അറ്റ്ലസ്- ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ‘ഗദ്ദാമ’ ക്ക് : മികച്ച നടി കാവ്യ

February 27th, 2011

critics-award-winner-kavya-epathram

തിരുവനന്തപുരം: മികച്ച സിനിമ ക്കുള്ള 2010 ലെ അറ്റ്ലസ് – ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഗദ്ദാമ കരസ്ഥ മാക്കി.  ഗദ്ദാമ യിലൂടെ കാവ്യാ മാധവന്‍ മിച്ച നടി യായും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റിലെ അഭിനയ ത്തിലൂടെ മമ്മൂട്ടി മികച്ച നടനായും തെരഞ്ഞെടുക്ക പ്പെട്ടു.  മികച്ച സംവിധായകന്‍ കമല്‍.  ചിത്രം ഗദ്ദാമ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞ് മികച്ച രണ്ടാമത്തെ സിനിമ യായി തെരഞ്ഞെടുത്തു.

critics-award-winner-mammootty-epathram

മേരി ക്കുണ്ടൊരു കുഞ്ഞാട്, ആഗതന്‍ എന്നീ ചിത്ര ങ്ങളിലെ അഭിനയ ത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടന്‍ ആയി. ഗ്രാമം, ഹാപ്പി ഹസ്ബന്‍റ്, പുണ്യം, അഹം എന്നീ ചിത്ര ങ്ങളിലെ പ്രകടന ത്തിന് സംവൃത സുനില്‍ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

director-k.s-sethumadhavan-epathram

സംവിധായകന്‍ കെ. എസ്. സേതുമാധവന്‍

ചലച്ചിത്ര രത്‌നം പുരസ്‌കാരം : കെ. എസ്. സേതുമാധവന്‍. ചലച്ചിത്ര പ്രതിഭ പുരസ്‌കാരം : ജഗന്നാഥ വര്‍മ്മ, ശാന്ത കുമാരി, ബിച്ചു തിരുമല എന്നിവര്‍ക്ക്. ആദാമിന്‍റെ മകന്‍ അബു വിലെ അഭിനയ മികവിന് സലിം കുമാര്‍ പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹനായി. നവാഗത പ്രതിഭ : ആന്‍ അഗസ്റ്റിന്‍ (എല്‍സമ്മ എന്ന ആണ്‍കുട്ടി), വിജയ് യേശുദാസ് (അവന്‍), കാര്‍ത്തിക(മകര മഞ്ഞ്), നവാഗത സംവിധായകര്‍ : വിനോദ് മങ്കര (കരയിലേക്ക് ഒരു കടല്‍ദൂരം), മാര്‍ട്ടിന്‍ പ്രാക്കാട്ട് (ബെസ്റ്റ് ആക്റ്റര്‍).

മറ്റ് അവാര്‍ഡുകള്‍ : മികച്ച കഥാകൃത്ത്‌ മോഹന്‍ രാഘവന്‍ (ടി. ഡി. ദാസന്‍ സ്റ്റാന്‍റെര്‍ഡ് സിക്സ് ബി ), ബാലതാരം : അലക്‌സാണ്ടര്‍ (ടി. ഡി. ദാസന്‍), തിരക്കഥ : രഞ്ജിത്ത് (പ്രാഞ്ചിയേട്ടന്‍), ഗാന രചന കൈതപ്രം ( ഹോളിഡേയ്‌സ്, നീലാംബരി), സംഗീത സംവിധാനം : എം. ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ദൂരം), ഗായകന്‍ : ശങ്കര്‍ മഹാദേവന്‍ (ഹോളിഡേയ്‌സ്), ഗായിക : ശ്രേയാ ഘോഷാല്‍ ( ആഗതന്‍), ഛായാഗ്രാഹണം : മധു അമ്പാട്ട് ( ഗ്രാമം, ആദാമിന്‍റെ മകന്‍ അബു), എഡിറ്റിംഗ് : രഞ്ജന്‍ ഏബ്രഹാം (എല്‍സമ്മ എന്ന ആണ്‍കുട്ടി), ശബ്ദ ലേഖകന്‍ : എന്‍. ഹരികുമാര്‍ (വിവിധ ചിത്രങ്ങള്‍), കലാ സംവിധാനം : ഗോകുല്‍ദാസ് (മകര മഞ്ഞ്), നൃത്ത സംവിധാനം : മധു ഗോപിനാഥ്, വക്കം സജീവ് (മകര മഞ്ഞ്), ചമയം : ബിജു ഭാസ്‌ക്കര്‍ (പകര്‍ന്നാട്ടം), വസ്ത്രാലങ്കാരം : അനില്‍ ചെമ്പൂര്‍ (ഗദ്ദാമ), ഡബ്ബിംഗ് : ദേവി (കരയിലേക്ക് ഒരു കടല്‍ദൂരം).

സാമൂഹിക നവോത്ഥാന ത്തിന്‍റെ സാംസ്‌കാരിക മൂല്യം പരിഗണിച്ച് ആര്‍. സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍, ജയരാജ് ഒരുക്കിയ പകര്‍ന്നാട്ടം, ജി. അജയന്‍റെ ബോധി എന്നീ ചിത്ര ങ്ങള്‍ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്.

അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എം. രാമചന്ദ്രന്‍, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കിന്‍കാട് ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തിലാണ് അവാര്‍ഡു കള്‍ പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആറന്മുള പൊന്നമ്മ അന്തരിച്ചു

February 22nd, 2011

aranmula-ponnamma-epathram

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ അമ്മ നടിയായ ആറന്മുള പൊന്നമ്മ (96) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. മരണ സമയത്ത് കൊച്ചു മകളുടെ ഭര്‍ത്താവ് നടന്‍ സുരേഷ് ഗോപി സമീപത്തുണ്ടായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്തെ ശാന്തി കവാടത്തില്‍ നടക്കും.

നാടക രംഗത്തു നിന്നും സിനിമയില്‍ എത്തിയ പൊന്നമ്മ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം 1950-ല്‍ ഇറങ്ങിയ ശശിധരന്‍ എന്ന ചിത്രമായിരുന്നു. ആദ്യ ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മ വേഷമായിരുന്നു പൊന്നമ്മക്ക് ലഭിച്ചത്. തുടര്‍ന്ന് നാലോളം തലമുറയ്ക്കൊപ്പം അമ്മയായും, സഹോദരിയായും, മുത്തശ്ശിയായും അവര്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ശിവാജി ഗണേശന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷനിലെ അഭിനയത്തിനു മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തി. ഗൌരീശങ്കരം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

1914-ല്‍ ആറന്മുളയിലെ മാലേത്ത് വീട്ടില്‍ കേശവ പിള്ളയും പാറുക്കുട്ടി അമ്മയുടേയും മകളായിട്ടായിരുന്നു പൊന്നമ്മയുടെ ജനനം. ബന്ധു കൂടിയായ കൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്. തിരു‌വനന്തപുരം സംഗീത അക്കാദമിയില്‍ സംഗീത പഠനം നടത്തിയിട്ടുള്ള ആറന്മുള പൊന്നമ്മ തിരുവനന്തപുരം കോട്ടന്‍ ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീത അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഭര്‍ത്താവും മകനും നേരത്തെ മരിച്ചിരുന്നു. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ആറന്മുള പൊന്നമ്മയുടെ മകളുടെ മകളാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മലേഷ്യ വാസുദേവന്‍ അന്തരിച്ചു

February 20th, 2011

malaysia-vasudevan-epathram

ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായകന്‍ മലേഷ്യ വാസുദേവന്‍ ചെന്നൈയില്‍ അന്തരിച്ചു. മലയാളിയായ അച്ഛനും അമ്മയ്ക്കും മലേഷ്യയില്‍ ജനിച്ച ഇദ്ദേഹം 8000 ല്‍ അധികം തമിഴ്‌ ഗാനങ്ങളും 4000 ല്‍ പരം ഗാനങ്ങള്‍ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്.

1972 ല്‍ പുറത്തിറങ്ങിയ ‘ഡല്‍ഹി ടു മദ്രാസ്‌’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി പിന്നണി പാടിയത്. 85 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. മലയാളത്തില്‍ ‘ഒരു മറവത്തൂര്‍ കനവ് ‘ എന്ന ചിത്രത്തിലെ ‘സുന്ദരിയേ… സുന്ദരിയേ…’ എന്ന ഗാനം ഇദ്ദേഹമാണ് ആലപിച്ചത്. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാര ജേതാവാണ്‌. മകളായ പ്രശാന്തിനി തമിഴ്‌ ചലച്ചിത്ര പിന്നണി ഗായികയാണ്.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

വിപിന്‍ദാസ്‌ അന്തരിച്ചു

February 13th, 2011
cameraman-vipin-das-epathram
വൈത്തിരി : പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ വിപിന്‍ദാസ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‍ വയനാട്ടിലെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇരുന്നൂറോളം ചിത്രങ്ങള്‍ക്ക്  ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള വിപിന്‍‌ദാസ് തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സ്വദേശിയാണ്. കുറച്ചു കാലമായി വയനാട്ടില്‍ ആയിരുന്നു താമസം.

എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയില്‍ ക്യമറാമാന്‍ എന്ന നിലയില്‍ വിപിന്‍‌ദാസ് ഏറെ സജീവമായിരുന്നു. പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിന്റെ ഛായാഗ്രഹണത്തിനു 1976- ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം  വിപിന്‍‌ദാസിനു ലഭിച്ചിട്ടുണ്ട്. പത്മരാജന്‍, ഭരതന്‍, കെ. മധു, ഐ. വി. ശശി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം മികച്ച ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ വിപിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  അവളുടെ രാവുകള്‍, ചില്ല്, ഒരിടത്തൊരു ഫയല്‍‌വാന്‍, ശ്രീകൃഷ്ണപ്പരുന്ത്, കാറ്റത്തെ കിളിക്കൂട്, ഒരു സി. ബി. ഐ. ഡയറികുറിപ്പ്,  ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ,ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. എണ്‍പതുകളില്‍ വിപിന്‍‌ദാസ് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പത്മ പുരസ്കാരം : കേരളം നല്‍കിയത് ഒ.എന്‍.വിയും തിരുമുല്‍പ്പാടും ജയറാമും ഇല്ലാത്ത പട്ടിക

February 12th, 2011

padmashree-award-epathram

തൃശ്ശൂര്‍: പത്മ പുരസ്കാരങ്ങള്‍ക്കായി കേരളം സമര്‍പ്പിച്ച 39 പേരുടെ പട്ടികയില്‍ അവാര്‍ഡുകള്‍ കിട്ടിയ കേരളീയരായ രാഘവന്‍ തിരുമുല്‍പ്പാട്, ഒ. എന്‍. വി., നടന്‍ ജയറാം, കലാമണ്ഡലം ക്ഷേമാവതി എന്നിവരുടെ പേരുകള്‍ ഇല്ലായിരുന്നതായി റിപ്പോര്‍ട്ട്. തൃശ്ശൂര്‍ സ്വദേശി വി. കെ. വെങ്കിടാചലം വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. കേരളത്തിലെ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും ഒ. എന്‍. വി. ക്കു പത്മവിഭൂഷന്‍ പുരസ്കാരം ലഭിച്ചു. രാഘവന്‍ തിരുമുല്‍പാടിനു പത്മഭൂഷനും ജയറാമിനും കലാമണ്ഡലം ക്ഷേമാവതിക്കും പത്മശ്രീയും ലഭിച്ചു.

പട്ടികയിലെ പത്തോളം പേര്‍ മെഡിസിന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്‌. വ്യാപാരികളായ നാലോളം പേര്‍ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ആര്‍ട്ട് വിഭാഗത്തില്‍ 10 പേരെയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വാതന്ത്ര്യ സമര സേനാനി, ശാസ്ത്രജ്ഞന്‍മാര്‍, സാഹിത്യകാരന്‍മാര്‍, കായിക രംഗത്തെ വ്യക്തികള്‍ തുടങ്ങിവരെല്ലാം ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഭാരത രത്‌നയ്ക്കായി കേരളം ശുപാര്‍ശ ചെയ്തത് എം. എസ്. സ്വാമിനാഥനെയാണ്. പത്മവിഭൂഷനായി ഗായകന്‍ കെ. ജെ. യേശുദാസിനെയും പത്മഭൂഷനായി ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എസ്. ഗോപാലകൃഷ്ണന്‍, ശ്രീനാരായണ അക്കാദമി പ്രസിഡന്‍റ് വെള്ളായണി അര്‍ജ്ജുനന്‍, കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സി. ഇ. ഒ. സി. ജി. കൃഷ്ണന്‍ നായര്‍ തുടങ്ങിയവരെയാണ് ശുപാര്‍ശ ചെയ്തത്.

സണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ സുന്ദര്‍ മേനോന്‍ ഇന്‍റസ്ട്രി ആന്‍റ് സോഷ്യല്‍ വര്‍ക്ക് ഗ്രൂപ്പില്‍ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. സ്‌പോര്‍ട്‌സ് മേഖലയില്‍ നിന്ന് ഐ. എം. വിജയനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. നടന്‍ മധു, കെ. പി. എ. സി. ലളിത, ആറന്‍മുള പൊന്നമ്മ, ഷാജി എന്‍. കരുണ്‍, ഗായകന്‍ പി. ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരെല്ലാം ആര്‍ട്ട് വിഭാഗത്തില്‍ സ്ഥാനം നേടിയിരുന്നു.

ടി. കെ. എം. കോളേജുകളുടെ ട്രസ്റ്റ് ചെയര്‍മാനായ ഷഹാല്‍ ഹസ്സന്‍ മുസലിയാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പങ്കജ കസ്തൂരി ഹെര്‍ബല്‍സ് എം. ഡി. ഡോ. ഹരീന്ദ്രന്‍ നായര്‍, ഡോ. എന്‍. പി. പി. നമ്പൂതിരി തുടങ്ങിയവരും ലിസ്റ്റില്‍ ഉണ്ട്. സ്വാതന്ത്ര്യ സമര സേനാനി വിഭാഗത്തില്‍ കെ. മാധവനും ലിസ്റ്റില്‍ ഉണ്ട്. അന്ന കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. സി. ജേക്കബ്, ഡോ. തോമസ് മാത്യു, ഡോ. ഷാജി പ്രഭാകരന്‍, അനന്തപുരി ആസ്​പത്രി ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡം പിള്ള, പി. ഗോവിന്ദപ്പിള്ള തുടങ്ങിയവരെല്ലാം ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

കേരളത്തിലെ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും ഒ. എന്‍. വി. ക്കു പത്മവിഭൂഷന്‍ പുരസ്കാരം ലഭിച്ചു. രാഘവന്‍ തിരുമുല്‍പാടിനു പത്മഭൂഷനും ജയറാമിനും കലാമണ്ഡലം ക്ഷേമാവതിക്കും പത്മശ്രീയും ലഭിച്ചു. മടവൂര്‍ വാസുദേവന്‍, ക്രിസ് ഗോപാല കൃഷണന്‍, ടി. ജെ. എസ്. ജോര്‍ജ്ജ്, പെരുവനം കുട്ടന്‍ മാരാര്‍, ഷാജി എന്‍. കരുണ്‍, ജി. ശങ്കര്‍, ജോസ് ചാക്കോ പെരിയപുറം തുടങ്ങിയവരാണ് പുരസ്കാരം നേടിയ മറ്റുള്ളവര്‍. പുരസ്കാരത്തിനായി ജയറാമിനെ നിര്‍ദ്ദേശിച്ചത് തമിഴ്‌നാടും ടി. ജെ. എസ്. ജോര്‍ജ്ജിനെയും ക്രിസ്സ്‌ ഗോപാല കൃഷ്ണനെയും നിര്‍ദ്ദേശിച്ചത് കര്‍ണ്ണാടക സര്‍ക്കാറുമാണെന്ന് മുമ്പു വാര്‍ത്ത വന്നിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

130 of 174« First...1020...129130131...140150...Last »

« Previous Page« Previous « ഗിരീഷ് പുത്തഞ്ചേരി: ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം
Next »Next Page » വിപിന്‍ദാസ്‌ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine