ശാന്തേടത്തിക്ക് സ്നേഹപൂര്‍വ്വം

August 12th, 2010

shanthadevi-01-epathram

വെള്ളിത്തിരയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ദുരിതം സ്വന്തം ജീവിതത്തിലും അനുഭവിക്കുകയാണ് ഇന്ന് പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാന്താ ദേവി. രണ്‍ജിതിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ കേരള കഫേ എന്ന ചിത്രത്തിലെ “ദ ബ്രിഡ്ജ് “ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ചയില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷിക്കുന്നതായിരുന്നു കഥ. ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശിയായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താ ദേവി യായിരുന്നു. പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ച ആ കഥാപാത്രം ഇന്ന് ജീവിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു.

shanthadevi-02-epathram

"ദ ബ്രിഡ്ജില്‍" പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ച ശാന്താ ദേവിയുടെ അമ്മ വേഷം

ഉറ്റവരും ഉടയവരും ഇല്ലാതെ വിഷമിക്കുന്ന ആ കഥാപാത്രത്തെ പോലെ നടി ശാന്താ ദേവിയും വാര്‍ദ്ധക്യത്തില്‍ നരകിക്കുകയാണ്. കോഴിക്കോട് ഫറോക്കിലെ തന്റെ വീട്ടിലെ ഒറ്റ മുറിയില്‍ അവര്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. മകനും കുടുംബവും ഇവര്‍ക്കൊ പ്പമായിരുന്നു താമസമെങ്കിലും, ആദ്യം മകന്റെ ഭാര്യയും പിന്നീട് മകനും ഇഹലോക വാസം വെടിഞ്ഞതോടെ ആലംബമില്ലാതായ ഇവര്‍ തനിച്ചായി. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ദുരിതത്തിലായ ഇവര്‍ക്ക്‌ സൌജന്യ ചികില്‍സ നല്‍കാന്‍ ഒരു ആശുപത്രി തയ്യാര്‍ ആയെങ്കിലും ആശുപത്രിയില്‍ കിടപ്പിലാകുന്നതോടെ വല്ലപ്പോഴും ആരെങ്കിലും കനിഞ്ഞു നല്‍കുന്ന ചില്ലറ വേഷങ്ങള്‍ പോലും ലഭിക്കാതാകും എന്ന ഭയത്താല്‍ ആശുപത്രിയില്‍ കിടക്കാന്‍ ഇവര്‍ തയ്യാറായില്ല.

shanthadevi-03-epathram

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികള്‍ ഈ അനുഗ്രഹീത കലാകാരിയെ തേടിയെത്തി

പലവിധ ‍അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ശാന്താ ദേവിയ്ക്ക് വാര്‍ദ്ധക്യത്തില്‍ കൂട്ട് തനിക്കു ലഭിച്ച പുരസ്കാരങ്ങളും ബഹുമതികളും മാത്രം. ഇനിയും സിനിമയില്‍ അഭിനയിക്കുവാന്‍ ആഗ്രഹിക്കുന്ന ഈ അമ്മയ്ക്ക് പക്ഷെ വാര്‍ദ്ധക്യത്തില്‍ തന്നെ ഒറ്റപ്പെടുത്തിയവരെ പറ്റി പരാതിയൊന്നുമില്ല.

ശാന്തേടത്തി എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇവരുടെ സഹായത്തിനായി കോഴിക്കോട്‌ കോര്‍പ്പറേഷന്‍ അധികൃതരും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചു സെന്റ്‌ സ്ഥലത്തില്‍ ഇവര്‍ക്ക്‌ താമസിക്കാനായി ഒരു വീട് പണിയാന്‍ ഉള്ള പദ്ധതികള്‍ ആലോചിച്ചു വരുന്നു. എന്നാല്‍ വീടും മറ്റും പണി തീരുന്നത് വരെ ഇവരുടെ ചികിത്സയ്ക്കും ദൈനംദിന ചിലവുകള്‍ക്കും മറ്റുമുള്ള ഒരു ഫണ്ടാണ് ഇവര്‍ക്ക്‌ ഇപ്പോള്‍ ഏറ്റവും ആവശ്യം എന്ന് സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടറുമായ എം. എ. ജോണ്സന്‍ ചൂണ്ടിക്കാണിക്കുന്നു.

(അമൃത ടിവി യില്‍ വന്ന ഈ വീഡിയോ എടുത്തതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞു. ഇതിനു ശേഷം ശാന്തേടത്തിയുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.)

ശാന്തേടത്തിക്ക് അവരുടെ വാര്‍ദ്ധക്യത്തിലും അവശതയിലും സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ e പത്രം ഏറ്റെടുത്തു നടത്തുകയാണ്. ഈ സംരംഭത്തില്‍ സഹകരിക്കാനും, അമ്മയെ ആശ്വസിപ്പിക്കാനും താല്പര്യമുള്ളവര്‍ santhadevi അറ്റ്‌ epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍, നിങ്ങളുടെ വിലാസമോ ഫോണ്‍ നമ്പരോ അഭിപ്രായമായി താഴെ രേഖപ്പെടുത്തിയാല്‍ e പത്രം നിങ്ങളെ ബന്ധപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : +971555814388.

- സ്വ.ലേ.

വായിക്കുക: ,

1 അഭിപ്രായം »

ജൂലിയ റോബര്‍ട്സ് ഹിന്ദുമതം സ്വീകരിച്ചു

August 8th, 2010

julia-roberts-epathram

ഹോളീവുഡ് നടി ജൂലിയ റോബര്‍ട്സ് ഹിന്ദുമതം സ്വീകരിച്ചു. എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഈറ്റ് പ്രേ ലൌ” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജൂലിയ ഇന്ത്യയില്‍ വന്നിരുന്നു. ചിത്രത്തില്‍ വിവാഹ മോചനം നേടിയ നായിക തന്റെ സ്വത്വം തേടി ഇറ്റലിയിലും ഇന്ത്യയിലും, ബാലിയിലുമെല്ലാം സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിന്റെ ഭാഗം ചിത്രീകരിക്കുവാന്‍ ആണ് അവര്‍ ഇന്ത്യയില്‍ എത്തിയതും ഹിന്ദുമതത്തെ പറ്റി കൂടുതല്‍ അടുത്ത് അറിയുവാന്‍ ഇടയായതും.

പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന നടി അടുത്ത ജന്മത്തില്‍ സമാധാന പൂര്‍ണ്ണമായ ജീവിതം കാംക്ഷിച്ചാണത്രെ ഹിന്ദുമത ആചാരങ്ങള്‍ക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ടു പോകുവാന്‍ തീരുമാനിച്ചത്. താരം മാത്രമല്ല അവരുടെ ഭര്‍ത്താവും ക്യാമറാമാനുമായ ഡാനിയേല്‍ മോഡറും, മക്കളും ഇപ്പോള്‍ ജീവിക്കുന്നത് ഹിന്ദു മതാചാര പ്രകാരമാണെന്ന് “എല്ലി” മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. കാലങ്ങളായി ജൂലിയ യോഗയും പരിശീലിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

രതിനിര്‍വേദം വീണ്ടും

August 8th, 2010

jayabharathi-epathramമലയാള സിനിമയില്‍ ഇപ്പോള്‍ റീമേക്കു കളുടെയും തുടര്‍ ഭാഗങ്ങ ളുടെയും കാലം… റീമേക്കുകള്‍ മറ്റു ഭാഷ കളില്‍ നിന്നല്ല. മുന്‍ കാലങ്ങളില്‍ മലയാള ത്തില്‍  പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട  സിനിമകള്‍ പുതിയ നടീ നടന്മാരെ വച്ചു പുനര്‍ നിര്‍മ്മിക്കുക തന്നെ.  കാലത്തിന് അനുസരിച്ചു നിര്‍മ്മാതാക്കളും സംവിധായകരും കോലം കെട്ടി തുടങ്ങി യപ്പോള്‍ കാണികള്‍ക്കും അത് പുതുമ സമ്മാനിച്ചു. സിനിമാ കൊട്ടക കളില്‍ നിന്നും വിട്ടു നിന്ന  പ്രേക്ഷകര്‍   കൂട്ടത്തോടെ വീണ്ടും കയറി ത്തുടങ്ങി.  സി. ബി. ഐ.  ഡയറിയും,  ഇന്‍ ഹരിഹര്‍ നഗറും  തുടങ്ങീ നീലത്താമര വരെ എത്തി നില്‍ക്കുന്നു ആ പട്ടിക. കൂടാതെ അവളുടെ രാവുകള്‍, രാജാവിന്‍റെ മകന്‍, നാടുവാഴികള്‍ തുടങ്ങിയ ചിത്രങ്ങളും പുതിയ ഭാവത്തില്‍ പുറത്തിറങ്ങാന്‍ തയ്യാറാവുന്നു. നീലത്താമര യില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നിര്‍മ്മാതാവ്‌ സുരേഷ്കുമാര്‍ പുതിയ സംരംഭ വുമായി വരുന്നു.
 

jayabharathy-krishna chandran-epathram

ജയഭാരതിയും കൃഷ്ണ ചന്ദ്രനും രതിനിര്‍വേദത്തില്‍

 ‘രതിനിര്‍വേദം’  രേവതി കലാ മന്ദിറിന്‍റെ  ബാനറില്‍ ഒരുക്കുന്നു. സെപ്തംബര്‍ മൂന്നിന് നിലമ്പൂരില്‍ ചിത്രീകരണം ആരംഭിക്കും.   പി.  പത്മരാജന്‍റെ ‘രതിനിര്‍വേദം’ എന്ന നോവല്‍ 1978 -ല്‍ സംവിധായകന്‍ ഭരതന്‍ സിനിമ യാക്കിയപ്പോള്‍ അത് മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറി. ലൈംഗികത യെ അതി മനോഹര മായി ചിത്രീകരിച്ച ആ ചിത്ര ത്തില്‍ അന്നത്തെ സൂപ്പര്‍ നായിക ജയഭാരതി യും ഗായകന്‍ കൃഷ്ണ ചന്ദ്രനു മായിരുന്നു പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നത്. ജയഭാരതി അവതരിപ്പിച്ച രതിച്ചേച്ചി എന്ന കഥാപാത്രം അന്നത്തെ യുവത്വ ത്തിന്‍റെ ഉറക്കം കെടുത്തി. രതിനിര്‍വേദം റീമേക്ക് ചെയ്യുമ്പോള്‍ മലയാള ത്തിലെ ഒരു പ്രമുഖ നായിക രതി യെ അവതരിപ്പി ക്കാന്‍ ഇടയുണ്ട്.  പുതിയ ചിത്ര ത്തിന്‍റെ സംവിധാനം ടി. കെ. രാജീവ്‌ കുമാര്‍.

- pma

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

വിക്രം മലയാളത്തില്‍ തിരിച്ചെത്തുന്നു

August 3rd, 2010

vikram-aishwarya-raavan-epathram

ഒരു ഇടവേളയ്ക്ക് ശേഷം വിക്രം മലയാളത്തില്‍ തിരിച്ചെത്തുന്നു. റോഷന്‍ ആന്‍ഡ്രൂസ്  സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് വിക്രമിന്റെ മടങ്ങി വരവ്. ഡല്‍ഹി പശ്ചാത്തലമാക്കി യുവ തിരക്കഥാ കൃത്തുക്കളായ ബോബി – സഞ്ജയ് ടീം ആണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. ഇക്കഴിഞ്ഞ ദിവസം സംവിധായകന്‍ വിക്രമിനോട് ഈ കഥ പറയുകയും, കഥ കേട്ട് ഏറെ താല്പര്യം തോന്നിയ വിക്രം ചിത്രത്തില്‍ അഭിനയിക്കുവാന്‍ തയ്യാറാവുകയുമായിരുന്നു.

ഇന്ദ്രപ്രസ്ഥം, സൈന്യം, ധ്രുവം തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് സിനിമയാണ് വിക്രം എന്ന അഭിനേതാവിനെ തിരിച്ചറിഞ്ഞ് ശക്തമായ നായക കഥാപാത്രങ്ങള്‍ നല്‍കിയത്.   പിതാമഹനിലേയും മറ്റും അഭിനയത്തിനു നിരവധി പുരസ്കാരങ്ങള്‍ വിക്രമിനെ തേടിയെത്തി. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യാന്‍ തയ്യാറുള്ള നടനാണ് വിക്രം.  അടുത്തയിടെ റിലീസ് ചെയ്ത രാവണ്‍ എന്ന മണിരത്നം ചിത്രത്തില്‍ രണ്ടു ഭാഷകളിലായി (തമിഴിലും ഹിന്ദിയിലും) രണ്ടു വ്യത്യസ്ഥ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട്  അസൂയാവഹമയ അഭിനയ പ്രകടനമാണ് വിക്രം കാ‌ഴ്ച വെച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

യു.എ.ഇ.യുടെ പ്രിയ ഗായിക കൃഷ്ണപ്രിയ

August 2nd, 2010

krishnapriya-epathramചുരാ ലിയാ ഹൈ തുംനെ ജോ ദില്‍ കോ… യാദോം കീ ബാരാത്ത് എന്ന സിനിമയിലെ ഹൃദയ ഹാരിയായ ഈ ഗാനം കഴിഞ്ഞ ദിവസം അതി മനോഹരമായി ടെലിവിഷനില്‍ പാടി കേട്ട പലര്‍ക്കും അത് പാടിയ സുന്ദരിയായ ഗായികയുടെ ആദ്യത്തെ ടെലിവിഷന്‍ അവതരണമായിരുന്നു അതെന്ന് വിശ്വസിക്കാനായില്ല. അത്ര അയത്ന ലളിതമായിട്ടാണ് കൃഷ്ണപ്രിയ ആ ഗാനം ആലപിച്ചത്.

തികച്ചും ഒരു സംഗീത കുടുംബമാണ് കൃഷ്ണപ്രിയയുടെത്. ഷാര്‍ജ സിമെന്റ്സില്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ നന്ദകുമാര്‍ യു.എ.ഇ. യിലെ അറിയപ്പെടുന്ന സിത്താര്‍ കലാകാരനാണ്. അദ്ധ്യാപികയായ അമ്മ ലക്ഷ്മി മേനോന്‍ ഒരു തികഞ്ഞ ശാസ്ത്രീയ സംഗീത കലാകാരി കൂടിയാണ്. ഇങ്ങനെയൊരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കൃഷ്ണപ്രിയ ഒരു ഗായികയായത് സ്വാഭാവികം. വീട്ടില്‍ വെച്ചു സഹോദരന്‍ സഞ്ജയ്‌ കൃഷ്ണയോടൊപ്പം ചെറുപ്പം മുതല്‍ തന്നെ സംഗീതം അഭ്യസിച്ചു. നഗരത്തില്‍ നിന്നും ദൂരെ മാറി ഫാക്ടറിയോട് ചേര്‍ന്നുള്ള ടൌണ്‍ഷിപ്പില്‍ താമസിച്ചിരുന്നത് കൊണ്ട് അധിക നാള്‍ സംഗീത പഠനം തുടരാന്‍ സാധിച്ചില്ല. എന്നാല്‍ കാലക്രമേണ ഇവര്‍ സ്വന്തമായി തങ്ങളുടെ കലാ സപര്യ തുടര്‍ന്നു.

krishnapriya-singer-epathram

കൃഷ്ണപ്രിയ

സഞ്ജയ്‌ കൃഷ്ണ ഗിത്താറില്‍ വൈദഗ്ദ്ധ്യം നേടിയപ്പോള്‍ കൃഷ്ണപ്രിയ നൃത്തം അഭ്യസിച്ചു. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഹിന്ദുസ്ഥാനി സംഗീത പരിശീലനം തുടര്‍ന്ന കൃഷ്ണപ്രിയ തിരുമുറ്റം, ദല എന്നീ സംഘടനകള്‍ നടത്തുന്ന വാര്‍ഷിക കലാ മല്‍സരങ്ങളില്‍ സ്ഥിരം വിജയിയായിരുന്നു.

അച്ഛനമ്മമാരുടെ പ്രോത്സാഹനവും, സഹോദരന്റെ സഹായവും കൂടി ആയതോടെ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുത്ത കൃഷ്ണപ്രിയ വ്യത്യസ്ത സംഗീത സംവിധായകരുടെ ഗാനങ്ങള്‍ വ്യത്യസ്ത ശൈലികളില്‍ ആലപിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടി. ഹരിഹരനും എ. ആര്‍. റഹ്മാനും തന്റെ കാണപ്പെട്ട ദൈവങ്ങളാണെന്ന് പറയുന്നു കൃഷ്ണപ്രിയ.

അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഒരു സ്വകാര്യ സംഗീത ട്രൂപ്പിനോടൊപ്പം പാടി തുടങ്ങിയ കൃഷ്ണപ്രിയ പെട്ടെന്ന് തന്നെ യു.എ.ഇ. യിലെ സുഹൃദ്‌ സദസ്സുകള്‍ക്ക് പ്രിയങ്കരിയായി. ജയ്‌ ഹിന്ദ്‌ ടെലിവിഷന്‍ ചാനലിലെ മെമ്മറീസ് ആന്‍ഡ്‌ മെലഡീസ് എന്ന പരിപാടിയില്‍ പാടിയതോടെ കൃഷ്ണപ്രിയ മലയാളി സംഗീത പ്രേമികളുടെ ഇടയില്‍ ഏറെ ചര്‍ച്ചാ വിഷയവുമായി. അനായാസമായ ശൈലിയില്‍ ഇമ്പമാര്‍ന്ന ശബ്ദത്തില്‍ ആലപിച്ച ഹൃദ്യമായ ആ ഗാനം കൃഷ്ണപ്രിയയെ ലോകമെമ്പാടുമുള്ള മലയാളി ശ്രോതാക്കളുടെ പ്രിയങ്കരിയാക്കി.

ഇതേ തുടര്‍ന്ന് ഒട്ടേറെ അവസരങ്ങളാണ് കൃഷ്ണപ്രിയയെ തേടി വന്നത്. ഗാനമേളകള്‍, ആല്‍ബങ്ങള്‍, ചാനലുകളില്‍ അവതാരിക എന്നിങ്ങനെയുള്ള അവസരങ്ങള്‍ക്ക് പുറമേ നിരവധി സിനിമകളില്‍ പിന്നണി പാടുവാനുള്ള അവസരങ്ങളും കൃഷ്ണപ്രിയയെ തേടി വന്നു കൊണ്ടിരിക്കുന്നു.

സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണവും തനിക്ക്‌ ലഭിച്ചെങ്കിലും അഭിനയത്തിലേറെ തനിക്ക്‌ ഒരു ഗായികയാവാനാണ് ഇഷ്ടം എന്ന് ദുബായിലെ മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്നും മീഡിയ ആന്‍ഡ്‌ കമ്മ്യൂണിക്കേഷനില്‍ ബി. എ. ബിരുദം നേടിയ കൃഷ്ണപ്രിയ പറയുന്നു. ഒരിക്കലെങ്കിലും കൃഷ്ണപ്രിയയുടെ ഗാന നിര്ഝരിയുടെ മാധുര്യം അനുഭവിച്ചവര്‍ക്കാര്‍ക്കും വ്യത്യസ്തമായ ശബ്ദത്താല്‍ അനുഗ്രഹീതയായ യു.എ.ഇ. യുടെ ഈ പ്രിയ കലാകാരിയുടെ മോഹം പൂവണിയുമെന്നതില്‍ സംശയമുണ്ടാവില്ല.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

140 of 174« First...1020...139140141...150160...Last »

« Previous Page« Previous « അഭ്രപാളിയിലെ ചിത്രകാരന്‍ വിട പറഞ്ഞിട്ട് 12 വര്‍ഷം
Next »Next Page » വിക്രം മലയാളത്തില്‍ തിരിച്ചെത്തുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine