ഗീതു മോഹന്‍ ദാസിന്‌ ഗോള്‍ഡന്‍ ലാമ്പ്‌ ട്രീ

December 4th, 2009

geethu-mohandasഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഹൃസ്വ ചിത്രങ്ങളുടെ രാജ്യാന്തര മല്‍സരത്തില്‍ ഗീതു മോഹന്‍ ദാസ് ഒരുക്കിയ “കേള്‍ക്കുന്നുണ്ടോ”എന്ന ചിത്രം ഗോള്‍ഡന്‍ ലാമ്പ്‌ ട്രീ പുരസ്കാരം കരസ്ഥമാക്കി. ശില്‍പവും അഞ്ചു ലക്ഷം രൂപയുമാണ്‌ സമ്മാനമായി ലഭിക്കുക.
 
വിവിധ ഭാഷകളിലായി ഇരുപത്താ റോളം ഹൃസ്വ ചിത്രങ്ങള്‍ ഈ അന്താരാഷ്ട്ര മല്‍സരത്തില്‍ പങ്കെടുത്തിരുന്നു. സംവിധാന മികവാണ് ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത എന്നാണ്‌ ജൂറിയുടെ വിലയി രുത്തല്‍. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത സിനിമാ ഛായാ ഗ്രാഹകനുമായ രാജീവ്‌ രവിയാണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാവ്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗാനാ ഖസാനാ അബുദാബിയില്‍

November 28th, 2009

gana-khazanaഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ കുടുംബ സദസ്സുകള്‍ക്ക് സുപരിചിതരായ ഗായകരും അവതാരകരും പങ്കെടുക്കുന്ന സ്റ്റേജ് ഷോ ‘ഗാനാ ഖസാനാ’ ഇന്ന് അബുദാബിയില്‍ അരങ്ങേറും. രഞ്ജിനി ഹരിദാസ്, വിവേകാനന്ദ്, ഹിഷാം അബ്ദുല്‍ വഹാബ്, രാഹുല്‍ ലക്ഷ്മണ്‍, ടീനു ടെലെന്‍സ്, അഖില എന്നിവര്‍ക്കൊപ്പം സുപ്രസിദ്ധ പിന്നണി ഗായിക റിമി ടോമി യും ചേര്‍ന്നൊരുക്കുന്ന സംഗീത വിരുന്നും, ഹാസ്യ താരം സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന ഹാസ്യ വിരുന്നും അരങ്ങേറും. അബുദാബിയിലെ സുപ്രീം ട്രാവല്‍സ് ഒരുക്കുന്ന ഈ സംഗീത ഹാസ്യ നൃത്ത വിരുന്ന്‌ ഇന്ന് (ശനിയാഴ്ച) രാത്രി ഏഴു മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലാണ് അരങ്ങേറുക. പ്രവേശനം പാസ്സു മൂലം നിയന്ത്രി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ശില്പാ ഷെട്ടിയും കുടുംബ ജീവിതത്തിലേക്ക്

November 23rd, 2009

silpa-shetty-wedding‘സെലിബ്രിറ്റി ബിഗ് ബ്രദര്‍’ റിയാലിറ്റി ഷോ യിലൂടെ അന്താരാഷ്ട്ര പ്രശസ്തി യിലേക്കുയര്‍ന്ന നടിയും മോഡലു മായ ശില്പ ഷെട്ടി വിവാഹിതയായി. കാമുകനും ബിസിനസ് പങ്കാളിയുമായ രാജ് കുന്ദ്രയാണ് വരന്‍. പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങുകള്‍. മഹാരാഷ്ട്രയിലെ ഖണ്ഡാലയില്‍ സുഹൃത്ത് കിരണ്‍ ഭാമയുടെ വില്ലയില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 
ശില്പ മംഗലാപുരം സ്വദേശിയാണ്. ലണ്ടന്‍ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന രാജ് കുന്ദ്ര പഞ്ചാബിയാണ്. അതിനാല്‍ വിവാഹ ത്തലേന്ന് പഞ്ചാബി ആചാരമ നുസരിച്ചുള്ള മൈലാഞ്ചി യിടല്‍ ചടങ്ങും സംഗീതും ഉണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ‘രാജസ്ഥാന്‍ റോയല്‍സി’ന്റെ ഉടമകളാണ് ശില്പയും കുന്ദ്രയും. ഇരുവരും ചേര്‍ന്ന് ലണ്ടനില്‍ ലഘു ഭക്ഷണ ശാലകളും നടത്തുന്നുണ്ട്. മുപ്പത്തി മൂന്നുകാരനായ രാജ് കുന്ദ്ര വിവാഹിതനും ഒരു മകളുടെ അച്ഛനുമാണ്. 1993ല്‍ റിലീസ് ചെയ്ത ഷാറൂഖ് ഖാന്‍ നായകനായി അഭിനയിച്ച ബാസിഗര്‍ എന്ന സിനിമയിലൂടെ യാണ്, ശില്പ ബോളിവുഡില്‍ രംഗ പ്രവേശം ചെയ്തത്. സഹ പ്രവര്‍ത്തകര്‍ക്കും സുഹ്രുത്തുക്കള്‍ ക്കുമായി 24ന് മുംബായില്‍ വിരുന്നൊരുക്കി യിരിക്കയാണ് ശില്പാ രാജ് കുന്ദ്രാ ദമ്പതികള്‍.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഗീതത്തിന്റെ ലോകത്തു നിന്നും സൈനോജ് യാത്രയായി

November 23rd, 2009

singer-sainoj“എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്…” എന്നു പാടിയ യുവ ഗായകന്‍ നിശ്ശബ്ദതയുടെ ലോകത്തേക്ക് യാത്രയായി. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനം പാടിയ സൈനോജ്, രക്താര്‍ബുദം ബാധിച്ച് ഇന്നലെ ഉച്ചക്കു ശേഷം അന്തരിച്ചു. 32 വയസ്സായിരുന്നു. കൈരളി ചാനലിലെ ‘സ്വര ലയ ഗന്ധര്‍വ്വ സംഗീതം’ 2002 ലെ സീനിയര്‍ വിഭാഗം ജേതാവായിരുന്നു. നിരവധി ആല്‍ബങ്ങ ളില്‍ പാടിയിട്ടുണ്ട്.
 
‘വാര്‍ ആന്‍ഡ് ലവ്’ എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് കടന്നു വന്ന സൈനോജ്, ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തില്‍ വയലാറിന്റെ ‘താമരപ്പൂക്കളും ഞാനുമൊ ന്നിച്ചായി’ എന്ന കവിത ആലപിച്ച് ശ്രദ്ധേയനായി. ‘ഇവര്‍ വിവാഹിത രായാല്‍’ എന്ന സിനിമയിലെ “എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്…” സൈനോജ് എന്ന ഗായകനെ കൂടുതല്‍ പ്രശസ്തനാക്കി. അതിനു ശേഷം കെമിസ്റ്ററി, ജോണ്‍ അപ്പാറാവു ഫോര്‍ട്ടി പ്ലസ്സ് (തെലുങ്ക്) എന്നീ ചിത്രങ്ങളില്‍ പാടി. ജീവന്‍ ടി. വി. യില്‍ നാലു മണിപ്പൂക്കള്‍ എന്ന ലൈവ് പരിപാടിയുടെ അവതാരക നായിരുന്നു.
 
ആറാം ക്ളാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ സൈനോജ്, കര്‍ണ്ണാടക സംഗീതത്തില്‍ ദേശീയ സ്കോളര്‍ ഷിപ്പ് നേടി. ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് സര്‍വ്വ കലാശാലാ യുവ ജനോല്‍സ വത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കലാ പ്രതിഭയായിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ട്. സ്റ്റേജ് പരിപാടികളിലൂടെ ഗള്‍ഫ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ ഈ കലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് പ്രവാസി മലയാളികളായ സംഗീതാ സ്വാദകരേയും ഏറെ വിഷമിപ്പിക്കുന്നു. ഒരാഴ്ച മുന്‍പ് ഗള്‍ഫിലെ സ്റ്റേജ് പരിപാടി കഴിഞ്ഞ്, തിരിച്ച് നാട്ടില്‍ എത്തിയതിനു ശേഷമാണ് ശാരീരികാ സ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ രക്ത പരിശോധ നയിലാണ് രക്താര്‍ബുദം കണ്ടെത്തിയത്.
 
പിറവം കക്കാട് താണിക്കുഴിയില്‍ തങ്കപ്പന്‍ ‍- രാഗിണി ദമ്പതികളുടെ മകനാണ്. സൈജു, സൂര്യ എന്നിവര്‍ സഹോദരങ്ങള്‍. ശവ സംസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചക്കു ശേഷം വീട്ടു വളപ്പില്‍ നടക്കും.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കുട്ടിസ്രാങ്ക്

November 18th, 2009

mammootty-kuttysraankഈ വര്‍ഷത്തെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോ ത്സവത്തില്‍ ഷാജി എന്‍. കരുണിന്‍റെ പുതിയ ചിത്രമായ കുട്ടി സ്രാങ്ക് പ്രദര്‍ശിപ്പിക്കും. മദീനത്ത് ജുമേറയില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രത്യേക വിഭാഗത്തിലാണ് മമ്മൂട്ടി നായകനായ ചിത്രം പ്രദര്‍ശിപ്പിക്കുക. പ്രശസ്ത ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധ ദേവ് ദാസ് ഗുപ്തയുടെ ജനാല, പുതു മുഖ സംവിധായകന്‍ മീരാ കതിരവന്‍റെ അവള്‍ പേര്‍ തമിഴരസി, താമരയുടെ റെട്ടൈചുലി എന്നീ സിനിമകളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഈ വര്‍ഷവും മേളയില്‍ വന്‍ പ്രാധാന്യമാണ് ലഭിക്കുന്നത്. ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

153 of 174« First...1020...152153154...160170...Last »

« Previous Page« Previous « ജയന്‍ കടന്നു പോയിട്ട് 29 വര്‍ഷം
Next »Next Page » സംഗീതത്തിന്റെ ലോകത്തു നിന്നും സൈനോജ് യാത്രയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine