അസുരവിത്ത്: ആന മുക്കുന്നത് കണ്ട് ആസിഫലി മുക്കിയാല്‍…..!!

January 21st, 2012
asif-ali-epathram
അസുരവിത്ത് എന്ന ചിത്രം കാണുമ്പോള്‍ ഈ വാചകമാണ് വായില്‍ വരിക.ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയോ, മഹായാനത്തിലെ ചന്ദ്രുവിനേയോ, ഭരത് ചന്ദ്രന്‍ ഐ. പി. എസിനെ ദിലീപോ കുഞ്ചാക്കോ ബോബനോ അവതരിപ്പിച്ചാല്‍ എങ്ങിനെ ഉണ്ടാകും. ഇവരുടെ ശരീരം കൊണ്ടും ശബ്ദം കൊണ്ടും ഒട്ടും യോജിക്കാത്ത അത്തരം കഥാപാത്രങ്ങളെ എടുത്താടുവാന്‍ തീര്‍ച്ചയായും അവരോ അവരെ കൊണ്ട് അഭിനയിപ്പിക്കുവാന്‍ സംവിധായകരോ തയ്യാറാകില്ല. എന്നാല്‍ അത്തരം വകതിരിവില്ലായ്മ കാണിക്കുവാനുള്ള ചങ്കൂറ്റം ആസിഫലിക്കും തോന്നിയാല്‍ അതില്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ. യുവനിരയില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ആസിഫലിയ്ക്ക് യുവജനങ്ങള്‍ക്കിടയില്‍ മോശമില്ലാത്ത ഒരു ഇമേജുണ്ട്. എന്നാല്‍ അത് പത്താളെ ഇടിച്ചിടുന്ന കരുത്തനായ ഒരു നായകന്റെ അല്ലതാനും. ഒരു കോളേജ് പയ്യന്‍ ഇമേജ് അത്രേ ഉള്ളൂ. യുവതാരങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ശ്രദ്ധേയനായ നടനാണ് പ്രിഥ്‌വീ രാജ്. കോളേജ് കുമാരന്റേയും കരുത്തുറ്റ നായകന്റേയും വേഷങ്ങള്‍ പൃഥ്‌വി അനായാസം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു.
പൃഥ്‌വീരാജ് എന്ന നടനില്‍ ഒളിഞ്ഞിരിക്കുന്ന “നായകന്റെ” തീപ്പൊരി മലയാളി ആദ്യമായി കണ്ട ചിത്രമായിരുന്നു സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രം.  ചിത്രത്തില്‍  അവതരിപ്പിക്കുന്ന ഒരു ന്യൂജനറേഷന്‍ ഗുണ്ടയുടെ രൂപത്തിനന് പൃഥ്‌വിയുടെ ശരീരം തികച്ചും അനുരൂപവുമായിരുന്നു.  കഥാപാത്രസൃഷ്ടിയില്‍ എപ്രകാരമാണോ സാത്താന്‍ രൂപപ്പെട്ടത് അതിനു തികച്ചും അനുയോജ്യനായ നടന്‍ ആയിരുന്നു പൃഥ്‌വി, അതിനാല്‍ തന്നെ ശബ്ദം കൊണ്ടും രൂപം കൊണ്ടും സാത്താന്‍ എന്ന ന്യൂ‍ജനറേഷന്‍ ഗുണ്ടയുടെ കഥാപാത്രത്തെ തിരശ്ശീലയില്‍ വിജയിപ്പിക്കുവാന്‍ അയാള്‍ക്ക് ആയി. അയാളുടെ ശരീരവും ശാരീരവും തികച്ചും അനുയോജ്യമായിരുന്നു. അതുകൊണ്ട് തന്നെ ശരിക്കും പ്രേക്ഷകന്‍ അംഗീകരിച്ചു. എന്നാല്‍ പൃഥ്‌വി എന്ന യുവത്വം തുളുമ്പുന്ന തീഷ്ണമായ ഭാവം മുഖത്തും കണ്ണുകളിലും ആവാഹിക്കുവാന്‍ കഴിയുന്ന നടനെ പോലെ അല്ല ആസിഫിന്റെ ബോഡിയും ബോഡി ലാംഗ്വേജും. ഇതു തിരിച്ചറിയാതെ  എത്രയും വേഗം സൂപ്പര്‍ സ്റ്റാറാകുവാനുള്ള വ്യഗ്രതയാലാകാം ആസിഫലി അസുരവിത്ത് എന്ന ചിത്രത്തിലൂടെ ഒരു വലിയ സാഹസത്തിനു മുതിര്‍ന്നത്.
എന്തായാലും ആ സാഹസം എട്ടുനിലയില്‍ പൊട്ടുന്ന കാഴ്ചയാണ് തീയേറ്ററുകളില്‍ നിന്നും കാണാനാകുന്നത്.
അസുരവിത്ത് വന്‍ പരാജയമാകുന്നതിനു പ്രധാന കാരണം ചിത്രത്തിലെ നായകന്‍ ആസിഫലി തന്നെയാണ്. ഒപ്പം ദുര്‍ബലമായ തിരക്കഥയും സംവിധാനവും ചേര്‍ന്നപ്പോള്‍ മറ്റൊരു പരാജയ ചിത്രത്തിനു കൂടെ മലയാള സിനിമ സാക്ഷ്യം വഹിച്ചു. എ.കെ സാജന്‍ എന്ന തിരക്കഥാകൃത്ത് ഇതിനു മുമ്പും തന്റെ തിരക്കഥാ പരീക്ഷണങ്ങള്‍ മലയാളി പ്രേക്ഷകന്റെ നെഞ്ചത്ത് നടത്തിയിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും,സുരേഷ് ഗോപിയുമെല്ലാം അത്തരം പരീക്ഷണങ്ങള്‍ക്ക് നിന്നു കൊടുത്തിട്ടുമുണ്ട്. അതിന്റെ ഫലമായി ദ്രോണ, ലങ്ക, റെഡ് ചില്ലീസ് തുടങ്ങിയവ കോടികള്‍ തുലച്ച് പരാജയത്തിന്റെ പടുകുഴിയില്‍ വീണ മലയാള സിനിമയുടെ എണ്ണം വര്‍ദ്ധിപ്പിച്ചവയില്‍ പെടുന്നു.
കഥാപാത്രങ്ങള്‍ രൂപപ്പെട്ടത്തിനു ശേഷം അനുയോജ്യനായ നടനെ/നടിയെ കണ്ടെത്തുക എന്നതും താരത്തിനൊപ്പിച്ച് കഥാപാത്രത്തെ സൃഷ്ടിക്കുക എന്നതും സിനിമയ്ക്ക് അന്യമായ കാര്യമല്ല. കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ വിദേശ ചിത്രങ്ങള്‍ക്ക് ചില നിഷ്കര്‍ഷകളും നിഷ്ഠകളും ഉണ്ടെങ്കിലും കോക്കസ്സുകളുടേയും, സ്തുതിപാഠകരുടേയും, വിലക്കു സംഘടനകളുടേയും ഇടയില്‍ പെട്ട് പൊറുതി മുട്ടിയ മലയാള സിനിമയെ സംബന്ധിച്ച് രണ്ടാമതു പറഞ്ഞ സംഗതിയോടാണ് പൊതുവില്‍ കൂടുതല്‍ പഥ്യം. ഇതിന്റെ ഫലം അപൂര്‍ണ്ണമായ കഥയും പാകതയില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഉള്‍പ്പെട്ട പാതിവെന്ത “സാധനമായി” സിനിമ മാറുന്നു. ജഗതിയെന്ന അതുല്യ പ്രതിഭയ്ക്ക് പകരം  കോമഡിയുടെ പേരില്‍ സുരാജ് വെഞ്ഞാറമ്മൂടിനെ പ്രേക്ഷകനു സഹിക്കേണ്ടിവരുന്നു.   അനുയോജ്യമായ താരത്തെ കാസ്റ്റ് ചെയ്യുന്നതിലും കഥാപാത്രത്തെ പൂര്‍ണ്ണമായി രൂപപ്പെടുത്തുന്നതിലും വന്ന വീഴ്ചക്ക് ഏറ്റവും പുതിയ സാക്ഷ്യമാണ് അസുരവിത്ത് എന്ന ആസിഫലി ചിത്രം സാക്ഷ്യപ്പെടുത്തുന്നു. പൃഥ്‌വി രാജാകാന്‍ ആസിഫിനാകില്ല. ആനമുക്കുന്നത് കണ്ട് ആസിഫലി മുക്കണ്ടാന്നു തന്നെയാണ് അസുരവിത്തിന്റെ പ്രേക്ഷകന്‍ പറയുന്നതും.

കുറച്ച് കൊലപാതകങ്ങളും അതിനുള്ള നായകന്റെ ന്യായീകരണങ്ങളുമായി സ്ലൈഡ് ഷോകളും മറ്റുമായി ചിത്രം നീണ്ടു പോകുന്നു. അതിനിടയില്‍ അമല്‍ നീരദ് ചിത്രങ്ങളെ പോലെ നായകനും മറ്റും അവിടാവിടെ ചാരിനില്‍ക്കുന്നതും ലാപ്‌ടോപ്/മൊബൈല്‍ ഉപയോഗിക്കുന്നതുമായ ദൃശ്യങ്ങള്‍ തിരുകിയിട്ടുണ്ട്ആസിഫലി അവതരിപ്പിക്കുന്ന ഡോണ്‍ ബോസ്കോയുടെ രക്തത്തിലെ അസുര വാസനകള്‍ സാഹചര്യത്തില്‍ പുറത്തു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രചയിതാവ് ഈ ചിത്രത്തിലൂടെ പറയുവാന്‍ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. കനമുള്ള താടി വച്ച് ബലം പിടിച്ച് നടത്തി കഥാപാത്രം ആവശ്യപ്പെടുന്ന തലത്തിലുള്ള ഒരു ഗൌരവം വരുത്തുവാനുള്ള ശ്രമങ്ങള്‍ ഒക്കെ ചെയ്തിട്ടുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ നല്‍കിയ മൈലേജില്‍ ഇനിയും നാലഞ്ചു പടമെങ്കിലും ചെയ്യാമെന്ന് ബാബുരാജ് വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നു സിത്രത്തിലെ അദ്ദേഹം അവതരിപ്പിച്ച പാതിരിയുടെ വേഷം അതാണ് സൂചിപ്പിക്കുന്നത്. ലെനയ്ക്ക് അച്ചിലിട്ട് വാര്‍ത്ത ഒരു ടീച്ചര്‍ കഥാപാത്രത്തെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ രസകരമാകുന്നത് സംവൃത സുനില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ  കാമുകീ ഭാവമാണ്. സംവൃതയ്ക്ക് ഒട്ടും ചേരുന്ന ജോഡിയല്ല ആസിഫ്. പല നല്ല കഥാപാത്രങ്ങളേയും അഭിനയിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള സംവൃതയുടെ അഭിനയം വളരെ ദയനീയമായി പോയി. ചുരുക്കി പറഞ്ഞാല്‍ എ.കെ സാജന്‍ ചിത്രങ്ങള്‍ക്ക് തലവെച്ചു കൊടുക്കും മുമ്പ് താരങ്ങളും നിര്‍മ്മാതാക്കളും ഒരുവട്ടം കാണേണ്ട ചിത്രം തന്നെയാണ് അസുരവിത്തെന്ന് നിസ്സംശയം പറയാം

– ആസ്വാദകന്‍

- ലിജി അരുണ്‍

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

ബാച്ച്‌ലര്‍ പാര്‍ട്ടിയു​മായി അമല്‍ നീരദ്‌

January 10th, 2012

ramya-nambeesan-in-bachelor-party-ePathram
കൊച്ചി : അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അമല്‍ നീരദും വി. ജയസൂര്യയും ചേര്‍ന്ന്‍ നിര്‍മ്മി ക്കുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ ഒരുങ്ങുന്നു.

poster-of-new-cinema-bachelor-party-ePathram

പോസ്റ്റര്‍ : ബാച്ച്ലര്‍ പാര്‍ട്ടി

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്മാന്‍, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, വിനായകന്‍, ജിനു ജോസഫ്, രമ്യാ നമ്പീശന്‍, നിത്യാ മേനോന്‍, ബാബുരാജ്, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രാഹുല്‍രാജ് സംഗീതം പകരുന്നു.

actor-vinayakan-in-bachelor-party-ePathram

യുവാക്കളുടെ നഗര ജീവിതം പ്രമേയമാക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പ്രശസ്ത കഥാകാരന്‍ മാരായ ആര്‍. ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും ചേര്‍ന്നാണ്. അമല്‍ നീരദ് ഛായാഗ്രഹണ വും സംവിധാ നവും നിര്‍വ്വഹിക്കുന്ന ബാച്ചിലേഴ്‌സ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഡോ: ബിജുവിന്‍റെ പുതിയ ചിത്രം ആകാശത്തിന്റെ നിറം

December 26th, 2011

ഡോക്ടര്‍ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ആകാശത്തിന്റെ നിറം’ ആന്‍ഡമാന്‍ ദ്വീപില്‍ പൂര്‍ത്തിയായി. ഇന്ദ്രജിത്ത്, നെടുമുടി വേണു, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ്, ശ്രീരാമന്‍, സി.ജെ. കുട്ടപ്പന്‍, ഗീഥ, സലാം, മാസ്റ്റര്‍ ഗോവര്‍ധന്‍, അമല പോള്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ഒ. എന്‍. വിയുടെ വരികള്‍ക്ക്, സംഗീതം: രവീന്ദ്ര ജയിന് സംഗീതം നല്‍കുന്നു.‍  എം. ജെ. രാധാകൃഷ്ണനാണ് ക്യാമറ ചെയ്യുന്നത്‍, നിര്‍മാണം: കെ. അനില്‍കുമാര്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൃഥ്വിരാജിനു അര്‍പ്പണ മനോഭാവമില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ്

November 26th, 2011

prithviraj-epathram

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ മുംബൈ പോലീസില്‍ നിന്ന് പൃഥ്വിരാജിനെ മാറ്റാനുണ്ടായ സാഹചര്യത്തെ പറ്റി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തുറന്നു പറയുന്നു. സിനിമയില്‍ അറുപത് ദിവസം കൃത്യമായി ഷൂട്ടിംഗിന് സഹകരിക്കുന്ന ഒരു നടനെയാണ് ആവശ്യം. അതിനിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നടനെ എനിക്ക് ആവശ്യമില്ല – റോഷന്‍ വ്യക്തമാക്കി. പൃഥ്വിരാജിനെയാണ് മുംബൈ പോലീസിലേക്ക് ആദ്യം പരിഗണിച്ചത്. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതു കൊണ്ട് അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാവില്ല. ഒരു നടന് അര്‍പ്പണ മനോഭാവമാണ് വേണ്ടത്‌. പൃഥ്വിക്ക് അതില്ല – അദ്ദേഹം തുറന്നു പറഞ്ഞു.

തങ്ങളുടെ നിലപാടുകള്‍ തുറന്നു പറയാന്‍ സംവിധായകര്‍ ധൈര്യം കാണിക്കണമെന്നും, നടന്മാര്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കുമുണ്ട് തിരക്കുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ഈ റോള്‍ മമ്മുട്ടിയെ വെച്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അദ്ദേഹം പിന്മാറിയാല്‍ പുതുമുഖത്തെ വെച്ചെങ്കിലും സിനിമ പുറത്തിറക്കുമെന്നും മുംബൈ പൊലീസ് എന്ന ചിത്രത്തെക്കുറിച്ച് എനിക്ക് അത്ര വിശ്വാസമുണ്ടെന്നും അദ്ദേഹം കൂടിചേര്‍ത്തു.

-

വായിക്കുക: , , ,

4 അഭിപ്രായങ്ങള്‍ »

പൃഥ്വിരാജിനു വീണ്ടും നഷ്ടം

November 17th, 2011

prithviraj-epathram

പൃഥ്വിരാജിനു തുടരെ രണ്ടു സിനിമകള്‍ നഷ്ടമായി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലീസില്‍ പൃഥ്വിരാജിനു ശക്തമായ ഒരു കഥാപാത്രം ഉണ്ടായിരുന്നു എങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ ആ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ അവിടെയും നില്‍ക്കുന്നില്ല കാര്യങ്ങള്‍. പോക്കിരിരാജ സീനിയേഴ്സ് എന്നീ ചിത്രങ്ങളെടുത്ത വൈശാഖിന്റെ പുതിയ ചിത്രമായ മല്ലുസിംഗ് പൃഥ്വിരാജിനു നഷ്ടമാകുന്നു. ശക്തമായ കഥാപാത്രമുള്ള ഈ ചിത്രത്തില്‍ പുതിയ താരം ഉണ്ണി മുകുന്ദനാണ് നായകനാകുന്നത്. ഡേറ്റ് ഇല്ല എന്നതാണ് പ്രശ്നമെന്ന് പറയുന്നു എങ്കിലും റാണി മുഖര്‍ജിയുമായുള്ള സിനിമയ്ക്ക് പൃഥ്വിരാജ് കൂടുതല്‍ പ്രാധാന്യം നല്‍കിയതില്‍ വൈശാഖും പൃഥ്വിരാജും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് ഈ സിനിമയും നഷ്ടപ്പെടാന്‍ കാരണമെന്ന് പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 6« First...345...Last »

« Previous Page« Previous « നടി അനുഷ്ക ഷെട്ടിയുടെ വീട്ടില്‍ റെയ്ഡ്
Next »Next Page » ‘ദൈവസൂത്രം’ അവാര്‍ഡുകള്‍ വാരിക്കൂട്ടി ബാലചലച്ചിത്രോത്സവം കൊടിയിറങ്ങി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine