ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ

March 30th, 2025

kerala-against-narcotics-epathram

തിരുവനന്തപുരം: ഇളം തലമുറയിൽ വർദ്ധിച്ചു വരുന്ന ആക്രമണോത്സുകത അതീവ ഗുരുതര വിഷയമായാണ് സർക്കാർ കാണുന്നത്. സമീപ കാലത്തായി നടന്ന അക്രമ സംഭവങ്ങൾ സമൂഹ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. രാസലഹരി ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വദ്ധിച്ചു വരുന്ന ഉപയോഗം മേൽപ്പറഞ്ഞ അപകടകരമായ പ്രവണതയുടെ മുഖ്യ ഹേതുവാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഈ വിപത്തുകളെ ഫലപ്രദമായി നേരിടുവാനുള്ള കർമ്മ പദ്ധതി തയ്യാറാക്കുന്നതിന് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ വിദഗ്ദ്ധരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പ് മേധാവികളും വിദഗ്ദ്ധരും, സിനിമാ സാംസ്കാരിക മാധ്യമ അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെയും പ്രതിനിധികൾ അടക്കം അഞ്ഞൂറോളം വിദഗ്ദ്ധർ പങ്കെടുത്ത യോഗം ഇന്ന് രാവിലെ 10:30ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്നു.

venu-vasudevan-speaking-against-narcotics-kerala-epathram

മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെകട്ടറി ശാരദ മുരളീധരൻ, മന്ത്രിമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദഗ്ദ്ധർ തങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവെച്ചു. മുൻ ചീഫ് സെക്രട്ടറി വേണു വാസുദേവൻ ചർച്ച നിയന്ത്രിച്ചു. കർമ്മ പദ്ധതിയുടെ ലക്ഷ്യങ്ങളും ഹ്രസ്വ കാല, മദ്ധ്യ കാല, ദീർഘ കാല ലക്ഷ്യങ്ങളും വിശദമായി ചർച്ച ചെയ്യപ്പെട്ടു.

കേരളത്തിലെ കുട്ടികളുടേയും യുവാക്കളുടേയും മാനസികാരോഗ്യം മെച്ചപ്പെടുത്തുക, അക്രമം, മയക്ക് മരുന്ന് ഉപയോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കുക, സുരക്ഷിതവും, ആരോഗ്യകരവുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് കർമ്മ പദ്ധതിയുടെ ലക്ഷ്യങ്ങൾ.

പ്രാഥമിക ഇടപെടലുകളും ദീർഘകാല വികസന പദ്ധതികളും വഴി ഫലപ്രദമായ പരിഹാരങ്ങൾ ഒരുക്കുകയാണ് ഉദ്ദേശം. അടിയന്തര പരിചരണവും ഇടപെടലും, നിയമ നടപടികൾ ശക്തമാക്കുക, നിലവിലെ പദ്ധതികളുടെ ഏകോപനം ഉറപ്പാക്കലും വിലയിരുത്തലും ഹ്രസ്വ കാല ഉപലക്ഷ്യങ്ങളാണ്.

ഉത്തരവാദിത്വ രക്ഷാകർതൃത്വം പ്രോൽസാഹിപ്പിക്കുക, പിന്തുണ സംവിധാനങ്ങൾ പഞ്ചായത്ത് തലം വരെ നടപ്പാക്കുക, ആക്രമണത്തിന് വിധേയരാകുന്ന കുട്ടികൾക്കും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും ഫലപ്രദമായ അടിയന്തര പരിചരണവും മാനസിക സാമൂഹിക പിന്തുണയും ഉറപ്പാക്കുക, അപകട സാധ്യത ഉള്ള കുടുംബങ്ങളെ കണ്ടെത്തി ശക്തിപ്പെടുത്തുകയും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക, കുട്ടികൾക്ക് എതിരെയും കുട്ടികൾക്കിടയിലുമുള്ള എല്ലാ തരത്തിലുമുള്ള അതിക്രമങ്ങൾ, പ്രത്യേകിച്ച് ലൈംഗീക അതിക്രമങ്ങൾ ഘട്ടം ഘട്ടമായി കുറച്ച് പൂർണമായും ഉന്മൂലനം ചെയ്യുക, വിദ്യാലയങ്ങൾ, ഗാർഹിക പൊതു ഇടങ്ങൾ ബാല സുരക്ഷിതമാക്കുക എന്നിവ മദ്ധ്യ കാല കർമ്മ പദ്ധതിയുടെ ഉപലക്ഷ്യങ്ങളാണ്. 7 മുതൽ 24 മാസം കൊണ്ട് ഇത് നടപ്പിലാക്കും.

സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗാധിഷ്ഠിത വിവേചനങ്ങൾ, അതിക്രമങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന മൂല്യ വ്യവസ്ഥിതികളിൽ കാലോചിത മാറ്റം കൊണ്ടു വരുക, ബാല സുരക്ഷിത അനുകൂല നയങ്ങളും മാർഗ്ഗ നിർദേശങ്ങളും രൂപീകരിക്കുക എന്നീ ദീർഘ കാല ലക്ഷ്യങ്ങൾ അടുത്ത രണ്ടു വർഷം മുതൽ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും.

പങ്കെടുത്തവരുടെ വിശദമായ നിർദ്ദേശങ്ങൾ സമാഹരിക്കുകയും ഇവ പഠിച്ച് തുടർ നടപടികൾക്ക് രൂപം നൽകുകയും ചെയ്യും.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്

March 27th, 2025

bus_epathram
പാലക്കാട് : വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്കായ ഒരു രൂപയില്‍ നിന്ന് മിനിമം അഞ്ച് രൂപയാക്കണം എന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ഉടമകൾ സമരം ചെയ്യാൻ ഒരുങ്ങുന്നു.

യാത്രാ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, ബസ്സുകളുടെ പെർമിറ്റുകൾ പുതുക്കി നൽകി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെർമിറ്റ് അതേപടി നില നിർത്തുക, ഉടമകളിൽനിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ കാസര്‍ കോട് മുതല്‍ തിരുവനന്തപുരം വരെ ബസ്സ് സംരക്ഷണ ജാഥ നടത്തും.

പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണം. ഇല്ലെങ്കില്‍ ബസ്സ് സർവ്വീസ് നിര്‍ത്തി വെക്കും എന്നും ബസ്സ് ഉടമകളുടെ സംഘടന (ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍) പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യ ബസ്സുകളിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്‍ത്ഥികളാണ് എന്ന് ബസ്സുടമകൾ പറയുന്നു. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് ഒരു രൂപയാണ്. ഈ നിരക്കില്‍ ഇനിയും ഓടാൻ കഴിയില്ല. സമരത്തിന് മുന്നോടി യായിട്ടാണ് ഏപ്രില്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ബസ്സ് സംരക്ഷണ ജാഥ നടത്തുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിള ചരിത്രം കുറിച്ചു

March 27th, 2025

hex-20-nila-satellite-epathram

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച് കൊണ്ട് തിരുവനന്തപുരം ആസ്ഥാനമായ ഹെക്സ്20 എന്ന സ്ഥാപനം ആദ്യമായി ഒരു സ്വകാര്യ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. മലയാളി സംരംഭകരായ എം. ബി. അരവിന്ദ്, ലോയ്ഡ് ജേക്കബ്, അമൽ ചന്ദ്രൻ, അനുരാഗ് രഘു എന്നിവരുടെ സ്ഥാപനമായ ഹെക്സ്20 സ്വന്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം മാർച്ച് 15ന് സ്പേസ് ഏക്സ് ൻ്റെ ട്രാൻസ്പോർട്ടർ-13 ആണ് വിക്ഷേപിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ സ്വകാര്യ ഉപഗ്രഹം ഇത്തരത്തിൽ വിക്ഷേപിക്കപ്പെടുന്നത്. ഭാരതപ്പുഴയുടെ പേരിലും തിരുവനന്തപുരം ടെക്നോപാർക്കിൽ ഹെക്സ്20 ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെടിടത്തിൻ്റെ പേര് നിള എന്നായതുമാണ് ഉപഗ്രഹത്തിന് നിള എന്ന് നാമകരണം ചെയ്യാൻ കാരണമായത്.

hex20-founders-epathram

 
ഉപഗ്രഹത്തിൽ നിന്ന് വിക്ഷേപിച്ചതിൻ്റെ അടുത്ത ദിവസം ആദ്യ സിഗ്നൽ ഭൂമിയിൽ എത്തിയതായി സാങ്കേതിക വിദഗ്ദ്ധർ അറിയിച്ചു.

തിരുവനന്തപുരത്തെ മരിയൻ കോളജ് ഓഫ് എഞ്ചിനിയറിംഗിൽ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും സജീവ പങ്കാളിത്തത്തോടെ ഉപഗ്രഹത്തിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഒരു ഗ്രൗണ്ട് സ്റ്റേഷൻ സജ്ജമാക്കിയിട്ടുണ്ട്.

5 കിലോയിൽ കുറവ് ഭാരം വരുന്ന ഉപഗ്രഹമാണ് ഇപ്പോൾ വിക്ഷേപിച്ചത്. അടുത്ത പടിയായി 50 കിലോ ഭാരമുള്ള ഒരു ഉപഗ്രഹം ഇന്ത്യയുടെ ഐ. എസ്. ആർ. ഓ.യുടെ പി. എസ്. അൽ. വി. ദൗത്യത്തിൻ്റെ ഭാഗമായി ഈ വർഷം അവസാനം വിക്ഷേപിക്കാൻ പദ്ധതിയുണ്ട് എന്ന് കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ അനുരാഗ് രഘു അറിയിച്ചു.

ഇത്തരമൊരു സംരംഭം ടെക്നോപർക്കിൻ്റെ ഭാഗമായി സ്പേസ് എക്സുമായി ചേന്ന് വിജയകരമായി പൂർത്തിയാക്കിയതിൽ ഏറെ അഭിമാനമുണ്ടെന്ന് ടെക്നോപാർക്ക് സി. ഇ. ഓ. സംജീവ് നായർ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

March 25th, 2025

excellence-award-ePathram
തിരുവനന്തപുരം : സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വൃതിയാന ഡയറക്ടറേറ്റ് 2025 ലെ പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.

അപേക്ഷകളും അനുബന്ധ രേഖകളും വെബ് പോർട്ടലിലൂടെ മാർച്ച് 31ന് മുമ്പായി സമർപ്പിക്കണം. വിശദാംശങ്ങൾ വെബ് ലിങ്കിൽ  ലഭ്യമാണ്.

പരിസ്ഥിതി മിത്രം പുരസ്കാരം സംബന്ധിച്ച മാർഗ്ഗ രേഖയും സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വൃതിയാന ഡയറക്ടറേറ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  P R D 

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു

March 25th, 2025

a-haven-of-nature-and-knowledge-in-veliyancode-book-of-faisal-bava-ePathram

വെളിയങ്കോട് : എം. ടി. എം. കോളേജിനു വേണ്ടി, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഇ-പത്രം കോളമിസ്റ്റും കൂടിയായ ഫൈസൽ ബാവ തയ്യാറാക്കി, എം. ടി. എം. പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട് (A Haven of Nature &  Knowledge in Veliyancode) എന്ന പുസ്തകത്തിൻ്റെ പ്രകാശനം വെളിയങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സെയ്ദ് പുഴക്കര നിർവ്വഹിച്ചു.

പ്രകൃതിയെ അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച റഫറൻസ് ഗ്രന്ഥമാണ് എന്ന് പുസ്‍തകം പ്രകാശിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നാടക പ്രവർത്തകനും അഭിനേതാവുമായ ബേബി രാജ് ചെറായി പുസ്തകം ഏറ്റു വാങ്ങി.

എം. ടി. എം. ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാ ഉമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. വെളിയങ്കോടിൻ്റെ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇവിടെ എത്തുന്ന ദേശാടന പക്ഷികൾ, മരങ്ങൾ, ഔഷധ ചെടികൾ, വംശ നാശം നേരിടുന്ന ചെറു ശുദ്ധ ജല മൽസ്യങ്ങൾ, രക്തശാലി നെല്ലിൻ്റെ വിളവെടുപ്പ് തുടങ്ങിയവയെ കുറിച്ച് വിശദമായി വിവരിക്കുന്ന പ്രകൃതിയെ ആഴത്തിൽ തൊട്ടറിഞ്ഞ മികച്ച ഒരു പുസ്തകം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പ്രിൻസിപ്പൽ ജോൺ ജോസഫ് അദ്ധ്യക്ഷനായിരുന്നു. വിവിധ വിഭാഗം മേധാവികളായ മായ സി., ഫൗഷിബ. പി. കെ. എം., നന്ദകുമാർ സി. പി.  തുടങ്ങിയവർ  സംസാരിച്ചു.

എൻ. എസ്. എസ്. യുണിറ്റ് സെക്രട്ടറി റഹീഷ സ്വാഗതം പറഞ്ഞു. ഗ്രന്ഥകാരൻ ഫൈസൽ ബാവ മറുപടി പ്രസംഗവും നടത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 5651231020»|

« Previous « ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
Next Page » പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine