വിവരാവകാശ നിയമത്തെ പ്രയോജന പ്പെടുത്തുക – എസ്. കുമാര്‍

October 13th, 2009

right-to-informationസര്‍ക്കാര്‍ രേഖകളെയും വിവരങ്ങളെയും സംബന്ധിച്ച്‌ അറിയുവാനുള്ള പൊതു ജനത്തിന്റെ അവകാശത്തെ സംബന്ധിച്ച്‌ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഒന്നാണ്‌ വിവരാവകാശ നിയമം. രാജ്യ സുരക്ഷയെ സംബന്ധിച്ചോ മറ്റോ രഹസ്യമായി സൂക്ഷിക്കണം എന്ന് നിര്‍ബന്ധ മുള്ളതോഴികെ എല്ലാ തരം രേഖകളും വിവരങ്ങളും, പൗരനു ലഭ്യമാക്കുവാന്‍ ഈ നിയമം വഴി സാധ്യമാകുന്നു. ഈ നിയമം അനുസരിച്ച്‌, ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനമോ / ഉദ്യോഗസ്ഥരോ ബോധപൂര്‍വ്വമോ അല്ലാതെയോ അപേക്ഷകനു വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ അത്‌ കുറ്റകരവും ശിക്ഷാ ര്‍ഹവുമാണ്‌. ഏതെങ്കിലും വിധത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാന / ദേശീയ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാവുന്നതാണ്‌.
 
സാമാന്യ രീതിയില്‍ ഒരാള്‍ വിവരാ വകാശ നിയമ പ്രകാരം ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ‍/ സ്ഥാപനം, അതിനു മുപ്പതു ദിവസത്തിനകം വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ട്‌. ഇനി അഥവാ മറ്റേതെങ്കിലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേ ണ്ടതുണ്ടെങ്കില്‍ ഇതു സംബന്ധിച്ച്‌ അപേക്ഷകനു അറിയിപ്പു നല്‍കേണ്ടതുണ്ട്‌. വിവരാ വകാശ നിയമ പ്രകാരം അപേക്ഷ നല്‍കുവാനുള്ള നടപടി ക്രമങ്ങള്‍ വളരെ ലളിതമാണ്‌. വെള്ള ക്കടലാസില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച്‌ ആവശ്യമായ വിവരങ്ങള്‍ ‍/ രേഖകള്‍ സംബന്ധിച്ച്‌ വ്യക്തമായി എഴുതിയ അപേക്ഷ, ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക (ദൂരെയുള്ള ഓഫീസുകളില്‍ നിന്നും വിവരങ്ങള്‍ അറിയുവാന്‍ റജിസ്റ്റേര്‍ഡ്‌ തപാലിനെ ആശ്രയി ക്കാവുന്നതാണ്‌). ഇതില്‍ അപേക്ഷകന്‍ തിയതിയും ഒപ്പും നിര്‍ബന്ധമായും ഇട്ടിരിക്കണം. അതോടൊപ്പം അപേക്ഷയുടെ ഒരു പകര്‍പ്പും സൂക്ഷിക്കുക. പ്രസ്തുത അപേക്ഷ സ്വീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥനില്‍ നിന്നും തിയതി രേഖപ്പെ ടുത്തിയ രസീതും വാങ്ങി സൂക്ഷിക്കണം. ഏതെങ്കിലും രേഖകളുടെ പകര്‍പ്പോ മറ്റോ ആവശ്യപ്പെടുന്നു എങ്കില്‍, പ്രസ്തുത ആവശ്യത്തി ലേക്കായി വരുന്ന ചിലവ്‌ അപേക്ഷകന്‍ വഹിക്കേ ണ്ടതുണ്ട്‌. ഉദാ: തൊട്ടടുത്ത പുരയിടത്തില്‍ പണിയുന്ന വീടിന്റെ പ്ലാനും നിര്‍മ്മാ ണാനുമതി നല്‍കി യതിന്റെ വിശദാംശങ്ങളും ആവശ്യപ്പെടുന്നു എന്ന് കരുതുക. പ്രസ്തുത പ്ലാനുകളുടെയും അനുമതി നല്‍കിയതിന്റെ രേഖകളുടേയും പകര്‍പ്പെ ടുക്കുന്നതി നാവശ്യമായ ചിലവ്‌ അപേക്ഷകന്‍ നല്‍കണം. ഇപ്രകാരം ലഭിക്കുന്ന രേഖകള്‍ അനുസരിച്ച്‌, പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിനു അനുമതി നല്‍കിയതില്‍ എന്തെങ്കിലും ചട്ടലംഘനം ഉണ്ടെങ്കില്‍ അത്‌ നിര്‍ത്തി വെപ്പിക്കുവാന്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ പരാതി നല്‍കാവുന്നതാണ്‌.
 
ലാവ്‌ലിന്‍ കേസു സംബന്ധിച്ചുള്ള പല വിവരങ്ങളും ഇത്തരത്തില്‍ ആവശ്യപ്പെട്ടതും, അതു പുറത്തു വന്നതും എല്ലാം കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. എങ്കിലും, വിവരാ വകാശ നിയമം നിലവില്‍ വന്നിട്ട്‌ നാലു വര്‍ഷമാകുന്ന ഈ സമയത്ത്‌, ഇനിയും അതിന്റെ സാധ്യതകള്‍ പ്രയോജന കരമാകണ മെങ്കില്‍ ഇതേ കുറിച്ച്‌ പൊതു ജനം കൂടുതല്‍ ബോധവാ ന്മാരാകേ ണ്ടിയിരിക്കുന്നു.
 
എസ്. കുമാര്‍
 
 
 



 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

പ്രതിമകള്‍ ആര്‍ക്കു വേണ്ടി?

September 14th, 2009

mayawatiമണ്മറഞ്ഞ മഹാന്മാരുടേയും മഹതികളുടേയും പ്രതിമകള്‍ കോണ്ട്‌ സമൃദ്ധമാണ്‌ ഇന്ത്യാ മഹാ രാജ്യം. ഗാന്ധിജിയ്ക്കാണെന്ന് തോന്നുന്നു ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. ഒരു ജനത അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച മഹാത്മാക്കളുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കു ന്നതാണ്‌ പലപ്പോഴും ഇത്തരം പ്രതിമകള്‍.
 
കാലം മാറിയതോടെ പ്രതിമ സ്ഥാപിക്കുന്ന സങ്കല്‍പ്പത്തിന്‌ അപചയം സംഭവിക്കുവാന്‍ തുടങ്ങി. പ്രതിമയാ ക്കപ്പെടുന്ന വ്യക്തിയുടെ മഹത്വമോ സമൂഹത്തിനു നല്‍കിയ സംഭാവനയോ അല്ലാതെ പ്രസ്തുത വ്യക്തി തന്റെ സമുദായത്തിനു / രാഷ്ടീയ പ്രസ്ഥനത്തിനു എന്തു സംഭാവന നല്‍കി, അവര്‍ക്കുള്ള അധികാരത്തിന്റെ അളവ്‌ എന്ത്‌ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ ചുരുങ്ങുവാന്‍ തുടങ്ങി. മറ്റു ചിലവ “പ്രതിമാ പ്രതിഷ്ഠകളും” ആയി. അനുയായികള്‍ നാടൊട്ടുക്ക്‌ പ്രതിമ സ്ഥാപിക്കുവാന്‍ തുടങ്ങുകയും എതിര്‍ വിഭാഗക്കാര്‍ അതിന്മേല്‍ ചെരിപ്പു മാലകളിടുകയോ കേടു വരുത്തുകയോ ചെയ്യുവാനും തുടങ്ങി. അതോടെ സ്വാഭാവികമായും ചില പ്രതിമകളെങ്കിലും ഒരു സാമൂഹിക ശല്യമാകുവാനും തുടങ്ങി. പൊതു ജനത്തിന്റെ സ്വൈര്യ ജീവിതത്തിനും പൊതു ഖജനാവിനും ഇത്തരം പ്രതിമകള്‍ ഒരു ബാധ്യതയായി മാറി.
 
ജനങ്ങള്‍ക്കു ചെയ്ത സേവനങ്ങളുടെ പേരില്‍ അവര്‍ ആദര സൂചകമായി തന്റെ പ്രതിമ സ്ഥാപിക്കുന്ന അവസ്ഥ ബുദ്ധിമുട്ടാണെന്ന് കണ്ടതോടെ പലരും സ്വയം പ്രതിമാ നിര്‍മ്മാണത്തിനായി മുന്നോട്ടിറങ്ങി. ഇത്തരത്തില്‍ കോടികള്‍ ചിലവിട്ട്‌ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായ കുമാരി മായാവതി തന്റേയും തന്റെ പാര്‍ട്ടി ചിഹ്നമായ ആനയുടേയുമടക്കം പ്രതിമ സ്ഥാപിക്കുവാന്‍ മുന്നോട്ടു വന്നപ്പോള്‍ സ്വാഭാവികമായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു.
 

mayawati-statues

മായാവതിയുടെ പ്രതിമകള്‍

 
ഭാര്യയേയും കുട്ടികളേയും തുച്ഛമായ വിലക്ക്‌ വിറ്റു ജീവിതം മുന്നോട്ടു നീക്കുന്ന ദരിദ്ര നാരായണന്മാരുടെ സ്വന്തം നാടായ ഉത്തര്‍പ്രദേശില്‍ കോടികള്‍ ചിലവിട്ട്‌ ഇത്തരം ഒരു പ്രതിമാ നിര്‍മ്മാണം നടത്തുവാന്‍ ഉണ്ടായ ചേതോ വികാരം എന്തായാലും അത്‌ തികച്ചും അപലപനീയം തന്നെ. പ്രതിമകളും സ്മാരകങ്ങളും അടക്കം ഏകദേശം മൂവ്വായിരം കോടി രൂപയാണിതിനു നീക്കി വെച്ചതെന്ന് കേള്‍ക്കുമ്പോള്‍ അന്നാട്ടുകാരോട്‌ സഹതാപമേ തോന്നൂ. ബ്രാഹ്മണരുടെ കൊടും അവഗണനകള്‍ക്ക്‌ അറുതി വരുത്തുവാന്‍ ഉയര്‍ന്നു വന്ന സ്ത്രീ ജന്മം എന്ന് കരുതി ദളിതുകള്‍ക്ക്‌ ഇവരില്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ആ ദളിതുകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്ന വനിത തന്നെ “ഈ കൊടും ക്രൂരതയ്ക്കു” മുതിരുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ക്ക്‌ മേല്‍ നിഴല്‍ വീഴുകയായിരുന്നു.
 
ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട്‌ പ്രസ്തുത പ്രതിമാ നിര്‍മ്മാണ മഹാമഹം നിര്‍ത്തി വെച്ചപ്പോള്‍ തീര്‍ച്ചയായും അതവര്‍ക്ക്‌ ഒരു ആശ്വാസമായി ക്കാണും. ജനാധിപത്യം നല്‍കുന്ന അധികാരത്തെയും സര്‍ക്കാര്‍ ഖജനാവിലെ കോടികളെയും സ്വന്തം പ്രശസ്തിയ്ക്കും പ്രതിമാ നിര്‍മ്മാണ ത്തിനുമൊക്കെ ചിലവിടുന്ന ഭരണാധി കാരികള്‍ക്ക്‌ ഇതൊരു മുന്നറിയിപ്പാണ്‌.
 
വില കൊടുത്തു വാങ്ങേണ്ടതല്ല ആദരവും, ജനസമ്മതിയും എന്നും, മറിച്ച്‌ ജനങ്ങള്‍ക്കും സമൂഹത്തിനും ചെയ്യുന്ന സേവനങ്ങളുടേയും ഭരണ പരമായ മികവിന്റേയും പകരമായി സ്വമേധയാ ലഭിയ്ക്കേണ്ടതാണെന്നും ഇനിയെങ്കിലും രാഷ്ടീയ സാമുദായിക നേതാക്കന്മാര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജന / സമുദായ നേതാക്കന്മാര്‍ അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാതെ ആഡംഭര ജീവിതം നയിക്കുകയും ജന മനസ്സുകളില്‍ “സ്ഥിര പ്രതിഷ്ഠ നേടുവാനായി” സര്‍ക്കാര്‍ ഖജനാവിലെ നികുതിപ്പണം ധൂര്‍ത്തടിച്ച്‌ പട്ടിണി ക്കോലങ്ങള്‍ക്ക്‌ മുമ്പില്‍ സ്വന്തം പ്രതിമകള്‍ പ്രതിഷ്ഠിക്കുന്നവരെ ജനം തിരസ്കരിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഒരവസരം ലഭിച്ചാല്‍ തങ്ങളുടെ ദുരിത പൂര്‍ണ്ണമായ ജീവിതത്തെ നോക്കി കൊഞ്ഞനം കുത്തുന്ന ജന പ്രതിനിധികളുടെ പ്രതിമകളില്‍ ജനം കാര്‍ക്കിച്ചു തുപ്പും. പിന്നീട്‌ ചരിത്രത്തിന്റെ കുപ്പ ത്തൊട്ടികളില്‍ ആയിരിക്കും ഇത്തരക്കാരും ഇവരുടെ പ്രതിമകളും ഇടം പിടിക്കുക.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഭര്‍ത്താവിനു ലൈംഗീക ബന്ധം നിഷേധിച്ചാല്‍ ഭാര്യക്ക്‌ പട്ടിണി

August 18th, 2009

ഐ പിലിനെ കുറിച്ചും, സ്വവര്‍ഗ്ഗാ നുരാഗികളുടെ വിവാഹത്തെ സംബന്ധിച്ചും എല്ലാം ഉള്ള ചൂടേറിയ ചര്‍ച്ചകള്‍ ഇന്ത്യയില്‍ നടക്കുമ്പോള്‍ അഫാഗാനില്‍ നിന്നും ഉള്ള ഈ വാര്‍ത്ത ശ്രദ്ധിക്കാ തിരിക്കുവാന്‍ കഴിയില്ല. പരിഷ്കൃത സമൂഹത്തിനു ചിന്തിക്കുവാന്‍ കഴിയാത്ത നിരവധി നിയമങ്ങളെ സംബന്ധിച്ചു അഫ്ഗാനില്‍ നിന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്‌ ഇതാദ്യമല്ല. മനുഷ്യ ജീവി എന്ന നിലയില്‍ ഉള്ള പരിഗണനകള്‍ പോലും അവിടത്തെ സ്ത്രീകള്‍ക്ക്‌ പലപ്പോഴും നിഷേധിക്കപ്പെടുന്നു. സഞ്ചാര സ്വാതന്ത്ര്യമോ, വിദ്യാഭ്യാസം ചെയ്യുവാന്‍ ഉള്ള സ്വാതന്ത്ര്യമോ, അഭിപ്രായ / ആശയ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമോ ഇല്ലാതെ തികച്ചും അടിമത്വ സമാനമായ “സുരക്ഷിത” ജീവിതം നയിക്കുന്ന അവിടത്തെ സ്ത്രീകള്‍ക്ക്‌ മറ്റൊരു കരി നിയമം കൂടെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുവാന്‍ പോകുന്നു. ഭാര്യ ഭര്‍ത്താവുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു എതിരു നിന്നാല്‍ പട്ടിണി ക്കിടുവാന്‍ ഭര്‍ത്താവിനു നിയമ പരമായ അധികാരം നല്‍കുന്ന ബില്ല് വരാന്‍ പോകുന്നുവത്രെ!! കഷ്‌ട്ടം.
 
യുദ്ധവും ദാരിദ്ര്യവും കൊണ്ടു പൊറുതി മുട്ടിയ അഫ്ഗാനില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത്‌ സ്ത്രീകളും കുട്ടികളുമാണ്‌. സ്വാതന്ത്ര്യവും മനുഷ്യാവ കാശങ്ങളും അവരെ സംബന്ധി ച്ചിടത്തോളം ഒരു പക്ഷെ മരീചികയാകാം. അതിനിടയില്‍ ഇത്തരം മനുഷ്യത്വ രഹിതമായതും സ്ത്രീയെ കേവലം ലൈംഗീക ഉപകരണമായി കാണുന്നതുമായ പുതിയ അവസ്ഥ അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും. പുരുഷന്റെ ലൈംഗീകാ വകാശം ഉറപ്പു വരുത്തുമ്പോള്‍ സ്ത്രീയുടെ മാനസീക / ശാരീരിക അവസ്ഥകളെ കുറിച്ച്‌ ബോധപൂര്‍വ്വം മറന്നു പോകുന്നു. ഇതേ കുറിച്ചുള്ള വാര്‍ത്ത ഇവിടെ http://www.dailymail.co.uk/news/worldnews/article-1207026/Afghan-husbands-allowed-starve-wives-refuses-sex.html ഡൈയ്‌ലിമെയിലിന്റെ വെബ്സൈറ്റില്‍.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നാടു കടത്തലിന്റെ രാഷ്ടീയം – എസ്. കുമാര്‍

July 29th, 2009

c-r-neelakantanപുകഴ്ത്തുന്നവന്‌ പുരസ്ക്കാരങ്ങളും പാരിതോ ഷികങ്ങളും നല്‍കുക എന്നത്‌ ഏകാധി പത്യത്തിന്റെ ജന്മ സിദ്ധമായ പ്രവണതയാണ്‌. ഇടക്കൊക്കെ ഇത്‌ ജനാധിപ ത്യത്തിലേക്ക്‌ കടന്നു വരികയും ജനാധിപത്യ മര്യാദകളെ മലീമസ മാക്കുകയും ചെയ്യാറുമുണ്ട്‌. അധികാര സ്ഥാനങ്ങളുടെ നേര്‍ക്ക്‌ ചൂണ്ടുന്ന വിരലുകളുടേയും, ശാബ്ദിക്കുന്ന നാക്കുകളുടേയും ഉടമകളായ ശരീരങ്ങളെ ഉന്മൂലനം ചെയ്യുകയോ, നാടു കടത്തുകയോ, കാരാഗൃഹ ത്തിലടക്കുകയോ ഊരു വിലക്കുകയോ ചെയ്യുക എന്നത്‌ കാലങ്ങളായി തുടര്‍ന്നു വരുന്ന ഏകാധിപത്യ ദുഷ്പ്രവണതയാണ്‌. അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന കൊള്ളരു തായ്മകളെ കുറിച്ച്‌ ശബ്ദിക്കുന്നവരെ നിശ്ശബ്ദ മാക്കുവാനും അതോടൊപ്പം സമാന ചിന്തയുമായി മുന്നോട്ട്‌ പോകുന്ന വര്‍ക്ക്‌ മുന്നറിയിപ്പു നല്‍കുവാനായും ഇവര്‍ ഇത്‌ പ്രയോഗിക്കുന്നു. അടിയന്തി രാവസ്ഥ ജനാധിപത്യ സമൂഹത്തെ ഏകാധിപത്യ ഭരണമാക്കു വാനുള്ള അവസരമായി അധികാരികള്‍ പ്രയോജന പ്പെടുത്താറുണ്ട്‌.
 
സാമ്രാജ്യത്വത്തിനും ഏകാധിപത്യ നിലപാടുള്ള ഭരണകൂട ങ്ങള്‍ക്കും എതിരെ ജന പക്ഷത്തു നിന്നു പ്രവര്‍ത്തിച്ച ലോകത്തെ പല നേതാക്ക ന്മാര്‍ക്കും സ്വന്തം ജീവന്‍ നഷ്ടപ്പെടുകയോ തടങ്കലോ നാടുകടത്തലോ അനുഭവിക്കെ ണ്ടതായോ വന്നിട്ടുണ്ട്‌. ഭരണ കൂടങ്ങളും അധികാര കേന്ദ്രങ്ങളും വിമര്‍ശ്ശകരെ നിശ്ശബ്ദരാക്കുവാന്‍ ശ്രമിക്കുമ്പോള്‍ പൊതു ജനം പലപ്പോഴും ഇവര്‍ക്കൊപ്പം ആണ്‌ നില കൊള്ളുക. ആങ്ങ്സാങ്ങ്‌ സൂചിയെ പ്പോലുള്ളവരെ ഭരണകൂടം വീട്ടു തടങ്കലില്‍ സൂക്ഷിക്കുമ്പോളും അവരുടെ ആശയങ്ങളെ ലോകം അംഗീകരിക്കുന്നതും ആദരിക്കുന്നതും അതിലെ സത്യ സന്ധതയെ തിരിച്ചറിയുന്നതു കൊണ്ടാണ്‌. അതു കൊണ്ടു തന്നെ ആണ്‌ മാനവീകതയുമായി ബന്ധപ്പെട്ട പല പുരസ്കാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവരെ തേടിയെത്തുന്നതും.
 
ജനാധിപത്യം നല്‍കുന്ന സ്വാതന്ത്രങ്ങളില്‍ മുന്‍ നിരയില്‍ ഉള്ളതാണ്‌ അഭിപ്രായ സ്വാതന്ത്രം. ജന വിരുദ്ധ നിലപാടുള്ള ഭരാണ കൂടങ്ങളും അധികാര കേന്ദ്രങ്ങളും ഭയപ്പെടുന്നതും ഇതിനെ ആണ്‌. അങ്ങേയറ്റം അരാഷ്ടീയമായവും ജനാധിപത്യ വിരുദ്ധവുമായ ഒരു പ്രവര്‍ത്തിയാണ്‌ അഭിപ്രായ പ്രകടനത്തെ ഇല്ലാതാക്കുവാന്‍ ഉള്ള “നാടു കടത്തല്‍” എന്നത്‌. പരിഷ്കൃതര്‍ / പുരോഗമന ചിന്താഗതിക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ പോലും തങ്ങള്‍ക്കെതിരായി വസ്തു നിഷ്ഠമായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ പോലും അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതും മേല്‍പ്പറഞ്ഞ രീതിയില്‍ നിശ്ശബ്ദരാ ക്കുന്നതിനുള്ള നടപടികള്‍ അവലംബിക്കുന്നതു കാണാം.
 
കേരള ചരിത്രത്തില്‍ പ്രാധാന്യത്തോടെ ഇടം നേടിയതാണ്‌ ദിവാന്റെ ദുര്‍ഭരണ ങ്ങള്‍ക്കെതിരായി തൂലിക ചലിപ്പിച്ചതിനു സ്വദേശാഭിമാനി രാമകൃഷണ പിള്ളയെ നാടു കടത്തിയത്‌. അടുത്ത ദിവസങ്ങളിലായി മാധ്യമങ്ങളില്‍ പ്രധാന്യത്തോടെ വന്ന ഒരു വാര്‍ത്തയായിരുന്നു പ്രമുഖ പരിസ്ഥിതി / സാമൂഹിക പ്രവര്‍ത്തകനായ ശ്രീ. സി. ആര്‍. നീലകണ്ഠന്റെ കേരളത്തിനു പുറത്തേക്കുള്ള സ്ഥലം മാറ്റം. സാധാരണ രീതിയില്‍ ഒരു ജോലിക്കാരന്റെ സ്ഥലം മാറ്റം എന്നത്‌ ഒരു സ്ഥപനത്തിന്റെ ഔദ്യോഗിക വിഷയം മാത്രം ആയി കാണാവുന്നതാണ്‌. എന്നാല്‍ ഇവിടെ അത്‌ “നാടു കടത്തല്‍” എന്ന നിലയില്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത്‌ ശ്രീ സി. ആര്‍. നീലകണ്ഠന്‍ എന്ന വ്യക്തി കേരളീയ പൊതു ജീവിതത്തിന്റെ സജീവ സാന്നിധ്യം ആകുന്നതു കൊണ്ടാണ്‌.
 
കേരളത്തിന്റെ സാമൂഹിക – രാഷ്ടീയ – പാരിസ്ഥിതിക വിഷയങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന ശ്രീ. സി. ആര്‍. നീലകണ്ഠനെ മലയാളികള്‍ സഗൗരവം ആണ്‌ ശ്രവിച്ചു കൊണ്ടിരിക്കുന്നത്‌. തന്റെ വാക്കുകള്‍ക്ക്‌ വസ്തുതകളുടെ പിന്‍ബലം നല്‍കുവാന്‍ ഇദ്ദേഹം പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയാണ്‌ മറ്റു പലരില്‍ നിന്നും വ്യത്യസ്ഥമായി ഇദ്ദേഹത്തെ ശ്രദ്ദേയമാക്കുന്നതിലെ ഒരു പ്രധാന കാര്യം. അടുത്ത കാലത്ത്‌ കേരളം വളരെയധികം ചര്‍ച്ച ചെയ്യുകയും സഖാവ്‌. വി. എസ്സിനു ജന പിന്തുണ വര്‍ദ്ധിപ്പിക്കുകയും അതേ സമയം പാര്‍ട്ടി അച്ഛടക്ക നടപടി നേരിടേണ്ടി വന്നതില്‍ പങ്കു വഹിച്ചതുമായ ലാവ്‌ലിന്‍ അഴിമതി വിഷയവുമായി ബന്ധപ്പെട്ട്‌ ഇദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ദേയമാണ്‌. ഇതു സംബന്ധിച്ച്‌ നിരവധി ലേഖനങ്ങളും ഇദ്ദേഹത്തിന്റേതായി വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. കൂടാതെ ഒരു പുസ്തകവും ഈയ്യിടെ പുറത്തു വരികയുണ്ടായി. പ്രസ്തുത വിഷയത്തില്‍ മാധ്യമ ചര്‍ച്ചകളിലും മറ്റും അദ്ദേഹത്തിന്റെ നിലപാടുകള്‍ വളരെ ശക്തമാണ്‌.
 
ശ്രീ. സി. ആര്‍. നീലകണ്ഠനെ പ്പോലുള്ള വസ്തുതകളുടെ പിബലവുമായി വാദങ്ങള്‍ നിരത്തുന്ന വ്യക്തികള്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പൊതു ജനങ്ങള്‍ക്ക്‌ സ്വീകാര്യരും മറിച്ച്‌ പ്രസ്തുത വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും നീതി ന്യായ ക്കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നതും അലോസരപ്പെ ടുത്തുന്നവര്‍ക്ക്‌ അപ്രിയരും ആയി മാറുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പലരേയും അസ്വസ്ഥരാക്കുന്നു. ഈ പശ്ചാത്തലത്തില്‍ തന്നെ ആണ്‌ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം സാമൂഹ്യ പ്രവര്‍ത്തകരെയും സത്യാന്വേഷികളേയും പൊതു ജനങ്ങളെയും അസ്വസ്ഥമാക്കുന്നത്‌. പല കോണുകളില്‍ നിന്നും ഇതിനെ കുറിച്ച്‌ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പല സാംസ്കാരിക പരിസ്ഥിതി പ്രവത്തകരും ഇതിനെതിരായി തന്നളുടെ അഭിപ്രായം ഇതിനോടകം പ്രകടിപ്പിച്ചിരിക്കുന്നു.
 
ശ്രീ. സി. ആര്‍. നീലകണ്ഠന്റെ സ്ഥലം മാറ്റം കമ്പനിയുടെ ആഭ്യന്തര കാര്യം ആണെന്നു കരുതിയാല്‍ തന്നെ അദ്ദേഹം തന്റെ നിലപാടുകളില്‍ നിന്നും പുറകോട്ടു പോകും എന്ന് നമുക്ക്‌ കരുതാനാവില്ല. തല്‍ക്കാലം ഇതിനെ ഒരു നാടു കടത്തല്‍ ആയി കാണാതെ ഇരുന്നാലും നാടു കടത്തലിനെ കുറിച്ച്‌ പണ്ട്‌ ആരോ പറഞ്ഞ വാചകങ്ങള്‍ ഓര്‍മ്മയില്‍ വരികയാണ്‌. “എന്നെ നാടു കടത്തിയാലും എന്റെ നാക്കു പിഴുതെടുത്താലും നിങ്ങള്‍ക്ക്‌ സമാധാനമായി മുന്നോടു പോകുവാന്‍ കഴിയില്ല. നാളെ ഒത്തിരി നാവുകളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക്‌ നിങ്ങള്‍ മറുപടി പറയേണ്ടി വരും”
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഛര്‍ദ്ദില്‍ മണക്കുന്ന ന്യൂസ്‌ അവറുകള്‍

June 20th, 2009

news-hour-malayalam-tvലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന സുപ്രധാനമായ ധര്‍മ്മമാണ്‌ മാധ്യമങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്‌. ജനാധിപത്യ സംവിധാനം മാധ്യമങ്ങള്‍ക്ക്‌ ധാരാളം സ്വാതന്ത്ര്യവും, പ്രത്യേക അവകാശങ്ങളും / പരിരക്ഷകളും അനുവദി ച്ചിരിക്കുന്നത്‌ സത്യസന്ധമായും ഭയ രഹിതമായും റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി ക്കൂടെയാണ്‌. താന്‍ ജീവിക്കുന്ന സമൂഹത്തിലെ ദൈന്യം ദിന സംഭവ വികാസങ്ങള്‍ അറിയുന്നതിനും പ്രതികരി ക്കുന്നതിനും പൗരനെ പ്രാപ്തനാ ക്കുന്നതില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത കള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. ഒരു പരിധി വരെ മാധ്യമ വാര്‍ത്തകളെ അടിസ്ഥാന മാക്കി ക്കൊണ്ടാണ്‌ പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും രൂപപ്പെടുന്നത്‌. അതു കൊണ്ടു തന്നെ തങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ക്കും വിശകല നങ്ങള്‍ക്കും ഗൗരവ തരമായ പ്രാധാന്യം ആണുള്ളത്‌. കൂട്ടമായി ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ പൊതു സമൂഹത്തില്‍ അഭിപ്രായ രൂപീകരണത്തിനു സാധ്യമാകും എന്ന് വ്യക്തം. വിവിധ കാര്യങ്ങളില്‍ പൊതു സമൂഹത്തിനു ഗുണപരമായ അഭിപ്രായ രൂപീകരണത്തിനു ഉതകുന്ന വിധത്തില്‍ ഒരു അഭിപ്രായ രൂപീകരണം സൃഷ്ടിക്കുന്നത്‌ നല്ലതുമാണ്‌. എന്നാല്‍ ഇത്തരം അവസ്ഥ ഗുണപര മല്ലാത്ത വിഷയങ്ങളെ സംബന്ധി ച്ചായാല്‍ അത്‌ വിപരീത ഫലമായി മാറുകയു ചെയ്യും. രാഷ്ടീയ / വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വളച്ചൊടി ക്കപ്പെട്ടു കൊണ്ട്‌ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റായ സന്ദേശമാണ്‌ സമൂഹത്തിനു നല്‍കുക. പൊതുവില്‍ തങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക്‌ ആധികാരികതയും സമഗ്രതയും നല്‍കുവാന്‍ ഉത്തരവാദിത്വവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മാധ്യമങ്ങള്‍ ശ്രദ്ധിക്കാറുമുണ്ട്‌. ഓരോ മാധ്യമവും നല്‍കുന്ന വാര്‍ത്തകളുടെ ആധികാരികതയും അവതരണ ശൈലിയും ആണ്‌ പൊതുവില്‍ ആ മാധ്യമത്തിന്റെ നിലവാരം നിശ്ചയിക്കുന്നതും.
 
ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നു വരവോടെ വാര്‍ത്തകള്‍ക്കും പ്രേക്ഷകനും തമ്മില്‍ ഉള്ള ദൂരം കുറഞ്ഞു. ധാരാളം ചാനലുകള്‍ കടന്നു വരിക കൂടെ ചെയ്തതോടെ മാധ്യമ രംഗത്ത്‌ മല്‍സരം വര്‍ദ്ധിക്കുകയും വായനക്കാരെ / പ്രേക്ഷകനെ തങ്ങളിലേക്ക്‌ ആകര്‍ഷിക്കുവാനും റേറ്റിങ്ങ്‌ വര്‍ദ്ധിപ്പിക്കുവാനും ഓരോ മാധ്യമങ്ങളും പരസ്പരം മല്‍സരിക്കുവാന്‍ തുടങ്ങി. ഇതോടെ ഇന്ന വാര്‍ത്ത തങ്ങള്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തു എന്ന് സ്ഥാപിക്കുവാന്‍ പല വാര്‍ത്തകളുടേയും സ്ഥിരീകരണം വരുമ്പോളേക്കും ഫ്ലാഷ്‌ ന്യൂസായി പ്രേക്ഷകനു മുമ്പില്‍ എത്തുവാന്‍ തുടങ്ങിയിരിക്കുന്നു. ഊഹാപോ ഹങ്ങളുടേയും കേട്ടു കേള്‍വിയുടേയും അടിസ്ഥാനത്തില്‍ പുറത്തു വിടുന്ന ഈ ഗണത്തില്‍ പെടുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പിന്നീട്‌ വ്യക്ത മാകാറുമുണ്ട്‌. അതു പോലെ തന്നെ വാണിജ്യ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി അവതരിപ്പിക്കുന്ന വിനോദത്തിനായുള്ള പരിപാടികളുടെ ലാഘവത്തോടെ വാര്‍ത്തകള്‍ തയ്യാറാക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ പ്രേക്ഷകനോട്‌ ചെയുന്ന നീതി കേടാണ്‌. പലപ്പോഴും നിലവാര മില്ലാത്തവരെ പോലും ഒന്നാം സ്ഥാനക്കാരന്‍ / കാരി ആക്കുന്ന എസ്‌. എം. എസ്‌. പരിപാടികള്‍ വേണ്ടുവോളം നാം നിത്യേന കണ്ടു കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വാര്‍ത്തകളെയും വാര്‍ത്താ വിശകലനങ്ങളേയും എസ്‌. എം. എസ്‌. അടിസ്ഥനമാക്കി രൂപപ്പെടുത്തുന്ന തലത്തിലേക്ക്‌ അധ:പതിക്കുന്ന നാളുകളെ കുറിച്ച്‌ വാര്‍ത്തകളെ ഗൗരവമായി കാണുന്ന ചിലരെങ്കിലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.
 
കാലഘട്ട ത്തിനനു സൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ രാഷ്ടീയമായാലും കലാ സാംസ്കാരി കമായാലും എഴുത്തായാലും ചര്‍ച്ച ചെയ്യുവാന്‍ താല്‍പര്യപ്പെടുന്ന ഒരു സമൂഹമാണ്‌ മലയാളികളുടേത്‌. പത്ര വായനക്കും ടി.വി / റേഡിയോ ന്യൂസും മലയാളി ജീവിതവുമായി ഇഴ പിരിയുവാന്‍ കഴിയാത്ത ഒരു ബന്ധമാണുള്ളത്‌. എത്ര തിരക്കിനിടയിലും വാര്‍ത്തകള്‍ക്കായി അവന്‍ സമയം കണ്ടെത്തുന്നു. താരതമ്യേന കൂടുതല്‍ ആളൂകള്‍ കാണുക വൈകുന്നേരത്തെ ന്യൂസ്‌ അവറുകള്‍ ആണ്‌. മിക്ക ചാനലുകളിലും ഏതാണ്ട്‌ ഒരേ സമയത്താണിത്‌. അതു കൊണ്ടു തന്നെ പ്രേക്ഷകര്‍ തങ്ങളുടെ ഇഷ്ട ചാനലുകളിലെ വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നു. ഇത്തരം ന്യൂസ്‌ അവര്‍ ‍/ കൗണ്ടര്‍ പോയന്റുകളില്‍ ചര്‍ച്ചകളും വിശകലനങ്ങളൂം ഉള്‍ക്കൊള്ളി ച്ചിട്ടുണ്ടാകും. ഇതില്‍ പല പ്രമുഖകരും ഇതില്‍ പങ്കാളികളായി തങ്ങളുടെ ഭാഗം വിശദീക രിക്കാറുമുണ്ട്‌.
 
വൈവിധ്യമുള്ള വാര്‍ത്തകളും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളും ആണ്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ വാര്‍ത്താ മാധ്യമങ്ങളിലെ വാര്‍ത്തകളിലും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളിലും കാണുന്ന ഒരു പ്രവണതയാണ്‌ ഒരേ വിഷയം തന്നെ ദിവസങ്ങളോളം വാര്‍ത്തയുടെ നല്ലൊരു സമയവും അപഹരിച്ചു കൊണ്ട്‌ ചര്‍ച്ച ചെയ്യുക എന്നത്‌. ഒരേ ആളുകള്‍ തന്നെ വരികയും പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറയുകയും ചെയ്യുകയോ അല്ലെങ്കില്‍ യാതൊരു യുക്തിയും ഇല്ലാത്തതു പലപ്പോഴും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയേ പോലും ചോദ്യം ചെയ്യുന്ന അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വരെ ചര്‍ച്ചയിലെ പങ്കാളികള്‍ നിരത്താറുണ്ട്‌. ഉദാഹരണമായി രാജ്യത്ത്‌ മുന്‍പ്‌ ഉണ്ടായിട്ടുള്ളതോ / കീഴ്‌വഴക്കങ്ങള്‍ നിലവിലുള്ളതോ, സുപ്രീം കോടതി വിധികളിലോ മറ്റോ കൃത്യമായി നിര്‍വ്വചിക്ക പ്പെട്ടിട്ടുള്ളതോ ആയ കാര്യങ്ങളെ പോലും കണ്ടില്ലെന്ന് നടിച്ചു കൊണ്ട്‌ ഇനി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരെങ്കിലും തെളിവു സഹിതം തിരുത്തിയാല്‍ അംഗീകരിക്കാതെ ചര്‍ച്ചയില്‍ തുടര്‍ന്നും അഭിപ്രായ പ്രകടനം നടത്തുന്ന വിദ്വാന്മാരെ കൂടെ സഹിക്കേണ്ട ഗതികേടിലാണ്‌ പ്രേക്ഷകന്‍. യഥാര്‍ത്ഥത്തില്‍ ഇതു മൂലം ചാനലിന്റെ മാത്രമല്ല വാര്‍ത്ത കാണുവാന്‍ സമയം മിനക്കെടുത്തി ഇരിക്കുന്ന പ്രേക്ഷകന്റേയും സമയമാണ്‌ നഷ്ടപ്പെടുന്നത്‌.
 
വാര്‍ത്തകള്‍ക്ക്‌ എരിവും പുളിയും നല്‍കുവാനായി അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ല. യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയങ്ങളെ സംബന്ധിച്ച്‌ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുവാനും തന്റെ സാന്നിധ്യം വാര്‍ത്തകളില്‍ ഉറപ്പു വരുത്തുവാനും ശ്രമിക്കുന്ന സാംസ്കാരിക (?) പ്രവര്‍ത്തകരെ പൊതു ജനത്തിനു പുച്ഛമാണെങ്കിലും മാധ്യമ ലോകത്തിനു പ്രിയമാണ്‌. ഇതിനെ ഒക്കെ അതിന്റേതായ പ്രാധാന്യത്തോടെ അവഗണിക്കുവാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. പരസ്യം വന്നാല്‍ ചാനല്‍ മാറ്റുന്ന പോലെ ആണ്‌ ഇപ്പോള്‍ അഴീക്കോടിന്റെ വിവാദം വന്നാല്‍ ആളുകള്‍ ചാനല്‍ മാറ്റുന്നത്‌.അതുപോലെ മറ്റൊന്ന് സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പോരുകളെയും ലാവ്‌ലിന്‍ വിവാദത്തെയും ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍. മിക്കവാറും ഒരേ സംഗതി തന്നെ ആണ്‌ ദിവസവും മലയാളിക്കു മുമ്പില്‍ മല്‍സര ബുദ്ധിയോടെ ചാനലുകള്‍ അവതരിപ്പിക്കുന്നത്‌. അവതാരകനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കും ചോദിക്കുവാനും, വിശദീകരിക്കുവാനും വിമര്‍ശിക്കുവാനും ഒരേ കാര്യങ്ങള്‍ തന്നെയേ ഉള്ളൂ എന്ന് പ്രേക്ഷകന്‍ തിരിച്ചറിയുന്നു. ആവര്‍ത്തി ച്ചാവര്‍ത്തിച്ച്‌ അതൊരു ഛര്‍ദ്ദിലിനോടു തുല്യമായ വാര്‍ത്തയാകുന്നു. മലയാളിയുടെ അകത്തളങ്ങളില്‍ ഇത്തരം ന്യൂസവര്‍ ഛര്‍ദ്ദിലുകളുടെ ദുര്‍ഗ്ഗന്ധം വമിക്കുവാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. എന്തു കൊണ്ട് മാധ്യമ പ്രവര്‍ത്തകര് ‍ /മാധ്യമ മുതലാളിമാര്‍ ഇതു തിരിച്ചറിഞ്ഞു കൊണ്ട്‌ പുതിയ വിഷയ ങ്ങളിലേക്ക്‌ കടക്കുന്നില്ല? സ്ഥിരമായി ഒരേ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ക്കൊണ്ട്‌ വാര്‍ത്തകളിലെ ചര്‍ച്ചകളില്‍ ഒരേ വിഷയങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നത്‌ ഏതെങ്കിലും അജണ്ടയുടെ ഭാഗമായിട്ടോ അതോ വാര്‍ത്തകള്‍ ഇല്ലാഞ്ഞിട്ടോ? തീര്‍ച്ചയായും സമകാലിക രാഷ്ട്രീയം എന്നനിലയില്‍ സി. പി. എമ്മുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്ക്‌ പ്രാധാന്യം ഉണ്ട്‌. ഇത്തരം വാര്‍ത്തകള്‍ ജനം അറിയേണ്ടതുമുണ്ട്‌. എന്നാല്‍ അതിനെ അനാവശ്യമായി പര്‍വ്വതീ കരിക്കുന്ന തിനോടാണ്‌ വിയോജിപ്പ്‌.
 
നമ്മുടെ നാട്ടിലെ ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയുടെ ഉള്ളിലെ നിലവാരമില്ലത്ത തൊഴുത്തില്‍ കുത്തുകളും അതുമല്ലെങ്കില്‍ ഏതെങ്കിലും സാംസ്കാരിക ജീവികളുടെ വിടുവായത്തങ്ങളും വിഷയങ്ങളാക്കി ക്കൊണ്ട്‌ മെഗാ സീരിയലുകള്‍ പോലെ വലിച്ചു നീട്ടാതെ കാലഘട്ടം ആവശ്യപ്പെടു ന്നതിനനുസരിച്ച്‌ പുതിയ വാര്‍ത്തകളിലേക്കും അവയുടെ വിശകലനത്തിലേക്കും നീങ്ങുവാനും വാര്‍ത്താ വതരണത്തില്‍ പുത്തന്‍ ശൈലികള്‍ അവതരിപ്പിക്കുവാനും നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകണം. കേരളത്തിനു പുറത്തും അന്താരാഷ്ട്ര സമൂഹത്തിലും കാര്യമായ ഇടമുള്ളവനാണ്‌ മലയാളി അതു കൊണ്ടു തന്നെ അന്താരാഷ്ട രംഗത്തെയും അന്യ സംസ്ഥാനങ്ങളിലേയും വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍ ഇടം നല്‍കുവാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമി ച്ചിരിക്കുന്നു. (പേരിനു വിദേശ വാര്‍ത്തകള്‍ നല്‍കുന്നില്ല എന്ന് പറയുന്നില്ല). പുത്തന്‍ ആശയങ്ങളെ എപ്പോഴും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിയുടെ മനസ്സിനെ കൂടെ കണക്കിലെടുത്തു കൊണ്ട്‌ ന്യൂസ്‌ അവറുകള്‍ സജീവമാക്കുവാന്‍ ചാനല്‍ അധികാരികളും ന്യൂസ്‌ എഡിറ്റര്‍മാരും കാര്യമായി ശ്രദ്ധിക്കണമെന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈയ്യുള്ളവനും അഭ്യര്‍ത്ഥിക്കുകയാണ്‌.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്‌…

April 30th, 2009

trissur-pooramതിരഞ്ഞെടുപ്പ്‌ ചൂടില്‍ നിന്നും ഒഴിഞ്ഞു തൃശ്ശൂര്‍ ഇതാ പൂരങ്ങളുടെ പൂരത്തിനെ വരവേല്‍ക്കുവാന്‍ തയ്യാറായി ക്കൊണ്ടിരിക്കുന്നു. കൊടിയേറ്റം കഴിഞ്ഞതോടെ പങ്കാളികളായ ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ ഇതിനോടകം തുടങ്ങി ക്കഴിഞ്ഞു. തൃശ്ശൂര്‍ റൗണ്ടിലും പരിസരങ്ങളിലും പന്തലുകളും തോരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ ഒഴുകി എത്തുന്ന താള മേള ദൃശ്യ ശബ്ദ വിസ്മയങ്ങളുടെ 36 മണിക്കൂറുകള്‍ നീളുന്ന മഹോത്സവത്തിന്റെ ലഹരിയിലേക്ക്‌ ആളുകളുടെ മനസ്സ്‌ അതി വേഗം നീങ്ങി ക്കൊണ്ടിരിക്കുന്നു. ആനകളെ കുറിച്ചും, മേളത്തെ കുറിച്ചും, കുട മാറ്റത്തെ കുറിച്ചും സാമ്പിളിന്റെ ഗരിമയെ കുറിച്ചും ഒക്കെ ഇപ്പോഴേ ചര്‍ച്ച തുടങ്ങി.
 
കണിമംഗലം ശാസ്ത്രാവ്‌ “വെയിലും മഞ്ഞും കൊള്ളാതെ” വരുന്നതും, അതു പോലെ ചൂരക്കോട്ടു കാവ്‌, നെയ്തല ക്കാവ്‌, കാരമുക്ക്‌, ലാലൂര്‍ തുടങ്ങിയ ചെറു പൂരങ്ങളുടെ വരവോടെ രാവിലെ ആരംഭിക്കുന്ന പൂരം പിറ്റേന്ന് ഉച്ചക്ക്‌ ഉപചാരം ചൊല്ലി പിരിയുന്നതു വരെ നീളും. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ സാമ്പിള്‍ വെടിക്കെട്ടും, ആന ചമയ പ്രദര്‍ശനവും പൂര ദിവസത്തെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും, വടക്കും നാഥ സന്നിധിയിലെ ഇലഞ്ഞിത്തറ മേളവും, വൈകുന്നേരത്തെ തെക്കോട്ടിറക്കവും തുടര്‍ന്നുള്ള കുട മാറ്റവും രാത്രിയിലെ വെടിക്കെട്ടും ആണെന്ന് പറയാം.
 

trissur-pooram-festival-kerala-elephants

 
പാറമേ ക്കാവ്‌ ദേവസ്വവും തിരുവമ്പാടി ദേവസ്വവും ആണ്‌ പ്രധാനമായും പൂരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌. കേരളത്തിലെ അഴകിലും അച്ചടക്കത്തിലും മുന്നിട്ടു നില്‍ക്കുന്ന മികച്ച ആനകള്‍ ആണ്‌ ഇരു വിഭാഗത്തുമായി അണി നിരക്കുക. തിരുവമ്പാടിയുടെ ശിവ സുന്ദര്‍ തന്നെ ആയിരിക്കും ഇത്തവണയും പൂരത്തിലെ താരം. ഇരു വിഭാഗവും തങ്ങളുടെ മികവ്‌ പരമാവധി എടുത്തു കാണിക്കുന്ന വിധത്തിലായിരിക്കും ആന ചയമ പ്രദര്‍ശനം ഒരുക്കുക. ഇതിനായി മികച്ച കലാകാരന്മാര്‍ മാസങ്ങ ളോളമായി അദ്ധ്വാനം തുടങ്ങിയിട്ട്‌. കുട മാറ്റവും വെടിക്കെട്ടും ഇരു വിഭാഗങ്ങളും തമ്മിലുള്ള ആരോഗ്യ കരമായ മല്‍സരത്തിലൂടെ കാണികള്‍ക്ക്‌ കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആയിരം കണ്ണി : മണപ്പുറത്തിന്റെ മഹോത്സവം

March 4th, 2009

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌. ഈ വര്‍ഷം അത്‌ മാര്‍ച്ച്‌ നാലിനാണ്‌. ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശത്തെ ആളുകള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത്‌ ഒരു ഒത്തു ചേരലിന്റെ മുഹൂര്‍ത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം, വിദേശ ടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.

നാഷ്ണല്‍ ഹൈവേയില്‍ ആശാന്‍ റോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പു സുല്‍ത്താന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌. ഉച്ചയോടെ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തില്‍ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരം കണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജ വീരന്‍ തിരിച്ചെത്തുന്നു. ഈ സമയം നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും കാവടി, ശിങ്കാരി മേളം, നാദ സ്വരം, തെയ്യം, ദേവ നൃത്തം, മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങള്‍ വരികയായി. ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഇവരെ എതിരേറ്റ്‌ ക്ഷേത്ര നടയില്‍ വരി വരിയായി നില്‍ക്കുന്നു.

പങ്കെടുക്കുന്ന ആനകളുടെ പേരു കൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണ് ഇവിടത്തെ പൂരം. മുന്‍ കാലങ്ങളില്‍ നാല്‍പ്പത്തഞ്ചോളം ആനകള്‍ ഇവിടെ പങ്കെടുക്കാറുണ്ടായിരുന്നു‌. ഇപ്പോള്‍ അതു മുപ്പത്തിമൂന്നായി ചുരുക്കി. വഴിപാടു പൂരങ്ങള്‍ രാവിലെ മാത്രമാക്കി. ഉത്സവ പ്രേമികള്‍ക്ക്‌ ഹരം പകരുന്ന ഒരു മല്‍സര പ്പൂരം കൂടെ ആണ് ഇവിടത്തേത്‌. ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റിയിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാല നാരായണന്‍ ആയിരുന്നു. അക്കാലത്ത്‌ ഗുരുവായൂര്‍ പത്മനാഭനും, ഗണപതിയും ഇതില്‍ പങ്കെടുക്കാറുണ്ടായിരുന്നു.

തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യം പൂര പ്രേമികളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്‌. ഉത്സവ ദിവസം രാവിലെ ക്ഷേത്ര നടയില്‍ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. ഉയര ക്കൂടുതലിനപ്പുറം പറയത്തക്ക പ്രത്യേകത ഒന്നും ഇല്ലാത്ത സൂര്യന്‍ ആകും തിടമ്പേറ്റുക. വലം കൂട്ടും ഇടം കൂട്ടും മിക്കവാറും പട്ടത്തു ശ്രീകൃഷണനും, മന്ദലാംകുന്ന് അയ്യപ്പനും തുടര്‍ന്ന് ബാസ്റ്റ്യന്‍ വിനയ ശങ്കറും ആയേക്കും. ഷൂട്ടേഷ്സ്‌ പോയന്റ്‌ എന്ന ക്ലബ്ബ്‌ ഇത്തവണ പുതുതായി കൊണ്ടു വരുന്ന പുത്തംകുളം അനന്ത പദ്മനാഭന്‍ കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഇടയുണ്ട്‌. നിലവിന്റെ കാര്യത്തില്‍ കാണികള്‍ക്ക്‌ ആവേശം പകരുവാന്‍ യുവ താരങ്ങളായ ചെര്‍പ്പ്ലശ്ശേരി പാര്‍ത്ഥാനും, ചുള്ളിപ്പറമ്പില്‍ വിഷ്ണുവും ഉണ്ടാകും. കൂടാതെ ഗുരുവായൂര്‍ വലിയ കേശവന്‍, പാമ്പാടി രാജന്‍, ചെറക്കല്‍ കാളിദാസന്‍ തുടങ്ങി പേരെടുത്ത ഗജ വീരന്മാര്‍ വേറെയും ഉണ്ടാകും.

ഷൂട്ടേഴ്സ്‌ ക്ലബ്ബും, ടി. എ. സി. ക്ലബ്ബും, അമ്പിളി ക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശില്‍പങ്ങളും ഏടുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടു നീളെ ഫ്ലക്സുകളും, തോരണങ്ങളും, ആന പ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങി ക്കഴിഞ്ഞു. പ്രവാസികള്‍ മനസ്സു കൊണ്ട്‌ ആ ഉത്സവാരവങ്ങളില്‍ പങ്കാളികള്‍ ആകുന്നു.

– എസ്. കുമാര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തുണി ഉരിയാത്ത മലയാളി അഭിമാനങ്ങള്‍!

February 23rd, 2009

ആകാംഷയുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിനു ആരാധകര്‍ക്ക്‌ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ട്‌ ഒടുവില്‍ ഓസ്കര്‍ അവര്‍ കൈക്കലാക്കിയിരിക്കുന്നു. അതേ ഒന്നല്ല മൂന്ന് ഓസ്കര്‍ പുരസ്കാരങ്ങള്‍. ചരിത്രത്തിലേക്ക്‌ നടന്നു കയറുമ്പോള്‍ മാനാഭിമാനമുള്ള മലയാളിക്ക്‌ ആഹ്ലാദിക്കുവാന്‍ മറ്റൊരു കാരണം കൂടെ. അല്‍പ നാള്‍ മുമ്പ്‌ പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന പെണ്‍കൊടി ലോകത്തിനു മുമ്പില്‍ അല്‍പ വസ്ത്രമണിഞ്ഞും(പാന്റിയും ബ്രായും മാത്രം ഇട്ടു വരെ) പൂച്ച നടത്തം നടത്തിയും റെഡിമേഡ്‌ ഉത്തരങ്ങള്‍ ഉരുവിട്ടും ലോക സുന്ദരിയുടെ തൊട്ടു പുറകില്‍ നിലയുറ പ്പിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇത്‌ മലയാളിക്ക്‌ അഭിമാനം എന്ന് വിളിച്ചു കൂവിയപോള്‍ നാണക്കേടു കൊണ്ട്‌ തൊലിയുരിഞ്ഞവര്‍ ഉണ്ടിവിടെ. എന്നാല്‍ തല ഉയര്‍ത്തി പ്പിടിച്ച്‌ മലയാളിക്കിപ്പോള്‍ അഭിമാനത്തോടെ പറയാം ഇതു മലയാളിക്ക്‌ അഭിമാനത്തിന്റെ നിമിഷങ്ങള്‍ എന്ന്.

ചേരി നിവാസികളുടെ ജീവിത പശ്ചാത്തലത്തില്‍ ഡാനി ബോയില്‍ എന്ന ബ്രിട്ടീഷ്‌ സംവിധായകന്‍ ഒരുക്കിയ “സ്ലം ഡോഗ്‌ മില്യണയര്‍” ഓസ്കാര്‍ പുരസ്കാരങ്ങള്‍ വാങ്ങി ക്കൂട്ടിയിരിക്കുന്നു. ജന്മം കൊണ്ട്‌ മലയാളിയായ എ. ആര്‍. റഹ്മാന്‍ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കി തന്റെ പ്രതിഭ തെളിയിച്ചപ്പോള്‍ രണ്ടു ഓസ്കാറുകള്‍ കൈപ്പിടിയില്‍ ഒതുങ്ങി. റസൂല്‍ പൂക്കുട്ടിയാകട്ടെ ശബ്ദ മിശ്രണത്തിന്റെ ഓസ്കാര്‍ കരസ്ഥമാ ക്കിയിരിക്കുന്നു. കൊല്ലം സ്വദേശിയായ ഈ മലയാളി മുമ്പും പല ചിത്രങ്ങളിലും തന്റെ കഴിവു പ്രകടിപ്പി ച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ ശ്രദ്ധിക്കുന്നത്‌ “സ്ലം ഡോഗ്‌ മില്യണേയര്‍” എന്ന ചിത്രത്തിന്റെ വരവോടെയാണ്‌.

ഓരോ മലയാളിക്കും അഭിമാനത്തോടെ തലയുയ ര്‍ത്തിപ്പിടിച്ച്‌ “തുണിയുരിയാതെ നേടിയ” ഈ അനുപമമായ നേട്ടത്തില്‍ അഭിമാനത്തോടെ ആഹ്ലാദിക്കാം.

(ഇന്ത്യന്‍ പൗരന്മാര്‍ നേടിയ ഈ വന്‍ നേട്ടത്തെ മലയാളി എന്ന് പ്രാദേശിക വല്‍ക്കരിച്ച്‌ ചുരുക്കി ക്കാണുവാന്‍ ശ്രമിക്കുകയല്ല ഞാന്‍)

എസ്. കുമാര്‍



- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ മാറ്റം അനിവാര്യം

December 19th, 2008

നികുതി പണത്തിന്റെ ഗണ്യമായ ഒരു ഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ശംബളം നല്‍കുവാനും പെന്‍ഷന്‍ നല്‍കുവാനും ചിലവിടുന്ന ഒരു രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍ ഇതിനായി ചിലവിടുന്ന തുകയുടെ ശരിയായ ഫലം ജനത്തിനു ലഭിക്കുന്നുണ്ടോ എന്ന് ചോദിചാല്‍ ഇല്ല എന്ന് ഒരിക്കല്‍ എങ്കിലും ഏതെങ്കിലും കര്യത്തിനു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നിട്ടുള്ള വര്‍ക്ക്‌ മറുപടി പറയുവാന്‍ ആകും. അത്ര മാത്രം മോശമായ ഒന്നായി മാറിയിരിക്കുന്നു സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം.

സമര പ്രഖ്യാപനങ്ങളുടേയും, കൊടിമര ജാഥകളുടേയും പോസ്റ്ററുകള്‍ നിറഞ്ഞ വൃത്തി ഹീനമായ സര്‍ക്കാര്‍ ഓഫീസുകളും അവിടത്തെ അന്തരീക്ഷവും മാറിയേ തീരൂ. ജനത്തിന്റെ നികുതി പ്പണം കൊണ്ടാണ്‌ അല്ലാതെ പാര്‍ട്ടി ഫണ്ടില്‍ നിന്നും അല്ല സര്‍ക്കാര്‍ ഓഫീസുകള്‍ കെട്ടി പ്പൊക്കിയതും നില നിര്‍ത്തുന്നതും എന്ന് പലപ്പോഴും ഉദ്യോഗസ്ഥര്‍ മറന്നു പോകുന്നു. ഇത്തരത്തില്‍ പലപ്പോഴും ട്രേഡ്‌ യൂണിയനുകളുടെ ഓഫീസായി സര്‍ക്കാര്‍ ഓഫീസുകള്‍ അധ:പതിക്കയോ തെറ്റിദ്ധരിക്കുകയോ ചെയ്യുന്ന കാഴ്ച നമുക്ക്‌ കാണാനാകും.

കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ നടപടി നേരിടുന്നവര്‍, കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ പിടിയിലാകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിവാനും ശംബള പരിഷകര ണത്തിനായി മുറവിളി കൂട്ടുവാനും അല്ലാതെ ക്രിയാത്മകമായി തൊഴില്‍ ചെയ്യുവാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന എത്ര സര്‍വ്വീസ്‌ സംഘടനകള്‍ ഉണ്ടിവിടെ?

ഈ സാഹചര്യത്തില്‍ പൊതു ഭരണ പരിഷ്ക്കാര സമിതി കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച റിപ്പോര്‍ട്ടില്‍ സേവനം തൃപ്തികര മല്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിചു വിടണം എന്ന ശുപാര്‍ശ്‌ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അതൊരു ശുപാര്‍ശയായി മാത്രം അവശേശിക്കും എന്ന് മുന്‍ കാല അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശക്തമായ ട്രേഡ്‌ യൂണിയനുകളും അവയുടെ അധീശത്വത്തെ മറി കടന്ന് നടപടി യെടുക്കുവാന്‍ കരുത്തില്ലാത്ത ഭരണ കൂടങ്ങളും നില നില്‍ക്കുന്ന ഒരു രാജ്യത്ത്‌ ഇത്തരം ശുപാര്‍ശകള്‍ക്ക്‌ എന്തു വിലയാണുള്ളത്‌? സര്‍ക്കാര്‍ ജോലി ലഭിചാല്‍ പ്രവേശിചാല്‍ പിന്നെ കാര്യക്ഷ മമായി ജോലി ചെയ്തില്ലെങ്കിലും തങ്ങള്‍ക്ക്‌ കുഴപ്പമില്ല എന്ന ഒരു സുരക്ഷിതത്വ മനോഭാവം ഭൂരിപക്ഷം ഉദ്യോഗാ ര്‍ത്ഥികളിലും വളര്‍ന്നു വരുന്നു. ജോലിയോട്‌ ആല്‍മര്‍ത്ഥത കാണിക്കുവാന്‍ വിസ്സമ്മതിക്കുകയും തുടര്‍ച യായി അലംഭാവം കാണിക്കു ന്നവരെയും സ്വകാര്യ മേഘലയില്‍ പിരിച്ചു വിടുന്നത്‌ സ്വാഭാവികമാണ്‌. ഇത്തരം ഒരു സംഗതിയുടെ അഭാവമാണ്‌ ഇന്ന് സര്‍ക്കാര്‍ ഓഫീസുകളിലെ കെട്ടി ക്കിടക്കുന്ന ഫയലുകളുടേയും “ആളില്ലാ” കസേരകളുടേയും വ്യാപകമായ കൈക്കൂലി യുടെയും പ്രധാന ഹേതു. മേലു ധ്യോഗസ്ഥന്‍ നടപടിക്കു ശുപാര്‍ശ ചെയ്താല്‍ തന്നെ അതിനെ രാഷ്ടീയ സ്വാധീനം കൊണ്ട്‌ മറി കടക്കാം എന്നത്‌ ഏറ്റവും ഹീനമായ ഒരു വ്യവസ്ഥിതിയായി ഇവിടെ തുടരുന്നു.

പതിനാലു വര്‍ഷം കൂടുമ്പോള്‍ ആദ്യ വിലയിരുത്തല്‍ നടത്തുകയും പിന്നീട്‌ ഇരുപതു വര്‍ഷം കഴിയുമ്പോള്‍ രണാമത്തെ വിലയിരുത്തല്‍ നടത്തി യോഗ്യനല്ലെങ്കില്‍ പിരിചു വിടുകയും ചെയ്യുക എന്നതാണ്‌ പൊതു ഭരണ പരിഷ്ക്കാര സമിതിയുടെ ശുപാര്‍ശയില്‍ ഉള്ള ഒരു കാര്യം. വളരെ ക്രിയാത്മകവും അത്യാവശ്യവും ആയ ഒന്നാണ്‌ ഉദ്യോഗസ്ഥരുടെ തൊഴില്‍ പരമായ കഴിവുകള്‍ വിലയിരുത്തുക എന്നത്‌. എന്നാല്‍ പ്രസ്തുത ശുപാര്‍ശയിലെ പതിനാലു വര്‍ഷം എന്നത്‌ കുറച്‌ കൂടിയ കാലാവധിയാണ്‌. ഇത്‌ ഒരു അഞ്ചോ ഏഴോ വര്‍ഷമായി ചുരുക്കുകയും കൈകാര്യം ചെയ്യുന്ന ഫയലുകള്‍ / നടപടികള്‍ എങ്ങിനെ തീര്‍പ്പാക്കുന്നു എന്നെല്ലാം നിരീക്ഷികുവാന്‍ കൂടുതല്‍ ക്രിയാത്മകമായ മാനദണ്ടകള്‍ ഏര്‍പ്പെടുത്തിയാലേ ഇത്‌ പൂര്‍ണ്ണമായും ഫാത്തില്‍ വരുത്തുവാന്‍ കഴിയൂ. മാത്രമല്ല മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ അതാതു മേഘലയില്‍ വരുന്ന മാറ്റങ്ങള്‍ അറിയുന്ന തിനായുള്ള ടെയ്നിങ്ങും നല്‍കണം. ശ്രദ്ദേയമായ മറ്റൊരു കാര്യം സംവരണത്തിലൂടെ വേണ്ടത്ര കഴിവില്ലാത്തവരും സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി പ്പറ്റുകയും കഴിവും അധിക യോഗ്യതയും ഉള്ളവര്‍ തിരസ്കരി ക്കപ്പെടുന്നു എന്നതും ആണ്‌. എന്നാല്‍ കേന്ദ്ര / സംസ്ഥാന ഗവൺമന്റുകള്‍ അനുവദിക്കു ന്നിടത്തോളം കലം അത്‌ തുടരും എന്നതാണ്‌ സത്യം. ഇത്തരത്തില്‍ കഴിവില്ലെങ്കിലും സംവരണത്തിലൂടെ കയറി ക്കൂടുന്നവരെ ജോലിക്ക്‌ യോഗ്യമായ തലത്തില്‍ എത്തിക്കുവാന്‍ മികച ടെയ്നിങ്ങ്‌ നല്‍കുവാന്‍ ഉള്ള സൗകര്യം ഏര്‍പ്പെടുത്തുക എന്നത്‌ ഇതിനൊരു പോംവഴിയാണ്‌.

സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവരുടെ ട്രേഡ്-യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിക്ക് പുറത്ത് പോകുവാന്‍ അനുവദിച്ചു കൂട. ജനാധിപത്യ രാജ്യത്ത് ടേഡ് യൂണിയ നുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം ഉണ്ട് എന്നത് എന്തു വൃത്തി കേടു കാണിക്കുവാനും സംഘടിതമായി സര്‍ക്കാര്‍ നയങ്ങളെ / നടപടിയെ അട്ടിമറി ക്കുവാനും ഉള്ള ലൈസന്‍സായി അറ്റ്ഹ് അധ്:പതിക്കുന്നത് പലപ്പോഴും നാം നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഇക്കഴിഞ്ഞ മാസം കൈക്കൂലി വാങ്ങി തൊണ്ടി സഹിതം പിടിയില്‍ ആയതിന്റെ പേരില്‍ ജനകീയ വിചാരണ നേരിടേണ്ടി വന്ന ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുവാന്‍ ആയിരുന്നു സംഘടന ശ്രമിചത്‌. നിരന്തരമ്മായി ഉണ്ടാകുന്ന പരാതികള്‍ പാഴായപ്പോള്‍ ജനം സംഘടിക്കുകയും അഴിമതി ക്കാരനും തങ്ങളുടെ സംഘടനയില്‍ പെട്ട ആളൂമായ ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുകയും ചെയ്തു എന്നതില്‍ അവര്‍ക്ക്‌ ലവലേശം ലജ്ജയില്ല. മറ്റൊന്ന് സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ കൃത്യ സമയത്തിനു ഹാജരാകുവാന്‍ വേണ്ടി നടപ്പിലാക്കിയ പഞ്ചിങ്ങ്‌ സമ്പ്രദായത്തെ അട്ടിമറിചതാണ്‌. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക്‌ കാണുവാനാകും.

പ്രോഫഷണലിസം സര്‍ക്കാര്‍ മേഘലയിലും കൊണ്ടു വരേണ്ടത്‌ അനിവാര്യമാണ്‌. ഒരു ആധുനീക യുഗത്തില്‍ മുന്നേറി ക്കൊണ്ടിരിക്കുന്ന ഒരു രാജ്യം തികചും മികച ഒരു ഭരണ സംവിധാനം ആവശ്യപ്പെടുന്നു. ഇതില്‍ ഏറ്റവും പ്രധാനം ബ്യൂറൊക്രസിയാണ്‌. ഉദ്യോഗസ്ഥ ദുഷ്പ്രഭു ത്വത്തിന്റെ ദുര്‍മുഖ ങ്ങള്‍ക്ക്‌ പകരം പുഞ്ചിരിക്കുന്ന മുഖത്തോടെ സേവനം നല്‍കുവാന്‍ സന്നദ്ദരായ ഉദ്യോഗസ്ഥന്മാരെ കൊണ്ടു വരുവാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്‌. എങ്കില്‍ മാത്രമേ നമുക്ക്‌ മറ്റു രാജ്യങ്ങളുമായി മല്‍സരിച്‌ മുന്നേറാനാകൂ. ഇന്ത്യയുടെ പുരോഗതിക്ക്‌ തടസ്സമായി നില്‍ക്കുന്നത്‌ ജന സംഖ്യയുടെ ആധിക്യം മാത്രമല്ല ക്രിയാത്മ കമല്ലാത്തതും എന്നാല്‍ ഖജനാവില്‍ നിന്നും വലിയൊരു സംഖ്യ കൈപ്പറ്റു ന്നവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടെ ആണെന്നതല്ലേ സത്യം? അതിനാല്‍ തന്നെ കഴിവില്ലാ ത്തവരെ ഒഴിവാക്കു വാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഒരു പക്ഷെ ഇത്തരം ഒരു ശുപാര്‍ശ ക്കെതിരെ ട്രേഡ്‌ യൂണിയനുകള്‍ മുന്നോട്ടു വരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാമൂഹ്യ സുരക്ഷിതത്വം, ഉന്നതോ ദ്യോഗസ്ഥരുടെ വ്യതിപരമായ വൈരാഗ്യം തീര്‍ക്കലിനുള്ള സാധ്യത തുടങ്ങി പല തൊടു ന്യായങ്ങളും ഇവര്‍ ഉന്നയിക്കുകയും ചെയ്യും. എന്നാല്‍ ഇന്ത്യക്ക്‌ അകത്തും പുറത്തുമയി സ്വകാര്യ മേഘലയില്‍ കോടി ക്കണക്കിനു ആള്‍കാര്‍ ജോലി ചെയ്യുകയും കുടുമ്പം പോറ്റുകയും ചെയ്യുന്നുണ്ട്‌ എന്ന വസ്തുത നമുക്ക്‌ മറക്കുവാന്‍ കഴിയുമോ?

സര്‍ക്കാര്‍-സ്വകാര്യ മേഘലയെ ലളിതമായി നമുക്ക്‌ ഒന്ന് താരതമ്യം ചെയ്തുനോക്കാം.

സ്വകാര്യ മേഘല മികചതും കാര്യക്ഷമ വുമായ സേവനം ഉപഭോക്താവിനു നല്‍കുന്നു. സര്‍ക്കാര്‍ മേഘലയിലെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ചെയ്യുന്നവര്‍ ആയി ക്കൊള്ളണം എന്നില്ല.

സ്വകാര്യ മേഘലയില്‍ കഴിവില്ലാ ത്തവനു നില നില്‍പ്പില്ല, അതിനാല്‍ ഇവര്‍ കൃത്യമായും കാര്യക്ഷ മമായും ജോലി നോക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. ഇനി അഥവാ ഒരു തൊഴില്‍ നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് തേടി പ്പോകുന്നു. മറിച്‌ സര്‍ക്കാര്‍ ജോലിക്കാരാകട്ടെ സംഘടനകളുടെ മുഷ്ഖ്‌ നല്‍കുന്ന സുരക്ഷിത ത്വത്തില്‍ നിന്നു കൊണ്ട്‌ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ ശംബളവും മറ്റു ആനുകൂല്യങ്ങളൂം വാങ്ങി കാലം കഴിചു കൂട്ടുന്നു.

കഴിവുള്ളവനും കഴിവില്ലാ ത്തവനും ഇവിടെ ഒരേ ശംബളം ലഭിക്കുമ്പോള്‍ കഴിവുള്ളവനു സ്വകാര്യ മേഘലയില്‍ ഉയര്‍ന്നു പോകുവാന്‍ സാധ്യതകള്‍ ഒത്തിരിയുണ്ട്‌.

കഴിവുണ്ടായാലും കഴിവില്ലേലും പ്രമോഷനു നിശ്ചിത കാലത്തെ സേവനം ആണ്‌ സര്‍ക്കാര്‍ മേഘലയില്‍ പ്രധാനം എന്നാല്‍ ഇത്‌ കഴിവും ഉത്സാഹവും ഉള്ളവരെ നിരുത്സാഹ പ്പെടുത്തും. നിശ്ചിത കാലത്തെ സേവനത്തെ നോക്കിയും മറ്റു പരീക്ഷകള്‍ നടത്തിയും ഇന്നത്തെ അവസ്ഥ മാറ്റേണ്ടി യിരിക്കുന്നു.

സ്വകാര്യ മേഘലയില്‍ സംവരണം ഇല്ലാത്തതിനാല്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ സീനിയോരിറ്റിയും പ്രമോഷനും ലഭിക്കുന്നു. സര്‍ക്കാര്‍ മേഘലയില്‍ സംവരണം മൂലം കഴിവു കുറന്‍ഞ്ഞവന്‍ പോലും ഉയര്‍ന്ന പദവിയില്‍ എത്തുമ്പോള്‍ മികച പ്രകടനം നടത്തുന്നവനും യോഗ്യതകള്‍ കൂടുതലുള്ളവനും തുല്യമായ പദവിയില്‍ എത്തുവാന്‍ കൂടുതല്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്നു. ഇത്‌ അവന്റെ പ്രവര്‍ത്തന ശേഷിയെ സാരമായി ഭാധിക്കുന്നു. കഴിവു കുറഞ്ഞവന്‍ ഉയര്‍ന്ന പദവിയില്‍ എത്തിയാല്‍ കഴിവില്ലായ്മ അവന്റെ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കും.

സ്വന്തം ജോലിയിടം സംരക്ഷിക്കുവാനും വൃത്തിയായി സൂക്ഷിക്കുവാനും സ്വകാരയ്മേ ഘയില്‍ ഉള്ളവര്‍ താല്പര്യം കാണിiക്കുമ്പോള്‍ സര്‍ക്കാര്‍ ഒഫീസുകളുടെ ദുരവസ്ഥ അവയുടെ കവാടത്തില്‍ നിന്നേ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.

കൈക്കൂലിക്ക് സാധ്യത കുറയുന്ന്നു എന്നാല്‍ സര്‍ക്കാര്‍ മേഘലയില്‍ ഇതിനു സാധ്യത കൊറ്റുന്നു.

സ്വകാരയ്മേ ഘലയില്‍ കൃത്യ സമയത്ത്‌ ജോലിക്ക്‌ ഹാജരാകാ തിരിക്കുകയും ഏല്‍പ്പിച ജോലി തീരാതി രികുകയും ചെയ്താല്‍ നടപടി ഉണ്ടാകും , സര്‍ക്കാര്‍ മേഘലയില്‍ അത്തരം നടപടികള്‍ പൊതുവെ കുറവാണ്‌.

ഗുരുതരമായ വീശ്ചകള്‍ നടത്തിയാല്‍ സ്വകാര്യ മേഘലയില്‍ ഉടനടി ശക്തമായ ശിക്ഷണ നടപടികള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ മേഘലയി ലാകട്ടെ ഇത്‌ അന്വേഷണവും മറ്റുമായി വളരെ കാലം നീണ്ടു പോകുന്നു, അല്ലെങ്കില്‍ സ്വാധീനം ഉപയോഗിച്‌ അവര്‍ അതിനെ ഒതുക്കുന്നു.

വ്യത്യസ്ഥ ഡിപ്പാര്‍ടു മെന്റുകള്‍ തമ്മില്‍ ക്രിയാത്മ കമായ സഹകരണം ഉണ്ടായിരിക്കും. എന്നാല്‍ സര്‍ക്കാര്‍ മേഘലയില്‍ലിത് ഇല്ലാതെ വരുന്നു.

ഇനിയും നിരവധി ഉദാഹരണങ്ങള്‍ നിരത്തുവാന്‍ കഴിയും എങ്കിലും വിസ്താര ഭയത്താല്‍ അതിനു മുതിരുന്നില്ല. കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികളിലൂടെ ബ്യൂറോക്രസിയുടെ അലസതയും കെടുകാ‍ര്യ സ്ഥതയും ഇല്ലാതാക്കി യില്ലെങ്കില്‍ ആധുനിക യുഗത്തിനു അനുസൃതമായ തികച്ചും പ്രൊഫഷണല്‍ ആയ ഓഫീസുകള്‍ നികുതി ദായകര്‍ക്ക് കയ്യെത്താ ദൂരത്തായിരിക്കും.

എസ്. കുമാര്‍ (paarppidam@gmail.com)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. പി. അപ്പന്‍ : അന്തസ്സിന്റെ ആള്‍ രൂപം

December 17th, 2008

മലയാള നിരൂപണത്തിലെ അന്തസ്സിന്റെ ആള്‍രൂപം ആയിരുന്നു ഇന്നലെ അന്തരിച്ച പ്രശസ്ത നിരൂപകന്‍ ശ്രീ. കെ. പി. അപ്പന്‍. മാരാര്‍ക്കും, പോളിനും ശേഷം ഈ ശ്രേണിയില്‍ ഇതു പോലെ ഉള്ള വ്യക്തിത്വങ്ങള്‍ വളരെ ചുരുക്കം ആയിരുന്നു. തീവ്രമായ ചിന്തകളെയും ആശയങ്ങളെയും മനോഹരമായ വരികളിലൂടെ മലയാളിക്ക്‌ മുമ്പില്‍ അവതരിപ്പിച്ച എഴുത്തുകാരന്‍ ആയിരുന്നു കെ. പി. അപ്പന്‍. സാഹിത്യ നിരൂപണം വ്യക്തി ഹത്യകളുടേയും സ്വയം പുകഴ്ത്തലിന്റേയും അഴുക്കു ചാലിലേക്ക്‌ വലിച്ചിഴക്ക പ്പെട്ടപ്പോള്‍ അതിനെതിരെ നിശ്ശബ്ദമായി വാക്കുകളിലൂടെ പ്രതിരോധി ക്കുവാന്‍ അപ്പനു കഴിഞ്ഞിരുന്നു. വിവാദ സദസ്സുകള്‍ക്കായി തന്റെ സമയവും ഊര്‍ജ്ജവും പാഴാക്കാതെ ക്രിയാത്മകമായി നിരൂപണങ്ങളും നിരീക്ഷണങ്ങളും നടത്തുവാന്‍ അദ്ദേഹത്തിനായി.

ബൈബിളിനെ ഒരു പക്ഷെ ഇത്രയും മനോഹരമായി നോക്കി ക്കണ്ട, അതിനെ കുറിച്ച്‌ എഴുതിയ ഒരാള്‍ മലയാളത്തില്‍ ഇല്ലെന്നു പറയാം. ബൈബിള്‍ – വെളിച്ചത്തിന്റെ കവചം എന്ന രചനയിലൂടെ അദ്ദേഹം ബൈബിളിനെ കേവലം ഒരു മത ഗ്രന്ഥം എന്നതിനപ്പുറം കാണുന്നതിനെ കുറിച്ച്‌ വായനക്കാരനു ധാരണ നല്‍കുന്നു.

ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും വാക്കുകളില്‍ സൗന്ദര്യവും സൗരഭ്യവും ഒളിപ്പിച്ചു വച്ചു കൊണ്ട്‌ എന്നാല്‍ അതിന്റെ ഗൗരവവും ഗാംഭീര്യവും ഒട്ടും ചോര്‍ന്നു പോകാതെ കൈകാര്യം ചെയ്യുവാന്‍ എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. അന്ധമായ വിദേശ എഴുത്തുകാരെ പുകഴ്ത്തുകയും ഇന്ത്യന്‍ സാഹിത്യത്തെ പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തെ ഭല്‍സിച്ചും പരിഹസിച്ചും എഴുതി കയ്യടി വാങ്ങുന്ന അല്‍പ നിരൂപണങ്ങ ള്‍ക്കിടയില്‍ അപ്പന്റെ വാക്കുകള്‍ വേറിട്ടു നിന്നു.

1936 – ഓഗസ്റ്റ്‌ 25 നു ആലപ്പുഴയിലെ പൂന്തോപ്പില്‍ പത്മനാഭന്റേയും കാര്‍ത്ത്യയനി അമ്മയുടെയും നാലു മക്കളില്‍ രണ്ടാമനായി ജനിച്ചു. എറണാംകുളം മഹാരാജാസില്‍ നിന്നും മലയാളത്തില്‍ എം. എ. കഴി‍ഞ്ഞു ആലുവ യു. സി. കോളേജില്‍ തന്റെ അധ്യാപക വൃത്തിക്ക്‌ നാന്ദി കുറിച്ചു. പിന്നീട്‌ ആലുവ ചേര്‍ത്തല എസ്‌. എന്‍. കോളേജിലും തുടര്‍ന്ന് 1992 ല്‍ വിരമിക്കുന്നതു വരെ കൊല്ലം എസ്‌. എന്‍. കോളേജിലും സേവനം അനുഷ്ഠിച്ചു.

സംസാരത്തില്‍ പാലിക്കുന്ന മിതത്വം പക്ഷെ വായനയില്‍ ഇല്ലെന്നത്‌ അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ സാക്‍ഷ്യ പ്പെടുത്തുന്നു. പുതുമകള്‍ക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കാതെ അവയെ തിരിച്ചറിയുവാനും അംഗീകരിക്കുവാനും എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. നിലപടുകളിലും നിരീക്ഷണങ്ങളിലും തന്റേതായ ഒരു വ്യക്തിത്വം സൂക്ഷിച്ചിരുന്ന അദ്ദേഹം പ്രസംഗ വേദികളെ എന്നും അകറ്റി നിറുത്തിയിരുന്നു. സാഹിത്യ പരമായ സംവാദങ്ങളില്‍ പങ്കെടുക്കുമ്പോളൂം അത്‌ വ്യക്തി ഹത്യകളിലേക്കോ വില കുറഞ്ഞ വിവാദങ്ങളിലേക്കോ പോകാതി രിക്കുവാന്‍ അതീവ ജാഗ്രത എന്നും പുലര്‍ത്തിയിരുന്നു. വിമര്‍ശനങ്ങളെ സൗന്ദര്യാത്മകം ആയതും ക്രിയാത്മ കവുമായ കലഹങ്ങള്‍ ആക്കിയ കെ. പി. അപ്പനു എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നത്‌ ബാഹ്യ പ്രേരണയുടെ ഇടപെടല്‍ ഇല്ലാത്ത കലാസാധന ആയിരുന്നു.”ശിര്‍ഛേദം ചെയ്യപ്പെട്ട അന്തസ്സായി” രാഷ്ടീയ-അവാര്‍ഡുകളെ അദ്ദേഹം നിരീക്ഷിച്ചു. അര്‍ത്ഥ ശൂന്യമായ വാക്കുകള്‍ കൊണ്ട്‌ രചനകള്‍ നിര്‍വ്വഹിച്ച്‌ ആധുനികതയെന്ന് കൊട്ടി ഘോഷിച്ചവര്‍ക്ക്‌ അദ്ദേഹം ഒരു പേടി സ്വപ്നമായിരുന്നു.

തന്റെ ആദ്യ പുസ്തകമായ ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തില്‍ നിന്നും ആരംഭിച്ച അദ്ദേഹത്തിന്റെ ഗ്രന്ഥ രചനകള്‍ കലഹവും വിശ്വാസവും, മാറുന്ന മലയാള നോവല്‍, വിവേക ശാലിയായ വായനക്കാരാ, പേനയുടെ സമര മുഖങ്ങള്‍, ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും, മധുരം നിന്റെ ജീവിതം, ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക തുടങ്ങി നിരവധി രചനകളിലൂടെ മലയാളിക്ക്‌ അദ്ദേഹം തുറന്നു തന്നത്‌ അഭൗമമായ ഒരു വായനാനുഭവം ആയിരുന്നു.

മലയാള നിരൂപണത്തിന്റെ പഴഞ്ചന്‍ ചട്ടക്കൂടുകള്‍ തകര്‍ത്ത്‌ പകരം ഒരു നവീനതയും ഊര്‍ജ്ജസ്വലതയും പകരുന്ന നിരൂപണ ങ്ങളിലേക്ക്‌ അദ്ദേഹം തുടക്കം കുറിച്ചു എന്നു വേണം പറയുവാന്‍. വിമര്‍ശനങ്ങളില്‍ അസ്വസ്ഥമായി വായാടിത്തം കൊണ്ട്‌ മറുപടി പറയാതെ ലളിതമായ വാക്കുകള്‍ ‍കൊണ്ട്‌ അദ്ദേഹം നേരിട്ടു. തന്റെ വരികളിലേക്ക്‌ വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ഒരു കാന്തിക ശക്തി അദ്ദേഹത്തി നുണ്ടായിരുന്നു. അവസര വാദ പരമായ നിലപാടു കളുമായി പേനയുന്തുന്ന ആസ്ഥാന നിരൂപക ര്‍ക്കിടയില്‍ അന്തസ്സിന്റെ ആള്‍ രൂപമായി എന്നും വേറിട്ടു നിന്ന അദ്ദേഹം ബാക്കി വെച്ചു പോയ വരികള്‍ എന്നും ആ ജീവിതത്തെ വായനക്കാരന്റെ ഉള്ളില്‍ ദീപ്തമാക്കും.

എസ്. കുമാര്‍ (paarppidam@gmail.com)

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

3 of 4234

« Previous Page« Previous « കേരളത്തിന്‍റേയും ഇന്ത്യയുടേയും അഭിമാനമാണത്രേ പാര്‍വതി ഓമനക്കുട്ടന്‍ ‍ഉയര്‍ത്തിയത്‌ (റേഡിയോയില്‍ കേട്ടത്‌)
Next »Next Page » സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ മാറ്റം അനിവാര്യം »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine