അറബിയും ഒട്ടകവും പി. മാധവന്‍ നായരും : പ്രിയന്‍ സിനിമ ഗള്‍ഫില്‍

January 27th, 2011

priyadarshan-in-press-meet-epathram

അബുദാബി : പ്രശസ്ത  സംവിധായകന്‍ പ്രിയദര്‍ശന്‍ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഒരുക്കുന്ന ഹാസ്യചിത്രം   ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’  മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും. പൂര്‍ണ്ണ മായും യു. എ. ഇ. യില്‍ വെച്ച് ചിത്രീകരി ക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ യായ  ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’  എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ   നിര്‍മ്മാണ ച്ചെലവ് ഏഴരക്കോടി രൂപയാണ്. 
 
യു. എ. ഇ.  സ്വദേശി   ജമാല്‍ അല്‍ നുഐമി യുടെ ജാന്‍കോസ്  എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ നവീന്‍ ശശിധരന്‍, അശോക് കുമാര്‍ എന്നിവരാണ്.
 
മോഹന്‍ലാലിനെ ക്കൂടാതെ നെടുമുടി വേണു, ഇന്നസെന്‍റ്, മുകേഷ്, ലക്ഷ്മിറായ്, ഭാവന തുടങ്ങിയ വന്‍ താരനിരയും അഭിനയിക്കുന്നു. പ്രിയദര്‍ശന്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന  സിനിമ,  സെപ്റ്റംബറില്‍  സെവന്‍ ആര്‍ട്‌സ് വിതരണം ചെയ്യും.

ഒരു മലയാള സിനിമയുടെ നിര്‍മ്മാണത്തില്‍  ഒരു അറബി   സഹകരിക്കുന്നു എന്ന സവിശേഷത യും ഈ പ്രിയന്‍ ചിത്രത്തിനുണ്ട്.

ഈ സിനിമ യുടെ വിശേഷങ്ങളെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ പ്രിയദര്‍ശന്‍ ഐ. എസ്. സി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേശ്  പണിക്കര്‍,  വൈസ് പ്രസിഡന്‍റ് ഡോ. രാജാ ബാലകൃഷ്ണന്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍,  നവീന്‍ ശശിധരന്‍, അശോക് കുമാര്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജാഫര്‍ പനാഹിയെ ശിക്ഷിച്ചതിനോട് നജാദിനു യോജിപ്പില്ലായിരുന്നു

January 20th, 2011

jafar-panahi-epathram

ടെഹ്റാന്‍ : വിശ്രുത ഇറാനിയന്‍ ചലച്ചിത്രകാരനും ഗ്രീന്‍ മൂവ്മെന്റിന്റെ വക്താവുമായ ജാഫര്‍ പനാഹിയെ(49) ശിക്ഷിക്കുന്നതില്‍ പ്രസിഡണ്ട് അഹമ്മദി നെജാദിനു താല്പര്യം ഇല്ലായിരുന്നു വെന്ന് റിപ്പോര്‍ട്ട് . ഫാര്‍സ് ന്യൂസ് ഏജസിയെ ഉദ്ധരിച്ചാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇറാനിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും സിനിമകളില്‍ ഭരണകൂട ത്തിനെതിരായ നിലപാടുകളും സ്വീകരിച്ചതിനെ തുടര്‍ന്ന് ആറു വര്‍ഷത്തെ ജയില്‍ ശിക്ഷയും ഇരുപതു വര്‍ഷത്തേക്ക് സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ വിലക്കും രാജ്യം വിട്ടു പോകുന്നതില്‍ നിയന്ത്രണവും കൂടാതെ അഭിമുഖം നല്‍കുന്നതില്‍ നിന്നും പനാഹിക്കു വിലക്കുമുണ്ട്. ലോകമെമ്പാടും പനാഹിയുടെ ചിത്രങ്ങള്‍ ആവേശപൂര്‍വ്വം സ്വീകരിക്ക പ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കലാ ജീവിതത്തിനു തടയിടുവാനുള്ള നീക്കത്തിനെതിരെ ശക്തമായ് എതിര്‍പ്പുകളാണ് ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. കാന്‍ മേളയില്‍ ഇറാന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഇതിനോടകം രേഖപ്പെടുത്തി ക്കഴിഞ്ഞു. മേളയില്‍ പനാഹിയ്ക്കായി ഒരു കസേര ഒഴിച്ചിട്ടിരുന്നു.

ഒരു മുന്‍ സൈനീകനായ പനാഹി “ദ വൈറ്റ് ബലൂണ്‍“ എന്ന ചിത്രത്തിലൂടെ സിനിമാ സംവിധായകനായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 1995-ല്‍ “ദ വൈറ്റ് ബലൂണിനു“ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പുരസ്കാരം ലഭിച്ചിരുന്നു. “ദ സര്‍ക്കിള്‍“ എന്ന ചിത്രം 2000-ല്‍ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരത്തിനു അര്‍ഹമായി. അഭിപ്രായ സ്വാതന്ത്രത്തിനുള്ള വിലക്കുകള്‍, വസ്ത്രധാരണത്തിലെ നിബന്ധനകള്‍, യാത്ര ചെയ്യുവാനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങി ഇറാനിലെ സ്തീകളുടെ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ക്കൊണ്ടുള്ള ചിത്രമായിരുന്നു ഇത്. ഇതു കൂടാതെ ക്രിംസണ്‍ ഗോള്‍ഡ്, ഓഫ് സൈഡ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്.

ഇറാനിലെ ഭരണ കൂടങ്ങള്‍ക്ക് എന്നും സിനിമകളോട് മതിപ്പുണ്ടായിരുന്നില്ല. 1979-ല്‍ സിനിമാ ശാല പുറത്തു നിന്നു പൂട്ടി തീ കൊടുത്ത സംഭവവും ഇറാനിന്റെ ചരിത്രത്തില്‍ ഉണ്ട്. അന്ന് നൂറു കണക്കിന് നിരപരാധികള്‍ ആ തീയേറ്ററിനകത്ത് ചുട്ടെരിക്കപ്പെട്ടു. എന്നാല്‍ പ്രതിസന്ധികള്‍ പുതിയ ഉണര്‍വ്വായിട്ടാണ് ഇറാനിയന്‍ ചലച്ചിത്രകാരന്മാര്‍ എടുക്കുന്നതെന്ന് അവരുടെ പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ലോക നിലവാരം പുലര്‍ത്തുന്ന ഇറാനിയന്‍ സിനിമകള്‍ കടുത്ത പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ടാണ് നിര്‍മ്മിക്കപ്പെടുന്നത്. ചരിത്രത്തെയും സമകാലിക യാഥാര്‍ത്ഥ്യങ്ങളേയും ശരിയായ ദിശയില്‍ ഉള്‍ക്കൊണ്ടു കൊണ്ട് വിമര്‍ശനാത്മകമായും കാലഘട്ടത്തി നനുസൃതമായും നോക്കി ക്കാണുന്നതുമാണ് യാഥാസ്ഥിതിക ഭരണകൂടത്തെ പ്രകോപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനില്‍ കലാകാരന്മാര്‍ പല തരത്തിലും പീഡിപ്പിക്കപ്പെടുന്നുണ്ട്. കടുത്ത സെന്‍സര്‍ഷിപ്പും രാജ്യത്തിനകത്ത് സിനിമ നിരോധിക്കുന്നതും അടക്കം ഇറാനില്‍ സിനിമകള്‍ക്ക് കടുത്ത വെല്ലുവിളികള്‍ ഉണ്ടാകുമ്പോളും അന്തരാഷ്ട്ര തലത്തില്‍ ഏറെ പ്രശംസയും പുരസ്കാരങ്ങളും ഇറാനിയന്‍ സിനിമകള്‍ കരസ്ഥമാക്കുന്നത് യാഥാസ്ഥിതികരെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. പനാഹിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഒരു സിനിമ നിര്‍മ്മിച്ച മുഹമ്മദ് റസലോവിനേയും ആറു വര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വീണ്ടും ഒരു ജയന്‍ സിനിമ : ‘അവതാരം’

January 19th, 2011

actor-jayan-avathar-epathram

കോഴിക്കോട് :  അകാല ത്തില്‍ പൊലിഞ്ഞു പോയ മലയാള സിനിമ യിലെ നിത്യ ഹരിത ആക്ഷന്‍ ഹീറോ  ജയന്‍ വീണ്ടും വെള്ളിത്തിര യിലേക്ക് എത്തുന്നു.   30 വര്‍ഷം മുന്‍പ്‌ അന്തരിച്ച ജയന്‍ എന്ന നടനെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്‍റെ സഹായ ത്തോടെയാണ്  ‘അവതാരം’ എന്ന സിനിമ യിലൂടെ സംവിധായകന്‍ വിജീഷ് മണി  വീണ്ടും രംഗത്ത് കൊണ്ടു വരുന്നത്
 
ആനിമേഷന്‍റെയും നൂതന സാങ്കേതിക വിദ്യ കളുടേയും സഹായ ത്തോടെ ഹോളിവുഡിലെ  സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്ന് ജയനെ പുനര്‍ജ്ജനിപ്പിക്കും. ഭീമന്‍ രഘു,  കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ശ്വേതാ മേനോന്‍ തുടങ്ങി യവരും ചിത്രത്തില്‍ അഭിനയിക്കും.

jayan-avathar-epathram

കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ടി. എ.  ഷാഹിദ്‌.  പ്രശസ്ത സംഗീത സംവിധായകന്‍ സലില്‍ചൗധരി യുടെ മകന്‍ സഞ്ജയ് ചൗധരിയും വയലാര്‍ രാമവര്‍മ്മ യുടെ മകന്‍ ശരത്ചന്ദ്രന്‍ വയലാറും സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നു. ചിത്ര ത്തിന്‍റെ അണിയറ പ്രവര്‍ത്തന ങ്ങളില്‍ ജയന്‍റെ സഹോദര പുത്രനും ആനിമേഷന്‍ വിദഗ്ധനുമായ കണ്ണന്‍ നായര്‍ സഹകരിക്കുന്നു. സുധീര്‍, എം.രാമചന്ദ്ര മേനോന്‍, രാജേഷ് ആറ്റുകാല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് രണ്ട് കോടി യാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
 
ഫെബ്രുവരി 15ന് ചിത്രീകരണം തുടങ്ങും.  മിമിക്രിക്കാര്‍ അതിശയോക്തി യോടെ അവതരിപ്പിച്ച് അവഹേളിച്ച ജയന്‍ എന്ന കലാകാരന്‍റെ യഥാര്‍ത്ഥ രൂപം പുതിയ തലമുറക്ക്‌ പരിചയ പ്പെടുത്താന്‍ ഒരു പക്ഷെ ഈ ‘അവതാരം’ സഹായകമായി തീരും.

- pma

വായിക്കുക:

4 അഭിപ്രായങ്ങള്‍ »

കെ. എസ്. സി. ഹ്രസ്വ സിനിമ മല്‍സരം : ‘ഒട്ടകം’ മികച്ച ചിത്രം

January 18th, 2011

ksc-short-film-fest-best-film-epathram

അബുദാബി :  കേരളാ സോഷ്യല്‍  സെന്‍റര്‍  സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഹ്രസ്വ  സിനിമാ മത്സര ത്തില്‍ ഷാജി സുരേഷ് ചാവക്കാട് സംവിധാനം ചെയ്ത  ‘ഒട്ടകം’  മികച്ച സിനിമ ആയി തെരഞ്ഞെടുത്തു. ഈ ചിത്ര ത്തിന്‍റെ  ഛായാഗ്രഹണം നിര്‍വ്വഹിച്ച ജോണി ഫൈന്‍ ആര്‍ട്‌സ് മികച്ച ക്യാമറാ മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.  മികച്ച സംവിധായകന്‍  മേതില്‍ കോമളന്‍കുട്ടി. ചിത്രം: സംവേദനം.

ksc-short-film-best-actor-shamnas-epathram

മികച്ച നടനുള്ള പുരസ്കാരം ഷംനാസ് ടി. എം. സലീമില്‍ നിന്നും ഏറ്റുവാങ്ങുന്നു

മികച്ച നടന്‍. ഷംനാസ് പി. പി. ( ചിത്രം: മുസാഫിര്‍),  മികച്ച നടി. അനന്തലക്ഷ്മി ഷരീഫ് ( ചിത്രം: സഹയാത്രിക),  മികച്ച ബാലതാരം ശ്രീരാം (ചിത്രം:  ഉണ്‍മ). മികച്ച തിരക്കഥ. ശ്യാം (ഏകയാനം),  എഡിറ്റിംഗ്. സിറാജ് യൂസഫ് (ഡെഡ് ബോഡി), പശ്ചാത്തല സംഗീതം. ഷൈജു വത്സരാജ് (സംവേദനം),  മികച്ച മേക്കപ്പ്മാന്‍. ഹംസ ( ബെഡ്സ്പേസ് അവൈലബിള്‍)

ksc-short-film-fest-best-actress-epathram

വനിതാ വിഭാഗം സെക്രട്ടറി പ്രീത വസന്ത്‌ അനന്തലക്ഷ്മിക്ക് മികച്ച നടിക്കുള്ള പുരസ്കാരം സമ്മാനിക്കുന്നു

മികച്ച രണ്ടാമത്തെ ചിത്രം ആയി  സംവേദനം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടന്‍ സാജിദ് കൊടിഞ്ഞി (ഡെഡ് ബോഡി), മികച്ച രണ്ടാമത്തെ നടി സുമ സനില്‍ (ചിത്രം:  അസ്തമയം),
 
‘സഹയാത്രിക’ യിലൂടെ  ഷെറിന്‍ വിജയന്‍ മികച്ച രണ്ടാമത്തെ തിരക്കഥ, മികച്ച രണ്ടാമത്തെ സംവിധായകന്‍ എന്നീ പുരസ്കാരങ്ങള്‍ നേടി. ഒട്ടകം സിനിമ യിലൂടെ പശ്ചാത്തല സംഗീതം രണ്ടാം സ്ഥാനം മോന്‍സി കോട്ടയം കരസ്ഥമാക്കി. ‘മുസാഫിര്‍’ എന്ന ചിത്ര ത്തിലൂടെ ഹനീഫ് കുമരനല്ലൂര്‍ (രണ്ടാമത്തെ ഛായാ ഗ്രഹണം)  മുജീബ് കുമരനല്ലൂര്‍   (എഡിറ്റിംഗ് രണ്ടാം സ്ഥാനം) അനുഷ്‌ക വിജു (മികച്ച  ബാലതാരം രണ്ടാം സ്ഥാനം ) എന്നിവര്‍ അംഗീകാരങ്ങള്‍ നേടി.  രണ്ടാമത്തെ മേക്കപ്പ്മാന്‍ കൃഷ്ണന്‍ വേട്ടംപള്ളി (സംവേദനം) . നേര്‍രേഖകള്‍, പാഠം 2 എന്നിവ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്‌ നേടി.
 
പ്രേക്ഷകര്‍ രഹസ്യ ബാലറ്റിലൂടെ മികച്ച സിനിമ ആയി  ‘ഒട്ടകം’  തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനം ‘ഉണ്‍മ’  നേടി. പ്രശസ്ത സംവിധായകന്‍ തുളസീദാസ് വിധി കര്‍ത്താവ്‌ ആയിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിന്നണി ഗായിക ശ്വേതാ മോഹന്‍ വിവാഹിതയായി

January 17th, 2011

singer-swetha-wedding-epathram

കൊച്ചി : ചലച്ചിത്ര പിന്നണി ഗായിക  ശ്വേതാ മോഹനും അശ്വിനും വിവാഹിതരായി. പ്രശസ്ത പിന്നണി ഗായിക സുജാത യുടെയും ഡോക്ടര്‍ മോഹന്‍റെ യും മകളാണ് ശ്വേതാ മോഹന്‍. ചെന്നൈ അണ്ണാനഗറിലെ ഡോ. ശശി യുടെയും ഡോ. പത്മജ ശശി യുടെയും മകനാണ് അശ്വിന്‍.  
 
സംഗീത സംവിധായകന്‍ വി. ദക്ഷിണാ മൂര്‍ത്തി, കവിയും ഗാന രചയിതാ വുമായ  ഒ. എന്‍. വി. കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, ഗാന ഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസ്, ഭാര്യ പ്രഭാ യേശുദാസ്, ഗായക രായ പി. ജയചന്ദ്രന്‍,  ഉണ്ണി മേനോന്‍, ഉണ്ണി കൃഷ്ണന്‍, വിജയ് യേശുദാസ്,  ശ്രീനിവാസ്, ചിത്രാ അയ്യര്‍, മിന്‍മിനി, സംഗീതജ്ഞ രായ  ഡോ. ഓമനക്കുട്ടി, അര്‍ജുനന്‍ മാസ്റ്റര്‍, വിദ്യാധരന്‍ മാസ്റ്റര്‍, രമേഷ് നാരായണന്‍, എം. ജയചന്ദ്രന്‍, സംവിധായ കരായ കെ. ജി. ജോര്‍ജ്, ഫാസില്‍, കമല്‍, ചലച്ചിത്ര നിര്‍മ്മാതാക്കള്‍  പി. വി. ഗംഗാധരന്‍, ഗോകുലം ഗോപാലന്‍,  താരങ്ങളായ ശ്രീനിവാസന്‍, മുകേഷ്,  ഭാവന,  കെ. പി. എ. സി. ലളിത,  മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ,  ലക്ഷ്മി ഗോപാല സ്വാമി, തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി ലേ മെറിഡിയനില്‍ ആയിരുന്നു വിവാഹവേദി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

132 of 174« First...1020...131132133...140150...Last »

« Previous Page« Previous « ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം
Next »Next Page » കെ. എസ്. സി. ഹ്രസ്വ സിനിമ മല്‍സരം : ‘ഒട്ടകം’ മികച്ച ചിത്രം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine