സൗദി അറേബ്യ യിലേക്ക് യാത്ര ചെയ്യാന്‍ ഇസ്രായേല്‍ പൗരന്‍ മാര്‍ക്ക് അനുമതി

January 27th, 2020

israel-approves-travel-to-saudi-arabia-under-limited-circumstances-ePathram
ജെറുസലേം : ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കുവാന്‍ ചില വ്യവസ്ഥ കളോടെ അനുമതി നല്‍കി. ഹജ്ജ് – ഉംറ കര്‍മ്മം നിര്‍വ്വഹിക്കു വാനും ബിസിനസ്സ് ആവശ്യ ങ്ങള്‍ ക്കായും സൗദി യില്‍ സന്ദര്‍ശനം നടത്താം. ഒമ്പത് ദിവസം വരെ മാത്രമെ സൗദിയില്‍ തങ്ങാന്‍ അനുവാദം നല്‍കുന്നുള്ളൂ എന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സൗദി അധികൃതരുടെ ക്ഷണവും അനുമതിയും യാത്രികര്‍ക്ക് ആവശ്യമാണ്.ഇസ്രാ യേലിലെ ഫലസ്തീന്‍ വിഭാഗത്തിലെ ഇസ്ലാംമത വിശ്വാസികള്‍ തീര്‍ത്ഥാടന ത്തിനായി മുന്‍പ് സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇതു പ്രത്യേക അനുമതി ലഭിച്ചവര്‍ക്കും വിദേശ പാസ്സ് പോര്‍ട്ട് ഉള്ളവര്‍ക്കും മാത്രമായിരുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇസ്രയേൽ വീണ്ടും ആക്രമിക്കുന്നു

July 28th, 2014

israel-airstrike-epathram

ഗാസ: പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്ന വെടി നിർത്തൽ അവസാനിച്ചതോടെ ഇസ്രയേൽ ഗാസയിൽ വീണ്ടും ആക്രമണം പുനരാരംബിച്ചു. തങ്ങളുടെ നേരെ ഒരു റോക്കറ്റ് വന്നതിനെ തുടർന്നാണ് ഇസ്രയേൽ പോർ വിമാനങ്ങൾ ഗാസയിൽ മൂന്നിടത്ത് വ്യോമാക്രമണം നടത്തിയത് എന്നാണ് സൂചന. ഇന്ന് രാവിലെയാണ് ഇസ്രയേലിന്റെ തെക്കൻ ഭാഗത്ത് ഒരു റോക്കറ്റ് വന്നു പതിച്ചത്. റോക്കറ്റ് ആക്രമണത്തിൽ ആളപായം ഉണ്ടായില്ല. ഇതിനെ തുടർന്ന് ഇസ്രയേൽ വ്യോമാക്രമണത്തിൽ മദ്ധ്യ ഗാസയിലെ ഒരു റോക്കറ്റ് നിർമ്മാണ ശാല നശിപ്പിക്കുകയും രണ്ട് റോക്കറ്റ് വിക്ഷേപിണികൾ തകർക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാസയിൽ വെടിനിർത്തൽ

July 26th, 2014

gaza-ceasefire-epathram

ഗാസ: ഐക്യ രാഷ്ട്ര സഭയുടെ അഭ്യർത്ഥന മാനിച്ച് പന്ത്രണ്ട് മണിക്കൂർ നേരത്തേക്ക് വെടി നിർത്തൽ നടപ്പിലാക്കാം എന്ന് ഗാസാ മുനമ്പിൽ ഇസ്രയേൽ പലസ്തീൻ സായുധ സംഘങ്ങൾ സമ്മതിച്ചു. ഒരു ദീർഘ കാല വെടി നിർത്തലിനുള്ള ശ്രമങ്ങൾ തുടർന്നു വരുന്നുണ്ട്. ശനിയാഴ്ച്ച രാവിലെ പ്രാദേശിക സമയം 8 മണി മുതൽ തങ്ങൾ വെടി നിർത്തും എന്ന് ഇസ്രയേൽ അറിയിച്ചു കഴിഞ്ഞു. എന്നാൽ ഭീകരർ ഉപയോഗിച്ചു വരുന്ന തുരങ്കങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. ഇസ്ലാമിക സംഘമായ ഹമാസിന്റെ വക്താവും തങ്ങൾ വെടി നിർത്തൽ മാനിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പത്തൊൻപത് ദിവസമായി തുടർന്നു വരുന്ന യുദ്ധം നിർത്താനുള്ള ശ്രമങ്ങൾ വിവിധ തലങ്ങളിലായി തുടർന്നു വരുന്നതിനിടയിലാണ് ഈ തീരുമാനം.

സാധാരണ ജനങ്ങൾ അടക്കം 865 പേർ തങ്ങളുടെ ഭാഗത്ത് കൊല്ലപ്പെട്ടു എന്നാണ് പലസ്തീൻ പറയുന്നത്. 35ഓളം ഇസ്രയേൽ ഭടന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലെ ആകെ മരണ സംഖ്യ അറിവായിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു

March 11th, 2012

israel-air-strike-gaza-epathram

യെരൂശലേം : ഹമാസ് അധീനതയിലുള്ള ഗാസാ മുനമ്പിൽ ഇസ്രയേൽ തുടർന്നു വരുന്ന വ്യോമാക്രമണത്തിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഇസ്രയേൽ നടത്തുന്ന ഏറ്റവും കടുത്ത ആക്രമണമാണിത്. ഇനിയും ആക്രമണം തുടരും എന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.

ഹമാസ് അധീന പ്രദേശത്തിന്റെ തെക്കേ ഭാഗത്ത് ഇന്നലെ നടന്ന അക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഉള്ള വൈദ്യസംഘമാണ് അറിയിച്ചത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി.

ഇസ്രയേലി പൌരന്മാരെ ആക്രമിക്കാൻ ഉദ്ദേശിക്കുന്ന ആരെയും ഇസ്രയേൽ സൈന്യം ആക്രമിക്കും എന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ട അറിയിപ്പിൽ പ്രതിരോധ മന്ത്രി എഹൂദ് ബറാൿ പ്രസ്താവിച്ചിരുന്നു.

അക്രമണം അവസാനിച്ചിട്ടില്ലെന്നും ഇത് ഒന്നു രണ്ട് ദിവസം കൂടി നീണ്ടു നില്ക്കും എന്നും മന്ത്രി റേഡിയോയിലും അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒരു മരണം

December 7th, 2011

gaza-airstrike-epathram

ഗസ്സാസിറ്റി: പലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യാമാക്രമണത്തില്‍ 22കാരനായ ഇസ്മാഈല്‍ അല്‍ അരീര്‍ ആണ് കൊല്ലപ്പെട്ടത്. രണ്ടിലധികം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ഗസ്സാ സിറ്റിയിലെ ബഫര്‍സോണിലേയ്ക്കു ഇസ്രായേല്‍ സൈന്യം കടന്നതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ഗസ്സാ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ആദം അബു സാല്‍മിയ പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ സൈന്യത്തിനു നേരേ റോക്കറ്റാക്രമണം നടത്താന്‍ പദ്ധതിയിട്ട പോരാളികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ വക്താവ് അറിയിച്ചു. ഇസ്രായേലിനെതിരെ ആയുധമെടുക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1947ലെ യു.എന്‍ പരിഹാര നിര്‍ദേശം അറബ് നേതൃത്വം തള്ളിയത് അബദ്ധമായി: മഹ്മൂദ് അബ്ബാസ്

October 29th, 2011

mahmoud-abbas-epathram

തെല്‍അവീവ്: ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിനായി 1948 ഓടെ ബ്രിട്ടീഷ് മാന്‍ഡേറ്റ് അവസാനിപ്പിച്ച് അറബികള്‍ക്കും യഹൂദര്‍ക്കും പ്രത്യേകം രാഷ്ട്രമെന്ന നിര്‍ദേശം അറബ് നേതൃത്വം തള്ളിയത് വലിയ അബദ്ധമായിരുന്നുവെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്.   ഇസ്രായേലിലെ ചാനല്‍ 2 ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം അസാധാരണമായ പ്രസ്താവന നടത്തിയത്. 1947 ലാണ് ഈ നിര്‍ദേശം യു എന്‍ മുന്നോട്ടു വെച്ചത്,  എന്നാല്‍, ഭൂരിപക്ഷം വരുന്ന അറബ് ജനങ്ങളുടെ അവകാശങ്ങള്‍ക്കു നേരെയുള്ള കൈയേറ്റമാണിതെന്ന് ആരോപിച്ച് അറബ് നേതൃത്വം ഈ നിര്‍ദേശം അംഗീകാരിക്കാന്‍ തയ്യാറായില്ല. പിന്നീട്, അധിനിവേശത്തിലൂടെ ഇസ്രായേല്‍ പ്രദേശം കൈയടക്കുകയായിരുന്നു. അക്കാലത്ത്, അറബ് നേതൃത്വം കാണിച്ച അബദ്ധത്തിന് 64 വര്‍ഷത്തിനു ശേഷവും ഇസ്രായേല്‍ തങ്ങളെ ശിക്ഷിക്കുകയാണോ എന്നും അബ്ബാസ് ചോദിച്ചു. 2008ല്‍ യഹൂദ് ഒല്‍മെര്‍ട്ടുമായി സമാധാന കരാറിനടുത്തെത്തിയതാണെന്നും എന്നാല്‍  അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒല്‍മെര്‍ട്ട് പദവി ഒഴിഞ്ഞതോടെ ചര്‍ച്ച വഴിമുട്ടി, അബ്ബാസ് വെളിപ്പെടുത്തി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്രയേലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഐക്യരാഷ്ട്രസഭ

October 15th, 2011

ban-ki-moon-epathram

ന്യൂയോര്‍ക്ക് : ജെറുസലേമില്‍ വീണ്ടും പുതിയ വീടുകള്‍ നിര്‍മ്മിച്ച് കുടിയേറ്റം നടത്താന്‍ നടത്തുന്ന ഇസ്രയേലിന്റെ പദ്ധതികളെ അംഗീകരിക്കാന്‍ ആവില്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. 2600 പുതിയ വീടുകള്‍ നിര്‍മ്മിക്കാനാണ് ഇസ്രയേലിന്റെ പദ്ധതി. എന്നാല്‍ സമാധാനത്തിനായി നടക്കുന്ന ചര്‍ച്ചകള്‍ക്ക്‌ കടക വിരുദ്ധമാണ് ഈ നടപടി എന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്‌. ഇത്തരം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാതെ സമാധാന ചര്‍ച്ചകള്‍ തുടരാന്‍ ആവില്ല എന്നാണ് പലസ്തീന്‍കാര്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആയിരം പലസ്തീനികള്‍ക്ക് പകരം ഒരു ഇസ്രയേലി

October 12th, 2011

hamas-epathram

ജെറുസലേം : തങ്ങളുടെ ഒരു പോരാളിക്ക് പകരമായി ഇസ്രായേല്‍ 1027 പലസ്തീന്‍ പോരാളികളെ വിട്ടയക്കാന്‍ തീരുമാനിച്ചു. മൂന്നിനെതിരെ ഇരുപത്തിയാറ് വോട്ടുകള്‍ക്കാണ് ഇസ്രയേലി മന്ത്രിസഭ ഈ തീരുമാനം പാസാക്കിയത്‌. അഞ്ചു വര്ഷം മുന്‍പ്‌ ഹമാസ്‌ പിടികൂടിയ സാര്‍ജെന്റ്റ്‌ ഗിലാദ് ഷാലിറ്റിനെ തിരികെ ലഭിക്കാനാണ് തങ്ങള്‍ക്ക് ഭീഷണി ആണെന്ന് അറിഞ്ഞിട്ടും 1027 ഹമാസ്‌ പോരാളികളെ വിട്ടയയ്ക്കാന്‍ ഇസ്രായേല്‍ മന്ത്രിസഭ തീരുമാനിച്ചത്‌. ഈ തീരുമാനത്തിന് എതിരെ വോട്ടു ചെയ്ത മന്ത്രിമാര്‍ ഈ തീരുമാനം ഭീകരതയുടെ വന്‍ വിജയമാണ് എന്ന് അഭിപ്രായപ്പെട്ടു. ഇനിയും തങ്ങളുടെ പോരാളികളെ പിടികൂടുവാനും ഇത് പോലെ വിലപേശുവാനും ഇത് ഹമാസിന് പ്രചോദനം ആവും എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

സ്വതന്ത്രരാവുന്ന തങ്ങളുടെ പോരാളികള്‍ വീണ്ടും പോരിനിറങ്ങും എന്ന് സിറിയയില്‍ കഴിയുന്ന ഹമാസ്‌ നേതാവ്‌ ഖാലെദ്‌ മാഷാല്‍ പ്രഖ്യാപിച്ചത് ഇസ്രയേലിന്റെ ഭീതിക്ക് ആക്കം കൂട്ടുന്നു.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

യാസര്‍ അറഫാത്തിന് വിഷം നല്‍കിയിരുന്നു

August 9th, 2011

yasser-arafat-epathram

ബെത്‌ലഹേം: പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിന് പാരീസിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഗാസയിലെ മുന്‍ സുരക്ഷാമേധാവി മൂഹമ്മദ് ദഹ്ലാന്‍ മരുന്നിനൊപ്പം അദ്ദേഹത്തിന് വിഷം നല്‍കിയിരുന്നതായി ഫത്താ പാര്‍ട്ടിയുടെ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകളൊന്നും നല്‍കാതിരുന്ന ഫത്താ പാര്‍ട്ടി, സുരക്ഷാ സൈന്യം രൂപീകരിക്കാന്‍ യുഎസ് നല്‍കിയ 30 കോടി ഡോളര്‍ ദഹ്ലാന്‍ തട്ടിയെടുത്തുവെന്നും ആരോപണം ഉന്നയിക്കുന്നുണ്ട്.
ഫത്താ പാര്‍ട്ടിയുടെ ഈ ആരോപണത്തെ ദഹ്ലാന്‍ പൂര്‍ണ്ണമായും നിഷേധിച്ചു. അറഫാത്തിന്റെ ഘാതകരെന്ന ആരോപണത്തില്‍നിന്നും ഇസ്രായേലുകാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് ഫത്തായുടെ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറഫാത്തിന്റെ മരണകാരണം വ്യക്തമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഫത്താ പാര്‍ട്ടി ഇത്തരമൊരു ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
2004 നവംബറില്‍ ഫ്രാന്‍സില്‍വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു അറഫാത്തിന്റെ മരണം. ഇസ്രായേലുകാര്‍ അദ്ദേഹത്തിന് വിഷം നല്‍കിയെന്ന് നിരവധി പലസ്തീനുകാര്‍ വിശ്വസിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാലസ്തീനില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം: 23 മരണം

June 7th, 2011

gaza-epathram

ഗാസ: ഗോലാന്‍ കുന്നുകള്‍ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയ പാലസ്തീനി ജനതയ്ക്ക് നേരെ ഇസ്രായേല്‍ പട്ടാളം നടത്തിയ വെടിവെയ്പ്പില്‍ 23പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിന്റെ 44മത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ മാര്‍ച്ചിനു നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്‌. 350തിലധികം പേര്‍ക്ക് പരിക്കേറ്റു. 44 വര്ഷം മുമ്പ്‌ നടന്ന അറബ്-ഇസ്രായേല്‍ യുദ്ധത്തിലാണ് ഇസ്രായേല്‍ ഗോലാന്‍ കുന്നുകളും, വെസ്റ്റ്‌ ബാങ്കും, ഗാസയും പിടിച്ചെടുത്തത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « പോര്‍ച്ചുഗലില്‍ പ്രതിപക്ഷത്തിനു വിജയം
Next Page » ഖാലെദ്‌ സയിദിന്റെ ഓര്‍മ്മയ്ക്കായി »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine