സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം

October 9th, 2025

social-media-usage-police-officials-to-submit-affidavit-ePathram

കൊച്ചി : പോലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എങ്കിൽ മേലുദ്യോഗസ്ഥരിൽ നിന്നും മുൻ‌കൂർ അനുമതി തേടിയിരിക്കണം എന്ന് സംസ്ഥാന പോലീസ് മേധാവി. ഓരോരുത്തരും ഏതൊക്കെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ സജീവമാണ് എന്നുള്ളതും ഏതെല്ലാം വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പു കളിലെ അംഗങ്ങൾ എന്നും മേലുദ്യോഗസ്ഥരെ അറിയിക്കണം.

മാത്രമല്ല പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു മാത്രമേ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും അഭിപ്രായങ്ങളും രേഖ പ്പെടുത്തുകയുള്ളൂ. പോലീസ് സേനയുടെ പ്രതിച്ഛായ, മാന്യത, അഖണ്ഡത എന്നിവക്ക് ഹാനികരമായ പ്രവർത്തനങ്ങൾ ഉണ്ടാവുകയില്ല. നിയമ പാലകൻ എന്ന നിലവാരം ഉറപ്പാക്കും.

ഔദ്യോഗിക രഹസ്യ രേഖകൾ പങ്കിടുക, മറ്റുള്ളവർക്ക് ഫോർ വേഡ് ചെയ്യുക, പ്രചരിപ്പിക്കുക എന്നീ നട പടികൾ ഉണ്ടാവുകയില്ല എന്നും ഇവ ലംഘിച്ചാൽ ശിക്ഷാ നടപടി സ്വീകരിക്കാൻ തയ്യാറാണ് എന്നും സത്യ വാങ്മൂലം എഴുതി ഒപ്പിട്ടു നൽകണം. ഓരോ പോലീസ് സ്റ്റേഷനുകളിലെയും ഇൻസ്‌പെക്ടർ മാർക്കാണ് സത്യവാങ്മൂലം നൽകേണ്ടത്.

ഇൻസ്പെക്ടർമാർ സ്റ്റേഷൻ പരിധി വിട്ടു പോകുമ്പോൾ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം എന്നും ഉത്തരവിൽ പറയുന്നു. പോലീസുകാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇനി സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.

പോലീസുകാരുടെ ചില സോഷ്യൽ മീഡിയാ പോസ്റ്റുകൾ പോലീസ് സേനക്കും സർക്കാരിനും കളങ്കം ഉണ്ടാക്കുന്നു എന്ന് കണ്ടെത്തുകയും ഉദ്യോഗസ്ഥരുടെ പോസ്റ്റിന് എതിരെ പരാതികൾ ഉയരുകയും ചെയ്തു. ഇതോടെയാണ് പുതിയ നീക്കം എന്നാണു റിപ്പോർട്ടുകൾ. Image Credit : F B Page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്

December 31st, 2024

police-warning-new-year-message-online-frauds-ePathram

തൃശൂർ : പുതുവത്സര ആശംസകളുടെ പേരിൽ സൈബർ തട്ടിപ്പ് നടക്കാൻ സാദ്ധ്യത ഉണ്ട് എന്ന മുന്നറിയിപ്പുമായി തൃശൂർ സിറ്റി പോലീസ്. പ്രമുഖ സ്ഥാപനങ്ങളുടേത് എന്ന പേരിൽ വാട്സാപ്പ് പോലെ യുള്ള സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന ഓഫർ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിരവധി പേരുടെ പണം നഷ്ടമായ വിവരങ്ങൾ ദിനം പ്രതി പുറത്ത് വരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

നിങ്ങളുടെ പേരിൽ പുതുവത്സര സന്ദേശം നിങ്ങളുടെ സുഹ്യത്തുക്കൾക്ക് അയക്കുവാൻ താൽപര്യം ഉണ്ടെങ്കിൽ ആകർഷകമായ പുതുവത്സര കാർഡ് ലഭിക്കാൻ ഇതോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നാണ് മെസേജിൽ പരാമർശിക്കുക.

ലിങ്കിൽ ഒരു എ. പി. കെ. ഫയൽ ഉണ്ടായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ സൈബർ തട്ടിപ്പുകാർ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുകയും ആക്സസ് അവരിലേക്ക് പോകുകയും ചെയ്യും. മൊബൈൽ ഡേറ്റ, ഗാലറി, കോൺടാക്റ്റ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ മോഷ്ടിക്കപ്പെടും തുടർന്ന് തട്ടിപ്പിൽ കുടുങ്ങാം. അതിനാൽ ഹാപ്പി ന്യൂ ഇയർ റെഡിമെയ്ഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് എന്നാണു മുന്നറിയിപ്പ്.

സൈബർ തട്ടിപ്പിൽ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം. Image Credit : F B PAGE

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി

September 6th, 2024

sexual-assault-harassment-against-ladies-ePathram
കൊച്ചി: വ്യാജ ലൈംഗിക ആരോപണത്തില്‍ അന്വേഷണം നടത്തണം എന്നും ഇതിലെ ഗൂഡാലോചന കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി ഡി. ജി. പി. ക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമീനും പരാതി നല്‍കി.

സിനിമയിൽ അവസരം നൽകാം എന്നു പറഞ്ഞു ദുബായില്‍ വെച്ച് നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ള പരാതി നൽകിയ സ്ത്രീയുടെ പിന്നിലുള്ള ഗൂഡാലോചന പുറത്തു കൊണ്ട് വരണം. ദുബായിൽ അവരെ കണ്ടു എന്ന് ആ സ്ത്രീ പറഞ്ഞിരിക്കുന്ന ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ ആയിരുന്നു എന്നും തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.

സംഭവം ആരോപിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ വിദേശ യാത്ര നടത്തിയിട്ടില്ല. തെളിവിനായി പാസ്സ്‌ പോർട്ട് കോപ്പികളും പരാതിക്കു കൂടെ സമർപ്പിച്ചു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണം. ഏതു തരം അന്വേഷണത്തോടും സഹകരിക്കും. കേസില്‍ നിന്നും ഒഴിവാക്കണം എന്നും നിവിൻ പോളി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

പോലീസ് മേധാവിക്ക് കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നിവിന്‍ പരാതി നല്‍കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്

August 31st, 2024

two-wheelers-riding-on-foot-paths-police-warning-ePathram
തിരുവനന്തപുരം : റോഡിൽ തിരക്കേറിയ സമയ ങ്ങളിൽ ട്രാഫിക് ബ്ലോക്കിൽ പെടാതെ നേരത്തെ എത്താനായി ഫുട് പാത്തിലൂടെ ഇരു ചക്ര വാഹനം ഓടിക്കുന്നവരെ കുടുക്കാൻ കേരള പോലീസ് രംഗത്ത്. നടപ്പാതകൾ കാൽ നട യാത്രക്കാർക്ക് മാത്രമുള്ളതാണ്. അത് കൊണ്ട് തന്നെ ഫുട് പാത്തിൽ വാഹനം ഓടിക്കുന്നത് കണ്ടാൽ, ഇതു സംബന്ധിച്ച് പൊതു ജനങ്ങൾക്കുള്ള പരാതികൾ 9747001099 എന്ന വാട്‌സ് ആപ്പ് നമ്പറിൽ അറിയിക്കാം.

ഇത്തരം വാഹനങ്ങളുടെ ഫോട്ടോ / വീഡിയോ, തീയ്യതി, സമയം, സ്ഥലം, ജില്ല എന്നിവയും പരാതി യോടൊപ്പം ചേർക്കണം.

വാഹനങ്ങൾ ഫുട് പാത്തിലൂടെ കയറുന്നത് കാൽ നട യാത്രക്കാരെയും അപകടത്തിൽ പെടുത്തും. കൂടാതെ ഇരു ചക്ര വാഹനങ്ങൾ നടവഴിയിലൂടെ പോകുമ്പോൾ അപകടത്തിൽ പ്പെട്ട് റോഡിൽ വീണാൽ ഇരുവർക്കും പരിക്ക് പറ്റുകയും വാഹനങ്ങൾ സഞ്ചരിക്കുന്നത് മൂലം ഫുട് പാത്തിലെ ഇൻറർ ലോക്ക് ടൈലുകൾക്കു കേടു പാടുകൾ ഉണ്ടാക്കുകയും ചെയ്യും. ഇതും കാൽ നടക്കാരെ അപകടത്തിൽ പെടുത്തും.

ഉത്തരവാദിത്വത്തോടെ വാഹനം ഓടിക്കണം എന്നും റോഡുകളിലെ സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും  പാലിക്കാനും യാത്രികർ ശ്രദ്ധിക്കണം.

അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനത്തിലെ യാത്ര ക്കാർക്കും ഡ്രൈവർക്കും മാത്രമല്ല നിരത്തിലെ മറ്റ് യാത്രക്കാരെയും അപകടത്തിൽ പെടുത്തും എന്നും പോലീസ് പൊതു ജനങ്ങളെ അറിയിച്ചു. തിരക്കേറിയ നഗരങ്ങളിൽ ഫുട് പാത്തിലൂടെ സഞ്ചരിക്കുന്ന ഇരു ചക്ര വാഹന ങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. M V D FB Page & Instagram

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്

August 29th, 2024

police-warning-about-online-fraud-adhaar-pan-card-link-ePathram
കൊച്ചി : കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു പാഴ്‌സൽ ഉണ്ട്. അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ട് എന്നും അറിയിക്കും. നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് നിങ്ങളുടെ പേരിൽ കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. ഓൺ ലൈൻ തട്ടിപ്പു കളുടെ വിവിധ വശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്കി വരുന്ന കേരളാ പോലീസിൻ്റെ ഏറ്റവും പുതിയ അപ്‌ഡേഷനാണ് “പെടല്ലേ.. തട്ടിപ്പാണ്”… എന്ന പോസ്റ്റ്.

നിങ്ങളുടെ പേരിൽ പാഴ്‌സൽ വന്നിട്ടുണ്ട് എന്നു പറഞ്ഞു വിളിക്കുന്നയാൾ, നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടു തന്നെ പറഞ്ഞു തരുന്നു. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധം ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈ മാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു.

പാഴ്സലിനുള്ളിൽ എം. ഡി. എം. എ. യും പാസ്സ് പോർട്ടും നിരവധി ആധാർ കാർഡുകളും ഉണ്ട്. നിങ്ങൾ തീവ്ര വാദികളെ സഹായിക്കുന്നു എന്നും പറയുന്നു.

പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐ. ഡി. കാർഡ്, പരാതിയുമായി ബന്ധം ഉണ്ട് എന്നു തെളിയിക്കും വിധം വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചു തരുന്നു.

ഐ. ഡി. കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പു വരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുക. തുടർന്ന്, നിങ്ങളുടെ സമ്പാദ്യ വിവര ങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു.

നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിൻ്റെ പരിശോധനക്ക് അയച്ചു നൽകണം എന്നും ആവശ്യപ്പെടുന്നു. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. എങ്ങോട്ടും പോകരുത് എന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു.

ഭീഷണി വിശ്വസിച്ച് പരിഭ്രാന്തരായ നിങ്ങൾ, അവർ അയച്ചു നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈ മാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതാവും.

അവരുമായി ബന്ധപ്പെടാൻ കഴിയാതെ വരുമ്പോൾ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.

ഓണ്‍ ലൈന്‍ സാമ്പത്തിക ത്തട്ടിപ്പിന്ന് ഇരയായാല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ് എന്നും പോലീസ് അറിയിച്ചു. സൈബർ ക്രൈമിൻ്റെ വെബ് സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

അതുപോലെ വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് ഫെയ്‌സ് ബുക്ക് അടക്കമുള്ള നവ സാമൂഹ്യ മാധ്യമ ങ്ങളിലൂടെയാണ്.

വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാം എന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം / വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക.

അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻ ഷോട്ടുകളും ഷെയർ ചെയ്യും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണ് എന്നുള്ള കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.  FB Page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

1 of 711231020»|

« Previous « ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി
Next Page » ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌ »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine