Tuesday, February 8th, 2011

ഐസ്‌ക്രീം സഭയില്‍; എം. എല്‍. എ. മാര്‍ അടിയുടെ വക്കില്‍

kerala-legislative-assembly-epathram

തിരുവനന്തപുരം: ഐസ്‌ക്രീം കേസിലെ പുതിയ വിവാദം നിയമസഭയില്‍ ചൂടേറിയ രംഗങ്ങള്‍ക്കിടയാക്കി. രാവിലെ ശൂന്യ വേളയ്‌ക്കു ശേഷം സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന്റെ അവതരണ ത്തിനിടെ ഭരണ പക്ഷത്തു നിന്നും കെ. കെ. ഷൈലജ ടീച്ചര്‍ നടത്തിയ പരാമര്‍ശങ്ങളാണ്‌ സഭയെ ബഹളത്തിലേക്കും അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്കും എത്തിച്ചത്‌. ഇതോടെ സഭ നിര്‍ത്തി വെച്ചു. സംസ്‌ഥാനത്ത്‌ പെണ്‍വാണിഭക്കാരും സ്‌ത്രീ പീഡനക്കാരും കൈകോര്‍ത്തി രിക്കുകയാണെന്ന്‌ പറഞ്ഞ ഷൈലജ ടീച്ചര്‍ ഇത്തരം കേസുകളിലെ തെളിവുകളും സാക്ഷി മൊഴികളും അട്ടിമറിച്ച സംഭവത്തിലേക്ക്‌ സഭയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്‌ എന്ന് അറിയിച്ചു.

തുടര്‍ന്ന്‌ ഐസ്‌ക്രീം കേസിനെ കുറിച്ച്‌ നടത്തിയ പരാമര്‍ശമാണ്‌ സംഘര്‍ഷ ത്തിനിടയാക്കിയത്‌. ഐസ്‌ക്രീം കേസുമായി ബന്ധപ്പെടുത്തി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പേര്‌ പരാമര്‍ശിച്ചതോടെ എതിര്‍പ്പുമായി മുസ്ലീം ലീഗ്‌ അംഗങ്ങള്‍ സഭയില്‍ എഴുന്നേറ്റു. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയല്ലെന്ന്‌ ലീഗ്‌ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇത് താനല്ല, റജീനയാണ്‌ പറഞ്ഞതെന്ന്‌ ഷൈലജ ടീച്ചര്‍ തിരിച്ചടിച്ചു. ഇതോടെ ഷൈലജ ടീച്ചറിന്‌ പിന്തുണയുമായി സി. പി. എമ്മില്‍ നിന്ന്‌ വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള അംഗങ്ങളും രംഗത്തെത്തി.

ഇരു വിഭാഗങ്ങളും തമ്മില്‍ പരസ്‌പരം ആരോപണങ്ങളും പ്രത്യാരോപണ ങ്ങളുമായി എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി. അംഗങ്ങള്‍ തമ്മില്‍ പരസ്‌പരം അശ്ലീല പദ പ്രയോഗങ്ങളും ചേഷ്‌ടകളും പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. വാക്കേറ്റും മൂത്ത്‌ കയ്യാങ്കളിയിലേക്ക്‌ എത്തിയതോടെ മന്ത്രിമാര്‍ ഇടപെട്ട്‌ അംഗങ്ങളെ പിടിച്ചു മാറ്റി. സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി സഭ അല്‌പ സമയത്തേക്ക്‌ നിര്‍ത്തി വെച്ചതായി അറിയിച്ചു. പ്രശ്‌നം പരിഹരി ക്കുന്നതിനായി ഭരണ പ്രതിപക്ഷ അംഗങ്ങളെ സ്‌പീക്കര്‍ ചേംബറിലേക്ക്‌ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചിട്ടുണ്ട്‌.

ബഹളം രൂക്ഷമായതോടെ ഡെപ്യൂട്ടി സ്‌പീക്കര്‍ ചെയറില്‍ നിന്ന്‌ എഴുന്നേറ്റ്‌ പല തവണ അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചുവെങ്കിലും അംഗങ്ങള്‍ കൂട്ടാക്കിയില്ല. സഭയുടെ ചരിത്രത്തില്‍ അടുത്ത കാലത്ത്‌ കാണാത്ത വിധത്തിലുള്ള രംഗങ്ങളാണ്‌ ചൊവ്വാഴ്‌ച അരങ്ങേറിയത്‌.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine