കുട്ടികളെ പീഡിപ്പിച്ച 400 വൈദികരെ വത്തിക്കാൻ പിരിച്ചു വിട്ടു

January 20th, 2014

pastor-epathram

വത്തിക്കാൻ സിറ്റി: കുട്ടികലെ ലൈംഗികമായി പീഡിപ്പിച്ച നാന്നൂറോളം വൈദികരെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ തിരുവസ്ത്രം അഴിപ്പിച്ചു സ്ഥാനഭ്രഷ്ടരാക്കി എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

2011, 2012 വർഷങ്ങളിലെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിന് മുൻപ് 2008, 2009ൽ ആദ്യമായി ഇത്തരം കണക്കുകൾ വത്തിക്കാൻ പുറത്ത് വിട്ടിരുന്നു. അന്നത്തെ വെളിപ്പെടുത്തലുകൾ അനുസരിച്ച് അന്ന് പുറത്തായ പുരോഹിതരുടെ എണ്ണം 171 ആയിരുന്നു. ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരോഹിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കുന്നു എന്നതാണ്. 2011ൽ ഇത്തരമൊരു വർദ്ധനവിന് എന്താണ് കാരണം എന്ന് വ്യക്തമല്ലെങ്കിലും 2010ൽ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പീഡന കഥകളുടെ എണ്ണത്തിൽ വന്ന വർദ്ധനവ് തന്നെയാകാം ഇതിന് കാരണം എന്നാണ് കരുതപ്പെടുന്നത്.

ശതാബ്ദങ്ങളായി പുരോഹിതരുടെ പീഡനങ്ങൾ സഭയ്ക്ക് അകത്തു തന്നെ കൈകാര്യം ചെയ്യുകയും ഇത് പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും പീഡനത്തിന് ഇരയായവരെ വിലക്കുകയും ചെയ്യുന്നതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നതിനെ തുടർന്ന് സഭ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് ചില വ്യവസ്ഥകൾ കൊണ്ടു വരുവാനുള്ള നടപടികൾ ആരംഭിച്ചു. ഇത്തരം കേസുകൾ എല്ലാം നേരിട്ട് വത്തിക്കാനിൽ റിപ്പോർട്ട് ചെയ്യണം എന്ന വ്യവസ്ഥ 2001ൽ നിലവിൽ വന്നു. കുറ്റവാളികളെ സ്ഥലം മാറ്റുന്നതിനപ്പുറം സഭാ നിയമങ്ങൾ അനുസരിച്ച് സഭയ്ക്കകത്ത് പോലും ഇവരെ വിചാരണ ചെയ്യുകയോ ഇവരെ പോലീസിൽ ഏൽപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് അന്നത്തെ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങർ കണ്ടെത്തിയതിനെ തുടർന്ന് 2005ലാണ് ഇടവകകൾ ഇത്തരം കേസുകൾ ഔപചാരികമായി റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്.

ഇതിനെ തുടർന്നാണ് ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാൻ പ്രതിനിധി ഇത്തരമൊരു കണക്ക് ആദ്യമായി ഐക്യരാഷ്ട്ര സഭ മുൻപാകെ അവതരിപ്പിച്ചതും.

2005ൽ കുറ്റാരോപിതരായ 21 വൈദികർക്കെതിരെ സഭ വിചാരണ നടപടികൾ സ്വീകരിച്ചു. ഇതിന്റെ വിധി എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയുണ്ടായില്ല.

2006ൽ 362 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 43 വിചാരണകൾ നടന്നു.

365 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2007ൽ 23 വിചാരണകൾ മാത്രമാണ് നടന്നത്.

2008ൽ അമേരിക്ക സന്ദർശിച്ച ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ അവിടെ നടക്കുന്ന പീഡന കഥകൾ നേരിട്ട് മനസ്സിലാക്കി. അവിടെ നടക്കുന്ന പീഡനത്തിന്റെ തോത് തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് പ്രതികരിച്ച മാർപ്പാപ്പ, പുരോഹിതന്മാർക്ക് എങ്ങനെയാണ് ഇത്രയും അധഃപതിക്കാൻ കഴിയുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്ന് പറയുകയുണ്ടായി.

ഇതോടെ വത്തിക്കാന്റെ നിലപാടില സാരമായ മാറ്റം വന്നു. ഇരകൾ പോലീസിൽ പരാതിപ്പെടുന്നത് ഒരു കാരണവശാലും തടയരുത് എന്ന് വത്തിക്കാൻ ഔദ്യോഗികമായി വ്യക്തമാക്കി. ഇതേ വർഷം തന്നെ മറ്റൊരു പുതിയ തുടക്കവും ഉണ്ടായി. പീഡന ആരോപണത്തെ തുടർന്ന് പുറത്താക്കപ്പെട്ട പുരോഹിതന്മാരുടെ സംഖ്യ ആദ്യമായി വത്തിക്കാൻ ഔദ്യോഗികമായി വെളിപ്പെടുത്തി. ആ വർഷം 68 പുരോഹിതന്മാരുടെ ളോഹയാണ് അഴിപ്പിച്ചത്.

2009ൽ ഈ സംഖ്യ 103 ആയി ഉയർന്നു. 2010 പീഡന കഥകളുടെ ചരിത്രത്തിൽ അവിസ്മരണീയമാണ്. ആയിരക്കണക്കിന് പീഡന കേസുകളാണ് ലോകമെമ്പാടും നിന്ന് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേ തുടർന്ന് ആരോപണ വിധേയരായ വൈദികരെ സത്വരമായി സ്ഥാന ഭ്രഷ്ടരാക്കുന്നതിനുള്ള പുതിയ നിയമ നിർമ്മാണങ്ങൾ സഭ നടപ്പിലാക്കി.

പുതിയ നിയമങ്ങൾ നിലവിൽ വന്നതോടെ 2011ൽ 260 വൈദികർക്ക് സ്ഥാനം നഷ്ടമായി. 404 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പട്ടത്. സ്ഥാനം നഷ്ടപ്പെട്ട വൈദികർക്ക് പുറമെ ഇതേ വർഷം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ 419 വൈദികർക്ക് എതിരെ മറ്റ് ലഘു ശിക്ഷാ നടപടികളും സഭ സ്വീകരിച്ചു.

418 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2012ൽ 124 വൈദികരെ സഭ പുറത്താക്കി എന്നും ഇപ്പോൾ പുറത്തു വന്ന രേഖകൾ വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മദ്യപിച്ച ജോലിക്ക് ഹാജരായ പാൿ പൈലറ്റ് അറസ്റ്റിൽ

September 20th, 2013

pakistan-international-airlines-epathram

ലണ്ടൻ : മദ്യത്തിന്റെ ലഹരിയിൽ വിമാനം പറത്താൻ എത്തിയ പാക്കിസ്ഥാൻ അന്താരാഷ്ട്ര എയർലൈനിലെ പൈലറ്റ് ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായി. ലീഡ്സ് ബ്രാഡ്ഫോർഡിൽ നിന്നും ഇസ്ലാമാബാദിലേക്ക് പോകാനിരുന്ന പാൿ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഇർഫാൻ ഫൈസ് അണ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ ആയത്.

54കാരനായ ഇർഫാൻ ഫൈസിനെ പാൿ അന്താരാഷ്ട്ര എയർലൈൻസ് സർവീസ്സിൽ നിന്നും സസ്പെൻഡ് ചെയ്തതായി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ളമെന്റില്‍ സഹപ്രവര്‍ത്തകയെ പിടിച്ച് മടിയിലിരുത്തിയ എം.പി.മാപ്പു പറഞ്ഞു

August 28th, 2013

അയര്‍ലണ്ട്: പാര്‍ളമെന്റ് ചര്‍ച്ചയ്ക്കിടെ സഹപ്രവര്‍ത്തകയെ തന്റെ മടിയിലേക്ക് പിടിച്ചിരുത്തി അപമാനിക്കുവാന്‍ ശ്രമിച്ച
എം.പി മാപ്പു പറഞ്ഞു. അയര്‍ലണ്ട് പാര്‍ളമെന്റിലാണ് നാണക്കേടുണ്ടാക്കിയ രംഗങ്ങള്‍ അരങ്ങേറിയത്. സുപ്രധാനമായ ബില്ലില്‍ നിയമ ഭേദഗതി ചര്‍ച്ച ചെയ്യുന്ന യോഗം തീരുവാനായപ്പോള്‍ ആയിരുന്നു സംഭവം. ഫൈന്‍ ഗയല്‍ എന്ന രാഷ്ടീയ പാര്‍ട്ടിയുടെ എം.പിയായ ടോംബാരിയാണ് തന്റെ സമീപത്ത് വന്നു നിന്ന വനിതയെ പിടിച്ച് മടിയിലിരുത്തി ഗാഢമായി ആലിംഗനം ചെയ്തത്. മടിയില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ച വനിതയെ ഏതാനും നിമിഷങ്ങള്‍ ടോം തന്റെ കരവലയത്തില്‍ ബലമായി ഒതുക്കിപ്പിടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മാ‍ധ്യമങ്ങള്‍ പുറത്തുവിട്ടതോടെ വിവിധ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. താന്‍ മദ്യലഹരിയിലാണ് അപ്രകാരം ചെയ്തതെന്നും ഖേദിക്കുന്നു എന്നും പിന്നീട് ടോം ബാരി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എണ്ണക്കപ്പൽ റാഞ്ചി; കപ്പലിൽ 24 ഇന്ത്യക്കാർ

July 18th, 2013

mv-cotton-epathram

മുംബൈ: തുര്‍ക്കി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പൽ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കാബോനില്‍ വച്ച് കടല്‍ കൊള്ളക്കാര്‍ റാഞ്ചി. കപ്പലിൽ 24 ഇന്ത്യന്‍ ജീവനക്കാരുണ്ട്. എം. വി. കോട്ടണ്‍ എന്ന ടാങ്കര്‍ ആണ് റാഞ്ചിയത്‌. തിങ്കളാഴ്ച രണ്ടു മണിയോടെ ജെന്റിൽ തുറമുഖത്തിന്റെ 15 മൈല്‍ അകലെ വെച്ച് കൊള്ളക്കാർ കപ്പലിലേക്ക് ഇരച്ചു കയറുകയായിരുന്നു എന്നും, ജീവനക്കാരെ ബന്ദികളാക്കി കപ്പൽ ഇപ്പോൾ അവരുടെ കസ്റ്റഡിയിലാണെന്ന് പറഞ്ഞുവെന്നും കപ്പലിലെ ക്രൂ മാനേജര്‍ അറിയിച്ചു. എന്നാൽ ഇപ്പോൾ കപ്പൽ എവിടെയാണെന്നോ മോചന ദ്രവ്യം ആവശ്യപെട്ടു കൊണ്ടുള്ള അറിയിപ്പോ ഇതു വരെ ലഭിച്ചിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യമെന്ന് ചൈന

May 8th, 2013

cracking-epathram

ബെയ്ജിങ്ങ് : ചൈന അക്രമണോൽസുകമായ രാഷ്ട്രമാണ് എന്ന പ്രചരണം വഴി അമേരിക്ക തങ്ങളുടെ അയൽ രാജ്യങ്ങളിൽ ഭീതി പരത്തി അമേരിക്കൻ ആയുധ കമ്പനികളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള കളമൊരുക്കുകയാണെന്ന് ചൈന ആരോപിച്ചു. ചൈന അമേരിക്കയുടെ സൈനിക കമ്പ്യൂട്ടറുകളിൽ ആക്രമണം നടത്തി എന്ന അമേരിക്കയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചൈന. പീപ്പ്ൾസ് ലിബറേഷൻ ആർമി ദിനപത്രത്തിലൂടെയാണ് ചൈന ഇത് വ്യക്തമാക്കിയത്. അമേരിക്കൻ ആയുധ വ്യാപാരികൾ പണം എണ്ണാൻ തയ്യാറെടുക്കുകയാണ് എന്നും പത്രം കളിയാക്കി.

ചൈന യുദ്ധ വിമാനങ്ങളും വിമാന വാഹിനി കപ്പലുകളും നിർമ്മിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പെന്റഗൺ പ്രസിദ്ധപ്പെടുത്തിയിരുന്നു.

കമ്പ്യൂട്ടർ ശൃംഖലകൾ ആക്രമിച്ച് നൂറോളം കമ്പനികളുടെ വിവരങ്ങൾ മോഷ്ടിച്ച ഹാക്കിംഗ് ആക്രമണത്തിന് പുറകിൽ ചൈനയാണ് എന്ന ആരോപണത്തിന് മറുപടിയായി തങ്ങളുടെ കമ്പ്യൂട്ടറുകൾ അമേരിക്ക നിരന്തരമായി ആക്രമിക്കുന്നുണ്ട് എന്നും അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യം എന്നും ചൈന പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സരബ്ജിത്തിന് ചികിത്സ ലഭിക്കും വരെ നിരാഹാരം നടത്തുമെന്ന് സഹോദരി

May 2nd, 2013

അമൃത്‌സര്‍: പാക്കിസ്ഥാന്‍ ജയിലില്‍ വച്ച് ക്രൂരമായ മര്‍ദ്ദനമേറ്റ് മരണത്തോട് മല്ലിടുന്ന ഇന്ത്യന്‍ പൌരന്‍ സരബ്ജിത്ത് സിങ്ങിന് മികച്ച ചികിത്സ ലഭിക്കുന്നത് വരെ നിരാഹാരം നടത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരി ദല്‍ബീര്‍ കൌര്‍. തന്റെ സഹോദരന്റെ രക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ ആരോപിച്ചു. സരബ്ജിത്തിനെ ഇന്ത്യയിലോ വിദേശത്തോ ഉള്ള ആശുപത്രിയിലേക്ക് മാറ്റി മികച്ച ചികിത്സ ലഭ്യമാക്കിയാല്‍ ജീവന്‍ രക്ഷപ്പെടുത്താനാകുമെന്ന് താന്‍ പരതീക്ഷിക്കുന്നതായി ദല്‍ബീര്‍ കൌര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത്തിനെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ലാഹോറിലെ ജിന്ന ആസ്പത്രിയിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സരബ്ജിത്തിനെ സഹോദരിയും, ഭാര്യയും മകളും സന്ദര്‍ശിച്ചിരുന്നു. സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒബാമയ്‌ക്ക് സ്‌ഫോടനത്തില്‍ പരുക്ക് എന്ന് വ്യാജ ട്വീറ്റ്

April 24th, 2013

twitter-epathram

വാഷിംഗ്‌ടൺ‍: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ്‌ പ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടിൽ അതിക്രമിച്ചു കയറിയ സൈബർ ക്രിമിനലുകൾ അമേരിക്കൻ പ്രസിഡന്റ്‌ ബറാൿ ഒബാമയ്‌ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു എന്ന വ്യാജ വാർത്ത ട്വീറ്റ് ചെയ്തു. അസോസിയേറ്റഡ് പ്രസിന്റെ മൊബൈൽ ട്വിറ്റർ അക്കൌണ്ടും ഇവർ കയ്യേറി. വാർത്ത പരന്നതിനേ തുടർന്ന് സാമ്പത്തിക രംഗത്ത് അൽപ്പ നേരത്തേയ്ക്ക് അനിശ്ചിതത്വം നിലനിന്നുവെങ്കിലും ഉടൻ തന്നെ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതായി അസോസിയേറ്റ്‌ പ്രസ് വിശദീകരണം നൽകി.

വൈറ്റ്‌ഹൗസില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ഒബാമയ്‌ക്ക് പരിക്ക് എന്നായിരുന്നു വ്യാജ ട്വീറ്റ്.

ഒബാമയ്‌ക്ക് പരുക്ക്‌ പറ്റിയിട്ടില്ല എന്നും വൈറ്റ്‌ഹൗസില്‍ സ്‌ഫോടനം നടന്നിട്ടില്ലെന്നും പിന്നീട് വൈറ്റ്‌ഹൗസ്‌ വക്‌താവ്‌ ജേ. കാര്‍ണി പറഞ്ഞു. ഈ ട്വീറ്റിന്റെ ഉത്തരവാദിത്വം സിറിയന്‍ ഇലക്‌ട്രാണിക്‌ ആര്‍മി എന്ന ക്രാക്കർ സംഘം ഏറ്റെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയും ബംഗ്ളാദേശും കുറ്റവാളികളെ കൈമാറുന്ന കരാറില്‍ ഒപ്പു വെച്ചു

January 31st, 2013

india-bangladesh-epathram

ധാക്ക: ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നത് അടക്കമുള്ള സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുവാനും കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുമാണ് കരാർ. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി ബംഗ്ളാദേശ് ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ ഖാന്‍ ആലംഗീര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഇരുവരും കരാറില്‍ ഒപ്പു വെച്ചത്. കൂടാതെ ഇരു രാജ്യങ്ങളിലെയും പൌരന്മാര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും പോകുന്നതിനുള്ള യാത്രാ കരാറിലും ഇരു രാജ്യങ്ങളും ഭേദഗതി വരുത്തി. തിങ്കളാഴ്ചയാണ് ഷിന്‍ഡെ രണ്ടു ദിവസത്തെ ബംഗ്ളാദേശ് പര്യടനത്തിനെത്തിയത്. ബംഗ്ളാദേശ് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗൗഹര്‍ റിസ്വി, കേന്ദ്ര മന്ത്രി ശംസുല്‍ ഹഖ് തുക്കു, ബംഗ്ളാദേശ് ഹൈക്കമ്മീഷണര്‍ താരിഖ് എ. കരീം, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കജ് ശരണ്‍ എന്നിവരുമായും ഷിന്‍ഡെ ചര്‍ച്ചകൾ നടത്തി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കടല്‍ കൊല നടത്തിയ നാവികര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ വിരുന്ന് സല്‍ക്കാലം

December 24th, 2012

റോം: കേരള കടത്തീരത്തിനടുത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവെച്ച് കൊന്ന കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജന്മ നാട്ടില്‍ വന്‍ വരവേല്പ്. കേരള ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ പോയ ഇവര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ സ്വീകരണം നല്‍കി. കൊലക്കേസില്‍ പ്രതികളായ സാല്‍‌വത്തോറ ജിറോണിനേയും ലത്തോറെ മാസിമിലിയാനോ എന്നീ നാവികരെ മുത്തം നല്‍കിക്കൊണ്ടാണ് ഇറ്റാലിയന്‍ പ്രസിഡണ്ട് ജോര്‍ജോ നപോളിറ്റാനോ സ്വീകരിച്ചതെന്ന് വാര്‍ത്തയുണ്ട്. ചടങ്ങില്‍ ഇറ്റാലിയന്‍ വിദേശകാര്യ അംന്ത്രി ജൂലിയോ ടെര്‍സി, പ്രതിരോധ മന്ത്രി ജ്യാബാവ്‌ലോ ഡി പാവ്‌ല തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഫ്രാറ്റലി ഡി ഇറ്റാലിയ- സെന്‍‌ട്രോഡെസ്ട്ര ഡി നഷ്‌ണല്‍ എന്ന ഇറ്റാലിയന്‍ യാഥാസ്ഥിതിക ദേശീയ വാദി കക്ഷി ഇരുവരേയും പാര്‍ളമെന്റിലേക്ക് മത്സരിപ്പിക്കുവാന്‍ സ്വീറ്റു നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടക്കം മുതലേ ഇറ്റലി കടല്‍ക്കൊലയില്‍ പ്രതികളായ നാവികര്‍ക്ക് വേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തി വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സൈനികനെ മർദ്ദിച്ചു കൊന്ന പാക്കിസ്ഥാൻ മാപ്പ് പറയണമെന്ന് പിതാവ്

November 27th, 2012

captain-saurabh-kalia-epathram

ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷിയായ ക്യാപ്റ്റൻ സൌരഭ് കാലിയയുടെ പിതാവ് തന്റെ മകന്റെ കേസ് ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര കോടതിയിൽ വാദിക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. പാക്കിസ്ഥാന്റെ അധിനിവേശ ശ്രമത്തെ ആദ്യമായി കണ്ടെത്തുകയും ചെറുക്കുകയും ചെയ്ത ക്യാപ്റ്റൻ കാലിയയും കൂടെ ഉണ്ടായിരുന്ന 5 സൈനികരും പാക്കിസ്ഥാന്റെ പിടിയിൽ ആവുകയും തുടർന്ന് ഇവർ പാൿ പട്ടാളത്തിന്റെ ക്രൂരമായ മർദ്ദന മുറകൾക്ക് വിധേയരാവുകയും ചെയ്തു. ഭീകരമായ പീഢനത്തെ തുടർന്ന് 1999ൽ ക്യാപ്റ്റൻ സൌരഭ് കാലിയ കൊല്ലപ്പെട്ടു. യുദ്ധത്തടവുകാരോടുള്ള പെരുമാറ്റത്തെ സംബന്ധിക്കുന്ന ജനീവ കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയത് എന്നും പാക്കിസ്ഥാൻ പരസ്യമായി മാപ്പ് പറയണം എന്നുമാണ് സൌരഭിന്റെ വൃദ്ധരായ മാതാ പിതാക്കളുടെ ആവശ്യം. ക്യാപ്റ്റൻ സൌരഭിന്റേയും മറ്റ് സൈനികരുടേയും ദുരന്തത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുവാൻ ഇവരെ സഹായിച്ച ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് അഭിഭാഷക ജസ് ഉപ്പൽ ജനീവാ കരാർ ലംഘിച്ച പാക്കിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നതിൽ നിന്നും തടയണം എന്നും ആവശ്യപ്പെടുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

4 of 1934510»|

« Previous Page« Previous « മലാലയ്ക്കെതിരെ ഫത്വ
Next »Next Page » പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം പൊളിച്ചു: പ്രതിഷേധം ശക്തം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine