സനൂഷ ദിലീപിന്‍റെ നായികയാവുന്നു

March 4th, 2011

actress-sanusha-epathram

ബ്ലെസ്സി യുടെ മമ്മുട്ടി സിനിമ യായ കാഴ്ച യിലൂടെ യും ജോഷിയുടെ മോഹന്‍ലാല്‍ ചിത്രമായ മാമ്പഴ ക്കാല ത്തിലൂടെയും ശ്രദ്ധേയയായ ബാലതാരം സനൂഷ, ദിലീപിന്‍റെ നായിക യായി മലയാളത്തില്‍ അരങ്ങേറുന്നു. ചിത്രം : മിസ്റ്റര്‍ മരുമകന്‍. സംവിധാനം സന്ധ്യാമോഹന്‍

കെ. കെ. രാജീവ് കുമാറിന്‍റെ ‘ഓര്‍മ്മ’ അടക്കം നിരവധി സീരിയലു കളിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നടിയായി സനുഷ മാറി ക്കഴിഞ്ഞിരുന്നു. പിന്നീട് നാളൈ നമതൈ, റേനിഗുണ്ട എന്നീ തമിഴ് സിനിമ കളില്‍ നായികാ വേഷം ചെയ്തു.

മിസ്റ്റര്‍ മരുമകനില്‍ ദിലീപിന്‍റെ ഭാര്യാ വേഷമാണ്‌ സനൂഷയ്‌ക്ക്. തമിഴ്‌ നടന്‍ ഭാഗ്യരാജാണ്‌ ദിലീപിന്‍റെ അമ്മായി അച്‌ഛനായി എത്തുന്നത്. മാര്‍ച്ച് രണ്ടാം വാര ത്തില്‍ എറണാകുളത്ത് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ സുബൈറും നെല്‍സണ്‍ ഈപ്പനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയ്‌കൃഷ്‌ണ – സിബി കെ. തോമസ് ടീം തിരക്കഥ തയ്യാറാക്കുന്നു.

- pma

വായിക്കുക: ,

1 അഭിപ്രായം »

ജെ. സി. ഡാനിയല്‍ പുരസ്‌കാരം നവോദയ അപ്പച്ചന്‌

March 1st, 2011

navodhaya-appachan-epathram
തിരുവനന്തപുരം: മലയാള സിനിമ യിലെ സമഗ്ര സംഭാവന യ്ക്കുള്ള 2010-ലെ ജെ. സി. ഡാനിയേല്‍ പുരസ്കാര ത്തിന് പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ അര്‍ഹനായി.

ഇന്ത്യന്‍ സിനിമക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച നവോദയാ സ്റ്റുഡിയോ യുടെ സ്ഥാപകന്‍ കൂടിയാണ് എം. സി. പുന്നൂസ് എന്ന അപ്പച്ചന്‍. ദക്ഷിണേന്ത്യ യിലെ ആദ്യ സിനിമാ സ്‌കോപ് ചിത്രമായ തച്ചോളി അമ്പു, ദക്ഷിണേന്ത്യ യിലെ ആദ്യ 70 എം.എം. ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യ ത്രിമാന (3D) ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തുടങ്ങി മലയാള സിനിമ യുടേ ചരിത്ര ത്തില്‍ നാഴിക ക്കല്ലുകള്‍ ആയി മാറിയ നിരവധി സംഭാവനകള്‍ നല്‍കിയ നവോദയ അപ്പച്ചന്‍, ഉദയാ – നവോദയാ എന്നീ ബാനറു കളിലായി നൂറിലധികം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രശസ്ത നിര്‍മ്മാതാവായിരുന്ന കുഞ്ചാക്കോ യുടെ സഹോദരനാണ്.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തി നുള്ളില്‍ മലയാള സിനിമ യ്ക്ക് നിര്‍മ്മാതാവ് എന്ന നിലയില്‍ നല്‍കിയ സംഭാവന കള്‍ പരിഗണിച്ചാണ് നവോദയ അപ്പച്ചനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറ്റ്ലസ്- ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ‘ഗദ്ദാമ’ ക്ക് : മികച്ച നടി കാവ്യ

February 27th, 2011

critics-award-winner-kavya-epathram

തിരുവനന്തപുരം: മികച്ച സിനിമ ക്കുള്ള 2010 ലെ അറ്റ്ലസ് – ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഗദ്ദാമ കരസ്ഥ മാക്കി.  ഗദ്ദാമ യിലൂടെ കാവ്യാ മാധവന്‍ മിച്ച നടി യായും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റിലെ അഭിനയ ത്തിലൂടെ മമ്മൂട്ടി മികച്ച നടനായും തെരഞ്ഞെടുക്ക പ്പെട്ടു.  മികച്ച സംവിധായകന്‍ കമല്‍.  ചിത്രം ഗദ്ദാമ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞ് മികച്ച രണ്ടാമത്തെ സിനിമ യായി തെരഞ്ഞെടുത്തു.

critics-award-winner-mammootty-epathram

മേരി ക്കുണ്ടൊരു കുഞ്ഞാട്, ആഗതന്‍ എന്നീ ചിത്ര ങ്ങളിലെ അഭിനയ ത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടന്‍ ആയി. ഗ്രാമം, ഹാപ്പി ഹസ്ബന്‍റ്, പുണ്യം, അഹം എന്നീ ചിത്ര ങ്ങളിലെ പ്രകടന ത്തിന് സംവൃത സുനില്‍ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

director-k.s-sethumadhavan-epathram

സംവിധായകന്‍ കെ. എസ്. സേതുമാധവന്‍

ചലച്ചിത്ര രത്‌നം പുരസ്‌കാരം : കെ. എസ്. സേതുമാധവന്‍. ചലച്ചിത്ര പ്രതിഭ പുരസ്‌കാരം : ജഗന്നാഥ വര്‍മ്മ, ശാന്ത കുമാരി, ബിച്ചു തിരുമല എന്നിവര്‍ക്ക്. ആദാമിന്‍റെ മകന്‍ അബു വിലെ അഭിനയ മികവിന് സലിം കുമാര്‍ പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹനായി. നവാഗത പ്രതിഭ : ആന്‍ അഗസ്റ്റിന്‍ (എല്‍സമ്മ എന്ന ആണ്‍കുട്ടി), വിജയ് യേശുദാസ് (അവന്‍), കാര്‍ത്തിക(മകര മഞ്ഞ്), നവാഗത സംവിധായകര്‍ : വിനോദ് മങ്കര (കരയിലേക്ക് ഒരു കടല്‍ദൂരം), മാര്‍ട്ടിന്‍ പ്രാക്കാട്ട് (ബെസ്റ്റ് ആക്റ്റര്‍).

മറ്റ് അവാര്‍ഡുകള്‍ : മികച്ച കഥാകൃത്ത്‌ മോഹന്‍ രാഘവന്‍ (ടി. ഡി. ദാസന്‍ സ്റ്റാന്‍റെര്‍ഡ് സിക്സ് ബി ), ബാലതാരം : അലക്‌സാണ്ടര്‍ (ടി. ഡി. ദാസന്‍), തിരക്കഥ : രഞ്ജിത്ത് (പ്രാഞ്ചിയേട്ടന്‍), ഗാന രചന കൈതപ്രം ( ഹോളിഡേയ്‌സ്, നീലാംബരി), സംഗീത സംവിധാനം : എം. ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ദൂരം), ഗായകന്‍ : ശങ്കര്‍ മഹാദേവന്‍ (ഹോളിഡേയ്‌സ്), ഗായിക : ശ്രേയാ ഘോഷാല്‍ ( ആഗതന്‍), ഛായാഗ്രാഹണം : മധു അമ്പാട്ട് ( ഗ്രാമം, ആദാമിന്‍റെ മകന്‍ അബു), എഡിറ്റിംഗ് : രഞ്ജന്‍ ഏബ്രഹാം (എല്‍സമ്മ എന്ന ആണ്‍കുട്ടി), ശബ്ദ ലേഖകന്‍ : എന്‍. ഹരികുമാര്‍ (വിവിധ ചിത്രങ്ങള്‍), കലാ സംവിധാനം : ഗോകുല്‍ദാസ് (മകര മഞ്ഞ്), നൃത്ത സംവിധാനം : മധു ഗോപിനാഥ്, വക്കം സജീവ് (മകര മഞ്ഞ്), ചമയം : ബിജു ഭാസ്‌ക്കര്‍ (പകര്‍ന്നാട്ടം), വസ്ത്രാലങ്കാരം : അനില്‍ ചെമ്പൂര്‍ (ഗദ്ദാമ), ഡബ്ബിംഗ് : ദേവി (കരയിലേക്ക് ഒരു കടല്‍ദൂരം).

സാമൂഹിക നവോത്ഥാന ത്തിന്‍റെ സാംസ്‌കാരിക മൂല്യം പരിഗണിച്ച് ആര്‍. സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍, ജയരാജ് ഒരുക്കിയ പകര്‍ന്നാട്ടം, ജി. അജയന്‍റെ ബോധി എന്നീ ചിത്ര ങ്ങള്‍ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്.

അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എം. രാമചന്ദ്രന്‍, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കിന്‍കാട് ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തിലാണ് അവാര്‍ഡു കള്‍ പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആറന്മുള പൊന്നമ്മ അന്തരിച്ചു

February 22nd, 2011

aranmula-ponnamma-epathram

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ അമ്മ നടിയായ ആറന്മുള പൊന്നമ്മ (96) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. മരണ സമയത്ത് കൊച്ചു മകളുടെ ഭര്‍ത്താവ് നടന്‍ സുരേഷ് ഗോപി സമീപത്തുണ്ടായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്തെ ശാന്തി കവാടത്തില്‍ നടക്കും.

നാടക രംഗത്തു നിന്നും സിനിമയില്‍ എത്തിയ പൊന്നമ്മ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം 1950-ല്‍ ഇറങ്ങിയ ശശിധരന്‍ എന്ന ചിത്രമായിരുന്നു. ആദ്യ ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മ വേഷമായിരുന്നു പൊന്നമ്മക്ക് ലഭിച്ചത്. തുടര്‍ന്ന് നാലോളം തലമുറയ്ക്കൊപ്പം അമ്മയായും, സഹോദരിയായും, മുത്തശ്ശിയായും അവര്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ശിവാജി ഗണേശന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷനിലെ അഭിനയത്തിനു മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തി. ഗൌരീശങ്കരം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

1914-ല്‍ ആറന്മുളയിലെ മാലേത്ത് വീട്ടില്‍ കേശവ പിള്ളയും പാറുക്കുട്ടി അമ്മയുടേയും മകളായിട്ടായിരുന്നു പൊന്നമ്മയുടെ ജനനം. ബന്ധു കൂടിയായ കൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്. തിരു‌വനന്തപുരം സംഗീത അക്കാദമിയില്‍ സംഗീത പഠനം നടത്തിയിട്ടുള്ള ആറന്മുള പൊന്നമ്മ തിരുവനന്തപുരം കോട്ടന്‍ ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീത അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഭര്‍ത്താവും മകനും നേരത്തെ മരിച്ചിരുന്നു. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ആറന്മുള പൊന്നമ്മയുടെ മകളുടെ മകളാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മലേഷ്യ വാസുദേവന്‍ അന്തരിച്ചു

February 20th, 2011

malaysia-vasudevan-epathram

ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത തമിഴ് ചലച്ചിത്ര പിന്നണി ഗായകന്‍ മലേഷ്യ വാസുദേവന്‍ ചെന്നൈയില്‍ അന്തരിച്ചു. മലയാളിയായ അച്ഛനും അമ്മയ്ക്കും മലേഷ്യയില്‍ ജനിച്ച ഇദ്ദേഹം 8000 ല്‍ അധികം തമിഴ്‌ ഗാനങ്ങളും 4000 ല്‍ പരം ഗാനങ്ങള്‍ മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്.

1972 ല്‍ പുറത്തിറങ്ങിയ ‘ഡല്‍ഹി ടു മദ്രാസ്‌’ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി പിന്നണി പാടിയത്. 85 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. മലയാളത്തില്‍ ‘ഒരു മറവത്തൂര്‍ കനവ് ‘ എന്ന ചിത്രത്തിലെ ‘സുന്ദരിയേ… സുന്ദരിയേ…’ എന്ന ഗാനം ഇദ്ദേഹമാണ് ആലപിച്ചത്. തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാര ജേതാവാണ്‌. മകളായ പ്രശാന്തിനി തമിഴ്‌ ചലച്ചിത്ര പിന്നണി ഗായികയാണ്.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

131 of 175« First...1020...130131132...140150...Last »

« Previous Page« Previous « വിപിന്‍ദാസ്‌ അന്തരിച്ചു
Next »Next Page » ആറന്മുള പൊന്നമ്മ അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine