സത്യസായി ബാബയുടെ ആരോഗ്യ സ്ഥിതി വഷളായി

April 5th, 2011

satya-sai-baba-epathram

അനന്തപുര്‍ : ശ്വാസകോശ സംബന്ധമായ നീര്‍ക്കെട്ടുണ്ടായതിനെ തുടര്‍ന്നു പുട്ടപര്‍ത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യസായി ബാബയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. ബാബ ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെയാണ്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ തുടര്‍ച്ചയായി ഡയാലിസിസിനു വിധേയനായി കൊണ്ടിരിക്കുന്നു.

ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും കാരണം മാര്‍ച്ച് 28-നാണ് 85-കാരനായ ബാബയെ പുട്ടപര്‍ത്തി പ്രശാന്തി ഗ്രാമത്തിലെ സത്യസായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന്‌ ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്‌ടര്‍മാര്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം വഷളായിരിക്കുന്നു. ചികിത്സയോടു കാര്യമായി പ്രതികരിക്കുന്നില്ല. ഡോക്‌ടര്‍മാരുടെ സംഘം ആകുന്നതെല്ലാം ചെയ്യുന്നുണ്ട്‌ – മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്‌തമാക്കി. ആരോഗ്യ നില അല്‍പം വഷളാണെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ്‌ ഇന്നലെ രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്‌. വൈകുന്നേരത്തോടെ സ്‌ഥിതി ഗുരുതരമായി‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സായി ബാബയുടെ ആരോഗ്യ നില ഗുരുതരം

April 5th, 2011

sai-baba-epathram

പുട്ടപര്‍ത്തി : ശ്വാസ കോശ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സായി ബാബയുടെ നില ഗുരുതരമായി തുടരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്രിമ യന്ത്രങ്ങളുടെ സഹായത്താലാണ് ബാബ ഇപ്പോള്‍ ശ്വസിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 85 വയസുള്ള ബാബയെ മാര്‍ച്ച് 28 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

വാതക ചോര്‍ച്ച : 120 പേര്‍ ആശുപത്രിയില്‍

March 9th, 2011

bromine leak cudallore-Epathram

കൂടല്ലൂര്‍ : സിപ്ക്കോട്ട് വ്യാവസായിക മേഖലയിലെ ഒരു ഫാക്ടറിയില്‍ നിന്നും തിങ്കളാഴ്ച രാത്രി ഉണ്ടായ ബ്രോമിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കം 120 പേര്‍ ആശുപത്രിയിലായി.
ഷാസുന്‍ കെമിക്കല്സ് എന്ന ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന കൂടിക്കാട്‌, ഈച്ചന്‍ഗഡ്, നോച്ചികാട്‌ എന്നി ഗ്രാമങ്ങളിലെ നിവാസികള്‍ രാത്രി 9 മണിയോടെ ശര്‍ദ്ദിയും, ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്ന് കൂടല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് റോഡില്‍ കൂടി അനേകം പേര്‍ പരിഭ്രാന്തരായി ഓടുവാന്‍ തുടങ്ങിയതോടെ സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കി ജില്ല കളക്ടര്‍ പി.സീതാരാമന്‍ പോലീസ് സംഘത്തോടൊപ്പം ഉടന്‍ സ്ഥലം സന്ദര്‍ശിച്ചു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന 1500 പേരെ ഉടനടി ദൂരെയുള്ള കല്യാണ ഹാള്കളിലും സ്കൂളുകളിലും ആയി മാറ്റി പാര്‍പ്പിച്ചു.ഉച്ച ഭാഷിണിയിലൂടെ ജനങ്ങള്‍ക്ക്‌ വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും ഇദ്ദേഹം നല്‍കി. ഒരു മെഡിക്കല്‍ ക്യാമ്പ്‌ ഉടന്‍ തന്നെ സംഘടിപ്പിക്കുക ഉണ്ടായി.

ജന പ്രക്ഷോഭത്തെ തുടര്‍ന്ന് കൂടല്ലൂര്‍ – ചിദംബരം റോഡില്‍ ഗതാകതം തടസ്സപ്പെടുക ഉണ്ടായി. എന്നാല്‍ പോലീസും കളക്ടറും ഇടപെട്ടു ജനങ്ങളെ ശാന്തരാക്കി മടക്കി അയച്ചു.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന 70 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ 30 പേരോളം ഇന്നലെ അസ്വസ്തകളെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പുതുതായി പ്രവേശിപ്പിച്ചു.

ഒത്തിരി കാലം പഴക്കം ചെന്ന ബ്രോമിന്‍ വാതക കുറ്റികള്‍ അന്തരീക്ഷ ഈര്‍പ്പം വലിച്ചെടുക്കുകയും ഇതേ തുടര്‍ന്ന് ചോര്‍ച്ച സംഭവിക്കുകയും ചെയ്യുകയായിരുന്നു എന്ന് കളക്ടര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ അഗ്നി ശമന സേന പ്രവര്‍ത്തകര്‍ വെള്ളം തളിച്ച് വാതകം നിര്‍വീര്യം ആക്കി.എന്നാല്‍ ഫാക്ടറിയില്‍  ഈ പ്രദേശത്ത് ജോലിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ എല്ലാവരും തന്നെ മാസ്ക് ധരിച്ചിരുന്നതിനാല്‍ ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായില്ല. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്ടിനോട് ഈ സംഭവത്തിലേക്ക് അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുരിത നികുതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം

March 9th, 2011

health-care-epathram

ന്യൂഡല്‍ഹി : വൈദ്യ ചികില്‍സാ രംഗത്ത്‌ 5 ശതമാനം സേവന നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശത്തിനെതിരെ രാജ്യമാകമാനമുള്ള ആരോഗ്യ വിദഗ്ദ്ധര്‍ മാര്‍ച്ച് 12ന് ദുരിത ദിനം ആചരിക്കും. ഇത് സേവന നികുതിയല്ല, ദുരിത നികുതിയാണ് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഉപ്പിന് നികുതി ഏര്‍പ്പെടുത്തിയത്‌ പോലെയാണ് യു.പി.എ. സര്‍ക്കാര്‍ സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന ഈ ദുരിത നികുതി ഏര്‍പ്പെടുത്തുന്നത്.

ഈ നികുതി സാധാരണക്കാരെ ബാധിക്കില്ല എന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം. ഇതിന് കാരണമായി പറയുന്നത് ഈ നികുതി എയര്‍കണ്ടീഷന്‍ ചെയ്ത ആശുപത്രികള്‍ക്ക്‌ മാത്രമാണ് ബാധകമാക്കിയിട്ടുള്ളത് എന്നതാണ്.

എന്നാല്‍ ഇത് ജനത്തെ തെറ്റിദ്ധരിപ്പിക്കലാണ് എന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ശസ്ത്രക്രിയാ മുറികള്‍, എം. ആര്‍. ഐ. സ്കാന്‍, രക്ത ബാങ്ക് എന്നിങ്ങനെ ഒട്ടേറെ സൌകര്യങ്ങള്‍ക്ക് എയര്‍കണ്ടീഷന്‍ ഇല്ലാതെ നിയമപരമായി പ്രവര്‍ത്തിക്കാനാവില്ല എന്നിരിക്കെ ഈ വാദം തെറ്റാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യ ചികില്‍സാ രംഗത്ത്‌ ചിലവഴിക്കുന്നത്. ഇതിലും കുറവ്‌ ചിലവഴിക്കുന്ന ഒരേ ഒരു രാഷ്ട്രം പാക്കിസ്ഥാനാണ്. രാജ്യത്തെ മൊത്തം ആരോഗ്യ ചികില്‍സാ ചിലവിന്റെ 20 ശതമാനം മാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നത്.

കൂടുതല്‍ നികുതികള്‍ ചുമത്തുന്നതിന് പകരം താങ്ങാവുന്ന നിരക്കില്‍ ചികില്‍സ ലഭ്യമാക്കുക എന്നതാണ് സര്‍കാരിന്റെ ധര്‍മ്മം. എന്നാല്‍ ഏറ്റവും ദരിദ്രരായവരില്‍ നിന്ന് പോലും ആരോഗ്യ ഇന്‍ഷൂറന്സിനു 10 ശതമാനം സേവന നികുതി ഈടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ഹൃദയ ശസ്ത്രക്രിയ ചെയ്യുവാന്‍ ഇനി മുതല്‍ 5000 മുതല്‍ 10000 രൂപ വരെ അധികമായി നല്‍കേണ്ടി വരും. നിങ്ങള്‍ ഒരു ക്യാന്‍സര്‍ രോഗിയാണെങ്കില്‍ അധികമായി 20000 രൂപയിലധികം നല്‍കേണ്ടി വരുമെന്ന് തീര്‍ച്ച.

ഇന്ത്യയില്‍ ജനസംഖ്യയുടെ 10 ശതമാനത്തിനു പോലും ഒരു ഹൃദയ ശസ്ത്രക്രിയയുടെ ചെലവ് സ്വന്തമായി  താങ്ങാനാവുന്നില്ല. ഈ കാരണത്താല്‍ ഏറ്റവും അധികം യുവതികള്‍ വിധവകളാകുന്ന രാജ്യമായിരിക്കാം ഇന്ത്യ എന്ന് നാരായണ ഹൃദയാലയ ആശുപത്രി ചെയര്‍മാന്‍ ഡോ. ദേവി പ്രസാദ്‌ ഷെട്ടി ചൂണ്ടിക്കാട്ടി. ഏറ്റവും അധികം കട ബാദ്ധ്യത വരുന്നതും ചികില്‍സാ ചിലവുകള്‍ മൂലമാണ് എന്നും അദ്ദേഹം പറയുന്നു.

സ്വന്തം മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ കിടപ്പാടം വിറ്റ്‌ ചികില്‍സ നടത്തുന്ന മാതാ പിതാക്കള്‍ ആശുപത്രികളില്‍ നിത്യ കാഴ്ചയാണ്. ഇവരോട് 10000 രൂപ കൂടുതല്‍ ചോദിക്കാന്‍ തങ്ങളുടെ മനസ്സ്‌ അനുവദിക്കുന്നില്ല എന്ന് ഡോ. ഷെട്ടി പറഞ്ഞു.

ഇതിനെതിരെ പ്രതികരിക്കാന്‍ സംഘടിപ്പിക്കുന്ന “ദുരിത ദിന” ആചരണത്തില്‍ എല്ലാവരും പങ്കെടുക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മാര്‍ച്ച് 12 ന് രാവിലെ 11 മണിക്ക് അതാത് സംസ്ഥാനത്തിലെ ഗവര്‍ണറുടെ വസതിക്ക് മുന്‍പില്‍ എല്ലാവരും എത്തി ചേര്‍ന്നു ഈ “ദുരിത നികുതി” പിന്‍വലിക്കാനുള്ള നിവേദനം നല്‍കണം. സേവന നികുതികള്‍ പിന്‍വലിച്ച് സാമ്പത്തിക ശേഷിക്കനുസരിച്ചുള്ള ചികില്‍സ എന്ന ദുരവസ്ഥയില്‍ നിന്നും ഇന്ത്യയെ മുക്തമാക്കി എല്ലാ പൌരന്മാര്‍ക്കും മികച്ച ചികില്‍സ ലഭ്യമാക്കണം. “ഓരോ തുള്ളി കണ്ണുനീരും തുടച്ചു നീക്കുക” എന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുകയാവും ഇത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിസേയുടെ കണ്ണുകളില്‍ ഇനി വെളിച്ചം

March 8th, 2011

sisays eye-epathram

മുംബൈ : തനിക്ക് ഒരിക്കലും ഈ സുന്ദരമായ ഭൂമി കാണുവാന്‍ സാധിക്കുമെന്ന് ജന്മനാ അന്ധയായ സിസേയ്‌ അനിഗാവ്ച്ദെസ്സ്ടവ് പ്രതീക്ഷിച്ചിരുന്നില്ല. വളരെ അപൂര്‍വ്വമായ ഒരു നേത്ര വൈകല്യവുമായി പിറന്നു വീണ ഈ എത്യോപ്യകാരിയുടെ ലോകത്ത്‌ കഴിഞ്ഞ മാസം വരെ അന്ധകാരം മാത്രമായിരുന്നു. എന്നാല്‍ വെളിച്ചം തേടി എത്യോപ്യയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ സിസേയ്ക്ക്  നിരാശയായി മടങ്ങേണ്ടി വന്നില്ല. ഡോക്ടര്‍ നിഷികാന്ത് ബോര്‍സിന്റെ നേതൃത്വത്തില്‍ ദാദറിലെ ഒരു ക്ലിനിക്കില്‍ നടത്തിയ സൌജന്യ ശസ്ത്രക്രിയയിലൂടെ സിസേയ്ക് കാഴ്ച ലഭിച്ചു. സിസേയുടെ കണ്ണിന്റെ  ലെന്‍സും സ്ഫടിക ദ്രവവും അതര്യമായതു മൂലം ഉണ്ടായ ഒരു തരം തിമിരം കാരണമാണ് അവര്‍ക്ക് കാഴ്ച ഇല്ലാതിരുന്നത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ലെന്‍സും ദ്രവവും മാറ്റി വച്ചതോടെ സിസയ്ക് കാഴ്ച കിട്ടി.

കഴിഞ്ഞ നവംബറില്‍ ഇന്ത്യയില്‍ നിന്നുമുള്ള ഏതാനും നേത്ര രോഗ വിദഗ്ധര്‍ എത്യോപ്യയില്‍ ഒരു സൌജന്യ നേത്ര ചികിത്സ ക്യാമ്പ്‌ സംഘടിപ്പി ക്കുകയുണ്ടായി.ആ ക്യാമ്പ്‌ സന്ദര്‍ശിച്ച സിസേയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അവളോട്‌ ഇന്ത്യയില്‍ വന്നു ശസ്ത്രക്രിയക്ക് വിധേയയകാന്‍ നിര്‍ദേശിച്ചു. നൂതന സൗകര്യങ്ങള്‍ അനേകം വേണ്ട ഒരു ശസ്ത്രക്രിയ ആയതിനാല്‍, അവയൊന്നും അവിടെ ലഭ്യമായിരുന്നില്ല. ഇതേ തുടര്‍ന്ന് സിസേയ്‌ ഫെബ്രുവരി 24 നു മുംബൈയില്‍ എത്തി. വിശദമായ പരിശോധനകള്‍ക്ക് ശേഷം ബോര്‍സിന്റെ ആശുപത്രിയില്‍ ലെന്‍സെക്ടോമിക്ക് വിധേയയായി കാഴ്ച ലഭിക്കുകയും ചെയ്തു. മാര്‍ച്ച്‌ 4 നു സ്വദേശത്തേക്ക് തിരിച്ചു പറന്ന സിസയുടെ വലിയ ആഗ്രഹം തുടര്‍ന്ന് പഠിക്കുവാനാണ്. പക്ഷെ കാണണം എന്ന് ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി, ഈ ക്യാമ്പിലേക്ക് തന്നേ കൂട്ടിക്കൊണ്ടു പോയി തനിക്ക്‌ ജീവിതം തന്ന തന്റെ ആന്റി ആണ് എന്ന് സിസേയ്‌ കൃതാര്‍ത്ഥയായി പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദയാവധം ആവാം; പക്ഷെ അരുണയ്ക്ക് ദയ ലഭിയ്ക്കില്ല
Next »Next Page » ദുരിത നികുതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine