താര സംഘടനയിൽ നിന്നും ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല : വാർത്ത നിഷേധിച്ച് നേതൃത്വം

June 26th, 2022

logo-amma-association-of-malayalam-movie-artists-ePathram

കൊച്ചി : നടൻ ഷമ്മി തിലകനെ താര സംഘടനയിൽ നിന്നും പുറത്താക്കി എന്ന വാര്‍ത്ത നിഷേധിച്ച് A M M A നേതൃത്വം. ഷമ്മി ഇപ്പോഴും താര സംഘടനയിലെ അംഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കുവാന്‍ അധികാരമില്ല.

ഇന്നത്തെ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകന്‍ പങ്കെടുത്തിട്ടില്ല. അദ്ദേഹത്തിനു പറയാനുള്ളത് എന്താണ് എന്ന് കേട്ടിരുന്നില്ല. ഷമ്മി യുടെ വിശദീകരണം കൂടി കിട്ടിയതിനു ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നും A M M A ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2021 ഡിസംബറിൽ കൊച്ചിയിൽ നടന്ന A M M A യുടെ യോഗം ഷമ്മി തിലകൻ ഫോണില്‍ ചിത്രീകരിച്ചു എന്നതാണ് ഷമ്മിക്ക് എതിരെ ചാര്‍ത്തിയ കുറ്റം. ഭൂരിഭാഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണം എന്നു തന്നെയാണ് എന്നും ഭാരവാഹികള്‍ അറിയിച്ചു.

2022 ജൂൺ 26 ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഷമ്മി തിലകനെ സംഘടന യില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനിച്ചു എന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സംഘടനാ ഭാരവാഹികൾ തന്നെ വാർത്താ സമ്മേളനം വിളിച്ച് പുറത്താക്കല്‍ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷമ്മി തിലകനെ A M M A യില്‍ നിന്നും പുറത്താക്കി

June 26th, 2022

actor-shammy-thilakan-ePathram

കൊച്ചി : അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ താര സംഘടന A M M A യില്‍ നിന്നും നടന്‍ ഷമ്മി തിലകനെ പുറത്താക്കി. A M M A യുടെ യോഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു എന്നതാണ് ഷമ്മിക്ക് എതിരെ ചാര്‍ത്തിയ കുറ്റം. ഇന്നു നടന്ന A M M A യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. A M M A യോഗം ചിത്രീകരിച്ചത് തെറ്റാണ് എന്നായിരുന്നു യോഗത്തിലെ പൊതു വികാരം.

2021 ഡിസംബറിൽ കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗം ഷമ്മി തിലകൻ ഫോണില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. യോഗത്തിൽ പങ്കെടുത്ത ഒരംഗം അന്നു തന്നെ സംഘടനാ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽ പ്പെടുത്തി യിരുന്നു. തുടർന്ന് ഷമ്മി തിലകന് എതിരേ നടപടി വേണം എന്ന ആവശ്യവുമായി മറ്റു അംഗങ്ങൾ രംഗത്തു വരികയും ചെയ്തു.

A M M A ഭാരവാഹികൾക്ക് എതിരെ ഫേയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടതും നടപടിക്ക് കാരണമായി എന്നും റിപ്പോര്‍ട്ടുണ്ട്. അനശ്വര നടന്‍ ജയന്‍റെ നാല്പതാം ചരമ വാര്‍ഷികത്തില്‍ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാറിന് പ്രണാമം എന്ന എഫ്. ബി. പോസ്റ്റ്, മറ്റു താരങ്ങളുടെ ആരാധകരെ ഏറെ പ്രകോപിപ്പിച്ചിരുന്നു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്റര്‍‌നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ കാണുന്നതിനു വിലക്ക്

October 16th, 2012

ustad-hotel-epathram

ഇന്റര്‍നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയുടെ വ്യാജ കോപ്പി അനധികൃതമായി അപ്‌ലോഡ് ചെയ്യുന്നതിനും കാണുന്നതിനും കോടതി വിലക്ക്. ഉസ്താദ് ഹോട്ടലിന്റെ വി. സി. ഡി. കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പകര്‍പ്പവകാശം സ്വന്തമാക്കിയ എം. ഡി. സജിത്താണ് എറണാകുളം അഡീഷണല്‍ കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയത്. ജോണ്‍‌ഡേ ഓര്‍ഡര്‍ എന്ന ഈ ഉത്തരവിനെ കുറിച്ച് അറിയാതെ ഇന്റര്‍നെറ്റില്‍ നിന്നും അനധികൃതമായി സിനിമ ആസ്വദിക്കുന്നവരുടെ കയ്യില്‍ വിലങ്ങ് വീഴും. ജോണ്‍‌ഡെ എന്ന വ്യക്തി അമേരിക്കയില്‍ ഇത്തരം പൈറസിക്കെതിരെ നേടിയ കോടതി വിധിയെ തുടര്‍ന്നാണ് പിന്നീട് ഇതിനെ ജോണ്‍‌ഡേ ഓര്‍ഡര്‍ എന്ന് അറിയപ്പെടുവാന്‍ തുടങ്ങിയത്. അടുത്തയിടെ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തവരെയും കണ്ടവരെയും ജാദൂ എന്ന സോഫ്‌റ്റ്വെയര്‍ വച്ച്  കണ്ടെത്തിയതും നിയമ നടപടിക്ക് മുതിര്‍ന്നതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും തിലകനും നിത്യാ മേനോനും അഭിനയിച്ച ഉസ്താദ് ഹോട്ടല്‍ വന്‍ വിജയമായിരുന്നു. അഞ്ജലി മേനോന്‍ ആണ് അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കണം: രഞ്ജിത്ത്

September 24th, 2012

thilakan-reading-news-paper-epathram

കോഴിക്കോട്: നടന്‍ തിലകന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരുടെ പൊള്ളത്തരത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ രൂക്ഷ വിമര്‍ശനം. മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന്‍ ഇരയായി ക്കൊണ്ടിരിക്കുകയാണ്. ജീവിച്ചിരിക്കെ ഈ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്. തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ് വേണ്ടതെന്നും രഞ്ജിത്ത് തുറന്നടിച്ചു. ഒരിക്കലും വിദ്വേഷം മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നില്ല തിലകൻ എന്നും രഞ്ജിത്ത് പറഞ്ഞു. പ്രമുഖരായ പലരും തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി അകറ്റി നിര്‍ത്തിയ തിലകനെ തന്റെ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലെ ശക്തമായ ഒരു കഥാപാത്രത്തെ നല്‍കിക്കൊണ്ടാണ് രഞ്ജിത്ത് തിരികെ കൊണ്ടു വന്നത്. ആ കഥാപാത്രം സമീപ കാല മലയാള സിനിമയിലെ ഏറ്റവും മികച്ചവയില്‍ ഒന്നായി മാറി. അന്ന് അകറ്റി നിര്‍ത്തിയവരില്‍ ചിലരാണ് മത്സര ബുദ്ധിയോടെ ഇപ്പോള്‍ ചാനലുകളില്‍ തിലകനെ കുറിച്ച് വാഴ്ത്തി ക്കൊണ്ടിരിക്കുന്നത്. ഇതിലെ അനൌചിത്യം രഞ്ജിത്ത് തുറന്നു പറഞ്ഞു. മരിച്ചതിനു ശേഷം മഹത്വം പറയുന്നതിന്റെ പൊള്ളത്തരത്തെയും ഒപ്പം ഈഗോയുടെ പേരില്‍ കലാകാരന്മാരെ വിലക്കി നിര്‍ത്തുന്നതിന്റെ ഔചിത്യമില്ലായ്മയും രഞ്ജിത്തിന്റെ വാക്കുകളില്‍ വ്യക്തമാണ്.

അമ്മയെന്ന താര സംഘടനയുമായി തിലകനുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കുറേ കാലത്തേക്ക് അദ്ദേഹത്തെ മുഖ്യധാരാ സിനിമകളില്‍ സഹകരിപ്പിക്കാതിരുന്നത്. തന്നെ വിലക്കിയതുള്‍പ്പെടെ പലതിന്റേയും പുറകിലെ രഹസ്യങ്ങള്‍ തിലകന്‍ അക്കാലത്ത് പരസ്യമായി പറഞ്ഞിരുന്നു. സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയുടെ ശാപം എന്ന് തിലകന്‍ തുറന്നടിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവര്‍ ഇതില്‍ പരാമര്‍ശ വിധേയരായി. സംഭവം വിവാദമായതോടെ അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോടും ഈ വിഷയത്തില്‍ ഇടപെട്ടു. അതു പിന്നീട് അഴീക്കോടും മോഹന്‍‌ലാലും തമ്മിലുള്ള വാക്പോരായി. വിഗ്ഗും മേക്കപ്പും മാറ്റിയാല്‍ മോഹന്‍ ലാല്‍ വെറും കങ്കാളമാണെന്ന് അഴീക്കോട് മാഷ് പറഞ്ഞു. ചാനലുകളിലൂടെ ഉള്ള വാക്‍പോര് പിന്നീട് മാനനഷ്ട കേസിലും എത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഹാനടൻ തിലകൻ അന്തരിച്ചു

September 24th, 2012

thilakan-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പെരുന്തച്ചൻ അരങ്ങൊഴിഞ്ഞു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഏറെ നാളായി ചികിൽസയിലായിരുന്ന സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ (74) ഇന്ന് പുലർച്ചെ 3:45നാണ് വിട പറഞ്ഞത്.

200ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള തിലകൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. 2009ൽ രാഷ്ട്രം തിലകനെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.

നാടകത്തിലൂടെയാണ് തിലകൻ അഭിനയ രംഗത്ത് എത്തുന്നത്. 1956ൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം മുണ്ടക്കയം നാടക സമിതി രൂപീകരിച്ചു. 1966 വരെ കെ. പി. എ. സി. യിൽ പ്രവർത്തിച്ചു.

നാടകത്തിന്റെ മർമ്മം അറിഞ്ഞ് സിനിമാ ലോകത്തെത്തിയ തിലകൻ അഭിനയ കലയുടെ അപാര സാദ്ധ്യതകളാണ് മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് മുൻപിൽ കാഴ്ച്ച വെച്ചത്. 1981ൽ യവനികയിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചു. 1988ൽ ഋതുഭേദത്തിലെ കഥാപാത്രം അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി കൊടുത്തു. മലയാളി മനസ്സിൽ പെരുന്തച്ചനായി സ്ഥിര പ്രതിഷ്ഠ നേടിയ അദേഹത്തിന്റെ പെരുന്തച്ചനിലെ ഉജ്ജ്വല പ്രകടനത്തിന് ദേശീയ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെങ്കിലും അമിതാഭ് ബച്ചൻ ആ വർഷം സിനിമാ ലോകത്തിൽ നിന്നും വിരമിക്കുകയാണ് എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അമിതാഭിന് ദേശീയ പുരസ്കാരം നൽകാൻ ശക്തമായ ചരടു വലികൾ നടക്കുകയും തിലകന് ആ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു.

മലയാള സിനിമാ രംഗത്തെ അധോഗതിയിലേക്ക് നയിച്ച ദുഷ്പ്രവണതകൾക്ക് എതിരെ തനത് ശൈലിയിൽ ശക്തമായി പ്രതികരിച്ച തിലകൻ സിനിമാ ലോകത്തെ താരാധിപത്യത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. വിലക്ക് അടക്കമുള്ള ശിക്ഷണ നടപടികൾ പ്രഖ്യാപിച്ചാണ് സംഘടനകൾ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചത്. ഏറെ നാൾ സിനിമാ രംഗത്തെ മുഖ്യധാരയിൽ നിന്നും അകന്നു നിൽക്കാൻ ഇത് കാരണമായെങ്കിലും സംഘടനകളുടെ മർക്കട മുഷ്ടിക്ക് വഴങ്ങാൻ ആ മഹാ നടൻ കൂട്ടാക്കിയില്ല. മാപ്പ് അപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ തിലകൻ പൊതു വേദികളിൽ തന്റെ എതിർപ്പ് പരസ്യമായി വെളിപ്പെടുത്തി സിനിമാ രംഗത്തെ അതികായന്മാർക്ക് എന്നും തലവേദന സൃഷ്ടിക്കുക തന്നെ ചെയ്തു. തുടർന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പിയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി ഏവരുടേയും പ്രശംസ പിടിച്ചു പറ്റി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « സില്‍ക്ക് സ്മിത വിട പറഞ്ഞിട്ട് 16 വര്‍ഷം
Next Page » തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കണം: രഞ്ജിത്ത് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine