അറേബ്യന്‍ ട്വന്‍റി ട്വന്‍റി : ജനുവരി 2ന് ജയ് ഹിന്ദ് ടി. വി. യില്‍

January 1st, 2009

റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തെ കുടിപ്പകയുടേയും പടല പ്പിണക്കങ്ങളുടേയും കഥ പറയുന്ന ഒരു ടെലിസിനിമ അറേബ്യന്‍ മണ്ണില്‍ നിന്നും പിറവിയെടുക്കുന്നു. ജനുവരി 2 വെള്ളിയാഴ്ച, യു. എ. ഇ. സമയം 2 മണിക്ക് (ഇന്‍ഡ്യന്‍ സമയം 3:30) ജയ്ഹിന്ദ് ടി. വി. യില്‍ ടെലികാസ്റ്റ് ചെയ്യുന്ന “അറേബ്യന്‍ ട്വന്‍റി ട്വന്‍റി” ബിസിനസ്സിലെ ഉയര്‍ച്ചയും, തകര്‍ച്ചയും, പ്രവാസി കുടുംബങ്ങളിലെ മൂല്യച്ച്യുതികളേയും വരച്ചു കാട്ടുന്നു.

ജീവിത യഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരി ക്കാനാവാതെ നട്ടം തിരിയുന്ന ഒരു പറ്റം മനുഷ്യാ ത്മാക്കളുടെ വ്യഥകളും, കടക്കത്തി വീശി അലറി ച്ചിരിക്കുന്ന ശകുനിമാരുടെ വിവണവും ഈ കഥയില്‍ നമുക്കു കാണാം…

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഷാജി നായകനായി വരുന്നു. യു. എ. ഇ. യിലെ വേദികളിലും ടെലിവിഷന്‍ പരിപാടികളിലും അവതാരകയായും മോഡലായും ശ്രദ്ധിക്കപ്പെട്ട നര്‍ത്തകി കൂടിയായ ആരതി ദാസ് നായികാ വേഷത്തില്‍ എത്തുന്നു. എഴുത്തുകാരന്‍, നടന്‍ എന്നീ നിലകളില്‍ നാടക രംഗത്തും സീരിയല്‍ – സിനിമാ മേഖലയിലും ഒരു പോലെ അംഗീകരിക്കപ്പെട്ട ഗോപന്‍ മാവേലിക്കര, “അറേബ്യന്‍ ട്വന്‍റി ട്വന്‍റി” എന്ന ടെലി സിനിമക്ക് തിരക്കഥയും സംഭാഷണവും എഴുതുന്നതോടൊപ്പം ഒരു സുപ്രധാന വില്ലന്‍ കഥാപാത്രത്തെ തന്‍മയ ത്വത്തോടെ അവതരിപ്പി ച്ചിരിക്കുന്നു.

ഇവരെ ക്കൂടാതെ സതീഷ് മേനോന്‍, സലാം കോട്ടക്കല്‍, അശോക് കുമാര്‍, റാഫി പാവറട്ടി, സാം, സാക്കിര്‍, സുഭാഷ്, നിഷാന്ത്, മധു, രാജു, സുമേഷ്, തസ്നി, ഗീത എന്നിവരും ഇതിലെ കഥാ പാത്രങ്ങള്‍ക്ക് ജീവനേകുന്നു.

മിച്ചു മൂവീ ഇന്‍റര്‍നാഷ ണലിന്‍റെ ബാനറില്‍ ഷാജി നിര്‍മ്മിക്കുന്ന “അറേബ്യന്‍ ട്വന്‍റി ട്വന്‍റി” സംവിധാനം ചെയ്തിരിക്കുന്നത് താജുദ്ദീന്‍ വാടാനപ്പള്ളി. ഐ. വി. ശശി, ഷാജി കൈലാസ് തുടങ്ങിയവരുടെ സഹ സംവിധായക നായിരുന്ന താജുദ്ദീന്‍, സാധാരണ ടെലി സിനിമകളുടെ സ്ഥിരം ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി വര്‍ണ്ണ ശബളമായ വിഷ്വലുകളിലൂടെ ഗള്‍ഫിന്‍റെ മനോഹാരിത ഒപ്പിയെ ടുത്തിരിക്കുന്നു. ക്യാമറ ചെയ്തിരിക്കുന്നത് സലീം. സസ്പെന്‍സ് നിറഞ്ഞ ഈ ആക്ഷന്‍ ത്രില്ലറിന് കഥ എഴുതിയത് സുമേഷ്. തിരക്കഥയും സംഭാഷണവും : ഗോപന്‍ മാവേലിക്കര.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാ‍ബി

- ജെ.എസ്.

അഭിപ്രായം എഴുതുക »

ആര്‍പ്പ് : ടെലി സിനിമ ഡിസംബര്‍ 29ന്

December 27th, 2008

ഏതു ഭൂമികയില്‍ ആയിരുന്നാലും അവിടെ തന്‍റെ കയ്യൊപ്പ് പതിക്കുക എന്നത് മലയാളിയുടെ അവകാശ മാണെന്നു തോന്നുന്നു….! ഇവിടെ, ഗള്‍ഫിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുന്നു. പെരുന്നാള്‍ രാവ്, സ്പന്ദനം, തമ്പ് എന്നീ ടെലി സിനിമകള്‍ക്കു ശേഷം മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന സംരംഭമാണ് ‘ആര്‍പ്പ്’.

പെട്രോ ഡോളറിന്‍റെ പളപളപ്പിനിടയില്‍ നാം കാണാതെ പോകുന്ന ചില ജീവിതങ്ങളിലേക്ക് ക്യാമറക്കണ്ണുകള്‍തുറന്നു വെച്ചിരിക്കുകയാണ് സംവിധായകന്‍ മുഷ്താഖ് കരിയാടന്‍. നമ്മുടെ ഹ്യദയത്തില്‍ വിങ്ങലുകള്‍ തീര്‍ക്കാന്‍ ശ്രേയ എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയും ഉണ്ണി എന്ന മലയാളി യുവാവും ധന്യ എന്ന അവരുടെ പൊന്നൊമനയും സ്വീകരണ മുറിയിലെ മിനി സ്ക്രീനില്‍ എത്തുമ്പോള്‍ , പ്രവാസ ജീവിതത്തില്‍ ഇതു വരെ നാം കണ്ടു പരിചയമില്ലാത്ത ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍, വേദനകള്‍ നാം അനുഭവിച്ചറിയും എന്നുറപ്പ്.



ഡിസംബര്‍ 29 തിങ്കളാഴ്ച യു. എ. ഇ. സമയം രാത്രി 9:30ന് (ഇന്‍ഡ്യന്‍ സമയം രാത്രി 11:00) ഏഷ്യാനെറ്റ് പ്ലസ്സ് ചാനലില്‍ ‘ആര്‍പ്പ്’ ടെലികാസ്റ്റ് ചെയ്യും.

ഗാനരചന: ആരിഫ് ഒരുമനയൂര്‍, സലാം കോട്ടക്കല്‍, സംഗീതം: അഷ്റഫ് മഞ്ചേരി, ഗായകര്‍: ഷിഹാബ്ആവാസ്, ബല്‍ക്കീസ് പ്രൊ. കണ്‍ട്രോളര്‍‍: ഷാജഹാന്‍ ചങ്ങരംകുളം, നാസര്‍ കണ്ണൂര്‍ കല : നിധിന്‍ പ്രതാപ്, മേക്കപ്പ്: ശശി വെള്ളിക്കോത്ത് എഡിറ്റിംഗ് : നവീന്‍ പി. വിജയന്‍, അസ്സോസ്സിയേറ്റ്: ആരിഫ് ഒരുമനയൂര്‍, ഷാനു കല്ലൂര്‍ , റാഫി തിരൂര്‍. ക്യാമറ: ഖമറുദ്ധീന്‍ വെളിയംകോട്, കഥ തിരക്കഥ സംഭാഷണം: സലാം കോട്ടക്കല്‍, നിര്‍മ്മാണം: സൈനുദ്ദീന്‍ അള്‍ട്ടിമ.

ഷിനി, നിഷാദ്, ബേബി മേഘാദേവദാസ്, സുനില്‍, സതീഷ് മേനോന്‍ തുടങ്ങീ കുറെ ഏറെ കലാകാരന്മാര്‍ കഥാപാത്രങ്ങളായി നമുക്കു മുന്നിലെത്തുമ്പോള്‍, ‘ആര്‍പ്പ്’ നമ്മുടെ തന്നെ ജീവിതത്തിലെ നിത്യ കാഴ്ചകളും നല്‍കും. ഒപ്പം, പ്രവാസ ജീവിതത്തിലെ നിലവിളികളും….!

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബൂലോഗത്തില്‍ നിന്ന് ഒരു സിനിമ

December 11th, 2008

മലയാളം ബ്ലോഗ് സ്വതന്ത്രമായ ഒരു എഴുത്തിടം മാത്രമല്ലെന്ന് സമീപ കാലം തെളിയിക്കുന്നു. അന്‍‌വര്‍ അലി, പി. പി. രാമ ചന്ദ്രന്‍, എം. കെ. ഹരി കുമാര്‍, ഗോപീ കൃഷ്ണന്‍, ബി. ആര്‍. പി. ഭാസ്കര്‍ തുടങ്ങിയ പ്രമുഖ എഴുത്തുകാര്‍ ബ്ലോഗില്‍ സജീവ സാന്നിദ്ധ്യമായതും ബ്ലോഗിനെ ക്കുറിച്ച് മാതൃഭൂമി പോലുള്ള പ്രമുഖ പ്രസിദ്ധീ കരണങ്ങള്‍ ഗൌരവത്തോടെ ചിന്തിക്കാന്‍ തുടങ്ങിയതും ഈ ഇടക്കാലത്താണ്.

ബ്ലോഗില്‍ നിന്ന് അച്ചടിച്ച പുസ്തകങ്ങള്‍ എന്നതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുമ്പോള്‍ തന്നെ ബ്ലോഗില്‍ നിന്നൊരു ചലച്ചിത്രം ഉരുവം കൊള്ളുന്നു. വായുവില്‍ ജനിച്ച ഭാവനകള്‍ പുസ്തകത്തിലേക്കും, ചലിക്കുന്ന ഫ്രെയിമുകളിലേക്കും ആലേഖനം ചെയ്യപ്പെടുകയാണ്. ഇതൊരു പക്ഷേ മലയാള ബ്ലോഗിന് ഒരു വഴിത്തിരി വായേക്കാം. നേരമ്പോക്കാണ് ബ്ലോഗിങ്ങ് എന്ന ധാരണ തിരുത്തി യെഴുതാന്‍ ഈ സംരംഭങ്ങള്‍ക്ക് കഴിഞ്ഞേക്കാം.

അക്ഷരാ ര്‍ത്ഥത്തില്‍ ബ്ലോഗില്‍ നിന്നുള്ള ചലച്ചിത്രം എന്ന് വിശേഷി പ്പിക്കാവുന്ന സംരംഭമാണ് പരോള്‍. പ്രവാസം കുട്ടികളില്‍ നിന്നും നഷ്ടമാക്കുന്ന ജീവിതമാണ് കഥാ തന്തു. കാഴ്ച ചലച്ചിത്ര വേദിയുടെ ബാനറില്‍ നിര്‍മ്മാണം നിര്‍വഹിക്കുന്നത് ബ്ലോഗ് മുഖാന്തിരമുണ്ടായ ഒരു സൌഹൃദ സംഘമാണ്.

തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ഏറെ ക്കാലമായി ബ്ലോഗില്‍ സജീവമായി നില്‍ക്കുന്ന രണ്ടു പേരാണ്.

സങ്കുചിതന്‍ എന്ന പേരില്‍ എഴുതുന്ന കെ. വി. മണികണ്ഠന്റെ ബ്ലോഗായ സങ്കുചിതത്തിലെ പരോള്‍ എന്ന ചെറുകഥയ്ക്ക് അദ്ദേഹം തന്നെ തയാറാക്കിയ തിരക്കഥയാണ് പരോള്‍ എന്ന പേരില്‍ വീഡിയോ ചലച്ചിത്രമാകുന്നത്. സനാതനന്‍ എന്ന സനല്‍ ശശിധരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പട്ടാമ്പിയില്‍ ചാത്തന്നൂരില്‍ വച്ച് നവംമ്പര്‍ 25 , 26, 27, 28 തീയതികളില്‍ നടക്കും.

ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ എം. ജെ. രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജി പ്രസാദ് ആണ്. കലാ സംവിധാനം ഡിസ്നി വേണു.

അഭിനേതാ ക്കളിലുമുണ്ട് ബ്ലോഗിന്റെ സാന്നിദ്ധ്യം. ഒരു പ്രമുഖ കഥാപാത്രത്തെ അവതരി പ്പിക്കുന്നത് ബ്ലോഗറായ കുമാറിന്റെ മകള്‍ കല്യാണിയാണ്.

കരമന സുധീര്‍, സന്ധ്യ രമേഷ്, വിജയന്‍ ചാത്തന്നൂര്‍, വത്സല ബാലഗോപാല്‍, വിപ്ലവം ബാലന്‍, രെജീഷ്. പി, സിജി, അഭിജിത്, കുഞ്ചോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഡിസംബര്‍ ആദ്യ വാരത്തോടെ ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു നടക്കും.

- ജെ.എസ്.

അഭിപ്രായം എഴുതുക »

കാജലിന് സേവന പുരസ്കാരം

December 5th, 2008

അഭിനേത്രി കാജലിന് സാമൂഹിക സേവനത്തിനുള്ള കര്‍മ വീര്‍ പുരസ്കാരം. വിധവകളുടെ കുട്ടികളുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്ന ചില പദ്ധതികള്‍ നടപ്പില്‍ വരുത്തുന്ന പരിപാടികളില്‍ വ്യാപൃതയാണ് കാജല്‍ ഇപ്പോള്‍. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ആസ്ഥാനമായുള്ള ലൂബാ ട്രസ്‌റ്റിന്റെ അംബാസിഡറാണ് കാജല്‍. പുരസ്കാര ലബ്ദിയില്‍ ഇവര്‍ ഏറെ സന്തുഷ്ടയാണ്. ജീവിതത്തിന്റെ എല്ലാ തുറയില്‍ നിന്നും ഉള്ളവര്‍ക്കും സാമൂഹിക പ്രതിബദ്ധത അനിവാര്യമാണ് എന്ന് താന്‍ വിശ്വസിക്കുന്നതിനാല്‍ ഈ അവാര്‍ഡിനെ വലിയ അംഗീകാരമായി കാ‍ണുന്നു എന്ന് കാജല്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാമ വളരെ സീരിയസ്സാണ്

December 1st, 2008

മലയാള നടിമാരില്‍ ഒരാള്‍ കൂടി സെലക്ടീവായേ അഭിനയിക്കൂ എന്ന് വ്യക്ത മാക്കിയിരിക്കുന്നു. യുവ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗ്രാമ്യ സുന്ദരി ഭാമയാണ് ഈ തീരുമാന മെടുത്തിരിക്കുന്നത്. ഒരു പക്ഷേ കുറഞ്ഞ ചിത്രങ്ങളിലെ അനുഭവം കൊണ്ടു തന്നെ ഭാമ ഇത്രയും ഗൌരവമായി ചിന്തിക്കുമെന്ന് ആരും കരുതിയി ട്ടുണ്ടാവില്ല. നായക നേതൃത്വമുള്ള സിനിമകളില്‍ അഭിനയി ക്കാനില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഭാമ.

താന്‍ സെലക്ടീവാകുകയാണ്, നായകന്റെ നിഴലാവാന്‍ മാത്രം സിനിമയില്‍ നില നില്‍ക്കാ‍ന്‍ താല്പര്യമില്ല എന്നെല്ലാം പറഞ്ഞ ഭാമ ഗ്ലാമര്‍ വേഷങ്ങളോടുള്ള കടുത്ത എതിര്‍പ്പ് മൂലം തമിഴില്‍ നിന്നുള്ള നിരവധി ഓഫറുകള്‍ ഉപേക്ഷിക്കാനും തയ്യാറായി. മുക്തക്ക് പ്രേക്ഷക മനസ്സില്‍ ഇടം നേടി ക്കൊടുത്ത താമര ഭരണി സിനിമ സംവിധാനം ചെയ്ത ഹരിയുടെ ഓഫര്‍ “തുറന്നു കാട്ടണം“ എന്ന ആവശ്യം കേട്ട പാടേ നിരസിച്ചിരിക്കയാണ് ഭാമ.

നിവേദ്യത്തിലൂടെ മലയാളിക്ക് സ്വന്തമായ ഭാമ ഇതിനകം വിരലിലെ ണ്ണാവുന്നത്ര സിനിമകളേ ചെയ്തിട്ടുള്ളൂ. സൈക്കിള്‍, വണ്‌വേ ടിക്കറ്റ്, സ്വപ്നങ്ങളില്‍ ഹെയ്സല്‍ മേരി, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരഞ്ഞെടു ത്തിരിക്കുന്ന കണ്ണീരിനും മധുരം എന്ന ചിത്രം ഭാമയുടെ തീരുമാനങ്ങളെ ശരി വെക്കുന്നുണ്ട്. രഘുനാഥ് പലേരി വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായക വേഷമണിയുന്ന ഈ ചിത്രം കമേഴ്സ്യല്‍ ചേരുവകള്‍ കുറവുള്ളൊരു സിനിമയാണ്. ഇതിലെ സുഭദ്ര എന്ന കഥാപാത്രം താന്‍ ഇത്രയും നാള്‍ കാത്തിരുന്നു കിട്ടിയതാ ണെന്നാണ് ഭാമയുടെ വിശേഷണം.

ഇങ്ങനെ യൊക്കെയായ സ്ഥിതിക്ക് യുവ പ്രേക്ഷകര്‍ ഭാമയെ ഉടന്‍ തന്നെ അമ്മ വേഷത്തില്‍ കാണാന്‍ തയ്യാറാവേ ണ്ടിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. ഭാമക്കും വേണ്ടേ ഒരു സീരിയസ്…

ബിനീഷ് തവനൂര്‍

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

161 of 170« First...1020...160161162...170...Last »

« Previous Page« Previous « മാധുരി സര്‍ദാരിക്ക് ഹരം
Next »Next Page » കാജലിന് സേവന പുരസ്കാരം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine