ശോഭന പരമേശ്വരന്‍ നായര്‍ അരങ്ങൊഴിഞ്ഞു

May 20th, 2009

shobhana-parameswaran-nairമലയാള സിനിമയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതി ഇടേണ്ടതായ പേരാണ് ശോഭന പരമേശ്വരന്‍ നായര്‍ എന്നത്. ഒരു പാട്‌ നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചു അദ്ദേഹം വിട വാങ്ങി. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. വൃക്ക രോഗം ബാധിച്ച്‌ ഏറെ നാളായി ചികിത്സയിലായിരുന്നു.
 
ചിറയിന്‍ കീഴ് സ്വദേശിയായ അദ്ദേഹം തൃശൂരിലെ ശോഭന സ്റ്റുഡിയോ നടത്തി വരുമ്പോള്‍ ‘നീലക്കുയില്‍’ സിനിമയില്‍ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ ആയി തന്റെ സിനിമാ ജീവിതം ആരംഭിച്ചു.
 
ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട്‌ രാമു കാര്യാട്ടുമായി പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
 
ഭാര്‍ഗവീ നിലയം, മുടിയനായ പുത്രന്‍, മൂടുപടം തുടങ്ങിയ ഒട്ടേറെ സിനിമകളുടെ സ്‌റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചു.
 
എം. ടി. വാസുദേവന്‍ നായര്‍, പി. ഭാസ്കരന്‍ തുടങ്ങിയ പ്രതിഭകളുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ ചരിത്രമായി മാറുകയായിരുന്നു. മികച്ച കലാസ്വാദന ശേഷിയും സാഹിത്യ ബോധവും ഉണ്ടായിരുന്ന പരമേശ്വരന്‍ നായര്‍ക്ക് സിനിമ വെറും കച്ചവടമായിരുന്നില്ല.
 
മലയാളത്തിലെ മികച്ച സാഹിത്യ രചനകള്‍ സിനിമയാക്കുന്നതില്‍ അദ്ദേഹം എന്നും ഉത്സാഹം കാണിച്ചിരുന്നു. സാഹിത്യത്തേയും സിനിമയേയും സര്‍ഗാത്മകമായി സഹകരിപ്പി യ്ക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയം കാണുകയും ചെയ്തിരുന്നു.
നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറിന്റെ കളിത്തോഴനായിരുന്ന പരമേശ്വരന്‍ നായര്‍, മധു, അടൂര്‍ ഭാസി, പി. ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, ശ്രീദേവി, കെ. രാഘവന്‍ മാസ്റ്റര്‍, സംവിധായകന്‍ വിന്‍സെന്റ് എന്നിവരുടെ സിനിമാ ജീവിതത്തിലെ ജൈത്ര യാത്രക്ക് വഴി ഒരുക്കി.
 
എം. ടി. യുടെ മുറപ്പെണ്ണ്‌, നഗരമേ നന്ദി, കൊച്ചു തെമ്മാടി, സി. രാധാകൃഷ്‌ണന്റെ തുലാവര്‍ഷം, പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍, പെരുമ്പടവത്തിന്റെ അഭയം, ജി. വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ, എസ്‌. എല്‍. പുരത്തിന്റെ നൃത്തശാല, എന്‍. മോഹനന്റെ പൂജക്കെടുക്കാത്ത പൂക്കള്‍ എന്നീ ശ്രദ്ധേയ സിനിമകളുടെ നിര്‍മ്മാതാവിരുന്നു.
 
ആദ്യ കാലത്ത് മദിരാശിയിലെ (ചെന്നൈ) സ്റ്റുഡിയോ ഫ്ലോറുകളില്‍ ഒതുങ്ങി നിന്നിരുന്ന മലയാള സിനിമയെ കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടു വന്നതില്‍ പ്രധാനി ശോഭനാ പരമേശ്വരന്‍ നായരായിരുന്നു.
 
ഇന്ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക്‌ തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ആശു‌പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സിനി ഫെസ്റ്റ് 2009

May 5th, 2009

ദോഹ: “പ്രവാസി ദോഹ” എന്ന സാംസ്‌കാരിക കലാ സംഘടന “സിനി ഫെസ്റ്റ് 2009” എന്ന പേരില്‍ ഇന്ത്യന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. മെയ് മൂന്നിന് വൈകുന്നേരം ഗള്‍ഫ് സിനിമയില്‍ നടന്ന ഉദ്ഘാടന ചടങ്ങോടെ മേള തുടങ്ങുകയുണ്ടായി. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ അഞ്ചു ഭാഷകളിലുള്ള അഞ്ചു ചിത്രങ്ങളും നിരവധി ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുമെന്ന് പ്രസിഡന്റ് സി. വി. റപ്പായി ഹോട്ടല്‍ മെര്‍ക്യൂറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 
മേളയില്‍ പ്രവേശനം സൗജന്യ മായിരിക്കും. ടി. വി. ചന്ദ്രന്റെ ‘വിലാപങ്ങ ള്‍ക്കപ്പുറം’ എന്ന മലയാള ചലച്ചിത്ര ത്തോടെയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാലന്‍ വദ്വ മേള ഉദ്ഘാടനം ചെയ്യും. ടി. വി. ചന്ദ്രന്‍ ഉദ്ഘാടന ച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
 
ബാലാജി ശക്തി വേലിന്റെ ‘കല്ലൂരി’ (തമിഴ്), ചിത്രാ പലേക്കറിന്റെ ‘മാതി മായ്’ (മറാത്തി), സമീര്‍ ചന്ദ്രയുടെ ‘ഏക് നാദിര്‍ ഗാല്‍പോ’ (ബംഗാളി), ഗിരീഷ് കാസറ വള്ളിയുടെ കന്നഡ ചിത്രമായ ‘ഹസീന’ തുടങ്ങിയ ചിത്രങ്ങളും അഭ്യുദയ ഖൈത്താന്റെ ‘ദി ഷോപ്പ് ദാറ്റ് സോള്‍ഡ് എവരിതിങ്’ (ബംഗാളി), ശ്രദ്ധാ പാസിയുടെ ‘ദിന്‍ തക്ദാ’ (ഹിന്ദി), ബിജു വിശ്വനാഥിന്റെ ‘പര്‍വാസ്’ (ഉറുദു), അംബേരിയന്‍ അല്‍ ഖാദറിന്റെ ‘ഫോര്‍ വുമണ്‍ ആന്‍ഡ് എ റൂം’ (ഇംഗ്ലീഷ്), കെ. ആര്‍. മനോജിന്റെ ‘മെമ്മറീസ് മൂവ്‌മെന്റ് ആന്‍ഡ് എ മെഷീന്‍’ (മലയാളം) എന്നീ ഡോക്യു മെന്ററികളും പ്രദര്‍ശിപ്പിക്കും.
 
ഉദ്ഘാടന ദിവസമൊഴികെ മറ്റു ദിവസങ്ങളില്‍ രാത്രി 8.30ന് ആണ് പ്രദര്‍ശന മാരംഭിക്കുക. പ്രവാസി ഭാരവാഹികളായ ഷംസുദ്ദീന്‍, എ. കെ. ഉസ്മാന്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അറോറ, ഖത്തര്‍ ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി ജനറല്‍ മാനേജര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ മുഖദം എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
 
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. ബാലാജി അന്തരിച്ചു

May 3rd, 2009

k-balajiപ്രശസ്ത നിര്‍മ്മാതാവും അഭിനേതാവു മായ കെ. ബാലാജി അന്തരിച്ചു. തമിഴ് സിനിമാ വേദിയിലെ പ്രമുഖ നിര്‍മ്മാതാവായ ബാലാജി മലയാളത്തില്‍ അടക്കം നിരവധി സിനിമകള്‍ സുജാത സിനി ആര്‍ ട്സിന്റെ ബാനറില്‍ നിര്‍മ്മി ച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ സുചിത്രയെ വിവാഹം ചെയ്തിരിക്കുന്നത് മോഹന്‍ ലാല്‍ ആണ്. നിര്‍മ്മാതാവു കൂടിയായ സുരേഷ് ബാലാജിയാണ് മകന്‍.
 
എഴുപതുകളിലും എണ്‍പതുകളിലും സജീവമായിരുന്ന കെ. ബാലാജി, തെലുങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയി മാറിയ പ്രേമാഭിഷേകം (1982), വാഴ്വേ മായം എന്ന പേരില്‍ തമിഴില്‍ കമല്‍ ഹാസന്‍, ശ്രീദേവി, ശ്രീ പ്രിയ എന്നിവരെ വെച്ച് റീമേക്ക് ചെയ്തു . പിന്നീട് പ്രേമാഭിഷേകം എന്ന പേരില്‍ തന്നെ മലയാളത്തില്‍ ഡബ്ബ് ചെയ്തു. അക്കാലത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു ഇത്.
 
പിന്നീട്, ജസ്റ്റിസ് രാജ (പ്രേം നസീര്‍), ജീവിതം (മധു), തുടങ്ങി നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിരുന്നു.
 
അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഒരു പ്രത്യേകത നായികാ നായകന്‍ മാരുടെ പേരുകള്‍ രാജന്‍, രാധ, ശ്രീദേവി എന്നിങ്ങനെ യായിരുന്നു.
 
പി. എം അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മൊബൈല്‍ ഫോണില്‍ വീഡിയോ ആല്‍ബം

April 26th, 2009

Mobile Phone Video Albumമാതൃ സ്നേഹത്തിന്റെ കഥകള്‍ പറയുന്ന ധാരാളം പാട്ടുകളും, മ്യുസിക് ആല്‍ബങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ രംഗത്ത് ഒരു പരീക്ഷണവുമായി, അബുദാബിയില്‍ നിന്നും ഹനീഫ് കുമരനെല്ലൂര്‍ വരുന്നു. നിരവധി ആല്‍ബങ്ങളും ടെലി സിനിമകളും സംവിധാനം ചെയ്തു ശ്രദ്ധേയനായ ഹനീഫ് , അദ്ദേഹം ഉപയോഗിക്കുന്ന സെല്‍ ഫോണ്‍ (Nokia N95) ഉപയോഗിച്ചു ചിത്രീകരിച്ച ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക്…’ എന്ന വീഡിയോ ആല്‍ബം ഒരു ചരിത്ര സംഭവം ആക്കിയിരിക്കുന്നു.
 
മാതാവ് നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ഓര്‍മ്മക ളിലൂടെയാണ് ഇതിന്റെ കഥ പറഞ്ഞു പോകുന്നത് . ഖമറുദ്ധീന്‍ എടക്കഴിയൂര്‍ രചിച്ച സ്ക്രിപ്റ്റ്, ആകര്‍ഷകമായി അവതരി പ്പിച്ചിരിക്കുന്നു ക്യാമറമാനും സംവിധായകനും കൂടിയായ ഹനീഫ് കുമരനല്ലൂര്‍.
 

Mobile Phone Video Album Team

 
മാസ്റ്റര്‍ ഫ്ലെമിന്‍ ഫ്രാന്‍സിസ്, ദേവി അനില്‍, അന്‍വര്‍ എന്നിവര്‍ പ്രധാന കഥാപാ ത്രങ്ങള്‍ക്ക് വേഷപ്പക ര്‍ച്ചയേകുന്നു.
 
‘ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം ‘ എന്ന സിനിമയിലെ ബാല നടന്‍ കൂടിയായ ഫ്ലെമിന്‍ ഫ്രാന്‍സിസ്, അബുദാബിയിലെ വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന കൊച്ചു മിടുക്കനാണ്.
 
മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ദൂരം’ എന്ന ടെലി സിനിമയിലൂടെ അറ്റ്‌ലസ് – ജീവന്‍ ടെലി ഫെസ്റ്റ് 2007 ലെ, മികച്ച നടിക്കുള്ള രണ്ടാമത്തെ അവാര്‍ഡ് കരസ്ഥമാക്കിയ ബഹുമുഖ പ്രതിഭയായ ദേവി അനില്‍, ഇതിലെ ഉമ്മയുടെ വേഷ ത്തിലൂടെ ഹൃദയ സ്പര്‍ശിയായ പ്രകടനം കാഴ്ച വെച്ചു.
 
ഈ സെല്‍ ഫോണ്‍ ആല്‍ബത്തിന്റെ ഗാന രചനയും, സംഗീതവും നിര്‍വ്വഹി ച്ചിരിക്കുന്നത് സി. കെ. താജ് ഇക്ബാല്‍ നഗര്‍, ആലാപനം : മാസ്റ്റര്‍ ഹാരിസ് കോക്കൂര്‍, എഡിറ്റിംഗ് : മുജീബ് റഹ്മാന്‍ കുമരനല്ലൂര്‍.
 
ഫ്രാന്‍സിസ് ഇരിങ്ങാലക്കുട, മമ്മൂട്ടി ചങ്ങരംകുളം, വര്‍ഗ്ഗീസ് ഇരിങ്ങാലക്കുട എന്നിവര്‍ ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക്…’ വേണ്ടി
പിന്നണിയില്‍ പ്രവര്‍ത്തി ച്ചിരിക്കുന്നു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി  
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

മിനി സ്ക്രീനിലെ പാട്ടെഴുത്തുകാരന്‍

April 22nd, 2009


 
“കണ്ണന്റെ കാലടി ചുംബിക്കും തിരകളില്‍
നിന്നോര്‍മ്മ പല വട്ടം നീന്തി ത്തുടിച്ചതും
തളിരിട്ട മോഹങ്ങള്‍ പൂത്തു നില്‍ക്കുമ്പോള്‍
ഇള വെയിലേല്‍ക്കുവാന്‍ പോരുമോ കണ്മണീ…..”
 
ഷലീല്‍ കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയിലെ ഈ വരികള്‍ എഴുതിയത് ഹാരിഫ് ഒരുമനയൂര്‍.
 
അഷ്റഫ് മഞ്ചേരി യുടെ സംഗീതത്തില്‍ അനുപമ പാടിയ ഈ ഗാനം കഴിഞ്ഞ ദിവസം അജ്മാനിലെ ഒരു ഷോപ്പിങ്ങ് മാളില്‍ ചിത്രീകരിക്കുക യായിരുന്നു. മേഘങ്ങളുടെ സഹ സംവിധായകന്‍ കൂടിയാണ് ഹാരിഫ്.
 
ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജില്‍ പ്രീഡിഗ്രീക്ക് പഠിച്ചു കൊണ്ടി രിക്കുമ്പോള്‍, സി. എല്‍. ജോസിന്റെ ‘അമര്‍ഷം’ എന്ന നാടകത്തിനു പാട്ടുകള്‍ എഴുതി കൊണ്ടാണ് ഗാന രചനയിലേക്ക് ഹാരിഫ് കടന്നു വന്നത് .
 
വിദ്യാധരന്‍, മോഹന്‍ സിതാര, ദേവീകൃഷ്ണ, ഡേവിഡ് ചിറമ്മല്‍ എന്നീ സംഗീത സംവിധായകര്‍ ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും എട്ടോളം നാടക ങ്ങള്‍ക്ക് ഗാന രചന നിര്‍വ്വഹിക്കാനും സാധിച്ചു. നാടക ലോകത്തെ സൌഹൃദങ്ങളും അനുഭവങ്ങളുമാണ്‌ അദ്ദേഹത്തെ സിനിമയുടെ ലോകത്ത് എത്തിച്ചത്.
 
മലയാളത്തിലെ പ്രമുഖ ബാനറായിരുന്ന ‘പ്രിയ ഫിലിംസ്’ ഉടമ എന്‍. പി. അബു വുമായുള്ള ബന്ധം, 1986 ല്‍ ഹാരിഫിനെ ചെന്നൈ വിക്ടറി ഫിലിം ഇന്‍സ്ടിട്യൂട്ടില്‍ എത്തിച്ചു.
 
അവിടെ നിന്നും തിരക്കഥയിലും സംവിധാനത്തിലും ഡിപ്ലോമ എടുത്ത്, ആ കാലഘട്ട ത്തിലെ മലയാളത്തിലെ ശ്രദ്ധേയരായ സംവിധായകര്‍ പി. കെ. കൃഷ്ണന്‍, വിജയ കുമാര്‍, പി. എ. ഉണ്ണി എന്നിവരുടെ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ചു. ദേശീയ അംഗീകാരം നേടിയ എഡിറ്റര്‍ എസ്. അയ്യപ്പന്റെ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചിരുന്നു.
 
കവിത യുടെയും സാഹിത്യ ത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച്, സിനിമയുടെ മായിക ലോകത്ത് തന്റെ വൈഭവം തെളിയിച്ച്, ഇപ്പോള്‍ ഒരു പ്രവാസിയായി യു. എ. ഇ. യില്‍ കഴിയുന്നു.
 
സിനിമയും സാഹിത്യവും മനസ്സിനുള്ളില്‍ ഒതുക്കി ജീവിത ത്തിലെ സ്വപ്നങ്ങള്‍ക്ക് നിറം പകരാനുള്ള ഊര്‍ജം തേടി ഗള്‍ഫില്‍ എത്തി. നീണ്ട പതിനഞ്ചു വര്‍ഷം ശരാശരി പ്രവാസി യായി കഴിയുമ്പോളും, തന്റെ ഉള്ളില്‍ കനലായി എരിഞ്ഞു കൊണ്ടിരിക്കുന്ന കഥകളും കവിതകളും കടലാസിലേക്ക് പകര്‍ത്തിയിരുന്നു.
 
ഗള്‍ഫില്‍ എത്തിച്ചേര്‍ന്ന ആദ്യ നാളുകളില്‍, ഇവിടത്തെ കലാ പ്രവര്‍ത്ത നങ്ങളെ കൌതുക ത്തോടെ കണ്ടു നിന്നിരുന്ന ഹാരിഫ്, നാട്ടുകാരുടെ കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ രൂപീകരണത്തോടെ, വീണ്ടും കലാരംഗത്ത് സജീവമായി.
 
ഇപ്പോള്‍ ഒരുമയുടെ കലാ വിഭാഗം സിക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. അബുദാബി യിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക സൌഹൃദത്തിലും സഹകരിക്കുന്നു.
 
യു. എ. ഇ. യിലെ അക്ഷര ക്കൂട്ടം സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍, 2008 ലെ ഏറ്റവും മികച്ച കവിത യായി ഹാരിഫിന്റെ ‘വിളിപ്പാടകലെ’ തിരഞ്ഞെടുത്തു.
 
ഈയിടെ യു. എ. ഇ. യില്‍ ചിത്രീകരിച്ച അഞ്ച് ടെലി സിനിമകള്‍ക്ക് പാട്ടുകള്‍ എഴുതുകയും സഹ സംവിധായകനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
 
ഏഷ്യാനെറ്റില്‍ ടെലി കാസ്റ്റ് ചെയ്ത മുഷ്താഖ് കരിയാടന്റെ ‘ആര്‍പ്പ്’ എന്ന സിനിമ ഒരു വഴിത്തിരിവായി. ഈ ടെലി സിനിമയിലെ
 
‘രാപ്പാടി വീണ്ടും പാടുന്നോരീണം ..
ആത്മാവിലേതോ തേങ്ങലായ് മാറീ…
സൌവര്‍ണ്ണ സന്ധ്യകള്‍ ഓര്‍ക്കുകയില്ലിനി
നിന്‍ നെഞ്ചില്‍ ഓമനിച്ച അഴകിന്റെ ചിത്രം…. “
 
എന്ന ഗാനം ഹാരിഫിനു ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടി ക്കൊടുത്തു.
 
മലയാള സിനിമയിലെ പ്രശസ്തരായ സംഗീത സംവിധായകര്‍ ബേണി ഇഗ്നേഷ്യസ്സിന്റെ സംഗീതത്തിനു വരികള്‍ എഴുതാനും ഭാഗ്യം ലഭിച്ചു.
 
അബുദാബിയിലെ സാം ഏലിയാസ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്ത ‘ഒരു പുഴ യൊഴുകും വഴി ‘ എന്ന ടെലി സിനിമക്കു വേണ്ടിയായിരുന്നു അത്.
 
സിനിമയിലെ പോലെ ട്യൂണിട്ട് പാട്ടെഴുതുന്ന രീതിയാണു ഈ ടെലി സിനിമയിലും ചെയ്തത്.
 
ഗാന രചയിതാക്കളെ സംബന്ധിച്ചു വളരെ ശ്രമകരമായ ഒരു ദൌത്യമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ ചിത്രത്തിന്റെ സഹ സംവിധായകന്‍ കൂടിയാണു ഹാരിഫ്.
 
2007ലെ അറ്റ്ലസ് – ജീവന്‍ ടെലി ഫെസ്റ്റില്‍ അവാര്‍ഡ് നേടിയ ‘ദൂരം’ എന്ന സിനിമക്കു ശേഷം മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന ‘ജുവൈരിയായുടെ പപ്പ’ എന്ന സിനിമയിലും ഹാരിഫിന്റെ സാന്നിധ്യമുണ്ട്.
 


അതു പോലെ മറ്റു ചില സംരംഭങ്ങളുമായി സഹകരിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴും, സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ടെലി സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
 

 
ഫോക്കസ് മീഡിയ നിര്‍മ്മിക്കുന്ന “സ്നേഹിത” എന്ന ചിത്രത്തില്‍, ഗള്‍ഫിലെ ഇടത്തരം കുടുംബ ങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നര്‍മ്മം കലര്‍ത്തി പ്രേക്ഷകര്‍ക്ക് ഒരു സന്ദേശമാക്കി അവതരിപ്പിക്കാനാണു ഹാരിഫ് ഉദ്ദേശിക്കുന്നത്.
 
ഇ മെയില്‍ : pmharif at yahoo dot com (050 53 84 596)
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

161 of 174« First...1020...160161162...170...Last »

« Previous Page« Previous « ഇന്ത്യന്‍ ഡോക്യുമെന്ററിക്ക് സുവര്‍ണ കിരീടം
Next »Next Page » മൊബൈല്‍ ഫോണില്‍ വീഡിയോ ആല്‍ബം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine