ബൂലോഗത്തില്‍ നിന്ന് ഒരു സിനിമ

December 11th, 2008

മലയാളം ബ്ലോഗ് സ്വതന്ത്രമായ ഒരു എഴുത്തിടം മാത്രമല്ലെന്ന് സമീപ കാലം തെളിയിക്കുന്നു. അന്‍‌വര്‍ അലി, പി. പി. രാമ ചന്ദ്രന്‍, എം. കെ. ഹരി കുമാര്‍, ഗോപീ കൃഷ്ണന്‍, ബി. ആര്‍. പി. ഭാസ്കര്‍ തുടങ്ങിയ പ്രമുഖ എഴുത്തുകാര്‍ ബ്ലോഗില്‍ സജീവ സാന്നിദ്ധ്യമായതും ബ്ലോഗിനെ ക്കുറിച്ച് മാതൃഭൂമി പോലുള്ള പ്രമുഖ പ്രസിദ്ധീ കരണങ്ങള്‍ ഗൌരവത്തോടെ ചിന്തിക്കാന്‍ തുടങ്ങിയതും ഈ ഇടക്കാലത്താണ്.

ബ്ലോഗില്‍ നിന്ന് അച്ചടിച്ച പുസ്തകങ്ങള്‍ എന്നതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുമ്പോള്‍ തന്നെ ബ്ലോഗില്‍ നിന്നൊരു ചലച്ചിത്രം ഉരുവം കൊള്ളുന്നു. വായുവില്‍ ജനിച്ച ഭാവനകള്‍ പുസ്തകത്തിലേക്കും, ചലിക്കുന്ന ഫ്രെയിമുകളിലേക്കും ആലേഖനം ചെയ്യപ്പെടുകയാണ്. ഇതൊരു പക്ഷേ മലയാള ബ്ലോഗിന് ഒരു വഴിത്തിരി വായേക്കാം. നേരമ്പോക്കാണ് ബ്ലോഗിങ്ങ് എന്ന ധാരണ തിരുത്തി യെഴുതാന്‍ ഈ സംരംഭങ്ങള്‍ക്ക് കഴിഞ്ഞേക്കാം.

അക്ഷരാ ര്‍ത്ഥത്തില്‍ ബ്ലോഗില്‍ നിന്നുള്ള ചലച്ചിത്രം എന്ന് വിശേഷി പ്പിക്കാവുന്ന സംരംഭമാണ് പരോള്‍. പ്രവാസം കുട്ടികളില്‍ നിന്നും നഷ്ടമാക്കുന്ന ജീവിതമാണ് കഥാ തന്തു. കാഴ്ച ചലച്ചിത്ര വേദിയുടെ ബാനറില്‍ നിര്‍മ്മാണം നിര്‍വഹിക്കുന്നത് ബ്ലോഗ് മുഖാന്തിരമുണ്ടായ ഒരു സൌഹൃദ സംഘമാണ്.

തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ഏറെ ക്കാലമായി ബ്ലോഗില്‍ സജീവമായി നില്‍ക്കുന്ന രണ്ടു പേരാണ്.

സങ്കുചിതന്‍ എന്ന പേരില്‍ എഴുതുന്ന കെ. വി. മണികണ്ഠന്റെ ബ്ലോഗായ സങ്കുചിതത്തിലെ പരോള്‍ എന്ന ചെറുകഥയ്ക്ക് അദ്ദേഹം തന്നെ തയാറാക്കിയ തിരക്കഥയാണ് പരോള്‍ എന്ന പേരില്‍ വീഡിയോ ചലച്ചിത്രമാകുന്നത്. സനാതനന്‍ എന്ന സനല്‍ ശശിധരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പട്ടാമ്പിയില്‍ ചാത്തന്നൂരില്‍ വച്ച് നവംമ്പര്‍ 25 , 26, 27, 28 തീയതികളില്‍ നടക്കും.

ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ എം. ജെ. രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജി പ്രസാദ് ആണ്. കലാ സംവിധാനം ഡിസ്നി വേണു.

അഭിനേതാ ക്കളിലുമുണ്ട് ബ്ലോഗിന്റെ സാന്നിദ്ധ്യം. ഒരു പ്രമുഖ കഥാപാത്രത്തെ അവതരി പ്പിക്കുന്നത് ബ്ലോഗറായ കുമാറിന്റെ മകള്‍ കല്യാണിയാണ്.

കരമന സുധീര്‍, സന്ധ്യ രമേഷ്, വിജയന്‍ ചാത്തന്നൂര്‍, വത്സല ബാലഗോപാല്‍, വിപ്ലവം ബാലന്‍, രെജീഷ്. പി, സിജി, അഭിജിത്, കുഞ്ചോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഡിസംബര്‍ ആദ്യ വാരത്തോടെ ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു നടക്കും.

- ജെ.എസ്.

അഭിപ്രായം എഴുതുക »

കാജലിന് സേവന പുരസ്കാരം

December 5th, 2008

അഭിനേത്രി കാജലിന് സാമൂഹിക സേവനത്തിനുള്ള കര്‍മ വീര്‍ പുരസ്കാരം. വിധവകളുടെ കുട്ടികളുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്ന ചില പദ്ധതികള്‍ നടപ്പില്‍ വരുത്തുന്ന പരിപാടികളില്‍ വ്യാപൃതയാണ് കാജല്‍ ഇപ്പോള്‍. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ആസ്ഥാനമായുള്ള ലൂബാ ട്രസ്‌റ്റിന്റെ അംബാസിഡറാണ് കാജല്‍. പുരസ്കാര ലബ്ദിയില്‍ ഇവര്‍ ഏറെ സന്തുഷ്ടയാണ്. ജീവിതത്തിന്റെ എല്ലാ തുറയില്‍ നിന്നും ഉള്ളവര്‍ക്കും സാമൂഹിക പ്രതിബദ്ധത അനിവാര്യമാണ് എന്ന് താന്‍ വിശ്വസിക്കുന്നതിനാല്‍ ഈ അവാര്‍ഡിനെ വലിയ അംഗീകാരമായി കാ‍ണുന്നു എന്ന് കാജല്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാമ വളരെ സീരിയസ്സാണ്

December 1st, 2008

മലയാള നടിമാരില്‍ ഒരാള്‍ കൂടി സെലക്ടീവായേ അഭിനയിക്കൂ എന്ന് വ്യക്ത മാക്കിയിരിക്കുന്നു. യുവ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗ്രാമ്യ സുന്ദരി ഭാമയാണ് ഈ തീരുമാന മെടുത്തിരിക്കുന്നത്. ഒരു പക്ഷേ കുറഞ്ഞ ചിത്രങ്ങളിലെ അനുഭവം കൊണ്ടു തന്നെ ഭാമ ഇത്രയും ഗൌരവമായി ചിന്തിക്കുമെന്ന് ആരും കരുതിയി ട്ടുണ്ടാവില്ല. നായക നേതൃത്വമുള്ള സിനിമകളില്‍ അഭിനയി ക്കാനില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഭാമ.

താന്‍ സെലക്ടീവാകുകയാണ്, നായകന്റെ നിഴലാവാന്‍ മാത്രം സിനിമയില്‍ നില നില്‍ക്കാ‍ന്‍ താല്പര്യമില്ല എന്നെല്ലാം പറഞ്ഞ ഭാമ ഗ്ലാമര്‍ വേഷങ്ങളോടുള്ള കടുത്ത എതിര്‍പ്പ് മൂലം തമിഴില്‍ നിന്നുള്ള നിരവധി ഓഫറുകള്‍ ഉപേക്ഷിക്കാനും തയ്യാറായി. മുക്തക്ക് പ്രേക്ഷക മനസ്സില്‍ ഇടം നേടി ക്കൊടുത്ത താമര ഭരണി സിനിമ സംവിധാനം ചെയ്ത ഹരിയുടെ ഓഫര്‍ “തുറന്നു കാട്ടണം“ എന്ന ആവശ്യം കേട്ട പാടേ നിരസിച്ചിരിക്കയാണ് ഭാമ.

നിവേദ്യത്തിലൂടെ മലയാളിക്ക് സ്വന്തമായ ഭാമ ഇതിനകം വിരലിലെ ണ്ണാവുന്നത്ര സിനിമകളേ ചെയ്തിട്ടുള്ളൂ. സൈക്കിള്‍, വണ്‌വേ ടിക്കറ്റ്, സ്വപ്നങ്ങളില്‍ ഹെയ്സല്‍ മേരി, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരഞ്ഞെടു ത്തിരിക്കുന്ന കണ്ണീരിനും മധുരം എന്ന ചിത്രം ഭാമയുടെ തീരുമാനങ്ങളെ ശരി വെക്കുന്നുണ്ട്. രഘുനാഥ് പലേരി വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായക വേഷമണിയുന്ന ഈ ചിത്രം കമേഴ്സ്യല്‍ ചേരുവകള്‍ കുറവുള്ളൊരു സിനിമയാണ്. ഇതിലെ സുഭദ്ര എന്ന കഥാപാത്രം താന്‍ ഇത്രയും നാള്‍ കാത്തിരുന്നു കിട്ടിയതാ ണെന്നാണ് ഭാമയുടെ വിശേഷണം.

ഇങ്ങനെ യൊക്കെയായ സ്ഥിതിക്ക് യുവ പ്രേക്ഷകര്‍ ഭാമയെ ഉടന്‍ തന്നെ അമ്മ വേഷത്തില്‍ കാണാന്‍ തയ്യാറാവേ ണ്ടിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍. ഭാമക്കും വേണ്ടേ ഒരു സീരിയസ്…

ബിനീഷ് തവനൂര്‍

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാധുരി സര്‍ദാരിക്ക് ഹരം

November 22nd, 2008

മാന്ത്രിക ചുവടുകളിലൂടെ ജന കോടികളെ തന്റെ ആരാധകരാക്കി മാറ്റിയ മാധുരിക്ക് ഒരു പുതിയ ആരാധകന്‍. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് ഏറ്റവും ഇഷ്ടപ്പെട്ട നടി ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ സിനിമയെ 90കളില്‍ അടക്കി വാണ സൌന്ദര്യ റാണിയും മാന്ത്രിക നര്‍ത്തകിയുമായ മാധുരി ദീക്ഷിത്തിന്റെ പേര് പറഞ്ഞത്. തനിക്ക് ഇപ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ കഴിയാറില്ല. എങ്കിലും താന്‍ ഇപ്പോഴും മാധുരിയെ ഓര്‍ക്കുന്നു.

തേസാബ് എന്ന സിനിമയിലെ മനം മയക്കുന്ന നൃത്ത രംഗങ്ങളിലൂടെ ഇന്ത്യന്‍ യുവത്വത്തിന്റെയും വാര്‍ദ്ധക്യത്തിന്റേയും (93 കാരനായ എം. എഫ്. ഹുസ്സൈന്‍ മാധുരിയുടെ കടുത്ത ആരാധകനാണ്. കഴിഞ്ഞ വര്‍ഷം ദുബായില്‍ മാധുരിയുടെ “ആജാ നച്‌ലേ” എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ ലാംസി സിനിമയിലെ 194 സീറ്റുകളും ഇദ്ദേഹം ബുക്ക് ചെയ്തത് വാര്‍ത്തയായിരുന്നു.) ഹരമായി മാറി മാധുരി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സിനിമാ രംഗത്തും സഹകരണം വേണം എന്ന തന്റെ അഭിപ്രായം ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനെ കണ്ട വേളയില്‍ താന്‍ അറിയിച്ചിരുന്നു എങ്കിലും ഈ കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ചെമ്പട : മലയാള സിനിമയിലെ പ്രവാസി സംരംഭം

November 21st, 2008

ശ്രീ. എം. കെ. മുനീര്‍ പാടി അഭിനയിച്ചതിലൂടെ, കലാ സാംസ്കാരിക‌‌ – രാഷ്ട്രീയ രംഗത്ത് ഏറെ സംസാര വിഷയമായി മാറിയ മലയാള സിനിമ ‘ചെമ്പട’ ഡിസംബര്‍ ആദ്യ വാരത്തില്‍ ബക്രീദ് പ്രമാണിച്ച് തിയ്യേറ്ററുകളില്‍ എത്തുന്നു. യു. എ. ഇ. യിലെ ബിസിനസ്സുകാരായ അബ്ദുല്‍ അസീസും ജഗദീഷ് കെ. നായരും ചേര്‍ന്ന് ഗാര്‍ഡന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ചെമ്പട സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത തിരക്കഥാ കൃത്ത് കൂടിയായ റോബിന്‍ തിരുമലയാണ്.

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച റോബിന്‍റെ ആദ്യ സംവിധാന സംരംഭമാണ്, മലയാളത്തിലെ ആദ്യത്തെ മ്യൂസിക് ത്രില്ലര്‍ കൂടിയായ ചെമ്പട.

ഒട്ടേറെ പുതുമകള്‍ ഉള്ള ഈ ചിത്രം, തീര്‍ത്തും ഒരു പ്രവാസി സംരംഭമാണ്.

അരങ്ങിലും അണിയറ യിലുമായി പ്രവാസ ലോകത്തെ കലാകാര ന്മാരാല്‍ സമ്പുഷ്ടമാണ് ഈ സിനിമ.

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ശ്രീ. എം. കെ. മുനീര്‍ പാടി അഭിനയിച്ച ‘മുഹബ്ബത്തിന്‍ കടലിലെ മുത്തേ…’ എന്ന ഗാന രംഗം വിവാദ മായതോ ടെയാണ് ചെമ്പട കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.


ശ്രീ. മുനീറിനോടൊപ്പം ഈ ഗാന രംഗത്ത് പ്രത്യക്ഷപ്പെട്ടത്, യു. എ. ഇ. യിലെ അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമായ ഇഫ്ന ഇബ്രാഹിം ആണ്. ഇഫ്നയെ ക്കൂടാതെ ഗായിക സ്മിതാ നിഷാന്ത്, ഗോപന്‍ മാവേലിക്കര എന്നിവരും യു. എ. ഇ. യില്‍ നിന്നുള്ളവര്‍ തന്നെയാണ്.

യുവ തലമുറ യോടൊപ്പം കുടുംബ പ്രേക്ഷകരേയും ആകര്‍ഷിക്കും വിധം അണിയി ച്ചൊരുക്കിയ ചെമ്പടയിലെ ഗാനങ്ങള്‍ ഇതിനകം സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു.

പ്രകാശ് മാരാര്‍ എന്ന ഗാന രചയിതാ വിനോടൊപ്പം ഫിറോസ് തിക്കോടി (മുഹബ്ബത്തിന്‍ കടലിലെ മുത്തേ…) സംവിധായകന്‍ റോബിന്‍ തിരുമല (എന്റെ പ്രണയത്തിന്‍ താജ് മഹല്‍…) എന്നിവരും ഓരോ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു.

മൊത്തം എട്ടു ഗാനങ്ങള്‍ ഉള്ള ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ നവാഗതനായ മുസാഫിര്‍ ആണ്.

മുന്‍ മന്ത്രി എം. കെ. മുനീറിനോടൊപ്പം എം. ജി. ശ്രീകുമാര്‍, അഫ്സല്‍, സ്റ്റാര്‍ സിംഗര്‍ നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, ജ്യോത്സ്ന, രഞ്ജിനി ജോസ് തുടങ്ങി യുവ തലമുറയിലെ ശ്രദ്ധേയരായ ഗായകരും പ്രവാസ ലോകത്തു നിന്നും സ്മിതാ നിഷാന്ത്, സ്റ്റാര്‍ സിംഗര്‍ അരുണ്‍ രാജ് എന്നിവരും ചെമ്പടയിലെ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നു.

തിരക്കഥ സംഭാഷണം എം. ഡി. അജയ ഘോഷും റോബിന്‍ തിരുമലയും ചേര്‍ന്നു രചിച്ചു.

അബുദാബിയിലെ ഫൈന്‍ ആര്‍ട്സ് ജോണി, കെ. കെ. മൊയ്തീന്‍ കോയ, കൂവാച്ചീസ് ഇന്റര്‍നാഷണല്‍ ഫിലിംസ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പ്രമുഖര്‍ പ്രവാസ ലോകത്തു നിന്നും അണിയറയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അരങ്ങില്‍ ശ്രീ ദേവിക, (ദുബായില്‍ സംഘടിപ്പിക്കുന്ന ആന്വല്‍ മലയാളം മൂവീ അവാര്‍ഡുകളില്‍ ‘ന്യൂ സെന്‍സേഷന്‍’ കാറ്റഗറിയില്‍ തിരഞ്ഞെടുക്കപ്പെട്ട യുവ നടിയാണു ശ്രീദേവിക) ലക്ഷണ, ബാല, അരവിന്ദ്, അനു ആനന്ദ്, പ്രകാശ്, അനൂപ്, സനു അബൂ സലിം, ടോഷ്, റോണ്‍സന്‍ വിന്‍സന്റ്, രാജു. എസ്. ആനന്ദ്, തുടങ്ങിയ യുവ തലമുറയിലെ കലാകാര ന്മാരോടൊപ്പം മലയാളത്തിലെ പ്രഗല്‍ഭരും പ്രശസ്തരുമായ അഭിനേതാക്കളും അണി നിരക്കുന്നു.

വിവാദ ഗാന രംഗം ഉള്‍പ്പെടെയാണോ ചെമ്പട റിലീസ് ചെയ്യുക എന്ന ചോദ്യവുമായി മുനീര്‍ സാഹിബിന്റെ അനുയായികളും അഭ്യുദയ കാംക്ഷികളും സുഹൃത്തുക്കളും ആകാംക്ഷയോടെ കാത്തിരി ക്കുമ്പോള്‍, നിര്‍മ്മാതാ ക്കളായ ജഗദീഷ് കെ. നായരും അബ്ദുല്‍ അസീസും തങ്ങളുടെ ആദ്യ സംരംഭമായ ചെമ്പട, പുതുമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരും കലാ ലോകവും ഇരു കൈകളും നീട്ടി സ്വീകരിക്കും എന്ന ആത്മ വിശ്വാസത്തിലാണ്.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

165 of 174« First...1020...164165166...170...Last »

« Previous Page« Previous « മുഹബ്ബത്തിന്‍ ഇശലുകളുമായി ഹംദാന്‍
Next »Next Page » മാധുരി സര്‍ദാരിക്ക് ഹരം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine