ഗീതികയുടെ ആത്മഹത്യ; മുന്‍ മന്ത്രി ഗൊപാല്‍ കന്ദയെ അറസ്റ്റു ചെയ്തു

August 18th, 2012

gopal-kanda-with-Geetika-epathram
ന്യൂഡെല്‍ഹി: എയര്‍ ഹോസ്റ്റസായിരുന്ന ഗീതിക ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍ ഹരിയാന മന്ത്രി ഗോപാ‍ാല്‍ ഗോയല്‍ കന്ദയെ പോലീസ് അറസ്റ്റ് ചെയ്തു.  ഗീതികയുടെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന കന്ദയെ ഡെല്‍ഹിയിലെ അശോക് വിഹാര്‍ പോലീസ് സ്റ്റേഷനു സമീപം വച്ചാണ് പിടികൂടിയത്. ഗീതികയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ദില്ലി ഹൈക്കോടതി അത്  നിരസിക്കുകയായിരുന്നു. കന്ദയുടെ ഉടമസ്ഥതയിലുള്ള എം.ഡി.എല്‍.ആര്‍ എയര്‍ ലൈന്‍സിലെ എയര്‍ ഹോസ്റ്റസായിരുന്നു ഗീതിക ശര്‍മ്മ. കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇവര്‍ ആതമഹത്യ ചെയ്തത്. ഗീതികയുടെ ആത്മഹത്യാ കുറിപ്പില്‍ കന്ദയുടെയും അദ്ദേഹത്തിനെ ജീവനക്കാരി അരുണ ചാന്ദയുടേയും പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ഗീതികയുടെ ആത്മഹത്യ; മുന്‍ മന്ത്രി ഗൊപാല്‍ കന്ദയെ അറസ്റ്റു ചെയ്തു

എൻ. ഡി. തിവാരിയുടെ മകൻ തന്നെ ശേഖർ

July 28th, 2012

shekhar-nd-tiwari-epathram

ന്യൂഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആന്ധ്രയിലെ മുന്‍ ഗവര്‍ണ്ണറുമായ എന്‍. ഡി. തിവാരി ഡല്‍ഹി സ്വദേശിയായ രോഹിത്‌ ശേഖറിന്റെ പിതാവാണ് എന്ന് ഡി. എൻ. എ. പരിശോധനയിലൂടെ തെളിഞ്ഞു. ഡി. എൻ. എ. പരിശോധനയുടെ ഫലം തന്റെ ചേംബറിൽ വെച്ച് തുറന്നു പരിശോധിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി റേവാ ഖെത്രപാൽ ഇത് പിന്നീട് കോടതിയിൽ വെളിപ്പെടുത്തുകയായിരുന്നു. ഡി. എൻ. എ. പരിശോധനയുടെ ഫലം സ്വകാര്യമാക്കി വെയ്ക്കണം എന്ന എൻ. ഡി. തിവാരിയുടെ ആവശ്യം കോടതി തള്ളി.

ഒന്നാം പ്രതി 87 കാരനായ എൻ. ഡി. തിവാരി തന്നെയാണ് 32കാരനായ രോഹിത് ശേഖറിന്റെ അച്ഛൻ എന്നും രണ്ടാം പ്രതി ഉജ്ജ്വല ശർമ്മയാണ് ശേഖറിന്റെ അമ്മ എന്നും ഡി. എൻ. എ. പരിശോധനാ ഫലം തെളിയിക്കുന്നതായി കോടതി അറിയിച്ചു.

ഡി. എൻ‍. എ. ടെസ്റ്റ് ഒഴിവാക്കുവാന്‍ തിവാരി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും അനുകൂല വിധി സമ്പാദിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.

മൂന്നു യുവതികളുമായി ഉള്ള കിടപ്പറ വീഡിയോ രംഗങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് 2009 ഡിസംബറില്‍ തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിംഗൂരിലെ വിവാദ ഭൂമി ടാറ്റക്ക് തന്നെ

June 22nd, 2012

singur-tata-land-epathram

കൊല്‍ക്കത്ത: സിംഗൂരിലെ വിവാദ ഭൂമി ടാറ്റാ മോട്ടോഴ്‌സിനു തന്നെ വിട്ടു കൊടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ടാറ്റയില്‍  നിന്ന് മമത സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്തത് നിയമ വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവുമാണെന്നും കോടതി പറഞ്ഞു. ഇതോടെ  കഴിഞ്ഞ എട്ട് മാസമായി തുടരുന്ന വാദപ്രതിവാദങ്ങള്‍ ടാറ്റക്ക് അനുകൂലമായി മാറി.  ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ജഡ്ജിമാരായ പിനാകി ചന്ദ്രഘോഷും മൃണാള്‍ കാന്തി ചൗധുരിയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ടാറ്റയ്ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. എന്നാല്‍  ഈ വിധിയില്‍ അസംതൃപ്തിയുള്ളവര്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാമെന്നും അതിന് രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട് എന്നും കോടതി അറിയിച്ചു.

ബുദ്ധദേവിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാറാണ് സിംഗൂരിലെ ഭൂമി കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ടാറ്റാ മോട്ടോഴ്‌സിന് നല്‍കിയത്. തുടര്‍ന്ന് നിരവധി സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നടന്നു. 37 വര്‍ഷം നീണ്ടു നിന്ന ബംഗാളിലെ സി. പി. എം. ഭരണം തകരുന്നതിനു വരെ ഈ ഭൂമി കൈമാറ്റം വഴി വെച്ചു. എന്നാല്‍ മമത ഭൂമി തിരിച്ചെടുക്കാനുള്ള നിയമം കൊണ്ടു വന്നപ്പോള്‍ ഇടതു മുന്നണി അംഗങ്ങള്‍ ഈ നിയമം ഭരണ ഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത്‌ വരികയും ചെയ്തിരുന്നു. ഈ വിധി സിംഗൂരിലെ കര്‍ഷകരെ സംബന്ധിച്ച് തികച്ചും ദുര്‍വിധി തന്നെയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറ്റാലിയന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തി

May 20th, 2012

MANMOHAN_Monti-epathram

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കടല്‍ കൊലപാതക കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ ഇന്നലെ കൊല്ലത്തെ സെഷന്‍സ്‌ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ അംബാസഡര്‍ ജിയാകോമോ സാന്‍ഫെലീസിനെ ഇറ്റലി കഴിഞ്ഞ ദിവസം തിരികെ വിളിക്കുകയും, റോമിലെ ഇന്ത്യന്‍ സ്‌ഥാനപതിയേയും വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇരു പ്രധാനമന്ത്രിമാരും ടെലഫോണില്‍ ചര്‍ച്ച നടത്തിയതിന്റെ വാര്‍ത്തകളും ഇന്നലെയാണ് പുറത്തു വന്നത്. ചര്‍ച്ചയില്‍ നാവികരുടെ കസ്‌റ്റഡി നീണ്ടു പോകുന്നതില്‍ മരിയോ മോണ്ടി ആശങ്ക രേഖപ്പെടുത്തിയതായാണ്‌ വിവരം. കേസില്‍ നാവികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതില്‍ ഇറ്റലി അസംതൃപ്‌തിയും അറിയിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരു ഫേസ്ബുക്ക് വിവാഹമോചനം

May 20th, 2012

facebook-divorce-epathram

ന്യൂഡല്‍ഹി: വിവാഹിതനായ ശേഷവും സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്ക് പ്രൊഫൈലില്‍ അവിവാഹിതനായി തുടരുന്ന ഭര്‍ത്താവിന്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിലെത്തി. ഫേസ്ബുക്ക് പ്രൊഫൈലില്‍ ‘അവിവാഹിതനായി’ തുടരുന്ന ഭര്‍ത്താവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന വാദമാണ് യുവതി നിരത്തിയത്‌. ബിസിനസ് തിരക്ക് മൂലമാണ് തനിയ്ക്ക് പ്രൊഫൈല്‍ തിരുത്താന്‍ സമയം ലഭിയ്ക്കാതിരുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും ഈ വാദം അംഗീകരിക്കാന്‍ യുവതി തയ്യാറായില്ല ആന്ധ്രോപ്രദേശ് സ്വദേശികളാണ് ദമ്പതികള്‍.
രണ്ട് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഔറംഗാബാദ് കുടുംബക്കോടതി ഇരുവരോടും ആറു മാസത്തെ കൗണ്‍സിലിംഗിനു വിധേയരാകാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓട്ടോഗ്രാഫ് നൽകാഞ്ഞതാണ് ഷാറൂഖിന് വിനയായത്
Next »Next Page » ഇറ്റാലിയന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine