അഭിനയം മത വിശ്വാസത്തെ ബാധിച്ചു : സൈറാ വസീം

June 30th, 2019

actress-zaira-wasim-ePathram
കശ്മീര്‍ : സിനിമാ അഭിനയം നിര്‍ത്തുന്നു എന്നു പ്രഖ്യാ പിച്ച ദംഗല്‍ നായിക യും ദേശീയ പുര സ്കാര ജേതാവു മായ സൈറാ വസീം സാമൂഹിക മാധ്യമ ങ്ങളില്‍ താര മായി മാറി.

മത പര മായ കാരണങ്ങള്‍ കൊണ്ടാണ് സിനിമ യില്‍ നിന്നും മാറു ന്നത് എന്ന് സൈറാ വസീം തന്റെ ഫേയ്സ് ബുക്ക് പോസ്റ്റി ല്‍ വിശദ മായി തന്നെ പ്രതി പാദി ക്കുന്നു.

വെള്ളി ത്തിര യിലെ ജീവിതം തന്റെ മതവിശ്വാസത്തെ ബാധി ക്കുന്നു എന്ന തിനാല്‍ അഞ്ചു വര്‍ഷം നീണ്ട തന്റെ കരിയര്‍ അവ സാനി പ്പിക്കുന്നു എന്നാണ് അവര്‍ കുറി ച്ചിട്ടത്.

‘അഞ്ചു വർഷം മുമ്പ് ഞാൻ ഒരു തീരു മാനം എടുത്തു, അത് എൻെറ ജീവിത ത്തെ എന്നെന്നേക്കു മായി മാറ്റി മറിച്ചു. ബോളി വുഡില്‍ കാലു കുത്തിയ പ്പോള്‍ അത് എനിക്ക് പ്രശസ്തി നേടി ത്തന്നു. ഇന്ന് ഞാൻ അഞ്ചു വർഷം പൂർ ത്തിയാ ക്കുമ്പോൾ, ഈ വ്യക്തിത്വ ത്തിൽ ഞാൻ യഥാർത്ഥ ത്തിൽ സന്തുഷ്ട യല്ല എന്ന് ഏറ്റു പറ യാൻ ആഗ്രഹിക്കുന്നു, അതായത് എന്റെ ജോലി, വളരെ ക്കാല മായി ഞാൻ മറ്റൊരാള്‍ ആകാൻ പാടു പെടുക യാണെന്ന് തോന്നുന്നു…’

ദംഗല്‍ (2016) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹ താര ത്തിനും സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ (2017) എന്ന ചിത്ര ത്തിന് മികച്ച നടിക്കുമുള്ള ദേശീയ പുര സ്‌കാ രം കരസ്ഥ മാക്കിയ ഈ നടി ‘സ്‌കൈ ഈസ് പിങ്ക് ‘ എന്ന സിനിമ യിലാണ് അവസാനം വേഷം ഇട്ടത്. ഈ വർഷം ഒക്ടോബറില്‍ സിനിമ റിലീസ് ചെയ്യാന്‍ ഇരിക്കെ യാണ് അഭിനയ ജീവിതം അവ സാനി പ്പിക്കു വാന്‍ സൈറ തീരു മാനി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍, നിമിഷ നടി

February 27th, 2019

state film award-epathram

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സൗബിന്‍ ഷാഹിറും ക്യാപ്ടന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ ജയസൂര്യയും മികച്ച നടന്മാരായി തെരെഞ്ഞെടുക്കപ്പെട്ടു. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രങ്ങളിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍.

മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. ജോസഫിലെയും ചോലയിലെയും അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായി. സുഡാനിയിലെ അമ്മമാരായ സാവിത്രീ ശ്രീധരനും, സരസ ബാലുശേരിയും മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. വിജയ് യേശുദാസ് ഗായകനും ശ്രേയാ ഘോഷാല്‍ ഗായികയുമാണ്. കാര്‍ബണിലെ ഗാനങ്ങളൊരുക്കിയ വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധായകന്‍.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാലെക്കും കോള്‍മാനും അഭിനേതാക്കള്‍, ഗ്രീന്‍ ബുക്ക് മികച്ച ചിത്രം ; ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

February 26th, 2019

oscar-epathram

ലോസ് ആഞ്ജലീസ് : വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്ക്ക് എടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥ പറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഇത്തവണത്തെ ഓസ്കര്‍. മികച്ച ചിത്രം, മികച്ച സഹനടന്‍, ഒറിജിനല്‍ സ്ക്രീന്‍പ്ലേ എന്നിങ്ങനെ മൂന്ന് അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി.

ബൊഹീമിയന്‍ റാപ്സോഡി എന്ന ചിത്രത്തില്‍ ഫ്രെഡി മെര്‍ക്കുറി എന്ന ക്യൂന്‍ റോക്ക് ബാന്‍ഡിലെ ഗായകന്റെ വേഷം അനശ്വരമാക്കിയ റാമി മാലെക്കാണ് മികച്ച നടന്‍. 1700 ല്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍ ആനിനെ അവതരിപ്പിച്ച ഒലിവിയ കോള്‍മാന്‍ ദി ഫേവറിറ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയായി.

മെക്‌സിക്കോയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാല് മക്കള്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോണാണ് മികച്ച സംവിധായകന്‍.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗോവ ചല ച്ചിത്ര മേള യിൽ മലയാള ത്തിനു അഭിമാന നേട്ടം

November 29th, 2018

chemban-vinod-lijo-jose-pellissery-won-iffi-2018-awards-ePathram
പനാജി :  നാല്‍പ്പത്തി ഒമ്പതാമത് ഗോവ രാജ്യാന്തര ചല ച്ചിത്ര മേള യിൽ (ഐ. എഫ്. എഫ്. ഐ.) മലയാള ത്തിന്ന് വീണ്ടും അംഗീ കാരം. മികച്ച നടനും സംവി ധായ കനും ഉള്ള രജത മയൂര പുരസ്കാര ങ്ങള്‍ ‘ഇൗ. മ. യൗ.’ എന്ന ചിത്ര ത്തി ലൂടെ യാണ് ഈ വര്‍ഷം മല യാള ത്തി ലേക്ക് എത്തിയത്.

iffi-chemban-vinod-lijo-jose-pellissery-international-film-festival-2018-ePathram

ചെമ്പൻ വിനോദ് മികച്ച നടന്‍ ആയും ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവി ധായ കനാ യും തെര ഞ്ഞെടു ക്ക പ്പെട്ടു.ചെമ്പൻ വിനോദിന് പത്തു ലക്ഷം രൂപയും ലിജോ ജോസിന് പതിനഞ്ചു ലക്ഷം രൂപയും ഷീല്‍ഡും സമ്മാന മായി ലഭിച്ചു. ആദ്യ മായാണ് ഗോവ രാജ്യാന്തര ചല ച്ചിത്ര മേള യിൽ മലയാളി കൾക്ക് രണ്ടു പുരസ്കാര ങ്ങളും ഒരു മിച്ച് ലഭിക്കുന്നത്.

‘ടേക് ഒാഫ്’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് നടി പാർവ്വതിക്ക് കഴിഞ്ഞ വർഷം ഐ. എഫ്. എഫ്. ഐ. രജത മയൂരം സമ്മാനിച്ചിരുന്നു.

Image Credit : iffi fb page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജെ. സി. ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

March 29th, 2018

film-maker-sreekumaran-thampi-ePathram

തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും.

കവി, ഗാന രചയിതാവ്, സംഗീത സംവി ധായകന്‍, തിര ക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നില കളില്‍ വ്യക്തി മുദ്ര പതി പ്പിച്ച ശ്രീകുമാരന്‍ തമ്പി 30 സിനിമ കള്‍ സംവി ധാനം ചെയ്യുകയും 22 സിനിമ കള്‍ നിര്‍മ്മി ക്കുകയും ചെയ്തു.

പ്രേംനസീർ നായകനായി അഭിനയിച്ച ‘ചന്ദ്ര കാന്തം’ ആയിരുന്നു ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ആദ്യ ചിത്രം.

ചന്ദ്രകാന്തം (1974), ഭൂഗോളം തിരിയുന്നു (1974), തിരു വോണം (1975), മോഹിനിയാട്ടം (1976), ഏതോ ഒരു സ്വപ്നം (1978), വേനലിൽ ഒരു മഴ (1979), പുതിയ വെളിച്ചം (1979), മാളിക പണി യുന്നവർ (1979), ജീവിതം ഒരു ഗാനം (1979), സ്വന്തം എന്ന പദം (1980), അമ്പലവിളക്ക് (1980), ‌ഇടി മുഴക്കം (1980), ആധിപത്യം, ഇരട്ടി മധുരം (1981), അരിക്കാരി അമ്മു (1981) അമ്മക്കൊരുമ്മ (1981), ആക്രമണം (1981), മുന്നേറ്റം (1981), ഗാനം (1982), ഒരേ രക്തം (1985), വിളിച്ചു വിളി കേട്ടു (1985), യുവ ജനോത്സവം (1986), അമ്മേ ഭഗവതി (1987), ബന്ധുക്കൾ ശത്രു ക്കൾ (1993), അമ്മ ക്കൊരു താരാട്ട് (2014) എന്നിവ യാണ് അദ്ദേഹം തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ചിത്ര ങ്ങൾ

മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം 1971 ലും 2011 ലും അദ്ദേഹത്തെ തേടി എത്തി യിരുന്നു. ശ്രീകുമാരന്‍ തമ്പി സംവി ധാനം ചെയ്ത ‘ഗാനം’ എന്ന സിനിമക്ക് 1981 ല്‍ ജന പ്രീതിയും കലാമൂ ല്യവുമുള്ള ചിത്ര ത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. അദ്ദേഹ ത്തിന്റെ ‘സിനിമ : കണക്കും കവിത യും’ എന്ന പുസ്ത കം മികച്ച ചലച്ചിത്ര ഗ്രന്ഥ ത്തിനുള്ള ദേശീയ അവാര്‍ഡ് നേടി യിട്ടുണ്ട്. നാടക ഗാന രചന, ലളിത സംഗീതം എന്നീ മേഖല കളിലെ സമഗ്ര സംഭാവന ക്കുള്ള കേരള സംഗീത നാടക അക്കാദമി യുടെ പുരസ്കാരം 2015 ല്‍ ലഭിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ജെ. സി. ഡാനിയേല്‍ പുര സ്‌കാരം. നടന്‍ മധു ചെയര്‍മാനും സംവി ധായകന്‍ സത്യന്‍ അന്തി ക്കാട്, നിര്‍മ്മാതാവ് സിയാദ് കോക്കര്‍, ചല ച്ചിത്ര അക്കാ ദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായ സമിതി യാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെ ടുത്തത്. കൊല്ലത്ത് സംഘടി പ്പി ക്കുന്ന സംസ്ഥാന ചല ച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം സമര്‍ പ്പിക്കും.

tag : ശ്രീകുമാരന്‍ തമ്പി

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 20« First...345...1020...Last »

« Previous Page« Previous « ടി. ആര്‍. ശേഖര്‍ അന്തരിച്ചു
Next »Next Page » കൊല്ലം അജിത് അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine