ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

February 19th, 2025

election-commissioner-gyanesh-kumar-2025-ePathram

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റു. 1988 ബാച്ച് കേരള കേഡര്‍ ഐ. എ. എസ്. ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം. 1989 ബാച്ചിലെ ഐ. എ. എസ്. ഹരിയാന കേഡർ ഉദ്യോഗസ്ഥനായ ഡോ. വിവേക് ജോഷിയെ കമ്മീഷണറായും നിയമിച്ചു.

ഭരണഘടന, ചട്ടങ്ങള്‍, തെരഞ്ഞെടുപ്പ് നിയമങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി വോട്ടര്‍മാര്‍ക്ക് ഒപ്പം ഉണ്ടാവും എന്നും 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാകണം എന്നും  സ്ഥാനം ഏറ്റെടുത്ത ഗ്യാനേഷ് കുമാര്‍ പ്രതികരിച്ചു. എന്നാൽ ചട്ടങ്ങൾ മറി കടന്നുള്ള നിയമനത്തിൽ കടുത്ത പ്രതിഷേധവുമായി ലോക്‌ സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. Image Credit : WiKi

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു

January 16th, 2025

justice-k-vinod-chandran-takes-oath-as-supreme-court-judge-ePathram
ന്യൂഡൽഹി : സുപ്രീം കോടതി ജഡ്ജിയായി മലയാളി യായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ആകും.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്.

നോർത്ത് പറവൂർ സ്വദേശിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാര്‍ച്ച് മുതൽ പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ച്‌ വരുന്നു. കേരളാ ലോ അക്കാദമി ലോ കോളജില്‍ നിന്നാണ് വിനോദ് ചന്ദ്രന്‍ നിയമ ബിരുദം നേടിയത്.

1991 മുതലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2007 മുതല്‍ 2011 വരെ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡർ ആയിരുന്നു. 2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. Image Credit : Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം

December 9th, 2024

lady-posh-act-woman-sexual-harrasment-ePathram
ന്യൂഡൽഹി : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന പോഷ് നിയമ ത്തിൻ്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടു വരണം എന്ന ആവശ്യം ഉന്നയിക്കേണ്ടത് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് എന്ന് സുപ്രീം കോടതി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെട്ടില്ല എങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻ മോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം വെച്ചത്.

പോഷ് നിയമം നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക എം. ജി. യോഗമായ യാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനെയും ഒൻപത് ദേശിയ പാർട്ടി കളെയും എതിർ കക്ഷികൾ ആക്കിയിരുന്നു.

എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമുള്ളത് എന്നും സുപ്രീം കോടതി ചൂണ്ടി ക്കാട്ടി.

പോഷ് ആക്ടിൻറെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളിലെ ലൈംഗിക അതിക്രമ പരാതികൾ പരിഗണിക്കാൻ ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതില്ല എന്ന് കേരള ഹൈക്കോടതി യുടെ വിധി നേരത്തെ വന്നിരുന്നു. ഈ വിധിക്ക് എതിരെ ആരും അപ്പീൽ നൽകിയിട്ടില്ല എന്നുള്ളതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതുപോലെ അസംഘടിത മേഖലയിലും കരാർ അടിസ്ഥാനത്തിൽ ഉള്ള തൊഴിൽ ഇടങ്ങളിലും ഇത്തരം പരാതി കൾ ഉണ്ടാകുമ്പോൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നും സുപ്രീം കോടതി ആരാഞ്ഞു.

എല്ലാ തൊഴിലിടങ്ങളിലുമുള്ള സ്ത്രീകളെ നിയമം ഉൾക്കൊള്ളുന്നു എന്ന് ഹർജിക്കാരിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയിൽ പറഞ്ഞു. അസംഘടിത മേഖലകൾക്ക് ഈ നിയമം ബാധകമാണോ എന്ന ചോദ്യത്തിന് ലോക്കൽ കമ്മിറ്റികൾ മുഖേന അത്തരം സ്ഥാപന ങ്ങളെയും ഈ നിയമം ഉൾക്കൊള്ളുന്നു എന്നും ശോഭ ഗുപ്ത അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി

November 28th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : വിവാഹിതരാവാതെ ദീർഘ കാലം ശാരീരിക ബന്ധം തുടരുകയും ബന്ധം വഷളാ കുമ്പോൾ ബലാത്സംഗ കേസ് നൽകു കയും ചെയ്യുന്നത് ദുഃഖ കരം എന്ന് സുപ്രീം കോടതി. ഉഭയ സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗം എന്ന് പറയാൻ കഴിയില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ എഫ്. ഐ. ആർ. റദ്ദാക്കിയാണ് കോടതി നടപടി. മഹേഷ് ദാമു ഖരെ എന്നയാള്‍ ക്കെതിരെ വനിത എസ്. ജാദവ് നല്‍കിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.

വിവാഹ വാഗ്ദാനം നൽകി ഖരെ തന്നെ ഉപയോഗിച്ചു എന്നായിരുന്നു വനിതയുടെ ആരോപണം. എന്നാൽ, കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എങ്കിൽ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ല എന്നും സുപ്രീം കോടതി പറഞ്ഞു.

2008 മുതൽ തുടങ്ങിയ ഈ ബന്ധത്തിൽ ഉലച്ചിൽ തട്ടിയപ്പോൾ വനിത ബലാത്സംഗ പരാതിയുമായി എത്തിയത് 2017 ൽ ആയിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി

November 12th, 2024

delhi-pollution-cracker-ban-from-supreme-court-ePathram

ന്യൂഡൽഹി : അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന ഒന്നിനെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സുപ്രീം കോടതി. ദീപാവലിക്ക് ഡല്‍ഹിയില്‍ പടക്ക നിരോധം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിൽ പോലീസ് അധികാരികളെ വിമര്‍ശിച്ച് കൊണ്ടുള്ള സുപ്രീം കോടതിയുടെ നിരീക്ഷണമാണ്.

ഭരണ ഘടനയുടെ 21ാം വകുപ്പ് പ്രകാരം മലിനീകരണ രഹിതമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരൻ്റെയും മൗലിക അവകാശം ആണെന്നും ഈ രീതിയില്‍ കരിമരുന്നുകൾ കത്തിച്ചാല്‍ അത്  ആരോഗ്യ ത്തോടെ ജീവിക്കാനുള്ള പൗരന്മാരുടെ മൗലിക അവകാശത്തെ ബാധിക്കും.

മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് തങ്ങളുടെ അഭിപ്രായം എന്നും ജസ്റ്റിസ് അഭയ് എസ്. ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസീഹ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ച് പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 14 ന് ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധ ഉത്തരവ് പോലീസ് ഗൗരവമായി പരിഗണിച്ചില്ല. നിരോധം ശരിയായി നടപ്പാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തുന്നതായും ബഞ്ച് പറഞ്ഞു.

നിരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പടക്ക വില്‍പ്പന ഉടന്‍ നിര്‍ത്താന്‍ എല്ലാ ലൈസന്‍സ് ഉടമകളെയും പോലീസ് അറിയിക്കുകയും നിരോധം നിലനില്‍ക്കുന്ന കാലത്ത് ലൈസന്‍സ് ഉള്ളവരാരും പടക്കങ്ങള്‍ സൂക്ഷി ക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല എന്നും ഉറപ്പു വരുത്തണം.

അടുത്ത വര്‍ഷം ജനുവരി ഒന്ന് വരെ നിലനില്‍ക്കുന്ന നിരോധത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാന്‍ നടപടി എടുക്കുവാൻ ഡല്‍ഹി പോലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

2 of 1912310»|

« Previous Page« Previous « സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
Next »Next Page » കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം »



  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine