“അമ്മ” പുരസ്ക്കാരങ്ങള്‍ നല്‍കി

November 7th, 2009

avanavan-katampaഷാര്‍ജ : 2009 ലെ അമ്മ ( AMMA – Annual Malayalam Movie Awards – 2009 ) ആനുവല്‍ മലയാളം മൂവി അവാര്‍ഡ്സ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വമ്പിച്ച ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ആജീവനാന്ത നേട്ടത്തിനുള്ള പുരസ്ക്കാരം – അടൂര്‍ ഗോപാല കൃഷ്ണന്‍, മികച്ച നടന്‍ – മോഹന്‍ ലാല്‍ (ഭ്രമരം), നടി – കനിഹ (പഴശ്ശി രാജ, ഭാഗ്യ ദേവത), സംവിധായകന്‍ – ഹരിഹരന്‍ (പഴശ്ശി രാജ), തിരക്കഥ – എം. ടി. വാസുദേവന്‍ നായര്‍ (പഴശ്ശി രാജ), ഗായകന്‍ – ശങ്കര്‍ മഹാദേവന്‍ (പിച്ച വെച്ച നാള്‍ മുതല്‍ – പുതിയ മുഖം), ഗായിക – കെ. എസ്. ചിത്ര (കൊന്നത്തെ കൊന്നയ്ക്ക് – പഴശ്ശി രാജ, സ്വപ്നങ്ങള്‍ കണ്ണെഴുതി – ഭാഗ്യ ദേവത), സംഗീതം – ഇളയ രാജ (പഴശ്ശി രാജ), പശ്ചാത്തല സംഗീതം – മോഹന്‍ സിത്താര (ഭ്രമരം), ഗാന രചന – വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ (ഭാഗ്യ ദേവത, കാണാ കണ്മണി), ഡബ്ബിംഗ് – വിമ്മി മറിയം, ഛായാഗ്രഹണം – അജയന്‍ വിന്‍സന്റ് (ഭ്രമരം), ശബ്ദ മിശ്രണം – റെസൂല്‍ പൂക്കുട്ടി, അമൃത് പ്രീതം ദത്ത (പഴശ്ശി രാജ), കുടുംബ സിനിമ – ഭാഗ്യ ദേവത (സത്യന്‍ അന്തിക്കാട്), കലാമൂല്യമുള്ള സിനിമ – ഭ്രമരം (ബ്ലെസ്സി), ജനപ്രിയ സിനിമ – 2 ഹരിഹര്‍ നഗര്‍ (ലാല്‍), സാമൂഹിക പ്രതിബദ്ധത – പാസഞ്ചര്‍ (രെഞ്ചിത്ത് ശങ്കര്‍), കഥ – രാജേഷ് ജയരാമന്‍ (ഭാഗ്യ ദേവത), ബാല താരം – നിവേദിത (ഭ്രമരം, കാണാ കണ്മണി), പുതുമുഖം – റീമാ കല്ലിങ്ങല്‍ (ഋതു), സ്വഭാവ നടന്‍ (ശശി കുമാര്‍ – ലൌഡ് സ്പീക്കര്‍), മികച്ച പ്രകടനം – കെ. പി. എ. സി. ലളിത, സഹ നടന്‍ – മനോജ് കെ. ജയന്‍ (പഴശ്ശി രാജ, ഒരു പെണ്ണും രണ്ടാണും, സാഗര്‍ ഏലിയാസ് ജാക്കി), സഹ നടി – മീരാ നന്ദന്‍ (പുതിയ മുഖം), വില്ലന്‍ – ജഗതി ശ്രീകുമാര്‍ (പാസഞ്ചര്‍, പുതിയ മുഖം), ഹാസ്യ നടന്‍ – ജഗദീഷ് (2 ഹരിഹര്‍ നഗര്‍), ഈ വര്‍ഷത്തെ വാഗ്ദാനം – ജയ സൂര്യ, അഭിനയ മികവിനുള്ള പ്രത്യേക പുരസ്ക്കാരം – പദ്മ പ്രിയ (പഴശ്ശി രാജ) എന്നീ പുരസ്ക്കാരങ്ങളാണ് സമ്മാനിച്ചത്.

 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 

രഞ്ജിനി ഹരിദാസ്, കിഷോര്‍ സത്യ എന്നിവരാണ് പരിപാടികള്‍ നിയന്ത്രിച്ചത്.
 

ranjini-haridas-kishore-sathya

 
ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചടങ്ങിനു സാക്‍ഷ്യം വഹിക്കാന്‍ എത്തിയ വമ്പിച്ച ജനാവലി പുരസ്ക്കാരം ലഭിച്ചവര്‍ക്കുള്ള മറ്റൊരു ബഹുമതി കൂടിയായി.
 

audience-amma-2009

 
പുരസ്ക്കാര ദാന ചടങ്ങിനോടനുബന്ധിച്ച് ബെന്നി ദയാല്‍, സയനോറ, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി, ദേവാനന്ദ്, ആന്‍ ആമി, യാസിര്‍ സാലി, നിസ്സാര്‍ വയനാട്, ഇഷാന്‍ ഷൌക്കത്ത്, കണ്ണൂര്‍ ഷെറീഫ് എന്നിവരടങ്ങുന്ന ഒട്ടേറെ കലാകാരന്മാര്‍ അണി നിരക്കുന്ന കലാ സംഗീത നൃത്ത പ്രകടനങ്ങളും, കലാഭവന്‍ ട്രൂപ്പിന്റെ നൃത്ത സംഘവും, ഹാസ്യ പ്രകടനവും അരങ്ങേറി.
 

audience-amma-2009

 
 

mohanlal-crowd

മോഹന്‍ലാലിനെ ആവേശ പൂര്‍വ്വം എതിരേറ്റ ജനാവലി

 
പ്രവാസി മലയാളികള്‍ എസ്. എം. എസ്. ഇലൂടെയും, ഇന്റര്‍നെറ്റ് വഴിയും, ബാലറ്റ് പേപ്പര്‍ മുഖേനയും, ഫാക്സ് ആയും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുക്കുന്ന AMMA പുരസ്ക്കാരങ്ങള്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയമായ സിനിമാ പുരസ്ക്കാരമാണ്. 2006ല്‍ ആരംഭിച്ച ഈ പുരസ്ക്കാരം പേര് സൂചിപ്പിക്കുന്നത്പോലെ തന്നെ പുരസ്ക്കാരങ്ങളുടെ അമ്മ എന്നാണ് അറിയപ്പെടുന്നത്. ഗള്‍ഫിലെയും ഇന്ത്യയിലെയും പ്രമുഖ മാധ്യമങ്ങളുടെ പിന്തുണയോടെ നടത്തുന്ന ഈ പുരസ്ക്കാര ദാനം സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രമുഖ സ്പോണ്‍സര്‍മാരുടെയും സഹകരണത്തോടെ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത് ഏഷ്യാ വിഷന്‍ അഡ്വര്‍ടൈസിംഗ് ആണ്. മലയാള സിനിമയുടെ ഗുണ നിലവാരം മെച്ചപ്പെടുത്താനുള്ള ഉദ്ദേശവുമായി നടത്തപ്പെടുന്ന ഈ പുരസ്ക്കാരം പൊതു ജന പങ്കാളിത്തത്തിലൂടെയുള്ള മലയാളത്തിലെ ഓസ്ക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
 


Annual Malayalam Movie Awards AMMA 2009


 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാണി ചിത്ര പ്രദര്‍ശനം

November 2nd, 2009

earth-song-michael-jacksonകേരളപ്പിറവി ദിനത്തോട നുബന്ധിച്ച് ആഗോളവും കേരളീയവുമായ പാരിസ്ഥിതിക ഉത്ക്കണ്ഠകള്‍ പങ്കു വെക്കുന്ന നാല് ചിത്രങ്ങള്‍ ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിച്ചു. മൈക്കേല്‍ ജാക്സന്റെ ’ഭൂമി ഗീതം’, സ്റ്റെഫാന്‍ ഗോജര്‍ സംവിധാനം ചെയ്ത ‘ഔള്‍ ആന്റ് ദി സ്പാരൊ’ എന്ന വിയറ്റ്നാമീസ് ചിത്രം, ആര്‍. ശരത് സംവിധാനം ചെയ്ത ഒ. എന്‍. വി. യുടെ ‘ഭൂമിക്കൊരു ചരമ ഗീതം’, പി. പി. രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഇടശ്ശേരിയുടെ ‘കുറ്റിപ്പുറം പാലം” എന്നീ ചിത്രങ്ങളാണ് നവമ്പര്‍ 1ന് ചങ്ങരംകുളം കൃഷ്ണ മൂവീസില്‍ പ്രദര്‍ശിപ്പിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കവിതയും മാപ്പിള പാട്ടുമായി ഖുറൈഷി

October 30th, 2009

quraishiസംഗീത ആസ്വാദകരായ പ്രവാസികള്‍ ഈയിടെ ഏറ്റവും കൂടുതല്‍ ആസ്വദിച്ച മാപ്പിള പ്പാട്ട് ആല്‍ബം ഏതെന്നു ചോദിച്ചാല്‍ എല്ലാവരും പറയും ‘മാശാ അല്ലാഹ്’. ഗള്‍ഫിലെ റേഡിയോ നിലയങ്ങളിലെ മാപ്പിള പ്പാട്ട് പരിപാടികളില്‍ എപ്പോഴും ഇതിലെ ഗാനങ്ങള്‍ ഉള്‍ക്കൊ ള്ളിച്ചിരുന്നു. ‘മാശാ അല്ലാഹ്’ എന്ന സംഗീത ആല്‍ബത്തിന് രചനയും സംഗീതവും നിര്‍വ്വഹിച്ചത് സൈനുദ്ധീന്‍ ഖുറൈഷിയാണ്.
 
ശ്രദ്ധേയനായ കവി കൂടിയായ ഖുറൈഷി, മാപ്പിള പ്പാട്ട് രചനയിലേക്ക് വന്നത് യാദൃശ്ചികമല്ല. മാപ്പിള ഗാന രംഗത്ത് ആദ്യമായി കൊളമ്പിയ റിക്കാര്‍ഡില്‍ പാടിയ പ്രശസ്ത സംഗീതജ്ഞനും പണ്ഡിതനും ആയിരുന്ന മര്‍ഹൂം ഗുല്‍ മുഹമ്മദ് ബാവയുടെ പേര മകനും, മാപ്പിള പ്പാട്ടിലെ തന്നെ മറ്റൊരു ഇതിഹാസവും, മാപ്പിള പ്പാട്ട് ഗാന ശാഖയിലെ പഴയ തലമുറക്കാരനും, സംഗീത ലോകത്ത് പുതിയ തലമുറക്ക് വഴി കാട്ടി യുമായി നിരവധി കലാ കാരന്‍മാരെ ഗാനാസ്വാ ദകര്‍ക്ക് പരിചയ പ്പെടുത്തുകയും ചെയ്തിട്ടുള്ള കെ. ജി. സത്താറിന്റെ അനന്തര വനുമായ സൈനുദ്ധീന്‍ ഖുറൈഷി, പാരമ്പര്യ ത്തിന്റെ മേന്‍മകള്‍ അവകാശ പ്പെടാവുന്ന ഒരു കവിയും എഴുത്തു കാരനുമാണ്.
 

 
കവിയെന്ന നിലയില്‍ ഖുറൈഷിയെ e പത്രം വായനക്കാര്‍ക്ക് പരിചയ പ്പെടുത്തേണ്ടതില്ല. e പത്രം അക്ഷര ലോകത്തില്‍ പ്രസിദ്ധീകരിച്ച ഖുറൈഷിയുടെ വേലികള്‍, മാവേലിയുടെ ഓണം, കടല്‍, പാവം..!, പ്രണയത്തിന്‍റെ കാണാപ്പുറങ്ങള്‍, ഭ്രാന്തിന്‍റെ പുരാവൃത്തം, ഉമ്മ, പുഴ, കാബൂളില്‍ നിന്ന് ഖേദപൂര്‍വ്വം എന്നീ കവിതകള്‍ക്ക് അസ്വാദകര്‍ ഏറെയാണ്.
 
കവിത മാത്രമല്ല കഥയും, നോവലൈറ്റും തനിക്ക് വഴങ്ങുമെന്ന് സൈനുദ്ധീന്‍ ഖുറൈഷി തെളിയിച്ചു കഴിഞ്ഞു. “സുഹറ”, “മീസാന്‍ കല്ലുകള്‍”, “റൂഹാനി” എന്നീ കഥകളും “അവന്റെ കഥ ആരുടെയൊക്കെയോ കഥ”, “ആദര്‍ശങ്ങളില്‍ നഷ്ടപ്പെടുന്നവര്‍” എന്നീ നോവലൈറ്റുകളും ഇതിന് ഉദാഹരണമാണ്. കലാ കൗമുദിയുടെ കഥ എന്ന പ്രസിദ്ധീ കരണത്തില്‍ അച്ചടിച്ചു വന്ന “അവന്റെ കഥ ആരുടെ യൊക്കെയോ കഥ” എന്ന നോവലെറ്റ് വളരെയേറെ ശ്രദ്ധിക്ക പ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ മറ്റു കവിതകളായ “യാത്രാ മൊഴി”, “സൊമാലിയ”, “കുരുത്തി”, “കടല്‍ കടന്നവര്‍”, “വിത്തു കാള”, “നിഴലുകള്‍”, “വഴികള്‍ മറന്നവരോട്”, “പഞ്ച നാദത്തിലെ മുത്തശ്ശി”, “അസ്തമയത്തിനു മുന്‍പ്” എന്നിവയും ഏറെ ശ്രദ്ധിക്കപെട്ടു.
 
മാപ്പിള പ്പാട്ടിലെ സ്ഥിരം ശൈലിയില്‍ നിന്നും മാറി, ശുദ്ധ സാഹിത്യവും സംഗീതവും എന്തു കൊണ്ട് ഉപയോഗിച്ചു കൂടാ എന്ന ചോദ്യവുമായി പുറത്തിറക്കിയ ‘മെഹ്റാന്‍’ എന്ന ആല്‍ബം വിദ്യാധരന്‍ മാസ്റ്ററാണു സംഗീതം ചെയ്തത്. വിജയ് യേശുദാസ് ആദ്യമായി മാപ്പിള പ്പാട്ട് ആല്‍ബത്തില്‍ പാടുന്നതും സൈനുദ്ധീനു വേണ്ടിയാണ് . മാപ്പിള പ്പാട്ടിലെ ‘ടിപ്പിക്കല്‍ സംഗതികള്‍’ എല്ലാം തന്നെ ഒഴിവാക്കി പുറത്തു വന്ന മെഹ്റാന്‍, സംഗീത രംഗത്ത് വളരെ ശ്രദ്ധിക്കപ്പെട്ടു.
 

poonilaa-thattam

 
പിന്നീട് നൌഷാദ് ചാവക്കാട് സംഗീതം നല്‍കി സൈനുദ്ധീന്‍ ഖുറൈഷി രചിച്ച ഗാനങ്ങള്‍ ‘പൂ നിലാത്തട്ടം’ എന്ന ആല്‍ബത്തിനെ സൂപ്പര്‍ ഹിറ്റാക്കി മാറ്റി.
 
മാര്‍ക്കോസ്‌ പാടിയ ആലം പടച്ച റബ്ബ് , അറിവിന്‍ വെളിച്ചമേ (കണ്ണൂര്‍ ഷരീഫ്‌, രഹന), കാല്‍ തളയിട്ടൊരു (കണ്ണൂര്‍ ഷരീഫ്‌), ഖല്‍ബിന്റെ ഉള്ളില്‍ (ശംസ് കുറ്റിപ്പുറം), അകതാരില്‍ നിറയുന്ന (അല്‍ക അജിത്ത് ) എന്നിവയായിരുന്നു പൂ നിലാത്തട്ട ത്തിലെ ശ്രദ്ധേയമായ പാട്ടുകള്‍.
 
തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടിനു സമീപം തിരുനെല്ലൂര്‍ സ്വദേശിയായ സൈനുദ്ധീന്‍ ഖുറൈഷി, വിദ്യാഭ്യാ സത്തിനു ശേഷം 1989 ല്‍ പ്രവാസ ജീവിത ത്തിലേക്ക് ചേക്കേറി.
 
സ്കൂള്‍ പഠന കാലം മുതല്‍ ചിത്ര രചനയില്‍ താത്പര്യം കാണിച്ച സൈനുദ്ധീന്‍ ഖുറൈഷി കവിത യിലേക്കും കഥയിലേക്കും ചുവടു മാറുന്നതിനു മുന്‍പേ നാടക രംഗത്ത് അല്‍പം സജീവ മായിരുന്നു. സ്കൂള്‍ കോളേജ് നാടകങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ അദ്ദേഹം എന്തു കൊണ്ടോ ആ രംഗത്ത് കൂടുതല്‍ നിന്നില്ല.
 
എട്ടാം ക്ളാസ്സ് വിദ്യാര്‍ത്ഥി ആയിരി ക്കുമ്പോള്‍ , തൃശ്ശൂരില്‍ നിന്നും പ്രസിദ്ധീകരിച്ചു വന്നിരുന്ന എക്സ്സ് പ്രസ്സ് ദിനപ്പത്ര ത്തില്‍ ആദ്യ കഥ അച്ചടിച്ചു വന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപകര്‍, സൈനുദ്ധീനില്‍ വളരുന്ന സാഹിത്യ കാരനെ വീട്ടുകാര്‍ക്ക് പരിചയ പ്പെടുത്തു കയായിരുന്നു. ഇപ്പോള്‍ പ്രവാസ ജീവിതത്തിലെ തിരക്കു കള്‍ക്കിടയിലും എഴുത്തിനു വേണ്ടി സമയം കണ്ടെത്തുന്നു. ‘ബൂലോഗ’ ത്തും ഇദ്ദേഹത്തിനു ഒട്ടേറെ വായനക്കാര്‍ ഉണ്ട്. ശ്രദ്ധേയനാ‍യ ഒരു ബ്ലോഗ്ഗര്‍ കൂടിയാണ് സൈനുദ്ധീന്‍. അദ്ദേഹത്തിന്റെ ബ്ലോഗ് : മുല്ലപ്പൂക്കള്‍
 
സോഷ്യല്‍ നെറ്റ് വര്‍ക്ക് രംഗത്തെ മലയാള ത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ കൂട്ടം ഡോട്ട് കോം, ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവയിലും ഇദ്ദേഹത്തിന്റെ ബ്ലോഗ്ഗുകള്‍ വായിക്കാം. കൂട്ടം ഡോട്ട് കോം യു. എ. ഇ. യിലെ മെംബര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച “കൂട്ടം യു.എ.ഇ. മീറ്റ്” അബുദാബിയില്‍ വന്‍ വിജയമായി തീ‍ര്‍ന്നതില്‍ സൈനുദ്ധീന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
 
സൈനുദ്ധീന്‍ ഖുറൈഷി രചനയും, സംഗീതവും നിര്‍വ്വഹിച്ച്, “വ്യത്യസ്ഥ മായ പ്രണയ ശീലുകളുമായി ഒരു മാപ്പിള പ്പാട്ട് ആല്‍ബം” എന്ന ആമുഖത്തോടെ ഈയിടെ ഈസ്റ്റ് കോസ്റ്റ് ആഡിയോസ് പുറത്തിറക്കിയ സൂപ്പര്‍ ഹിറ്റ് ആല്‍ബം ‘മാശാ അല്ലാഹ് ’ ഓഡിയോ വിതരണ രംഗത്ത് ചലനം സൃഷ്ടിച്ചു കഴിഞ്ഞു.
 
അന്‍വര്‍ സാദാത്ത്, വിധു പ്രതാപ് എന്നീ പ്രശസ്ത പിന്നണി ഗായകരോടൊപ്പം യു. എ. ഇ. യിലെ വേദികളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച, പ്രശസ്ത കലാ കാരന്‍ മാരായ റാഫി പാവറട്ടി, കബീര്‍ തളിക്കുളം, ശംസ് കുറ്റിപ്പുറം, ഷഹീന്‍ ഫരീദ് എന്നിവരും പാട്ടുകള്‍ പാടിയിരിക്കുന്നു. തന്റെ പുതിയ സംരംഭത്തിലും പ്രവാസി കലാകാരന്‍ മാര്‍ക്ക് അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 
മുന്‍ കാല മുസ്ലിം ലീഗ് പ്രവര്‍ത്ത കനായ മര്‍ഹൂം കെ. വി.അബൂബക്കര്‍ – കെ. ജി. സൈനബാ ബായി ദമ്പതികളുടെ ഏറ്റവും ഇളയ മകനാണ് സൈനുദ്ധീന്‍ ഖുറൈഷി. സഹോദരന്‍ ഷംസുദ്ധീന്‍, സഹോദരിമാര്‍ നെജ്മ, ബഷീറ, സുഹറ എന്നിവര്‍.
 
ഭാര്യ ജാസ്മിന്‍, മകന്‍ സുഹൈല്‍, പെണ്മക്കള്‍ സര്‍മീന സൈനബ്, സുഹൈറ സൈനബ്. കഴിഞ്ഞ 19 വര്‍ഷങ്ങളായി കുടുംബ സമേതം അബുദാബിയില്‍ കഴിയുന്നു.
 
eMail: suhailzz3 at gmail dot com
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

7 അഭിപ്രായങ്ങള്‍ »

“അമ്മ” പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

October 29th, 2009

annual-malayalam-movie-awardsദുബായ് : ഈ വര്‍ഷത്തെ AMMA – Annual Malayalam Movie Awards – പ്രഖ്യാപിച്ചു. 2009ല്‍ റിലീസ് ചെയ്ത ചിത്രങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും മലയാളി സമൂഹം വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തതാണ് ഈ പുരസ്ക്കാരങ്ങള്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നവമ്പര്‍ ആറിന് നടക്കുന്ന വമ്പിച്ച പരിപാടിയില്‍ വെച്ച് പുരസ്ക്കാര ദാനം നടത്തും.
 

amma-awards

amma-awards

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
രഞ്ജിനി ഹരിദാസ്, കിഷോര്‍ സത്യ എന്നിവരാണ് പരിപാടികള്‍ നയിക്കുന്നത്. ബെന്നി ദയാല്‍, സയനോറ, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി, ദേവാനന്ദ്, ആന്‍ ആമി, യാസിര്‍ സാലി, നിസ്സാര്‍ വയനാട്, ഇഷാന്‍ ഷൌക്കത്ത്, കണ്ണൂര്‍ ഷെറീഫ് എന്നിവരടങ്ങുന്ന ഒട്ടേറെ കലാകാരന്മാര്‍ അണി നിരക്കുന്ന കലാ സംഗീത നൃത്ത പ്രകടനങ്ങളും, കലാഭവന്‍ ട്രൂപ്പിന്റെ നൃത്ത സംഘവും, സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ഹാസ്യ പ്രകടനവും അരങ്ങേറും.
 
നടത്തിപ്പിന്റെ നിലവാരത്തിന് പേരു കേട്ട ആനുവല്‍ മലയാളം മൂവീ അവാര്‍ഡ്സ് ആവിഷ്ക്കാരം ചെയ്ത് സംഘടിപ്പിക്കുന്നത് ദുബായിലെ ഏഷ്യാ വിഷ്യന്‍ അഡ്വര്‍ടൈസിങ് കമ്പനിയാണ്.
 


Annual Malayalam Movie Awards 2009 Declared


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സിനിമാ ആസ്വാദന ശില്‍പ്പശാല

October 28th, 2009

iffoഇന്റര്‍നാഷണല്‍ ഫിലിം ഫ്രാറ്റേണിറ്റി ഓഫ് ഒമാന്‍ ഏക ദിന സിനിമാ ആസ്വാദന ശില്‍പ്പശാല നടത്തുന്നു. ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ശില്‍പ്പശാലയില്‍ പങ്കെടുത്ത് സിനിമയിലെ ശബ്ദ മിശ്രണത്തിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിക്കും. സിനിമയുടെ വിവിധ ഘടകങ്ങളെ കുറിച്ച് ഡോ. ജബ്ബാര്‍ പട്ടേല്‍ ക്ലാസെടുക്കും.
 
ക്ലാസിക് സിനിമയിലെയും സമകാലിക സിനിമയിലെയും ആഖ്യാന ശൈലികളിലെ വ്യത്യസ്തതകള്‍ ഉദാഹരണ സഹിതം ചര്‍ച്ചയ്ക്ക് വിഷയമാക്കും. ലോക സിനിമാ ചരിത്രത്തിലെ നാഴിക കല്ലുകളായ ക്ലാസിക് ചിത്രങ്ങളുടെ പ്രദര്‍ശനവും ചര്‍ച്ചയും നടക്കും. നവമ്പര്‍ ആറിന് രാവിലെ എട്ട് മണിക്ക് വാഡി കബീറിലെ ക്രിസ്റ്റല്‍ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ്സിലെ സാഫിര്‍ ഹാളിലാണ് ശില്പ ശാല നടത്തുവാന്‍ നിശ്ചയിച്ചത് എങ്കിലും വേദിയില്‍ മാറ്റം ഉണ്ടാവാം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

152 of 170« First...1020...151152153...160170...Last »

« Previous Page« Previous « “അവനവന്‍ കടമ്പ” കുവൈറ്റില്‍
Next »Next Page » “അമ്മ” പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine