ധേയനായ നടനാണ് പ്രിഥ്‌വീ രാജ്. കോളേജ് കുമാരന്റേയും കരുത്തുറ്റ നായകന്റേയും വേഷങ്ങള്‍ പൃഥ്‌വി അനായാസം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു.
പൃഥ്‌വീരാജ് എന്ന നടനില്‍ ഒളിഞ്ഞിരിക്കുന്ന “നായകന്റെ” തീപ്പൊരി മലയാളി ആദ്യമായി കണ്ട ചിത്രമായിരുന്നു സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രം.  ചിത്രത്തില്‍  അവതരിപ്പിക്കുന്ന ഒരു ന്യൂജനറേഷന്‍ ഗുണ്ടയുടെ രൂപത്തിനന് പൃഥ്‌വിയുടെ ശരീരം തികച്ചും അനുരൂപവുമായിരുന്നു.  കഥാപാത്രസൃഷ്ടിയില്‍ എപ്രകാരമാണോ സാത്താന്‍ രൂപപ്പെട്ടത് അതിനു തികച്ചും അനുയോജ്യനായ നടന്‍ ആയിരുന്നു പൃഥ്‌വി, അതിനാല്‍ തന്നെ ശബ്ദം കൊണ്ടും രൂപം കൊണ്ടും സാത്താന്‍ എന്ന ന്യൂ‍ജനറേഷന്‍ ഗുണ്ടയുടെ കഥാപാത്രത്തെ തിരശ്ശീലയില്‍ വിജയിപ്പിക്കുവാന്‍ അയാള്‍ക്ക് ആയി. അയാളുടെ ശരീരവും ശാരീരവും തികച്ചും അനുയോജ്യമായിരുന്നു. അതുകൊണ്ട് തന്നെ ശരിക്കും പ്രേക്ഷകന്‍ അംഗീകരിച്ചു. എന്നാല്‍ പൃഥ്‌വി എന്ന യുവത്വം തുളുമ്പുന്ന തീഷ്ണമായ ഭാവം മുഖത്തും കണ്ണുകളിലും ആവാഹിക്കുവാന്‍ കഴിയുന്ന നടനെ പോലെ അല്ല ആസിഫിന്റെ ബോഡിയും ബോഡി ലാംഗ്വേജും. ഇതു തിരിച്ചറിയാതെ  എത്രയും വേഗം സൂപ്പര്‍ സ്റ്റാറാകുവാനുള്ള വ്യഗ്രതയാലാകാം ആസിഫലി അസുരവിത്ത് എന്ന ചിത്രത്തിലൂടെ ഒരു വലിയ സാഹസത്തിനു മുതിര്‍ന്നത്.
എന്തായാലും ആ സാഹസം എട്ടുനിലയില്‍ പൊട്ടുന്ന കാഴ്ചയാണ് തീയേറ്ററുകളില്‍ നിന്നും കാണാനാകുന്നത്.
അസുരവിത്ത് വന്‍ പരാജയമാകുന്നതിനു പ്രധാന കാരണം ചിത്രത്തിലെ നായകന്‍ ആസിഫലി തന്നെയാണ്. ഒപ്പം ദുര്‍ബലമായ തിരക്കഥയും സംവിധാനവും ചേര്‍ന്നപ്പോള്‍ മറ്റൊരു പരാജയ ചിത്രത്തിനു കൂടെ മലയാള സിനിമ സാക്ഷ്യം വഹിച്ചു. എ.കെ സാജന്‍ എന്ന തിരക്കഥാകൃത്ത് ഇതിനു മുമ്പും തന്റെ തിരക്കഥാ പരീക്ഷണങ്ങള്‍ മലയാളി പ്രേക്ഷകന്റെ നെഞ്ചത്ത് നടത്തിയിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും,സുരേഷ് ഗോപിയുമെല്ലാം അത്തരം പരീക്ഷണങ്ങള്‍ക്ക് നിന്നു കൊടുത്തിട്ടുമുണ്ട്. അതിന്റെ ഫലമായി ദ്രോണ, ലങ്ക, റെഡ് ചില്ലീസ് തുടങ്ങിയവ കോടികള്‍ തുലച്ച് പരാജയത്തിന്റെ പടുകുഴിയില്‍ വീണ മലയാള സിനിമയുടെ എണ്ണം വര്‍ദ്ധിപ്പിച്ചവയില്‍ പെടുന്നു.
കഥാപാത്രങ്ങള്‍ രൂപപ്പെട്ടത്തിനു ശേഷം അനുയോജ്യനായ നടനെ/നടിയെ കണ്ടെത്തുക എന്നതും താരത്തിനൊപ്പിച്ച് കഥാപാത്രത്തെ സൃഷ്ടിക്കുക എന്നതും സിനിമയ്ക്ക് അന്യമായ കാര്യമല്ല. കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ വിദേശ ചിത്രങ്ങള്‍ക്ക് ചില നിഷ്കര്‍ഷകളും നിഷ്ഠകളും ഉണ്ടെങ്കിലും കോക്കസ്സുകളുടേയും, സ്തുതിപാഠകരുടേയും, വിലക്കു സംഘടനകളുടേയും ഇടയില്‍ പെട്ട് പൊറുതി മുട്ടിയ മലയാള സിനിമയെ സംബന്ധിച്ച് രണ്ടാമതു പറഞ്ഞ സംഗതിയോടാണ് പൊതുവില്‍ കൂടുതല്‍ പഥ്യം. ഇതിന്റെ ഫലം അപൂര്‍ണ്ണമായ കഥയും പാകതയില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഉള്‍പ്പെട്ട പാതിവെന്ത “സാധനമായി” സിനിമ മാറുന്നു. ജഗതിയെന്ന അതുല്യ പ്രതിഭയ്ക്ക് പകരം  കോമഡിയുടെ പേരില്‍ സുരാജ് വെഞ്ഞാറമ്മൂടിനെ പ്രേക്ഷകനു സഹിക്കേണ്ടിവരുന്നു.   അനുയോജ്യമായ താരത്തെ കാസ്റ്റ് ചെയ്യുന്നതിലും കഥാപാത്രത്തെ പൂര്‍ണ്ണമായി രൂപപ്പെടുത്തുന്നതിലും വന്ന വീഴ്ചക്ക് ഏറ്റവും പുതിയ സാക്ഷ്യമാണ് അസുരവിത്ത് എന്ന ആസിഫലി ചിത്രം സാക്ഷ്യപ്പെടുത്തുന്നു. പൃഥ്‌വി രാജാകാന്‍ ആസിഫിനാകില്ല. ആനമുക്കുന്നത് കണ്ട് ആസിഫലി മുക്കണ്ടാന്നു തന്നെയാണ് അസുരവിത്തിന്റെ പ്രേക്ഷകന്‍ പറയുന്നതും.

കുറച്ച് കൊലപാതകങ്ങളും അതിനുള്ള നായകന്റെ ന്യായീകരണങ്ങളുമായി സ്ലൈഡ് ഷോകളും മറ്റുമായി ചിത്രം നീണ്ടു പോകുന്നു. അതിനിടയില്‍ അമല്‍ നീരദ് ചിത്രങ്ങളെ പോലെ നായകനും മറ്റും അവിടാവിടെ ചാരിനില്‍ക്കുന്നതും ലാപ്‌ടോപ്/മൊബൈല്‍ ഉപയോഗിക്കുന്നതുമായ ദൃശ്യങ്ങള്‍ തിരുകിയിട്ടുണ്ട്ആസിഫലി അവതരിപ്പിക്കുന്ന ഡോണ്‍ ബോസ്കോയുടെ രക്തത്തിലെ അസുര വാസനകള്‍ സാഹചര്യത്തില്‍ പുറത്തു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രചയിതാവ് ഈ ചിത്രത്തിലൂടെ പറയുവാന്‍ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. കനമുള്ള താടി വച്ച് ബലം പിടിച്ച് നടത്തി കഥാപാത്രം ആവശ്യപ്പെടുന്ന തലത്തിലുള്ള ഒരു ഗൌരവം വരുത്തുവാനുള്ള ശ്രമങ്ങള്‍ ഒക്കെ ചെയ്തിട്ടുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ നല്‍കിയ മൈലേജില്‍ ഇനിയും നാലഞ്ചു പടമെങ്കിലും ചെയ്യാമെന്ന് ബാബുരാജ് വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നു സിത്രത്തിലെ അദ്ദേഹം അവതരിപ്പിച്ച പാതിരിയുടെ വേഷം അതാണ് സൂചിപ്പിക്കുന്നത്. ലെനയ്ക്ക് അച്ചിലിട്ട് വാര്‍ത്ത ഒരു ടീച്ചര്‍ കഥാപാത്രത്തെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ രസകരമാകുന്നത് സംവൃത സുനില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ  കാമുകീ ഭാവമാണ്. സംവൃതയ്ക്ക് ഒട്ടും ചേരുന്ന ജോഡിയല്ല ആസിഫ്. പല നല്ല കഥാപാത്രങ്ങളേയും അഭിനയിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള സംവൃതയുടെ അഭിനയം വളരെ ദയനീയമായി പോയി. ചുരുക്കി പറഞ്ഞാല്‍ എ.കെ സാജന്‍ ചിത്രങ്ങള്‍ക്ക് തലവെച്ചു കൊടുക്കും മുമ്പ് താരങ്ങളും നിര്‍മ്മാതാക്കളും ഒരുവട്ടം കാണേണ്ട ചിത്രം തന്നെയാണ് അസുരവിത്തെന്ന് നിസ്സംശയം പറയാം

– ആസ്വാദകന്‍

- ലിജി അരുണ്‍

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

3 of 6« First...234...Last »

« Previous Page« Previous « ആദാമിന്റെ മകന്‍ അബു ഓസ്‌കാറില്‍ നിന്നും പുറത്ത്‌
Next »Next Page » രജനീകാന്തിന്റെ വെബ്സൈറ്റിന് ഇന്റര്‍നെറ്റ് വേണ്ട »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine